കട്ടപ്പന: കട്ടപ്പനയിൽ യുവാവിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കട്ടപ്പന മാർക്കറ്റും പ്രാന്തപ്രദേശങ്ങളും 14 ദിവസത്തേക്ക് അടച്ചു. രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സന്പർക്കത്തിൽ മറ്റാർക്കെങ്കിലും രോഗം സ്ഥിരീകരിച്ചാൽ അടച്ചിടീൽ വീണ്ടും നീളും. നഗരസഭയിലെ എട്ടാം വാർഡ് പൂർണമായും ഒൻപത്, 17 വാർഡുകൾ ഭാഗീകമായും കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ച് വെള്ളിയാഴ്ച രാത്രി 9.30-നാണ് ജില്ലാ കളക്ടർ ഉത്തരവിറക്കിയത്. കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെട്ട വാർഡുകളിലേക്കുള്ള കട്ടപ്പന- ഇരട്ടയാർ മെയിൻ റോഡ് ഒഴികെയുള്ള റോഡുകൾ പൂർണമായും അടച്ചു. സെൻട്രൽ ജംഗ്ഷനിൽനിന്നും ഇടശേരി ജംഗ്ഷനിലെത്തി എൽഐസി ജംഗ്ഷൻവഴി കെ എസ്ഇബി ജംഗ്ഷനിലെത്തി തിരികെ സെൻട്രൽ ജംഗ്ഷനിൽ എത്തുന്ന റോഡിന്റെ ഇടതുവശമാണ് കണ്ടെയിൻമെന്റ് സോണ്‍. കട്ടപ്പന ടൗണിലെ പഴം – പച്ചക്കറി സ്ഥാപനത്തിലെ ജോലിക്കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാൾ സാധനങ്ങൾ വാങ്ങുന്നതിനായി തമിഴ്നാട്ടിലേക്ക് പോകുകയും സാധനങ്ങൾ ചില്ലറ വിൽപനശാലകളിൽ എത്തിച്ചു നൽകുകയും ചെയ്തിരുന്നു. 13നാണ് അവസാനമായി…
Read MoreCategory: Kottayam
പത്തനംതിട്ടയില്‍ കോവിഡ് കണക്കുകള്‍ ഉയര്‍ന്നു; ജനറല്‍ ആശുപത്രിയിലെ നഴ്സിനു കോവിഡ്; നിരീക്ഷണത്തില്‍ 5184 പേര്
പത്തനംതിട്ട: ജില്ലയില്‍ ആരോഗ്യപ്രവര്‍ത്തകയ്ക്കടക്കം ഇന്നലെ 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടുപേര്‍ക്ക് രോഗമുക്തി. സംസ്ഥാനത്ത് ഒരുദിനം ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്ത ഇന്നലെ ജില്ലയിലെയും ഇതേവരെയുള്ള ഉയര്‍ന്ന കണക്കാണ്. ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 186 ആയി. ഇവരില്‍ 119 പേര് വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്.പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ കോവിഡ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന നഴ്സി(34)നാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ഡ്യൂട്ടിയെത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന നഴ്സിനു പ്രത്യേക രോഗലക്ഷണങ്ങളൊന്നുമില്ലായിരുന്നെങ്കിലും പരിശോധനകളുടെ ഭാഗമായി സ്രവം എടുക്കുകയായിരുന്നു. ഇവരുമായി ജോലി സമയത്ത് സമ്പര്‍ക്കമുണ്ടായിരുന്ന ആറുപേരെയും സ്രവപരിശോധനാ സമയത്തുണ്ടായ സമ്പര്‍ക്കത്തില്‍ ആറുപേരെയും നിരീക്ഷണത്തിലാക്കി. ഇന്നലെ രോഗം സ്ഥിരീകരിച്ച മറ്റുള്ളവരില്‍ ഒമ്പതുപേര്‍ വിദേശത്തുനിന്നും ഏഴുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. മുംബൈയില്‍നിന്നെത്തിയ അയിരൂര്‍ സ്വദേശി (49)യും ഇയാളുടെ മകളും (14) കോവിഡ് പോസിറ്റീവായി. ഇവര്‍ കഴിഞ്ഞ 14-നാണ് നാട്ടിലെത്തിയത്.ഇന്നലെ രോഗം…
Read Moreഅക്ഷരനഗരി@140; ചരിത്രം ഇങ്ങനെ…
കോട്ടയം: കോട്ടയം പട്ടണത്തിനു 140 വയസ്. കോട്ടയം പട്ടണം നിർമിച്ചത് അന്നത്തെ ദിവാൻ പേഷ്ക്കാർ ടി. രാമറാവുവായിരുന്നു. തിരുനക്കര ആസ്ഥാനമായി ദിവാൻ പേഷ്ക്കാർ ടി. രാമറാവു രണ്ടു വർഷം കൊണ്ടാണു കോട്ടയം പട്ടണം സ്ഥാപിച്ചത്. 1880ലാണ് തിരുവിതാംകൂറിന്റെ വടക്കൻ ഡിവിഷന്റെ ആസ്ഥാനം ചേർത്തലയിൽനിന്നും കോട്ടയത്തേക്ക് മാറ്റിയത്. വടക്കൻ പറവൂർ മുതൽ ദേവികുളം വരെ വ്യാപിച്ചു കിടന്നിരുന്നതാണ് വടക്കൻ ഡിവിഷൻ. 1882ലാണു കോട്ടയം പട്ടണത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. വയസ്ക്കര കുന്നിൽ താമസിച്ചാണ് രാമറാവു നിർമാണത്തിനു മേൽനോട്ടം വഹിച്ചത്. കോട്ടയം കുന്നിലെ പാറകൾ നീക്കി തിരുനക്കര മൈതാനം നിർമിച്ചു. ഇവിടെ നടത്തിയിരുന്ന അടിമ വ്യാപാരസ്ഥലവും ഒഴിപ്പിച്ചാണു മൈതാനം നിർമിച്ചത്. മൈതാനത്തിനു ചുറ്റും വിവിധ ഓഫീസുകൾ സജ്ജീകരിക്കുകയും ചെയ്തു. പോലീസ് പരേഡ് മൈതാനമായാണ് ഇതു രൂപകൽപന ചെയ്തത്. ഇതിനോടു ചേർന്ന് പേഷ്കാർ ഓഫീസ് തുറക്കുകയും ചെയ്തു. തുടർന്നു ജയിൽ, കോടതി എന്നിവയെല്ലാം…
Read Moreകോവിഡ് 19; ഒരാൾക്ക് സമ്പർക്കം മുഖേന വൈറസ് ബാധ, കോട്ടയത്ത് ആശങ്ക; ഹോം ക്വാറനന്റൈനിൽ കഴിയുന്നത് 7722 പേർ
കോട്ടയം: കോട്ടയം ജില്ലയിൽ ഇന്നലെ ഏഴു പേർക്കു കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിൽ ആശങ്കയേറി. ഏഴു പേർക്കു രോഗം ഭേദമാവുകയും ചെയ്തു. രോഗം സ്ഥിരീകരിച്ചവരിൽ മൂന്നു പേർ വിദേശത്തുനിന്നും മൂന്നു പേർ ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. ഒരാൾക്ക് സന്പർക്കം മുഖേനയാണ് വൈറസ് ബാധയുണ്ടായത്. ഹൈദരാബാദിൽനിന്ന് ഒന്‍പതിന് എത്തി പാലായിയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന കുറവിലങ്ങാട് സ്വദേശിനി(24), കുവൈറ്റിൽനിന്നും 13ന് എത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന മാടപ്പള്ളി സ്വദേശി(50), കുവൈറ്റിൽനിന്നും 13ന് എത്തി കോട്ടയം ഗാന്ധിനഗറിലെ ക്വാറന്റൈനിൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പായിപ്പാട് സ്വദേശി(46), ഡൽഹിയിൽനിന്നും വിമാനത്തിൽ 16ന് എത്തി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വൈക്കം സ്വദേശി(54), തെലുങ്കാനയിൽനിന്നും ഭാര്യക്കും രണ്ടു കുട്ടികൾക്കുമൊപ്പം 13നു വിമാനത്തിൽ എത്തി കുമരകത്തെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന കാഞ്ഞിരപ്പള്ളി കൂവപ്പള്ളി സ്വദേശി(33), കുവൈറ്റിൽനിന്നും 18ന് എത്തിച്ചേർന്ന ചങ്ങനാശേരി സ്വദേശി(30), രോഗം സ്ഥിരീകരിച്ച…
Read Moreകോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തുന്ന മാനസിക ന്യൂനതയുള്ളവർക്ക് പ്രത്യേക ഒ പി ടിക്കറ്റ് കൗണ്ടർ അനുവദിക്കണം; ആവശ്യം പരിഗണനയിലെന്ന് ആശുപത്രി സൂപ്രണ്ട്
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന മാനസിക ന്യൂനതയുള്ള രോഗികൾക്ക് ഒപി ടിക്കറ്റ് എടുക്കാൻ പ്രത്യേക കൗണ്ടർ അനുവദിക്കണമെന്ന് ആവശ്യം. മുൻകാലങ്ങളിൽ ഈ വിഭാഗത്തിൽ വരുന്നവർക്ക് ക്യൂ നിൽക്കാതെ ഒപി ടിക്കറ്റ് എടുക്കാൻ സൗകര്യമുണ്ടായിരുന്നു. മണിക്കൂറുകൾ കാത്തു നിന്നാൽ മാത്രമേ ഒപി കൗണ്ടറിൽ നിന്ന് ടിക്കറ്റ് എടുക്കാൻ ഇപ്പോൾ സാധിക്കൂ. ഇതു മാനസിക ന്യൂനതയുള്ള രോഗികൾക്ക് ബുദ്ധിമുട്ടിനു കാരണമാകുന്നതായി പരാതി ഉയരുന്നു. രോഗിയെ ഒപി കൗണ്ടറിന് സമീപത്ത് ഇരുത്തിയശേഷമാണ് കൂടെയെത്തുന്നയാൾ ഒപി ടിക്കറ്റ് എടുക്കാൻ പോകുന്നത്. മണിക്കൂറുകൾ ക്യൂ നിന്ന് ഒപി ടിക്കറ്റുമായി കൂടെയുള്ളയാൾ എത്തുന്പോൾ രോഗി ബഹളം വയ്ക്കുകയോ ചിലർ ആശുപത്രി പരിസരം വിട്ടു പോകുകയോ ചെയ്യുക പതിവാണ്. അതിനാൽ മാനസിക ന്യൂനതയുള്ള രോഗികൾക്കായി പ്രത്യേക കൗണ്ടർ അനുവദിക്കണമെന്നാണ് ആവശ്യമുയരുന്നത്. ഇതിനു പുറമേ സീനിയർ സിറ്റിസണ്‍, ഹൃദ്രോഗികൾ കടുത്ത ശ്വാസംമുട്ടലുള്ളവർ എന്നീ രോഗികളുമായി…
Read Moreതലനാരിഴയ്ക്ക് മാറിയപ്പോൾ..! തടിലോറിയുടെ പിന്നിൽ ജീപ്പ് ഇടിച്ചുകയറി; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവർ അജിൻ
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട-പാലാ റോഡിൽ മേലന്പാറയ്ക്കു സമീപം തടിലോറിയുടെ പിന്നിൽ ജീപ്പ് ഇടിച്ചുകയറി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു അപകടം. മേലന്പാറ ദീപ്തിയിലുള്ള മില്ലിലേക്ക് തിരിഞ്ഞു കയറിയ ലോറിയുടെ പിന്നിലുണ്ടായിരുന്ന മരത്തടിയിലാണ് ബൊലേറോ ഇടിച്ചത്. വൻദ നുരന്തത്തിൽനിന്ന് തലനാരിഴയ്ക്കാണ് ഡ്രൈവർ രക്ഷപ്പെട്ടത്. ചില്ലു തുളച്ചുകയറിയ തടി ഡ്രൈവറുടെ സീറ്റിനു തൊട്ടടുത്തുകൂടെ പിൻസീറ്റിലെ സൈഡ് ചില്ല് തകർത്ത് പുറത്തെത്തി. പരിക്കേറ്റ ഡ്രൈവർ പത്തനംതിട്ട മേച്ചുവീട് അജിനെ (32) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് ഏറെ നേരം റോഡ് ഗതാഗതക്കുരുക്കിലായി.
Read Moreവരാനിരുന്ന ദോഷം ഇതായിരുന്നോ..! ഭാവി ദോഷം പ്രവചിക്കാനെത്തിയ സത്രീ വീട്ടുകാർ ഭാവിലേക്ക് കരുതിയ സ്വർണവും പണവുമായി മുങ്ങി; ആറുപതുകാരിയെ കുടുക്കി , കൂട്ടുപ്രതിയായ സുഹൃത്തിനെ ഉടൻ പൊക്കുമെന്ന് പാലാ പോലീസ്
കോട്ടയം: വീട്ടിലെത്തി സ്വർണവും പണവും തട്ടിയെടുത്ത കേസിൽ പിടിയിലായ സ്ത്രീക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനു വേണ്ടി പാലാ പോലീസ് അന്വേഷണം ആരംഭിച്ചു. ചേർത്തല സ്വദേശിനി ശൂരനാട് വടക്കുകരയിൽ ഇരുകണ്ടംവിളയിൽ രാധാമണി രാജേന്ദ്രനെ (60)യാണ് പോലീസ് പിടികൂടിയത്. ഇവർക്കൊപ്പമുണ്ടായിരുന്നയാളെയാണ് അന്വേഷിക്കുന്നത്. പാലാ വള്ളിച്ചിറിയിലുള്ള വീട്ടിലാണ് രണ്ടംഗ സംഘമെത്തി പണവും സ്വർണവും തട്ടിയെടുത്തത്. ഭാവി കാര്യങ്ങൾ പ്രവചിക്കാനെന്ന വ്യാജേനയാണ് രണ്ടംഗ സംഘം വീട്ടിലെത്തിയത്. കുടുംബത്തിന് ഉണ്ടാകാനിടയുള്ള ദോഷങ്ങളെക്കുറിച്ചു സംസാരിച്ചു. തുടർന്നു 250 രൂപ പ്രതിഫലമായി ആവശ്യപ്പെട്ടു. അലമാരയിൽ നിന്നും വീട്ടുകാർ പണമെടുത്ത് നല്കുന്നതു കണ്ടതോടെ കുടിവെള്ളം ആവശ്യപ്പെട്ടു. വെള്ളം എടുക്കുന്നതിനായി വീട്ടുടമസ്ഥ അടുക്കളയിലേക്കു പോയപ്പോൾ അലമാരയിൽ നിന്നും പണവും സ്വർണവും കൈക്കലാക്കി രണ്ടംഗ സംഘം മുങ്ങുകയായിരുന്നു. പീന്നിട് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് സ്വർണവും പണവും നഷ്്ടപ്പെട്ട വിവരമറിയുന്നത്. ഇതോടെയാണ് പോലീസിൽ പരാതി നല്‍കിയത്. പോലീസ് നിരവധി സംഘങ്ങളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ്…
Read Moreസഹോദരനു കോവിഡ്; എ ആർ ക്യാമ്പിൽ ജോലിക്കെത്തിയ പോലീസുകാരനെതിരേ പരാതി നൽകാനൊരുങ്ങി ഒരു വിഭാഗം പോലീസുകാർ
കോട്ടയം: സഹോദരനു കോവിഡ് ബാധിച്ച കാര്യം മറച്ചുവച്ച് കോട്ടയം എആർ ക്യാന്പിൽ പോലീസുകാരൻ ജോലിക്കെത്തിയ സംഭവത്തിൽ ഒരു വിഭാഗം പോലീസുകാർ ചേർന്ന് അധികൃതർക്ക് പരാതി നല്‍കും. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽനിന്നുള്ള പോലീസുകാരനാണ് എആർ ക്യാന്പിൽ ജോലിക്ക് എത്തിയതും കേസന്വേഷണത്തിന്റെ ഭാഗമായി പല സ്ഥലങ്ങളിലും പോയതും. ഇയാളുടെ സഹോദരൻ കഴിഞ്ഞ 28നാണ് മുംബൈയിൽനിന്നും നാട്ടിലെത്തിയത്. സഹോദരനെ കൊണ്ടുവരാൻ ബന്ധുവിനൊപ്പം ഇയാളും പോയിരുന്നു. സഹോദരനും ബന്ധുവും ക്വാറന്റൈനിൽ കഴിഞ്ഞെങ്കിലും പോലീസുകാരൻ ജോലിക്കെത്തി. കഴിഞ്ഞ ഞായറാഴ്ച സഹോദരന് കോവിഡ് സ്ഥിരീകരിക്കുകയും ആശുപത്രിയിലാക്കുകയും ചെയ്തു. ഇതോടെ വീട്ടിലെത്തിയ ആരോഗ്യപ്രവർത്തകർ പോലീസുകാരനോട് ക്വാറന്റൈനിൽ പോകാൻ നിർദേശിച്ചെങ്കിലും ഇയാൾ നിർദേശം പാലിച്ചില്ല. ആരോഗ്യപ്രവർത്തകർ വിവരങ്ങൾ ജില്ലാ കളക്ടർക്കു കൈമാറിയതോടെ മുതിർന്ന പോലീസുകാരുടെ നിരന്തരമായ ചോദ്യങ്ങളും നാട്ടിൽനിന്നുള്ള കോവിഡ് വാർത്തകളും അറിഞ്ഞതിനെത്തുടർന്ന് സഹപ്രവർത്തകരുടെ സംശയങ്ങളെത്തുടർന്നും ഇയാൾ സഹോദരനെ കൊണ്ടുവരാൻ പോയെന്നും സന്പർക്കത്തിൽ ഏർപ്പെട്ടെന്നും സമ്മതിച്ചു. തുടർന്ന് ഇയാൾ…
Read Moreവായിക്കാൻ ആഗ്രഹിച്ചാൽ പുസ്തകം വീട്ടിലെത്തും; വായനാ ദിനത്തിൽ കിടങ്ങൂർ പികെവി വനിതാ ലൈബ്രറിയെ ഓർക്കാതിരിക്കാനാവില്ല
കോട്ടയം: തന്റെ കൂട്ടുകാരുടെ വീടുകളിലിരുന്നു ചിതലുപിടിക്കാത്ത പുസ്തകങ്ങൾ ഒരുമിച്ചെടുത്തു 17-ാം വയസിൽ സ്വന്തം ഗ്രാമത്തിൽ ഗ്രന്ഥശാല ആരംഭിക്കുകയും പിന്നീട് അതു കേരളം മുഴുവൻ വ്യാപിപ്പിക്കുകയും ചെയ്ത പി.എൻ. പണിക്കർ എന്ന പുസ്തക സ്നേഹിയുടെ ഓർമയിൽ ഒരു വായനാദിനം കൂടി. വായനയെ മറന്ന മലയാളി ലോക്ഡൗണിൽ വായനയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. ലോക്ഡൗണ്‍ കാലത്തും പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചു വായനയെ പ്രോത്സാഹിപ്പിക്കുകയാണ് ജില്ലയിലെ ആദ്യത്തെ വനിതാ ലൈബ്രറിയായ കിടങ്ങൂർ പികെവി വനിതാ ലൈബ്രറിയിലെ സ്ത്രീകൾ. പഞ്ചായത്തിന്റെ പാലിയേറ്റീവ് കെയർ സംവിധാനത്തോടൊപ്പം ചേർന്നാണു വീടുകളിൽ പുസ്തകങ്ങളും എത്തിക്കുന്നത്. ലോക് ഡൗണ്‍ കാലത്ത് അംഗത്വം നോക്കാതെയും വരിസംഖ്യ വാങ്ങാതെയുമാണ് വീടുകളിൽ പുസ്തകങ്ങൾ എത്തിച്ചത്. 10 ദിവസം കഴിഞ്ഞു പുസ്തകങ്ങൾ തിരികെ വാങ്ങും. ക്വാറന്റൈൻ കേന്ദ്രങ്ങളിൽ കഴിഞ്ഞിരുന്നവർക്കും ആരോഗ്യവകുപ്പിന്റെ നിർദേശാനുസരണം പുസ്തകങ്ങൾ വായനയ്ക്കായി നൽകിയിരുന്നു. വനിതകളാണ് ഇവിടുത്തെ പുസ്തക കാര്യക്കാർ. ഭരണസമിതിയംഗങ്ങളും വനിതകൾ തന്നെ.…
Read Moreഎല്ലാ ദിവസത്തെയും പോലെ തന്നെയാണ് അന്നും അവൻ പോയത്; ചക്രംപടിലെ ബാറിലെ അക്കൗണ്ടന്റായ യുവാവിനെ കാണാതായ സംഭവം; അന്വേഷണസംഘം വിപുലീകരിച്ചു; സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ
വൈക്കം: കുമരകം ചക്രംപടിയിലെ ബാറിലെ അക്കൗണ്ടന്റായ ജിഷ്ണു (23)വിനെ കാണാതായ സംഭവത്തിൽ അന്വേഷണം ഉൗർജിതമാക്കി. ജിഷ്ണുവിനെ കാണാതായി രണ്ടാഴ്ച പിന്നിട്ടിട്ടും അന്വേഷണത്തിൽ പുരോഗതി ഉണ്ടാക്കുന്ന യാതൊരു വിവരവും ലഭിക്കാത്തതിനാൽ കൂടുതൽ പേരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചു. സൗമ്യനും വീട്ടുകാർക്കും നാട്ടുകാർക്കും ഏറെ പ്രിയങ്കരനുമായ ജിഷ്ണു വീടുവിട്ടു പോകേണ്ട യാതൊരു സംഭവവുമുണ്ടായിട്ടില്ലെന്ന് ജിഷ്ണുവിന്റെ അച്ഛൻ കുടവെച്ചൂർ വെളുത്തേടത്തുചിറയിൽ ഹരിദാസും അമ്മ ശോഭനയും പറയുന്നു. ദുഃസ്വഭാവങ്ങളൊന്നുമില്ലാത്ത യുവാവ് ജോലിയിൽ നിന്നു കിട്ടുന്ന ശന്പളം മുഴുവൻ അമ്മയെ ഏൽപിച്ചിട്ടു സ്വന്തം ആവശ്യത്തിനു ചോദിച്ചു വാങ്ങുന്ന പ്രകൃതക്കാരനായിരുന്നു. ജോലി സ്ഥലത്തായിരിക്കുന്പോഴും സമയം കിട്ടുന്പോഴൊക്കെ അമ്മയെ വിളിച്ചു കൊണ്ടിരുന്ന മകനെ രണ്ടാഴ്ചയായി കാണാതിരിക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഒന്നര വർഷമായി മകൻ അക്കൗണ്ടൻറായി ജോലി ചെയ്യുന്ന ബാറിന്റെ ഉടമ ജീവനക്കാരനെ കാണാതായ സംഭവത്തിൽ അന്വേഷണത്തെ സഹായിക്കുന്നതിനു മുൻകൈയെടുക്കുകയോ വീട്ടുകാരെ സാന്ത്വനിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്തില്ലെന്ന്…
Read More