ചങ്ങനാശേരി: പെരുന്തുരുത്തി-ഏറ്റുമാനൂർ ബൈപാസിൽ മോസ്കോയ്ക്ക് സമീപം പഴയബ്ലോക്ക് ഭാഗത്ത് റോഡിന്റെ മധ്യഭാഗത്തുകിടക്കുന്ന ടാറിംഗ് യന്ത്രം വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയാകുന്നു. റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി കൊണ്ടുവന്ന യന്ത്രമാണ് ഏറെ തിരക്കുള്ള റോഡിൽ അലക്ഷ്യമായി ഇട്ടിരിക്കുന്നത്. ഈ ഭാഗത്തെ മെറ്റൽകൂനയും അപകടത്തിനിടയാക്കുമെന്ന് നാട്ടുകാർ ആരോപിച്ചു. കുന്നുംപുറം മുതൽ തെങ്ങണവരെ അറ്റകുറ്റപ്പണി നടത്തിയ ഈ റോഡിന്റെ മോസ്കോ ജംഗ്ഷൻ, പഴയബ്ലോക്ക് ഭാഗങ്ങൾ ഒരാഴ്ച പിന്നിടുന്നതിനു മുന്പ് തകർന്ന നിലയിലാണ്.
Read MoreCategory: Kottayam
ബികോം വിദ്യാർഥിനിയുടെ മരണം; സർവകലാശാലയുടെ മൂന്നംഗ സമിതി റിപ്പോർട്ട് സമർപ്പിച്ചു
കോട്ടയം: ബികോം വിദ്യാർഥിനിയായ അഞ്ജു പി. ഷാജിയെ മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സർവകലാശാലയുടെ മൂന്നംഗ സമിതി റിപ്പോർട്ട് വൈസ് ചാൻസിലർക്കു സമർപ്പിച്ചു. ഇന്നലെ മൂന്നംഗ സമിതി ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ് കോളജിലെത്തി വിശദമായി അന്വേഷണം നടത്തിയിരുന്നു. സംഭവം നടന്ന ദിവസം കോളജിൽ പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകർ, ഹാളിലുണ്ടായിരുന്ന മറ്റൊരു അധ്യാപിക എന്നിവരിൽ നിന്നും സമിതിയംഗങ്ങൾ വിവരങ്ങൾ ശേഖരിച്ചു. സിസിടിവി ദൃശ്യങ്ങളും മൂന്നംഗ സമിതി പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ വിശദമായ റിപ്പോർട്ടാണ് ഇന്നു ഉച്ചയ്ക്കു വൈസ് ചാൻസിലർക്കു സമർപ്പിച്ചത്. സിൻഡിക്കറ്റംഗങ്ങളായ ഡോ. എം.എസ്. മുരളി, ഡോ. അജി സി. പണിക്കർ, വി.എസ്. പ്രവീണ്കുമാർ എന്നിവരാണ് സമിതിയംഗങ്ങൾ. ഇന്നലെ ജില്ലാ പോലീസ് ചീഫ് ജി. ജയദേവ്, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ. സന്തോഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും കോളജിലെത്തി പരിശോധന നടത്തി. പരീക്ഷ ഹാളിലെയും…
Read Moreകൈവിടാതെ കാത്തൂ; കോട്ടയം നീണ്ടൂരിൽ നിയന്ത്രണം വിട്ട കാർ മരത്തിലേക്ക് ഇടിച്ചുകയറി: രണ്ടു പേർക്കു പരിക്ക്
നീണ്ടൂർ: നീണ്ടൂരിൽ നിയന്ത്രണം വിട്ട കാർ മരത്തിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് പരിക്കേറ്റു. കോട്ടയം സ്വദേശിയയ പുതുമണ്ണേൽ മിഥുൻ (18 ), അയ്മനം മാടേപള്ളി ബിനിൽ (32) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നു പുലർച്ചെ ഒന്നിനു നീണ്ടൂർ പുഞ്ചവയൽക്കാറ്റിന് സമീപമായിരുന്നു അപകം. ചേർത്തലയിൽ ഒരു മാമ്മോദീസ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഡ്രൈവർ ഉറങ്ങി പോയതാകാം അപകടക്കാരണമെന്ന് ഏറ്റുമാനൂർ പോലീസ് പറഞ്ഞു. കാർ മരത്തിന് മുകളിലേക്ക് ഇടിച്ച കയറി നിലയിലായിരുന്നു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreകൊറോണ വൈറസ് വ്യാപനം;ശബരിമലയിൽ മാസപൂജയ്ക്ക് ഭക്തർ വേണ്ട; ഉത്സവം മാറ്റിവയ്ക്കണമെന്ന് തന്ത്രി
പത്തനംതിട്ട: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ശബരിമലയിൽ ഭക്തരെ അനുവദിക്കേണ്ടെന്ന് തന്ത്രി. ഇക്കാര്യം ചൂണ്ടിക്കാട്ടി തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ദേവസ്വം കമ്മീഷണർക്ക് കത്ത് നൽകി. ഉത്സവം മാറ്റിവയ്ക്കുന്നതാണ് നല്ലതെന്നും തന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. മിഥുനമാസപൂജയ്ക്കായി ചൊവ്വാഴ്ച നട തുറക്കാനിരിക്കെയാണ് ഭക്തരെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് തന്ത്രി കത്ത് നൽകിയിരിക്കുന്നത്. ഇപ്പോൾ ഭക്തരെ പ്രവേശിപ്പിക്കുന്നത് കോവിഡ് രോഗ വ്യാപനത്തിന് ഇടയാക്കിയേക്കുമെന്ന് കത്തിൽ തന്ത്രി ആശങ്ക പ്രകടിപ്പിച്ചു. ചടങ്ങുകളിൽ പങ്കെടുക്കുന്ന ആർക്കെക്കെങ്കിലും രോഗ ബാധ സ്ഥിരീകരിച്ചാൽ ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവരും നിരീക്ഷണത്തിൽ പോകേണ്ട സാഹചര്യമുണ്ടാകും. അങ്ങനെ സംഭവിച്ചാൽ ഉത്സവ ചടങ്ങുകൾ ആചാരപ്രകാരം പൂർത്തിയാക്കാൻ സാധിക്കില്ല. രോഗ വ്യാപനത്തിന്റെ സാധ്യത കൂടി കണക്കിലെടുത്ത് ഉത്സവം മാറ്റി വയ്ക്കണമെന്നത് അംഗീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
Read Moreകോവിഡ് ബാധിച്ച് കോട്ടയം ജില്ലയിൽ ചികിത്സയിലുള്ളവർ 41 പേർ; 7094 പേർ ഹോം ക്വാറന്റൈനിൽ ; വരാനിരിക്കുന്നത് 626 സ്രവ സാമ്പിൾ ഫലങ്ങൾ
കോട്ടയം: കോട്ടയം ജില്ലയിൽ ഇന്നലെ എട്ടു പേർക്കു കൂടി കോവിഡ് സ്ഥിരീകരിക്കുകയും രണ്ടു പേർ രോഗമുക്തരാവുകയും ചെയ്തു. രോഗം സ്ഥിരീകരിച്ച എട്ടു പേരിൽ ഏഴു പേർ വിദേശത്തുനിന്നും ഒരാൾ ഡൽഹിയിൽനിന്നും എത്തിയതാണ്. ഇതിൽ നാലു പേർ ഒരു വിമാനത്തിലെ യാത്രികരായിരുന്നു. ചങ്ങനാശേരി ചെത്തിപ്പുഴയിലെ കോവിഡ് കെയർ സെന്ററിൽ കഴിഞ്ഞിരുന്ന നെടുംകുന്നം സ്വദേശി(36), കൊല്ലാട് സ്വദേശി(59), പെരുന്പായിക്കാട് സ്വദേശി (58), മാങ്ങാനത്തെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന കടുത്തുരുത്തി വല്ലശേരി സ്വദേശി (26) എന്നിവരാണ് മേയ് 27ന് അബുദാബി-കൊച്ചി വിമാനത്തിൽ എത്തിയത്. ഇവർക്കു പുറമെ മേയ് 28ന് താജിക്കിസ്ഥാനിൽ നിന്നെത്തി കോതനല്ലൂരിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന തലയോലപ്പറന്പ് സ്വദേശിനി (19), കങ്ങഴ സ്വദേശി(21), ഇതേ ദിവസം ദുബായിൽനിന്നെത്തി മാങ്ങാനത്തെ നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന നാലു കോടി സ്വദേശി (54), ജൂണ് മൂന്നിന് ഡിൽഹിയിൽനിന്ന് വിമാനത്തിലെത്തി കോതനല്ലൂരിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന…
Read Moreഏറ്റുമാനൂരിൽ മദ്യലഹരിയിൽ കാറിൽ അഭ്യാസ പ്രകടനം: പോലീസ് കേസെടുത്തു
ഏറ്റുമാനൂർ: മദ്യലഹരിയിൽ കാറിൽ അഭ്യാസ പ്രകടനം നടത്തിയ ആൾക്കെതിരേ മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനു ഏറ്റുമാനൂർ പോലീസ് കേസെടുത്തു. പാലാ ഭാഗത്തു നിന്നു കോട്ടയം ഭാഗത്തേക്കു സ്വിഫ്റ്റ് കാറിൽ വരികയായിരുന്ന ഏറ്റുമാനൂർ സ്വദേശി ഷൈലേന്ദ്രൻ അര മണിക്കൂറോളം റോഡിൽ തലങ്ങും വിലങ്ങുമായി കാറിൽ അഭ്യാസ പ്രകടനം നടത്തുകയായിരുന്നു. ഇതിനിടയിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം കാർ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഇതിനു തയാറാകാതെ അമിത വേഗത്തിൽ കാർ ഓടിക്കുന്നത് തുടർന്നു. ഇതോടെ മോട്ടോർ വാഹന വകുപ്പ് സംഘം കാറിനെ പിൻതുടർന്ന് വാഹനം തടയുകയായിരുന്നു. തുടർന്നു ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലായിരുന്ന ഡ്രൈവറെ മോട്ടോർ വാഹന വകുപ്പ് സംഘം പോലീസിനു കൈമാറി.
Read Moreഅഞ്ജു പി. ഷാജിയുടെ മരണം; കൈയ്യക്ഷരം വിദ്യാർഥിനിയുടെതാണോയെന്ന് പരിശോധിക്കുന്നതിനായി കാലിഗ്രാഫി ടെസ്റ്റ്
കോട്ടയം: വിദ്യാർഥിനിയെ മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാഞ്ഞിരപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചു. ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ് കോളജിൽ ബികോം പരീക്ഷയ്ക്ക് എത്തിയ കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തേട്ട് അഞ്ജു പി. ഷാജി (20)യാണ് മരിച്ചത്. ഹാൾടിക്കറ്റിന്റെ പുറകിൽ വിദ്യാർഥിനി കോപ്പിയടിക്കാനായി പാഠ ഭാഗങ്ങൾ എഴുതിയിരിക്കുന്ന കൈയ്യക്ഷരങ്ങൾ വിദ്യാർഥിനിയുടെത് തന്നെയാണോയെന്ന് പരിശോധിക്കുന്നതിനായി കാലിഗ്രാഫി ടെസ്റ്റ് നടത്തും. ഇതിനു പുറമെ വിദ്യാർഥിനിയുടെ ബുക്കുകൾ കൈയ്യക്ഷരങ്ങൾ ഒത്തുനോക്കുന്നതിനായി പോലീസ് വാങ്ങും. പെണ്കുട്ടിയുടെ വീട്ടുകാർ, സുഹൃത്തുക്കൾ, ഒപ്പമിരുന്ന് പരീക്ഷ എഴുതിയവർ തുടങ്ങിയ എല്ലാവരിൽ നിന്നും പോലീസ് മൊഴിയെടുക്കും. ഒരു വിദ്യാർഥിനിയെ കോപ്പിയടിച്ചു പിടിക്കപ്പെട്ടാൽ എന്തെല്ലാം നടപടി ക്രമങ്ങളാണ് കോളജുകൾ പാലിക്കേണ്ടതെന്നു കാഞ്ഞിരപ്പള്ളി പോലീസ് യൂണിവേഴ്സിറ്റി അധികൃതരിൽ നിന്നു വിവരങ്ങൾ ശേഖരിച്ചു വരികയാണ്. ഇത്തരം നടപടി ക്രമങ്ങൾ കോളജിന്റെ ഭാഗത്തും നിന്നു പാലിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ. സന്തോഷ്കുമാറിന്റെ…
Read Moreസിമ്മുകൾ മാറി മാറിയിട്ടിട്ടും ഔട്ട് ഓഫ് കവറേജ്; ഓൺലൈൻ പഠനം മുടങ്ങുന്നു; സിഗ്നൽ ലഭിക്കാൻ കുന്നുകൾ കയറി മുണ്ടക്കയത്തെ വിദ്യാർഥികൾ
മുണ്ടക്കയം: മൊബൈൽ ഫോണുകൾ പരിധിക്കു പുറത്തായതോടെ വിദ്യാർഥികളും മാതാപിതാക്കളും ആശങ്കയിൽ. ഓൺലൈൻ പഠനം മുടങ്ങുന്നതാണ് കാരണം. പഞ്ചായത്ത് പത്താം വാർഡായ പശ്ചിമ പുളിക്കൽ കവലയ്ക്ക് സമീപ പ്രദേശങ്ങളിലാണ് മൊബൈൽ ഫോണുകൾക്ക് സിഗ്നൽ ഇല്ലാത്തത്. ഇതോടെ പെൺകുട്ടികൾ അടക്കമുള്ള വിദ്യാർഥികൾ ഉയർന്ന സ്ഥലങ്ങളിലെ റബർ തോട്ടങ്ങളിൽ ഇരുന്നാണ് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നത്. ഒന്നാം ക്ലാസ് മുതൽ കോളജ് വരെയുള്ള ഇരുപതിലധികം കുട്ടികൾ ഈ മേഖലയിൽ ഉണ്ട്. കോളജ് വിദ്യാർഥികൾക്ക് ഓൺലൈൻ വീഡിയോ കോൺഫറൻസ് വഴിയാണ് ക്ലാസ്. ഇതിൽ പലപ്പോഴും ഇവിടെയുള്ള കുട്ടികൾക്ക് പങ്കെടുക്കാൻ കഴിയുന്നില്ല. പല കമ്പനികളുടെ സിം കാർഡുകൾ മാറ്റി പരീക്ഷിച്ചെങ്കിലും ഒന്നിനും ഈ പ്രദേശത്ത് സിഗ്നൽ ഇല്ല. അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Read Moreതാഴത്തങ്ങാടി കൊലപാതകം; വീട്ടമ്മയെ കൊലപ്പെടുത്തിയതും മോഷണം നടത്തിയതും അസാമിലെ കാമുകിയുടെ അടുത്തേക്കു പോകാൻ;മുഹമ്മദ് ബിലാലിന്റെ തുറന്നു പറച്ചിലിങ്ങനെ…
കോട്ടയം: താഴത്തങ്ങാടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഇന്നു താഴത്തങ്ങാടിയിൽ എത്തിച്ചു തെളിവെടുക്കും. ഇന്നു രാവിലെ തന്നെ പ്രതിയായ മുഹമ്മദ് ബിലാലി (23)നെ താഴത്തങ്ങാടിയിൽ എത്തിക്കും. കൊലപാതക ദിവസം രാവിലെ ബിലാലിനെ അവിടെ കണ്ടതായി താഴത്തങ്ങാടിയിലുള്ള ലോഡിംഗ് തൊഴിലാളികൾ പോലീസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ എത്തിക്കുന്നത്. പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. വീട്ടിൽ മോഷണം നടത്തിയതും വീട്ടമ്മയെ കൊലപ്പെടുത്തിയതും അസാമിലെ കാമുകിയുടെ അടുത്തേക്കു പോകാനാണെന്ന് കസ്റ്റഡിയിൽ വാങ്ങിയ പോലീസ് ചോദ്യം ചെയ്തപ്പോൾ ബിലാൽ മൊഴി നൽകി. നാളുകൾക്കു മുന്പു എറണാകുളത്ത് ഹോട്ടലിൽ ജോലി ചെയ്യുന്പോഴാണ് അസം സ്വദേശിയായ പെണ്കുട്ടിയുമായി ബിലാൽ അടുക്കുന്നത്. തുടർന്ന് ഇവർ നാട്ടിലേയ്ക്കു മടങ്ങിയെങ്കിലും വാട്സ്അപ്പിലും ഫോണിലുമായി ഇവർ ബന്ധം തുടർന്നിരുന്നു. വീട്ടിൽ സ്ഥിരമായി പ്രശ്നമുണ്ടായതിനെ തുടർന്നാണ് ബിലാൽ അസമിലേയ്ക്കു നാടുവിടാൻ തീരുമാനിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് താഴത്തങ്ങാടി ഷീനാ മൻസിലിൽ…
Read Moreപായിപ്പാട്ട് നിന്ന് നാട്ടിലേക്ക് തിരിച്ചത് നാലായിരത്തോളം ബംഗാളികൾ; ഇന്ന് മടങ്ങാൻ ആരുമില്ല; ഇനിയുള്ളത് നൂറിൽ താഴെ അതിഥിത്തൊഴിലാളികൾ
ചങ്ങനാശേരി: മിനി ബംഗാൾ എന്ന് വിശേഷിപ്പിച്ചിരുന്ന പായിപ്പാട്ടുനിന്ന് ഒരുമാസത്തിനിടെ 4000 അതിഥി തൊഴിലാളികൾ ബംഗാളിലേക്ക് മടങ്ങി. ഇനി പായിപ്പാട്ട് നൂറിൽ താഴെ അതിഥിത്തൊഴിലാളികൾ മാത്രമെന്ന് കണക്ക്. പായിപ്പാട് പഞ്ചായത്തിന്റെ വിവിധ വാർഡുകളിലായി വിവിധ ഉടമകളുടെ കീഴിൽ 110 ക്യാന്പുകളാണുള്ളത്. തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതോടെ പല ക്യാന്പുകളും അടച്ചു പൂട്ടിയ നിലയിലാണ്. പായിപ്പാട് കവലയിൽ തിരക്കൊഴിഞ്ഞു. അതിഥിത്തൊഴിലാളികളെ ആശ്രയിച്ചു പ്രവർത്തിച്ചിരുന്ന വ്യാപാര സ്ഥാപനങ്ങൾ പ്രതിസന്ധിയിലായി.കോവിഡ് ലോക്ക് ഡൗണിനിടയിൽ വെസ്റ്റ് ബംഗാളിലേക്ക് ആദ്യമായി ട്രെയിൻ പുറപ്പെട്ടപ്പോൾ പായിപ്പാട്ടെ 1180 തൊഴിലാളികളാണ് പോയത്. തുടർന്നുള്ള ട്രെയിനുകളിൽ 2280പേർ കൂടി യാത്രയാവുകയായിരുന്നു. ഇന്നു ബംഗാളിലേക്ക് പോകുന്ന ട്രെയിനിൽ സഞ്ചരിക്കാൻ പായിപ്പാട്ടുനിന്ന് ആരുമില്ലെന്നതും ശ്രദ്ധേയമാണ്.
Read More