ഗാന്ധിനഗർ: ഡോക്ടർ നിർദ്ദേശിച്ച എംആർഐ സ്കാനിംഗ് നടത്തിയില്ല. രോഗി ശുചിമുറിയിൽ പോകുന്പോൾ കുഴഞ്ഞുവീണ് മരിച്ചു. കുമളി വണ്ടിപ്പെരിയാർ കവിതാ ഭവനിൽ ശരണവണകുമാറിന്റെ മകൾ ശരണ്യ (15) യാണ് മരിച്ചത്. കഴിഞ്ഞ മൂന്നിനാണ് ശരണ്യയെ പനിയും വയറുവേദനയും ഉണ്ടായതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചത്. തുടർന്ന് മെഡിസിൻ യൂണിറ്റ് മൂന്നിൽ പ്രവേശിപ്പിച്ച കുട്ടിയെ സിടി സ്കാനിംഗിന് വിധേയമാക്കി. സ്കാനിംഗിൽ കിഡ്നിയുടെ സമീപത്ത് ശരീരത്തിൽ ഹോർമോണ്‍ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥിക്ക് നിർക്കെട്ടുള്ളതായി കണ്ടെത്തി. വെള്ളിയാഴ്ച എംആർഐ സ്കാനിംഗിന് ശുപാർശ ചെയ്തു. എന്നാൽ എംആർ ഐ സ്കാനിംഗിനായി കുട്ടിയുടെ ബന്ധുക്കൾ പല തവണ സ്കാനിംഗ് സെന്ററിൽ എത്തിയെങ്കിലും സ്കാൻ ചെയ്യുന്നതിനുള്ള തീയതി ലഭിച്ചില്ല. ഇന്നലെ രാത്രിയിൽ 8.30ന് ശുചിമുറിയിൽ പോകവെ രക്തസ്രാവം കൂടുകയും തല കറങ്ങി വീണ് കുട്ടി മരിക്കുകയും ചെയ്തു. ഒരാഴ്ച മുന്‍പ് ശരണ്യയ്ക്ക് ചിക്കൻപോക്സ് വരികയും വീട്ടിൽ തന്നെ പച്ചമരുന്നുചികിത്സ…
Read MoreCategory: Kottayam
കോട്ടയം ജില്ലയിൽ കോവിഡ് ബാധിതർ 32; കാത്തിരിക്കുന്നത് 520 സ്രവ സാന്പിൾ ഫലങ്ങൾ
കോട്ടയം: കോട്ടയം ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 32 ആയി. ഇന്നലെ ജില്ലയിൽ ഒരാൾ രോഗമുക്തി നേടുകയും മൂന്നു പേർക്കു കൂടി രോഗം സ്ഥീരികരിക്കുകയും ചെയ്തു. ശനിയാഴ്ചയും ജില്ലയിൽ രണ്ടു പേർക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചങ്ങനാശേരി മാമ്മൂട് സ്വദേശിനിയാണ്(29) രോഗം ഭേദമായതിനെത്തുടർന്നു വീട്ടിലേക്കു മടങ്ങിയത്. മസ്കറ്റിൽനിന്നു മേയ് 30ന് എത്തിയ പായിപ്പാട് സ്വദേശി(34) കോട്ടയത്തെ കോവിഡ് കെയർ സെന്ററിൽ കഴിയുകയായിരുന്നു. രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ഇദ്ദേഹത്തിന്റെ ഭാര്യ കഴിഞ്ഞ മൂന്നിന് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മുംബൈയിൽനിന്ന് ട്രെയിനിൽ മേയ് 26ന് എത്തിയ ചങ്ങനാശേരി മാമ്മൂട് സ്വദേശി(31) എറണാകുളം വരെ ട്രെയിനിലും അവിടെനിന്ന് കോട്ടയത്തേക്ക് കെഎസ്ആർടിസി ബസിലും എത്തിയശേഷം ഹോം ക്വാറന്റയിനിൽ കഴിയുകയായിരുന്നു. മേയ് 27ന് മഹാരാഷ്്ട്രയിൽനിന്ന് വിമാനത്തിൽ എത്തിയ കങ്ങഴ സ്വദേശിനി (24) കങ്ങഴയിലെ നിരീക്ഷണ…
Read Moreമീനച്ചിലാറ്റിൽ കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി
പാലാ: മീനച്ചിലാറ്റിൽ കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി. കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തേട്ട് അഞ്ജു ഷാജിയാണ് (20) മരിച്ചത്. ശനിയാഴ്ച വൈകുന്നേരം മുതലാണ് പെൺകുട്ടിയെ കാണാതായത്. തിങ്കളാഴ്ച രാവിലെ അഗ്നിശമനസേനയുടെ മുങ്ങൽ വിദഗ്ധരാണ് മൃതദേഹം കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ കോളജിൽ ബികോം അവസാന വർഷ വിദ്യാർഥിനിയായ അഞ്ജു യൂണിവേഴ്സിറ്റി പരീക്ഷയെഴുതാൻ ശനിയാഴ്ച ചേർപ്പുങ്കൽ കോളജിലെത്തിയിരുന്നു. പരീക്ഷയുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾ ഉണ്ടായിരുന്നു. വൈകുന്നേരമായിട്ടും പെൺകുട്ടി തിരിച്ചെത്താത്തതിനെത്തുടർന്നു വീട്ടുകാർ പോലീസിൽ പരാതി നൽകിയത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ പെണ്‍കുട്ടിയുടെ ബാഗും ചേർപ്പുങ്കൽ പാലത്തിനു സമീപം കണ്ടെത്തുകയായിരുന്നു. സിസിടിവി കാമറ ദൃശ്യങ്ങളിൽ പെണ്‍കുട്ടി ആറിന്റെ ഭാഗത്തേക്ക് നടന്നു വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പെണ്‍കുട്ടി ആറ്റിൽ ചാടുന്നതായി ആരും കണ്ടിരുന്നില്ല.
Read Moreതോൽപ്പെട്ടിയിലെ ലോഡ്ജിൽ നിരീക്ഷണത്തിലായിരുന്ന കോട്ടയം സ്വദേശി മുങ്ങി; എട്ടിന്റെപണിയുമായി പോലീസ്
മാനന്തവാടി: തോൽപ്പെട്ടിയിലെ ലോഡ്ജിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൈൻനിലായിരുന്ന കോട്ടയം സ്വദേശി മുങ്ങി. വാകത്താനം ചിറ്റേടത്ത് മണിക്കുട്ടനാണ്(42) ലോഡ്്ജിൽനിന്നു ഒളിച്ചുപോയത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിച്ചു കർണാടകയിൽനിന്നു തോൽപ്പെട്ടി വഴി ജില്ലയിലെത്തിയ മണിക്കുട്ടനെ തിരുനെല്ലി പഞ്ചായത്ത് അധികൃതർ ഇടപെട്ടു നിരീക്ഷണത്തിലാക്കുകയായിരുന്നു. കഴിഞ്ഞദിവസം രാവിലെ ഭക്ഷണം നൽകാൻ എത്തിയപ്പോഴാണ് ഇദ്ദേഹം ലോഡ്ജിൽ ഇല്ലെന്നു വ്യക്തമായത്. പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിൽ മണിക്കുട്ടനെതിരെ തിരുനെല്ലി പോലീസ് കേസെടുത്തു.
Read Moreനാടിനെ വിറപ്പിച്ചത് മണിക്കൂറുകളോളം! വിരണ്ടോടിയ പോത്തിനെ മയക്കുവെടിവച്ച് വീഴ്ത്തി
തൊടുപുഴ: മണിക്കൂറുകളോളം നാടിനെ വിറപ്പിച്ച് വിരണ്ടോടിയ പോത്തിനെ മയക്കുവെടിവച്ച് വീഴ്ത്തി. വണ്ണപ്പുറം കലയന്താനി സ്വദേശി സെയ്ദുമുഹമ്മദ് (അനസ്) കശാപ്പിനായി കൊണ്ടുവന്ന പോത്താണ് ഇന്നലെ നാടുവിറപ്പിച്ചത്. പോത്തിന്റെ ആക്രമണത്തിൽനിന്നും രക്ഷപെടുന്നതിനിടെ ഇരുപതോളംപേർക്ക് പരിക്കേറ്റു. ഒട്ടേറെ കാർഷിക വിളകളും പോത്ത് നശിപ്പിച്ചു. ഇന്നലെ രാവിലെ 11- ഓടെ വണ്ണപ്പുറത്തായിരുന്നു സംഭവം. കശാപ്പിനായി കൊണ്ടുവന്ന പോത്തുകളെ വാഹനത്തിൽനിന്നും ഇറക്കുന്നതിനിടെ ഇതിൽ ഒരെണ്ണം വിരണ്ടോടുകയായിരുന്നു. വണ്ണപ്പുറം – തൊമ്മൻകുത്ത് റോഡിലൂടെ ഓടിയ പോത്ത് കണ്ണിൽകണ്ട കൃഷികളെല്ലാം നശിപ്പിച്ചു. പോത്തിന്റെ പിന്നാലെ ആളുകൾ കൂടിയതോടെ ഇത് കൂടുതൽ വിളറിപിടിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനേതുടർന്ന് കാളിയാർ എസ്ഐ വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി. സ്ഥിതി നിയന്ത്രണാതീതമായതോടെ തൊടുപുഴയിൽനിന്നും ഫയർഫോഴ്സ്, വനം വകുപ്പ്, വെറ്ററിനറി ഉദ്യോഗസ്ഥർ എന്നിവരും സ്ഥലത്തെത്തി.പോത്തിനെ കുടുക്കിട്ടു വീഴ്ത്താൻ ഫയർഫോഴ്സും പോലീസും നാട്ടുകാരുംചേർന്ന് പലതവണ ശ്രമിച്ചെങ്കിലും പോത്ത് രക്ഷപെട്ടോടുകയായിരുന്നു. 13 കിലോമീറ്ററോളം പോത്ത്…
Read Moreവയറ്റിൽ മരിച്ച കുഞ്ഞുമായി യുവതി ആശുപത്രികൾ കയറിയിറങ്ങിയ സംഭവം; യുവതിയുടെ ആരോഗ്യനില തൃപ്തികരം
ഗാന്ധിനഗർ: വയറ്റിൽ മരിച്ച കുഞ്ഞുമായി ചികിത്സ തേടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ യുവതിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ലിസിയാമ്മ ജോർജ്. പത്തനംതിട്ട കണ്ണങ്കരയിൽ താമസിക്കുന്ന അസം സ്വദേശിനി സമ (25)യാണ് വയറ്റിൽ മരിച്ചു കിടക്കുന്ന കുട്ടിയുമായി ചികിത്സ തേടിയെത്തിയത്. വയറ്റിൽ കുട്ടി മരിച്ചു കിടന്നാൽ കഴിയാവുന്നതും സ്വാഭാവിക പ്രസവത്തിന് അവസരം നൽകുകയാണ് ചികിത്സാരീതി. എന്നാൽ ഇതുമൂലം ഗർഭിണിയുടെ ആരോഗ്യനില മോശമായെങ്കിൽ മാത്രമേ ശസ്ത്രക്രീയക്ക് വിധേയമാക്കൂവെന്ന് ഡോക്ടർ പറഞ്ഞു. അതിനാൽ ഇപ്പോൾ യുവതിയെ ശസ്ത്രക്രീയക്ക് വിധേയമാക്കേണ്ട കാര്യമില്ലെന്നും ഡോ. ലിസിയാമ്മ ജോർജ് രാഷ്ടദീപികയോടു പറഞ്ഞു. പത്തനംതിട്ട കണ്ണങ്കരയിലെ ബോർമയിൽ ഭർത്താവ് സമനൊപ്പം ജോലി ചെയ്ത് വരികയായിരുന്നു. ഗർഭിണിയായ സമയം മുതൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതാണ്. ഡോക്ടർ നിർദ്ദേശിച്ച പ്രസവ തിയതി അനുസരിച്ച് ഇന്നലെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ…
Read Moreവെള്ളക്കെട്ടിനു പരിഹാരമാകും; നാഗമ്പടം സ്വകാര്യ ബസ് സ്റ്റാൻഡിൽ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
കോട്ടയം: വെള്ളക്കെട്ട് രൂപപ്പെടുന്ന നാഗന്പടം സ്വകാര്യ ബസ് സ്റ്റാൻഡിൽ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഏതാനും ദിവസങ്ങൾക്കു മുന്‍പ് ആരംഭിച്ച നവീകരണ പ്രവർത്തനങ്ങൾ ദ്രൂതഗതിയിൽ പുരോഗമിക്കുകയാണ്. ബസ് സ്റ്റാൻഡിലേക്കുള്ള ബസുകൾ കടക്കുന്ന പ്രവേശ കവാടം മുതൽ കിഴക്കുവശത്തെ പാർക്കിംഗ് ഏരിയ വരെയുള്ള റോഡിലെ തകർന്ന ഭാഗങ്ങൾ പൊളിച്ചു സോൾ ചെയ്തു റീ ടാറിംഗ് ചെയ്യാനുള്ള ജോലികളാണ് പുരോഗമിക്കുന്നത്. ഇതോടൊപ്പം സ്റ്റാൻഡിന്റെ പടിഞ്ഞാറു വശത്തുള്ള പാർക്കിംഗ് സ്ഥലത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇപ്പോൾ ബസുകൾ സ്റ്റാൻഡിന്റെ പടിഞ്ഞാറു വശത്തു കൂടി പ്രവേശിച്ച് അവിടെ തന്നെ പാർക്ക് ചെയ്തു വിവിധ സ്ഥലങ്ങളിലേക്കു പോവുകയാണ് ചെയ്യുന്നത്.
Read Moreമരം മുറിക്കുന്നതിനിടെ കൈക്ക് പരിക്കേറ്റ് മരത്തിൽ കുടുങ്ങിയ മധ്യവയസ്കന് രക്ഷകരായി ഫയർഫോഴ്സ്
വൈക്കം: മരം മുറിക്കുന്നതിനിടയിൽ മരം വെട്ടുകാരന്റെ ഇടതു കൈക്കുഴ തെറ്റി. കടുത്തവേദനയോടെ 60 അടി ഉയരമുള്ള മരത്തിന്റെ ശിഖരത്തിലിരുന്ന മരംവെട്ടുകാരനെ ഫയർഫോഴ്സ് എത്തി രക്ഷിച്ചു. വൈക്കം ചാലപ്പറന്പ് എളമശേരിയിൽ സജീവ (54) നെയാണ് ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്. ഇന്നലെ രാവിലെ 11.15 വൈക്കം കവരപാടിനടയിൽ കുറുവേലി മഠത്തിൽ അനന്തശങ്കരന്റെ വീട്ടിലെ മാവിൽ ശിഖരങ്ങൾ വെട്ടുന്നതിനായി കയറിയപ്പോഴാണ് സജീവന്റെ ഇടതു കൈക്കുഴ ഇടറിയത്. വിവരമറിഞ്ഞ ഉടൻ സംഭവസ്ഥലത്ത് പാഞ്ഞെത്തിയ വൈക്കം ഫയർസ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി.ഷാജികുമാറിന്റെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് അരമണിക്കുറിനകം സജീവനെ താഴെയിറക്കി.
Read Moreഓണ്‍ലൈൻ ഒടിപി തട്ടിപ്പ് വീണ്ടും ; ചങ്ങനാശേരിയിലെ വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് 11,000 രൂപ നഷ്ടപ്പെട്ടു
ചങ്ങനാശേരി: ഇടവേളയ്ക്കുശേഷം ഓണ്‍ലൈൻ ഒടിപി തട്ടിപ്പുസംഘം രംഗത്ത്. വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് 11,000 രൂപ നഷ്ടപ്പെട്ടു. തുരുത്തി ചെന്പകശേരി മാലിനിയാണ് തട്ടിപ്പിനിരയായത്. ചങ്ങനാശേരി സെൻട്രൽ ബാങ്കിലാണ് മാലിനിക്ക് അക്കൗണ്ട് ഉണ്ടായിരുന്നത്. ഇന്നലെ രാവിലെ 11നു സെൻട്രൽ ബാങ്കിന്റെ ഹെഡ് ഓഫീസിൽ നിന്നാണ് വിളിക്കുന്നതെന്നു പറഞ്ഞ് മാലിനിയുടെ ഫോണിലേക്ക് കോൾ വന്നു. അക്കൗണ്ട് കാൻസലായി പോകുമെന്നും റീഓപ്പണ്‍ ചെയ്യുന്നതിന് എടിഎം പിൻ നന്പർ നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇരുചക്ര വാഹന ലോണ്‍ ഉണ്ടായിരുന്ന വീട്ടമ്മ അക്കൗണ്ട് കാൻസലായാൽ ഇഎംഐ തിരിച്ചടവ് മുടങ്ങുമെന്നും ഫൈൻ അടയ്ക്കേണ്ടി വരുമെന്നും ഭയന്ന് പിൻ നന്പർ പറഞ്ഞു കൊടുത്തു. നിമിഷങ്ങൾക്കുള്ളിൽ തന്നെ അക്കൗണ്ടിൽ ഉണ്ടായിരുന്ന 11,000 രൂപ പിൻവലിക്കപ്പെട്ടതായി ഫോണിൽ മെസേജ് വരികയായിരുന്നു. കുടുംബശ്രീയിൽ നിന്നുള്ള ബാങ്ക് ലോണ്‍ 5000 രൂപ, കിസാൻ പദ്ധതി പ്രകാരം ലഭിച്ച 2000 രൂപ, തയ്യൽ തൊഴിലാളി ക്ഷേമനിധിയിൽ നിന്ന്…
Read Moreകോട്ടയത്ത് കോവിഡ് രോഗികൾ കൂടുന്നു; കോവിഡ് ചികിത്സയിലുള്ളവർ 27 പേർ; ഒരാളെക്കൂടി ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോട്ടയം: കോട്ടയം ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിച്ചുവരുന്നു. കോവിഡ് ബാധിച്ചു ജില്ലയിൽ ചികിത്സയിലുള്ളത് 27 പേരായി. ഇന്നലെ അഞ്ചു പേർക്കാണു രോഗം സ്ഥിരീകരിച്ചത്. ഇവരിൽ മൂന്നു പേർ കുവൈറ്റിൽനിന്ന് മേയ് 26നും ഒരാൾ മഹാരാഷ്്ട്രയിൽനിന്ന് മേയ് 25നും മറ്റൊരാൾ പൂനയിൽനിന്ന് മേയ് 30നും ജില്ലയിൽ എത്തിയവരാണ്. നീണ്ടൂർ സ്വദേശിനി(40), ളാക്കാട്ടൂർ സ്വദേശി(25), കോട്ടയം സ്വദേശി(25) എന്നിവരാണ് കുവൈറ്റിൽനിന്ന് ഒരേ വിമാനത്തിൽ എത്തിയത്. മൂവരും കോട്ടയം കളത്തിപ്പടിയിലെ ക്വാറന്റയിൻ കേന്ദ്രത്തിലായിരുന്നു. മഹാരാഷ്്ട്രയിൽനിന്ന് വിമാനമാർഗം മേയ് 25ന് എത്തിയ ഗർഭിണിയായ പാറത്തോട് സ്വദേശിനി(31)ക്ക് ഹോം ക്വാറന്റയിനിൽ കഴിയുന്പോൾ രോഗലക്ഷണങ്ങളുണ്ടായ സാഹചര്യത്തിലാണ് സാന്പിൾ ശേഖരിച്ചത്. പൂനെയിൽനിന്ന് മേയ് 30ന് എത്തിയ തിരുവാതുക്കൽ സ്വദേശിയും(32) ഹോം ക്വാറന്റയിനിൽ കഴിയുകയായിരുന്നു. ഇവരിൽ നാലു പേരെ കോട്ടയം ജനറൽ ആശുപത്രിയിലും ഒരാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജില്ലയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള…
Read More