കോട്ടയം: കോട്ടയം ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നു കെഎസ്ആർടിസി അടുത്ത ജില്ലകളിലേക്ക് സർവീസുകൾ തുടങ്ങി. ബസിലെ മുഴുവൻ സീറ്റുകളിലും യാത്രക്കാരെ ഇരുത്തി യാത്ര ചെയ്യാനുള്ള അനുമതിയുണ്ട്. അതേസമയം ബസിൽ യാത്രക്കാർക്കു നിന്നു യാത്ര ചെയ്യാൻ അനുമതിയില്ല. ബസുകൾ ഓടിത്തുടങ്ങിയെങ്കിലും യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവാണുള്ളത്. ഇതു ബസുകളുടെ കളക്ഷനെയും ബാധിച്ചിട്ടുണ്ട്. രാവിലെ അഞ്ചിനു ബസുകൾ സർവീസ് ആരംഭിച്ചു രാത്രി ഒന്പതിനു ഡിപ്പോയിൽ സർവീസ് അവസാനിപ്പിക്കുന്ന രീതിയിൽ നിലവിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാ ഡിപ്പോകളിൽ നിന്നും രാവിലെയും വൈകുന്നേരവുമാണ് കൂടുതൽ ബസുകൾ സർവീസുകൾ നടത്തുന്നത്. കോട്ടയം ഡിപ്പോയിൽ നിന്നു 40 സർവീസുകളാണ് നടത്തുന്നത്. 22 ഓർഡിനറി ബസുകളും 18 ഫാസ്റ്റ് പാസഞ്ചർ ബസുകളുമാണ് കൃത്യമായ ഇടവേളകളിൽ സർവീസ് പൂർത്തിയാക്കുന്നത്. ആലപ്പുഴ, പത്തനംതിട്ട, കുമളി, എറണാകുളം, വൈക്കം, അങ്കമാലി എന്നിവിടങ്ങളിലേക്കാണ് സർവീസുള്ളത്. അങ്കമാലി സർവീസിലാണ് ഏറ്റവും കുറഞ്ഞ കളക്ഷൻ ലഭിക്കുന്നത്.…
Read MoreCategory: Kottayam
ഡിവൈഎഫ്ഐയുടെ ടിവി ചലഞ്ച്; അതുല്യയ്ക്കും കൂട്ടുകാർക്കും ഇനി വീട്ടിലിരുന്നു പഠിക്കാം…
കടുത്തുരുത്തി: ടി വി ഇല്ലാതെ പഠനം വഴിമുട്ടിയ മൂന്ന് പത്താം ക്ലാസ് വിദ്യാർഥിനികൾക്ക് ടിവി എത്തിച്ചു ഡിവൈഎഫ്ഐ പ്രവർത്തകർ. മൂവർക്കും ഇനി വീട്ടിലിരുന്നു പഠിക്കാം. ഡിവൈഎഫ്ഐയുടെ ടിവി ചലഞ്ച് സോഷ്യൽ മീഡിയയിൽ കണ്ട് കടുത്തുരുത്തി ഗവണ്മെൻറ് വിഎച്ച്എസ് സ്കൂൾ പ്രധാന അധ്യാപികയാണ് സ്കൂളിലെ മൂന്ന് വിദ്യാർഥികൾക്ക് വീട്ടിൽ ടിവി ഇല്ലെന്ന വിവരം ഡിവൈഎഫ്ഐ പ്രവർത്തകരെ അറിയിച്ചത്. തുടർന്ന് കൊടികുത്തി യൂണിറ്റ് കമ്മിറ്റി ഇടപെട്ട് മൂന്ന് വിദ്യാർഥികൾക്കും വീട്ടിൽ ടിവി എത്തിച്ചു നൽകി. കെ.സി. ഷിബു, ഗോപു രാജൻ, ജിത്തു തങ്കച്ചൻ, ബേണി ഷാരോണ്, അഭിജിത്ത് സജി എന്നിവരാണ് വിദ്യാർഥികൾക്കു ടിവി എത്തിച്ചത്.
Read More‘കോട്ടയത്തെ പച്ച മനുഷ്യൻ’ ;പരിസ്ഥിതി ദിനത്തിൽ സി.പി. റോയിയുടെ സേവനം കണ്ടില്ലെന്നു നടിക്കരുത്
ജിബിൻ കുര്യൻ കോട്ടയം: കോട്ടയത്തെ പച്ച മനുഷ്യനാണ് സി.പി. റോയി എന്ന പരിസ്ഥിതി പ്രവർത്തകൻ. നഗരത്തിൽ ഇന്ന് തലയുയർത്തി പച്ചവിരിച്ചു തണലേകി നിൽക്കുന്ന മരങ്ങളെല്ലാം റോയി നട്ടതാണ്. കയ്യിൽ തൂന്പയും വാക്കത്തിയും കുട്ടയുമായി നഗരത്തിലൂടെ മരത്തൈകളുമായി നടന്നു നീങ്ങുന്ന റോയി എന്ന വൃക്ഷസ്നേഹി കോട്ടയംകാരുടെ പതിവു കാഴ്ചയാണ്. കോടിമത നാലുവരി പാതയ്ക്കു തണലേകാനുള്ള പരിശ്രമത്തിലാ ണ് ഈ പച്ച മനുഷ്യൻ ഇപ്പോൾ. റോഡിനിരുവശവുമുള്ള ഫുട്പാത്തിന്റെ വശങ്ങളിലാണ് ഫലവൃക്ഷമായ ഞാവൽ നട്ടു കോടിമത നാലുവരി പാതയെ ഞാവൽ വഴിയാക്കാൻ ഒരുങ്ങുന്നത്. കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ നട്ടു വളർത്തി തുടങ്ങിയ മരങ്ങൾ ഇന്ന് ഏകദേശം രണ്ടടി വളർന്നു കഴിഞ്ഞിരിക്കുന്നു. ഫുട്പാത്തിനിരുവശവും കൂടി ഒരു കിലോമീറ്റർ നീളമുണ്ട്. തണലിനായി അഞ്ഞൂറോളം ഞാവൽ മരങ്ങളാണ് നട്ടിരിക്കുന്നത്. കോവിഡാനന്തര കാലത്ത് സാധാരണക്കാരന്റെ ഏറ്റവും വലിയ പ്രശ്നം ഒരു നേരത്തെ ഭക്ഷണമായിരിക്കുമെന്നും മനുഷ്യർക്കും കിളികൾക്കും ഒരു…
Read Moreമൂന്നര വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; മൂന്നടി ഉയരമുള്ള 28 കാരൻ പിടിയിൽ
ഗാന്ധിനഗർ: മൂന്നര വയസുകാരിയെ പിഡിപ്പിക്കാൻ ശ്രമിച്ച മൂന്നടി ഉയരമുള്ള 28 കാരൻ പിടിയിൽ. കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട വീട്ടമ്മയാണ് പരാതി നല്കിയത്. പരാതിക്കാരിയും കുടുംബവും പ്രതിയുടെ വീടിന് സമീപത്താണ് വാടകയ്ക്ക് താമസിക്കുന്നത്്. ഇന്നലെ ഉച്ചയ്ക്കു വീട്ടിലെ ജോലിക്കാരി കുട്ടിയെ കുളിപ്പിക്കുന്നതിനായി വസ്ത്രം മാറ്റി എണ്ണ തേപ്പിച്ചു ഹാളിൽ നിർത്തിയിരുന്നു. തുടർന്നു അടുക്കളയിലേക്കു പോയി. തിരികെ വരുന്പോൾ പ്രതി കുട്ടിയെ ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നതായി കണ്ടു. വേലക്കാരിയെ കണ്ട ഉടൻ പ്രതി രക്ഷപ്പെട്ടു. തുടർന്നു കുട്ടിയിൽ നിന്നു വിവരങ്ങൾ ചോദിച്ച് മനസിലാക്കിയ ശേഷം ഗാന്ധിനഗർ പോലീസിൽ പരാതി നൽകി. രാത്രിയോടെ പ്രതിയെ പിടികൂടി.
Read Moreകോട്ടയത്തിനു തണലേകാൻ അഞ്ചുലക്ഷം വൃക്ഷത്തൈകൾ; ജില്ലാ പഞ്ചായത്തിന്റെ ‘തണലോരം’ പദ്ധതിക്ക് നാളെ തുടക്കം
കോട്ടയം : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വനം വകുപ്പ്, ഹരിതകേരള മിഷൻ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ജില്ലയിൽ അഞ്ച് ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന തണലോരം പദ്ധതിക്ക് നാളെ തുടക്കമാവും. പൊതു സ്ഥാപനങ്ങളുടെ കോന്പൗണ്ടുകൾ, വിദ്യാഭ്യാസ സ്ഥാപന കോന്പൗണ്ടുകൾ, നദികളുടെയും തോടുകളുടെയും തീരങ്ങൾ എന്നിവിടങ്ങൾ ഉൾപ്പെടെ സ്ഥലലഭ്യതയുളള പൊതു ഇടങ്ങളിലായി തേക്ക്, ഈട്ടി, ആഞ്ഞിലി, കന്പകം തുടങ്ങിയ വൃക്ഷങ്ങളും ഫലദായകങ്ങളായ പ്ലാവ്, മാവ്, റന്പൂട്ടാൻ, പേര, നെല്ലി, നാരകം, ഞാവൽ എന്നിവയും ഒൗഷധസസ്യങ്ങളായ ആര്യവേപ്പ്, രക്തചന്ദനം, മണിമരുത്, ലക്ഷ്മിതരു, ബദാം, രാമച്ചം, കണിക്കൊന്ന തുടങ്ങി യുൾപ്പെടെ 40 ഇനം തൈകളും കൂടാതെ കണ്ടൽ ഇനത്തിൽപ്പെട്ട തൈകളും ഉൾപ്പെടെ അഞ്ചു ലക്ഷം തൈകൾ ജില്ലയൊട്ടാകെ വച്ചുപിടിപ്പിക്കുന്നതിനാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഇതിൽ നാല് ലക്ഷത്തോളം തൈകൾ ഇതിനോടകം സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ…
Read Moreകാറ്റും മഴയും വരുന്നൂ;പരസ്യ ബോർഡുകളുടെ സുരക്ഷ ഉറപ്പാക്കി ഉടമകൾ സാക്ഷ്യപത്രം നല്കണമെന്ന് നഗരസഭ
കോട്ടയം: നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ കാറ്റിലും മഴയിലും മറിഞ്ഞു വീണ് അപകടങ്ങൾ ഉണ്ടാക്കില്ലെന്നു ഉറപ്പുവരുത്തി ഉടമകൾ നഗരസഭയിൽ സാക്ഷ്യപത്രം നൽകണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. ഇതിനുപുറമെ നഗരസഭാ പ്രദേശത്ത് സ്വകാര്യ ഭൂമിയിലും വിവിധ സർക്കാർ വകുപ്പുകളുടെ അധീനതയിലുമുള്ള ഭൂമിയിലെ അപകടസാധ്യതയുള്ള വൃക്ഷങ്ങൾ, വൃക്ഷങ്ങളുടെ ശിഖരങ്ങൾ എന്നിവ വെട്ടിമാറ്റണമെന്നും സെക്രട്ടറി അറിയിച്ചു. ഖരമാലിന്യം പൊതുനിരത്തിലും ജലാശയങ്ങളിലും നിക്ഷേപിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.
Read Moreഏറ്റുമാനൂരിലെ വെട്ടുകേസിലെ പ്രതികൾ പോക്കറ്റടി സംഘത്തിൽപ്പെട്ടവർ
ഏറ്റുമാനൂർ: നിർമാണത്തിലിരുന്ന ലോഡ്ജ് മുറിയിൽ ഉടമയുടെ സഹോദരനെയും തൊഴിലാളിയെയും വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പിടിയിലായ പ്രതികൾ പോക്കറ്റടി സംഘത്തിൽപ്പെട്ടവർ. ആലുവാ തോട്ടാളിയിൽ ഷാനവാസ് (36), തിരുവനന്തപുരം ആര്യനാട് കുന്നുംപുറത്ത് രാജു (71) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ സംഘത്തിൽപ്പെട്ട രണ്ടുപേർ കൂടി പിടിയിലാകാനുണ്ട്. ഇവർക്കായി അന്വേഷണം ആരംഭിച്ചതായി ഏറ്റുമാനൂർ പോലീസ് പറഞ്ഞു. പ്രതികളെ പെരുന്പാവൂരിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിച്ചു പോക്കറ്റടി നടത്തുന്നവരാണ്. പോക്കറ്റടി ലക്ഷ്യമിട്ട് ഏറ്റുമാനൂർ ക്ഷേത്ര ഉത്സവത്തിനായി എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ഉത്സവ ദിവസമായ കഴിഞ്ഞ മാർച്ച് അഞ്ചിന് ഇവർ നിർമാണം നടന്നു കൊണ്ടിരുന്ന ലോഡ്ജിലെ പടുത കൊണ്ട് മറച്ച സ്ഥലത്ത് മദ്യപിക്കാനായി എത്തിയതായിരുന്നു. എന്നാൽ ഇവിടെ ഇരിക്കാൻ പറ്റില്ലെന്ന് പറഞ്ഞതോടെയാണ് ഇവർ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അക്രമണം നടത്തിയത്. ആക്രമണത്തിൽ പുന്നത്തുറ മാടപ്പാട് വേലിത്താനത്ത് കുന്നേൽ ജോജോ, തൃശൂർ…
Read Moreദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് കാർ ഇടിച്ചു തെറിപ്പിച്ചു; അപകടത്തിൽ ഭർത്താവ് മരിച്ചു
കുറവിലങ്ങാട്: ദന്പതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ട് ഭർത്താവ് മരിച്ചു. മണ്ണയ്ക്കനാട് ഈഴക്കുന്നേൽ ജോർജ് ജോസഫ് (ജോർജുകുട്ടി-32)യാണ് മരിച്ചത്. ഭാര്യ കാരിത്താസ് ആശുപത്രിയിലെ സ്റ്റാഫ് എലിസബത്തി(ജെയ്മി)നെ ഗുരുതരപരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ ഏഴേകാലോടെ എംസി റോഡിൽ കാളികാവിലായിരുന്നു അപകടം. കാരിത്താസ് ആശുപത്രിയിൽ ഭാര്യയെ ജോലിക്ക് കൊണ്ടുചെന്നാക്കുന്നതിനായി പോകുകയായിരുന്നു . കോട്ടയം ഭാഗത്തുനിന്നെത്തിയ കാർ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിപ്പ് തെറിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജോർജ്കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
Read Moreബൈക്ക് അപകടത്തിൽ പരിക്കേറ്റ് റോഡിൽ കിടന്ന പോലീസുകാരന് രക്ഷകരായി യുവാക്കൾ
കുമരകം: ജോലികഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്നതിനിടെ ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞ് റോഡരുകിൽ ബോധരഹിതനായി കിടന്ന പോലീസുകാരന് രക്ഷകരായത് രണ്ട് യുവാക്കൾ. ഞായറാഴ്ച രാത്രി ഒന്പതിനാണ് സംഭവം. കോട്ടയം-കൈപ്പുഴമുട്ട് റൂട്ടിൽ പുത്തൻ റോഡ് ജംഗ്ഷനിലാണ് ഗാഡിനഗർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ശശികുമാർ സഞ്ചരിച്ചിരുന്ന ബൈക്ക് മറിഞ്ഞ് അപകടമുണ്ടായത്. ഞായറാഴ്ചയും സന്പൂർണ ലോക് ഡൗണുമായതിനാൽ റോഡിൽ ആരും ഉണ്ടായിരുന്നില്ല. ഈസമയം കാറിൽ ഇതുവഴി വന്ന കുമരകം സ്വദേശികളായ അജയഘോഷും നിഷാന്തും ചേർന്ന് ബോധരഹിതനായി കിടന്ന പോലീസുകാരനെ കാറിൽ കയറ്റി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. പോകുന്നതിനിടയിൽ കുമരകം സ്റ്റേഷനിൽ വിവരമറിയിച്ചതോടെ ചന്തക്കവലയിൽ എഎസ്ഐ സന്തോഷും സഹായത്തിനെത്തി. മെഡിക്കൽ കോളജിലെത്തിച്ചശേഷം ശശികുമാറിന്റെ സഹപ്രവർത്തകർ എത്തുന്നതുവരെ സഹായങ്ങൾ ചെയ്തു കൊടുത്തതിനുശേഷമാണ് അജയഘോഷും നിഷാന്തും മടങ്ങിയത്. കുമരകം എസ്എൻ കോളജ് ജീവനക്കാരനാണ് അജയലോഷ്. നിഷാന്ത് കാർ കന്പനി എക്സിക്യൂട്ടിവും. തലയ്ക്കു പരിക്കേറ്റ ശശികുമാർ…
Read Moreപുതിയ രോഗികളില്ല, രോഗമുക്തർ മൂന്ന് പേർ; കോട്ടയത്ത് ഇനി ലഭിക്കാനുള്ളത് 626 സ്രവ സാംപിൾ പരിശോധനാഫലങ്ങൾ
കോട്ടയം: കഴിഞ്ഞ രണ്ടു ദിവസമായി പുതിയ കോവിഡ് രോഗികളില്ലാത്തതിന്റെയും ഇന്നലെ മൂന്നു പേർ രോഗമുക്തരായതിന്റെയും ആശ്വാസത്തിലാണ് കോട്ടയം ജില്ല. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന മാങ്ങാനം സ്വദേശിനി (83), മീനടം സ്വദേശിനി (23), കറുകച്ചാൽ സ്വദേശി (47) എന്നിവരാണ് രോഗം ഭേദമായതിനെത്തുടർന്ന് ആശുപത്രി വിട്ടത്. ഇന്നലെ ലഭിച്ച 90 സാംപിൾ പരിശോധന ഫലങ്ങളും നെഗറ്റീവാണ്. ജില്ലയിൽ ഇനി ലഭിക്കാനുള്ളതു 626 സ്രവ സാംപിൾ പരിശോധന ഫലങ്ങൾ. സാംപിൾ പരിശോധനകൾ വർധിപ്പിച്ചതിന്റെ ഫലമായി ഇന്നലെ 201 പേരുടെ സ്രവ സാംപിളാണ് പരിശോധയ്ക്കായി അയച്ചത്. ഇന്നലെ 876 പേരെയാണ് ഹോം ക്വാറന്റയിനിൽ നിന്ന് ഒഴിവാക്കിയത്. പുതിയതായി 385 പേർക്കു ഹോം ക്വാറന്റയിൻ നിർദേശിച്ചിട്ടുണ്ട്. ഇതിൽ 334 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും 45 പേർ വിദേശത്ത് നിന്നും ജില്ലയിൽ എത്തിയവരാണ്. രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ടു ബന്ധം പുലർത്തിയ മൂന്നു…
Read More