പത്തനംതിട്ട: പ്രവാസികളായെത്തിയ ഗർഭിണികളുടെ ക്വാറന്റൈൻ കാലയളവിലെ പ്രസവ പരിചരണം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ. രണ്ടുദിവസത്തിനുള്ളിൽ രണ്ടു സിസേറിയൻ ആശുപത്രിയിൽ നടന്നു കഴിഞ്ഞു. നിലവിൽ കോവിഡ് ആശുപത്രിയായി പ്രവർത്തിക്കുന്ന ജനറൽ ആശുപത്രി പ്രസവചികിത്സ, പീഡിയാട്രിക് വിഭാഗങ്ങൾക്കും ജോലിഭാരമായി. പൂർണഗർഭിണികളായെത്തുന്നവരുടെ പ്രസവം അടക്കമുള്ള ചികിത്സകൾ കോവിഡ് ആശുപത്രികളിൽ മാത്രമേ തുടരാനാകൂവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പുറമേനിന്ന് ഈ ദിവസങ്ങളിൽ എത്തിയിട്ടുള്ളവരിൽ 20 – 30 ശതമാനവും ഗർഭിണികളാണ്. ഇതിൽ പൂർണഗർഭിണികളുടെ പരിചരണമാണ് പ്രധാന പ്രശ്നം. ക്വാറന്ൈറൻ കാലാവധിയിൽ സ്വകാര്യ ആശുപത്രികളിലോ മറ്റോ ചികിത്സ അനുവദിക്കില്ല. സർക്കാർ ആശുപത്രികളിൽ നിലവിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ മാത്രമേ ഗർഭിണികളെ പ്രവേശിപ്പിക്കുന്നുള്ളൂ. ഡോ.എ.എസ്. ബിജിയുടെ നേതൃത്വത്തിൽ പ്രത്യേക ടീമിനെ നിയോഗിച്ചിരിക്കുകയാണ്. തുടർച്ചയായ ഡ്യൂട്ടി ഇവർക്കുണ്ടാകും. പിന്നീട് ക്വാറന്റൈനീൽ പോകേണ്ടിവരും. കോവിഡ് ആശുപത്രികളിലേക്ക് ഗർഭിണികളെത്തുന്പോൾ തന്നെ ആവശ്യമായ മുൻകരുതലുകളോടെയാണ് പരിചരണം. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗർഭിണിയായ യുവതിക്ക്…
Read MoreCategory: Kottayam
കടുവയെത്തേടി കാടുകയറി വനപാലകസംഘം; കടുവയെ പിടികൂടാനെത്തിച്ച കുഞ്ചുവെന്ന കുങ്കിയാന പിണങ്ങി
റാന്നി: മലയോരത്തെ കടുവ ഭീതി ഒഴിവാക്കാൻ വനമേഖലകളിലാകെ വ്യാപകമായ തെരച്ചിൽ തുടങ്ങി. വനപാലകരുടെ നേതൃത്വത്തിലാണ്് പരിശോധന. റാന്നി എസിഎഫ് കെ.വി. ഹരികൃഷ്ണന്റെ നേതൃത്വത്തിലാണ് ഇന്നലെ പരിശോധന നടന്നത്. റാന്നി ഡിവിഷനിലെ വടശേരിക്കര പേഴുംപാറ, മണിയാർ, പ്ലെയിൻപാറ വനമേഖലകളിൽ പരിശോധന നടന്നു. രാവിലെ മുതൽ ഉച്ചവരെ പരിശോധന തുടർന്നു. കുങ്കി ആനയുടെയും മയക്കുവെടി വിദഗ്ധരുടെയും ദ്രുതകർമസേനാംഗങ്ങളുടെയും സഹകരണത്തിലായിരുന്നു പരിശോധന. 45 അംഗ സംഘം പരിശോധനയ്ക്കുണ്ടായിരുന്നു.വടശേരിക്കര മേഖലയിൽ ഇതുവരെ കടുവയെ കണ്ടു എന്നു പറയുന്നിടങ്ങളിലാണ് തെരച്ചിൽ നടത്തിയത്. ഇന്ന് കാടടച്ച് പരിശോധന നടത്തും. വനംവകുപ്പിൽ നിന്നുള്ള കൂടുതൽ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുക്കും.കടുവയെ ഇന്നലെ പുറത്തേക്കു കണ്ടതായി വിവരമില്ല. കഴിഞ്ഞ ഏഴിനു പകൽ തണ്ണിത്തോട് മേടപ്പാറയിൽ ടാപ്പിംഗ് നടത്തിക്കൊണ്ടിരുന്ന ബിനീഷ് മാത്യുവിനെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവ പിന്നീടുള്ള രണ്ടുദിവസം തണ്ണിത്തോട് ഭാഗങ്ങളിൽ വീണ്ടും എത്തിയിരുന്നു. പിന്നീട് മണിയാർ, പേഴുംപാറ ഭാഗങ്ങളിൽ കടുവ…
Read Moreലോക്ഡൗണ്‍ കാലത്ത് കുടുംബം പുലർത്താൻ ടാറിംഗ് ജോലിക്കുപോയ തൊഴിലാളികളുടെ ദാരുണാന്ത്യം; അനാഥമാക്കിയത് രണ്ട് നിർധന കുടുംബങ്ങളെ…
കടുത്തുരുത്തി: ലോക്ഡൗണ്‍ കാലത്ത് കുടുംബം പുലർത്താൻ ടാറിംഗ് ജോലിക്കുപോയ തൊഴിലാളികളുടെ ദാരുണാന്ത്യം അനാഥമാക്കിയത് രണ്ട് നിർധന കുടുംബങ്ങളെ. സുഹൃത്തുക്കളായ ഇരുവരുടെയും മരണം അടുത്തസ്ഥലങ്ങളായ ആയാംകുടി, വെള്ളാശേരി പ്രദേശങ്ങളെ കണ്ണീരിലാഴ്ത്തി. കടുത്തുരുത്തി ഇരവിമംഗലം കല്ലിരിക്കുംകാലായിൽ കെ.സി. ബാബു (56), വെള്ളാശേരി കരീത്തറ സുന്ദരേശ് മണി (38) എന്നിവരാണ് ഇന്നലെ രാവിലെ ഏഴോടെ തലയോലപ്പറന്പ്-കാഞ്ഞിരമറ്റം റോഡിൽ അരയങ്കാവ് ചാലക്കപ്പാറ വളവിന് സമീപമുണ്ടായ അപകടത്തിൽ മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ജീപ്പും മിനി ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വെള്ളാശേരി സ്വദേശിയായ യുവാവ് ബുധനാഴ്ച്ച അപകടത്തിൽപെട്ട് മരിച്ചതിനു പിന്നാലെ ഉണ്ടായ അപകടം പ്രദേശത്തെ ഞെട്ടിച്ചിരിക്കുകയാണ്. വെള്ളാശേരി മണ്ഡപത്തിൽ ശശിയുടെ മകൻ ചന്ദ്രദാസ് (23) മുട്ടുചിറ പട്ടാളമുക്കിന് സമീപമുണ്ടായ അപകടത്തിൽ മരിച്ചത്. നിർധന കുടുംബമായിരുന്നു ബാബുവിന്റെയും സുന്ദരേശിന്റതും. കൂലിപണിയെടുത്ത് കുടുംബം പുലർത്തുന്പോഴും മക്കൾക്ക് ഉയർന്ന വിദ്യാഭ്യാസം നൽകാൻ ബാബുവിനു കഴിഞ്ഞു. നല്ലൊരു വീട് നിർമിക്കണമെന്ന ആഗ്രഹം…
Read Moreവാകത്താനത്തുനിന്നും വീണ്ടുമൊരു ദുരന്ത വാര്‍ത്ത! ആംബുലൻസുകൾ കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട ആംബുലൻസ് ഇടിച്ച് 12 വയസുകാരൻ മരിച്ചു
കോട്ടയം: ആംബുലൻസുകൾ കൂട്ടിയിടിച്ചശേഷം നിയന്ത്രണവിട്ട ആംബുലൻസ് ഇടിച്ചു റോഡ് സൈഡിൽ നിന്നിരുന്ന 12 വയസുകാരൻ മരിച്ചു. വാകത്താനം പരിയാരം തേവാരുച്ചിറയിൽ റെജിയുടെ മകൻ റോഷൻ (12) ആണ് മരിച്ചത്. ഇന്നു രാവിലെ ഒന്പതിനു വാകത്താനം തേവാരുച്ചിറയിലായിരുന്നു അപകടമുണ്ടായത്. പുതുപ്പള്ളി ഭാഗത്തു നിന്നു വരികയായിരുന്നു പാറാട്ട് ആശുപത്രിയുടെ ആംബുലൻസും എതിർദിശയിൽ നിന്നുമെത്തിയ വാകത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആംബുലൻസും തമ്മിലാണു കൂട്ടിയിടിച്ചത്. ഇടിയൂടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ഒരു ആംബുലൻസ് സമീപത്തെ പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. ഈ പോസ്റ്റിനു സമീപത്തായി നിൽക്കുകയായിരുന്ന കുട്ടിയെ ആംബുലൻസ് ഇടിച്ചു വീഴ്ത്തുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനുസരിച്ചു സ്ഥലത്തെത്തിയ വാകത്താനം പോലീസ് കുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ പൊലീസ് കേസെടുത്തു.
Read Moreമദ്യപാനം ചോദ്യം ചെയ്തു; മുത്തശിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ കൊച്ചുമകന് അറസ്റ്റില്‍; സംഭവം തൊടുപുഴയില്‍
തൊടുപുഴ: മദ്യപാനം ചോദ്യം ചെയ്ത മുത്തശിയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ കേസിൽ കൊച്ചുമകൻ അറസ്റ്റിൽ. വണ്ണപ്പുറം ചീങ്കൽ സിറ്റി അറുവങ്കൽ സിറ്റി ഭാഗത്ത് പുത്തൻപുരയ്ക്കൽ ശ്രീജേഷ് (32) ആണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. ശ്രീജേഷിന്റെ പിതാവ് ശ്രീധരന്റെ അമ്മയായ പാപ്പിയമ്മ (90) ഇയാളുടെ മദ്യപാനം പലപ്പോഴും ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിൽ പാപ്പിയമ്മയെ വീട്ടിൽ വച്ച് മണ്ണെണ്ണയൊഴിച്ച് ശ്രീജേഷ് തീ കൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ പാപ്പിയമ്മ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കാളിയാർ എസ്ഐ വി.സി.വിഷ്ണുകുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. സംഭവം നടന്ന വീട്ടിൽ ഇന്നലെ സയന്റിഫിക് വിദഗ്ധരെത്തി ശാസ്ത്രീയ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.
Read Moreകോട്ടയത്ത് കൂടുതൽ പേരുടെ സ്രവ പരിശോധന നടത്തും; ജില്ലയിൽ ക്വാറന്റയിനിൽ കഴിയുന്നത് 2189 പേരാണ്
കോട്ടയം: കോട്ടയം ജില്ലയിൽ നിന്ന് കൂടുതൽ പേരുടെ സ്രവ സാംപിൾ ദിവസേന പരിശോധന നടത്തും. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ ആളുകൾ എത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് കോവിഡ് രോഗവ്യാപനം തടയുന്നതിനായി റാൻഡം പരിശോധന വ്യാപകമാക്കാൻ തീരുമാനിച്ചിരിക്കുന്നത്. കോട്ടയം ജില്ലയിൽ ലഭിക്കാനുള്ളത് 107 സ്രവ സാംപിൾ പരിശോധന ഫലമാണ്. ഇന്നലെ ജില്ലയിൽ ലഭിച്ചതു രണ്ടു പേരുടെ പരിശോധനാ ഫലം മാത്രമാണ്. രണ്ടു പേരും നെഗറ്റീവാണ്. ഇന്നലെ 31 പേരുടെ സ്രവ സാംപിൾ പരിശോധനകൾക്ക് അയച്ചു. ഇന്നലെ 287 പേർക്കാണ് ഹോം ക്വാറന്റയിൻ നിർദേശിച്ചത്. ഇതിൽ 239 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും 28 പേർ വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയവരുമാണ്. രേഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സന്പർക്കം പുലർത്തിയവർ മൂന്നു പേരും നേരിട്ട് സന്പർക്കം പുലർത്തിയവുമായി ബന്ധപ്പെട്ട സെക്കൻഡറി കോണ്ടാക്റ്റുകളായി 17 പേരെയും കണ്ടെത്തിയിട്ടുണ്ട്. ജില്ലയിൽ 2189 പേരാണ്…
Read Moreകോവിഡ് പ്രതിരോധ നിര്‍ദേശം ലംഘിച്ച് ബംഗളൂരുവില്‍ നിന്നും സ്വകാര്യ ബസില്‍ കോട്ടയത്ത് എത്തി; ഡ്രൈവര്‍ക്കും യുവാക്കള്‍ക്കുമെതിരേ കേസെടുത്തു
കോട്ടയം: കോവിഡ് പ്രതിരോധ നിർദേശം ലംഘിച്ചു ബംഗളൂരുവിൽ നിന്ന് കോട്ടയത്ത് എത്തിയ രണ്ടു യുവാക്കൾക്കെതിരെയും ബസ് ഡ്രൈവർക്കെതിരെയും കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കുമളി ചെക് പോസ്റ്റിൽനിന്ന് ടൂറിസ്റ്റ് ബസിൽ എത്തിയ അടൂർ സ്വദേശി വിനോദ് (33), നെടുമുടി പൊങ്ങ സ്വദേശി ജീവൻ(20), എറണാകുളം മരട് സ്വദേശിയായ ബസ് ഡ്രൈവർ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സാംക്രമിക രോഗ നിയന്ത്രണ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. ബംഗളൂരുവിൽനിന്നു കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലക്കാരായ 25 പേരെയാണ് സ്വകാര്യ ബസിൽ ജില്ലയിലേക്കു കൊണ്ടു വന്നത്. ഇവരുടെ പക്കൽ നിയമാനുസൃതമായ പാസുമുണ്ടായിരുന്നു. കേരള അതിർത്തിയിൽ കുമളിയിൽ ഇവരെ പരിശോധിച്ചശേഷം ക്വാറന്റയിൻ നിർദേശിച്ചാണ് അതിർത്തിയിൽനിന്ന് അയച്ചത്. ഇവരെ നിർദേശിച്ച സ്ഥലങ്ങളിൽ എത്തിക്കാതെ ബസുകാർ വഴിയിൽ ഇറക്കിവിടുകയായിരുന്നു. പോലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടാൽ ഇവിടെനിന്നുള്ള യാത്രയ്ക്ക് ക്രമീകരണം…
Read Moreബേക്കറിയുടമയ്ക്കു കോവിഡ്! ആശങ്കയിൽ കരുണാപുരം; സമ്പര്‍ക്കപ്പട്ടികയിൽ ആയിരത്തോളം പേർ
നെടുങ്കണ്ടം: കരുണാപുരം പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ താമസക്കാരനായ ബേക്കറി ഉടമയ്ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇയാളുടെ സന്പർക്ക പട്ടിക തയാറാക്കാനുള്ള ശ്രമങ്ങൾ ആരോഗ്യ വകുപ്പ് ഉൗർജിതമാക്കി. രോഗബാധിതൻ താമസിക്കുന്നത് കരുണാപുരം പഞ്ചായത്തിലെ ചേറ്റുകുഴി മേഖലയിലാണെങ്കിലും ബേക്കറി നടത്തുന്നത് വണ്ടൻമേട് പഞ്ചായത്തിലെ പുറ്റടി ടൗണിലാണ്. അതിനാൽ രണ്ട് പഞ്ചായത്തുകളിലെയും സന്പർക്ക പട്ടികയാണ് ആരോഗ്യ വകുപ്പ് തയാറാക്കുന്നത്. കരുണാപുരം പഞ്ചായത്തിൽ രോഗബാധിതനുമായി പ്രാഥമിക സന്പർക്കത്തിൽ ഏർപ്പെട്ട ഏഴ് പേരെയും, ഈ ഏഴു പേരുമായി സന്പർക്കം പുലർത്തിയ 18 പേരെയും ആരോഗ്യ പ്രവർത്തകർ കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക സന്പർക്ക പട്ടികയിൽ ഇയാളുടെ ഭാര്യയും മക്കളും മൂന്ന് അടുത്ത ബന്ധുക്കളും ഒരു അയൽവാസിയുമാണ് ഉള്ളത്. ഇവരോട് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാനാണ് ആരോഗ്യ പ്രവർത്തകർ നിർദേശിച്ചിരിക്കുന്നത്. ഇവർക്ക് കോവിഡ് ലക്ഷണങ്ങളൊന്നും നിലവിലില്ലെന്നും ആരോഗ്യ പ്രവർത്തകർ അറിയിച്ചു. എന്നാൽ വണ്ടൻമേട് പഞ്ചായത്തിൽ സന്പർക്ക പട്ടികയുടെ കാര്യത്തിൽ അവ്യക്തത…
Read Moreകോട്ടയത്ത് കോവിഡ് ബാധിച്ച രണ്ടു വയസുകാരന് ഛർദിയും വയറിളക്കവും; ആശങ്ക വേണ്ടെന്ന് ഡോക്ടർമാർ
ഗാന്ധിനഗർ: കോവിഡ്-19 വൈറസ് ബാധിച്ചു ചികിത്സയിൽ കഴിയുന്ന രണ്ടു വയസുകാരന് ഛർദിയും വയറിളക്കവും. രോഗബാധിതയായ ഉഴവൂർ സ്വദേശിനി 29 കാരിയുടെ മകൻ രണ്ടു വയസുകാരനാണ് അസുഖം പിടിപെട്ടത്. ഇന്നലെ രാത്രിയിൽ ഏഴ് തവണ ഛർദിച്ചു. തുടർന്ന് ഒആർഎസ് ലായനി കൊടുത്തു. പുലർച്ചെ നാലിനു വിശപ്പിനെത്തുടർന്ന് കരഞ്ഞ് ബഹളം വച്ചു. തുടർന്നു ഡ്യുട്ടി ഡോക്ടറുടെ നിർദ്ദേശപ്രകാരം ഉപ്പും പഞ്ചസാരയും ചേർത്ത് നൽകി. ഇതു കൊടുത്തശേഷവും കുട്ടിക്ക് വയറിളക്കം ഉണ്ടായി. പിന്നീട് ഛർദിയും വയറിളക്കത്തിനുമുള്ള മരുന്ന് നൽകുകയായിരുന്നു. രാവിലെ ഡോക്ടർമാർ എത്തി വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കി. കുട്ടിക്ക് നൽകുന്ന ഭക്ഷണത്തിലുണ്ടായ വ്യത്യാസമാണ് ഛർദിക്കും വയറിളക്കത്തിനും കാരണമെന്നും അതിനാൽ ഭക്ഷണം കൊടുക്കുന്ന കാര്യത്തിൽ ചില നിയന്ത്രണങ്ങൾ പാലിക്കാൻ നിർദേശം നൽകുമെന്ന് കുട്ടികളുടെ ആശുപത്രി ആർഎംഒ ഡോ. ജയപ്രകാശ് പറഞ്ഞു. അതേസമയം കുട്ടിയുടെ രോഗബാധിതയായ 29 കാരിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇവർ ഏഴ്…
Read Moreവയനാട്ടിൽ കോവിഡ് സ്ഥിരീകരിച്ച പോലീസുകാരന്റെ കുറവിലങ്ങാട് വയലായിലെ ഭാര്യവീട് സന്ദർശനം; ഭാര്യാമാതാവും കോട്ടയം മെഡിക്കൽ കോളജും ആശങ്കയിൽ
ഗാന്ധിനഗർ: വയനാട്ടിൽ കോവിഡ് 19 സ്ഥിരീകരിച്ച പോലീസ് ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം കുറവിലങ്ങാട് വയലായിലുള്ള ഭാര്യ വീട്ടിലും എത്തിയിരുന്നു. നഴ്സായ ഇയാളുടെ ഭാര്യമാതാവ് കോട്ടയം മെഡിക്കൽ കോളജിൽ നടന്ന നഴ്സസ് ദിനാഘോഷത്തിലും പങ്കെടുത്തു. ഇതോടെ ആശങ്ക വർധിച്ചു. കഴിഞ്ഞ ഒന്‍പതിനാണ് പോലീസുകാരൻ വയലായിലുള്ള ഭാര്യവീട്ടിൽ എത്തിയത്. തുടർന്നു 10നു ഇയാൾ ഭാര്യയുമായി വയനാട്ടിലേക്ക് പോകുകയും ചെയ്തു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സായ പോലീസുകാരന്റെ ഭാര്യമാതാവ് കഴിഞ്ഞ 12ന് മെഡിക്കൽ കോളജിൽ നടന്ന നഴ്സസ് ദിനാഘോഷത്തിലാണ് പങ്കെടുത്തത്. വയനാട്ടിലെത്തിയശേഷം 13നു പോലീസ് ഉദ്യോഗസ്ഥനു കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ഇയാളുടെ ഭാര്യ ക്വാറന്റൈനിൽ പോയി. പോലീസുകാരൻ വയലായിലെ ഭാര്യവീട്ടിലെത്തി ഒരു ദിവസം കഴിഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ നഴ്സസ് ദിനാഘോഷത്തിൽ ഇയാളുടെ ഭാര്യമാതാവ് പങ്കെടുത്തതാണ് ആശങ്കയുണ്ടാക്കുന്നത്. ഗൈനക്കോളജി വിഭാഗത്തിലും കുട്ടികളുടെ ആശുപത്രിയിലുമുള്ള…
Read More