കോട്ടയം: ആലപ്പുഴ ടൗണ് വാട്ടർ വർക്സ് മുതൽ കുത്തിയതോട് വരെയുള്ള സ്ഥലത്താണ് ജില്ലയിലെ ഇടതുമുന്നണി പ്രവർത്തകർ കൈകോർക്കുന്നത്. വലിയ ജനപങ്കാളിത്തത്തിനുള്ള സജ്ജീകരണങ്ങളാണ് സിപിഎമ്മും എൽഡിഎഫും മനുഷ്യമഹാശൃംഖലയ്ക്കായി ഒരുക്കിയിരിക്കുന്നത്. കെ. സുരേഷ്കുറുപ്പ് എംഎൽഎ, സി.കെ. ആശ എംഎൽഎ എന്നിവർ പ്രവർത്തകർക്കൊപ്പം ചേർത്തലയിൽ കണ്ണിചേരും. മന്ത്രി ജി. സുധാകരൻ, യാക്കോബയ സഭ നിരണം ഭദ്രാസനാധിപൻ ഡോ. വർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ, സിപിഎം കേന്ദ്രകമ്മിറ്റി അംഗം വൈക്കം വിശ്വൻ, സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ എന്നിവർ ആലപ്പുഴ ടൗണിലെ വിവിധ കേന്ദ്രങ്ങളിൽ മനുഷ്യമഹാശൃംഖലയിൽ അണിചേരും. ഉച്ചകഴിഞ്ഞു മൂന്നിന് പൊതുസമ്മേളനം നടക്കും. തലയോലപ്പറന്പിൽ നിന്നുള്ള പ്രവർത്തകർ കെൽട്രോണ് ജംഗ്ഷൻമുതൽ ചന്തിരൂർ മേഴ്സി സ്കൂൾ വരെയും വൈക്കത്തു നിന്നുള്ള പ്രവർത്തകർ എരമല്ലൂർ ജംഗ്ഷൻ മുതൽ ചെമ്മനാട് ക്ഷേത്രം വരെയും കടുത്തുരുത്തിയിൽ നിന്നുള്ളവർ കുത്തിയതോട് ബസ്സ്റ്റോപ്പു മുതൽ പാട്ടുകുളങ്ങര ക്ഷേത്രം വരെയും…
Read MoreCategory: Kottayam
മുഖ്യമന്ത്രി പിണറായി വിജയനും കാനം രാജേന്ദ്രനും പാളയത്ത് കൈകോർക്കുന്നു; പൗരത്വ ഭേദഗതി നിയമത്തിനെതിരേ എൽഡിഎഫ് മനുഷ്യമഹാശൃംഖല നാളെ
കോട്ടയം: പൗരത്വ നിയമഭേദഗതിക്കെതിരേ ദേശീയപാതയിൽ കളിയിക്കാവിള മുതൽ കാസർഗോട് വരെ ദേശീയ പാതയുടെ ഒാരത്ത് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ആഭിമുഖ്യത്തിൽ നാളെ മനുഷ്യമഹാശൃംഖല നടക്കും. എൽഡിഎഫ് നേതൃത്വത്തിൽ നടക്കുന്ന മനുഷ്യ മഹാ ശൃംഖലയിൽ 70 ലക്ഷം ആളുകൾ കണ്ണികളാകുമെന്നാണ് നേതാക്കൾ അവകാശപ്പെടുന്നത്. കാസർഗോഡ് ജില്ലാ അതിർത്തിയിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള ആദ്യകണ്ണിയാകും. ശൃംഖല കണ്ണൂർ, രാമനാട്ടുകര, മലപ്പുറം, പെരിന്തൽമണ്ണ, പട്ടാന്പി, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം വഴി ദേശീയപാതയുടെ വലതു ഭാഗത്തായി കണ്ണിചേർന്ന് ചങ്ങലയായി കളിയിക്കാവിളയിൽ അവസാനിക്കും. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി കളിയിക്കാവിളയിൽ അവസാന കണ്ണിയാകും. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപം ചങ്ങലയിൽ കണ്ണികളാകും. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സംസ്ഥാന നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ കണ്ണികളാകും. ഉച്ചകഴിഞ്ഞ് 3.30നു…
Read Moreപാലക്കാടിനേയും പുനലൂരിനേയും പിന്നിലാക്കി വേനൽചൂടിൽ വാടിത്തളർന്നു കോട്ടയം; ജില്ലയിൽ ഇന്നലെ അനുഭവപ്പെട്ടത് 37 ഡിഗ്രി ചൂട്
കോട്ടയം: പൊള്ളുന്ന ചൂടിൽ വാടിത്തളരുകയാണു കോട്ടയം ജില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടിരുന്ന പുനലൂരിനേക്കാളും പാലക്കാടിനേക്കാളും കൂടുതൽ ചൂടാണ് ഇവിടെ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന താപനിലയുള്ള നഗരങ്ങളിലൊന്നായി കോട്ടയം മാറിക്കഴിഞ്ഞെന്നു കാലവസ്ഥ നിരീക്ഷകർ പറയുന്നു. കോട്ടയത്ത് ഇന്നലെ അനുഭവപ്പെട്ടത് 37 ഡിഗ്രീ ചൂടാണ്. നിലവിൽ ജനുവരിയിൽ അനുഭവപ്പെട്ടിട്ടുള്ള ഏറ്റവും ഉയർന്ന താപനിലയാണിത്. കേരളത്തിൽ നെടുന്പാശേരി വിമാനത്താവളത്തിൽ മാത്രമാണ് കോട്ടയത്തേക്കാൾ കൂടിയ താപനില രേഖപ്പെടുത്തിയിട്ടുള്ളത്. 37.1 ഡിഗ്രിയാണ് നെടുന്പാശേരിയിലേത്. ചൂട് ഏറുന്നതിനാൽ പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണുള്ളത്. യാത്രക്കാർക്കും പുറം പണികൾ ചെയ്യുന്ന തൊഴിലാളികൾക്കും വളരെ അസ്വസ്ഥതയാണ് ചൂടുണ്ടാക്കുന്നത്. പല ആരോഗ്യപ്രശനങ്ങളും ഇതു സൃഷ്ടിക്കുമെന്നു വിലയിരുത്തുന്നു. വെയിലിന്റെ കാഠിന്യം ഏറിയതോടെ മീനച്ചിലാറിലും മണിമലയാറിലും ജലനിരപ്പ് വളരെയധികം കുറഞ്ഞിരിക്കുന്നു. ജലക്ഷാമവും ഏറി വരുന്നുണ്ട്. പുതുവർഷത്തിൽ നേരത്തെ തന്നെ ചൂടെത്തിയതിനാൽ താമസിയായെ മഴയുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. വരുംദിവസങ്ങളിൾ…
Read Moreഖദറിന്റെ മറവിൽ അരങ്ങേറുന്നത് കോടികളുടെ ചൂതാട്ടം; കാരാപ്പുഴയിലെ ചീട്ടുകളി മുതിർന്ന കോൺഗ്രസ് നേതാവിന്റെ തണലിൽ; കൂട്ടിന് പത്താംകളവുമായി തമിഴ് ബ്ലേഡുമാഫിയ സംഘവും
കോട്ടയം: കോട്ടയം കാരാപ്പുഴയിൽ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പണംവച്ചുള്ള ചീട്ടുകളി കൊഴുക്കുന്നു. കാരാപ്പുഴ ബോട്ട് ജെട്ടിക്കുസമീപം ഒരു വീടിനു പിൻവശം വാടകയ്ക്ക് എടുത്താണു ചീട്ടുകളി നടത്തുന്നത്. ഒരു വ്യക്തിയുടെ ഓർമ്മയ്ക്കായി തുടങ്ങിയ ക്ലബിന്റെ പേരിലാണു മുറി വാടകയ്ക്ക് എടുത്തിരിക്കുന്നത്. മുതിർന്ന കോണ്ഗ്രസ് നേതാവിന്റെ മേൽനോട്ടത്തിലാണു ചീട്ടുകളി നടത്തുന്നതെന്നു പറയുന്നു.3500രൂപയ്ക്കാണ് മുറി വാടകയ്ക്ക് എടുത്തിരിക്കുന്നത്. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽനിന്നും സമീപ ജില്ലകളിൽനിന്നുള്ളവരും ഇവിടെ ചീട്ടുകളിക്കാൻ എത്തുന്നുണ്ട്. രാപകൽ ഭേദമെന്യേ ചീട്ടുകളി നടത്തുന്നതിനെതിരേ നിരവധി തവണ നാട്ടുകാർ പോലീസിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഏതാനും നാൾ മുന്പ് പോലീസ് പേരിനു നടത്തിയ റെയ്ഡിൽ 13,500രൂപ പിടിച്ചെടുത്തിരുന്നു. പോലീസിനു നൽകിയ ടിപ്പാണെന്നാണ് ഇതിനെപ്പറ്റി ചീട്ടുകളിക്കാർ പറയുന്നത്. തമിഴ് ബ്ലേഡ് സംഘങ്ങളും പത്താംകളം ബ്ലേഡുകാരുമാണ് ചീട്ടുകളി നിയന്ത്രിക്കുന്നതെന്നു പറയുന്നു. ഇവിടത്തെ ചീട്ടുകളിയെപ്പറ്റി പോലീസിന് അറിയാമെങ്കിലും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. രണ്ടു…
Read Moreകുട്ടിസഖാക്കൾ പരിധി വിടുന്നു ; എസ്എഫ്ഐ കാട്ടിക്കൂട്ടുന്നത് തള്ളാനും കൊള്ളാനുമാവാതെ സിപിഎമ്മും സർക്കാരും
കോട്ടയം: സർക്കാരിനും സിപിഎമ്മിനും തലവേദന സൃഷ്ടിച്ച് എസ്എഫ്ഐ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോളജ് കാന്പസുകളിൽ എസ്എഫ്ഐയുടെ അക്രമങ്ങൾ സർക്കാരിനു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനൊപ്പം സിപിഎമ്മിനു വിശദീകരിക്കേണ്ടതായും വരുന്നു. ഭരിക്കുന്ന പാർട്ടിയുടെ കുട്ടിസഖാക്കളെ തള്ളാനാകാതെ ഇതിനിടയിൽ പോലീസ് കുഴങ്ങുകയാണ്. പാലായിൽ യൂണിഫോമിലുള്ള എസ്ഐയെ കയ്യേറ്റം ചെയ്ത സംഭവം വലിയ ആഘാതമാണു സിപിഎമ്മിനുണ്ടാക്കിയത്. കഴിഞ്ഞ ദിവസം കോട്ടയം സിഎംഎസ് കോളജിലുണ്ടായ അക്രമം വലിയ സംഘർഷത്തിലേക്ക് നീങ്ങി. സംഘർഷത്തിനുശേഷം അടച്ചിട്ട കോളജ് മൂന്നു ദിവസത്തിനുശേഷം ഡിവൈഎസ്പിയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചകളെത്തുടർന്നാണു വീണ്ടും തുറന്നത്. വാഴൂർ കോളജിൽ എസ്എഫ്ഐ-എബിവിപി സംഘർഷം കോളജ് അടച്ചിടുന്നതു വരെയെത്തി. ഇതിനുശേഷമാണ് പാലാ പോളിടെക്നിക് കോളജിലെ എസ്എഫ്ഐ – കെഎസ് യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷം തീർപ്പാക്കാൻ എത്തിയ എസ്ഐയെ എസ്എഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തത്. സംഭവത്തിൽ കൈക്ക് പരിക്കേറ്റ പാലാ സ്റ്റേഷനിലെ എസ്ഐ പി.കെ. മാണി പാലാ ജനറൽ…
Read Moreട്രെയിൻ യാത്രക്കാരനു ബിസ്കറ്റ് നൽകി മയക്കിയശേഷം മോഷണം; പാലക്കാട്ട് ഇറങ്ങേണ്ട യുവാവിനെ കണ്ടെത്തിയത് കോട്ടയത്ത് വച്ച്; സ്വർണവും ലാപ്ടോപ്പുമടക്കം രണ്ടുലക്ഷത്തോളം രൂപയുടെ നഷ്ടം
കോട്ടയം: ട്രെയിൻ യാത്രക്കാരനു ബിസ്കറ്റ് നൽകി മയക്കിയശേഷം കൊള്ളയടിച്ചത് രണ്ടു തമിഴ് യുവാക്കൾ. പാലക്കാട് സ്വദേശിയായ സമീഷാ(34)ണു തട്ടിപ്പിനിരയായത്. തമിഴ് സംസാരിക്കുന്ന രണ്ടുപേരടങ്ങുന്ന സംഘം വളരെ ആസൂത്രിതമായാണു കവർച്ച നടത്തിയത്. മഹാരാഷ്ട്രയിൽനിന്നും പാലക്കാട്ടേക്കു യാത്ര ചെയ്യുകയായിരുന്ന സമീഷ് സേലത്തുവച്ച് യുവാവ് നൽകിയ ബിസ്കറ്റ് വാങ്ങിക്കഴിച്ചപ്പോഴാണ് അബോധാവസ്ഥയിലായത്. കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ട്രെയിനിനുള്ളിൽ അബോധാവസ്ഥയിൽ കിടന്നിരുന്ന സമീഷിനെ റെയിൽവേ പോലീസ് ഉദ്യോഗസ്ഥരാണ് കണ്ടെത്തുന്നത്. തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റെയിൽവേ പോലീസ് മൊഴിയെടുത്തപ്പോഴാണ് തട്ടിപ്പിനിരയായ സംഭവം പുറത്തറിയുന്നത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സമീഷ് ജയന്തി ജനതാ ട്രെയിനിൽ കയറിയത്. ട്രെയിൻ സേലത്ത് എത്തിയപ്പോൾ പരിചയഭാവം കാട്ടിയ യുവാവ് കഴിക്കാൻ ബിസ്കറ്റ് നൽകുകയായിരുന്നു. അബോധാവസ്ഥയിലായ ഇയാളുടെ പക്കൽനിന്നും നാല് ഗ്രാം തൂക്കമുള്ള സ്വർണ മോതിരം, മൂന്ന് ഗ്രാമിന്റെ സ്വർണ ചെയിൻ, മൂന്ന് ഗ്രാമിന്റെ സ്വർണ ലോക്കറ്റ്, ലാപ്ടോപ്പ്, ഐഫോണ്, കയ്യിലുണ്ടായിരുന്ന…
Read Moreകൊറോണ വൈറസ്: ജാഗ്രതയോടെ സംസ്ഥാനം, കോട്ടയത്ത് ഒരാൾ നിരീക്ഷണത്തിൽ
കോട്ടയം: കൊറോണ വൈറസ് ബാധയ്ക്കെതിരെ സംസ്ഥാനം ജാഗ്രതയോടെ മുന്നോട്ട്. കോട്ടയത്ത് ഒരാൾ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ചൈനയിലെ വുഹാനിൽ നിന്ന് വന്ന മെഡിക്കൽ വിദ്യാർഥിനിയാണ് നിരീക്ഷണത്തിലുള്ളത്. ഇവർ നിലവിൽ പൂർണ ആരോഗ്യവതിയാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കൊറോണ വൈറശ് ബാധയ്ക്കെചിരെ സംസ്ഥാനം അതീവ ജാഗ്രതയോടെയാണ് മുന്നോട്ട് പോകുന്നെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസങ്ങളൽ വ്യക്തമാക്കിയിരുന്നു. ചൈനയിൽ വൈറസ് ബാധിച്ച് ഇതുവരെ 25 പേരാണ് മരണത്തിനു കീഴടങ്ങിയത്. 830 പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ജപ്പാൻ, ദക്ഷിണകൊറിയ, അമേരിക്ക, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളും വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നു. ഈ രാജ്യങ്ങളിലേക്ക് ചൈനയിലെ വുഹാനിൽ നിന്ന് മടങ്ങിയവരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
Read Moreസെൻകുമാർ തന്നോട് എന്തെല്ലാം വാങ്ങിയെന്ന് അദ്ദേഹത്തിന്റെ ഭാര്യയ്ക്കറിയാം; സെൻകുമാറിനും സുഭാഷ് വാസുവും ആരോ തയാറാക്കിവിട്ട മനുഷ്യബോംബുകളെന്ന് വെള്ളാപ്പള്ളി
കോട്ടയം: മുൻ ഡിജിപി ടി.പി. സെൻകുമാറിനും സുഭാഷ് വാസുവിനുമെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ. രണ്ടു പേരും ആരോ തയാറാക്കിവിട്ട മനുഷ്യബോംബുകളാണെന്നു വെള്ളാപ്പള്ളി പറഞ്ഞു. സെൻകുമാർ തന്നോട് എന്തെല്ലാം വാങ്ങിയെന്ന് അദ്ദേഹത്തിന്റെ ഭാര്യയ്ക്കറിയാം. എലയ്ക്കാ കൊണ്ട് ആനയെ എറിഞ്ഞിട്ടു കാര്യമില്ല. തന്റെ പേരിൽ കായംകുളത്തുള്ള കോളജിന്റെ പേരുമാറ്റുന്നതിൽ സന്തോഷമാണ്. കോളജിന്റെ പേര് തനിക്ക് അപമാനമാണ്. അവിടെ കള്ള ഒപ്പിട്ട് കോടികളുടെ അഴിമതി നടന്നു. സ്വയം നശിക്കുന്നതിനൊപ്പം മറ്റുള്ളവരെയും നശിപ്പിക്കാനാണു ശ്രമമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം തുഷാർ വെള്ളാപ്പള്ളിയും ഇരുവർക്കുമെതിരെ രംഗത്തെത്തിയിരുന്നു. കേരളം കണ്ട ഏറ്റവും വലിയ ഫ്രോഡാണു സുഭാഷ് വാസുവെന്നാണ് തുഷാർ പറഞ്ഞത്.
Read Moreസ്കൂളിന് സമീപം ടിപ്പർ ലോറിയും കെഎസ്ആർടിസിയും കൂട്ടിയിടിച്ചു; ഇടിയുടെ ആഘാതത്തിൽ തെറിച്ച ബസ്ഡ്രൈവറെ യാത്രക്കാരി പിടിച്ചു നിർത്തി; രണ്ടു പേർക്കു പരിക്ക്
തലയോലപ്പറന്പ്: ടിപ്പർ ലോറിയും കെഎസ്ആർടിസി ബസും കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് ഡ്രൈവർക്കും യാത്രക്കാരിയ്ക്കും പരിക്കേറ്റു. ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചതിന്റെ ആഘാതത്തിൽ ബസിന്റെ ഡോർ തുറന്നു ഡ്രൈവർ പുറത്തേക്കു തെറിച്ചു ടിപ്പർ ലോറിയുടെ അടിയിൽ അകപ്പെടാതിരുന്നത് ബസിലുണ്ടായിരുന്ന സ്ത്രീ പിടിച്ചതുകൊണ്ടായിരുന്നു. നിസാര പരിക്കേറ്റ ബസ് ഡ്രൈവറെ വൈക്കം താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ 7.30ന് തലയോലപ്പറന്പ് വടയാർ യുപി സ്കൂളിനു സമീപത്തെ വളവിലായിരുന്നു അപകടം. അമിത വേഗത്തിൽ എത്തിയ ടിപ്പർ ലോറിയിൽ ഇടിക്കാതിരിക്കാൻ ബസ് വെട്ടിച്ചു മാറ്റാൻ ഡ്രൈവർ ശ്രമിച്ചെങ്കിലും ലോറിയുമായി കൂട്ടിയിടിച്ചശേഷം വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് ബസ് നിന്നത്. ബസ് വൈക്കത്തുനിന്നു കോട്ടയത്തേക്കും ടിപ്പർ ലോറി വൈക്കം ഭാഗത്തേക്കും വരികയായിരുന്നു. അപകടത്തെ തുടർന്ന് വൈക്കത്തുനിന്നു ഫയർഫോഴ്സെത്തി വാഹനങ്ങൾ നീക്കിയാണ് ഗതാഗത തടസമൊഴിവാക്കിയത്. തലയോലപ്പറന്പ് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Read Moreചിങ്ങവനം, കോട്ടയം, കുമരകം എന്നിവിടങ്ങളിൽ നിന്നായി 4 ലക്ഷം രൂപ യുടെ 2360 പായ്ക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി പോലീസ്
കോട്ടയം: ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിരോധിത പുകയില ഉല്പന്നങ്ങൾ കണ്ടെത്താൻ പരിശോധനകൾ ആരംഭിച്ചു. പോലീസും ജില്ലാ ആന്റി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സും (ഡാൻസാഫ്) ചേർന്നാണ് പരിശോധനകൾ നടത്തുന്നത്. ഇന്നലെ മൂന്ന് സ്ഥലങ്ങളിൽ നിന്നായി 2360 പായ്ക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളാണ് പോലീസ് പിടികൂടിയത്. ചിങ്ങവനം, കോട്ടയം, കുമരകം എന്നിവിടങ്ങളിൽ നിന്നായാണ് നിരോധിത പുകയില ഉല്പന്നങ്ങൾ കണ്ടെത്തിയത്. ചിങ്ങവനത്ത് നാട്ടകം പതിനഞ്ചിൽപ്പടി തകിടിയിൽ വിഷ്ണു മഹേന്ദ്രൻ, കോട്ടയത്ത് സെൻട്രൽ ജംഗ്ഷനിൽ പെട്ടിക്കട നടത്തുന്ന ഇല്ലിക്കൽ നാലുകണ്ടത്തിൽ കൊച്ചുമുഹമ്മദ് (71), കുമരകത്ത് വിടിനോട് ചേർന്നു കട നടത്തുന്ന ചെങ്ങളം കുമ്മനത്തിൽ ഈരേഴത്ത് ഗോപി (68)യുമാണ് പിടിയിലായത്. ചിങ്ങവനത്ത് പിടിയിലായ വിഷ്ണു നിരോധിത പുകയില ഉല്പന്നങ്ങളുടെ മൊത്ത വിതരണക്കാരനാണ്. ഇയാളുടെ പക്കൽ നിന്നുമാണ് 2000 പായ്ക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങൾ കണ്ടെടുത്തത്. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ഇത്തരം പുകയില ഉല്പന്നങ്ങളുടെ…
Read More