കോട്ടയം: കോട്ടയം റബർ ടൗണ് റൗണ്ട് ടേബിൾ 121ന്റെ ആഭിമുഖ്യത്തിൽ നാഗന്പടം മുനിസിപ്പൽ മൈതാനിയിൽ ആരംഭിച്ച ഫുഡ് ഫെസ്റ്റിൽ ആദ്യദിനം തന്നെ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. നാവിൽ രൂചിയൂറുന്ന തനിനാടൻ വിഭവങ്ങൾ മുതൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്ഷണങ്ങൾ ഒരു കുടക്കീഴിൽ ഒരുക്കിയിരിക്കുകയാണ്. വിവിധ കൗണ്ടറുകളിൽനിന്നും വാങ്ങുന്ന ഭക്ഷണം മേളയിൽ പങ്കെടുക്കുന്നവർക്ക് ഒന്നിച്ചിരുന്നു കഴിക്കാനുള്ള സൗകര്യവുമുണ്ട്. കുടുംബാംഗങ്ങൾക്ക് ഒരുമിച്ചെത്തി വിവിധ രുചികളിലുള്ള ഭക്ഷണങ്ങൾ കഴിക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. മേളയിൽ കുട്ടികൾക്കുള്ള കളിസ്ഥലവും വാഹനപ്രദർശനവും തയാറാക്കിയിട്ടുണ്ട്. ദിവസവും വിവിധ ബാൻഡുകളുടെ കലാപരിപാടികളുമുണ്ട്. രുചികരമായ ഭക്ഷണവും കഴിച്ച് ഷോപ്പിംഗും നടത്തി കലാപരിപാടികളും ആസ്വദിച്ച് മടങ്ങാം. ഫെസ്റ്റിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. ഫുഡ് ഫെസ്റ്റിന്റെ വരുമാനം ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റുകാരുണ്യപ്രവർത്തനങ്ങൾക്കുമാണ് ഉപയോഗിക്കുന്നതെന്ന് കോട്ടയം റബർ ടൗണ് റൗണ്ട് ടേബിൾ 121ന്റെ ഭാരവാഹികൾ പറഞ്ഞു. ദിവസവും വൈകുന്നേരം നാലു…
Read MoreCategory: Kottayam
എസ്ഐയ്ക്ക് എന്താ ഇവിടെ കാര്യം; “താൻ പോയി തന്റെ പണി നോക്കടോ..’ എസ്ഐക്കെതിരേ എസ്എഫ്ഐയുടെ ഭീഷണി
കോട്ടയം: പാലാ പോളിടെക്നിക്കിൽ പോലീസിനുനേരെ എസ്എഫ്ഐ പ്രവർത്തകരുടെ ഭീഷണി. കെഎസ്യു-എസ്എഫ്ഐ സംഘർഷത്തെ തുടർന്ന് കാന്പസിലെത്തിയ പാലാ ഗ്രേഡ് എസ്ഐ അടക്കമുള്ള പോലീസുകാർക്കെതിരേയാണ് എസ്എഫ്ഐ നേതാക്കൾ ഭീഷണി മുഴക്കിയത്. താൻ പോടോ… സാറേ, താൻ പോടോ അവിടന്ന്… താൻ പോയി തന്റെ പണി നോക്ക് എന്നിങ്ങനെയാണ് നേതാക്കൾ എസ്ഐയോട് പ്രതികരിച്ചത്. സംഭവത്തിൽ മൂന്ന് എസ്എഫ്ഐ പ്രവർത്തകർക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ ഇവരെ പിടികൂടിയിട്ടില്ല.
Read Moreയുവതിയെ കഴുത്തു മുറിച്ച് കൊലപ്പെടുത്താൻ ശ്രമം; അമിത മദ്യപാനിയായ പ്രശോഭ് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നിലെന്ത്; ഒളിവിൽ പോയ പ്രതിയെ തേടി പോലീസ്
ചങ്ങനാശേരി: കുടുംബ വഴക്കിനെത്തുടർന്ന് പിണങ്ങിക്കഴിയുന്ന ഭർത്താവ് അങ്കണവാടി ഹെൽപറായ ഭാര്യയെ നടുറോഡിൽ വച്ച് കഴുത്തു മുറിച്ച് കൊലപ്പെടുത്താൻ ശ്രമം. ഇന്നു രാവിലെ 9.15ന് കടമാൻചിറ പനംപാതിക്കൽ സിനി (35) യെയാണ് ഭർത്താവ് പ്രശോഭ് (36) കൊലപ്പെടുത്താൻ ശ്രമിച്ചത്. സിനി സ്വന്തം വീട്ടിൽനിന്നും കൊടിനാട്ടുംകുന്നിലുള്ള അങ്കണവാടിയിലേക്കു പോകുന്പോൽ കടമാൻചിറ ഭാഗത്തുവച്ച് പ്രശോഭ് മാരകായുധമുപയോഗിച്ച് കഴുത്തിൽ മുറിവേൽപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സിനി ബഹളം വച്ചതിനെത്തുടർന്ന് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും പ്രശോഭ് രക്ഷപ്പെട്ടു. രക്തം വാർന്ന് റോഡിൽ വീണ സിനിയെ നാട്ടുകാർ ചേർന്ന് ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. അപകടനില തരണം ചെയ്തതായി പോലീസ് പറഞ്ഞു. ചങ്ങനാശേരി, തൃക്കൊടിത്താനം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മദ്യപിച്ച് ബഹളം വയ്ക്കുന്നതിനെത്തുടർന്ന് സിനി സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. ഇവർക്ക് രണ്ടു മക്കളുണ്ട്.
Read Moreഇങ്ങനെ പോയാൽ എങ്ങനെ ജീവിക്കും ? പൊള്ളുന്ന വെയിലിൽ കുടുംബ ബജറ്റിന്റെ താളം തെറ്റിച്ച് പൊള്ളുന്ന വിലക്കറ്റം
കോട്ടയം: പൊള്ളുന്ന വിലക്കയറ്റത്തിൽ ജനങ്ങൾ നട്ടം തിരിയുന്നു. പച്ചക്കറിക്കു പുറമേ മത്സ്യം, മാംസം എന്നിവയ്ക്കും ദിനംപ്രതി വില വർധിക്കുകയാണ്. പച്ചക്കറികളിൽ സവാള, ഉള്ളി എന്നിവയ്ക്കു വില കുറഞ്ഞുവെങ്കിലും മറ്റിനങ്ങൾക്കു വില വർധനവാണുള്ളത്. സവാളയുടെ വില 60ലേക്കു താഴ്ന്നതാണ് അല്പം ആശ്വാസമായിട്ടുള്ളത്. വരും ദിവസങ്ങളിൽ സവാള വില വീണ്ടും താഴുമെന്ന് വ്യാപാരികൾ പറയുന്നു. മറ്റു പച്ചക്കറി സാധനങ്ങളുടെ വില 40-ൽ കുറയാതെ നിൽക്കുകയാണ്. കാരറ്റ്- 60, ബീറ്റ്റൂട്ട്- 40 മുതൽ 60 വരെ, നാടൻ പയർ-50, പാവയ്ക്ക- 60, കിഴങ്ങ്-40 എന്നിങ്ങനെയാണ് വില ഈടാക്കുന്നത്. സീസണ് കാലം കഴിഞ്ഞെങ്കിലും വിലക്കയറ്റം രൂക്ഷമായി തന്നെ തുടരുകയാണ്. മത്സ്യം, മാംസം എന്നിവയുടെ വിലയിലും കുതിച്ചു കയറ്റമാണുള്ളത്. മത്സ്യത്തൊഴിലാളികൾ കടലിലേക്കു സജീവമായി പോയിത്തുടങ്ങിയിട്ടില്ലാത്തതാണ് മത്സ്യത്തിനു വിലക്കയറ്റത്തിനു കാരണമായത്. എല്ലാ ഇനം മത്സ്യങ്ങളുടെ യും വില ശരാശരി 200ൽ എത്തി നിൽക്കുന്നു. കേരള തീരങ്ങളിൽ…
Read Moreഅപകടങ്ങൾ വിട്ടൊഴിയാതെ കോട്ടയം; ബൈക്ക് യാത്രക്കാരായ ദമ്പതികളെ ഇടിച്ചു തെറിപ്പിച്ചു കളഞ്ഞത് ഓട്ടോറിക്ഷ? യുവതിയുടെ നില ഗുരുതരം
അതിരന്പുഴ: ബൈക്ക് യാത്രക്കാരായ ദന്പതികളെ അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിച്ചു. യുവതിക്ക് ഗുരുതര പരിക്ക്. ഇന്നലെ രാത്രി 11.30ന് അതിരന്പുഴ-നാല്പാത്തിമല റോഡിൽ അബ്രോ ഭവന് സമീപമായിരുന്നു അപകടം. അമിത വേഗത്തിൽ എത്തിയ കാറോ അല്ലെങ്കിൽ ഓട്ടോറിക്ഷയോ ആവാം അപകടം ഉണ്ടാക്കിയതെന്നാണ് പോലീസ് കരുതുന്നത്. അപകടം സംഭവിച്ച അതിരന്പുഴ അറക്കകാട് റോയി ( 45 ), ഭാര്യ സോഫി ( 43 ) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിരന്പുഴ പള്ളിയിൽ ജീവനക്കാരാണ് ഇരുവരും. ജോലി കഴിഞ്ഞു പള്ളിയിൽ നിന്നും വീട്ടിലേക്കു മടങ്ങുകയായിരുന്നു ഇവർ. പരിക്കേറ്റു കിടന്ന ഇവരെ നാട്ടുകാരാണ് ആശുപതിയിൽ എത്തിച്ചത്. സോഫിയുടെ നില ഗുരുതരമാണ് . നാല്പാത്തിമലയിൽ ഉള്ള ഒരു ഓട്ടോ വന്നിടിച്ചത് താൻ അവ്യക്തമായി കണ്ടുവെന്നാണ് റോയ് പറയുന്നത്. അപകടത്തിൽ തെറിച്ചു വീണ ബൈക്ക് മതിലിനോട് ചേർന്ന് തല കിഴായി മറിഞ്ഞ നിലയിൽ…
Read Moreഅയ്യയ്യേ… എന്തൊരു നാണക്കേട്… കളക്ടറേറ്റ് ഓഫീസിനുള്ളിൽ ക്ളർക്കിനെ ചവിട്ടി വീഴ്ത്തി, ചെരിപ്പിന് മുഖത്തടിച്ചു പരിക്കേൽപ്പിച്ച് യുവതി; സാരമായി പരിക്കേറ്റ ക്ളർക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവത്തിനു പിന്നിൽ അയൽപക്ക ശത്രുത ?
കോട്ടയം: പതിവുപോലെ കളക്ടറേറ്റിൽ ജോലിക്കെത്തിയതാണ് എൽഡി ക്ലർക്ക്. കസേരയിൽ ഇരുന്നു ജോലി ചെയ്യുന്പോഴാണ് ക്ലർക്കിന്റെ കഴുത്തിനുപിന്നിൽ അടികിട്ടിയത്. തീർന്നില്ല, ക്ലർക്കിനെ ചവിട്ടി വീഴ്ത്ത ുകയും ചെരുപ്പിന് അടിക്കുകയും ചെയ്തു. രംഗം കണ്ടവർ ആദ്യമൊന്നു പകച്ചെങ്കിലും പിന്നീടാണ് സംഗതി എല്ലാവർക്കും പിടികിട്ടിയത്. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് കളക്ടറേറ്റിലെ ഒാഫീസിലേക്കും എത്തിയത്. ഇന്നലെ കോട്ടയം കളക്ടറേറ്റിൽ രാവിലെ 10.15നാണ് ഏവരെയും ഞെട്ടിച്ച സംഭവം അരങ്ങേറുന്നത്. എൽഡി ക്ലർക്കിനെ മർദിച്ചത് കളക്ടറേറ്റിലെ തന്നെ ജീവനക്കാരിയുടെ മകളാണ്. എൽഡി ക്ലർക്കും ജീവനക്കാരിയും അവരുടെ മകളുമെല്ലാം താമസിക്കുന്നത് എൻജിഒ മുട്ടന്പലം ക്വാർട്ടേഴ്സിലാണ്. ജീവനക്കാരിയും മറ്റൊരു അയൽവാസിയും തമ്മിൽ അസഭ്യം വിളിയും ബഹളവും ഇവിടെ പതിവാണ്. ഇതോടെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന 24പേർ ഒപ്പിട്ട് കളക്ടർക്ക് ഒരാഴ്ച മുന്പ് പരാതി നൽകി. ഇതിനു പിന്നിൽ പ്രവർത്തിച്ചത് എൽഡി ക്ലർക്കാണെന്നായിരുന്നു ജീവനക്കാരിയുടെയും മകളുടെയും കണ്ടെത്തൽ. ഇതോടെ എൽഡി ക്ലർക്കിനോടായി…
Read Moreകൂടെക്കൂടെ തനിക്ക് രോഗമുണ്ടാകാൻ കാരണം അയൽവാസിയുടെ കൂടോത്രം ചെയ്യൽ; ബേക്കറി ഉടമയെ കുത്തിപരിക്കേൽപ്പിച്ച സംഭവത്തിൽ പോലീസ് പറയുന്നതിങ്ങനെ…
കടുത്തുരുത്തി: ചാമക്കാലായിൽ ബേക്കറി ഉടമയ്ക്കു കുത്തേൽക്കാൻ കാരണം അയൽവാസിയുടെ അന്ധവിശ്വാസമെന്ന് പോലീസ്. കൂടെക്കൂടെ തനിക്ക് രോഗമുണ്ടാകാൻ കാരണം അയൽവാസിയും മരുമകനും കൂടോത്രം ചെയ്യുന്നതിനാലാണെന്ന അന്ധവിശ്വാസമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. ചാമക്കാല പ്ലാംപറന്പിൽ പി.കെ. ജോണ് (55) നാണ് കുത്തേറ്റത്. ഇന്നലെ രാത്രി 8.30 ഓടെ ചാമക്കാലായിലെ കടയുടെ മുന്നിൽവച്ചാണ് ജോണിന് കുത്തേറ്റത്. ബേക്കറിയുടമയ്ക്കു കുത്തേറ്റ സംഭവത്തിൽ പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ഇയാൾ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചാമക്കാല ചിറയിൽ പുത്തൻപുരയിൽ സൈമണാണ് മുർച്ചയുള്ള ആയുധംകൊണ്ട് ജോണിനെ കുത്തിയതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം കൂടോത്രം സംബന്ധിച്ചു ജോണിന്റെ മരുമകൻ ബിജുവും സൈമണും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ജോണിനെ കടയ്ക്ക് മുന്നിൽവച്ച് സൈമണ് ആക്രമിച്ചതെന്ന് കടുത്തുരുത്തി സിഐ പി.കെ. ശിവൻകുട്ടി പറഞ്ഞു.
Read Moreകോട്ടയം ത്രിതല പഞ്ചായത്ത്, മുനിസിപ്പൽ തെരഞ്ഞെടുപ്പ്; കരടു വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു;അന്തിമ വോട്ടർ പട്ടിക 28ന് പ്രസിദ്ധീകരിക്കും
‘കോട്ടയം: കോട്ടയം ജില്ലയിലെ ത്രിതല പഞ്ചായത്ത്, മുനിസിപ്പൽ തെരഞ്ഞെടുപ്പിന്റെ കരടു വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുപ്പു കമ്മീഷന്റെ വെബ്സൈറ്റിലും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലും കരടു വോട്ടർ പട്ടിക പരിശോധിക്കുന്നതിന് അവസരമുണ്ടാകും. വോട്ടർ പട്ടികയിൽ പേരു ചേർക്കാനും, കുറവ് വരുത്താനും കമ്മിഷൻ അവസരം ഒരുക്കുന്നുണ്ട്. പൂർണമായും ഓണ്ലൈനായി ബൂത്ത് ലെവൽ ഓഫിസർമാരുടെ സഹായത്തോടെ പേരു ചേർക്കുന്നതിനാൽ വീട്ടിലിരുന്നു തന്നെ വോട്ടർപട്ടികയിൽ പേരു ചേർക്കാൻ സാധിക്കും. 2015ലെ വോട്ടർ പട്ടിക അതേ പടിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് നടന്ന വാർഡുകളിൽ തെരഞ്ഞെടുപ്പിനു മുന്പ് വോട്ടർ പട്ടികയിൽ പേരു ചേർക്കാനും ഒഴിവാക്കാനും അവസരം നൽകിയിരുന്നു. ഈ വാർഡുകളിൽ വോട്ടർ പട്ടികയിൽ വ്യത്യാസമുണ്ടാകും.2015നു ശേഷം വോട്ടർ പട്ടികയിൽ പേരു ചേർത്തവർ തങ്ങളുടെ പേര് കരടു വോട്ടർ പട്ടികയിൽ ഉണ്ടോയെന്നു പരിശോധിക്കുക. തിരിച്ചറിയൽ കാർഡ് ഉണ്ടെങ്കിലും കരട് പട്ടികയിൽ പേരില്ലെങ്കിൽ വീണ്ടും പേരു ചേർക്കേണ്ടി വരും.…
Read Moreഅതിരമ്പുഴയിൽ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു; പ്രതികരിക്കുന്നവർക്കെതിരെ വീടുകൾ കയറി ആക്രമണം
അതിരന്പുഴ: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നുവെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി യോഗം ആരോപിച്ചു. നാല്പത്തി മലയിൽ ഇരുട്ടിന്റെ മറവിൽ ആളൊഴിഞ്ഞ ഇടവഴികളിലും മറ്റും കഞ്ചാവ് മാഫിയയുടെ ഗുണ്ടാവിളയാട്ടം നടത്തുകയാണ്. കഴിഞ്ഞദിവസം കഞ്ചാവ് മാഫിയ വീട് കയറി അമ്മയേയും മകനെയും അതിക്രൂരമായി മർദിച്ചു. പണവും കഞ്ചാ വും നൽകി വിദ്യാർഥികളെ ആകർഷിച്ചശേഷം അവരിലൂടെ വിൽപ്പന നടത്തുകയാണ് പതിവ്. വിദ്യാർഥികളെ ലക്ഷ്യംവച്ച് വൻ ലോബി തന്നെ ഇവിടങ്ങളിൽ പ്രവർത്തിക്കുന്നത്. പ്രതികരിക്കുന്നവർക്കെതിരെ വീടുകൾ കയറി ആക്രമിക്കുകയാണ്. ബിജെപി അതിരന്പുഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബിജുക്കുട്ടൻ അധ്യക്ഷത വഹിച്ചു. കഞ്ചാവ് മാഫിയയ്ക്കെതിരേ നിയമ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വൻ പ്രക്ഷോഭത്തിലേക്ക് പോകുമെന്നും യോഗത്തിൽ തീരുമാനിച്ചു. ജനറൽ സെക്രട്ടറി പി.കെ. രതീഷ് കുമാർ, എൻ. ഷിനോജ്, സി.എ. അനീഷ്, പി. ദിലീപ്, റെജി പൊടിപ്പാറ എന്നിവർ പ്രസംഗിച്ചു.
Read Moreരാജ്യദ്രോഹ പോസ്റ്റുകൾ പ്രചരിപ്പിക്കൽ; സോഷ്യൽ മീഡിയയിൽ നിരീക്ഷണം ശക്തമാക്കി പോലീസ്
കോട്ടയം: സോഷ്യൽ മീഡിയയിൽ നിരീക്ഷണം ശക്തമാക്കി പോലീസ്. സൈബർ സെല്ലിന്റെ നേതൃത്വത്തിൽ സോഷ്യൽ മീഡിയയിൽ നിരീക്ഷണം ശക്തമാക്കുന്നതിന് കേരളത്തിൽ നടപടികൾ ആരംഭിച്ചു. സാമൂഹിക മാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്സ്ആപ്പ്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, ടിക്ടോക്, ടെലിഗ്രാം മുതലായവയിലൂടെ രാജ്യദ്രോഹ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ജില്ലാ പോലീസ് സോഷ്യൽ മീഡിയ മോണിറ്ററിംഗ് സെല്ലിൽ അറിയിക്കാൻ നിർദേശം നൽകി. പൊതുജനങ്ങളുടെ സഹായത്തോടെയാണു പരിപാടി നടപ്പാക്കുന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന രാജ്യദ്രോഹ പോസ്റ്റുകൾ പോലീസിനു കൈമാറണമെന്നാണ് നിർദേശം. പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടും, ലിങ്കും വാട്സ്ആപ്പ് മുഖേന അറിയിക്കാം. വിവരങ്ങൾ നൽകുന്നയാളുകളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു. ഫോൺ:- 9074 558 260.
Read More