ഏറ്റുമാനൂർ: നീണ്ടൂർ ഒണംതുരുത്തിൽ നിന്നും ഏഴംഗ കഞ്ചാവ് മാഫിയ സംഘത്തെ എക്സൈസ് പിടികൂടി. ഓണം തുരുത്ത് സ്വദേശികളായ പൊള്ളക്കര ബിബിൻ മത്തായി (22), കരിക്കുളം ജോബിൻ (21), മറവൂർ അഭിജിത്ത് (19), കൈപ്പുഴ സ്വദേശികളായ പുതിയപറന്പിൽ ഷാലിൻ (20), കണിയരം തൊട്ടിയിൽ വിഷ്ണു പ്രസാദ് (20), പുളിക്കൽ വിജിൽ (18),നീണ്ടൂർ സ്വദേശി തൈപ്പറന്പിൽ ജോസഫ് (20) എന്നിവരാണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറു വരെ എക്സൈസ് സംഘ നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്നു മൂന്ന് ഗ്രാം മുതൽ അഞ്ചു ഗ്രാം വരെ കഞ്ചാവും പിടികൂടി. എക്സൈസ് ഇൻസ്പെക്ടർ ബി. റെജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് മാഫിയ സംഘത്തെ പിടികൂടിയത്. പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു.
Read MoreCategory: Kottayam
കാമുകന്റെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ പെൺകുട്ടിയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി
കോട്ടയം: യുവാവിന്റെ കുത്തേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. നിലവിൽ ജീവനു ഭീഷണിയില്ലെന്നും എന്നാൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെ ഞരന്പുകൾക്കു മുറിവുകളും ചതവുകളും സംഭവിച്ചിട്ടുള്ളതിനാൽ, പ്ലാസ്റ്റിക് സർജറി വിഭാഗത്തിന്റെ വിദഗ്ധ പരിശോധന വേണ്ടി വരുമെന്നും ആശുപത്രി ആർഎംഒ ഡോ.ആർ.പി.രഞ്ചൻ പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരമാണ് എറണാകുളം കാക്കനാട് ഡേ കെയറിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്ന 17 കാരിയെ, പത്തൊന്പതുകാരനായ യുവാവ് കുത്തി പരിക്കേല്പിച്ചത്. പ്രണയനൈരാശ്യമാണ് കുത്തി പരിക്കേല്പിക്കാൻ കാരണം. പെണ്കുട്ടി ജോലി ചെയ്തിരുന്ന സ്ഥാപനത്തിനു സമീപം കാത്തിരിക്കുകയും ജോലി കഴിഞ്ഞ് ഇറങ്ങി വരവേ പെണ്കുട്ടിയെ ആക്രമിക്കുകയുമായിരിന്നു. ഗുരുതര പരിക്കേറ്റ പെണ്കുട്ടിയെ നാട്ടുകാർ കളമശേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. എന്നാൽ, നിർധനരായ പെണ്കുട്ടിയുടെ കുടുംബത്തിനു സ്വകാര്യ ആശുപത്രിയിൽ ചികിത്സിക്കാൻ സാന്പത്തിക ബുദ്ധിമുട്ട്…
Read Moreബൈക്ക് ഇടിച്ച് റോഡില് വീണ കാൽനടയാത്രക്കാരന്റെ ശരീരത്തിലൂടെ ലോറി കയറിയ സംഭവം; നിർത്താതെപോയ ലോറിക്കായി അന്വേഷണം ഈർജിതമാക്കി
ചിങ്ങവനം: നിയന്ത്രണംവിട്ട ബൈക്കിടിച്ചു റോഡിൽ വീണ കാൽനട യാത്രക്കാരനായ ഓട്ടോ ഡ്രൈവറുടെ ശരീരത്തിലൂടെ ലോറി കയറി മരിച്ച സംഭവത്തിൽ നിർത്താതെപോയ ലോറിയ്ക്കായി പോലീസ് അന്വേഷണം ഉൗർജിതമാക്കി. ബൈക്കിൽ യാത്ര ചെയ്തിരുന്ന രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പാക്കിൽ പൂവത്തുമൂട്ടിൽ ഉലഹന്നാൻ പോത്തനാ(രാജു-61)ണു മരിച്ചത്. തിരുവല്ല സ്വദേശികളായ ആസിഫ്, അലക്സ് പോൾ എന്നിവർക്കാണു പരിക്കേറ്റത്. ഇരുവരും മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച വൈകുന്നേരം 6.30ന് എംസിറോഡിൽ പള്ളം കെഎസ്ഇബി ഓഫീസിന് സമീപമാണ് അപകടം. പാക്കിൽ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണു മരിച്ച രാജു. ഓട്ടോറിക്ഷാ റോഡരികിൽ ഇട്ടതിനുശേഷം എതിർ വശത്തെ കടയിലേക്ക് പോകുവാൻ റോഡ് മുറിച്ച് കടക്കുന്നതിനിടെ ചിങ്ങവനം ഭാഗത്തുനിന്നും വരികയായിരുന്ന ബൈക്ക് ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രാജു റോഡിലേക്കു തലയടിച്ചു വീഴുകയായിരുന്നു. റോഡിൽ വീണു കിടന്ന രാജുവിന്റെ ശരീരത്തിൽ കൂടി മിനി ലോറി കയറിയിറങ്ങുകയും തുടർന്ന് ലോറി…
Read Moreതിരുവാഭരണ ഘോഷയാത്ര; ക്രമീകരണങ്ങൾ സമയബന്ധിതം; സന്നിധാനത്ത് ഭക്തജനത്തിരക്ക്
പത്തനംതിട്ട: ശബരിമല തിരുവാഭരണ ഘോഷയാത്ര, മകരവിളക്ക് എന്നിവയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ജില്ലാ കളക്ടർ പി.ബി നൂഹ് പറഞ്ഞു.തിരുവാഭരണ പാതയിൽ ഒരുക്കേണ്ട ക്രമീകരണങ്ങൾക്ക് അവലോകനയോഗം ചേർന്നു രൂപം നൽകി. തിരുവാഭരണം കടന്നു പോകുന്ന പത്ത് പഞ്ചായത്തുകളും ചെയ്യേണ്ട മുന്നൊരുക്കങ്ങൾ വിലയിരുത്തി. കുടിവെള്ളം, തെരുവ് വിളക്ക്, പാതയുടെ നവീകരണം മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഗ്രാമപഞ്ചായത്തുകൾ ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. ഫയർ ഫോഴ്സ് സംഘം തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കും. വനം വകുപ്പിന്റെ എലിഫന്റ് സ്ക്വാഡ് തിരുവാഭരണ ഘോഷയാത്രക്ക് ഒപ്പമുണ്ടാകും. തിരുവാഭരണ പാതയിൽ കൊല്ലമൂഴി, വയറ്റുകണ്ണി എന്നിവിടങ്ങളിൽ താത്കാലിക പാലം സജ്ജമാക്കും. തിരുവാഭരണ പാതതെളിക്കൽ പൂർത്തിയാകുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മകരവിളക്കിനോട് അനുബന്ധിച്ച് ജില്ലയിലെ എല്ലാ ആശുപത്രികളും സജ്ജമായിരിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. നിലവിൽ ലഭ്യമായ 24 ആംബുലൻസുകൾക്ക് പുറമെ സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ നിന്ന് 10…
Read Moreഈ കാണിക്കുന്നത് മാന്യതയല്ല… നഗരത്തിലെ ഇടറോഡുകൾ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന ഇടമാകുന്നു; നടപടി ആവശ്യപ്പെട്ട് നാട്ടുകാർ
കോട്ടയം: കോട്ടയം നഗരത്തിലെ ഇടറോഡുകളിൽ മാലിന്യം നിക്ഷേപിക്കുന്നതിനെതിരേ നാട്ടുകാർ. നഗരത്തിലെ പല റോഡുകളിലും ഭക്ഷണ അവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും രാത്രിയുടെ മറവിൽ തള്ളുകയാണ്. കോളജ് റോഡിൽനിന്ന് തിരുനക്കര അന്പലത്തിലേക്കുള്ള ഇടറോഡിലും ബേക്കർ ഹിൽ റോഡ്, സിഎംഎസ് കോളജ് – നാഗന്പടം റോഡ് എന്നിവിടങ്ങളിലാണു മാലിന്യം തള്ളിയിരിക്കുന്നത്. ഈ റോഡുകളിൽ പൊട്ടിയ മദ്യക്കുപ്പികളും നിക്ഷേപിച്ചിട്ടുണ്ട്. മദ്യക്കുപ്പികൾ ചെറിയകഷണങ്ങളായി പൊട്ടിച്ച് കളഞ്ഞിരിക്കുകയാണ്. ഈ പ്രദേശങ്ങളിൽ മദ്യപിക്കുന്ന സംഘം കുപ്പികൾ റോഡിൽ പൊട്ടിച്ചു കളയുന്നതാണെന്നും പറയുന്നു. വഴിയാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്്ടിക്കുന്ന രീതിയിൽ മാലിന്യം നിക്ഷേപിക്കുന്നതിനെതിരേ നടപടി വേണമെന്ന ആവശ്യം ശക്തമാണ്.
Read Moreഈമാപ്പ് സർക്കാരിന്റേതാണ്..! ബോട്ട് തടഞ്ഞതിൽ നൊബേൽ ജേതാവിനോടു മാപ്പുചോദിച്ച് സംസ്ഥാന സർക്കാർ
കോട്ടയം: ദേശീയ പണിമുടക്കിനിടെ നൊബേൽ സമ്മാന ജേതാവ് മൈക്കിൾ ലെവിറ്റ് സഞ്ചരിച്ച ഹൗസ് ബോട്ട് സമരാനുകൂലികൾ തടഞ്ഞ സംഭവത്തിൽ ക്ഷമ ചോദിച്ചു സംസ്ഥാന സർക്കാർ. സർക്കാരിനു വേണ്ടി കോട്ടയം ജില്ലാ കളക്ടറാണു ലെവിറ്റിനെ നേരിട്ടുകണ്ടു ക്ഷമ ചോദിച്ചത്. ലെവിറ്റ് സഞ്ചരിച്ചിരുന്ന ഹൗസ് ബോട്ട് തടഞ്ഞ സംഭവം ഗൗരവതരമാണെന്നും കൂടിക്കാഴ്ചയ്ക്കുശേഷം കോട്ടയം ജില്ലാ കളക്ടർ പ്രതികരിച്ചു. സമരാനുകൂലികൾ ഹൗസ് ബോട്ട് തടഞ്ഞതിനെ ബുധനാഴ്ച ലെവിറ്റ് നിശിതമായി വിമർശിച്ചിരുന്നു. താൻ കൊള്ളക്കാരുടെ തോക്കിനു മുന്നിൽ പെട്ടപോലെയായിരുന്നു എന്നാണു ലെവിറ്റ് സംഭവശേഷം മാധ്യമങ്ങളോടു പ്രതികരിച്ചത്. കായലിൽ വിനോദസഞ്ചാരികളെ തടയുന്നതു കേരള ടൂറിസത്തിനുതന്നെ തിരിച്ചടിയാണ്. ഇതു കേരളത്തെക്കുറിച്ച് തെറ്റായ സന്ദേശം നല്കുന്നു. സർക്കാരിന്റെ അതിഥിയായിട്ടും വിഐപിയായിട്ടും ഒരു മണിക്കൂറോളം തന്നെ തടഞ്ഞുവച്ചെന്നും ലെവിറ്റ് കുറ്റപ്പെടുത്തി. ഹൗസ് ബോട്ട് തടഞ്ഞതിൽ പരാതിയില്ലെന്നാണ് ലെവിറ്റിന്റെ നിലപാട്. ലെവിറ്റും ഭാര്യയുമുൾപ്പെടെയുള്ളവർ യാത്ര ചെയ്ത ബോട്ടാണ് ഒന്നര മണിക്കൂറോളം…
Read Moreഎൽ.കെ. അഡ്വാനി എലിക്കുളത്തെത്തി; മകൾക്കൊപ്പം കുത്തരിച്ചോറും മത്തങ്ങാ എരിശേരിയുമായി കേരളത്തനിമയുള്ള സദ്യ ആസ്വദിച്ചു
പൊൻകുന്നം: മുൻ ഉപപ്രധാനമന്ത്രിയും ബിജെപി നേതാവുമായ എൽ.കെ. അഡ്വാനി തേക്കടിക്കുള്ള യാത്രാമധ്യേ ഉച്ചയൂണ് കഴിച്ചത് എലിക്കുളത്ത്. എലിക്കുളം മടുക്കക്കുന്ന് സ്പൈസ് വില്ലേജ് റിസോർട്ടിലായിരുന്നു ഭക്ഷണവും വിശ്രമവും. ഇന്നലെ ഉച്ചയ്ക്ക് 12.30നാണ് നെടുമ്പാശേരിയിൽ നിന്ന് അഡ്വാനിയും മകൾ പ്രതിഭയും എലിക്കുളത്ത് എത്തിയത്. റിസോർട്ട് ഉടമ ജോസ് ഡൊമിനിക്കും ഭാര്യ അനീറ്റയും ചേർന്ന് സ്വീകരിച്ചു. നാടൻ ചാമ്പങ്ങയും പഴച്ചാറും നൽകി സ്വീകരിച്ചു. കുത്തരിച്ചോറും മത്തങ്ങാ എരിശേരിയുമായി കേരളത്തനിമയുള്ള സദ്യയാണ് കഴിച്ചത്. പുളിശേരി, തൈര്, പപ്പായ, മുരിങ്ങയില തോരൻ, ചമ്മന്തി, പനംപാനി, പഴം എന്നിവയായിരുന്നു വിഭവങ്ങൾ. റിസോർട്ട് മാനേജർ പി.എ. ദേവസ്യായുടെ മേൽനോട്ടത്തിൽ റെജി ജോർജാണ് അഡ്വാനിക്കുള്ള ഭക്ഷണമൊരുക്കിയത്. ഒരാഴ്ച തേക്കടിയിൽ സ്പൈസ് വില്ലേജ് റിസോർട്ടിലാണ് താമസിക്കുന്നത്. ജില്ലാപോലീസ് മേധാവി പി.എസ്. സാബു, ഡിവൈഎസ്പിമാരായ പാർഥസാരഥി പിള്ള, സി.ജി. സനൽകുമാർ, സക്കറിയ മാത്യൂസ് തുടങ്ങിയവരും സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും നേതൃത്വം നൽകി.…
Read Moreപ്ലാസ്റ്റിക് നിരോധനം; കടകളിൽ പോകാൻ പണ്ടുള്ളവർ ഉപയോഗിച്ചിരുന്ന കുട്ടയും വട്ടിയും തിരിച്ചു വരുമോ ?
സി.സി.സോമൻ കോട്ടയം: പ്ലാസ്റ്റിക് കാരി ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തിയതോടെ സാധനങ്ങൾ വാങ്ങുന്നതിനു പഴയ കാലത്ത് ഉപയോഗിച്ചിരുന്ന കുട്ടയും വട്ടിയും പാളയും വട്ടയിലയും തേക്കിലയുമൊക്കെ തിരിച്ചു വരുമോ എന്ന ചിന്തയിലാണ് ജനങ്ങൾ. അരനൂറ്റാണ്ട് മുൻപ് കടയിൽ സാധനം വാങ്ങാൻ പോകുന്നവർ കൈയിൽ കരുതുന്നത് കുട്ടയും വട്ടിയുമൊക്കെയായിരുന്നു. തുണി സഞ്ചിപോലും അന്ന് വിരളമായിരുന്നു. കുട്ട അന്ന് എല്ലാ വീടുകളിലും ഉണ്ടായിരുന്നു. പറ അളവിലുള്ള കുട്ടയാണ് അന്ന് നിലവിലുണ്ടായിരുന്നത്. ഒരു പറ, രണ്ടു പറ, മൂന്നു പറ എന്നിങ്ങനെ അളവിലുള്ളവയാണ് കുട്ടകൾ. വാങ്ങാൻ ഉദേശിക്കുന്ന സാധനത്തിന്റെ അളവനുസരിച്ചുള്ള കുട്ടയാണ് കൈയ്യിൽ കരുതുക. അരിയോ കപ്പയോ വാങ്ങാനാണെങ്കിൽ കുട്ട തന്നെ കരുതും. ഉപ്പ്, പയർവർഗങ്ങൾ ഇവയൊക്കെ കടലാസിൽ പൊതിഞ്ഞ് കുട്ടയ്ക്കുള്ളിൽ വയക്കും. പിന്നീട് കുട്ട തലയിലേന്തി വീട്ടിലേക്ക് മടങ്ങും. അതുപോലെ തന്നെ ഉപയോഗിച്ചിരുന്ന മറ്റൊരു പാത്രമാണ് വട്ടി. ഉണക്കിയെടുക്കുന്ന കൈതയിലയിൽ നെയ്തെടുക്കുന്ന വട്ടി…
Read Moreകാർഷികമേളയ്ക്കിടെ വനിതാ പോലീസുകാരിക്ക് നേരെ യുവാവിന്റെ ഉപദ്രവം; കൈയോടെ പൊക്കി രണ്ടെണ്ണം കൊടുത്ത് അകത്താക്കി പോലീസുകാരി
തൊടുപുഴ: അപമര്യാദയായി പെരുമാറിയ യുവാവ് വനിത പോലീസുകാരിയുടെ കൈയുടെ ചൂടു നന്നായി അറിഞ്ഞതിനു പിന്നാലെ റിമാൻഡിലായി. തൊടുപുഴയിൽ നടന്ന കാർഷിക മേളയുടെ സമാപന ദിവസമാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത സിവിൽ പോലീസ് ഓഫീസറോട് യുവാവ് അപമര്യാദയായി പെരുമാറുകയും ഉപദ്രവിക്കുകയും ചെയ്തത്. യുവാവിനെ കൈയോടെ പിടികൂടിയപ്പോൾ തന്നെ വനിത പോലീസ് ഉദ്യോഗസ്ഥ ചെറുതായി കൈകാര്യം ചെയ്യുകയും ചെയ്തു. കരിമണ്ണൂർ തേക്കനാൽ സുനിലാണ് (25) ഞായറാഴ്ച തൊടുപുഴ പോലീസ് പിടിയിലായത്. കാർഷിക മേളയുടെ സമാപന ദിവസമായ ഞായറാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. മേള നഗരിയിൽ തിരക്ക് നിയന്ത്രിക്കുന്നതിനിടെ വനിതാ പോലീസുകാരിയോട് ഇയാൾ മോശമായി പെരുമാറുകയായിരുന്നു. ഏറെ നേരം പിന്നാലെ കറങ്ങി നടന്നതിനു ശേഷമാണ് ഇയാൾ ഇവരെ ഉപദ്രവിച്ചത്. ഉടൻ തന്നെ ഇവർ പ്രതിയെ സാഹസികമായി കൈയോടെ പിടികൂടി. ബലമായി പിടിച്ചു വച്ച് മറ്റ് പോലീസുകാരെ വിവരമറിയിച്ചതോടെ ഇവരെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത്…
Read Moreനേർച്ചയ്ക്കെന്ന പേരിൽ 13 പവൻ തട്ടിയത് നാടോടി സ്ത്രീ? കുറവിലങ്ങാട്ട് നടന്ന തട്ടിപ്പിനെക്കുറിച്ച് വീട്ടുകാർ പറഞ്ഞതിങ്ങനെ…
കുറവിലങ്ങാട്: വേളാങ്കണ്ണിയ്ക്ക് നേർച്ച നൽകാനെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 13 പവൻ സ്വർണാഭരണങ്ങൾ തട്ടി. കഴിഞ്ഞ ദിവസം ഉഴവൂരിലാണ് സംഭവം. ദിവസങ്ങൾക്ക് ശേഷം വീട്ടുകാർ പരാതി നൽകിയതോടെയാണ് സംഭവം വെളിച്ചത്തായത്. രോഗസൗഖ്യം വാഗ്ദാനം ചെയ്താണ് നാടോടി കണക്കെയുള്ള സ്ത്രീ തട്ടിപ്പിന് കളമൊരുക്കിയത്. ഇടക്കോലിയിൽ ചാണകപ്പാറയിൽ പെണ്ണമ്മ സൈമണാണ് കല്ലട കോളനിയിലുള്ള മകളുടെ വീട്ടിൽ തട്ടിപ്പ് നടന്നതായി പരാതി നൽകിയത്. കല്ലട കോളനിയിലെ വീട്ടിലെത്തി വേളാങ്കണ്ണി പള്ളിക്ക് സമർപ്പിക്കാനെന്ന പേരിലാണ് സ്വർണ്ണാഭരണങ്ങൾ തട്ടിയത്. നാടോടി സ്ത്രീയാണ് മോഷണത്തിന് പിന്നിലെന്നാണ് ആദ്യ കണ്ടെത്തൽ. തമിഴും മലയാളവും കലർത്തിയാണ് ഇവർ സംസാരിച്ചിരുന്നതെന്നാണ് പറയുന്നത്. പലദിവസങ്ങളിലായി വീട്ടിലെത്തിയ സ്ത്രീ വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പിന് കളമൊരുക്കിയത്. പരാതി നൽകിയിരിക്കുന്ന പെണ്ണമ്മയുടെ മകൾ മാത്രം വീട്ടിലുള്ള സമയത്തെത്തിയാണ് കവർച്ച നടത്തിയത്. ശരീരത്തിൽ അണിഞ്ഞിരിക്കുന്നതും വീട്ടിൽ സൂക്ഷിച്ചിട്ടുള്ളതുമായ സ്വർണാഭരണങ്ങൾ മുഴുവൻ എടുത്ത് കൊണ്ടുവരാൻ നിർദ്ദേശിച്ച തട്ടിപ്പുകാരി ആഭരണങ്ങളൊന്നാകെ…
Read More