കോട്ടയം: നഗരത്തിലെ വൻ ചീട്ടുകളി സംഘത്തെ പോലീസ് പിടികൂടി. കെ എസ്ആർടിസിക്ക് സമീപത്തെ വീട് കേന്ദ്രീകരിച്ച് നടത്തി വന്ന വൻ ചീട്ടുകളി സംഘത്തെയാണ് വെസ്റ്റ് സിഐ എം.ജെ.അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്. ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കളിക്കളത്തിൽ നിന്ന് 21,000 രൂപ പിടിച്ചെടുത്തു. കെഎസ്ആർടിസി സ്റ്റാൻഡിനു പിൻവശത്ത് ഒരു വീട് വാടകയ്ക്കെടുത്താണ് ചീട്ടുകളി നടത്തി വന്നത് നാട്ടകം സ്വദേശികളായ കൊച്ച് എന്ന കൊച്ചുമോൻ (44), ബിനു (44), പള്ളം സ്വദേശി സലിം (57), വിജയൻ (48), ചാന്നാനിക്കാട് സ്വദേശി ബിജു (45), കാരാപ്പുഴ സ്വദേശി മനോജ്കുമാർ (48) എന്നിവരാണ് പിടിയിലായത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. കൊച്ച് എന്നയാളാണ് വീട് വാടകയ്ക്കെടുത്ത് ചീട്ടുകളി നടത്തി വന്നത്. കളിക്കാനെത്തുന്നവരിൽ നിന്ന് കമ്മീഷൻ എന്ന നിലയിൽ കൊച്ച് പണം വാങ്ങുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
Read MoreCategory: Kottayam
ഈരയിൽകടവിൽ പോലീസിനെ കടിച്ച് പരിക്കേൽപ്പിച്ച സംഭവം; രണ്ടുപേർ ചികിത്സയിൽ; കൂടുതൽ അറസ്റ്റുണ്ടായേക്കുമെന്ന് പോലീസ്
കോട്ടയം: ഈരയിൽകടവ് ഭാഗത്ത് റോഡിൽ മാലിന്യം തള്ളുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കൂടുതൽ അറസ്റ്റുണ്ടാകും. അക്രമിയുടെ കടിയേറ്റ് ഈസ്റ്റ് സ്റ്റേഷനിലെ രണ്ട് എസ്ഐമാർക്ക് പരിക്കുണ്ട്. ഒരാളെ ഇന്നലെ അറസ്റ്റു ചെയ്തു. ഈരയിൽകടവ് വട്ടക്കുന്നേൽ പുളിക്കൽ അരുണ്‍ ചാണ്ടി (21)യെയാണ് ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്. ഈസ്റ്റ് എസ്ഐ മഹേഷ്കുമാർ, അഡീഷണൽ എസ്ഐ കെ.പി.കബീർ എന്നിവർക്കാണ് കടിയേറ്റത്. ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഈരയിൽകടവ് കണ്വൻഷൻ സെന്ററിനു സമീപം റോഡിൽ മാലിന്യം തള്ളുന്നുവെന്ന പരാതി അന്വേഷിക്കാൻ മഹേഷ്കുമാറാണ് ആദ്യം എത്തിയത്. എസ്ഐ ജിപ്പിൽ നിന്നിറങ്ങിയ ഉടൻ ഇഷ്ടികയ്ക്ക് എറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എറിഞ്ഞയാളെ എസ്ഐ ഓടിച്ചിട്ടു പിടിച്ചു. ഇതിനിടെ സംഭവമറിഞ്ഞ് എസ്ഐ കബീറും സ്ഥലത്തെത്തി. ഇഷ്ടിക പിടിച്ചുവാങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്.ചില സ്ത്രീകളും പോലീസിനെതിരേ രംഗത്തു വന്നു. പിന്നീട് വനിതാ പോലീസ് അടക്കം കൂടുതൽ പോലീസ് എത്തിയാണ്…
Read Moreകുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും; സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടിൽ ജോസഫും ജോസ്കെ മാണിയും
കോട്ടയം: കേരള കോണ്‍ഗ്രസിൽനിന്നു കുട്ടനാട് സീറ്റ് ഏറ്റെടുക്കാൻ കോണ്‍ഗ്രസിൽ ആലോചന. പകരം പുനലൂർ സീറ്റുനൽകി കേരള കോണ്‍ഗ്രസിനെ അനുനയിപ്പിക്കാനാണു നീക്കമെന്നാണു സൂചന. കേരള കോണ്‍ഗ്രസ് മുന്‍പ് മൽസരിച്ചിരുന്ന സീറ്റാണ് പുനലൂർ. കേരള കോണ്‍ഗ്രസ് വിഭാഗങ്ങളെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് സീറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച ചർച്ചകളാരംഭിച്ചത്. തോമസ് ചാണ്ടിയുടെ മരണത്തെത്തുടർന്ന് കുട്ടനാട്ടിൽ ഉപതിരഞ്ഞെടുപ്പ് ഉറപ്പായതോടെയാണ് കോണ്‍ഗ്രസും യുഡിഎഫും ഐക്യശ്രമം വീണ്ടും ശക്തമാക്കിയത്. എന്നാൽ സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കേരള കോണ്‍ഗ്രസിലെ ഇരുപക്ഷവും. കുട്ടനാട്ടിൽ കേരള കോണ്‍ഗ്രസ്-എമ്മിന്റെ സ്ഥാനാർഥിയായിരിക്കും മത്സരിക്കുകയെന്നു ജോസ് കെ. മാണി എംപി വ്യക്തമാക്കിക്കഴിഞ്ഞു. അതേസമയം, കുട്ടനാട്ടിൽ കേരള കോണ്‍ഗ്രസ്-എം സ്ഥാനാർഥി രണ്ടില ചിഹ്നത്തിൽ മൽസരിക്കുമെന്നാണു പി.ജെ.ജോസഫ് എംഎൽഎയുടെ നിലപാട്.
Read Moreശതാഭിഷേക സമ്മാനമായി മക്കൾ നൽകിയ സമ്മാനം പകൽ വീട്; ടീച്ചറമ്മയുടെ കീഴിൽ ഇപ്പോൾ ഇരുപത്തിനാല് മുത്തശ്ശിമാരും; കാഞ്ഞിരപ്പള്ളിയിലെ മുത്തശിമാരുടെ നഴ്സറിയായ മാനവോദയയുടെ വിശേഷങ്ങളറിയാം
കാഞ്ഞിരപ്പള്ളി: സർക്കാർ തലത്തിൽ പകൽ വീടുകൾ പലയിടങ്ങളിൽ ഉണ്ടെങ്കിലും പ്രവർത്തിക്കുന്നവ ചുരുക്കമാണ്. കാഞ്ഞിരപ്പള്ളി തന്പലക്കാട് തങ്കമ്മ എന്ന അമ്മയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മാനവോദയ എന്ന പകൽ വീട് പക്ഷേ ഇതിനൊരപവാദമാണ്. തന്പലക്കാട്ടുകാരുടെ ഭാഷയിൽ പറഞ്ഞാൽ തങ്ങളുടെ നാട്ടിലെ മുത്തശിമാരുടെ നഴ്സറി. ഒരമ്മയ്ക്ക് മക്കൾ നൽകിയ പിറന്നാൾ സമ്മാനമാണ് ഈ പകൽ വീട്. തന്പലക്കാട് കാരിശേരി തറവാട്ടിലെ 87കാരിയായ തങ്കമ്മ എന്ന അമ്മയ്ക്കാണ് മക്കൾ ചേർന്ന് പിറന്നാൾ സമ്മാനമായി പകൽ വീട് സമ്മാനിച്ചത്. മുൻ ഹിന്ദി അധ്യാപിക കൂടിയായ നാട്ടുകാർ ടീച്ചറമ്മ എന്നു വിളിക്കുന്ന തങ്കമ്മ തന്നെയാണ് പകൽ വീടിന്റെ നടത്തിപ്പുകാരിയും. രണ്ടു വർഷമായി നന്നായി പ്രവർത്തിക്കുന്ന ഈ കിളിക്കൂട്ടിൽ ഇന്നുള്ളത് 24 മുത്തശിമാരാണ്. കഥയും കവിതയും പാട്ടുകളും കുഞ്ഞു കുഞ്ഞു ജോലികളുമൊക്കെയായി ഇവർ ജീവിതത്തിന്റെ സായാഹ്നം ഇവിടെ ആസ്വദിച്ച് തീർക്കുകയാണ്.വെറുതെ സമയം കളയുക മാത്രമല്ല ഇവർ ഇവിടെ…
Read Moreപതിനേഴുകാരി ചാപിള്ളയെ പ്രസവിച്ച സംഭവം; വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയതായിരുന്നു യുവതി; പ്രതിയായ കാമുകൻ നാടുവിട്ടു
കടുത്തുരുത്തി: പീഡനത്തെ തുടർന്ന് പതിനേഴുകാരി പ്രസവിച്ച കേസിൽ കാമുകൻ ഒളിവിൽ. 24 ആഴ്ച്ച പ്രായമായ കുഞ്ഞിനാണ് പെണ്‍കുട്ടി കഴിഞ്ഞദിവസം ജന്മം നൽകിയത്. വളർച്ചയെത്താത്ത കുഞ്ഞിനെ ചാപിള്ളയായിട്ടാണ് പുറതെടുത്തത്. ഞീഴൂർ സ്വദേശിയായ പെണ്‍കുട്ടിയാണ് പീഡനത്തിരയായത്. വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയതായിരുന്നു പെണ്‍കുട്ടി. പീഡനം നടത്തിയ യുവാവ് പെണ്‍കുട്ടിയുടെ കാമുകനാണെന്ന് പോലീസാണ് പറഞ്ഞത്. സംഭവത്തിൽ പോക്സോ ആക്ട് പ്രകാരമാണ് 24 കാരനായ കാമുകനെതിരെ കേസ് എടുത്തിരിക്കുന്നത്.
Read Moreഎരുമേലിയിൽ ഉഴുന്നുവടയ്ക്ക് 10 ഗ്രാം കുറവ്: 5000 രൂപ പിഴയിട്ട് ഉദ്യോഗസ്ഥർ; തന്നോട് ഉദ്യോഗസ്ഥർകാട്ടിയത് പകപോക്കലെന്നും, കാരണം ചൂണ്ടിക്കാട്ടി ഹോട്ടലുടമ പറയുന്നതിങ്ങനെ
എരുമേലി: ശബരിമല സീസണിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർ ഉഴുന്നുവടയുടെ തൂക്കത്തിൽ പത്ത് ഗ്രാം കുറവുണ്ടെന്ന് ആരോപിച്ച് 5000 രൂപ പിഴ ചുമത്തി. സമീപത്തെ ദേവസ്വം ബോർഡിന്റെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നും തോട്ടിലേക്ക് മലിനജലം ഒഴുക്കുന്നെന്ന് പരാതി അറിയിച്ചതിന് ഉദ്യോഗസ്ഥർ പ്രതികാരം വീട്ടിയതാണ് പിഴ ഈടാക്കലിന്റെ പിന്നിലെന്ന് ഹോട്ടലുടമ പറയുന്നു. സംഭവത്തിൽ കളക്ടർക്ക് പരാതി നൽകുമെന്നും ഹോട്ടൽ ഉടമ എരുമേലി സ്വദേശി പുത്തൻവീട് തങ്കച്ചൻ പറഞ്ഞു. റവന്യൂ കണ്ട്രോൾ റൂം നടത്തിയ പരിശോധനയിലാണ് പിഴ ഈടാക്കിയത്. മറ്റ് ഭക്ഷണ സാധനങ്ങൾക്ക് അനുവദനീയമായതിലും കൂടുതൽ തൂക്കം ഉണ്ടായിരുന്നെന്ന് ഹോട്ടൽ ഉടമ പറയുന്നു. കൃത്യമായ തൂക്കത്തിൽ ഭക്ഷണസാധനങ്ങൾ നിർമിക്കാനാവില്ലെന്നും പക പോക്കിയതാണ് ഉദ്യോഗസ്ഥരെന്നും ഹോട്ടൽ ഉടമ പറയുന്നു. ഹോട്ടലിന് സമീപമുള്ള തോട്ടിലൂടെ ശൗചാലയ മാലിന്യങ്ങൾ ഒഴുക്കിവിടുന്നെന്ന് ആരോപിച്ച് ഹോട്ടൽ ഉടമ പല തവണ പരാതികൾ നൽകിയിരുന്നു. പരാതികളിൽ…
Read Moreകാലാപാനി വേണ്ട; ദുർഗന്ധം വമിച്ച് വൈക്കം നഗരത്തിലൂടെ കറുത്ത ജലവുമായി കടന്നുപോകുന്ന അന്ധകാരത്തോട് അണിഞ്ഞൊരുങ്ങുന്നു
വൈക്കം: ദുർഗന്ധം വമിച്ച് നഗരത്തിലൂടെ കടന്നുപോകുന്ന മാലിന്യവാഹിനിയായ അന്ധകാരത്തോടിന് ശാപമോക്ഷമാകുന്നു. ‘ഇനി ഞാനൊഴുകട്ടെ’ എന്ന സന്ദേശമുയർത്തി കേരള ഹരിതമിഷന്റെയും വൈക്കം നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിലാണ് നീരൊഴുക്ക് നിലച്ച അന്ധകാരത്തോട് ശുചീകരിക്കാനുള്ള പദ്ധതി തയാറാക്കുന്നത്. നഗരസഭ സംഘടിപ്പിച്ച ആലോചനായോഗത്തിൽ ജനകീയ പങ്കാളിത്തത്തോടെ തോട് ശുചീകരിക്കാൻ തീരുമാനമായി. വ്യാപാരഭവൻ ഹാളിൽ ചേർന്ന യോഗം നഗരസഭാ ചെയർമാൻ പി. ശശിധരൻ ഉദ്ഘാടനം ചെയ്തു. മുന്നോടിയായി വിദഗ്ധ സമിതിയുടെ നേതൃത്വത്തിൽ സർവേ നടത്തി പദ്ധതി രൂപീകരിക്കും. കെ.വി കനാലിൽ നിന്നും വെള്ളം പെട്ടിയും പറയും സ്ഥാപിച്ച് അന്ധകാരതോട്ടിലേക്ക് കയറ്റിയിറക്കുന്ന പദ്ധതിയും പരിഗണിക്കുന്നുണ്ട്. തോട്ടിലേക്ക് മാലിന്യങ്ങൾ ഒഴുക്കുന്ന കുഴലുകൾ കണ്ടെത്തി നീക്കം ചെയ്യും. തോട്ടിലെ ചെളിയും മാലിന്യവും നീക്കിയതിനുശേഷം തോടിന്റെ ഇരുകരകളും സൗന്ദര്യവൽക്കരിക്കാനും ആലോചനായോഗത്തിൽ തീരുമാനമായി. കൗണ്‍സിലർ എൻ.അനിൽ ബിശ്വാസ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സണ്‍ എസ്. ഇന്ദിരാദേവി, നഗരസഭ കൗണ്‍സിലർമാരായ അഡ്വ. അംബരീഷ്…
Read Moreരക്തബാങ്കിൽ കുറച്ചു ജീവനക്കാരെക്കൂടി വേണം; ആവശ്യത്തിന് ജീവനക്കാരില്ലാത്തതു മൂലം രോഗികൾക്ക് യഥാസമയം രക്തം നൽകുവാൻ കഴിയാതെ ബുദ്ധിമുട്ടുന്നുവെന്ന് രക്തബാങ്ക് വിഭാഗം
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ രക്ത ബാങ്കിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതു മൂലം രോഗികൾക്ക് യഥാസമയം രക്തം നൽകുവാൻ കഴിയാതെ ബുദ്ധിമുട്ടുന്നു. ആവശ്യത്തിന് ടെക്നീഷ്യന്മാരില്ല. പ്രഫസർ, ഡോക്ടർമാർ എന്നിവരുടെ ഒഴിവുകളും നികത്തപ്പെടുവാനുണ്ട്. ആവശ്യത്തിന് ജീവനക്കാരും പ്രഫസറും, ഡോക്ടറുമുള്ള തിരുവനന്തപുരം മെഡിക്കൽ കോളജിനേക്കാൾ കൂടുതൽ രക്ത ശേഖരണം കോട്ടയത്താണ് നടത്തുന്നത്. കോട്ടയം മെഡിക്കൽ കോളജിനേക്കാൾ ഇരട്ടിയിലധികം ടെക്നീഷ്യന്മാരും ഡോക്ടർമാരും ഉള്ള ആലപ്പുഴ, തൃശൂർ മെഡിക്കൽ കോളജുകളിൽ കോട്ടയം മെഡിക്കൽ കോളജിനേക്കാൾ പകുതിയിൽ താഴെ മാത്രമേ രക്തശേഖരണവും, പരിശോധനകളും നടക്കുന്നുള്ളൂ. രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഇപ്പോഴത്തെ പ്രവർത്തന സമയം. പ്രഫസറെയും ടെക്നീഷ്യൻമാരെയും നിയമിച്ചാൽ പ്രവർത്തനസമയം വർധിപ്പിക്കുവാനും ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്നവർക്ക് പ്രയോജനപ്പെടുത്തുവാനും കഴിയും. നിരവധി വികസന പദ്ധതികൾ പൂർത്തീകരിക്കുകയും പുതിയ പദ്ധതികളുടെ നിർമാണോദ്ഘാടനം നടത്തുകയും ചെയ്യുന്പോൾ രക്ത ബാങ്കിലേക്ക് ആവശ്യമുള്ള ജീവനക്കാരെയും ഡോക്ടർമാരെയും നിയമിക്കുന്നതിനുള്ള നടപടിയുണ്ടാകുമെന്നുള്ള…
Read Moreസദാസമയവും തിരക്ക് ! വാരിപ്പെറുക്കിമാറ്റാൻ കഴിയാറില്ല; അയ്യപ്പഭക്തരുടെ കുളിക്കടവുകളിൽ ലക്ഷക്കണക്കിന് പ്ലാസ്റ്റിക് കവറുകൾ നിറയുന്നു
എരുമേലി: ചെറിയ സാമ്പിൾ പ്ലാസ്റ്റിക് നിർമിത കവറുകളിൽ വിറ്റഴിക്കുന്ന ഷാമ്പു, എണ്ണ, സോപ്പ്, സോപ്പ് പൊടി എന്നിവയ്ക്ക് പകരം പേപ്പർ നിർമിത കവറുകൾ പ്രാബല്യത്തിലാക്കിയാൽ എരുമേലിയിലെ വലിയ തോടിനെയും മണിമല, പമ്പ ആറുകളെയും വലിയൊരളവിൽ രക്ഷിക്കാനാകുമെന്ന് നിർദേശം. പേട്ടതുള്ളലിന് ദേഹത്ത് വാരിത്തേച്ച വർണപ്പൊടികൾ കഴുകിക്കളയാൻ അയ്യപ്പഭക്തർ ആശ്രയിക്കുന്നത് ഷാമ്പു, എണ്ണ, സോപ്പ്, സോപ്പ് പൊടി എന്നിവ അടങ്ങിയ ചെറിയ പായ്ക്കറ്റുകളെയാണ്. ഷാമ്പുവും എണ്ണയും സോപ്പുമൊക്കെ എടുത്ത ശേഷം കവറുകൾ ഉപേക്ഷിക്കുന്നത് കുളിക്കടവുകളിലാണ്. ദിവസവും പതിനായിരത്തിലേറെ പേർ കുളിക്കുന്ന എരുമേലി ക്ഷേത്ര കടവിൽ ഇങ്ങനെ ദിവസവും ഉപേക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് ലക്ഷകണക്കിന് പ്ലാസ്റ്റിക് കൂമ്പാരം. ഒരു ശബരിമല സീസണിൽ കോടികളോളം ഭക്തർ കടന്നുപോകുന്ന എരുമേലിയിൽ ഇങ്ങനെ കുമിയുന്ന പ്ലാസ്റ്റിക് കവറുകളുടെ എണ്ണം എന്തുമാത്രമുണ്ടാകുമെന്ന് ഊഹിച്ചാൽ അമ്പരക്കേണ്ടിവരും. ഇവയിൽ മിക്കതും തോട്ടിലേക്ക് തന്നെയാണ് പതിക്കുന്നത്. നാമാവശേഷമാകാത്ത ഇത്തരം പ്ലാസ്റ്റിക് കവറുകൾ ലക്ഷങ്ങളോളമാണ് എരുമേലി…
Read Moreഏലത്തോട്ടത്തില്‍ ഒളിച്ചുതാമസം! പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയയാൾ പിടിയിൽ
വണ്ടിപ്പെരിയാർ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയയാളെ വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റുചെയ്തു. വണ്ടിപ്പെരിയാർ ഡൈമുക്ക് പുതുവൽ മിശിഹാഭവനിൽ ഗിഫ്സണ്‍ (27) ആണ് പിടിയിലായത്. കഴിഞ്ഞ ഡിസംബർ 27-നാണ് വണ്ടിപ്പെരിയാർ ഡൈമുക് സ്വദേശിനിയായ 17-കാരിയെ കാണാതായതായി മാതാപിതാക്കൾ വണ്ടിപ്പെരിയാർ പോലീസിൽ പരാതി നൽകിയത്. പോലീസ് നടത്തിയ അന്വേഷണത്തിൽ ഇതേദിവസംതന്നെ ഗിഫ്സണേയും കാണാതായതായി വിവരം ലഭിച്ചു. മൊബൈൽ ഫോണ്‍ സുഹൃത്തിനെ ഏൽപിച്ചിട്ടാണ് ഇയാൾ മുങ്ങിയത്. പോലീസിന്റെ അന്വേഷണത്തിൽ സുഹൃത്തിന്റെ ഉടുന്പൻചോല വട്ടപ്പാറയിലുള്ള ഏലത്തോട്ടത്തിൽ ഗിഫ്സണും പെണ്‍കുട്ടിയും ഒളിച്ചുതാമസിക്കുകയാണെന്നു കണ്ടെത്തി. പിന്നീട് വണ്ടിപ്പെരിയാർ പോലീസിന്റെ നേതൃത്വത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾക്കെതിരേ പോസ്കോ നിയമപ്രകാരം കേസെടുത്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു. പെണ്‍കുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതായും വരുംദിവസങ്ങളിൽ ഇവർക്കായുള്ള അന്വേഷണം നടത്തുമെന്നും വണ്ടിപ്പെരിയാർ പോലീസ് പറഞ്ഞു. സിഐ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ രഘു, പോലീസ് ഓഫീസർമാരായ എസക്കിമുത്തു, മഹേഷ്…
Read More