പത്തനംതിട്ട: ഇരുമുടിക്കെട്ടുമായി കൊല്ലത്ത് നിന്നും സ്കേറ്റിംഗ് ചെയ്ത് റോളർ സ്കേറ്റിംഗ് താരങ്ങൾ ശബരിമലയിലേക്കുള്ള യാത്രയിൽ റാന്നിയിലെത്തി. ഇന്നലെ രാവിലെയാണ് സംഘം കൊല്ലം കളക്ടറേറ്റിനടുത്തുള്ള കൊട്ടാരക്കുളം ഗണപതി ക്ഷേത്രത്തിനു മുന്നിൽ നിന്നും ശബരിമലയെ ലക്ഷ്യമാക്കി യാത്ര തുടങ്ങിയത്. സ്പോർട്സിലൂടെ ആരോഗ്യം നേടൂ ജീവിത ശൈലി രോഗങ്ങൾ ഒഴിവാക്കൂ, പ്ലാസ്റ്റിക് രഹിത ശുചിത്വകേരളം സുന്ദര കേരളം എന്നീ സന്ദേശവുമായിട്ടായിരുന്നു യാത്ര. കൊല്ലം ഹൈസ്കൂൾ കവല, അഞ്ചാലുംമൂട്, പെരിനാട്, കുണ്ടറ, കൊട്ടാരക്കര അടൂർ വഴി പത്തനംതിട്ട കവലയിലെത്തിയ യാത്ര വൈകുന്നേരത്തോടെ റാന്നി – പെരുനാട്ടിലെത്തി വിശ്രമിച്ചു. ഇന്നു രാവിലെ പെരുനാട്ടു നിന്നും തുടങ്ങുന്ന യാത്ര ളാഹ വഴി പമ്പയിൽ സമാപിക്കും. തുടർന്ന് കാൽനടയായി താരങ്ങൾ സന്നിധാനത്തെത്തി ദർശനം നടത്തി മടങ്ങും. ജില്ലാ, സംസ്ഥാന, ദേശീയ സ്പീഡ്, ആർട്ടിസ്റ്റിക്, റോളർ ഹോക്കി താരങ്ങളും പരിശീലകരുമായ പി. ആർ. ബാലഗോപാൽ, എസ്.ബിജു, അനുരാജ് പൈങ്ങാവിൽ,…
Read MoreCategory: Kottayam
തീരദേശ പരിപാലന നിയമം കുമരകവും കരിനിഴലിൽ; ആശങ്കയിലും ചില അവകാശ വാദങ്ങളുമായി റിസോർട്ട് ഉടമകൾ; മിണ്ടാതെ റവന്യു അധികാരികൾ
കുമരകം: തീരദേശ പരിപാലന നിയമത്തിൽനിന്നു വിനോദസഞ്ചാര കേന്ദ്രമായ കുമരകത്തെ ഒഴിവാക്കിയിട്ടുണ്ടെന്ന അവകാശവാദം റിസോർട്ട് ഉടമകൾ ഉന്നയിക്കുന്പോൾ അത് അംഗീകരിക്കാനോ തള്ളിക്കളയാനോ കഴിയാതെ റവന്യു അധികാരികൾ. തീരദേശ പരിപാലന നിയമ ലംഘനം സ്ഥിരീ കരിച്ച് മരടിലെ ഫ്ളാറ്റുകൾ ഇന്നു പൊളിക്കുന്ന സാഹചര്യത്തിൽ കുമരകത്തും ആശങ്കയേറുന്നു. കായൽ കൈയേറിയും പുറന്പോക്ക് കൈവശപ്പെടുത്തിയും ഒട്ടേറെ നിർമിതികൾ കുമരകത്തുണ്ടെന്ന ആക്ഷേപവും അന്വേഷണവും നിലനിൽക്കെ കോടതി വിധി കാത്തിരിക്കുകയാണ് ഏതാനും റിസോർട്ടുകാർ. ആലപ്പുഴ വേന്പനാട്ടുകായലിനോടു ചേർന്ന കാപിക്കോ റിസോർട്ടു പൊളിച്ചു മാറ്റണമെന്ന സുപ്രീം കോടതി വിധി ഇന്നലെ വന്നതോടെ പെർമിറ്റ് വാങ്ങി നിർമാണം നടത്തിയിട്ടുള്ള കുമരകത്തെ പല റിസോർട്ട് ഉടമകളും ആശങ്കയിലാണ്. ശതകോടികൾ മുടക്കി ടൂറിസം ബിസിനസിലേക്കിറങ്ങിയ വ്യവസായികൾക്ക് വിനയായി തീരദേശ പരിപാലന നയമം മാറുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.കുമരകത്തെ ടൂറിസം വികസനത്തിന്റെ പ്രധാനഘടകങ്ങൾ പ്രകൃതി സൗന്ദര്യവും വേന്പനാട്ടു കായലുമാണ്. കുമരകത്തെത്തുന്ന വിനോദസഞ്ചാരികൾക്ക് വേന്പനാട്ടു…
Read Moreമെയ്യനങ്ങാതെ ജീവിക്കാൻ കണ്ടുപിടിച്ച വഴി; കറുകച്ചാലിൽ കാർ യാത്രക്കാർക്കുനേരേ കുരുമുളക് സ്പ്രേ ആക്രമണം; അറസ്റ്റിലായ അബിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ…
കോട്ടയം: കാർ യാത്രക്കാർക്കുനേരേ കുരുമുളക് സ്പ്രേ ആക്രമണം നടത്തിയ സംഭവത്തിൽ ഒളിവിലുള്ള രണ്ടു പേർക്കു വേണ്ടി കറുകച്ചാൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ടു ഒരാളെ പോലീസ് പിടികൂടിയിരുന്നു. കൊറ്റൻചിറ തകടിയേൽ അബിൻ (21) ആണ് പിടിയിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ചെറുവളളി വാഹനാനി ഹരീഷ് (24), താഴത്തുവടകര മെയ്യൂണിൽ ജോബിൻ (21) എന്നിവരാണ് ഒളിവിൽ കഴിയുന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടരയോടെ കങ്ങഴ പ്ലാക്കൽപ്പടിയിലാണ് സംഭവം. പ്ലാക്കൽപ്പടി സ്വദേശി നിഥിനും സുഹൃത്തുക്കളും പെട്രോൾ അടിക്കുന്നതിനായി പ്ലാക്കൽപ്പടിയിലെ പന്പിൽ കയറിയപ്പോൾ സ്കൂട്ടറിലെത്തിയ അബിനും സംഘവും കാറിന്റെ പിന്നിലെ വാതിൽ തുറന്ന് യാത്രക്കാരുടെ മുഖത്ത് അകാരണമായി മുളക് സ്പ്രേ അടിക്കുകയായിരുന്നു. ആളുകൾ ഓടിക്കൂടിയപ്പോൾ ഇവർ സ്കൂട്ടറിൽ രക്ഷപ്പെട്ടു. പിന്നീട് പോലീസ് നടത്തിയ പരിശോധനയിൽ പത്തനാട് നിന്നുമാണ് അബിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മൂന്നു മാസം മുന്‍പ് ഇടയിരിക്കപ്പുഴയിൽ…
Read Moreഎച്ച് വൺ എൻ വൺ! 60 പേരിൽ കൂടി ലക്ഷണങ്ങൾ കണ്ടെത്തി; ഇതിൽ ആറ് ഗർഭിണികളും രണ്ട് കുട്ടികളും
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ എച്ച് വൺ എൻ വൺ ലക്ഷണങ്ങൾ ഇന്നലെ 60 പേരിൽ കൂടി സ്ഥിരീകരിച്ചു. ഇതിൽ മൂന്നെണ്ണം ഇന്നലെ ആനയാംകുന്ന് ഹയർ സെക്കൻഡറി സ്കൂളിലെ മെഡിക്കൽ ക്യാംപിലും മറ്റുള്ളവ ഗൃഹ സന്ദർശനത്തിലുമാണ് കണ്ടെത്തിയത്. ബി ടൈപ്പിൽ പെട്ട ഒരാളെ മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പരിശോധനയിലും കണ്ടെത്തി. ഇതോടെ രോഗികളുടെ ആകെ എണ്ണം 333 ആയി. ഇതുവരെ 52 പേർക്ക് പ്രതിരോധ മരുന്നുകൾ നൽകിയിട്ടുണ്ട്. ഇതിൽ ആറ് ഗർഭിണികളും രണ്ട് കുട്ടികളുമുണ്ട്. 18 ഡോക്ടർമാരും 56 ആരോഗ്യ പ്രവർത്തകരും സന്നദ്ധ സംഘടന പ്രവർത്തകരുമടക്കമുള്ള സംഘത്തിന്റെ നേതൃത്വത്തിലാണ് ഗ്രാമ പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്. ഏഴ് ദിവസമാണ് സാധാരണ എച്ച് വൺ എൻ വൺ പനി നീണ്ടുനിൽക്കുക. ഭയപ്പെടേണ്ട ആവശ്യമില്ലന്നും എന്നാൽ ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പധികൃതർ അറിയിച്ചു. അതേ സമയം പനി ബാധിതരുടെ എണ്ണത്തിൽ വലിയ…
Read Moreഎരുമേലിയിൽ ചന്ദനക്കുടവും, പേട്ടതുള്ളലും; ഇന്നും നാളെയും ഗതാഗത നിയന്ത്രണം; ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി പോലീസ്
എരുമേലി: എരുമേലി ടൗണ്‍ റോഡിൽ ചന്ദനക്കുടം, പേട്ടതുള്ളൽ സമയങ്ങളിൽ ഇന്നും നാളെയും ഗതാഗതം അനുവദിക്കില്ല. ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി പോലീസ് അറിയിച്ചു.ഇന്ന് വൈകുന്നേരം അഞ്ചു മുതൽ രാത്രി 12 വരെ മുക്കൂട്ടുതറ -പന്പ ഭാഗത്തേക്ക് കാഞ്ഞിരപ്പള്ളിയിൽനിന്ന് വരുന്ന വാഹനങ്ങൾ കൊരട്ടി കണ്ണിമല – പ്രൊപ്പോസ് വഴി പോകണം. കെഎസ്ആർടിസി, ചെറിയ വാഹനങ്ങൾ കുറുവാമൂഴി ഓരുങ്കൽകടവ് വഴി പോകണം. കാഞ്ഞിരപ്പള്ളി – റാന്നി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ടൗണിലെ പെട്രോൾ പന്പിന് സമീപം ടിബി റോഡ് വഴി കരിന്പിൻതോട് വഴി റാന്നിക്ക് പോകണം. റാന്നി മേഖലയിൽനിന്ന് വരുന്ന വാഹനങ്ങൾ കരിങ്കല്ലുംമൂഴി തിരിഞ്ഞ് എംഇഎസ് – പുലിക്കുന്ന് റോഡ് വഴി പോകണം. എരുമേലിയിൽനിന്ന് കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോകുന്നവർ ഓരുങ്കൽ കടവ് – കുറുവാമൂഴി വഴി പോകണം. എന്നാൽ, ബസുകളും മറ്റ് വലിയ വാഹനങ്ങളും കാരിത്തോട് ചേനപ്പാടി വഴി പോകണം. റാന്നി…
Read Moreരോഗികൾക്ക് ആശ്വാസ വാർത്ത… രാത്രിയിലെ സിടി സ്കാനിംഗ് റിപ്പോർട്ടുകൾക്ക് വേണ്ടി പുലർച്ചവരെ കാത്തിരിക്കേണ്ട; റിപ്പോർട്ടുകൾ രാത്രിയിൽ തന്നെ
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ രാത്രി സമയങ്ങളിൽ സിടി സ്കാനിംഗ് റിപ്പോർട്ട് ലഭിക്കുന്നതിന് നടപടിയായി. രാത്രി സമയങ്ങളിൽ സ്കാനിംഗ് കഴിഞ്ഞാൽ റിപ്പോർട്ട് ലഭിക്കാതെ വന്നതിനെ തുടർന്ന് നിരവധി രോഗികൾക്ക് തുടർചികിത്സയ്ക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്നിരിന്നു. അപകടങ്ങളിൽപ്പെട്ട് ഗുരുതര പരിക്കേറ്റ് വന്നിരുന്ന രോഗികളെയാണ് കൂടുതലായി ഇതു ബാധിച്ചിരുന്നത്. വൈകുന്നേരം ഒരു രോഗിക്ക് സിടി സ്കാൻ ചെയ്ത് കഴിഞ്ഞാൽ റിപ്പോർട്ട് ലഭിക്കാൻ അടുത്ത ദിവസം രാവിലെ ഒന്‍പതു വരെ കാത്തിരിക്കേണ്ടി വരുമായിരുന്നു. ഇത് രോഗികൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടിയായിരുന്നതിനാൽ പലരും സ്വകാര്യ സ്കാനിംഗ് സെന്ററുകളിലേക്ക് പോകുകയായിരുന്നു പതിവ്. ഇത് നിർദ്ധനരായ പല രോഗികൾക്കും കഴിയാതെ വരികയും തുടർ ചികിത്സയ്ക്കു തടസം നേരിടുകയും ചെയ്തിരുന്നു. ഈ വിവരം മാസങ്ങൾക്ക് മുന്‍പു രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു.തുടർന്ന് രാത്രി സമയങ്ങളിൽ സ്കാനിംഗിനുശേഷം റിപ്പോർട്ട് നൽകുന്നതിനാവശ്യമായ ഡോക്ടറെ നിയമിക്കുകയായിരുന്നു. ഡോക്ടറുടെ നിയമനം വഴി അത്യാഹിത…
Read Moreപണിമുടക്ക് ദിനത്തിൽ കള്ള് നല്‍കിയില്ല; ജീവനക്കാരനെ ചുറ്റികയ്ക്ക് അടിച്ചു പരിക്കേൽപ്പിച്ചു; കുമരകത്ത് നടന്ന സംഭവം ഇങ്ങനെ…
കുമരകം: പണിമുടക്ക് ദിനത്തിൽ കള്ള് നല്‍കിയില്ല. ഷാപ്പ് ജീവനക്കാരനു ചുറ്റികയ്ക്ക് അടിയേറ്റു. തിരുവാർപ്പ് കൊച്ചു പാലം ഷാപ്പിലെ ജീവനക്കാരൻ കിളിരൂർ തന്പിത്തറ മോഹനനാ(60)ണ് ചുറ്റികയ്ക്കുള്ള അടിയേറ്റ് കയ്യിലെ എല്ല് ഒടിഞ്ഞത്. സംഭവത്തിൽ മോഹനനെ മർദിച്ച തിരുവാർപ്പ് മാധവശേരി ശിശുപാലനെ (56) കുമരകം പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഷാപ്പിൽ നിന്നും ജോലി കഴിഞ്ഞു മടങ്ങിയ മോഹനനെ കൊച്ചു പാലത്തിനു സമീപം കാത്തു നിന്ന് ശിശുപാലൻ ചുറ്റികയ്ക്ക് അടിക്കുകയായിരുന്നുവെന്ന് കുമരകം പോലീസ് പറഞ്ഞു.
Read Moreയുവാക്കളുടെ സ്നേഹകൂട്ടായ്മയിൽ വടവാതൂർകരിക്കോട്ടുമൂല പാടത്ത് വിത്തെറിഞ്ഞ് യുവാക്കൾ
കോട്ടയം: സ്നേഹകൂട്ടായ്മയിൽ തരിശു കിടന്ന പാടത്ത് കൃഷിയിറക്കി യുവാക്കൾ. വടവാതൂർ മാലം കരിക്കോട്ടു മൂല പാടശേഖരത്തെ 25 ഏക്കറിലാണ് യുവാക്കളുടെ കൂട്ടായ്മയിൽ കൃഷിയിറക്കിയത്. കുമരകം സ്വദേശി സുമിയൻ, പാലാ സ്വദേശി വിനോദ്, അയ്മനം സ്വദേശി സലി, കുമരങ്കരി സ്വദേശി മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് തരിശുപാടത്ത് പെന്നുവിളയിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ തരിശായി കിടക്കുന്ന പാടശേഖരങ്ങളിൽ കൃഷിയിറക്കി വരികയാണ്. മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ നദീപുനർ സംയോജന പദ്ധതിയുടെ ഭാഗമായി അടുത്ത നാളിൽ മീനന്തറയാറ്റിൽ നിന്നും വടവാതൂരിലേക്കുള്ള കരിക്കോട്ടുമൂല കൈവഴി തെളിക്കുകയും ജലം ഒഴുകിയെത്തുകയും ചെയ്തിരുന്നു. ഈ ജലം കൈവഴിയിൽ നിന്നും മോട്ടോർ ഉപയോഗിച്ച് പന്പ് ചെയ്ത പാടത്ത് എത്തിച്ചാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. ട്രക്്ടർ ഉപയോഗിച്ച് നിലം ഉഴുതെടുത്തശേഷം അത്യുത്പാദന ശേഷിയുള്ളതും 100 ദിവസത്തിനകം കൊയ്തെടുക്കാവുന്നതുമായ കാഞ്ചന വിത്താണ് വിതച്ചിരിക്കുന്നത്. ഇന്നു വൈകുന്നേരത്തോടെ വിത പൂർത്തിയാകും.
Read Moreശബരിമല നടവരവില്‍ വര്‍ധന; തിരുവാഭരണ ഘോഷയാത്രയിൽ ഭക്തരുടെ സുരക്ഷയ്ക്കായി വിപുലമായ ക്രമീകരണം
ശബരിമല: ശബരിമലയില്‍ കഴിഞ്ഞ വര്‍ഷത്തെ മണ്ഡല കാലത്തെക്കാള്‍ ഇക്കൊല്ലം 55 ശതമാനം വരവ് കൂടി. ഇത്തവണ മണ്ഡലകാലത്ത് 162 കോടി രൂപയുടെ വരവാണ് ഉണ്ടായത്. മകരവിളക്കു കാലത്തും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വരവില്‍ വർധനവുണ്ടാകുമെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ വി. എസ്. രാജേന്ദ്രപ്രസാദ് പറഞ്ഞു. ഭക്തര്‍ കാണിക്കയായി സമര്‍പ്പിച്ച നാണയങ്ങള്‍ എണ്ണി തിട്ടപ്പെടുത്തുന്ന ജോലി ത്വരിത ഗതിയില്‍ നടന്നു വരികയാണ്. മറ്റിടങ്ങളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെക്കൂടി അധികമായി ഇവിടെ നിയോഗിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഒഴിവുള്ള സമയത്തെ സഹായം കൂടി ദേവസ്വം ബോര്‍ഡ് തേടുന്നുണ്ട്. തിരുവാഭരണ ഘോഷയാത്ര; ഭക്തരുടെ സുരക്ഷയ്ക്കായി വിപുലമായ ക്രമീകരണം ശബരിമല: മകരവിളക്കിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങള്‍ നടന്നു വരുന്നു. വഴിപാട് പ്രസാദങ്ങളായ അപ്പം, അരവണ എന്നിവ ആവശ്യത്തിന് ഭക്തര്‍ക്ക് ലഭ്യമാക്കും. ഇതിനാവശ്യമായ അത്രയും കരുതല്‍ ശേഖരത്തില്‍ സൂക്ഷിക്കുന്നുണ്ട്. മകരവിളക്ക്…
Read Moreപ്ലാസ്റ്റിക് നിരോധനം ഫലപ്രാപ്തിയിലേക്ക്… വ്യാപാരികൾ പ്ലാസ്റ്റിക് കാരി ബാഗുകൾ ഉപേക്ഷിച്ചു;ബദൽ സംവിധാനങ്ങൾക്കു പ്രചാരമേറുന്നു
കോട്ടയം: പ്ലാസ്റ്റിക് കാരി ബാഗുകൾ വ്യാപാരികൾ ഉപേക്ഷിച്ചു. ജില്ലയിൽ സൂപ്പർ മാർക്കറ്റുകളിൽ മുതൽ വഴിയോര കച്ചവട കേന്ദ്രങ്ങളിൽവരെ തുണി സഞ്ചികളും പേപ്പർ കവറുകളും തിരികെയെത്തിയിരിക്കുന്ന സാഹചര്യമാണ്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം കഴിഞ്ഞ ഒന്നു മുതൽ നിലവിൽ വന്നതോടെ ജില്ലയിൽ ബദൽ സംവിധാനങ്ങൾ വ്യാപകമായി ഉപയോഗിച്ചു തുടങ്ങി. പ്ലാസ്റ്റിക് കവറുകൾ ലഭിക്കാതായതോടെ വീട്ടിൽനിന്നും പുനരുപയോഗിക്കാവുന്ന സഞ്ചികളുമായി കടയിൽ പോകുന്നവരുടെ എണ്ണം ഗണ്യമായി വർധിച്ചു. ഇറച്ചിയും മത്സ്യവും വാങ്ങുന്നതിനു പാത്രങ്ങളുമായി എത്തുന്ന നിരവധി പേരുണ്ടെന്നു കച്ചവടക്കാർ പറയുന്നു. കോട്ടയം ചന്തയിൽ തേങ്ങ ഉൾപ്പെടെയുള്ള സാധനങ്ങൾ ഇപ്പോൾ വിൽക്കുന്നത് കട്ടിയുള്ള പേപ്പർ കവറുകളിലാണ്. കോട്ടിയ പേപ്പറിനുള്ളിലിട്ടു നൂലുകൊണ്ടു കെട്ടിയാണ് പഴങ്ങളുടെ കച്ചവടം. പല സൂപ്പർ മാർക്കറ്റുകളിലും തുണി സഞ്ചികൾ വിൽപ്പനയ്ക്കുണ്ട്. 10 രൂപ മുതലാണ് വില. ജില്ലയിൽ 15 പഞ്ചായത്തുകളിലും 16 കുടുംബശ്രീ യൂണിറ്റുകളിലും തുണി സഞ്ചികൾ നിർമിക്കുന്നുണ്ട്. സ്കൂൾ…
Read More