കോട്ടയം: മീനച്ചിലാറ്റിൽ വിഷം കലക്കി മീൻ പിടിക്കുന്നവർക്കെതിരെ അന്വേഷണം ആരംഭിച്ചു. ആരോഗ്യ, ഫിഷറീസ് വകുപ്പുകളുടെ നേതൃത്വത്തിലാണു പരിശോധന. മീനച്ചിലാറ്റിൽ ഇതരസംസ്ഥാനക്കാരുടെ നേതൃത്വത്തിൽ വിഷം കലക്കി മത്സ്യം പിടിക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്നാണ് ആരോഗ്യ, ഫിഷറീസ് വകുപ്പുകളുടെ നേതൃത്വത്തിൽ മീനച്ചിലാറ്റിലും സമീപത്തെ ചെറുതോടുകളിലും പരിശോധന നടത്തുന്നത്. ആറ്റിൽ വിഷം കലക്കി മീൻ പിടിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ സൃഷ്്ടിക്കുന്നതോടൊപ്പം മീനുകളുടെ വംശനാശ ഭീഷണി നേരിടുകയും ചെയ്യും. മീനച്ചിലാറ്റിലും കൈത്തോടുകളിലും മാരകവിഷം കലക്കിയാണു മീൻ പിടിക്കുന്നതെന്നു നാട്ടുകാർ പറയുന്നു. രാത്രിസമയങ്ങളിൽ ഇതരസംസ്ഥാനക്കാരുടെ നേതൃത്വത്തിലാണു മീൻ പിടിക്കുന്നത്. മാരകവിഷം പാത്രങ്ങളിൽ കൊണ്ടുവന്ന് ആറ്റിൽ കലക്കും. വലിയ ഒഴുക്കില്ലാത്ത സ്ഥലങ്ങളിൽ വിഷം കലക്കുന്നതോടെ മീൻ മയങ്ങി പൊങ്ങിത്തുടങ്ങും. ഇങ്ങനെ പൊങ്ങുന്ന മീനുകൾ വലയിൽ കോരി എടുക്കുകയാണു ചെയ്യുന്നത്. ദിവസവും കിലോകണക്കിനു മീനാണു പിടിക്കുന്നത്. മൈസൂർ സ്വദേശികളാണു മീൻ പിടിക്കുവാൻ എത്തിയിരിക്കുന്നതെന്നു നാട്ടുകാർ ആരോപിച്ചു. പോലീസും…
Read MoreCategory: Kottayam
കോട്ടയം മെഡിക്കൽ കോളജിൽ വെന്റിലേറ്റർ സൗകര്യം ലഭ്യമായില്ല; സ്വകാര്യ ആശുപത്രിയിലേക്കു പറഞ്ഞുവിട്ട രോഗി മരിച്ചു; സ്വകാര്യ ആശുപത്രി ആവശ്യപ്പെട്ട പണം അടയ്ക്കാനായില്ല; ഇതിനിടെ രോഗി മരണത്തിന്കിഴടങ്ങു കയായിരുന്നു
ഗാന്ധിനഗർ: നെഞ്ചുവേദനയെത്തുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ രോഗിയെ വെന്റിലേറ്റർ സൗകര്യമില്ലാത്തതിന്റെ പേരിൽ സ്വകാര്യ ആശുപത്രിയിലേക്കു പറഞ്ഞുവിട്ട രോഗി, ആശുപത്രിയിലെത്തി അധികം താമസിയാതെ മരണപ്പെട്ടു. ഏറ്റുമാനൂർ പേരൂർ കണ്ടൻചിറ സ്വദേശി ഭരതനാ(77)ണു മരിച്ചത്. കോട്ടയം നഗരസഭയിലെ സെക്യൂരിറ്റിക്കാരനായ ഭരതന് ഇന്നലെ ഉച്ചയ്ക്കുശേഷമാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻതന്നെ മെഡിക്കൽ കോളജിലെ അത്യാഹിതവിഭാഗത്തിൽ എത്തിച്ചുവെങ്കിലും അതീവ ഗുരുതരാവസ്ഥയിലായതിനാൽ വെൻറിലേറ്റർ ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ബന്ധുക്കൾ ഉടൻ തന്നെ പിആർഒയുമായി ബന്ധപ്പെട്ടെങ്കിലും വെന്റിലേറ്റർ സൗകര്യമില്ലെന്ന് അദ്ദേഹം അറിയിച്ചു. ഈ വിവരംഡോക്ടർമാരെ അറിയിച്ചതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുവാൻ നിർദ്ദേശിച്ചു. ഉടൻതന്നെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ആശുപത്രി അധികൃതർ നിർദ്ദേശിച്ച തുക കെട്ടിവയ്ക്കുവാൻ നിർധന കുടുംബത്തിന്റെ കൈവശം ഇല്ലായിരിന്നു. ഇതിനിടെ രോഗം മൂർഛിക്കുകയും രാത്രി ഏഴോടെ മരണപ്പെടുകയും ചെയ്തു.സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനു മോഴ്കാട് എകെസിഎച്ച്എംഎസ് ശ്മശാനത്തിൽ. ഭാര്യ: ചെല്ലമ്മ (മുഞ്ഞനാട്ടുചിറയിൽ കുടുംബാംഗം).…
Read Moreഅകലക്കുന്നം ഉപതെരഞ്ഞെടുപ്പ്; ജോസ് കെ. മാണി വിഭാഗത്തിനു വിജയം; വിജയപുരത്ത് സിപിഎം, വൈക്കത്ത് ബിജെപി
കോട്ടയം: കേരള കോണ്‍ഗ്രസ് എം ജോസ്, ജോ സഫ് വിഭാഗങ്ങൾ നേരിട്ട് മത്സരിച്ച അകലക്കുന്നം പഞ്ചായത്ത് പൂവത്തിളപ്പ് വാർഡിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ ജോസ് വിഭാഗം സ്ഥാനാർഥി ജോർജ് തോമസ് മൈലാടി വിജയിച്ചു. 63 വോട്ട് ഭൂരിപക്ഷം ലഭിച്ചു. പ്രചാരണത്തിൽ വിട്ടുനിന്ന കോണ്‍ഗ്രസ്-ഐ വ്യക്തമായി ഒരാളെയും പിന്തുണച്ചിരുന്നില്ല. ജോസ് വിഭാഗം സ്ഥാനാർഥി ജോർജ് തോമസ് മൈലാടിയ്ക്ക് 320 വോട്ടും ജോസഫ് വിഭാഗം സ്ഥാനാർഥി വിപിൻ തോമസ് ആനിക്കലിനു 257 വോട്ടും ലഭിച്ചു. ഇടതുസ്വതന്ത്രൻ ആന്റോച്ചൻ മൂങ്ങാമാക്കലിനു 29 വോട്ടും ബിജെപി സ്ഥാനാർഥി രഞ്ജിത്തിനു 15 വോട്ടും ലഭിച്ചു. വിജയപുരം പഞ്ചായത്ത് രണ്ടാം വാർഡ് നാൽപാമറ്റത്ത് സിപിമ്മിലെ ഉഷാ സോമൻ വിജയിച്ചു. 57 വോട്ട് ഭൂരിപക്ഷം ലഭിച്ചു. ഉഷാ സോമന് 467 വോട്ടും യുഡിഎഫിലെ ലക്ഷ്മി എ. നായർക്ക് 410 വോട്ടും ബിജെപിയ്ക്ക് 67 വോട്ടും ലഭിച്ചു. വൈക്കം മുനിസിപ്പാലാറ്റി…
Read Moreകുവൈത്ത് കോടതിയുടെ തീർപ്പ് അകലെ; കനലെരിയും മനസുമായി ഈ അമ്മ
ജെയിസ് വാട്ടപ്പിള്ളിൽ തൊടുപുഴ: കുടുംബത്തിന്റെ അത്താണിയായിരുന്ന മകൻ അഞ്ചുവർഷം മുന്‍പ് കുവൈറ്റിൽ അപകടത്തിൽ മരിച്ചതോടെ ദുരിതക്കയത്തിലായ അമ്മയുടെ കണ്ണീരുകാണാൻ ആരുമില്ല.പാറപ്പുഴ കോരിയക്കുന്നേൽ പരേതനായ അഗസ്റ്റിന്റെയും ത്രേസ്യാമ്മയുടെയും മകൻ അനിൽ (27)ആണ് 2014 മേയിൽ കുവൈറ്റിലെ സ്വകാര്യ കന്പനിയിൽ ജോലിക്കിടെയുണ്ടായ അപകടത്തിൽ മരിച്ചത്. ബഹുനില മന്ദിരത്തിൽ ജോലി ചെയ്യുന്നതിനിടെ കൂറ്റൻകേബിൾ തലയിൽ പതിച്ചായിരുന്നു അപകടം. പിന്നീട് കുവൈറ്റിലെ മലയാളികളുടെയും സുഹൃത്തുക്കളുടെയും ശ്രമഫലമായി മൃതദേഹം നാട്ടിലെത്തിക്കുകയായിരുന്നു. മകന്റെ മരണത്തിന് അഞ്ചുവർഷം മുന്‍പാണ് കാൻസർ ബാധിച്ച് ത്രേസ്യാമ്മയുടെ ഭർത്താവ് അഗസ്റ്റിൻ മരണമടയുന്നത്. ഇതോടെ ഈ കുടുംബത്തിന്റെ ഏക പ്രതീക്ഷ മകൻ അനിലിലായിരുന്നു. നാട്ടിൽ പ്ലംബിംഗ് ജോലികളുമായി കഴിഞ്ഞുവന്നിരുന്ന അനിൽ 2013ലാണ് കുടുംബം പോറ്റാനുള്ള മോഹവുമായി കുവൈറ്റിലേക്ക് വിമാനം കയറിയത്. അവിടെയെത്തി സ്വകാര്യകെട്ടിട നിർമാണ കന്പനിയിൽ ജോലി ചെയ്തുവരുന്നതിനിടെയാണ് കുടുംബത്തിന്റെ സ്വപ്നങ്ങളിൽ കരിനിഴൽ വീഴ്ത്തി അപകട മരണമുണ്ടാകുന്നത്. മകന്റെ വിയോഗത്തോടെ ത്രേസ്യാമ്മയും മകളും…
Read Moreമൈസൂരികളുടെ വിഷം കലക്കി മീൻപിടുത്തം വ്യാപകമാകുന്നു; മലയാളികളെ വിഷമത്സ്യം കഴിപ്പിക്കുന്ന അന്യസംസ്ഥാനക്കാർക്കെതിരേ പ്രതിഷേധം വ്യാപകമാകുന്നു
കോട്ടയം: വിഷം കലക്കി മീനച്ചിലാറ്റിൽ മൈസൂരിൽനിന്നുള്ള തൊഴിലാളികൾ മീൻപിടിക്കുന്നതിനെതിരേ വ്യാപകപ്രതിഷേധം. മീനച്ചിലാറ്റിലും കൈത്തോടുകളിലും മാരകവിഷം കലക്കി മീൻ പിടിക്കുന്നതിനെതിരെയാണു നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. രാത്രിയിലാണു മീൻ പിടിക്കുന്നത്. ഇതിനായി മാരകവിഷം പാത്രങ്ങളിൽ കൊണ്ടുവന്നു ആറ്റിൽ കലക്കും. വലിയ ഒഴുക്കില്ലാത്ത സ്ഥലങ്ങളിൽ വിഷം കലരുന്നതോടെ മീൻ മയങ്ങി പൊങ്ങിത്തുടങ്ങും. ഇങ്ങനെ പൊങ്ങുന്ന മീനുകൾ വലയിൽ കോരി എടുക്കുകയാണ് ചെയ്യുന്നത്. ദിവസവും വംശനാശ ഭീഷണി നേരിടുന്ന മത്സ്യങ്ങൾ അടക്കം പിടികൂടുന്നതിനെതിരേ പ്രദേശത്ത് വ്യാപകപ്രതിഷേധമാണ്. വിഷം കലക്കി ദിവസവും കിലോകണക്കിനു മീനാണു പിടിക്കുന്നത്. കൂടകളിൽ വെള്ളത്തിൽ തന്നെ സൂക്ഷിക്കുന്ന മത്സ്യം പിറ്റേദിവസം പ്രധാന റോഡരികിൽ കച്ചവടം നടത്തുകയാണു ചെയ്യുന്നത്. ു
Read Moreവസ്ത്രവ്യാപാര ഉടമയെ കമ്പിപ്പാരയ്ക്ക് ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ; ആക്രമണകാരണം വെളിപ്പെടുത്താതെ പോലീസ്
ഏറ്റുമാനൂർ: വസ്ത്രവ്യാപാര ഉടമയെ കടയിൽനിന്ന് വിളിച്ചിറക്കി കന്പിപ്പാര ഉപയോഗിച്ചു തലയിൽ അടിച്ച സംഭവത്തിൽ ഒരാളെ പിടികൂടി. കോതമംഗലം കുപ്പകാട്ടിൽ ഇബ്രാഹിം അലി (22)യേയാണു പോലീസ് പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. ആക്രമണ കാരണം പോലീസ് വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒന്‍പതിന് ഏറ്റുമാനൂർ ടെന്പിൾ ജംഗ്ഷനിലായിരുന്നു സംഭവം. അക്രമത്തിൽ മുഴികുളങ്ങര കൊങ്ങൻപുഴകാലായിൽ കെ.എസ്. റോയ് (40)ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. രാത്രി കട അടയ്ക്കുന്നതിനായി പുറത്തിറങ്ങിയ സമയത്തു കടയിൽ കാറിൽ എത്തിയ സംഘം ഇയാളെ അടുത്തു വിളിച്ചു അങ്കമാലിയിലേക്കുള്ള വഴി ചോദിച്ചു. റോയ് വഴി പറഞ്ഞു കൊടുക്കുന്നതിനിടയിൽ കന്പിപ്പാര ഉപയോഗിച്ച് അടിക്കുകയായിരുന്നു. അക്രമത്തിൽ റോയിയുടെ കണ്ണിനും മുഖത്തും മുഖത്തെ അസ്ഥികൾക്കും പരിക്കേറ്റിരുന്നു.
Read Moreഅത്യാവശ്യത്തിന് കോട്ടയം മെഡിക്കൽ കോളജിലെ അത്യാഹിതത്തിലേക്ക് ‘വിളിച്ചിട്ട് ഒരു കാര്യവുമില്ല; താങ്കൾ വിളിക്കുന്ന നമ്പർ ബ്ലോക്ക് ചെയ്തിരിക്കുന്നു
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് ബന്ധപ്പെടുന്നതിനു നൽകിയിരുന്ന മൊബൈൽ ഫോണ്‍ നന്പർ ബ്ലോക്ക് ചെയ്തതിനെതിരേ പ്രതിഷേധം. 7025312233 എന്ന നന്പരാണ് ബ്ലോക്ക് ചെയ്തിരിക്കുന്നത്. മറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളെ മെഡിക്കൽ കോളജിലേക്ക് എത്തിക്കുന്നതിനു ബന്ധപ്പെടുന്ന ഫോണ്‍ നന്പരാണ്. വെന്റിലേറ്റർ ആവശ്യമായി വരികയാണെങ്കിൽ കോട്ടയം മെഡിക്കൽ കോളജിലേക്കു വിളിക്കുന്നതിനു കഴിഞ്ഞ സെപ്റ്റംബറിൽ മാധ്യമങ്ങളിലൂടെ പൊതുജനങ്ങൾക്ക് നൽകിയ നന്പരാണിത്. പൊതുജനങ്ങൾക്ക് ബന്ധപ്പെടുന്നതിനായി നൽകിയിരുന്ന മൊബൈൽ ഫോണ്‍ നന്പർ ബ്ലോക്ക് ചെയ്ത സംഭവം അന്വേഷിക്കണമെന്ന ആവശ്യം ശക്തമാണ്.
Read Moreസൂര്യഗ്രഹണം; 26ന് ശബരിമല ക്ഷേത്രനട നാല് മണിക്കൂര്‍ അടച്ചിടും; സന്നിധാനം ലഹരിവിമുക്തമെന്ന് എക്സൈസ് വകുപ്പ്
‘ശബരിമല: സൂര്യഗ്രഹണം കണക്കിലെടുത്ത് ശബരിമല ധര്‍മശാസ്താ ക്ഷേത്രനട 26നു രാവിലെ നാല് മണിക്കൂർ അടച്ചിടും. ഗ്രഹണ ദിവസം രാവിലെ 7.30 മുതല്‍ 11.30 വരെയാണ് നട അടച്ചിടുന്നത്. അന്നേ ദിവസം പുലര്‍ച്ചെ മൂന്നിന് ക്ഷേത്രനട തുറക്കുന്നത്. 3.15 മുതല്‍ 6.45 വരെ നെയ്യഭിഷേകം ഉണ്ടാകും. ശേഷം ഉഷപൂജ കഴിച്ച് 7.30 ന് നട അടയ്ക്കും. 26 ന് രാവിലെ 8.06 മുതല്‍ 11.13 വരെയാണ് സൂര്യഗ്രഹണം. ഗ്രഹണം കഴിഞ്ഞ് 11.30 ന് ക്ഷേത്രനട തുറക്കും. തുടര്‍ന്ന് പുണ്യാഹവും കലശാഭിഷേകവും നടക്കും. ഇതിനു ശേഷം ഒരു മണിക്കൂര്‍ സമയം നെയ്യഭിഷേകം ഉണ്ടായിരിക്കും. കളഭാഭിഷേകത്തിനു ശേഷം ഉച്ചപൂജ. അതു കഴിഞ്ഞ് നട അടയ്ക്കും. മാളികപ്പുറം, പമ്പ തുടങ്ങിയ ക്ഷേത്രങ്ങളിലും രാവിലെ 7.30 മുതല്‍ 11.30 വരെ നട അടച്ചിടും. അന്നേ ദിവസം വൈകുന്നേരം ശ്രീകോവില്‍ നട തുറക്കുന്നത് അഞ്ചിനായിരിക്കും.27നു നടക്കുന്ന…
Read Moreസ്വാമി ശരണം; വരവ് 104 കോടി കവിഞ്ഞു; തീർഥാടനകാലം തൃപ്തികരമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
ശബരിമല: തീര്‍ഥാടനകാലം ഒരുമാസം പിന്നിടുമ്പോള്‍ ദേവസ്വം ബോര്‍ഡ്, വിവിധ സര്‍ക്കാര്‍വകുപ്പുകള്‍, സന്നദ്ധസേവാ സംഘങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനവും ഏകോപനവും തൃപ്തികരമാണെന്നും തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടൊന്നും ഇല്ലാതെ തന്നെ ദര്‍ശനം നടത്തുവാന്‍ സാധിക്കുന്നുണ്ടെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു. അരവണ-അപ്പം വിതരണം പമ്പയിലും ആരംഭിച്ചത് തീര്‍ഥാടകര്‍ക്ക് സൗകര്യപ്രദ മായിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡിന്റെ അന്നദാന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. ശബരിമലയിലെ മൊത്തം വരവിനത്തില്‍ ശനിയാഴ്ച വരെ 104 കോടി രൂപ (കഴിഞ്ഞവര്‍ഷം 64 കോടിരൂപ), അരവണ വില്പന ഇനത്തില്‍ 43.4കോടി രൂപ (കഴിഞ്ഞവര്‍ഷം 23.8 കോടി രൂപ), അപ്പം വില്പന ഇനത്തില്‍ 6.4കോടി രൂപ (കഴിഞ്ഞവര്‍ഷം 2.2കോടി രൂപ) കാണിക്ക വരവില്‍ 35.5കോടി രൂപ(കഴിഞ്ഞവര്‍ഷം 25.6കോടിരൂപ), താമസവാടക ഇനത്തില്‍ 1.8കോടി രൂപ (കഴിഞ്ഞവര്‍ഷം 1.16കോടി രൂപ), അഭിഷേക ഇനത്തില്‍ 84ലക്ഷം രൂപ (കഴിഞ്ഞവര്‍ഷം…
Read Moreട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ..! എൽഇഡി തരംഗത്തിൽ ക്രിസ്മസ് വിപണി
കോട്ടയം: ക്രിസ്മസ് അടുത്തെത്തിയാൽ മനോഹരമായ നക്ഷത്രവിളക്കുകൾ തങ്ങളുടെ വീടിന്റെ മുന്പിൽ സ്ഥാപിക്കുക എന്നതാണ് ഏവരുടെയും ആഗ്രഹം. പണ്ടുകാലത്ത് ഈറ്റ വെട്ടി നക്ഷത്ര ആകൃതിയിൽ കെട്ടിയെടുത്തു അതിൽ ചുവപ്പും നീലയും പച്ചയും നിറമുള്ള വർണക്കടലാസുകൾ ഒട്ടിച്ചു കയറിൽ തൂക്കി വീടിനു സമീപത്തെ വലിയ മരത്തിന്റെ ഏറ്റവും ഉയരത്തിൽ സ്ഥാപിക്കുമായിരുന്നു. എന്നാൽ ഇന്നു കാലം മാറി. ഈറ്റയും വർണക്കടലാസുമെല്ലാം ഔട്ടായി. പിന്നാലെയെത്തിയ പേപ്പർ നക്ഷത്രങ്ങളും ഇപ്പോൾ ഔട്ട് ഓഫ് ഫാഷനായി. ഓട്ടോമാറ്റിക് ലൈറ്റുകളുടെ വർണഭംഗിയിലും എൽഇഡി ബൾബുകളുടെ മാസ്മരികതയിലും മിന്നിത്തെളിയുന്ന നക്ഷത്രങ്ങളാണ് 2019ലെ തരംഗം. പതിവുപോലെ ഇത്തവണയും പുതിയതായി ഇറങ്ങിയ സിനിമയുടെ പേരിലാണ് എൽഇഡി നക്ഷത്രങ്ങളും വിപണിയിലെത്തിയിരിക്കുന്നത്. മാമാങ്കം, ബിഗിൽ, അന്പിളി തുടങ്ങിയ പേരുകളിലുള്ള നക്ഷത്രങ്ങൾക്കാണ് ഡിമാന്‍ഡ്. പുലിമുരുകൻ, ഓം ശാന്തി ഓശാന എന്നീ പേരുകളിൽ മുൻ വർഷങ്ങളിലെ നക്ഷത്രങ്ങളും ഇത്തവണ വിപണിയിലുണ്ട്. റിമോട്ടിൽ പ്രവർത്തിക്കുന്ന എൽഇഡി നക്ഷത്രങ്ങളാണ് ഇത്തവണത്തെ…
Read More