ചങ്ങനാശേരി: ചങ്ങനാശേരിയിലെ എൻഎഫ്എസ്എയുടെ ഗോഡൗണുകൾ യഥാസമയം വൃത്തിയാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൂട്ടാക്കിയില്ലെന്ന് ആക്ഷേപം ഉയരുന്നു. വട്ടപ്പള്ളി, തെങ്ങണ, പെരുന്പനച്ചി എന്നിവിടങ്ങളിലാണ് ഗോഡൗണുകൾ പ്രവർത്തിക്കുന്നത്. ഓരോ മൂന്നുമാസവും കൂടുന്പോൾ ഗോഡൗണ്‍ വൃത്തിയാക്കണമെന്നാണ് നിബന്ധന. എന്നാൽ ഇക്കാര്യം യഥാക്രമം നടത്തിയില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. റേഷൻകടകളിൽ മോശമായ അരി സ്റ്റോക്കുണ്ടെങ്കിൽ ഇത് എൻഎഫ്എസ്എ ഗോഡൗണിലേക്ക് തിരിച്ചെടുത്ത് പകരം നൽകണമെന്നാണ് ഭക്ഷ്യവകുപ്പിന്റെ നിബന്ധന. റേഷൻ വ്യാപാരികൾ ഈ ആവശ്യം ഉന്നയിച്ചിട്ടും ഉപയോഗപ്രദമല്ലാത്ത അരി തിരിച്ചെടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൂട്ടാക്കാതിരുന്നതാണ് വിഷയം സങ്കീർണമാകാൻ കാരണമായത്. ഉപയോഗപ്രദമല്ലാത്ത അരിയും ഗോതന്പും റേഷൻകടകളിലെത്തിച്ച നടപടിയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് മുഖ്യമന്ത്രിക്കും ഭക്ഷ്യമന്ത്രിക്കും വകുപ്പ് അധികാരികൾക്കും പരാതി നമർപ്പിക്കുമെന്ന് റേഷൻ വ്യാപാരി സംഘടനാ പ്രതിനിധികൾ പറഞ്ഞു. ചങ്ങനാശേരി താലൂക്കിലെ റേഷൻ കടകളിൽ പുഴവും ചെള്ളും ദുർഗന്ധം വമിക്കുന്നതുമായ കുത്തരി എത്തിയ സംഭവം അന്വേഷണ വിധേയമാകുന്നു. താലൂക്കിലെ വിവിധ റേഷൻ…
Read MoreCategory: Kottayam
കാഞ്ഞിരപ്പള്ളി പോലീസ് ശ്രദ്ധിക്കുന്നില്ലേ ? വിഴിക്കത്തോട്, കൂവപ്പള്ളി, പൊടിമറ്റം എന്നിവിടങ്ങളില്‍ മോഷ്ടാക്കൾ വിലസുന്നു
കാഞ്ഞിരപ്പള്ളി: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കാഞ്ഞിരപ്പള്ളിയിൽ നടന്നത് മോഷണ പരന്പര. വിഴിക്കത്തോട്, കൂവപ്പള്ളി, പൊടിമറ്റം എന്നിവിടങ്ങളിലാണ് മോഷണ പരന്പര അരങ്ങേറിയത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ആദ്യ സംഭവം. വിഴിക്കത്തോട്ടിലെ സ്വകാര്യ കന്പനിയിൽ ജോലി ചെയ്യുന്ന യുവാവ് ഷിഫ്റ്റ് കഴിഞ്ഞ് രാത്രിയിൽ വീട്ടിലേക്ക് പോകവേയാണ് ആദ്യ ആക്രമണം ഉണ്ടായത്. വഴിയിൽ തടസമിട്ട് തടഞ്ഞ മൂന്നംഗ സംഘം കഴുത്തിൽ കയർ കുരുക്കി യുവാവിനെ കത്തിമുനയിൽ നിർത്തി പഴ്സും അതിലുണ്ടായിരുന്ന 5500 രൂപയും മൊബൈൽ ഫോണും അപഹരിച്ചു. ഈ സംഭവത്തിൽ ഒരാഴ്ചയായിട്ടും പോലീസ് അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ശനിയാഴ്ചയായിരുന്നു രണ്ടാമത്തെ സംഭവം. വിഴിക്കത്തോട്ടിൽ ജ്യേഷ്ഠനെ കൂട്ടാൻ രാത്രി വാഹനത്തിൽ എത്തിയ സഹോദരനെ എറിഞ്ഞ് വീഴ്ത്താൻ ശ്രമം നടന്നെങ്കിലും വാഹനം നിർത്താതെ പോയതിനാൽ ശ്രമം നടന്നില്ല. ഈ ദിവസം തന്നെ അർധരാത്രി സമീപത്തെ വീട്ടിലെ കതകിൽ മുട്ടി വാതിൽ തുറപ്പിക്കുവാൻ ശ്രമിച്ചെങ്കിലും വീട്ടുകാർ വാതിൽ തുറന്നില്ല. കഴിഞ്ഞ…
Read Moreചികിത്സയിലിരുന്ന രോഗിയും യുവതിയും ഉൾപ്പെടെ 3 പേരെ കാണാതായി; സംഭവം മെഡിക്കല്‍ കോളജില്‍
കോട്ടയം: യുവതിയും മെഡിക്കൽ കോളജിലെ രോഗിയുമടക്കം മൂന്നു പേരെ ഇന്നലെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കാണാതായി. പരിയാരം സ്വദേശി 22 വയസുള്ള യുവതിയെ ഇന്നലെ ഉച്ചയോടെയാണ് കാണാതായത്. വീട്ടിൽ നിന്ന് പുറത്തേക്ക് പോയ യുവതിയെ പിന്നീട് കാണാതായി എന്നാണ് രക്ഷിതാക്കൾ വാകത്താനം പോലീസിൽ നല്കിയ പരാതിയിൽ പറയുന്നത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സിയിലിരുന്ന തോമസ് (74) എന്നയാളെ ഇന്നലെ കാണാതായി. ഭാര്യയുടെ പക്കൽ നിന്ന് 500 രൂപ വാങ്ങി പുറത്തേക്ക് നടന്നുപോയ രോഗിയെ കാണാനില്ല എന്നാണ് പരാതി. ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ചന്പക്കര സ്വദേശിയായ ബിജു (50) വിനെ കാണാതായതിന് ബന്ധുക്കൾ കറുകച്ചാൽ പോലീസിൽ പരാതി നല്കി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreറിട്ട. എസ്ഐയുടെ കൊലപാതകം! അയൽവാസി അറസ്റ്റിൽ; ഒട്ടേറെ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടി പോലീസ്
ഗാന്ധിനഗർ: റിട്ടയേർഡ് എസ്ഐ മുടിയൂർക്കര പറയകാവിൽ ശശിധരനെ (62) കൊലപ്പെടുത്തിയ കേസിൽ അയൽവാസി അറസ്റ്റിൽ. മുടിയൂർക്കര കണ്ണാന്പടം ജോർജ് കുര്യനെ(സിജു – 45)യാണ് ഇന്നു പുലർച്ചെ അറസ്റ്റു ചെയ്തത്. ഇന്നലെ പകലും രാത്രിയും മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാൽ ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ പോലീസ് തയാറായില്ല. കോട്ടയം ഡിവൈഎസ്പി ശ്രീകുമാറാണ് അറസ്റ്റു വിവരം രാഷ്ട്രദീപികയോട് വെളിപ്പെടുത്തിയത്. എങ്ങനെ, ഏത് ആയുധം ഉപയോഗിച്ചാണ് കൊല നടത്തിയതെന്നും എന്താണ് കൊലയ്ക്കു കാരണമെന്നും പോലീസ് വ്യക്തമാക്കിയിട്ടില്ല. പ്രതിക്കെതിരേ വ്യക്തമായ തെളിവ് ലഭിച്ചോ എന്നും സംശയിക്കുന്നു. അറസ്റ്റിലായ സിജുവിനെ സംശയിച്ച് ആദ്യം കസ്റ്റഡിയിലെടുത്തെങ്കിലും തെളിവിന്റെ അഭാവത്തിൽ വിട്ടയയ്ക്കാൻ തീരുമാനിച്ച ഘട്ടത്തിലാണ് ഇയാൾ മുങ്ങിയത്. പിന്നീട് പിടികൂടി ചോദ്യം ചെയ്തു വരികയായിരുന്നു. ഇയാളാണോ അതോ മറ്റാരാങ്കിലുമാണോ ? കൊലയ്ക്കുള്ള കാരണം എന്ത് തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങൾക്കുള്ള ഉത്തരം…
Read Moreകണ്ണൂർ, കുറ്റ്യാടി റൂട്ടുകളിൽ സ്വകാര്യ ബസുകള്‍ പണിമുടക്കി; പണിമുടക്ക് കോഴിക്കോട്-കണ്ണൂര്‍, കോഴിക്കോട് -കുറ്റ്യാടി റൂട്ടുകളില്‍ മാത്രം
പേരാന്പ്ര/ വടകര : ജില്ലയില്‍ രണ്ട് റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ രാവിലെ മുതൽ പണിമുടക്കുന്നു. കോഴിക്കോട്-കണ്ണൂര്‍ , കോഴിക്കോട് -കുറ്റ്യാടി റൂട്ടുകളിലാണ് പണിമുടക്ക്. അതേസമയം യാത്രക്കാര്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ഇരു റൂട്ടുകളിലും കെഎസ്ആര്‍ടിസി അധിക സര്‍വീസ് നടത്തുന്നുണ്ട്. ചാലിക്കരയില്‍ സ്വകാര്യ ബസ് ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് കോഴിക്കോട് -കുറ്റ്യാടി റൂട്ടില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കിയത്. ഇന്ന് രാവിലെ മുതല്‍ ബസുകളൊന്നും സര്‍വീസ് നടത്തിയില്ല. ഇതോടെ യാത്രക്കാര്‍ ബുദ്ധിമുട്ടി. എന്നാല്‍ കെഎസ്ആര്‍ടിസി ഈ റൂട്ടുകളിലേക്ക് അധികസര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. അഞ്ച് സര്‍വീസുകളാണ് ആരംഭിച്ചതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഏറെ ആശ്വാസകരമായെന്ന് യാത്രക്കാര്‍ പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം ചാലിക്കരിയില് എ.സി.ബ്രദേഴ്സ് ബസിലെ ഡ്രൈവറായ കാവുന്തറ സ്വദേശി വിപിനിനെ ബൈക്ക് യാത്രികനായ യുവാവ് മര്‍ദിച്ചുവെന്നാണ് പരാതി. ബസ് തടഞ്ഞുനിര്‍ത്തിയശേഷം താക്കോലുമായി യുവാവ് പോവുകയായിരുന്നു. ഇത്…
Read Moreറിട്ടയേർഡ് എസ്ഐയുടെ മരണം കെലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പ്രതിയുടെ സൂചനപോലും ലഭിക്കാതെ പോലീസ്
ഗാന്ധിനഗർ: റിട്ട. എസ്ഐ മരണപ്പെട്ടത് തലയ്ക്കു പിന്നിലേറ്റ മാരകമായ മുറിവു മൂലമാണെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. കൊലയാളിയെക്കുറിച്ച് ഒരു സൂചന പോലും ലഭിക്കാതെ പോലീസ്. മരണപ്പെട്ടയാളുടെ അയൽവാസിയും വർഷങ്ങളായി അതിര് തർക്കത്തിന്റെ പേരിൽ ശത്രുക്കളായി കഴിയുകയും ചെയ്തുവന്ന യുവാവിനെ കസ്റ്റഡിയിലെടുത്ത് 24 മണിക്കൂർ ചോദ്യം ചെയ്തെങ്കിലും ഇയാളെ ഇന്നലെവിട്ടയച്ചു. എങ്കിലും പ്രതി ആരെന്ന സൂചന പോലും ലഭിക്കാത്തതിനാൽ സമീപത്തുള്ള ലഹരിമരുന്ന് ഉപയോഗിക്കുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുവാൻ തയാറാകുകയാണു പോലീസ്. ഞായറാഴ്ച രാവിലെ ആറിനാണ് ഗാന്ധിനഗർ എസ്എൻഡിപി റോഡിൽ മുടിയൂർക്കര പറയകാവിൽ ശശിധരൻ (62) റോഡിൽമരിച്ച നിലയിൽ കാണപ്പെട്ടത്. വിവരം അറിഞ്ഞ ബന്ധുക്കളും പോലീസും ഉടൻ തന്നെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിന്നിലൂടെ രക്തം വാർന്നാണു മരണം സംഭവിച്ചതെന്നും തലയുടെ പിന്നിലേറ്റ മാരകമായ മുറിവാണു മരണകാരണമെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. കൊലപാതകം നടത്തിയയാളെന്ന രീതിയിൽ ശശിധരനുമായി…
Read Moreവിദ്യാർഥികളെ ആക്രമിച്ച് ആന്ധ്രാസ്വദേശികളായ ദമ്പതികളും ബന്ധുക്കളും; കുമരകം കാണാനെത്തിയ ഗസ്റ്റുകളെ ചോദ്യം ചെയ്യുമെന്ന് പോലീസ്
കുമരകം: സ്കൂൾവിട്ടു വീട്ടിലേക്കു മടങ്ങിയ വിദ്യാർഥികളെ ആക്രമിച്ച ആന്ധ്രാസ്വദേശികളെ ഇന്നു പോലീസ് ചോദ്യം ചെയ്യും. ആന്ധ്രാസ്വദേശികളായ ധരംപൊടി വിക്രം, ഭാര്യ, സഹോദരൻ എന്നിവർക്കെതിരെയാണു വിദ്യാർഥികളെ ആക്രമിച്ചതിനു കുമരകം പോലീസ് കേസെടുത്തത്. സ്കൂൾ വിട്ടു വീട്ടിലേക്കു മടങ്ങുകയായിരുന്ന വിദ്യാർഥികളെയാണ് ആന്ധ്രാ സ്വദേശികളായ ഗസ്റ്റുകൾ ആക്രമിച്ചത്. കുമരകം എസ്കെഎം ഹൈസ്കൂൾ വിദ്യാർഥികൾക്കുനേരെ നടന്ന ആക്രമണത്തിൽ പരിക്കേറ്റ 10-ാം ക്ലാസ് വിദ്യാർഥി ആദിത്യ(14)നെ കുമരകം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം 4.30നു വാഴയിൽ കാട്ടുത്ര റോഡിലാണു കയ്യേറ്റം നടന്നത്. സ്കൂൾ വിട്ടു രണ്ട് സൈക്കിളുകളിലായി പോയ മൂന്നു കുട്ടികൾ ചൂളം വിളിക്കുകയും കണ്ണടച്ചു കാണിച്ചുവെന്നുമാണ് ഗസ്റ്റുകൾ പറയുന്നത്. സഹപാഠിയുടെ സൈക്കിളിന്റെ പിൻസീറ്റിൽ നിന്ന് ഇറങ്ങിയ ആദിത്യന്റെ കയ്യിൽ ഗസ്റ്റ്റ്റുകളിലൊരാൾ പിടിച്ചതോടെ സഹപാഠികൾ സൈക്കിളിൽ രക്ഷപ്പെട്ടു. ഗസ്റ്റുകളിലൊരാളായ ധനംപൊടി വിക്രമിന്റെ പിടിയിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിൽ ആദിത്യന്റെ വാച്ച് തകർന്നു. കുട്ടിയുടെ…
Read Moreഏറ്റുമാനൂരിലെ അരി ഗോഡൗണിൽ അലുമിനിയം ഫോസ്ഫൈഡ് കണ്ടെത്തിയ സംഭവം; പരിശോധന ഫലം വൈകുന്നതിൽ പ്രതിഷേധം
ഏറ്റുമാനൂർ: അരിചാക്കുകളിൽ അലുമിനിയം ഫോസ്ഫൈഡ് വിതറിയ സംഭവത്തിൽ പരിശോധനാ ഫലം വൈകുന്നു. കഴിഞ്ഞ ഏഴിനാണ് ഏറ്റുമാനൂരിലെ പേരൂർ ജംഗ്ഷനിലുള്ള അരി മൊത്ത കടയിൽ ലോറിയിൽ എത്തിച്ച അരി ചാക്കുകൾക്കിടയിൽ വിഷം വിതറിയത് കണ്ടെത്തിയത്. ഇതേത്തുടർന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സാന്പിളുകൾ ശേഖരിച്ച് തിരുവനന്തപുരം ഗവ. അനലിറ്റിക്കൽ ലാബോറട്ടറിയിലേക്ക് അയച്ചിരുന്നു. 14 ദിവസത്തിനുള്ളിൽ പരിശോധനാ ഫലം ലഭിക്കുമെങ്കിലും 20 ദിവസങ്ങൾ പിന്നിട്ടിട്ടും ഇതുവരെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. ഇതിനിടയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് വേണ്ടത്ര നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് കളക്ടർക്ക് ലഭിച്ച പരാതിയെ തുടർന്ന് റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കഴിഞ്ഞ 12ന് ഏറ്റുമാനൂരിലെ കടയിലും ഇവരുടെ തന്നെ അതിരന്പുഴയിലെ അഞ്ച് ഗോഡൗണുകളിലും പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ അതിരന്പുഴ ഗോഡൗണിൽ നിന്നും തുറക്കാത്ത നിലയിൽ 13 പായ്ക്കറ്റ് അലൂമിനിയം ഫോസ് ഫൈഡ് കണ്ടെത്തിയിരുന്നു. അന്നും റവന്യൂ അധികൃതർ സാന്പിളുകൾ…
Read Moreമെഡിക്കൽ കോളജിൽ ആംബുലൻസ് ഡ്രൈവറുടെ പരാക്രമം; പോലീസ് പിടിക്കില്ലെന്ന കാരണത്തിൽ മിക്ക ഡ്രൈവർമാരും മദ്യപിച്ചാണ് ഡ്രൈവ് ചെയ്യുന്നതെന്ന് വ്യാപക പരാതി
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിനു മുന്പിൽ ആംബുലൻസ് ഡ്രൈവറുടെ പരാക്രമം. രോഗികളോടൊപ്പം എത്തിയവർ ഇയാളുടെ പ്രവൃത്തിയിൽ ഭയപ്പെട്ട് സ്ഥലത്തുനിന്നും ഓടി മാറി. ശനിയാഴ്ച രാത്രി 10.05 നായിരുന്നു സംഭവം. നെടുങ്കണ്ടത്തുനിന്നു രോഗിയുമായി എത്തിയതാണ് 108 ആംബുലൻസ്. ആശുപത്രി കോന്പൗണ്ടിൽ പ്രവേശിച്ച ശേഷവും അമിതവേഗത്തിൽ സൈറണ്‍ മുഴക്കി വന്ന ആംബുലൻസ് അത്യാഹിത വിഭാഗത്തിലെത്തിയ ഒരു രോഗിയെ ഇറക്കിക്കൊണ്ടിരുന്ന കാറിനെ മറികടന്നു വെട്ടിച്ചു കയറ്റുകയായിരുന്നു. രോഗികളുമായി എത്തുന്നതും അല്ലാത്തതുമായ വാഹനങ്ങൾ മെഡിക്കൽ കോളജ് പരിസരത്ത് അമിത വേഗത്തിലോ ഹോണ്‍ മുഴക്കിയോ ഓടിക്കരുതെന്നാണ് നിയമം. ഇത്കാറ്റിൽ പറത്തിയാണ് 108 ആംബുലൻസിന്റെ ഡ്രൈവർ വണ്ടിയുമായി ആശുപത്രിയിലേക്കു കുതിച്ചെത്തിയത്. ഈ സമയം ഗുരുതരാവസ്ഥയിലെത്തിയ ഒരു രോഗിയെ കാറിൽനിന്നും സ്ട്രെച്ചറിലേക്കു മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു. 108 ആംബുലൻസിന്റെ അമിതവേഗവും സൈറണ്‍ മുഴക്കിക്കൊണ്ടുള്ള അമിതവേഗത്തിലുള്ള വരവും കാറിനെ മറികടന്നു പെട്ടെന്ന് ബ്രേക്കിട്ടും കണ്ട് രോഗികളുടെ കൂടെയുണ്ടായിരുന്നവർ ഭയന്ന്…
Read Moreവിദേശത്തുള്ള മക്കളുടെ അടുത്തേക്ക് പോകാൻ യാത്രപറഞ്ഞ ശശിധരൻ പോയത് മറ്റൊരു ലോകത്തേക്ക്; റിട്ടയേർഡ് എസ്ഐയുടെ കൊലപാതകത്തിൽ പ്രതിയുടെ അറസ്റ്റ് ഇന്ന്? ശശിധരന് അടിയേറ്റ സ്ഥലത്തുവച്ച് മുൻപ് രണ്ടുപേർക്ക് അടിയേറ്റിട്ടുണ്ടെന്ന് നാട്ടുകാർ
കോട്ടയം: പ്രഭാതസവാരിക്കിറങ്ങിയ റിട്ടയേർഡ് എസ്ഐ തലയ്ക്കടിയേറ്റു മരിച്ച സംഭവത്തിൽ പ്രതിയുടെ അറസ്റ്റു ഇന്നു രേഖപ്പെടുത്തിയേക്കും. അടിച്ചിറ മുടിയൂർക്കര പറയകാവിൽ ശശിധരനാ(62)ണു കൊല്ലപ്പെട്ടത്. സംഭത്തിൽ അയൽവാസി കണ്ണാന്പടം ജോസഫ് കുര്യനെ (സിജു-45) ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സിജുവിന്റെ ഭാര്യയെ ഇന്നലെ രാത്രി വൈകി സ്റ്റേഷനിലേക്കു പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇന്നലെ സിജുവിനെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്ത പോലീസ് സിജുവിന്റെ വീട്ടിൽ രാത്രി പരിശോധന നടത്തി. സിജുവിന്റെ പുരയിടത്തിൽനിന്ന് റോഡിലേക്ക് കയറ്റി മതിൽ നിർമിക്കാൻ ശ്രമിച്ചതാണ് തർക്കത്തിനു തുടക്കം.അയൽവാസികൾക്കെതിരെ സിജു കേസ് നൽകിയിട്ടുണ്ട്. ശശിധരന് അടിയേറ്റ സ്ഥലത്ത് നേരത്തെ രണ്ടു പേർക്കും തലയ്ക്കടിയേറ്റിരുന്നു. നേരത്തെ തലയ്ക്ക് അടി ലഭിച്ച രണ്ടു പേരുടെ മൊഴി എടുത്തു. വഴിവെട്ടു സംബന്ധിച്ച തർക്കമെന്നു കൊലപാതകത്തിലേക്ക് നയിച്ചത്. ഇന്നലെ രാവിലെ 5.20നാണ് അടിച്ചിറഗേറ്റ് മുടിയൂർക്കര റോഡിൽ കണ്ണാന്പടം ഭാഗത്തു ശശിധരനെ റോഡിൽ മരിച്ച…
Read More