ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിൽ സ്ത്രീ-പുരുഷ വന്ധ്യംകരണ ശസ്ത്രക്രിയകൾ നടത്തുന്നില്ലെന്നു പരാതി. ഡോക്ടർമാർ ശസ്ത്രക്രിയക്ക് തയ്യാറാണെങ്കിലും സ്റ്റാഫ് നഴ്സില്ലെന്ന കാരണത്താലാണ് ശസ്ത്രക്രിയയ്ക്കായി എത്തുന്നവരെ മടക്കി അയക്കുന്നത്. ഒരു മാസം 120 മുതൽ 150 പേർക്കു വരെ ഇവിടെ വന്ധ്യംകരണ ശസ്ത്രക്രിയകൾ നടത്തിയിരുന്നതാണ്. ശസ്ത്രക്രിയ നടത്താതിരിക്കുന്നതു മെഡിക്കൽ കോളജിൽ പ്രസവ ചികിത്സയ്ക്കായി എത്തുന്നവർക്കാണ്. പ്രസവത്തോടൊപ്പം വന്ധ്യംകരണ ശസ്ത്രക്രിയ ആവശ്യമായവർക്ക് ഇതുകൂടി കഴിഞ്ഞാൽ പിന്നീട് ഇതിനായി വിശ്രമിക്കേണ്ടതില്ല. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കാണ് ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. ഇത്തരക്കാർക്ക് സാധാരണ പ്രസവ ചികിത്സയ്ക്ക് ഒരു നിശ്ചിത മാസം അവധി അനുവദിക്കും. ഈ സമയത്തിനുള്ളിൽ വന്ധ്യംകരണ ശസ്ത്രക്രിയകൂടി നടത്തിയാൽ പ്രസവാവധിയോടെപ്പം ലഭിക്കുന്ന അവധി പ്രയോജനപ്പെടുകയും ചെയ്യും. ഇതോടെ വന്ധ്യംകരണ ശസ്ത്രക്രിയയുടെ പേരിൽ മറ്റൊരു അവധിയുടെ ആവശ്യമില്ലാതാകുകയും ചെയ്യും. അതിനാൽ ഒരു സ്റ്റാഫ് നഴ്സ് മാത്രം ഇല്ലാത്തതിന്റെ പേരിൽ…
Read MoreCategory: Kottayam
ഉഴവൂരിൽ ആറാക്ലാസ് വിദ്യാർഥിനിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; അമ്മ കസ്റ്റഡിയിൽ
കുറവിലങ്ങാട്: ഉഴവൂർ കരുനെച്ചിയിൽ ആറാംക്ലാസ് വിദ്യാർഥിനിയെ കഴുത്തിൽ തോർത്ത് മുറുക്കി അമ്മ കൊലപ്പെടുത്തി. കരുനെച്ചിയിൽ വാടകയ്ക്ക് താമസിക്കുന്ന കാനാത്തിൽ എം.ജി കൊച്ചുരാമൻ സാലി ദന്പതികളുടെ മകൾ സൂര്യ രാമനെ(11)യാണ് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെടുത്തി അമ്മ സാലി (43)യെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്ക് മാനിസാസ്വാസ്ഥ്യമുള്ളതായി പോലീസ് പറയുന്നു. അരീക്കര ശ്രീനാരായണ യുപി സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിനിയായ സൂര്യയെ ബുധനാഴ്ച അമ്മ സ്കൂളിൽ വിട്ടിരുന്നില്ല. സൂര്യയുടെ മൂത്തസഹോദരൻ ഏഴാംക്ലാസ് വിദ്യാർഥിയായ സ്വരൂപ് സ്കൂളിൽ നിന്ന് മടങ്ങിയെത്തിയതോടെ സഹോദരിയെ അന്വേഷിച്ചെങ്കിലും ഉറങ്ങുകയാണെന്ന മറുപടിയാണ് അമ്മ നൽകിയത്. സൂര്യകിടന്ന മുറിയിൽ കയറാൻ അമ്മ അനുവദിക്കാതെ വന്നതോടെ വാടകവീടിന്റെ ഉടമസ്ഥന്റെ വീട്ടിലെത്തി വിവരം പറഞ്ഞു. വീട്ടുടമ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ വിളിച്ചുവരുത്തി വാടകവീട്ടിലെത്തി കുട്ടിയെ അന്വേഷിച്ചപ്പോൾ അവളെ കൊലപ്പെടുത്തിയെന്ന് അമ്മ വെളിപ്പെടുത്തി. ഉടൻ കുട്ടിയെ ഉഴവൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ…
Read Moreതിരുനക്കര ബസ് സ്റ്റാൻഡിൽ മാനസിക അസ്വസ്ഥത ഉള്ളവരുടെയും യാചകരുടെയും ബാഹുല്യം; നൂലാമാലകൾ ഭയന്ന് നോക്കുകുത്തിയായി പോലീസ്; പുനരധിവാസ പദ്ധതികൾ വേണമെന്ന ആവശ്യവുമായി നാട്ടുകാർ
കോട്ടയം: യാചകരും മാനസിക അസ്വസ്ഥതയുള്ളവരും തന്പടിച്ചതോടെ തിരുനക്കര ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് ബുദ്ധിമുട്ട്. പുലർച്ചെ മുതൽ യാചകരുടെ ശല്യം തുടങ്ങും. ഇത് വലിയ തോതിൽ യാത്രക്കാരെയും കടക്കാരെയും വലയ്ക്കുകയാണ്. സ്ത്രീകളും പുരുഷൻമാരും അടങ്ങുന്നതാണ് യാചക സംഘം. യാചകരിൽ അധികവും ഇതര സംസ്ഥാനത്തു നിന്നുള്ളവരാണ്. സ്കൂൾ കുട്ടികളെയും ഇവർ വെറുതെ വിടുന്നില്ല. ബസ് സറ്റാൻഡിലെ ഏതെങ്കിലുമൊരു ഭാഗത്ത് നിൽക്കുന്ന കുട്ടികൾ യാചക ശല്യം കാരണം മാറി നിന്നാൽ അവരെ വിടാതെ പിൻതുടരുന്ന യാചകരുമുണ്ട്. മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുന്ന നിരവധിയാളുകൾ ബസ് സ്റ്റാൻഡിൽ കറങ്ങുന്നുണ്ട്. ഇതിൽ ചിലർ വലിയ ശല്യമൊന്നും അല്ല. എന്നാൽ ചിലർ വലിയ ശബ്ദത്തിൽ ചീത്തവിളിയും ബഹളവുമൊക്കെയുണ്ടാക്കാറുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും അടുത്തു ചെന്ന് ചീത്ത വിളിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. കുട്ടികൾ ഭയന്നു മാറുകയാണ് പതിവ്. മാനസിക അസ്വസ്ഥത പ്രകടപ്പിക്കുന്നവരും യാചകരുമെല്ലാം ചില സമയത്ത് സ്റ്റാൻഡിലെ ഇരിപ്പിടം കൈവശപ്പെടുത്തും. ഇതോടെ…
Read Moreഭക്തിനിർഭരമായി ആദ്യദിന പടിപൂജ ; ഭക്തർക്കായി 24 മണിക്കൂർ അനൗണ്‍സ്മെന്റ് സംവിധാനം; കനത്ത മഴയിലും പതിനെട്ടാംപടി ചവിട്ടി അയ്യപ്പൻമാർ
ശബരിമല: ശബരിമല സന്നിധാനത്ത് ഇന്നലെ രാത്രിയിൽ് നടത്തിയ പടിപൂജ ഭക്തിനിർഭരമായി. അഞ്ചുദിവസങ്ങളിലായിട്ടാണ് പടിപൂജ നടത്തുന്നത്. അയ്യപ്പന്റെ കാവൽക്കാരായി നിലകൊള്ളുന്ന പൂങ്കാവനത്തിലെ പതിനെട്ടു മലകളുടെ ദേവതകളെ പ്രീതിപ്പെടുത്തുന്നതിനു വേണ്ടിയാണ് പടിപൂജ നടത്തുന്നത്. പതിനെട്ടു പടികളും പുഷ്പങ്ങൾകൊണ്ട് അലങ്കരിച്ച് വിളക്കുകൾ കത്തിച്ചാണ് പൂജ. ദർശനത്തിനായി പതിനെട്ടാംപടിക്കു താഴെയും മുകളിലുമായി കാത്തുനിന്ന നൂറുകണക്കിനു ഭക്തരുടെ ശരണംവിളികൾക്കിടയിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേൽശാന്തി എ.കെ. സുധീർനന്പൂതിരിയും പടിപൂജയ്ക്ക് കാർമികത്വം വഹിച്ചു. തുടർന്ന് ദീപാരാധനയും നടന്നു. ഭക്തർക്കായി 24 മണിക്കൂർ അനൗണ്‍സ്മെന്റ് സംവിധാനം ശബരിമല: അയ്യപ്പഭക്തർക്ക് സഹായഹസ്തമായും വിവരങ്ങൾ യഥാസമയം കൈമാറിയും ശബരിമല അയ്യപ്പസന്നിധിയിലെ പബ്ലിസിറ്റി കം പബ്ലിക് ഇൻഫർമേഷൻ സെന്ററിന്റെ മാതൃകാപരമായ പ്രവർത്തനം.തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പബ്ലിക് റിലേഷൻ വിഭാഗത്തിന് കീഴിലാണ് ശബരിമല സന്നിധാനത്ത് വലിയ നടപ്പന്തലിൽ പബ്ളിസിറ്റി കം പബ്ലിക് ഇൻഫർമേഷൻ സെന്റർ പ്രവർത്തിക്കുന്നത്. അയ്യപ്പഭക്തൻമാർക്കുളള വിവിധ അറിയിപ്പുകൾ മലയാളം,…
Read Moreശമ്പള പരിഷ്കരണം വൈകുന്നു; സൂചനാപണിമുടക്ക് നടത്തി ഡോക്ടർമാർ; വലഞ്ഞ് രോഗികൾ
ഗാന്ധിനഗർ: ശന്പളപരിഷ്കരണം നടപ്പിലാക്കുന്ന കാര്യത്തിൽ സർക്കാർ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് ഇന്ന് ഡോക്്ടർമാർ രണ്ടു മണിക്കൂർ സൂചനാപണിമുടക്ക് നടത്തി, രാവിലെ എട്ടു മുതൽ 10 വരെ ഒപികളും വാർഡുകളും ബഹിഷ്കരിച്ചായിരുന്നു സമരം. ഇത് രോഗികളെ വല്ലാതെ വലച്ചു. രാവിലെ എട്ടു മണിക്കു തന്നെ രോഗികൾ ചീ്ട്ടെടുത്ത് ഒപികളിൽ എത്തിയെങ്കിലും ഡോക്ടർമാർ ആരും എത്തിയില്ല. അതേ സമയം ചില ഒപികളിൽ ഒരു ഹൗസ് സർജന്റെ സേവനം ലഭിച്ചു. സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ ഡോക്്ടർമാർ കേരള ഗവണ്മെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷ (കെജിഎംസിടിഎ) ന്റെ നേതൃത്വത്തിൽ നടത്തുന്ന സമരത്തിന്റെ ഭാഗമായാണു കോട്ടയം മെഡിക്കൽ കോളജിലും ഡോക്ടർമാർ സമരം നടത്തിയത്. മറ്റ് മേഖലകളിലെ സർക്കാർ ജീവനക്കാർക്ക് ഈ കാലയളവിൽ മൂന്നാം തവണ ശന്പള പരിഷ്കരണം നടപ്പിലാക്കുന്പോഴാണ് ഡോക്ടർമാരുടെ കാര്യത്തിൽ അവഗണന.
Read Moreഅധികൃതരുടെ ശ്രദ്ധയ്ക്ക്…തിരുനക്കര ബസ് സ്റ്റാൻഡിലെ കുഴികൾ യാത്രക്കാരുടെ നടുവൊടിക്കുന്നു
കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡിലെ കുഴികൾ യാത്രക്കാരുടെ നടുവൊടിക്കുന്നു. മൂന്നു വലിയ കുഴികളാണ് സ്റ്റാൻഡിലുള്ളത്. സ്റ്റാൻഡിലേക്ക് ബസ് കയറുന്ന ഭാഗത്താണ് ആദ്യത്തെ കുഴി. ഈ കുഴിയിൽ കയറിയിറങ്ങിയാണ് ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നത്. സ്റ്റാൻഡിൽ ഇറങ്ങാനുള്ള യാത്രക്കാർ സീറ്റിൽ നിന്ന് എഴുന്നേൽക്കുന്പോഴാകും ടയർ കുഴിയിൽ കയറിയിറങ്ങുന്നത്. ഈ ഘട്ടത്തിൽ ചിലർ ബാലൻസ് തെറ്റി വീഴുക പതിവാണ്. പ്രായമായവരും കുട്ടികളുമൊക്കെയാണ് ഇങ്ങനെ വീഴുക. കന്പിയിലും സീറ്റിലും മറ്റും തലയിടിച്ച് വീഴുന്നവരുമുണ്ട്. സ്റ്റാൻഡിനുള്ളിലെ രണ്ടു കുഴികളും ഭീമാകാരമാണ്. ഡ്രൈവർമാർ ഏറെ പണിപ്പെട്ടാണ് കുഴിയിൽ ബസ് കയറ്റിയിറക്കുന്നത്. കോണ്‍ക്രീറ്റ് പൊട്ടിപ്പൊളിഞ്ഞ് കന്പി പുറത്തേക്ക് തള്ളിയ നിലയിലാണ് കാണപ്പെടുന്നത്. ഇത് ബസുകളുടെ ടയർ കുത്തിക്കീറാൻ സാധ്യതയുള്ളതാണ്. അതിനാൽ സ്റ്റാൻഡിനുള്ളിലേക്ക് പ്രവേശിക്കുന്ന ബസുകൾ അതീവ സുരക്ഷയോടെയാണ് ഓടിച്ചു പോകുന്നത്. കുഴിയടച്ച് ബലപ്പെടുത്തിയില്ലെങ്കിൽ കുഴികളുടെ വലുപ്പും ഇനിയും വർധിക്കും.
Read Moreസ്വപ്നതുല്യമായ അവസരം മുന്നിലെത്തിയിട്ടും! വെള്ളനാടി തോട്ടത്തില്‍നിന്ന് പോര്‍ച്ചുഗലിലേക്ക്; പണമില്ലാതെ ആശങ്കയിൽ അഭിജിത്ത്
മുണ്ടക്കയം: വെള്ളനാടി തോട്ടത്തില്‍ നിന്ന് അഭിജിത്ത് ഇനി പോര്‍ച്ചുഗലിലേക്ക്. യൂറോപ്യന്‍ യുഇഎഫ്എയുടെ ഡിവിഷന് ക്ലബ് ഫുട്ബോള്‍ മത്സരത്തിലേക്കാണ് അഭിജിത്ത് തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ, സ്വപ്നതുല്യമായ അവസരം മുന്നിലെത്തിയിട്ടും യാത്രയ്ക്കും മറ്റ് ചെലവുകൾക്കും എങ്ങനെ പണം കണ്ടെത്തുമെന്നുള്ള ആശങ്കയിലാണ് അഭിജിത്തും കുടുംബവും. മുണ്ടക്കയം, വെള്ളനാടി റബര്‍ തോട്ടത്തിലെ ടാപ്പിംഗ്കാരനായ പേഴുനില്ക്കുന്നതില് രാമചന്ദ്രന്റെയും രത്നമ്മയുടെയും മകനാണ് ഇരുപതുകാരനായ അഭിജിത്ത്. മുണ്ടക്കയം സിഎംഎസ് ഹൈസ്കൂളിലെ പഠനകാലം മുതല്‍ ഫുട്ബോള്കമ്പക്കാരനായിരുന്നു അഭിജിത്ത്. യൂണിയന് ഓഫ് യൂറോപ്യന്‍ ഫുട്ബോള്‍ അസോസിയേഷന് ഡിവിഷന് ക്ലബ് മത്സരമാണ് 2020 ഏപ്രിലിൽ പോര്‍ച്ചുഗലില്‍ നടക്കുന്നത്. ഇന്ത്യയില്‍ നിന്ന് അഭിജിത്ത് അടക്കം രണ്ടു പേരെയാണ് തെരഞ്ഞെടുത്തത്. എന്നാൽ, ഇതില്‍ പങ്കെടുക്കണമെങ്കില്‍ നാലു ലക്ഷത്തോളം രൂപവേണം. നിലവില്‍ തായ്ലന്ഡില് നടന്ന മത്സരത്തില്‍ പങ്കെടുപ്പിച്ചതിന്റെ കടം വീട്ടാന്‍ കഴിയാതെ വിഷമിക്കുമ്പോഴാണ് മകനെ തേടി മറ്റൊരു പുതിയ അവസരം എത്തിയത്. മകന്റെ ഈ അവസരം എങ്ങനെ…
Read Moreഅമിതവേഗം ചോദ്യംചെയ്തു! സ്വകാര്യ ബസിൽനിന്നു യാത്രക്കാരിയെ ഇറക്കിവിട്ടതായി പരാതി; സംഭവം ഇങ്ങനെ…
പീരുമേട്: അമിതവേഗം ചോദ്യംചെയ്ത യാത്രക്കാരിയെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ബസിൽനിന്ന് ഇറക്കിവിടുകയും ചെയ്തതായി പരാതി. കൊല്ലത്തുനിന്നും കൂട്ടാറിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാരനെതിരേയാണ് പരാതി. പള്ളിക്കുന്ന് സ്വദേശിനി സോണിയയാണ് പീരുമേട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ചൊവ്വാഴ്ച രാവിലെ പള്ളിക്കുന്നിൽനിന്നും മൂന്നാംമൈലിലേക്ക് പോകാൻ ബസിൽ കയറിയ സോണിയ ബസിന്റെ അമിതവേഗത ചോദ്യം ചെയ്തിരുന്നു. ബസ് പെട്ടെന്ന് മുന്നോട്ടെടുത്തപ്പോൾ നടുവിന് ക്ഷതം ഏറ്റതിനാലാണ് അമിതവേഗം ചോദ്യംചെയ്തത്. തുടർന്ന് ടിക്കറ്റ് കൊടുക്കാനെത്തിയ കണ്ടക്ടർ മൂന്നാംമൈലിൽ സ്റ്റോപ്പില്ലെന്നും നിർത്താൻ കഴിയില്ലെന്നും പറഞ്ഞു. തുടർന്നുണ്ടായ തർക്കത്തിൽ കണ്ടക്ടർ സോണിയയുടെ വിരലിൽപിടിച്ചു തിരിക്കുകയും അസഭ്യം പറയുകയും അഞ്ചേക്കർ എൽപി സ്കൂളിനു സമീപം ഇറക്കിവിടുകയും ചെയ്തതായാണ് പരാതി.
Read Moreഡെപ്യൂട്ടി തഹസീൽദാർ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയതായി പരാതി; കേസിനാസ്പദമായ സംഭവം നടന്നത് കഴിഞ്ഞ ആറിന്
ചെറുതോണി: ഇടുക്കി എൽഎ ഓഫീസിലെത്തിയ കളക്ടറേറ്റിലെ ജീവനക്കാരിയോട് ഡപ്യൂട്ടി തഹസീൽദാർ അപമര്യാദയോടെ പെരുമാറിയതായി പരാതി. ഇടുക്കി കളക്ടറേറ്റിലെ ക്ലാസ് ഫോർ ജീവനക്കാരിയാണ് എൽഎ ഡെപ്യൂട്ടി തഹസീൽദാർക്കെതിരേ കളക്ടർക്ക് പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജീവനക്കാരിയുടെ ഭർത്താവിന്റെ തങ്കമണിയിലുള്ള സ്ഥലത്തിന് ലഭിച്ച പട്ടയത്തിൽ നന്പർ തെറ്റായാണ് രേഖപ്പെടുത്തിയിരുന്നത്. ഇതുസംബന്ധിച്ച് നൽകിയ പരാതിയിൽ താലൂക്ക് ഓഫീസിൽനിന്ന് അന്വേഷണം നടത്തി ഫയൽ അസൈന്റ്മെന്റ് ഓഫീസിൽ നൽകിയിരുന്നു. ഇതിനിടെ ജീവനക്കാരിയുടെ ഭർത്താവ് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായി. ഇദ്ദേഹത്തിന്റെ നിർദേശപ്രകാരം ജീവനക്കാരി അസൈന്റ്മെന്റ് ഓഫീസിലെത്തി വിവരം തിരക്കിയപ്പോൾ ഫയൽ കാണാനില്ലെന്നും ആറാംതീയതി വരാൻ നിർദേശിക്കുകയും ചെയ്തു. ഇതനുസരിച്ച് ഇവർ ആറിന് രാവിലെ 11.30-ന് എൽഎ ഓഫീസിലെത്തിയപ്പോൾ ഡെപ്യൂട്ടി തഹസീൽദാർ ഭീഷണിയോടെയും അശ്ലീല ചുവയോടെയും സംസാരിച്ചതായാണ് പരാതി. ഓഫീസിലെത്തിയ ആളുകളുടെ മുന്നിൽവച്ച് തന്നെ അപമാനിച്ച ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കണമെന്ന് ഇവർ ജില്ലാ കളക്ടർക്ക്…
Read Moreകോട്ടയം മെഡിക്കൽ കോളജിൽ ‘സൂപ്പർ ഡോക്ടർ ചമഞ്ഞ് ചില നഴ്സുമാർ’; ഡോക്ടറോട് ചോദിക്കാതെ നഴ്സ് രോഗിയെ മറ്റൊരു വാർഡിലേക്ക് മാറ്റുന്നു; ഒടുവിൽ ഡോക്ടറെത്തിയപ്പോൾ…
ഗാന്ധിനഗർ: ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗിയെ ഡോക്ടറുടെ അനുമതിയില്ലാതെ നഴ്സ് മറ്റൊരു വാർഡിലേക്ക് മാറ്റി. വിവരമറിഞ്ഞ ഡോക്ടർ രോഗിയെ വീണ്ടും പഴയ വാർഡിലേക്ക് തിരികെ കൊണ്ടുവന്നു. മെഡിക്കൽ കോളജ് അസ്ഥിരോഗ വിഭാഗത്തിലാണ് ശസ്ത്രക്രിയ കഴിഞ്ഞ രോഗിയെ വാർഡ് മാറ്റിയ സംഭവമുണ്ടായത്. ഉപ്പുതറ സ്വദേശി രാജേന്ദ്രനെ(59)യാണ് നഴ്സ് ഇടപെട്ട് മറ്റൊരു വാർഡിലേക്ക് മാറ്റിയത്. ശസ്ത്രക്രിയ കഴിഞ്ഞ് പതിനഞ്ചാം വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു . ഞായറാഴ്ചയാണ് നഴ്സ് ഇടപെട്ട് പതിനൊന്നാം വാർഡിലേക്ക് മാറ്റിയത്. ശസ്ത്രക്രിയ കഴിഞ്ഞയുടനെ ഇങ്ങനെ വാർഡ് മാറ്റം ശരിയല്ലെന്നു രോഗിയും ബന്ധുക്കളും പറഞ്ഞെങ്കിലും നഴ്സ് സമ്മതിച്ചില്ല. പതിനൊന്നാം വാർഡിലെത്തി അര മണിക്കൂർ പിന്നിട്ടപ്പോൾ ഒരു ജൂനിയർ ഡോക്ടർ രാജേന്ദ്രനെ അന്വേഷിച്ച് പതിനൊന്നാം വാർഡിലെത്തി. നിങ്ങൾ ആരോടു ചോദിച്ചിട്ടാണ് ഇങ്ങോട്ടു പോന്നതെന്ന് ചോദിച്ച് ദേഷ്യപ്പെട്ടു.നഴ്സ് പറഞ്ഞിട്ടാണെന്ന് മറുപടി നൽകിയ ഉടൻ ഡോക്ടറുടേയും സഹായത്തോടെ രാജേന്ദ്രനെ പതിനഞ്ചാം വാർഡിലേക്ക് വീണ്ടും മാറ്റുകയായിരുന്നു.
Read More