കോട്ടയം: വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികൾ സ്വീകരിക്കുന്ന നികുതി വകുപ്പിലെ ഉദ്യോസ്ഥർക്കും സർക്കാരിനുമെതിരെ ജില്ലയിലെ മുഴുവൻ വ്യാപാരികളും നാളെ കടകൾ അടച്ചു കളക്ടറേറ്റിലേക്കു പ്രതിഷേധ പ്രകടനവും ധർണയും നടത്തും. വാറ്റ് നിയമം നിലവിലുണ്ടായിരുന്ന കാലയളവിൽ മാസ, വാർഷിക റിട്ടേണുകൾ കൃത്യമായ നൽകുകയും അംഗീകരിക്കുകയും ചെയ്ത വിൽപ്പന നികുതി വകുപ്പിലെ ഉദ്യോഗസ്ഥർ വ്യാപാരികളോടു വീണ്ടും കണക്കുകൾ ഹാജരാക്കണമെന്നും വൻതുക നികുതി അടയ്ക്കണമെന്നും ആവശ്യപ്പെട്ടു നോട്ടീസ് അയയ്ക്കുകയാണ്. മുൻ വർഷങ്ങളിലെ കണക്കുകൾ പരിശോധിക്കുകയില്ലെന്നു വ്യവസ്ഥ നിലനില്‍ക്കേയാണു വ്യാപാരികൾക്കു ലക്ഷക്കണക്കിനു രൂപയുടെ മിസ്മാച്ചിംഗ് ഉണ്ടെന്നും നാലു ദിവസത്തിനുള്ളിൽ കണക്കുകൾ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. വ്യാപാരമേഖല കടുത്ത പ്രതിസന്ധിയിലുടെയും വ്യാപാര മാന്ദ്യത്തിലുടെയും കടന്നുപോകുന്ന സാഹചര്യത്തിൽ വിൽപ്പന നികുതി വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഇത്തരം നടപടികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് കളക്ടറേറ്റ് ധർണയും പ്രകടനവും സംഘടിപ്പിച്ചിരിക്കുന്നത്. നാളെ രാവിലെ 10നു കോട്ടയം ജില്ലാ വ്യാപാര ഭവനിലെത്തിയശേഷം അവിടെനിന്നും പ്രകടനമായി കളക്ടറേറ്റിലെ…
Read MoreCategory: Kottayam
മധ്യവയസ്കനുമായി പരിചയപ്പെട്ടശേഷം മദ്യപിക്കാൻ കൂട്ടിക്കൊണ്ടുപോയി; ലഹരിമൂത്തപ്പോൾ മധ്യവയസ്കനെ മർദിച്ച് പണം കവർന്ന് മുങ്ങി; പ്രതികളെ മറ്റൊരു ബാറിൽ നിന്ന് പൊക്കി പോലീസ്
കോട്ടയം: പരിചയഭാവം നടത്തി മധ്യവയസ്കനെ മദ്യപിപ്പിച്ചശേഷം പണം തട്ടി. കോട്ടയം നഗരത്തിലാണു സംഭവം. തിരുനക്കര മൈതാനത്ത് വിശ്രമിക്കുകയായിരുന്ന തെക്കൻ ജില്ലയിൽനിന്നുള്ള മധ്യവയസ്കന്റെയാണു പണം തട്ടിയത്. പുതുപ്പള്ളി സ്വദേശികളായ മൂന്നു പേരടങ്ങുന്ന സംഘം ഉച്ചയ്ക്കുശേഷം തിരുനക്കര മൈതാനത്തിരുന്ന മധ്യവയസ്കനെ സമീപിച്ചു. പരിചയഭാവത്തിൽ സംസാരിക്കുകയും മൈതാനത്തിനു സമീപമുള്ള ബാറിലേക്കു മദ്യപിക്കുവാൻ ക്ഷണിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ പണം ഉപയോഗിച്ച് നാലു പേരും മദ്യപിക്കുകയും ബാറിൽനിന്നും പുറത്തിറങ്ങിയശേഷം ഇയാളെ തള്ളിയിട്ടു പണം അപഹരിക്കുകയുമായിരുന്നു. 17000 രൂപ പിടിച്ചുപറിച്ച സംഘം സ്ഥലത്തുനിന്നും മുങ്ങി. വഴിയാത്രക്കാർ പോലീസിൽ അറിയിച്ചതിനെത്തുടർന്നു നടത്തിയ പരിശോധനയിൽ സംഘത്തെ ഇതിനുസമീപമുള്ള മറ്റൊരു ബാറിൽനിന്നും പിടികൂടി. മൂന്നു പേരും ചേർന്നു പിടിച്ചുപറിച്ച പണം വിനിയോഗിച്ച് ഒരുകുപ്പി മദ്യം വാങ്ങി സേവിച്ചുകൊണ്ടിരിക്കുകയായിരുന്നു. പോലീസ് മൂവരെയും പിടികൂടി പണം വാങ്ങി തിരികെ മധ്യവയസ്കനു നൽകി.
Read Moreപൊല്ലാപ്പ് പിടിക്കാൻ ഞങ്ങളില്ല..! രോഗിയെ മരിച്ചനിലയിൽ കൊണ്ടുവന്നാൽ പോലീസ് തന്നെ മൃതദേഹം കൈപ്പറ്റണം
ഗാസിനഗർ: കോട്ടയം മെഡിക്കൽ കോളജ് അത്യാഹിതവിഭാഗത്തിൽ അപകടങ്ങളിൽപ്പെടാത്ത രോഗിയെ മരിച്ചനിലയിൽ കൊണ്ടുവന്നാൽ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലെ പോലൃസ് തന്നെ മൃതദേഹം കൈപ്പറ്റണമെന്ന് ആശുപത്രി അധികൃതർ. നാളിതുവരെ ഏതെങ്കിലും രോഗത്തിന് ചികിത്സയിൽ കഴിയുന്ന രോഗികളെ മറ്റേതെങ്കിലും ആശുപത്രികളിൽ നിന്നോ, വീടുകളിൽ നിന്നോ മെഡിക്കൽ കോളജിലേക്കു കൊണ്ടുവരുന്ന വഴിമധ്യേ മരണപ്പെട്ടാൽ മെഡിക്കൽ കോളജിൽ എത്തിയശേഷം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽനിന്നും എൻഒസി (നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) ഹാജരാക്കിയാൽ ബന്ധുക്കൾക്ക് തന്നെ മൃദദേഹം പോസ്റ്റ്മോർട്ടം നടത്താതെ വിട്ടുനൽകുന്നതായിരുന്നു രീതി. കഴിഞ്ഞ ആഴ്ച ആലുവ സ്റ്റേഷനിൽനിന്നും എൻഒസി ലഭിച്ചശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറുകയും, ഈ മൃതദേഹവുമായി ബന്ധുക്കൾ നാട്ടിലേക്കു മടങ്ങവേ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോ പോലീസിൽ അറിയിക്കുകയും തുടർന്ന് പോലീസ് ഇടപെട്ട് എറണാകുളം ജനറൽ ആശുപത്രിയിൽ ഈ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയശേഷമാണ് ബന്ധുക്കൾക്കു കൈമാറിയത്. കൂടത്തായി, കരമന കൊലപാതകങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊള്ളാൻ…
Read Moreകോടിമത നാലുവരിപ്പാത അപകടപാതയാകുന്നു; അധികൃതർക്ക് കുലുക്കമില്ല; പ്രതിഷേധിച്ച് നാട്ടുകാർ
കോട്ടയം: കോടിമത നാലുവരിപ്പാത അപകടപാതയായി മാറുന്പോഴും അധികൃതർ നിസംഗതയിൽ. ഓരോ ദിവസവും അപകടങ്ങളുടെ നിരക്ക് വർദ്ധിക്കുകയാണ്. ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഇവിടെയുണ്ടായത്. ഇന്നലെ കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു പേർക്കാണ് ഗുരുതരമായി പരിക്കേറ്റിരുന്നു.കോടിമത നാലുവരിപ്പാതയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ സ്കൂട്ടർ കെഎസ്ആർടിസി ബസിലിടിച്ച് മൂലവട്ടം സ്വദേശികളായ തടത്തിൽ അനുരാജ്(36), മണവാളൻചേരി സനോജ്(35) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് കോടിമത നാലുവരിപ്പാതയിൽ വിൻസർ കാസിലിനു മുന്നിലാണ് അപകടമുണ്ടായത്. അപകടങ്ങൾ വർധിച്ചിട്ടും ഇതിനു പരിഹാരം കാണാൻ യാതൊരു നടപടിയും അധികൃതർ സ്വീകരിക്കുന്നില്ല. കോടിമത പാലം മുതൽ മണിപ്പുഴ ജംഗ്ഷൻ വരെ എംസി റോഡിൽ ഉണ്ടാകുന്ന അപകടങ്ങൾക്ക് നിരവധി കാരണങ്ങളുണ്ട്. ഇടുങ്ങിയ കോടിമത പാലം, നാലുവരി പാതയിലെ അമിത വേഗം, അശാസ്ത്രീയമായ ഡിവൈഡറുകൾ- ഇതാണ് അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. നാലുവരിപാതയ്ക്കു ശേഷമായി വരുന്ന പാലം ഏറ്റവും…
Read Moreകളക്ഷനിൽ ഏറെ മുന്നില്‍! കോട്ടയത്തെ സൂപ്പർഫാസ്റ്റുകളുടെ ആയുസ് തീരുന്നു; യാത്രാദുരിതം വർധിക്കും
കോട്ടയം: കളക്ഷനിൽ ഏറെ മുന്നിലുള്ള കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസുകൾ ഏറെയും വൈകാതെ നിരത്തൊഴിയും. സൂപ്പർ ഫാസ്റ്റുകളുടെ പെർമിറ്റ് കാലാവധി ഒന്‍പതു വർഷമാക്കണമെന്ന കെഎസ്ആർടിസി നിർദേശം സർക്കാർ അംഗീകരിക്കാതെ വന്നതോടെ ജില്ലയിൽ വിവിധ ഡിപ്പോകളിലെ 20 സൂപ്പർ ഫാസ്റ്റുകൾ രണ്ടു മാസത്തിനുള്ളിൽ പിൻവലിക്കേണ്ടിവരും. സംസ്ഥാന തലത്തിൽ നാനൂറിലേറെ സൂപ്പർ ഫാസ്റ്റുകളുടെ കാലാവധി അവസാനിക്കുന്നതോടെ കോട്ടയം ഉൾപ്പെടെ വിവിധ ജില്ലകളിൽ യാത്രാക്ലേശം വർധിക്കും. ദീർഘദൂര സർവീസുകൾ നടത്തുന്ന സൂപ്പർ ഫാസ്റ്റ് പെർമിറ്റ് ബസ് അഞ്ചു വർഷം ഓടാനായിരുന്നു മുന്‍പ് അനുമതി. പിന്നീട് ഏഴു വർഷമായി സർവീസ് കാലം നീട്ടിയിരുന്നു. പുതിയ ബസുകൾ ഇറക്കാൻ പണമില്ലാത്ത സാഹചര്യത്തിലാണ് നിലവിലുള്ള ബസുകളുടെ ആയുസ് നീട്ടാൻ കെഎസ്ആർടിസി താത്പര്യം ഉന്നയിച്ചത്. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ 100 പുതിയ ബസുകൾ മാത്രമേ കെഎസ്ആർടിസിക്ക് പുതുതായി വാങ്ങാനായുള്ളു. ഇതിൽ 80 എണ്ണവും ഫാസ്റ്റ് പാസഞ്ചറായായാണ് നിരത്തിലിറങ്ങിയത്. ഈ…
Read Moreകമ്മീഷൻ നൽകാത്തതിന് ഭീഷണി! ലാബ് ഉടമയെ ഭീഷണിപ്പെടുത്തിയ ഡോക്ടർക്കെതിരേ പോലീസ് കേസ്
കട്ടപ്പന: കമ്മീഷൻ നൽകുന്നില്ലെന്ന് ആരോപിച്ച ലാബ് ഉടമയെ ഭീഷണിപ്പെടുത്തിയ കേസിൽ താലൂക്ക് ആശുപത്രി വനിതാ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു. ഇരുപതേക്കറിൽ താലൂക്ക് ആശുപത്രിക്കുസമീപം പ്രവർത്തിക്കുന്ന അൽഫോൻസ ലാബ് ഉടമ ജെസിയുടെ പരാതിയെ തുടർന്നാണ് നടപടി. ആശുപത്രിയൽനിന്നും പരിശോധനകൾക്കായി ലാബിലെത്തുന്ന കേസുകൾക്ക് കമ്മീഷൻ നൽകണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടതായി ജെസിയുടെ പരാതിയിൽ പറയുന്നു. എന്നാൽ കമ്മീഷൻ നൽകാനുള്ളത്ര വരുമാനം ലാബിൽനിന്നും ലഭിക്കുന്നില്ലെന്ന് അറിയിച്ചതോടെ ലാബ് പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ജില്ലാ മെഡിക്കൽ ഓഫീസർ, ആശുപത്രി സൂപ്രണ്ട് എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.
Read Moreവരുമാനത്തേക്കാള്‍ കൂടുതല്‍ അറ്റകുറ്റപ്പണികള്‍ക്ക് ചെലവാകുന്നു! കെഎസ്ആർടിസി സ്കാനിയ ഓട്ടം നിലച്ചു
കോട്ടയം: ബംഗളുരു, മൈസുരു, കോയന്പത്തൂർ ഉൾപ്പെടെ റൂട്ടുകളിൽ കെഎസ്ആർടിസി നടത്തുന്ന സ്കാനിയ കരാർ സർവീസുകൾ നിലച്ചു. വരുമാനത്തേക്കാൾ അറ്റകുറ്റപ്പണികൾക്ക് ചെലവു വരുന്ന സാഹചര്യത്തിലാണു കോട്ടയം ഉൾപ്പെടെ സർവീസുള്ള ആറു സ്കാനിയ നിരത്തൊഴിയുന്നത്. പകരം കെഎസ്ആർടിസി ഡീലക്സ് ബസുകൾ ഓടിക്കാനാണ് നിർദേശമെങ്കിലും അതിനുള്ള കരുതൽ ബസുകൾ കെഎസ്ആർടിസിക്കില്ല. ദീപാവലി അവധിക്ക് നാട്ടിലെത്താൻ മലയാളികൾക്ക് സ്വകാര്യ ടൂറിസ്റ്റ് ബസുകളിൽ കൊള്ളച്ചാർജ് കൊടുക്കേണ്ട സാഹചര്യമാണുള്ളത്. 48 സീറ്റ് സ്കാനിയ ബംഗളുരു സർവീസിന് എഴുപതിനായിരം രൂപവരെ കളക്ഷനുണ്ട്. മുംബൈ ആസ്ഥാനമായുള്ള കന്പനിയാണു കേരള കെഎസ്ആർടിസിക്കായി സ്കാനിയ കരാറിൽ നൽകിയിരിക്കുന്നത്. ഈ ബസുകളുടെ അറ്റകുറ്റപ്പണിക്കുള്ള സൗകര്യം കെഎസ്ആർടിസിക്കില്ലാത്തതിനാൽ സർവീസ് മുടക്കം പതിവാണ്.
Read Moreമദ്യലഹരിയിൽ ഡ്രൈവർ ഓടിച്ച ബസ് ഇടിച്ച് യുവദന്പതികൾക്കു ദാരുണാന്ത്യം; സംഭവം പത്തനംതിട്ടയില്‍
പത്തനംതിട്ട: മദ്യപിച്ച ഡ്രൈവർ ഓടിച്ച സ്വകാര്യ ബസ് നിയന്ത്രണംവിട്ട് പാതയിരികിലേക്ക് പാഞ്ഞുകയറി ഇടിച്ച് ദന്പതികൾ തത്ക്ഷണം മരിച്ചു. നൂറനാട് മുതുകാട്ടുകര ശ്യാം ഭവനിൽ ഗോപാലകൃഷ്ണന്റെ മകൻ ശ്യാംകുമാർ (30), ഭാര്യ ഏഴംകുളം നെടുമണ്‍ കല്ലേത്ത് പുത്തൻപീടികയിൽ സത്യൻറെ മകൾ ശിൽപ സത്യൻ (26) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച ഉച്ചകഴിഞ്ഞു 3.25ന് അടൂർ വണ്വേറോഡിൽ ശ്രീമൂലം ചന്തയ്ക്കു സമീപമായിരുന്നു അപകടം. സമീപത്തെ ആശ്വാസ് മെഡിക്കൽസിൽ നിന്ന് മരുന്നു വാങ്ങിയതിനു ശേഷം പാതയിലേക്കിറങ്ങുന്പോഴാണ് അടൂർ ഭാഗത്തേക്ക് അമിതവേഗത്തിൽ എത്തിയ സ്വകാര്യ ബസ് ഇവരെ ഇടിച്ചത്. തുടർന്ന് സമീപത്തെ മാടക്കടയിലേക്ക് ഇടിച്ചുകയറിയാണ് ബസ് നിന്നത്. കടയ്ക്കു മുന്നിലെ മരവും ഇടിയുടെ ആഘാതത്തിൽ ഒടിഞ്ഞുവീണു. സമീപത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കും തകർന്നു. വീയപുരം-മാവേലിക്കര-അടൂർ-മണ്ണടി റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് അപകടമുണ്ടാക്കിയത്. അപകടത്തേത്തുടർന്ന് ബസിനടിയിൽ കുടുങ്ങിയ ദന്പതികളെ അടൂരിൽ നിന്ന് അഗ്നിശമനസേന എത്തി കയർ…
Read Moreപ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ കടത്തിക്കൊണ്ടുപോയി പീഡനം; പത്തൊമ്പതുകാരൻ പോലീസ് പിടിയിൽ
വൈക്കം: 15 കാരിയായ വിദ്യാർഥിനിയെ പ്രലോഭിപ്പിച്ചു കടത്തിക്കൊണ്ടുപോയ സംഭവത്തിൽ കാമുകനെ അറസ്റ്റ് ചെയ്തു. വൈക്കം പുളിഞ്ചുവട് സ്വദേശിയായ അഭിജിത്തി(19)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവാവിനെ ഇന്നു കോടതിയിൽ ഹാജരാക്കും. വ്യാഴാഴ്ച ചെന്പ് കൊച്ചങ്ങാടിയിലെ ജ്യോൽസ്യനെ കണ്ടു മാതാവുമായി വീട്ടിലേക്കു മടങ്ങുന്നതിനിടയിൽ മാതാവിനെ കബളിപ്പിച്ചു പണം വാങ്ങി കാമുകനൊപ്പം 15 കാരി കടന്നു കളയുകയായിരുന്നു. തലയാഴം കൂവത്തെ യുവാവിന്റെ സുഹൃത്തിന്റെ വീട്ടിൽ യുവാവ് പെണ്‍കുട്ടിയുമായി എത്തിയ വിവരമറിഞ്ഞു പോലീസ് എത്തി ഇവരെ പിടികൂടുകയായിരുന്നു. വിദ്യാർഥിനിയെ കാണാനില്ലെന്നു ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധന നടത്തിയപ്പോൾ ശാരീരികമായി ദുരുപയോഗം ചെയ്തതായി തെളിഞ്ഞതിനാൽ യുവാവിനെതിരെ പോസ്കോ നിയമപ്രകാരം കേസെടുക്കുമെന്നു പോലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണമാരംഭിച്ച തലയോലപ്പറന്പ് പോലീസ് സംഭവം നടന്നത് വൈക്കം പോലീസിന്റെ അധികാരപരിധിയിലായതിനാൽ കേസ് വൈക്കം പോലീസിനു കൈമാറുകയായിരുന്നു.
Read Moreകറുകച്ചാലിലും സമീപപ്രദേശങ്ങളിലും കള്ളന്മാർ വിലസുന്നു; ഒരു വർഷത്തിനിടെ നടന്നത് ഇരുപതോളം മോഷണങ്ങൾ; ഒരാളെ പോലും പിടികൂടാനാവാതെ പോലീസ്
കറുകച്ചാൽ: കറുകച്ചാലിലും സമീപ പ്രദേശങ്ങളിലും കള്ളൻമാർ വിലസുന്നു. വാഴൂർ, പതിനാലാംമൈൽ, കാഞ്ഞിരപ്പാറ, കാനം, മൈലാടി തുടങ്ങിയ പ്രദേശങ്ങളിലാണു മോഷണം പതിവായിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ചെറുതും വലുതുമായി 20ൽപ്പരം മോഷണവും നിരവധി മോഷണശ്രമങ്ങളുമാണ് നടന്നിട്ടുള്ളത്. ഭൂരിഭാഗം മോഷണങ്ങളും കുരിശുപള്ളികളിലും കാണിക്കമണ്ഡപങ്ങളിലുമാണ് നടന്നിരിക്കുന്നത്. മോഷണങ്ങളുമായി ബന്ധപ്പെട്ടു ഒരാളെ പോലും പിടികൂടാൻ പോലീസിനു കഴിഞ്ഞിട്ടില്ല. കറുകച്ചാൽ, മണിമല, പള്ളിക്കത്തോട് തുടങ്ങി മൂന്നു പോലീസ് സ്റ്റേഷനുകളുടെ അതിർത്തി പ്രദേശങ്ങളിലാണു പതിവായി മോഷണം നടക്കുന്നത്. കഴിഞ്ഞ മാസം കാഞ്ഞിരപ്പാറയിൽ ഒരേ ദിവസം രണ്ടു കടകളുടെ പൂട്ട് തകർത്ത് മോഷണശ്രമം നടന്നിരുന്നു. ഇതേ കടകളിൽ തന്നെ മുൻപ് പലവട്ടം മോഷണം ഉണ്ടായിട്ടുണ്ട്. കവലയിലെ കുരിശടിയുടെ പൂട്ട് തകർത്തതും, കാനത്ത് ക്ഷേത്രത്തിന്റെ കാണിയ്ക്കവഞ്ചി കുത്തിപ്പൊളിച്ചതും ഏതാനും നാളുകൾക്കു മുന്‍പാണ്. മൂന്നാഴ്ച മുന്‍പു മൈലാടിയിൽ പെട്ടിക്കട കുത്തിത്തുറന്ന് 1500 രൂപയും സാധനങ്ങളും മോഷ്ടിച്ചിരുന്നു. കങ്ങഴ ധർമ്മശാസ്താ ക്ഷേത്രത്തിലും…
Read More