മദ്യപിച്ചെത്തിയ പന്ത്രണ്ടുകാരൻ പാലത്തിൽനിന്നും താഴെ വീണു; മറ്റൊരു കൗമാരക്കാരൻ ഓടി രക്ഷപ്പെട്ടു

മറയൂർ: മദ്യപിച്ചെത്തിയ കൗമാരക്കാരൻ പാലത്തിൽനിന്നും താഴെവീണു. സമീപവാസികൾ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരു കൗമാരക്കാരൻ ഓടി രക്ഷപ്പെട്ടു. കാന്തല്ലൂർ പഞ്ചായത്തിലെ കോവിൽക്കടവ് ദെണ്ഡുകൊന്പ് പാലത്തിൽനിന്നുമാണ് പഞ്ചായത്തിലെ ഒരു ഗോത്രവർഗ കോളനിയിലെ കൗമാരക്കാരൻ വീണത്. മദ്യപിച്ച് ബോധമില്ലാതെ നാട്ടുകാരേയും വഴിയാത്രികരേയും അസഭ്യം പറഞ്ഞെത്തിയ രണ്ടുപേരും കൈവരികളില്ലാത്ത പാലത്തിൽ കയറി നിയന്ത്രണംവിട്ട് ഒരാൾ വെള്ളത്തിലേക്കു വീഴുകയായിരുന്നു. പോലീസെത്തി കൗമാരക്കാരനെ കുടിയിലുള്ള വീട്ടിലെത്തിച്ചു.

Read More

ഒരു ‘തീപ്പൊരി’ ഹെയർക്കട്ട്; ഹലോ ഹെൽത്ത് ആൻഡ് ബ്യൂട്ടി കെയറിൽ യുവാക്കളുടെ തിരക്ക്; ഫയർകട്ടിംഗിനെക്കുറിച്ച് രാജേഷ് പറയുന്നതിങ്ങനെ…

തൊടുപുഴ: തലയിൽ തീ കത്തിച്ചും തലമുടി വെട്ടാനുള്ള സംവിധാനം ഇടുക്കി ജില്ലയിൽ ആദ്യമായി തൊടുപുഴയിൽ. തൊടുപുഴയിലെ ഹലോ ഹെൽത്ത് ആൻഡ് ബ്യൂട്ടിയിലാണ് വിദേശ രാജ്യങ്ങളിൽ പ്രചാരത്തിലുള്ള നവീന മുടി മുറിക്കൽ സംവിധാനമായ ഫയർ കട്ടിംഗ് എത്തിയത്. ന്യൂജൻ യുവാക്കൾക്കിടയിൽ ഹരമായി മാറുന്ന ഫയർ കട്ടിംഗ് കേരളത്തിൽ അപൂർവം സ്ഥലങ്ങളിൽ മാത്രമേ പ്രചാരത്തിലെത്തിയിട്ടുള്ളു. ഒരാഴ്ചയോളമായി സ്ഥാപനത്തിൽ ഫയർ കട്ടിംഗ് ആരംഭിച്ചെങ്കിലും പലരും ഇപ്പോഴും ഭയത്തോടെയാണ് ഈ രീതിയിലുള്ള മുടി മുറിക്കലിന് എത്തുന്നതെന്ന് സ്ഥാപന ഉടമ പി.എസ്.രാഹുൽ പറയുന്നു. എന്നാൽ തലയ്ക്കോ മുടിക്കോ യാതൊരു വിധത്തിലും ഹാനികരമാകാത്ത വിധത്തിലാണ് ഫയർ കട്ടിംഗ് ചെയ്യുന്നത്. തല പൊള്ളുമെന്ന് പേടിക്കുകയേ വേണ്ട. തലയിൽ അൽപം മുടി കൂടുതലുള്ളവർക്കാണ് സംഭവം പ്രയോജനപ്പെടുക. ഉള്ളിലുള്ള മുടി കൃത്യമായി മുറിച്ചു മാറ്റാൻ കഴിയും. തലമുടിയിൽ ആദ്യം ലോഷൻ പുരട്ടിയതിനു ശേഷം ലാന്പിൽ നിന്നും പുറത്തേക്കു വരുന്ന തീ…

Read More

 മനോദൗർബല്യമുള്ള 13കാരിയെ ഒന്നരവർഷമായി പീഡിപ്പിച്ച കേസിൽ  റിമാന്‍റിലായ പ്രതികളെ  കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി പോലീസ്

കിടങ്ങൂർ: മനോദൗർബല്യമുള്ള 13കാരിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായ അഞ്ചു പ്രതികളെയും പോലീസ് കസ്റ്റഡിയിൽ വാങ്ങും. കൂടല്ലൂർ സ്വദേശികളായ തെക്കേക്കുന്നേൽ റെജി സെബാസ്റ്റ്യൻ(44), തെക്കേപ്പറന്പിൽ തോമസ് ആൻഡ്രൂസ്(നാഗപ്പൻ-48), കൊച്ചുപറന്പിൽ ജോബി (44), ചുണ്ടെലിക്കാട്ടിൽ ദേവസ്യാച്ചൻ(62), കൂടല്ലൂർ അടുത്താനിക്കുന്നേൽ ബെന്നി(42) എന്നിവരാണ് അറസ്റ്റിലായത്. കിടങ്ങൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു കോളനിയിലാണു സംഭവം. അച്ഛൻ മരിച്ചതിനെത്തുടർന്നു പെണ്‍കുട്ടി അമ്മയോടപ്പമാണ് കഴിഞ്ഞിരുന്നത്. എക സഹോദരൻ തിരുവനന്തപുരത്തു സ്കൂളിൽ പഠിക്കുകയാണ്. അമ്മ പകൽ സമയത്തു കൂലിപ്പണിക്കും മറ്റും പോകുമായിരുന്നു ഈ സമയത്തും സ്കൂൾ അവധി ദിനങ്ങളിലുമാണ് പ്രതികൾ പെണ്‍കുട്ടിയെ പിഡിപ്പിച്ചത്. ഒന്നരവർഷമായി പ്രതികൾ പെണ്‍കുട്ടിയെ മാറിമാറി പീഡിപ്പിച്ചുവരികയായിരുന്നു. കിടങ്ങൂർ ജനമൈത്രി പോലീസിലെ ഒരു ഉദ്യോഗസ്ഥന് വിവരം ചോർന്നുകിട്ടിയതിനെത്തുടർന്ന് കിടങ്ങൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കിടങ്ങൂർ എസ്എച്ച്ഒ സിബി തോമസിന്‍റെ നേതൃത്വത്തിലാണു പ്രതികളെ പിടികൂടിയത്.

Read More

പതിനെട്ടുകാരി പ്രസവിച്ചു;  പത്തുമാസം ഒളിപ്പിച്ചുവെച്ച പീഡന വിവരം ഒ‌ടുവിൽ പുറത്തായി; പതിനേഴാം വയസിൽ ക്രൂരപീഡനത്തിന് ഇരയാക്കിയതാകട്ടെ  പിതൃസഹോദരനും; ടിസിസി പഠിക്കുന്ന പെൺകുട്ടിയുടെ മൊഴിയിങ്ങനെ…

ഗാന്ധിനഗർ: പതിനെട്ടുകാരി പ്രസവിച്ചു. പിതൃസഹോദരനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു. പീരുമേട് സ്റ്റേഷൻ പരിധിയിലാണ് സംഭവം. തിങ്കളാഴ്ച അർധരാത്രിക്കുശേഷമാണ് പെണ്‍കുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഇന്നലെ പുലർച്ചെ പെണ്‍കുട്ടി ആണ്‍ കുഞ്ഞിന് ജന്മം നൽകി. സംഭവത്തെക്കുറിച്ച് പോലീസ് പറയന്നതിങ്ങനെ: വണ്ടിപ്പെരിയാറിൽ ടിടിസിക്കു പഠിക്കുകയാണ് പെണ്‍കുട്ടി. 17 വയസ് പ്രായമുള്ള സമയത്താണ് പിതാവിന്‍റെ സഹോദരൻ പീഡിപ്പിക്കപ്പെടുന്നത്. പീഡനവിവരവും ഗർഭിണിയായ വിവരവും പെണ്‍കുട്ടി മറച്ചുവച്ചു. കഴിഞ്ഞ ദിവസം വയറുവേദനയെ തുടർന്ന് പീരുമേട് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഗൈനക്കോളജി വിഭാഗത്തിലെത്തി ഡോക്ടർമാർ ചോദിച്ചപ്പോഴാണ് പെണ്‍കുട്ടി പീഡനവിവരം പറയുന്നത്.തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ കട്ടപ്പനയിൽനിന്ന് വനിതാ എസ്ഐ ആശുപത്രിയിൽ എത്തി മൊഴി രേഖപ്പെടുത്തിയശേഷം രാത്രിയോടെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പെണ്‍കുട്ടിക്ക് 18 വയസ് പ്രായപൂർത്തിയായെങ്കിലും പീഡന സമയത്ത്…

Read More

രണ്ടും ബുദ്ധിമുട്ടിക്കുന്നു; മെഡിക്കൽ കോളജ് ബസ് സ്റ്റാന്‍ഡ് തകർന്ന നിലയിൽ, കംഫർട്ട് സ്റ്റേഷൻ പ്രവർത്തനരഹിതം; ദുരിതം പേറി യാത്രക്കാർ

ഗാന്ധിനഗർ: മെഡിക്കൽ കോളജ് ബസ് സ്റ്റാന്‍ഡ് തകർന്ന നിലയിലും സമീപത്തുള്ള കംഫർട്ട് സ്റ്റേഷൻ പ്രവർത്തനരഹിതമായി കിടക്കുന്നതും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. സ്റ്റാൻഡിലേക്ക് ബസ് പ്രവേശിക്കുന്നിടത്തും സ്റ്റാന്‍ഡിനുള്ളിലും ടാറിംഗ് തകർന്ന് കുഴി രൂപപ്പെട്ടിരിക്കുകയാണ്. ദിവസേന രോഗികൾ, വിദ്യാർഥികൾ, ആശുപത്രി ജീവനക്കാർ തുടങ്ങി ആയിരക്കണക്കിന് യാത്രക്കാരാണ് വന്നു പോകുന്നത്. ഒരു വർഷമാകാറായി കംഫർട്ട് സ്റ്റേഷൻ അടച്ചു പൂട്ടിയിട്ട്. സെപ്റ്റിക് ടാങ്ക് പൊട്ടി മാലിന്യം സ്റ്റാന്‍ഡിനുള്ളിലേക്ക് ഒഴുകിയതിനെ തുടർന്നാണ് ജില്ലാ ഭരണാധികാരികളുടെ നിർദ്ദേശപ്രകാരം കംഫർട്ട് സ്റ്റേഷൻ അടച്ചു പൂട്ടിയത്. ആർപ്പുക്കര പഞ്ചായത്തിന്‍റെ നിയന്ത്രണത്തിലുള്ളതാണ് ബസ് സ്റ്റാൻഡും, കംഫർട്ട് സ്റ്റേഷനും.പഞ്ചായത്തിന്‍റെ അനാസ്ഥയാണ് ഇവ പുനർനിർമിച്ച് പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്താൻ കഴിയാത്തതെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്.  

Read More

നിങ്ങൾ ചെയ്തത് തെറ്റ്..!  ഹാമർ തലയിൽ വീണ് വിദ്യാർഥി മരിച്ച സംഭവം; എഫ്‌ഐആറിൽ സംഘാടകരുടെ പേര് എഴുതിചേർത്തു

കോട്ടയം: പാലായിൽ സംസ്ഥാന ജൂണിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനിടെ ഹാമർ തലയിൽ വീണ് വിദ്യാർഥി മരിച്ച സംഭവത്തിൽ സംഘാടകരുടെ അറസ്റ്റ് ഉടനുണ്ടാകും. ഹാമർ, ജാവലിൻ ത്രോ മത്സരങ്ങൾ ഒരേ സമയം നടത്തിയതാണ് അപകട കാരണമെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതോടെ മത്സരങ്ങളുടെ നടത്തിപ്പ് ചുമതല ഉണ്ടായിരുന്നവരോട് ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടു. ജോസഫ്, നാരായണൻകുട്ടി, കാസിം, മാർട്ടിൻ എന്നിവരോടാണ് ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്. ഇവരുടെ പേരുകൾ എഫ്‌ഐആറിൽ എഴുതിച്ചേർത്തു. ഇവരുടെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയേക്കും. ഒക്ടോബർ നാലിനാണു പാലാ സ്റ്റേഡിയത്തിൽ ജാവലിൻ ത്രോ മത്സരത്തിനുശേഷം ജാവലിനുകൾ എടുത്തുമാറ്റുന്നതിനിടെ ഹാമർ തലയിൽ വീണു പാലാ സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിയും മൂന്നിലവ് ചൊവ്വൂർ സ്വദേശിയുമായ ആഫീൽ ജോണ്‍സണു ഗുരുതരമായി പരിക്കേറ്റത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഒക്ടോബർ 21നാണ് ആഫീൽ മരിച്ചത്.

Read More

വാളയാർ സംഭവം; പ്രതികൾക്ക് ഒത്താശ ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ചേരമർ ഹിന്ദു മഹാസഭ

കറുകച്ചാൽ: വാളയാർ അട്ടപ്പള്ളത്ത് പ്രായപൂർത്തിയാകാത്ത ദളിത് സഹോദരിമാർ മരിച്ച സംഭവത്തിൽ പോലീസിന്‍റെ അനാസ്ഥയാണ് പ്രതികൾ രക്ഷപ്പെടാൻ കാരണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കല്ലറ പ്രശാന്ത്. ക്രൂരമായ പീഡനം നടന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉണ്ടായിട്ടും അന്വേഷിക്കാതെ പ്രതികൾക്ക് ഒത്താശ ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം സമരപരിപാടികളുമായി മുന്നോട്ട് വരുമെന്നും കറുകച്ചാൽ ശാഖാ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു. ‘ ശാഖാ പ്രസിഡന്‍റ് ടി.എസ്. കുട്ടപ്പൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ കെ .കുട്ടപ്പൻ, സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.ജി. അശോക്്കുമാർ, സംസ്ഥാന സെക്രട്ടറി അജികുമാർ മല്ലപ്പളളി, കെ.സി. മനോജ്, സുനിൽകുമാർ വടക്കേക്കര, ഒ.കെ.സാബു, തങ്കച്ചൻ മ്യാലിൽ, ഷാജി അടവിച്ചിറ, വി.സി. സുരേന്ദ്രൻ, പി.പി. മനോഹരൻ, ഷീലാ തങ്കച്ചൻ, സുനിൽകുമാർ പുതുപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.

Read More

കോട്ടയത്ത് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഒന്നാം പ്രതി അറസ്റ്റിൽ

കോട്ടയം: കിടങ്ങൂരിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി ബെന്നിയെയാണ് മോനിപ്പള്ളിയിൽ വച്ച് കെഎസ്ആർടിസി ബസിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിലെ അഞ്ച് പ്രതികളും പോലീസ് പിടിയിലായി. കഴിഞ്ഞ രണ്ടു വർഷമായി അഞ്ചു പേർ ചേർന്ന് 13 വയസുകാരിയെ പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിൽ ദേവസ്യ, റെജി, ജോബി, നാഗപ്പൻ എന്നിവരെ നേരത്തെ കിടങ്ങൂർ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പോക്സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Read More

പരിശോധന തകൃതി! മാർക്കറ്റുകളിൽ പഴകിയ മൽസ്യങ്ങൾ വ്യാപകമായി വിൽപ്പന നടത്തുന്നു

തൊടുപുഴ: മത്സ്യങ്ങൾ പഴക്കമുള്ളതാണോയെന്നുള്ള പരിശോധന തകൃതിയായി നടക്കുന്പോഴും പഴകിയ മൽസ്യങ്ങൾ വ്യാപകമായി വിൽപ്പന നടത്തുന്നു. പച്ച മൽസ്യത്തിനു പുറമെ കഴിഞ്ഞ ദിവസം പഴകിയ ഉണക്കമൽസ്യവും തൊടുപുഴയിൽ നിന്നും ആരോഗ്യ വിഭാഗം പിടിച്ചെടുത്തു. പഴകിയ മത്സ്യം പിടികൂടിയാൽ തന്നെ നടപടികൾ പിഴയടയ്ക്കലിൽ മാത്രം ഒതുങ്ങുന്നതിനാൽ പഴകിയ മൽസ്യങ്ങളുടെ വിൽപ്പന വീണ്ടും അനസ്യൂതം തുടരുകയാണ്. ഇതിനിടെ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന മൽസ്യം പഴകിയതാണോ രാസ പദാർഥങ്ങൾ കലർത്തിയതാണോയെന്ന് തിരിച്ചറിയാൻ ഉപഭോക്താക്കൾക്ക് പേപ്പർ സ്ട്രിപ്പുകൾ പൊതു മാർക്കറ്റിൽ ലഭ്യമാക്കുമെന്ന പ്രഖ്യാപനം ഫിഷറീസ് വകുപ്പ നടത്തിയെങ്കിലും ഇതും നടപ്പിലായില്ല. ഇപ്പോഴും അന്യ സംസ്ഥാനങ്ങളിൽ നിന്നും മറ്റുമുള്ള മൽസ്യം വൻതോതിൽ അതിർത്തി കടന്നെത്തുന്നുള്ളതായാണ് സൂചന. ഇതിനിടെ ചെറുകിട മൽസ്യ സ്റ്റാളുകളിൽ പരിശോധന നടത്തുന്ന ഭക്ഷ്യസുരക്ഷാ വകുപ്പ് വലിയ മാർക്കറ്റുകളിൽ പരിശോധന നടത്തുന്നില്ലെന്നും ആക്ഷേപമുണ്ട്. തൊടുപുഴ മേഖലയിൽ അടുത്ത നാളുകളിൽ ഒട്ടേറെ മൽസ്യ സ്റ്റാളുകളിൽ നിന്നും പഴകിയ…

Read More

കോട്ടയത്ത് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം; നാലു പേർ കസ്റ്റഡിയിൽ

കിടങ്ങൂർ: കോട്ടയത്ത് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായതായി പരാതി. രണ്ടു വർഷമായി അഞ്ചു പേർ ചേർന്ന് 13 വയസുകാരിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തിൽ ദേവസ്യ, റെജി, ജോബി, നാഗപ്പൻ എന്നിവരെ കിടങ്ങൂർ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു പ്രതി ബെന്നി ഒളിവിലാണ്. പോക്സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Read More