അറുപുഴയിലെ ഗുണ്ടാ ആക്രമണം; ഒരാളെ പൊക്കി; പ്രതിയെ പിടിക്കാനെത്തിയ പോലീസുകാർക്ക് നേരെബന്ധുക്കളുടെ ആക്രമണം;  ഒരാൾ ഒളിവിലെന്ന് പോലീസ്

കോട്ടയം: അറുപുഴയിൽ ഗുണ്ടാ ആക്രമണം നടത്തിയ കേസിൽ ഒരാളെ പോലീസ് പിടികൂടി. മറ്റൊരാൾക്കു വേണ്ടിയുള്ള അന്വേഷണം ഉൗർജിതമാക്കി. തലയോലപ്പറന്പ് പുളിഞ്ചുവട് ബിബിൻ ചാക്കോ(26)യേയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനു വേണ്ടിയാണു പോലീസ് അന്വേഷണം നടത്തുന്നത്. ഒളിവിൽ കഴിഞ്ഞിരുന്ന ബിബിൻ വീട്ടിലെത്തിയതായി രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ പിടികൂടാനെത്തിയ പോലീസ് സംഘത്തിനെ ഇയാളുടെ വീട്ടുകാർ ആക്രമിച്ചു. കടിച്ചും, മാന്തിയുമാണ് പോലീസുകാരെ വീട്ടുകാർ ആക്രമിച്ചത്. പീന്നിട് സാഹസികമായാണ് പ്രതിയെ പോലീസുകാർ കീഴടക്കിയത്. ആക്രമണത്തിൽ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ 28നു അറുപുഴയിലായിരുന്നു കേസിനാസ്പദമായ സംഭവം. അറുപുഴയിലെ വിവാഹ വീട്ടിലെ ചടങ്ങിലുണ്ടായ തർക്കത്തിന്‍റെ തുടർച്ചയായാണ് ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. സംഭവത്തിൽ താഴത്തങ്ങാടി സ്വദേശികളായ സുൽഫിക്കർ, അൻസിൽ എന്നിവർക്ക് വെട്ടേറ്റിരുന്നു. തലയ്ക്കാണ് ഇരുവർക്കും വെട്ടേറ്റത്. തലയോലപ്പറന്പ് സ്വദേശികളായ ഷുക്കൂർ, മാത്യു ചാക്കോ (മാക്കോ) കുമ്മനം…

Read More

ഇടുക്കിയിലെ ഭൂപ്രശ്നവും നിർമാണ നിരോധനവും പിൻവലിക്കണം; 28ന് ഇടുക്കിയിൽ യുഡിഎഫ് ഹർത്താൽ

കട്ടപ്പന: ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്നും നിർമാണ നിരോധനം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫിന്‍റെ നേതൃത്വത്തിൽ 28-ന് ഇടുക്കി ജില്ലയിൽ ഹർത്താൽ ആചരിക്കുമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ എസ്. അശോകനും കണ്‍വീനർ അലക്സ് കോഴിമലയും അറിയിച്ചു. രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ. ഇടുക്കിയോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു നിയമസഭാസമ്മേളനം തുടങ്ങുന്ന 28ന് രാവിലെ പത്തുമുതൽ റോഷി അഗസ്റ്റിൻ എംഎൽഎ നിയമസഭയ്ക്കു മുന്നിൽ ഉപവസിക്കും.

Read More

എൻഡിഎ തട്ടിക്കൂട്ട് മുന്നണി; മഞ്ചേശ്വരത്ത് ജയിക്കുമായിരുന്ന സുരേന്ദ്രനെ കോന്നിയിലിട്ട് ബിജെപിക്കാരെല്ലാം ചേർന്നുകൊന്നെന്ന് പിസി ജോർജ്

കോട്ടയം: എൻഡിഎക്കും ബിജെപിക്കുമെതിരെ ജനപക്ഷനേതാവ് പി.സി. ജോർജ് എംഎൽഎ. എൻഡിഎ തട്ടിക്കൂട്ട് മുന്നണിയാണെന്ന് അദ്ദേഹം ആരോപിച്ചു. ഹിന്ദുഅല്ലാത്തവരെല്ലാം മനുഷ്യരല്ലെന്നാണു ബിജെപി കരുതുന്നത്. തോൽക്കാൻ വേണ്ടിയാണു ബിജെപി സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നത്. എൻഡിഎക്ക് എത്രനാൾ മുന്നോട്ടുപോകാൻ കഴിയുമെന്ന് അറിയില്ല. എൻഡിഎ യോഗത്തിൽ ഇനി താൻ പങ്കെടുക്കില്ല. എൻഡിഎ ഒരു മുന്നണിയാണോയെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കണം. കെ. സുരേന്ദ്രൻ മഞ്ചേശ്വരത്തു മത്സരിച്ചാൽ ജയിക്കുമായിരുന്നു. കോന്നിയിൽ ബിജെപിക്കാരെല്ലാം ചേർന്നു സുരേന്ദ്രനെ കൊല്ലുകയായിരുന്നു. ചലച്ചിത്ര സംവിധായകൻ ശ്രീകുമാർമേനോൻ കുഴപ്പക്കാരനാണ്. എല്ലാ പ്രശ്നങ്ങൾക്കും കാരണം ശ്രീകുമാർ മേനോൻ ആണെന്നു താൻ നേരത്തെ പറഞ്ഞിരുന്നതായും അദ്ദേഹം ആരോപിച്ചു

Read More

 കാണാത്തവരായി ആരെങ്കിലുമുണ്ടോ..!  മലരിക്കൽ ആമ്പൽ കാഴ്ചകൾ ആസ്വദിക്കാൻ ഇനി പതിനാലു ദിവസങ്ങൾക്കൂടി മാത്രം

കോട്ടയം: തുലാവർഷംമൂലം കൃഷിപ്പണികൾ നീട്ടിയതോടെ മലരിക്കൽ ആന്പൽകാഴ്ചകൾ രണ്ടാഴ്ച കൂടി തുടരും. മലരിക്കൽ തിരുവായ്ക്കരി പാടത്താണ് ഇപ്പോൾ ഇരുന്നൂറിലധികം ഏക്കറിൽ ആന്പൽകാഴ്ചയുള്ളത്. മലരിക്കൽ നിന്നു രാവിലെ ആറു മുതൽ ടൂറിസം സൊസൈറ്റി വള്ളങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അവധി ദിവസങ്ങൾ നോക്കാതെ മറ്റു ദിവസങ്ങളിൽ എത്തുന്നത് വളരെ സൗകര്യപ്രദമാണെന്ന് ടൂറിസം സൊസൈറ്റി സെക്രട്ടറി വി.എസ.് ഷാജിമോൻ വട്ടപ്പള്ളിൽ അറിയിച്ചു. പനച്ചിക്കാട് ആന്പാട്ടുകടവ് ആന്പൽ വസന്തം ഫെസ്റ്റു രണ്ടാഴ്ചത്തേക്കു കൂടി നീട്ടിയിട്ടുണ്ട്. കഴിഞ്ഞ 19 ന് ജില്ലാ കളക്്ടർ പി.കെ. സുധീർ ബാബു ഉദ്ഘാടനം ചെയ്ത ഫെസ്റ്റ് രണ്ട് ദിവസം നടത്താനാണ് തീരുമാനിച്ചിരുന്നത്. സന്ദർശകരുടെ വൻ തിരക്ക് അനുഭവപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് ഫെസ്റ്റ് രണ്ടാഴ്ച കൂടി നീട്ടാൻ തീരുമാനിച്ചത്. ഇവിടെ സന്ദർശകർക്ക് വള്ളത്തിൽ സഞ്ചരിച്ച് അന്പൽ പൂക്കൾ കാണുന്നതിനു സൗകര്യമുണ്ട്. സന്ദർശകരുടെ തിരക്ക് വർധിക്കുന്നത് പരിഗണിച്ച് കൂടുതൽ വള്ളങ്ങൾ ഏർപ്പെടുത്തുന്നതിനും ശ്രമിക്കുന്നുണ്ട്. നാടൻ…

Read More

പട്ടാപകൽ വീടിന്‍റെ മതിൽ കയറി പെൺകുട്ടികളുടെ ഫോട്ടോയെടുത്തു; ചോദ്യം ചെയ്ത കുടുംബനാഥനെ വീട്ടിൽ കയറി മർദ്ദിച്ചു; ഇരുപതുകാരൻ പോലീസ് പിടിയിൽ

കടുത്തുരുത്തി: മൊബൈലിൽ കുടുംബാംഗങ്ങളുടെ ഫോട്ടോയെടുത്തത് ചോദ്യം ചെയ്ത ഗൃഹനാഥനെ വീട്ടിൽ കയറി തലയ്ക്കടിച്ച് പരിക്കേൽപിച്ച കേസിലെ ഒന്നാം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോതനല്ലൂർ സ്വദേശി മനുവിനെ (20) ആണ് കടുത്തുരുത്തി എസ്ഐ ബി.ജയകുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഉൾപെട്ടിട്ടുള്ള മനുവിന്‍റെ സുഹൃത്തും രണ്ടാം പ്രതിയുമായ അഖിലിനായി പോലീസ് തിരച്ചിൽ ഉൗർജിതമാക്കി. സംഭവം സംബന്ധിച്ചു പോലീസ് പറയുന്നതിങ്ങനെ, കഴിഞ്ഞ 21 ന് ഉച്ചയ്ക്ക് കോതനല്ലൂർ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറായ കെ.ജെ. മാത്യുവിന്‍റെ (തങ്കച്ചൻ-52) വീടിന് മുന്നിലെ മതിലിൽ കയറി വീടിനുള്ളിലേക്ക് ഫോക്കസ് ചെയ്ത് പ്രതികളായ മനുവും അഖിലും മൊബൈലിൽ ചിത്രങ്ങൾ പകർത്തി. തന്‍റെ പെണ്‍മക്കളുൾപ്പെടെയുള്ള കുടുംബാംഗങ്ങളുടെ ഫോട്ടോയാണ് ഇവർ എടുത്തതെന്ന് കരുതി മാത്യു ഇവരെ ചോദ്യം ചെയ്തു. ഇതോടെ ഇവിടെ നിന്നും മുങ്ങിയ പ്രതികൾ രാത്രി ഏഴോടെ മാത്യുവിന്‍റെ വീട്ടിലെത്തി ബഹളം വച്ചു.…

Read More

‘ആർക്കോ, എന്തൊക്കെയോ മറയ്ക്കാനുണ്ട് ’;  കോട്ടയം നഗരസഭാ  ചെയർപേഴ്സണിന്‍റെ ഓഫീസിൽനിന്ന് ഹാർഡ് ഡിസ്ക് മോഷണം പോയി;  പോലീസ് അന്വേഷണം ആരംഭിച്ചു 

കോട്ടയം: നഗരസഭ ചെയർപേഴ്സണ്‍ ഡോ. പി.ആർ. സോനയുടെ ഓഫീസിസൽ നിന്നും സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് മോഷണം പോയ സംഭവത്തിൽ കോട്ടയം വെസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ 19നാണു ഹാർഡ് ഡിസ്ക് മോഷണം പോയത്. എൻജിനിയറിംഗ്, റവന്യു വിഭാഗങ്ങളിലേക്കുള്ള മൂന്നു സിസിടിവി ദൃശ്യങ്ങളുടെ ഹാർഡ് ഡിസ്കാണ് കാണാതായിരിക്കുന്നത്. ഒരുമാസത്തെ ദ്യശ്യങ്ങളാണ് ഇതിലുള്ളത്. സംഭവത്തിൽ ഇന്നലെയാണ് ചെയർപേഴ്സണ്‍ പോലീസിൽ പരാതി നല്കിയത്.  ഓഫീസ് പ്രവർത്തിക്കുന്ന ദിവസങ്ങളിൽ നഗസരസഭാധ്യക്ഷ സ്ഥലത്തില്ലെങ്കിലും മുറി പൂട്ടാറില്ല. മോഷണം നടന്ന സാഹചര്യത്തിൽ നഗരസഭാധ്യക്ഷ സ്ഥലത്തില്ലാത്ത സമയങ്ങളിൽ ഓഫീസ് മുറി പൂട്ടിയിടാൻ തീരുമാനിച്ചിട്ടുണ്ട്.

Read More

പാമ്പാടിയിൽ വീടിനുള്ളിൽ അമ്മയുടെയും മകളുടെയും മൃതദേഹം കണ്ട സംഭവം; ബലപ്രയോഗം നടന്നതിന്‍റെ ലക്ഷണങ്ങളില്ല; മരണത്തിൽ പോലീസിന്‍റെ നിഗമനങ്ങൾ ഇങ്ങനെ…

കോട്ടയം: വീടിനുള്ളിൽ അമ്മയുടെയും മകളുടെയും രണ്ടു ദിവസം പഴക്കമുള്ള മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പാന്പാടി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പാന്പാടി വെള്ളൂർ പൊന്നപ്പൻസിറ്റി മണ്ണുകുളങ്ങര പരേതനായ വൽസമ്മ (80), മകൾ മിനി (50) എന്നിവരെയാണ് ബുധനാഴ്ച രാത്രിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുള്ളതിനാലാണ് പോലീസ് വിശദമായ അന്വേഷണം നടത്തുന്നത്. വത്സമ്മയെ കൊലപ്പെടുത്തിയശേഷം മകൾ മിനി തൂങ്ങി മരിച്ചതാണോ, ഇരുവരും ജീവനൊടുക്കിയതാണോ എന്ന കാര്യത്തിൽ പോലീസിനു വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ല. വൽസമ്മയുടെ കൈയിലെ ഞരന്പ് മുറിച്ച നിലയിലും മിനിയെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയിരുന്നത്. വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ ബലപ്രയോഗം നടന്നതിന്‍റെ ലക്ഷണങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതേസമയം വത്സമ്മ മരിച്ചത് രക്തം നഷ്്ടപ്പെട്ടതു മൂലം ശ്വാസം കിട്ടാതെയോ ഹൃദയാഘാതം മൂലമോ ആണെന്നാണ് പോസ്റ്റുമോർട്ടത്തിന്‍റെ പ്രാഥമിക റിപ്പോർട്ടെന്ന് പോലീസ് പറഞ്ഞു. കൈയിലെ മുറിവ് മരണത്തിനു കാരണമാകുന്നതല്ലെങ്കിലും ഈ…

Read More

കൊലകൊല്ലിയായി കെഎസ്ആർടിസി; നിർത്തിയിട്ട ബൈക്കിൽ ഇരുന്ന യുവാവിനെ ഇടിച്ചു തെറിപ്പിച്ചു; നിലത്തുവീണ റോബിന്‍റെ ദേഹത്തുകൂടി കയറിയിറങ്ങി ബസിന്‍റെ പിൻചക്രം

ചിങ്ങവനം: റോഡരികിൽ നിർത്തിയ ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു. വാഗമണ്‍ കൈതംപതാൽ സോഫിയ ഭവനിൽ എസ്. റോബിൻ (21 ) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴോടെ ചിങ്ങവനം പുത്തൻപാലത്തിന് സമീപമാണ് അപകടം. കോട്ടയം ഭാഗത്തേയ്ക്ക് വരികയായിരുന്ന ബസ് വഴിയരികിൽ നിർത്തിയിട്ട ബൈക്കിൽ ഇരിക്കുകയായിരുന്ന റോബിനെ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് റോബിൻ ബസിന്‍റെ പിൻചക്രത്തിനടിയിലേക്ക് തെറിച്ചു വീണു. സംഭവത്തെ തുടർന്ന് ചിങ്ങവനം പോലീസ് സ്ഥലത്തെത്തി ഗുരുതരമായി പരിക്കേറ്റ റോബിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചിങ്ങവനത്ത് മന്പലത്ത് ഹോട്ടലിലെ ജീവനക്കാരനാണ് റോബിൻ. റോബിന്‍റെ മൃതദേഹം ഇന്നു കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും.  ബസിടിച്ചു യുവാവ് മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ ചിങ്ങവനം പോലീസ് കേസെടുത്തു.  മനപൂർവമല്ലാത്ത നരഹത്യയ്ക്കാണു പോലീസ് കേസെടുത്തിരിക്കുന്നത്. അപകടത്തിനിടയാക്കിയ ബസ് പോലീസ് കസ്റ്റഡിയിൽ

Read More

പാമ്പാടിയിൽ വീടിനുള്ളിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു

കോട്ടയം: വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ അമ്മയുടെയും മകളുടെയും ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. പാന്പാടി വെള്ളൂർ പൊന്നപ്പൻസിറ്റി മണ്ണുകുളങ്ങര വൽസമ്മ (80), മകൾ മിനി (50) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നു രാവിലെ പാന്പാടി എസ്എച്ച്ഒ യു. ശ്രീജിത്തിന്‍റെ നേതൃത്വത്തിലാണു ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചത്. ഇന്നലെ രാത്രിയിലാണു ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. അമ്മയും മകളും താമസിച്ചിരുന്ന വീട്ടിൽ രണ്ടു ദിവസമായി ലൈറ്റ് തെളിഞ്ഞു കിടക്കുന്നതും രണ്ടുദിവസത്തെ പത്രങ്ങൾ വീടിനു പുറത്ത് കിടന്നിരുന്നതും കണ്ടു സംശയം തോന്നിയ അയൽവാസികൾ ഇന്നലെ വൈകുന്നേരം ആറരയോടെ പാന്പാടി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്നു പാന്പാടി പോലീസ് സ്ഥലത്തെത്തി വീട് തുറന്നു അകത്തു കയറിയപ്പോഴാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾക്കു രണ്ടു ദിവസത്തെ പഴക്കമുള്ളതായി പോലീസ് പറഞ്ഞു. വത്സമ്മയും മകൾ മിനിയും അയൽവാസികളുമായി അധികം ബന്ധം പുലർത്തിയിരുന്നില്ല. വത്സമ്മ നിലത്തും മകൾ മിനി ഉത്തരത്തിൽ തൂങ്ങിയനിലയിലുമാണ്…

Read More

വെള്ളം ഒഴുകിപ്പോകാൻ  ഓടയില്ല;  ഏറ്റുമാനൂർ-അതിരന്പുഴ റോഡിലെ വെള്ളക്കെട്ട് ദുരിതമാകുന്നു

അതിരന്പുഴ: ഏറ്റുമാനൂർ – അതിരന്പുഴ റോഡിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ യാത്രക്കാർ ദുരിതത്തിൽ. അതിരന്പുഴ പള്ളി ജംഗ്ഷനു സമീപം ഉപ്പുപുരയ്ക്കൽ താഴെയും യൂണിവേഴ്സിറ്റി ജംഗ്ഷനു സമീപവുമാണ് മഴ പെയ്താൽ വലിയ വെള്ളക്കെട്ട് രൂപപ്പെടുന്നത്. ഇതോടെ ഇരുചക്രവാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകാൻ ബുദ്ധിമുട്ടാണ്. വെള്ളം ഒഴുകിപ്പോകാൻ ഇവിടെ ഓടയോ മറ്റ് മാർഗങ്ങളോ ഇല്ലാത്തതാണ് വെള്ളക്കട്ട് ഉണ്ടാകാൻ കാരണം. വെള്ളം കെട്ടിനിൽക്കുന്നതോടെ റോഡിനും നാശമുണ്ടായിട്ടുണ്ട്. വലിയ വാഹനങ്ങൾ സഞ്ചരിക്കുന്പോൾ ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവരുടെയും കാൽനടയാത്രക്കാരുടെയും ദേഹത്ത് ചെളി വെള്ളം തെറിക്കുന്നതും പതിവാണ്. വെള്ളക്കെട്ടിന് പരിഹാരം കാണമെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടു.

Read More