തൊടുപുഴ: അമിതവേഗത്തിൽ ബൈക്കുകൾ ചീറിപ്പായുന്നതു മൂലം നിരത്തുകളിൽ കൗമാര ജീവിതങ്ങൾ പൊലിയുന്നു. പല കുടുംബങ്ങളുടെയും പ്രതീക്ഷകളാണ്ഇരുചക്ര വാഹനങ്ങളുമായുള്ള ചങ്ങാത്തം മൂലം ഇല്ലാതാകുന്നത്. ഇന്നലെ രാത്രി പെരുന്പിള്ളിച്ചിറ അൽ അസ്ഹർ കോളജ് വിദ്യാർഥി മരിക്കാനിടയായ സംഭവത്തിലും ബൈക്കിന്റെ അമിത വേഗമാണ് അപകട കാരണമായതെന്നാണ് പോലീസ് പറയുന്നത്. അമിതവേഗത്തിലെത്തിയ ബൈക്ക് പോസ്റ്റിലിടിച്ചാണ് കായംകുളം കൃഷ്ണപുരം ചിറ്റക്കാട്ട് സന്തോഷ്കുമാറിന്റെ മകൻ സന്ദീപ് മരിച്ചത്. തൊടുപുഴയിൽ നിന്നും താമസസ്ഥലത്തേക്കുള്ള മടക്കയാത്രയിലായിരുന്നു അപകടം. സുഹൃത്തിന്റെ ബൈക്കോടിച്ച് പോകുന്പോഴായിരുന്നു അപകടമുണ്ടായത്. കഴിഞ്ഞ ദിവസം തൊടുപുഴ – മൂലമറ്റം റൂട്ടിലുണ്ടായ അപകടത്തിൽ കരുണാപുരം പനച്ചിത്തുരുത്തേൽ അമൽ സാബു മരിച്ചത് ബൈക്ക് ബസിനടിയിൽപ്പെട്ടായിരുന്നു. അമിത വേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ടതിനെ തുടർന്ന് തെറിച്ചു വീണ അമൽസാബുവും സുഹൃത്തും ബസിനടിയിൽപ്പെടുകയായിരുന്നു. ബൈക്കുകളിൽ അമിത വേഗത്തിൽ ചീറിപ്പായുന്ന കൗമാരപ്രായക്കാരെ നിയന്ത്രിക്കാൻ കഴിയാത്തതാണ് അപകടങ്ങൾ പെരുകാനിടയാക്കുന്നതെന്ന് പറയപ്പെടുന്നു. കാൽനട യാത്രക്കാർക്കും മറ്റു വാഹന…
Read MoreCategory: Kottayam
തിരുവനന്തപുരം-കാസർഗോഡ് സെമി ഹൈസ്പീഡ് റെയിൽവേ ;മുളക്കുളത്ത് മനുഷ്യച്ചങ്ങല തീർത്ത് നാട്ടുകാരുടെ പ്രതിഷേധം
കടുത്തുരുത്തി: തിരുവനന്തപുരം-കാസർഗോഡ് സെമി ഹൈസ്പീഡ് റെയിൽവേ കടന്നു പോകുന്ന മുളക്കുളത്ത് പ്രതിഷേധം ശക്തമായി. നൂറുകണക്കിന് കുടുംബാംഗങ്ങൾ മനുഷ്യചങ്ങല തീർത്താണ് പ്രതിഷേധിച്ചത്. സെമി സ്പീഡ് റെയിൽവേ കടന്നുപോകുന്ന കോട്ടയം ജില്ലയിലെ അതിർത്തിയായ മുളക്കുളത്തെ മൂവാറ്റുപുഴയാറിന്റെ തീരത്ത് താമസിക്കുന്ന നാൽപതോളം വീട്ടുകാർ ഒഴിഞ്ഞു പോകേണ്ടി വരും. ഇവിടെ സ്ഥതി ചെയ്യുന്ന മത്സ്യകോളനി വഴിയാണ് റെയിൽവേ ലൈൻ കടന്നു പോകുന്നതെന്നാണ് അറിയുന്നത്. ഇതിനായി മുളക്കുളം-വെള്ളൂർ റോഡിൽ മാർക്കും ചെയ്തിട്ടുണ്ട് ഹൈ സ്പീഡ് റെയിൽവേക്കെതിരെ മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് സുജാത സുമോന്റെ നേതൃത്വത്തിൽ ആക്ഷൻ കൗണ്സിൽ രൂപീകരിച്ചു പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ മുളക്കുളത്ത് നടന്ന മനുഷ്യച്ചങ്ങലയിൽ നൂറുകണക്കിന് വീട്ടുകാർ പങ്കെടുത്തു. തുടർന്ന് നടന്ന യോഗത്തിൽ എം.ടി. തോമസ് മുറംതൂക്കിൽ, പി.ആർ. ശശികുമാർ, രാജേഷ് മുളക്കുളം, ശിവപ്രസാദ് ഇരവിമംഗലം, കെ.ജി. ശിവശങ്കരൻ നായർ എന്നിവർ പ്രസംഗിച്ചു. മുളക്കുളം പഞ്ചായത്തിലെ…
Read Moreനഗരസഭയുടെ വാക്കും പഴയ ചാക്കും…ഗാന്ധിജയന്തി ദിനാഘോഷം ഗംഭീരമാക്കി; വിദ്യാർഥികൾ ശേഖരിച്ച മാലിന്യം നഗരസഭ എടുത്തു മാറ്റിയില്ല; ചീഞ്ഞനാറി ഏറ്റുമാനൂർ ബസ് സ്റ്റാന്റ്
ഏറ്റുമാനൂർ: ഗാന്ധിജയന്തി ദിനത്തിൽ എംജി യൂണിവേഴ്സിറ്റി വിദ്യാർഥികൾ ശേഖരിച്ച മാലിന്യം ഏറ്റുമാനൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ കെട്ടി ക്കിടക്കുന്നു. എംജി യൂണിവേഴ്സിറ്റി വിദ്യാർഥികൾ ഏറ്റുമാനൂർ നഗരപ്രദേശത്ത് ദുർഗന്ധംപരത്തി അലക്ഷ്യമായി ഇട്ടിരുന്ന പച്ചക്കറി, പ്ലാസ്റ്റിക്ക്, മത്സ്യം തുടങ്ങിയ മാലിന്യങ്ങളാണു ശേഖരിച്ച് ചാക്കിൽ കെട്ടി വച്ചത്. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും നഗരസഭ അത് എടുത്ത് മാറ്റാത്തത് മൂലം യാത്രക്കാർക്കും കച്ചവടക്കാർക്കും മാലിന്യങ്ങൾ തലവേദനയായിരിക്കുകയാണ്. ശേഖരിച്ച മാലിന്യം നഗരസഭ തന്നെ സംസ്കരിച്ചു കൊള്ളാമെന്ന ഉറപ്പിൻമേലാണ് വിദ്യാർഥികൾ മാലിന്യങ്ങൾ ശേഖരിച്ച് തരം തിരിച്ച് വിവിധ ചാക്കുകളിലാക്കി കെഎസ്ആർടിസി സ്റ്റാൻഡിലെ പഴയ കെട്ടിടത്തിൽ ശേഖരിച്ചത്. എന്നാൽ ഗാന്ധി ജയന്തി കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും ഇവ നീക്കം ചെയ്യാനോ, സംസ്കരിക്കാനോ നഗരസഭാ അധികൃതർ തയ്യറായിട്ടില്ല. ദിവസങ്ങൾ പിന്നിട്ടതോടെ പല തരത്തിലുള്ള മാലിന്യങ്ങൾ ചീഞ്ഞുനാറി ബസ് സ്റ്റാൻഡും പരിസരവും ദുർഗന്ധത്തിൽ മുങ്ങിയിരിക്കുകയാണെന്ന് യാത്രക്കാരും വ്യാപാരികളും പറയുന്നു. മാലിന്യ നിക്ഷേപത്താൽ…
Read Moreസംസ്ഥാന ജൂണിയർ അത്ലറ്റിക് മീറ്റിലെ അപകടം; അപകടത്തിനു കാരണമായത് അധികൃതരുടെ അനാസ്ഥ
പാലാ: പാലായിൽ നടന്ന സംസ്ഥാന ജൂണിയർ അത്ലറ്റിക്സ് മീറ്റിൽ ഹാമർ തലയിൽ വീണു വിദ്യാർഥിക്കു പരിക്കേൽക്കാനിടയായ സംഭവം അധികൃതരുടെ അനാസ്ഥ മൂലമാണെന്ന ആരോപണം ശക്തം. ജാവലിൻ, ഹാമർ മത്സരങ്ങൾ നടത്തുന്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണു പാലായിൽ മത്സരങ്ങൾ സംഘടിപ്പിച്ചത്. ഇതിനു പുറമേ കായികാധ്യപകരുടെ ചട്ടപ്പടി സമരം നടക്കുന്നതിനാൽ പലകാര്യങ്ങൾക്കും നിയോഗിച്ചിരുന്നതു വിദ്യാർഥികളെയായിരുന്നു. അത്ലറ്റിക്സ് അസോസിയേഷന് നിരവധി ഒഫീഷ്യൽസ് ഉണ്ടായിരുന്നിട്ടും സമരത്തിൽ പങ്കെടുക്കുന്നതിനാൽ പലരും പാലാ സ്റ്റേഡിയത്തിലേക്കു തിരിഞ്ഞുനോക്കിയതേയില്ല. വിദ്യാർഥികളെത്തന്നെ പോയിന്റ് എഴുതാനും ദൂരം അളക്കാനുമൊക്കെ നിയോഗിക്കേണ്ട ഗതികേടിലായിരുന്നു സംഘാടകർ. അപകടമുണ്ടായതു സംബന്ധിച്ചു സമഗ്ര അന്വേഷണം നടത്തണമെന്നും കായിക നിബന്ധനകൾക്ക് വിധേയമല്ലാതെയും ആവശ്യത്തിന് സുരക്ഷയൊരുക്കാതെയും സംസ്ഥാന മത്സരങ്ങൾപോലും തട്ടിക്കൂട്ടുതരത്തിൽ നടത്തുന്നത് തടയണമെന്നും കായികതാരങ്ങൾ ആവശ്യപ്പെട്ടു. പ്രധാന ത്രോ മത്സരങ്ങൾ നടക്കുന്പോഴും സ്റ്റേഡിയത്തിനുള്ളിൽ തലങ്ങും വിലങ്ങും നടക്കുന്ന വോളണ്ടിയർമാരെ കാണാമായിരുന്നു. പരിക്കേറ്റതോടെ സംഘാടകർ അഫീലിന്റെ തെറ്റുകൊണ്ടാണു അപകടം സംഭവിച്ചതെന്നു…
Read Moreസംസ്ഥാന ജൂണിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിനിടെ വിദ്യാർഥിക്ക് പരിക്കേറ്റ സംഭവം; പരിപാടി നിർത്തി വച്ചു; വിദ്യാർഥിയുടെ നില ഗുരുതരമായി തുടരുന്നു
കോട്ടയം: സംസ്ഥാന ജൂണിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് നിർത്തിവച്ചു. വോളണ്ടിയറായിരുന്ന വിദ്യാർഥിയുടെ തലയിൽ ഹാമർ വീണ് പരിക്കേറ്റതിനെ തുടർന്നാണ് ചാന്പ്യൻഷിപ്പ് നിർത്തിവച്ചത്. പരിക്കേറ്റ വിദ്യാർഥിയുടെ നില ഗുരുതരമായി തുടരുകയാണ്. പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ് വിദ്യാർഥി അഫീൽ ജോണ്സനാ(16)ണു പരിക്കേറ്റത്. അഫീലിനെ പാലാ ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു. മേലുകാവ് ചെവ്വൂർ കുറിഞ്ഞംകുളം ജോർജ് ജോണ്സന്റെ മകനാണ് അഫീൽ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച ഉച്ചയോടെ ഹാമർ ത്രോ മത്സരം നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഒരുവിഭാഗം കായികാധ്യാപകർ സംസ്ഥാന വ്യാപകമായി നിസഹകരണം നടത്തുന്നതിനിടെയാണു പാലായിൽ ജൂണിയർ അത്ലറ്റിക് മീറ്റ് നടക്കുന്നത്. അധ്യാപകരുടെ കുറവിനെത്തുടർന്നു വിദ്യാർഥികളെ ഡ്യൂട്ടിക്കു നിയോഗിക്കുകയായിരുന്നു. ജാവലിൻ മത്സര വോളണ്ടിയറായിരുന്ന അഫീൽ ജാവലിൻ എടുക്കാനായി ഗ്രൗണ്ടിലേക്കു നീങ്ങവേ മൂന്നു കിലോ തൂക്കമുള്ള ഹാമർ…
Read Moreകോട്ടയം ഓക്സിജൻ ഷോറൂമിലെ മോഷണം; മോഷണം വ്യക്തമായ ആസൂത്രണത്തോടെ; പിന്നിൽ പ്രഫഷണൽ സംഘമെന്നു സൂചന
കോട്ടയം: കോട്ടയം തിരുനക്കര ഓക്സിജൻ ഡിജിറ്റൽ ഷോപ്പിൽ മോഷണം നടത്തിയത് ബിഹാർ, നേപ്പാൾ സ്വദേശികൾ ഉൾപ്പെടുന്ന പ്രഫഷണൽ സംഘമാണെന്ന് പോലീസിനു സൂചന ലഭിച്ചു. കേസന്വേഷണത്തിനായി വെസ്റ്റ് എസ്എച്ച്ഒ എം.ജെ. അരുണിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. 2017ൽ സമാനമായ രീതിയിൽ തിരുവനന്തപുരത്തുള്ള ഒരു കടയിലും മോഷണം നടന്നിരുന്നു. അതുമായി ബന്ധപ്പെട്ടു ബിഹാർ സ്വദേശികളായ രണ്ടു പേരെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു. തിരുവനന്തപുരത്ത് കവർച്ച നടത്തിയ രീതിയിൽ തന്നെയാണ് കോട്ടയത്ത് ഓക്സിജനിലും മോഷണം നടത്തിയിരിക്കുന്നത്. സാധാരണയായി 10 പേരടങ്ങുന്ന സംഘമാണ് മോഷണം നടത്തുന്നതിനായി കേരളത്തിൽ എത്തുന്നത്. കുറഞ്ഞതു മൂന്നു ജില്ലകളിൽ മോഷണം നടത്തിയശേഷമായിരിക്കും സംഘം തിരികെ മടങ്ങുക. മോഷണത്തിലുടെ ലഭിക്കുന്ന മൊബൈൽ ഫോണ് ഉൾപ്പെടെയുള്ളവ നേപ്പാളിൽ എത്തിച്ചാണു വില്പന നടത്തുന്നതെന്നും കോട്ടയം വെസ്റ്റ് എസ്എച്ച്ഒ എം.ജെ. അരുണ് പറഞ്ഞു. ഏതാനും ദിവസങ്ങൾക്കുള്ളിൽ കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂർ എന്നീ…
Read Moreപനച്ചിക്കാട് ദക്ഷിണ മൂകാംബിയിൽ പൂജവയ്പ് ഒരുക്കങ്ങൾ പൂർത്തിയായി; വിജയദശമി ദിനത്തിൽ രാവിലെ നാലു മുതൽ എഴുത്തിനിരുത്ത് ആരംഭിക്കും
ചിങ്ങവനം: പനച്ചിക്കാട് ദക്ഷിണ മൂകാംബിയിൽ പൂജവെപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഇതിനായി സരസ്വതി സന്നിധിയിൽ പ്രത്യേകം മണ്ഡപം ഒരുങ്ങി കഴിഞ്ഞു. പൂജവെപ്പിനായി വിശിഷ്ഠ ഗ്രന്ഥങ്ങളും, പാഠപുസ്തകങ്ങളും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര നാളെ വൈകുന്നേരം 6.15ന് ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും. കുഴിമറ്റം ഉമാമഹേശ്വര ക്ഷേത്രം, ചോഴിയക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, സ്വാമി വിവേകാനന്ദ പബ്ലിക് സ്കൂൾ എന്നിവിടങ്ങളിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്രകൾ വൈകുന്നേരം 5.30ന് പരുത്തുംപാറയിൽ എത്തിച്ചേരുന്പോൾ പനച്ചിക്കാട് ശ്രീസരസ്വതി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ഭക്തജനങ്ങൾ സ്വീകരണം നൽകുകയും തുടർന്ന് ഘോഷയാത്രയിൽ പങ്കാളികളാകുകയും ചെയ്യും. തുടർന്ന് വിവിധ വാദ്യമേളങ്ങളുടെ അകന്പടിയോടെ ഘോഷയാത്ര പനച്ചിക്കാട് കുമാരനാശാൻ മെമ്മോറിയൽ എസ്എൻഡിപി ശാഖയുടേയും, പനച്ചിക്കാട് എൻഎസ്എസ് കരയോഗ മന്ദിരത്തിന്റെയും സ്വീകരണത്തിനുശേഷം ക്ഷേത്രങ്കണത്തിൽ എത്തിച്ചേരുന്നതും 6.30ന് സരസ്വതി സന്നിധിയിൽ പ്രത്യേകം തയാറാക്കിയ മണ്ഡപത്തിൽ പൂജവയ്ക്കും. തുടർന്ന്, കലാമണ്ഡപത്തിൽ ഒന്പതിന്, മേജർസെറ്റ് കഥകളി അരങ്ങേറും. ദുർഗാഷ്ടമി ദിനമായ ആറിന്, രാത്രി…
Read Moreചിത്രകാരന്മാരെ സർക്കാർ പ്രോത്സാഹിപ്പിക്കണമെന്ന് കോട്ടയം നസീർ
കോട്ടയം: ചിത്രകാരന്മാർക്ക് സഹായവും പ്രോത്സാഹനവും സർക്കാർ നല്കണമെന്ന് ചലച്ചിത്ര താരം കോട്ടയം നസീർ. തപസ്യ കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന ചിത്രകാര സംഗമം കോട്ടയത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചിത്രകാരന്മാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അവരുടെ കൂട്ടായ്മകൾ സംഘടിപ്പിക്കുന്നതിനും തപസ്യ ചെയ്യുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. തപസ്യ സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് പ്രഫ. പി.ജി. ഹരിദാസ് അധ്യക്ഷനായി. രവിവർമ്മ കോളജ് ഓഫ് ഫൈൻ ആർട്ട്സിലെ മുൻ പ്രിൻസിപ്പാൾ പ്രഫ. ടി.എ.എസ്. മേനോൻ, ലളിതകലാ അക്കാദമി മുൻ ചെയർമാൻ കെ.എ. ഫ്രാൻസിസ്, തപസ്യ സംസ്ഥാന സെക്രട്ടറി പി.ജി. ഗോപാലകൃഷ്ണൻ, ശിവകുമാർ അമൃതകല, എൻ. ശ്രീനിവാസൻ, ബിബിരാജ് നന്ദിനി, പി.ജി. ഗോപാലകൃഷ്ണൻ, പി.എൻ. ബാലകൃഷ്ണൻ, വി.ജി. ജയദേവ്, വി.എസ്. മധു എന്നിവർ പ്രസംഗിച്ചു.
Read Moreകോട്ടയത്ത് വൻ ചീട്ടുകളിസംഘം പിടിയിൽ; 2,86,000 രൂപയുമായി പിടിയിലായത് 22 പേർ; പിടിച്ചെടുത്തത് അഞ്ച് കാറുകളും ആറു ബൈക്കുകളും ഒരു ഓട്ടോറിക്ഷയും
കോട്ടയം: മെഡിക്കൽ കോളജിനു സമീപത്ത് നിന്നും 22 പേരടങ്ങുന്ന വൻ ചീട്ടുകളി സംഘത്തെ ഗാന്ധിനഗർ പോലീസ് പിടികൂടി. ഇന്നലെ രാത്രിയോടെയാണ് മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയ്ക്കു പുറകിലുള്ള വീട്ടിൽ നിന്നും ചീട്ടുകളി സംഘത്തെ പോലീസ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും 2,86,000 രൂപയും അഞ്ച് കാറുകളും ആറു ബൈക്കുകളും ഒരു ഓട്ടോറിക്ഷയും പോലീസ് പിടിച്ചെടുത്തു. നിരവധി കേസുകളിൽ പ്രതികളായ അരുണ് ഗോപന്റെയും അമ്മഞ്ചേരി സിബിയുടെയും നേതൃത്വത്തിലാണ് ഇവിടെ ചീട്ടുകളി കേന്ദ്രം പ്രവർത്തിച്ചിരുന്നത്. കോട്ടയം ടൗണ്, കുമാരനല്ലൂർ, മാങ്ങാനം, മാന്നാനം, പെരുന്പാവൂർ തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്നാണ് ചീട്ടുകളിക്കാൻ ആളുകളെത്തിയിരുന്നത്. 22 പേരാണ് ഇന്നലെ രാത്രിയിൽ ചീട്ടുകളി നടക്കുന്പോൾ കളത്തിലുണ്ടായിരുന്നത്. സ്കോർപ്പിയോ, മാരുതി ബ്രീസ, ഹോണ്ട സിറ്റി അടക്കമുള്ള ആഡംബര കാറുകൾ അടക്കം അഞ്ച് കാറുകളും, ആറു ബൈക്കുകളും ഒരു ഓട്ടോറിക്ഷയും ചീട്ടുകളിക്കാൻ എത്തിയവരിൽ നിന്നു പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.…
Read Moreകെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷം; കോട്ടയം ജില്ലയിൽ ഇന്നലെ മുടങ്ങിയത് 45 സർവീസുകൾ
കോട്ടയം: എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ടതോടെ കെഎസ്ആർടിസിയിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കും. ഇന്നലെ മാത്രം ജില്ലയിലെ വിവിധ ഡിപ്പോകളിലായി മുടങ്ങിയത് 45 സർവീസുകളാണ്. ഇതോടെ ജില്ലയിലെങ്ങും യാത്ര ദുരിതം വർധിച്ചു. ഇന്നു മുതൽ കൂടുതൽ സർവീസുകൾ മുടങ്ങിയേക്കുമെന്നാണ് അധികൃതർ പറയുന്നത്. ഇന്നലെ മുടങ്ങിയവയിൽ കെഎസ്ആർടിസിയ്ക്കു മികച്ച ലാഭം നേടിത്തരുന്ന സർവീസുകളുമുണ്ട്. കോട്ടയം- 19, പൊൻകുന്നം- 15, പാലാ- അഞ്ച്, ഈരാറ്റുപേട്ട- അഞ്ച്, വൈക്കം- ആറ് സർവീസുകൾ വീതമാണ് മുടങ്ങിയിരിക്കുന്നത്. ഇതോടെ ദിവസം മൂന്നു കോടിയിലേറെ രൂപയുടെ സാന്പത്തിക നഷ്ടം ജില്ലയിലെ വിവിധ ഡിപ്പോകളിലായി ഉണ്ടാകുമെന്നാണ് സൂചന. സംസ്ഥാനത്താകെ 1700 എംപാനൽ ഡ്രൈവർമാരാണ് ജോലി ചെയ്യുന്നത്. കോട്ടയം ജില്ലയിൽ നിന്നും 120 ഡ്രൈവർമാരെയാണു പിരിച്ചുവിട്ടു കൊണ്ട് ഉത്തരവ് ലഭിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായുണ്ടായ പ്രതിസന്ധിയിൽ നട്ടം തിരിയുന്പോഴാണ് കോട്ടയം ഡിപ്പോയിലേക്ക് കാൽലക്ഷം രൂപ വരുമാനമുള്ള നാല് സർവീസുകൾ നിർത്തലാക്കാൻ സോണൽ ഓഫീസിൽ നിന്നും…
Read More