പാലാ: പാലായിലെ സ്ഥാനാർഥിയെ യുഡിഎഫ് തീരുമാനിക്കുമെന്ന് കേരള കോണ്ഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി എം പി പറഞ്ഞു. സ്ഥാനാർഥിയെ സംബന്ധിച്ച് ഒരു ചർച്ചയും നടത്തിയിട്ടില്ല. കെ.എം. മാണി അന്തരിച്ചിട്ട് ആറ് മാസം പിന്നിട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ പാലായിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നതാണ്. കഴിഞ്ഞ ഒന്നരമാസമായി നിയോജക മണ്ഡലത്തിൽ പാർട്ടി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ബൂത്ത്, മണ്ഡലം, നിയോജക മണ്ഡലം കണ്വൻഷനുകൾ പൂർത്തിയായിക്കഴിഞ്ഞു. തെരഞ്ഞെടുപ്പിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടും. സ്ഥാനാർഥിയെ സംബന്ധിച്ച് ആരുമായും ഒരു ചർച്ചയും ഇതുവരെ നടന്നിട്ടില്ല. ഇന്നു തിരുവനന്തപുരത്ത് നടക്കുന്ന യുഡിഎഫ് നേതൃയോഗത്തിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് ജോസ് കെ. മാണി നൽകുന്ന സൂചന. മികച്ച ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർഥി വിജയിക്കുമെന്നും അദ്ദേഹം പാലായിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ജോസഫ് ഗ്രൂപ്പാണ് ഒൗദ്യോഗിക വിഭാഗം എന്ന് പറയുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ഇത് ആർക്കും അവകാശപ്പെടാവുന്നത് ആണല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ…
Read MoreCategory: Kottayam
ഒടുവിൽ ആ കാര്യത്തിലൊരു തീരുമാനമായി…! ലോട്ടറി വിൽപ്പനക്കാരിയുടെ മൃതദേഹം ഇന്നു സംസ്കരിക്കും; മൃതദേഹം മറവു ചെയ്യുന്നത് കൊല്ലപ്പെട്ടിട്ട് 50 ദിവസമായപ്പോൾ
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ലോട്ടറി വിൽപ്പനക്കാരി തൃക്കൊടിത്താനം പുത്തൻപറന്പിൽ പൊന്നമ്മയുടെ മൃതദേഹം ഇന്നു സംസ്കരിക്കും. കൊല്ലപ്പെട്ട് 50 ദിവസം എത്തിയപ്പോഴാണ് മൃതദേഹം സംസ്കരിക്കുന്നത്. മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത രീതിയിലായിരുന്നതിനാൽ ഡിഎൻഎ പരിശോധനയിലൂടെയാണ് ആളെ വ്യക്തമായത്. ജൂലൈ എട്ടിനാണ് പൊന്നമ്മയെ കന്പിവടിക്കടിച്ച് കൊലപ്പെടുത്തി ആശുപത്രി വളപ്പിലെ കുഴിയിൽ തള്ളിയത്. പിന്നീട് 13നാണ് മൃതദേഹം കണ്ടെത്തിയത്.നായയും മറ്റും കടിച്ചുവലിച്ച് മൃതദേഹം തിരിച്ചറിയാൻ സാധിക്കാത്ത നിലയിലായിരുന്നതിനാലാണ് ഡിഎൻഎ പരിശോധന വേണ്ടി വന്നത്. കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന പൊന്നമ്മയുടെ മൃതദേഹം ഇന്നലെ കോട്ടയം മുട്ടന്പലം പൊതു ശ്മശാനത്തിൽ സൗജന്യമായി സംസ്കരിക്കുവാൻ മുനിസിപ്പൽ ചെയർപേഴ്സസണ് അനുമതി നൽകിയിരുന്നെങ്കിലും ദഹിപ്പിക്കുന്നത് തുടർ അന്വേഷണത്തെ ബാധിക്കുമോ എന്ന ആശങ്കയുള്ളതിനാൽ മൃതദേഹം മതാചാരപ്രകാരം മറവ് ചെയ്യുന്നതിനുള്ള അനുമതി കത്താണ് പോലീസ് നൽകിയത്. ഇന്നലെ സംസ്കാരം നടന്നില്ല. ഇന്ന് കോട്ടയത്തുള്ള…
Read Moreകാടറിയാൻ എത്തുന്നവർക്ക് ഒരു അധ്യാപകനെപോലെ; ചിന്നാറിലെ വന്യതയുടെ വശ്യത പകർത്തി ‘കാടിന്റെ മകൻ’ ദിനേശൻ ശ്രദ്ധേയനാവുന്നു
മറയൂർ: ചിന്നാറിലെ വന്യതയുടെ വശ്യത പകർത്തി ആദിവാസി യുവാവ് ദിനേശൻ ശ്രദ്ധേയനാകുന്നു. മറയൂർ പഞ്ചായത്തിലെ ചിന്നാർ വന്യജീവി സങ്കേതത്തിലെ ആലാംപെട്ടി ആദിവാസി കോളനിയിലെ ചിന്നന്റെയും പാപ്പയുടെയും മകൻ ദിനേശനാണ് ഇന്ന് ചിന്നാറിലെ താരം. നാലാംക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ദിനേശൻ (26) ചിന്നാർ വന്യജീവി സങ്കേതത്തിൽ ആലാംപെട്ടി ഇക്കോ ടൂറിസം പദ്ധതിയുടെ കീഴിലെ ട്രക്കറാണ്. ലക്ഷങ്ങൾ വിലമതിക്കുന്ന കാമറകളും ലെൻസുകളും ദിനേശന് എന്നും സ്വപ്നമായിരുന്നു. 2016-ൽ ആനമുടി വനവികസന ഏജൻസി ചിന്നാറിലെ ട്രക്കർമാർക്ക് വാങ്ങിനല്കിയ നാലു കാമറകളിൽ ഒന്ന് ദിനേശനും ലഭിച്ചു. അന്നുമുതലാണ് ചിത്രങ്ങൾ പകർത്തുന്നതിൽ ദിനേശൻ കൂടുതൽ താത്പര്യം കാണിച്ചുതുടങ്ങിയത്. അതുവരെ മൊബൈൽ ഫോണിലെ പരിമിത സൗകര്യത്തിലായിരുന്നു ചിത്രങ്ങൾ എടുത്തിരുന്നത്. നിക്കോണ് പി 900 എന്ന കാമറയിലൂടെ ചെറുസ്പന്ദനങ്ങളും വന്യതയും ലാളിത്യവും വികൃതികളും ചിത്രങ്ങളായി ദിനേശൻ പകർത്തി. ഇതിനിടയിൽ പ്രഗത്ഭരായ നിരവധി വന്യജീവി ഫോട്ടോഗ്രാഫർമാർ ചിന്നാർ വനത്തിലെത്തി.…
Read Moreനവജാത ശിശുവിനെ എടുത്തുകൊണ്ടുപോകാൻ ശ്രമം; തടയാനെത്തിയ ഡ്യൂട്ടി നഴ്സിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച യുവാവും സുഹൃത്തും അറസ്റ്റിൽ
അടിമാലി: പ്രസവത്തെ തുടർന്ന് നവജാത ശിശുവിനെ ആവശ്യപ്പെട്ട് ഡ്യൂട്ടി നഴ്സിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച യുവാവും സുഹൃത്തും അറസ്റ്റിൽ. മൂന്നാർ ന്യൂ കോളനി പെരിയവര സ്വദേശി കളായ നവീൻകുമാർ (25) സുഹൃത്ത് സെൽവം (23) എന്നിവരെയാണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിയ ഇരുവരും പ്രസവ വാർഡിൽ എത്തി ബഹളം വയ്ക്കുകയും നവജാത ശിശുവിനെ എടുത്തുകൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തു. ഇത് തടയാൻ എത്തിയ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സിനോട് അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. സിസേറിയൻ ഓപ്പറേഷൻ കഴിഞ്ഞ മാതാവിനെയും നവജാത ശിശുവിനെയും വാർഡിലേയ്ക്ക് മാറ്റിയ ഉടനെയാണ് മദ്യപിച്ചെത്തിയ ഇരുവരും കുട്ടിയെ കൊണ്ടുപോകാൻ ശ്രമിച്ചത്. കഴിഞ്ഞ കുറെ നാളുകളായി ഇരുവരും പിണങ്ങി കഴിയുകയായിരുന്നു. പ്രതികളെ ഇന്ന് അടിമാലി മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും
Read Moreതോറ്റുകൊടുക്കാൻ മനസില്ല! കാൻസറിനോടു പടപൊരുതുന്ന വീട്ടമ്മ കാൻസർ രോഗികൾക്കു തണലാകുന്നു; മെർലിന്റെ ജീവിതം ഇങ്ങനെ…
ചെറുതോണി: കാൻസർ ബാധിച്ച് ദുരിതമനുഭവിക്കുന്നവർക്ക് താങ്ങും തണലുമായി കാൻസർ രോഗിയായ മെർലിനുണ്ട്. കാൽനൂറ്റാണ്ടായി രക്താർബുദത്തോടു സന്ധിയില്ലാസമരംചെയ്യുന്ന ഇടുക്കി മേരികുളം സ്വദേശി മെർലിൻ തോമസാണ് കാൻസർ ബാധിതരായ നിരവധിപേർക്ക് ആശ്വാസത്തിന്റെ ദൂതുമായി എത്തുന്നത്. ഇവരുടെ മകൻ അലനും പത്തുവർഷമായി കാൻസർ ബാധിതനാണ്. കാൻസർ ബാധിതരെ സഹായിക്കാൻ തീരുമാനിച്ചതിനുപിന്നിൽ ഇവരുടെ തീക്ഷ്ണമായ ജീവിതാനുഭവം തന്നെയാണ്. വിധി എന്നും തന്നോട് ക്രൂരമായാണ് പെരുമാറിയിരുന്നതെന്ന് മെർലിൻ പറയുന്നു. “എനിക്കുപിന്നാലെ മകനും കാൻസർ രോഗത്തിന് അടിമയാണെന്നറിഞ്ഞ് ആശുപത്രിയിൽനിന്നും മടങ്ങിവരുംവഴി വാഹനാപകടത്തിൽ ഭർത്താവ് മരിച്ചു. ഇതോടെ ഞാൻ തകർന്നുപോയെന്നുറച്ചു. എന്നാൽ തോറ്റുകൊടുക്കാൻ മനസില്ലാതെ രോഗത്തോട് പൊരുതാൻതന്നെ തീരുമാനിച്ച് രംഗത്തിറങ്ങുകയായിരുന്നു’. കാൻസർ ബാധിതയായി വിധിയോടു പൊരുതുന്ന മെർലിന്റെ കഥകേട്ട് മുംബൈ ഭദ്രാസനാധിപൻ തോമസ് മാർ അലക്സ് അന്ത്രയോസ്, ലൂർദ്മാത പള്ളി വികാരിയായിരുന്ന ഫാ. ജോണ് വി. തടത്തിൽ എന്നിവർ ജീവിതത്തിലേക്ക് മടങ്ങിവരാൻ സഹായിച്ചു. അവരുടെ പ്രോത്സാഹനം പാവപ്പെട്ട…
Read Moreകാട്ടുപന്നിയെ വെടിവയ്ക്കാം; ഉദ്യോഗസ്ഥരെത്തി സാക്ഷ്യപ്പെടുത്തണം; ഉത്തരവ് പ്രയോജനപ്പെടുന്നില്ല, കാർഷിക മേഖല തളരുന്നു
പത്തനംതിട്ട: മനുഷ്യരെ ആക്രമിക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ സർക്കാർ നൽകിയ അനുമതി കാർഷിക മേഖലകൾക്കു പ്രയോജനപ്പെടുന്നില്ല. കഴിഞ്ഞദിവസം കോന്നിയിൽ നടന്ന വനം അദാലത്തിൽ ഏറ്റവുമധികം പരാതികളുണ്ടായതും കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളെ സംബന്ധിച്ചാണ്.ജില്ലയുടെ മലയോരമേഖല ഒന്നാകെ കാട്ടുപന്നി അടക്കമുള്ളവയുടെ ശല്യത്താൽ വീർപ്പുമുട്ടുകയാണ്. വനമേഖലയിൽ നിന്നും കിലോമീറ്ററുകൾക്കപ്പുറത്തേക്കാണ് ഇവയുടെ വരവ്. ഇതോടെ കർഷകർ കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരായി. എല്ലാ കാർഷികവിളകളും നശിപ്പിക്കുകയാണ്. കൃഷിയിടങ്ങൾ പലയിടങ്ങളിലും തരിശിട്ടിരിക്കുകയാണ്. കാട്ടുപന്നികളാകട്ടെ കാടിറങ്ങി നാട്ടിൻപുറങ്ങളിൽ സ്ഥിരം താമസമാക്കിയിട്ടുമുണ്ട്. ഇവയെ തുരത്താൻ യാതൊരു മാർഗവുമില്ലെന്നായതോടെ കർഷകർ പരാതികളും നഷ്ടപരിഹാരത്തിനുള്ള അപേക്ഷകളുമായി ഓഫീസുകൾ കയറിയിറങ്ങുകയാണ്. കൃഷികൾ നശിപ്പിക്കുന്ന കാട്ടുപന്നികൾ ആക്രമണകാരികളുമായി മാറുന്നു. പുറത്തിറങ്ങുന്ന പന്നികൾ കാൽനടക്കാരെയും ഇരുചക്രവാഹനയാത്രക്കാരെയും ആക്രമിക്കുന്ന നിരവധി സംഭവങ്ങളാണ് ഉണ്ടാകുന്നത്. ഇവയിൽ നിന്നും സംരക്ഷണം തേടി വനം അദാലത്തിൽ ലഭിച്ച പരാതികളിൽ തീർപ്പാക്കാൻ അധികൃതർക്കുമായില്ല. സംരക്ഷണവേലികൾ അടക്കം പരിഗണിക്കാനുള്ള നിർദേശമാണ് മന്ത്രിയും…
Read Moreവാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് വഴിയിൽ കിടന്ന നായ്ക്കുട്ടിക്ക് മൃഗസ്നേഹികൾ തുണയായി; തുടർചികിത്സ ഏറ്റെടുത്ത് ലോട്ടറി വിൽക്കാരൻ ബാബുവും
തലയോലപ്പറന്പ്: വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് വഴിയിൽ കിടന്ന നായക്കുട്ടിക്ക് മൃഗസ്നേഹികൾ തുണയായി. മരണത്തോട് മല്ലിടിച്ച് കിടന്ന ലാബ്രഡോർ ഇനത്തിൽപ്പെട്ട ഒരു വയസ് പ്രായമുള്ള നായ്ക്കുട്ടിയെ അശുപത്രിയിൽ എത്തിച്ച് രക്ഷപ്പെടുത്തി മൃഗസ്നേഹികൾ. ആരോ വളർത്തിയിരുന്ന നായക്കുട്ടിയെ ഏതാനും ദിവസം മുന്പാണ് തലയോലപ്പറന്പിന് സമീപം തലപ്പാറയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടത്. റോഡിൽ അലഞ്ഞ് തിരിഞ്ഞു നായ്കുട്ടിയെ തലപ്പാറയിലെ ഓട്ടോ തൊഴിലാളികളും മറ്റും ചേർന്ന് ഭക്ഷണം നൽകിയാണ് സംരക്ഷിച്ചിരുന്നത്. ഇതിനിടയിൽ കഴിഞ്ഞ ദിവസം ഏതോ വാഹനം ഇടിച്ച് നായ്ക്കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവമറിഞ്ഞ് മൃഗസ്നേഹിയും പൊതു പ്രവർത്തകനുമായ അനിൽ ചെള്ളാങ്കലും തലപ്പാറയിലെ ലോട്ടറി വില്പനക്കാരനായ ബാബുവും ചേർന്ന് തലയോലപ്പറന്പിലെ വെറ്ററിനറി ആശുപത്രിയിൽ ഉടൻ എത്തിച്ച് ചികിൽസ നൽകിയാണ് നായ്ക്കുട്ടിയുടെ ജീവൻ രക്ഷിച്ചത്. ഗുരുതരമായി പരിക്കേറ്റ നായ്ക്കുട്ടിയുടെ ശരീരത്തിൽ 28 തുന്നലിടേണ്ടി വന്നു. കിടത്തി ചികിത്സിക്കാനുള്ള സൗകര്യം മൃഗാശുപത്രിയിൽ ഇല്ലാത്തതിനാൽ ഭാഗ്യക്കുറി വിറ്റ്…
Read Moreകുഞ്ഞുമോൻ55; പതോളജി ലാബിലേക്ക് പരിശോധനയ്ക്കു നല്കിയ സാമ്പിൾ ഓപ്പറേഷൻ തിയേറ്ററിന് മുന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ
ഗാന്ധിനഗർ: പരിശോധനയ്ക്കു നല്കിയ സാന്പിൾ ഒരാഴ്ചയായി ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിനു മുന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ . കോട്ടയം മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗം തിയേറ്ററിനു മുന്നിലാണ് ബക്കറ്റിൽ സാന്പിൾ വച്ചിരിക്കുന്നത്. രോഗിയുടെ ബന്ധുക്കൾ മറന്നുപോയതാണോ അതോ മനപ്പൂർവം പരിശോധനയ്ക്കു നല്കാത്തതാണോ എന്നു വ്യക്തമല്ല. രോഗം വന്ന ഭാഗം ശസ്ത്രക്രിയയിലൂടെ വിദഗ്ധ പരിശോധനയ്ക്കായി മെഡിക്കൽ കോളജിലെ പതോളജി ലാബിലേക്ക് നല്കും. ഇങ്ങനെ നല്കിയ സാന്പിൾ ആണ് പുറത്തിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ശസ്ത്രക്രിയകഴിഞ്ഞ ശേഷം ശരീരത്തിൽ നിന്നെടുത്ത സാന്പിൾ പതോളജി ലാബിൽ വിദ്ഗധ പരിശോധനയ്ക്കായി ഡോക്ടർമാർ നൽകുന്ന സാന്പിളാണ് നീല പ്ലാസ്റ്റിക് ബക്കറ്റിനുള്ളിൽ ഉള്ളത്. കുഞ്ഞുമോൻ (55) എന്ന് ബക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പരിശോധനാ സാന്പിൾ നിശ്ചിത സമയം കഴിഞ്ഞിട്ടും നീക്കം ചെയ്യുന്നതിന് ബന്ധപ്പെട്ട ജീവനക്കാരും ശ്രദ്ധിച്ചിട്ടില്ല. അവിചാരിതമായി ബക്കറ്റ് മറിഞ്ഞു പോയാൽ അണുബാധ തിയേറ്ററിനുള്ളിലേക്ക് പ്രവേശിക്കുവാൻ സാധ്യതയുണ്ട്.
Read Moreകാഞ്ഞിരപ്പള്ളി ടൗണിലും പരിസരങ്ങളിലും മോഷണശല്യം വർധിച്ചു; അന്വേഷണം ശക്തമാക്കി പോലീസ്
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ടൗണിലും പരിസരങ്ങളിലും മോഷണശല്യം വർധിച്ചതായി പരാതി. ബസിലും അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാന്പുകളിലുമാണ് ഇപ്പോൾ മോഷണശല്യം വർധിച്ചിരിക്കുന്നത്. ഇന്നലെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ വെച്ച് വീട്ടമ്മയുടെ പഴ്സ് കവർന്ന യുവതി പോലീസ് പിടി കൂടിയിരുന്നു. സിസിടിവി ദൃശ്യങ്ങളെ അടിസ്ഥാനമാക്കി നടന്ന അന്വേഷണത്തിൽ പുഞ്ചവയൽ സ്വദേശിനിയായ യുവതിയാണ് പൊൻകുന്നം പോലീസിന്റെ കസ്റ്റഡിയിലായത്. കഴിഞ്ഞ ദിവസം ബസ് യാത്രയ്ക്കിടെ പഴുമല കതിരോലിൽ ചന്ദ്രികയുടെ മൂന്നരപവന്റെ സ്വർണ മാല മോഷണം പോയി. പാറത്തോട്ടിൽ നിന്നും കെഎസ്ആർടിസി ബസിൽ കയറി കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴാണ് ചന്ദ്രിക മാല മോഷണപോയ കാര്യം അറിയുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി പല ബസ് യാത്രകാരുടെയും പഴ്സ് അടക്കമുള്ള സാധനങ്ങൾ മോഷണം പോയതായി പരാതി പറയുന്നു. ടൗണിനു സമീപത്ത് അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാന്പുകളിൽ മോഷണവും മോഷണശ്രമങ്ങളും നടന്നിരുന്നു. കുരിശുങ്കൽ ജംഗ്ഷന് സമീപത്ത്…
Read Moreപ്രളയത്തിൽ നദികൾ കരകവിഞ്ഞ് വെള്ളപ്പൊക്കമുണ്ടാകാനുള്ള പ്രധാന കാരണം കായലിന്റെയും നദികളുടെയും ആഴം കുറഞ്ഞത്
കോട്ടയം: നദികൾ കരകവിഞ്ഞ് രൂക്ഷമായ വെള്ളപ്പൊക്കമുണ്ടാകാനുള്ള പ്രധാന കാരണം ആറും തോടും പുഴയും കായലുമെല്ലാം മണലും മറ്റു മാലിന്യങ്ങളും അടിഞ്ഞു കൂടി കൂടുതൽ വെള്ളം ഉൾക്കൊള്ളാൻ കഴിയാത്തതിനാലാണെന്നു കരുതുന്നു. അതിനാൽ നദികളുടെ ആഴം വർധിപ്പിക്കണമെന്ന ആവശ്യം ശക്തമായി. ഗ്രാമ പ്രദേശത്തുള്ള ചെറിയ ചാല് മുതൽ കായൽവരെയുള്ള എല്ലാ ജലാശയങ്ങളിലും മണലും മറ്റ് മാലിന്യങ്ങളും അടിഞ്ഞു കൂടിയിട്ടുണ്ട്. മണൽ വാരലിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് തോടുകളും മറ്റു നദികളിലുമുള്ള മണൽ നീക്കം സ്തംഭിച്ചത്. വർഷങ്ങളായി അടിഞ്ഞു കൂടിയ മണലും മറ്റു മാലിന്യങ്ങളും വാരി മാറ്റിയാൽ ഇപ്പോഴത്തെ വലിയ മഴയിൽ ലഭിക്കുന്ന വെള്ളത്തിന്റെ 25 ശതമാനമെങ്കിലും കൂടുതൽ നദികൾക്ക് ഉൾക്കൊള്ളാൻ കഴിയും. ഇതോടെ പെട്ടെന്ന് ജലനിരപ്പ് ഉയരുന്നത് ഒഴിവാകും. മണൽ വാരി നീക്കുന്നതിനൊപ്പം എല്ലാ നദികളും ആഴം കൂട്ടിയാൽ വെള്ളപ്പൊക്കത്തിന് കുറച്ചൊരു ആശ്വാസം ലഭിക്കുമെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ഗ്രാമ, നഗര പ്രദേശങ്ങളിലെ…
Read More