വൈക്കം: മഹാദേവ ക്ഷേത്രത്തിലെ വഴിപാട് പണത്തിൽ തിരിമറി നടന്നതായി ഓഡിറ്റ് വിഭാഗം കണ്ടെത്തിയതിനെ തുടർന്ന് കണക്ക് കൈകാര്യം ചെയ്തിരുന്ന വാച്ചർ ജോലിക്കെത്തുന്നില്ല.മൂന്നു മാസമായി ജോലിക്കെത്താത്ത വാച്ചർക്ക് ദേവസ്വം ബോർഡ് കാരണം കാണിക്കൽ നോട്ടീസ് നല്കി. ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയിൽ 20 ലക്ഷത്തോളം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായി ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സ്ഥിരീകരിച്ചു. ദേവസ്വം ബോർഡിന്റെ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം ബോധ്യപ്പെട്ടതെന്നും അദേഹം വ്യക്തമാക്കി.വഴിപാട് നടത്തുന്നതിനുള്ള രസീത് ബുക്കുകളിലാണ് ക്രമക്കേട് നടന്നത്. രസീത് ബുക്കുകൾ ദേവസ്വം രജിസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടില്ല. ദേവസ്വം ഓഡിറ്റ് വിഭാഗമാണ് പരിശോധന നടത്തിയത്. എന്നാൽ ഓഡിറ്റ് വിഭാഗം ദേവസ്വം ബോർഡിലേക്ക് ക്രമക്കേട് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് സൂചന. കാണാതായ നാല് രസീത് ബുക്കുകൾ ഓഡിറ്റ് പരിശോധനയിൽ കണ്ടെടുത്തതോടെയാണ് തട്ടിപ്പ് പുറത്തായത്. ജീവനക്കാരുടെ കുറവുമൂലം ഒരു വാച്ചറാണ് രണ്ട് വർഷമായി ക്ഷേത്രത്തിലെ കണക്കുകൾ കൈകാര്യം ചെയ്തിരുന്നത്.…
Read MoreCategory: Kottayam
ട്രോളിംഗ് നിരോധനം നീങ്ങിയെങ്കിലും മീനിന്റെ ലഭ്യത കുറഞ്ഞു; മീൻവില ഉയർന്നുതന്നെ
കോട്ടയം: ട്രോളിംഗ് നിരോധനം നീങ്ങിയെങ്കിലും മീനിന്റെ ലഭ്യത കുറഞ്ഞതുമൂലം വിലയിൽ വലിയ കുറവുണ്ടായിട്ടില്ല. പല മീനുകളുടെയും വിലയിൽ നേരിയ വ്യത്യാസം മാത്രമേയുണ്ടായുള്ളൂ. കിളിമീനും അയലയുമാണ് കൂടുതലായും ലഭിക്കുന്നത്. 31ന് അർധരാത്രി മുതൽ ബോട്ടുകൾ കടലിൽ പോയെങ്കിലും കാര്യമായി മീൻ ലഭിച്ചില്ല. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ഇതേ സ്ഥിതിയായിരുന്നു. ഇതാദ്യമായിട്ടാണ് മത്സ്യത്തിന്റെ ലഭ്യത ഇത്രയും കുറഞ്ഞതെന്ന് ബോട്ടുടമകൾ പറഞ്ഞു. മത്തിയുടെ വരവിൽ വൻ കുറവാണുണ്ടായിരിക്കുന്നത്. വലുതും ഇടത്തരം വലുപ്പവുമുള്ള മത്തി കിട്ടാനേയില്ല. വലുപ്പം കുറഞ്ഞ മത്തിക്കാകട്ടെ കിലോയ്ക്ക് 160 രൂപയാണ് വില. അയലയുടെ വില 120-150 രൂപയാണ്. ട്രോളിംഗ് സമയത്ത് 240 രൂപ വരെയായിരുന്നു വില. കിളിമീനിന് കിലോയ്ക്ക് 140 രൂപയാണ് വില. എന്നാൽ കഴിഞ്ഞ വർഷം ഇതേ സമയത്ത് ട്രോളിംഗ് നിരോധനം നീക്കിയപ്പോൾ ഒന്നരകിലോ കിളിമീനിന് 100 രൂപയായിരുന്നു വിലയെന്ന് വ്യാപാരികൾ പറയുന്നു.
Read Moreവൈക്കം മഹാദേവക്ഷേത്രത്തിൽ വഴിപാട് പണത്തിൽ 20 ലക്ഷത്തിന്റെ തിരിമറി; വാച്ചർ മുങ്ങി
വൈക്കം: മഹാദേവ ക്ഷേത്രത്തിലെ വഴിപാട് പണത്തിൽ തിരിമറി നടന്നതായി കണ്ടെത്തി. ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയിലാണ് വെട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. 20 ലക്ഷത്തോളം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായി ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സ്ഥിരീകരിച്ചു. ദേവസ്വം ബോർഡിന്റെ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം ബോധ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. വഴിപാട് നടത്തുന്നതിനുള്ള രസീത് ബുക്കുകളിലാണ് ക്രമക്കേട് നടന്നത്. രസീത് ബുക്കുകൾ ദേവസ്വം രജിസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടില്ല. ദേവസ്വം ഓഡിറ്റ് വിഭാഗമാണ് പരിശോധന നടത്തിയത്. എന്നാൽ ഓഡിറ്റ് വിഭാഗം ദേവസ്വം ബോർഡിലേക്ക് ക്രമക്കേട് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് സൂചന. കാണാതായ നാല് രസീത് ബുക്കുകൾ ഓഡിറ്റ് പരിശോധനയിൽ കണ്ടെടുത്തതോടെയാണ് തട്ടിപ്പ് പുറത്തായത്. ജീവനക്കാരുടെ കുറവുമൂലം ഒരു വാച്ചറാണ് രണ്ട് വർഷമായി ക്ഷേത്രത്തിലെ കണക്കുകൾ കൈകാര്യം ചെയ്തിരുന്നത്. ദേവസ്വം അഡ്മിനിട്രേറ്റീവ് ഓഫീസറുടെ അറിവോടെയായിരുന്നു വാച്ചറെ ഇതിനായി നിയോഗിച്ചിരുന്നത്. ഈ കാലയളവിൽ മൂന്ന് പേരാണ് അഡ്മിനിസ്ട്രേറ്റീവ് ചുമതല…
Read Moreസിനിമ ഷൂട്ടിംഗിന് ഉപയോഗിച്ചിരുന്ന വ്യാജ നോട്ട് ബാങ്കിൽ നിക്ഷേപിച്ചു; യുവാവിന് കിട്ടിയത് എട്ടിന്റെപണി
അടിമാലി: സിനിമ ഷൂട്ടിംഗിന് ഉപയോഗിച്ചിരുന്ന വ്യാജ നോട്ട് എടിഎം കൗണ്ടർ വഴി അക്കൗണ്ടിലേക്ക് നിക്ഷേപിച്ച യുവാവ് അറസ്റ്റിൽ. അടിമാലി പുത്തൻപുരയിൽ മീരാൻ (40) ആണ് അറസ്റ്റിലായത്. 2000 രൂപയുടെ അഞ്ചു നോട്ടുകളാണ് ഇയാൾ സൗത്ത് ഇന്ത്യൻ ബാങ്ക് അടിമാലി ശാഖയുടെ എടിഎം കൗണ്ടർവഴി അക്കൗണ്ടിൽ നിക്ഷേപിച്ചത്. അക്കൗണ്ടിൽ ഇതുസംബന്ധിച്ചുള്ള വിശാദംശങ്ങൾ എത്തിയതോടെ ബാങ്ക് അധികൃതർ നടത്തിയ പരിശോധനയിൽ നോട്ടിൽ സിനിമ ഷൂട്ടിംഗിന് എന്ന് രേഖപ്പെടുത്തിയതായി കണ്ടെത്തി. ഇതേതുടർന്ന് അധികൃതർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അടിമാലി സിഐ പി.കെ. സാബുവിന്റെ നേതൃത്വത്തിലാണ് മീരാനെ അറസ്റ്റുചെയത്. പ്രതിയെ റിമാർഡുചെയ്തു.
Read Moreനഗരസഭയിൽ ആധുനിക അറവുശാല; തീരുമാനം ചുവപ്പുനാടയിൽ; നിലവിലുണ്ടായിരുന്ന അറവുശാല സാമൂഹ്യവിരുദ്ധരുടെയും തെരുവുനായ്ക്കളുടെയും താവളം
തൊടുപുഴ: നഗരസഭയിൽ ആധുനിക അറവുശാല സ്ഥാപിക്കാനുള്ള നഗരസഭയുടെ തീരുമാനം വർഷങ്ങൾ പിന്നിടുന്പോഴും അനന്തമായി നീളുന്നു. മാർക്കറ്റിനോടനുബന്ധിച്ച് നിർമിച്ച അറവുശാലയ്ക്ക് ആരോഗ്യവകുപ്പ് പൂട്ടിട്ടതോടെ നഗരസഭ പരിധിയിൽ അനധികൃത അറവുശാലകളിലാണ് ഉരുക്കളെ കശാപ്പ് ചെയ്യുന്നത്. നിലവിലുണ്ടായിരുന്ന അറവുശാല അനാരോഗ്യകരമായ ചുറ്റുപാടിൽ പ്രവർത്തിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇതിനു സ്റ്റോപ്പ് മെമ്മോ നൽകിയത്. ഇപ്പോൾ തകർച്ചയിലായ അറവുശാല സാമൂഹ്യവിരുദ്ധരുടെയും തെരുവുനായ്ക്കളുടെയും താവളമാണ്. കൂടാതെ അറവുശാലയിലെ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കാൻ നിർമിച്ച ബയോഗ്യാസ് പ്ലാന്റും കാര്യമായ പ്രവർത്തനമില്ലാതെ കിടക്കുകയാണ്. നഗരസഭകളിൽ പലതും ആധുനിക അറവുശാലകൾ നിർമിച്ച് വിജയകരമായി പ്രവർത്തിപ്പിക്കുന്പോഴാണ് തൊടുപുഴയിൽ ഇത് നടപ്പിലാക്കാൻ കഴിയാത്തത്. നഗരസഭയുടെ ആദ്യ ഭരണ സമിതിയുടെ കാലത്തായിരുന്നു മാർക്കറ്റിനോടനുബന്ധിച്ച് അറവുശാല നിർമിച്ചത്. നഗരപ്രദേശത്തുള്ള മാംസവിൽപ്പന കേന്ദ്രവത്കരിക്കുകയായിരുന്നു ലക്ഷ്യം. തുടർന്നു മാറി വന്ന ഭരണ സമിതികൾ ചെറിയ രീതിയിൽ അറവുശാല നവീകരിക്കുകയും ചെയ്തിരുന്നു. തുടർന്ന് 2005 ലാണ് ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്നത്.…
Read Moreചെക്കുകേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച സംഭവം; പ്രതിയുടെ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റി
തൊടുപുഴ: ചെക്കുകേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ പ്രതി മുട്ടം എള്ളുംപുറം അരീപ്ലാക്കൽ സിബിയുടെ ജാമ്യഹർജി പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്കു മാറ്റി. മുട്ടം സെഷൻസ് കോടതിയിലാണ് ഇയാൾ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നത്. ഇന്നലെ കോടതി അവധിയായതിനാലാണ് കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിയത്. സിബിക്ക് നൽകാനുള്ള പണം മുഴുവൻ കൃത്യമായി നൽകിയിട്ടും കൈവശമുള്ള ചെക്ക് ഉപയോഗിച്ച് കേസ് നൽകുമെന്ന് ഭീഷണിപ്പെടുത്തി സിബിയുടെ വീട്ടിലും കുമരകത്തുള്ള റിസോർട്ടിലും കൊണ്ടുപോയി പീഡിപ്പിച്ചെന്ന് കഴിഞ്ഞ 26 നാണ് വീട്ടമ്മ മുട്ടം പോലീസിൽ പരാതി നൽകിയത്. ഇതിനു മുൻപ് തൊടുപുഴ പോലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നതായി ഇവർ പറഞ്ഞു. വീട്ടമ്മയുടെ പരാതിയെതുടർന്ന് മുട്ടം എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിക്കുകയും പീഡനം നടന്നെന്ന് പറയപ്പെടുന്ന സിബിയുടെ വീട്ടിലും കുമരകത്തും തെളിവെടുപ്പ് നടത്തുകയും ചെയ്തു. വീട്ടമ്മയെ കൊണ്ടുപോയ വാഹനം തിരിച്ചറിയുകയും ചെയ്തിരുന്നു. സൈബർ…
Read Moreദന്പതികൾ സഞ്ചരിച്ച സ്കൂട്ടറിനു പിന്നിൽ ലോറി ഇടിച്ചു; വിമുക്ത സൈനികൻ മരിച്ചു; സംഭവം ഏറ്റുമാനൂരില്
ഏറ്റൂമാനൂർ: ദന്പതികൾ സഞ്ചരിച്ച സ്കൂട്ടറിനു പിന്നിൽ ലോറി ഇടിച്ച ് വിമുക്ത സൈനികൻ മരിച്ചു. നീണ്ടൂർ സ്വദേശി വടക്കേടത്ത് സോമനാ (68) ണ് ഇന്ന് രാവിലെ ഏഴോടെ ഏറ്റൂമാനൂർ ക്ഷേത്രത്തിനുസമീപമുണ്ടായ അപകടത്തിൽ മരിച്ചത്. ഏറ്റൂമാനൂർ മാരിയമ്മൻ കോവിൽ റോഡിൽനിന്നും എംസി റോഡ് മുറിച്ചു ഏറ്റുമാനൂർ ക്ഷേത്രത്തിന് സമീപത്തുകൂടിയുള്ള റോഡിലേക്ക് പ്രവേശിക്കുന്നതിനിടയിൽ തവളക്കുഴി ഭാഗത്തുനിന്നും വന്ന നാഷണൽ പെർമിറ്റ് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ച വീണ സോമൻ തൽക്ഷണം മരിച്ചു. കൂടെ ഉണ്ടായിരുന്ന ഇദേഹത്തിന്റെ ഭാര്യ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Read Moreആദ്യം കൂട്ടനിലവിളി, പിന്നെ കൂട്ടയടി..! വിഷം കഴിച്ച് അത്യാസന്ന നിലയിലെത്തിയ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; തൊട്ടുപിന്നാലെ ബന്ധുക്കളുടെ കൂട്ടയടിയും; കോട്ടയം മെഡിക്കൽ കോളജിൽ നടന്ന സംഭവം ഇങ്ങനെ…
ഗാന്ധിനഗർ: വിഷം ഉള്ളിൽ ചെന്നു ചികിത്സ തേടിയെത്തിയ യുവതിയുടെ ബന്ധുക്കൾ തമ്മിൽ അടിപിടി. ഇരുകൂട്ടർക്കുമെതിരെ ഗാന്ധിനഗർ പോലീസ് കേസെടുത്തു ജ്യാമത്തിൽ വിട്ടു. ഇന്നലെ വൈകുന്നേരം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് പൊൻകുന്നം സ്വദേശിനിയായ യുവതിയുടെ ഭർത്താവും, ഈരാറ്റുപേട്ടക്കാരായ ഇവരുടെ ബന്ധുക്കളും തമ്മിലായിരുന്നു സംഘർഷം. ആദ്യ തവണ മെഡിക്കൽ കോളജ് സംഘട്ടനത്തിന്റെ പേരിൽ ഇരു കക്ഷികളേയും സ്റ്റേഷനിൽ വിളിപ്പിച്ച് പെറ്റിക്കേസ് ചാർജ്ജ് ചെയ്തശേഷം വിട്ടയച്ചു. അതിനുശേഷം സ്റ്റേഷനിൽ നിന്നും നാട്ടിലേക്ക് പോകവേ ഗാന്ധിനഗർ ചെമ്മനംപടി ഭാഗത്തുവച്ച് ഒരു കൂട്ടർ മറ്റൊരു കൂട്ടരുടെ വാഹനം തടഞ്ഞു നിർത്തി ആക്രമിച്ചു. ആക്രമണം രൂക്ഷമാകുകയും വാഹനഗതാഗതം തടസപ്പെടുകയും ചെയ്തതിനെ തുടർന്ന് ഗാന്ധിനഗർ സിഐ അനുപ് ജോസ്, എസ്ഐ ടി.എസ്. റെനീഷ് എന്നിവർ സ്ഥലത്തെത്തി ഇരുകൂട്ടരേയും പിടികൂടി സ്റ്റേഷനിലെത്തിച്ചു കേസെടുത്തശേഷം രാത്രിയോടെ വിട്ടയച്ചു.
Read Moreകോട്ടയത്തെ ആറുകളുടെ പുന: സംയോജനയിൽ കണ്ടെത് ഞെട്ടിക്കുന്ന കാഴ്ച; ഫ്ളാറ്റുകളിലേയും വില്ലകളിലേയും മാലിന്യ പൈപ്പുകൾ തോട്ടിലേക്ക്; പ്രതിഷേധം ശക്തമാകുന്നു
കോട്ടയം: ഫ്ളാറ്റുകളിൽനിന്നും വില്ലകളിൽനിന്നുമുള്ള മാലിന്യം തോട്ടിൽ നിക്ഷേപിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പല ഫ്ളാറ്റുകളിലേയും വില്ലകളിലേയും മാലിന്യം വഹിക്കുന്ന പൈപ്പുകൾ തോട്ടിലേക്കാണു നീട്ടിവച്ചിരിക്കുന്നത്. മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പുനസംയോജന പദ്ധതിയുടെ ഭാഗമായി തോടുകൾ വീണ്ടെടുക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനിടെയാണു മാലിന്യപൈപ്പുകൾ തോട്ടിലേക്കു വച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പുനസംയോജന പദ്ധതി ജനകീയ കൂട്ടായ്മ ഇന്നു കളക്ടർക്കു ഇതുസംബന്ധിച്ചു പരാതി നൽകുമെന്ന് വിജയപുരം പഞ്ചായത്ത് കോ-കോർഡിനേറ്ററും മുപ്രക്കള്ളി-തുരുത്തേൽ തോട് പുനരുദ്ധാരണസമിതി കണ്വീനറുമായ പോൾസണ് പീറ്റർ പറഞ്ഞു. കക്കൂസ് സേഫ്റ്റി ടാങ്കിൽനിന്നുള്ള മാലിന്യ പൈപ്പുകൾ മിക്ക ഫ്ളാറ്റുകളിൽനിന്നും വില്ലകളിൽനിന്നും തോടിന്റെ അടിത്തട്ടിലേക്കാണു നീട്ടിവച്ചിരിക്കുന്നത്. ഇതുവഴി മാലിന്യം തോട്ടിൽ വീഴുകയാണു പതിവ്. മുപ്രക്കള്ളി-തുരുത്തേൽ തോട് നവീകരണത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം തോട് തെളിക്കുന്നതിനിടെ ഇത്തരത്തിലുള്ള പൈപ്പ് കണ്ടെത്തുകയും പ്രതിഷേധം ഉണ്ടാകുകയും ചെയ്തു. താന്നിയ്ക്കപ്പടിയ്ക്കുസമീപം പുതുശേരി മുതൽ മുപ്രക്കള്ളി, ഇഞ്ചിക്കാല, തുരുത്തേൽപാലം, കഞ്ഞിക്കുഴി പാലം വരെയുള്ള മൂന്നു കിലോമീറ്റർ തോട് നാല്…
Read Moreനഷ്ടക്കടലിൽ നിന്നും കരകയാൻ..! കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസുകൾ നിർത്തുന്നു; പോയിന്റ് ടു പോയിന്റ് ചെയിൻ സർവീസുമായി പുതിയ പരീക്ഷണം
കോട്ടയം: കെഎസ്ആർടിസിയുടെ പുതിയ പരിഷ്കാരം യാത്രക്കാർക്കു ദുരിതം സമ്മാനിക്കും. തിങ്കളാഴ്ച മുതൽ കെഎസ്ആർടിസിയുടെ ദീർഘദൂര ഫാസ്റ്റ് പാസഞ്ചർ ബസുകൾ നിർത്തുകയാണ്. ഇനി ബസുകളുടെ റൂട്ട് തിരക്കി ഉറപ്പാക്കിയശേഷമേ യാത്ര തിരിക്കാവു. ആദ്യഘട്ടത്തിൽ തിരുവനന്തപുരം-തൃശൂർ റൂട്ടിലാണു പോയിന്റ് ടു പോയിന്റ് ചെയിൻ സർവീസുമായി പുതിയ പരീക്ഷണത്തിനു കെഎസ്ആർടിസി തയാറെടുക്കുന്നത്. പുതിയ പരിഷ്കാരം വൻ ലാഭം നേടിതരുമെന്നാണ് കോർപറേഷനിലെ സാന്പത്തിക വിദഗ്ധരുടെ കണ്ടുപിടുത്തം. ഇനി മുതൽ കോട്ടയം, പാലാ, ഈരാറ്റുപേട്ട, തൊടുപുഴ, കട്ടപ്പന ഡിപ്പോകളിൽനിന്നും നേരിട്ട് തിരുവനന്തപുരത്തേക്കു ഫാസറ്റ് പാസഞ്ചർ ബസുകൾ ഉണ്ടാവില്ല. യാത്രക്കാർ ആദ്യം കോട്ടയത്ത് എത്തണം. പീന്നിട് മറ്റൊരു ബസിൽ കയറി കൊട്ടാരക്കരയിൽ ഇറങ്ങണം. വീണ്ടും മറ്റൊരു ബസിൽ തിരുവനന്തപുരത്തേക്കു പോകാം. ഇങ്ങനെ പല തവണ കയറിയിറങ്ങിയാലെ ലക്ഷ്യസ്ഥാനത്ത് എത്താൻ പറ്റു. പാലായിൽനിന്നും തിരുവനന്തപുരം യാത്രയ്ക്കെടുക്കുന്ന സമയം 4.50 മണിക്കൂറായിരുന്നെങ്കിൽ ഇനി നാലു ബസുകൾ കയറിയിറങ്ങുന്പോൾ സമയം…
Read More