കോട്ടയം: കളക്ടറേറ്റ് വളപ്പിലെ മഴരുചി പെരുമയിൽ എപ്പോഴും നല്ല തിരക്കാണ്. രുചിയേറുന്ന നാടൻ വിഭവങ്ങളാണ് ഇവിടെ വിളന്പുന്നത്. കാച്ചിലും കൂർക്കയും കാന്താരിയും ചേർത്ത പുഴുക്ക്. ഉണക്കുകപ്പയും മുതിരയും ചേർത്ത് വേവിച്ചത്. ചേന്പിൻ താൾ തോരൻ, പത്തില തോരൻ, തേങ്ങാ ചുട്ട ചമ്മന്തി ഇങ്ങനെ പോകുന്നു വിഭവങ്ങൾ. ആരോഗ്യ സംരക്ഷണത്തിനും നാടൻ രുചിഭേദങ്ങൾ ആസ്വദിക്കാനുമായി ജില്ലാ കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് വളപ്പിൽ ഒരുക്കിയിരിക്കുന്ന മഴരുചിപെരുമയിൽ നാടൻ രുചികളും ഒൗഷധ ഗുണമുള്ള ഭക്ഷണ പാനീയങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളാണ് ഭക്ഷ്യവിഭവങ്ങൾ തയാറാക്കിയത്. മത്ത, കുന്പളം, തഴുതാമ എന്നിവ ഉൾപ്പെടെ പത്തോളം പച്ചിലകൾ ചേരുന്നതാണു പത്തില തോരൻ. താളപ്പം, ചെറുപയർ മുളപ്പിച്ചത് എന്നീ വൈവിധ്യമാർന്ന വിഭവങ്ങൾ ഭക്ഷണ ശാലയിലുണ്ട്. തിരുവാതിരപ്പുഴുക്കിനും വിവിധ തരം പായസങ്ങൾ രുചിക്കാനുമാണ് ആവശ്യക്കാരേറെയെത്തുന്നത്. കുന്പളങ്ങ പായസം, അവിൽ പായസം ഈന്തപഴം പായസം, ഞവരകഞ്ഞി,…
Read MoreCategory: Kottayam
നായ കുറുകെ ചാടി; നിയന്ത്രണം വിട്ട കാർ നടപ്പാതയിലേയ്ക്ക് ഇടിച്ചു കയറി കുമരകം സ്വദേശികളായ ദമ്പതികൾക്ക് പരിക്ക്; അഞ്ചുവയസുകാരി പരിക്കേൽക്കാരെ രക്ഷപ്പെട്ടു
വെഞ്ഞാറമൂട്: നിയന്ത്രണം വിട്ട കാർ നടപ്പാതയിലേയ്ക്ക് ഇടിച്ചു കയറി ദമ്പതികൾക്ക് പരിക്ക്. കോട്ടയം കുമരകം വിഷ്ണു ഭവനിൽ ഹരി (30) ഭാര്യ മാളു (23) എന്നിവർക്കാണ് പരിക്കുപറ്റിയത്.ഇവരുടെ അഞ്ചു വയസുള്ള മകൾ ഒപ്പം ഉണ്ടായിരുന്നെങ്കിലും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ 4ന് സംസ്ഥാന പാതയിൽ വെഞ്ഞാറമൂട് യു.പി സ്കൂളിന് സമീപത്തായിരുന്നു അപകടം.കുമരകത്തു നിന്നും തിരുവനന്തപുരത്തുള്ള ബന്ധുവീട്ടിലേയ്ക്ക് പോകുകയായിരുന്നു ഇവർ. നായ കുറുകെ ചാടിയതിനെത്തുടർന്ന് വാഹനം വെട്ടിക്കാൻ ശ്രമിക്കുമ്പോൾ നിയന്ത്രണം വിട്ട് നടപ്പാതയിൽ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ മുൻവശം പൂർണ്ണമായും തകർന്നു. പരിക്കേറ്റവർ വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.വെഞ്ഞാറമൂട് പോലീസ് മേൽനടപടി സ്വീകരിച്ചു.
Read Moreപണിയറിയാവുന്നവരില്ല..! അത്യാധുനിക സൗകര്യങ്ങളുണ്ടെങ്കിലും പരിശീലനം ലഭിച്ചവരില്ല; പരിമിതികളിൽ കുടുങ്ങി വൈക്കത്ത് ഫയർഫോഴ്സ്
വൈക്കം: വൈക്കത്തിന്റെ വിവിധ പ്രദേശങ്ങളിൽ ജലാശയങ്ങളിൽ മുങ്ങിമരണം പതിവായിട്ടും ദ്രുതഗതിയിൽ രക്ഷാപ്രവർത്തനം നടത്താൻ കഴിയാതെ ഫയർഫോഴ്സ് കുഴയുന്നു. വൈക്കത്തെ അഗ്നിശമന സേനയ്ക്ക് രണ്ടുമാസം മുന്പ് സ്കൂബ ഉപകരണം ലഭ്യമാക്കിയെങ്കിലും സ്കൂബ സെറ്റ് ഉപയോഗിക്കുന്നതിന് പ്രത്യേകം പരിശീലനം ലഭിച്ച ജീവനക്കാരുടെ അഭാവവും ഇതിനാവശ്യമായ റബർ ഡിങ്കി ഇല്ലാത്തതുമാണ് രക്ഷാപ്രവർത്തനം പ്രതിസന്ധിയിലാക്കുന്നത്. വൈക്കം, കടുത്തുരുത്തി എന്നിവിടങ്ങളിൽ നിന്നും അഗ്നിശമന സേന രക്ഷാപ്രവർത്തനത്തിന് പാഞ്ഞെത്തുന്നുണ്ടെങ്കിലും വെള്ളത്തിൽ മുങ്ങിയുള്ള രക്ഷാപ്രവർത്തനം വേഗത്തിൽ നടത്താൻ താമസം നേരിടുന്നതാണ് പലപ്പോഴും ജീവൻ നഷ്ടമാകാൻ കാരണമാകുന്നത്. കഴിഞ്ഞ ദിവസം രാവിലെ മൂവാറ്റുപുഴ ആറിന്റെ തൈക്കാവ് കടവിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ച ഇടുക്കി സേനാപതി സ്വദേശി അനന്ദു(19)വിന്റെ മൃതദേഹം മണിക്കൂറുകളുടെ കാത്തിരിപ്പിനുശേഷം കോട്ടയത്തുനിന്ന് എത്തിയ സ്കൂബ ടീമാണ് കണ്ടെടുത്തത്. ഈ കടവിൽ തന്നെ കഴിഞ്ഞ മാർച്ച് 28ന് കുളിക്കാനിറങ്ങിയ ഇരട്ട സഹോദരങ്ങളായ വെട്ടിക്കാട്ട് മുക്ക് ഗുരുമന്ദിരത്തിന് സമീപം നന്ദനത്തിൽ…
Read Moreവീണ്ടും വരാതെ നോക്കണേ..! കോട്ടയം മെഡിക്കൽ കോളജ് കവലയിലെ അനധികൃത പെട്ടിക്കടകൾ വീണ്ടും പൊളിച്ചു മാറ്റി
ഗാന്ധിനഗർ: മെഡിക്കൽകോളജ് കവലയിലെ അനധികൃത പെട്ടിക്കടകൾ വീണ്ടും പൊളിച്ചു. ജില്ലാ വികസന സമിതി യോഗത്തിലെ തീരുമാനപ്രകാരം പൊതുമരാമത്ത് വകുപ്പാണ് പെട്ടിക്കടകൾ നീക്കം ചെയ്യുന്നതിന് നേതൃത്വം നല്കുന്നത്. ഗാന്ധിനഗർ പോലീസിന്റെ സഹായവുമുണ്ട്.ഇന്നു രാവിലെ എട്ടുമണിയോടെയാണ് പെട്ടിക്കടകൾ നീക്കം ചെയ്തു തുടങ്ങിയത്. 28ഓളം അനധികൃത കടകളാണ് മെഡിക്കൽകോളജ് പരിസരത്ത് പ്രവർത്തിക്കുന്നത്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പെട്ടിക്കടകളിൽ ഭക്ഷണം പാകം ചെയ്തു നല്കുന്നതെന്നാണ് ജില്ലാ വികസന സമിതി യോഗത്തിൽ എംഎൽഎമാർ പരാതിപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അനധികൃത കടകൾ പൊളിച്ചു നീക്കിയത്. ബസ്സ്റ്റാൻഡിനു സമീപമുള്ള ചില തട്ടുകടകൾ സീബ്രാ ലൈനിലേക്ക് തള്ളി നിൽക്കുന്ന രീതിയിലാണ് പ്രവർത്തിച്ചിരുന്നത്. ഇത് കാൽനടക്കാർക്ക് റോഡ് മുറിച്ചു കടക്കുന്നതിനു വരെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. അതേ സമയം മെഡിക്കൽ കോളജിലെ തട്ടുകടകൾ നീക്കം ചെയ്യുന്നതിനെതിരേ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) രംഗത്തു വന്നു. ഇവർ പ്രതിഷേധ പ്രകടനം നടത്തി. മെഡിക്കൽ കോളജിൽ…
Read Moreഉണ്ട് നിറഞ്ഞപ്പോൾ കള്ളന്റെ സ്വഭാവം മാറി; ഹോട്ടലിലെ മേശവലിപ്പിൽ നിന്ന് മോഷ്ടിച്ചത് 5000 രൂപ; കള്ളന്റെ കള്ളത്തരം പിടിച്ച് കാമറ; മണിക്കൂറുകൾക്കുള്ളിൽ കള്ളനെ പൊക്കി ഗാന്ധിനഗർ പോലീസും
കോട്ടയം: മെഡിക്കൽകോളജ് ഭാഗത്ത് കറങ്ങി നടന്ന് മോഷണം നടത്തിയയാളെ ഗാന്ധിനഗർ എസ്എച്ച്ഒ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തു. തുലാപ്പള്ളി മാലിയിൽ സലി (52) ആണ് അറസ്റ്റിലായത്.ഗാന്ധിനഗർ ഭാഗത്ത് ‘വീട്ടിൽ ഉൗണ് ’നടത്തി വരുന്ന കൊല്ലംപറന്പിൽ ടോം ജോസ് എന്നയാളുടെ 5200രൂപ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് ഉൗണു കഴിക്കാനെത്തിയ പ്രതി ആളില്ലാത്ത തരം നോക്കി മേശ വലിപ്പിൽ നിന്നാണ് പണം തട്ടിയെടുത്തത്. എന്നാൽ വീട്ടിലെ സിസിടിവി കാമറയിൽ പ്രതി പണം എടുക്കുന്നതിന്റെ വ്യക്തമായ ദൃശ്യം ലഭിച്ചു. പ്രതിയുടെ ചിത്രവുമായി പോലീസ് മെഡിക്കൽ കോളജ് പ്രദേശം അരിച്ചു പെറുക്കി. വാർഡുകളിൽ കയറിയിറങ്ങി തെരച്ചിൽ നടത്തിയപ്പോൾ ഇയാളെ പലരും കണ്ടതായി പറഞ്ഞു. ഇതോടെ പ്രതി സ്ഥലം വിട്ടുപോയിട്ടില്ലെന്നു വ്യക്തമായി. രാപ്പകൽ പോലീസ് പ്രതിക്കായി തെരച്ചിൽ തുടർന്നു. ഇന്നലെ രാത്രിയിൽ ഇയാൾ വീണ്ടും മറ്റൊരു മോഷണത്തിനായി…
Read Moreഓട നിറഞ്ഞ് മാലിന്യം ഒഴുകിയെത്തുന്നത് വീടുകളിലേക്ക്; പരാതി നൽകിയിട്ടും നടപടിയില്ല; മോട്ടോർ ഉപയോഗിച്ച് ഓട വൃത്തിയാക്കേണ്ട ഗതികേടിനെക്കുറിച്ച് രവീന്ദ്രൻ പറയുന്നതിങ്ങനെ….
ഏറ്റുമാനൂർ: മാലിന്യവാഹിനിയായ ഓട ഒരു പ്രദേശത്തെയാകെ ദുരിതത്തിലാക്കി. ഏറ്റുമാനൂർ പാറക്കണ്ടത്തിനു സമീപമുള്ള ഓടയാണ് പ്രദേശത്തെ 50ഓളം കുടുംബങ്ങളുടെ ജീവിതം ദുരിതത്തിലാക്കിയിരിക്കുന്നത്. ഓടകളുടെ സ്ലാബുകൾ തകർന്നതോടെയും വശങ്ങൾ ഇടിഞ്ഞു വീഴുകയും ചെയ്തതോടെയാണ് മാലിന്യം ഒഴുകിപ്പോകാതെ ഒാടയിൽ കെട്ടിക്കിടക്കുന്നത്. കഴിഞ്ഞ 37 വർഷമായി ഒാടയിൽനിന്നുള്ള ദുർഗന്ധം മൂലം മൂക്കു പൊത്തി കഴിയേണ്ട ഗതികേടിലാണ് സമീപവാസിയായ പാണം തെക്കേതിൽ പി.കെ രവീന്ദ്രനും കുടുംബവും. മഴ പെയ്യുന്പോൾ ഒാട നിറഞ്ഞ് സമീപത്തെ വീടുകളിലേക്കും വർക്ഷോപ്പിലേക്കും മലിനജലം ഒഴുകിയെത്തും. ഇതോടെ രവീന്ദ്രന്റെ വീട്ടിലെ കിണർ വെള്ളം സ്ഥിരമായി ചീത്തയാകാറുണ്ട്. ഇപ്പോൾ കിലോക്കണക്കിന് ബ്ലീച്ചിംഗ് പൗഡർ വാങ്ങി വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണ്. മാലിന്യം വീടിനു മുൻപിൽ കെട്ടിക്കിടക്കുന്നതോടെ പ്രത്യേകമായി മോട്ടോറും പൈപ്പും തയാറാക്കി വച്ച് ഓട കഴുകി വൃത്തിയാക്കേണ്ട ഗതി കേടിലാണ് രവീന്ദ്രൻ. മലിനീകരണ നിയന്ത്രണ ബോർഡിലും ബന്ധപ്പട്ട സർക്കാർ വകുപ്പുകളിലും നിരവധി തവണ പരാതി നൽകിയിട്ടും…
Read Moreവൈക്കത്ത് നിന്ന് ആനവണ്ടി വൈറ്റിലയ്ക്ക്; കെ.എസ്ആർടിസിയുടെ ഓട്ടത്തിന്റെ പിന്നിൽ തങ്ങളെന്ന അവകാശ വാദവുമായി സിപഐയും കോൺഗ്രസും
വൈക്കം: കെഎസ്ആർടിസി ബസ് ആരംഭിച്ചതിന്റെ നേട്ടം തങ്ങൾക്കാണെന്ന വാദവുമായി രണ്ടു പാർട്ടികൾ. വൈക്കം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ആരംഭിച്ച വൈറ്റില ചെയിൻ സർവീസ് തങ്ങളുടെ സമര നേട്ടമാണെന്ന് സിപിഐ കഴിഞ്ഞ ദിവസം പ്രചരിപ്പിച്ചിരുന്നു. സിപിഐ ഡിപ്പോയ്ക്കു മുന്നിൽ ഏതാനും ദിവസം സത്യഗ്രഹം നടത്തിയതിനെ തുടർന്നാണ് സർവീസ് ആരംഭിച്ചതെന്നാണ് നേതാക്കൾ പറഞ്ഞത്. എന്നാൽ സിപിഐ പ്രചാരണം തട്ടിപ്പാണെന്നും കോണ്ഗ്രസ് ഉൾപ്പെടെയുള്ള പാർട്ടി കളുടെ പ്രക്ഷോഭത്തെ തുടർന്നാണ് ബസ് സർവീസ് ആരംഭിച്ചതെന്നും കോണ്ഗ്രസ് വൈക്കം ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി അവകാശപ്പെടുന്നു. സിപിഐ സത്യഗ്രഹം തുടങ്ങിയത് ജൂലൈ 19നായിരുന്നു. ജൂലൈ 12ന് കെഎസ്ആർടിസി ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ വൈക്കം – വൈറ്റില ചെയിൻ സർവീസ് തുടങ്ങുന്നതിന് ഉത്തരവിട്ടിരുന്നുവെന്നാണ് കോണ്ഗ്രസ് നേതാക്കൾ പറയുന്നത്. കോണ്ഗ്രസ് ഉൾപ്പെടെയുള്ള സംഘടനകളുടെ സമരവും ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെയും തുടർന്നാണ് യാത്രാക്ലേശം പരിഹരിക്കാൻ കെ എസ്ആർടിസി അധികൃതർ ചെയിൻ…
Read Moreഏയ് ഓട്ടോ..! നീണ്ട പരാജയങ്ങൾക്ക് അറുതിയിടാൻ കളക്ടർ പി.കെ സുധീർബാബു; സെപ്റ്റംബർ ഒന്ന് മുതൽ കോട്ടയം നഗരത്തിലെ ഓട്ടോകൾക്ക് മീറ്റർ നിർബന്ധമാക്കുന്നു
കോട്ടയം: മുൻ കളക്ടർമാരും ആർഡിഒമാരും ശ്രമിച്ചിട്ട് നടക്കാത്ത ഓട്ടോ മീറ്റർ വീണ്ടും നടപ്പാക്കാൻ തീരുമാനം. സെപ്റ്റംബർ ഒന്നുമുതൽ ഓട്ടോറിക്ഷകൾക്ക് മീറ്റർ നിർബന്ധമാക്കാനാണ് ജില്ലാ കളക്ടർ പി.കെ.സുധീർബാബു വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനിച്ചത്. ഓട്ടോ തൊഴിലാളി യൂണിയൻ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് മീറ്റർ നിർബന്ധമാക്കുന്നതിന് ധാരണയായത്. മീറ്റർ ഇല്ലാതെ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾ അമിത നിരക്ക് ഈടാക്കുന്നതായി പരാതികൾ വ്യാപകമായ സാഹചര്യത്തിലാണ് തീരുമാനം. എന്നാൽ മുൻപ് നടപ്പാക്കാൻ ശ്രമിച്ച് പരാജയപ്പെട്ടതാണ് ഇക്കാര്യം. കളക്ടറേറ്റിൽ നടന്ന ചർച്ചയിൽ ജില്ലാ പോലീസ് ചീഫ് പി.എസ്. സാബു, അസിസ്റ്റന്റ് കളക്ടർ ശിഖ സുരേന്ദ്രൻ, ആർടിഒ വി.എം. ചാക്കോ എന്നിവരും പങ്കെടുത്തു. ട്രാൻസ്പോർട്ട് കമ്മീഷണറുടെ 2018 ഡിസംബർ 11ലെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മീറ്റർ നിർബന്ധമാക്കുന്നത്. സെപ്റ്റംബർ ഒന്നിനുശേഷം മീറ്റർ ഇല്ലാതെ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടി സ്വീകരിക്കും. കോട്ടയം മുനിസിപ്പാലിറ്റിയിൽ സർവീസ് നടത്തുന്നതിന് പെർമിറ്റുള്ള…
Read Moreഇവിടെ ‘നരനായാട്ട്’ തുടരുന്നു! തെരുവുനായയുടെ കടിയേറ്റ് പ്ലസ്ടു വിദ്യാർഥിക്ക് പരിക്ക്
തലയോലപ്പറന്പ്: തെരുവുനായയുടെ കടിയേറ്റ് സ്കൂൾ വിദ്യാർഥിക്ക് പരിക്കേറ്റു. മറവൻതുരുത്ത് കിഴക്കെ ആട്ടിൻകൂട്ടിൽ വീട്ടിൽ സാബുവിന്റെ മകൻ ആരോമലി (16)നെയാണ് തെരുവ് നായ ആക്രമിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ചെന്പ് മത്തുങ്കൽ പാലത്തിന് സമീപത്തുകൂടി നടന്നു പോകുന്നതിനിടയിലായിരുന്നു തെരുവുനായയുടെ ആക്രമണം. തലയോലപ്പറന്പ് ഗവണ്മെന്റ് ബോയ്സ് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് ആരോമൽ. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ വൈക്കം താലൂക്ക് ഗവണ്മെന്റ് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലയോലപ്പറന്പ് , മറവൻതുരുത്ത് , വെള്ളൂർ പഞ്ചായത്തുകളിലും സമീപ പ്രദേശങ്ങളിലും ആക്രമണകാരികളായ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. കഴിഞ്ഞ മാസം 25 ന് കീഴൂർ ജാതിക്കാമലയിൽ ഒറ്റക്കുന്നേൽ മത്തായിയുടെ രണ്ട് ആടുകളെയും മലയിൽ ജോണിന്റെ രണ്ട് ആടുകളെയും തെരുവുനായ്ക്കൾ കടിച്ച് കീറികൊന്നിരുന്നു. രണ്ടാഴ്ച്ച മുൻപ് അക്രമകാരികളായ തെരുവുനായ്ക്കൾ അറുന്നൂറ്റിമംഗലം പാന്പാനിയിൽ പാപ്പച്ചന്റെ രണ്ട്…
Read Moreതലയോലപ്പറമ്പില് രണ്ട് വിദ്യാര്ഥിനികളെ കാണാതായി; പോലീസ് അന്വേഷണം ആരംഭിച്ചു
തലയോലപ്പറന്പ്: തലയോലപ്പറന്പിന് സമീപം സ്വകാര്യ സ്ഥാപനത്തിൽ അന്തേവാസികളായി നിന്ന് പഠിക്കുന്ന രണ്ട് വിദ്യാർഥിനികളെ കാണാതായതായി പരാതി. ഇന്നലെ രാവിലെ ഒൻപതിനു സ്കൂളിലേക്കും തയ്യൽ പരിശീലന കേന്ദ്രത്തിലേക്കും പോയ കൗമാരക്കാരായ വിദ്യാർഥിനികളെയാണ് കാണാതായത്. സ്ഥാപന അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തലയോലപ്പറന്പ് പോ ലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More