ഈരാറ്റുപേട്ട: ഈരാറ്റുപേട്ട -തൊടുപുഴ റോഡിൽ മേലുകാവിന് സമീപം പാണ്ടിയമാവിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് വിദ്യാർഥികൾ അടക്കം 12 പേർക്ക് പരിക്ക്. പരിക്കേറ്റവരെ പാലാ, തൊടുപുഴ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല എന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇന്നു രാവിലെ 7.30നാണ് അപകടം. ബിപിൻസ്, അന്ന ബസുകളാണ് കൂട്ടിയിടിച്ചത്. കയറ്റവും വളവുകളുമുള്ള ഈ ഭാഗത്ത് ഇറക്കം ഇറങ്ങി വന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് എതിരേ വന്ന ബസിൽ ഇടിക്കുകയായിരുന്ന. ഇടിയുടെ ആഘാതത്തിൽ ഇരുബസുകളുടെയും മുൻവശത്തെ ഗ്ലാസുകൾ തകർന്നു. ബ്സിന്റെ മുൻഭാഗം പൂർണമായി തകർന്നു. സംരക്ഷണ ഭിത്തിയും ക്രാഷ്ബാരിയറുമുണ്ടായിരുന്നതിനാൽ താഴ്ചയേറിയ കൊക്കയിലേക്ക് മറിയാതെ വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടു. ബിപിൻസ് ബസ് ഈരാറ്റുപേട്ടയിൽ നിന്ന് തൊടുപുഴയ്ക്കും അന്ന ബസ് തൊടുപുഴയിൽ നിന്ന് ഈരാറ്റുപേട്ടയിലേക്കും പോവുകയായിരുന്നു. അപകട വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാ പ്രവർത്തനം നടത്തിയത്.
Read MoreCategory: Kottayam
സൻസിയയെ ഇഢലി തട്ട് ചതിച്ചു; പാത്രത്തിന്റെ നടുവിലെ ദ്വാരത്തിൽ കൈവിരൽ അകപ്പെട്ടു; വേദനകൊണ്ടു പുളഞ്ഞ കുഞ്ഞുമായി വീട്ടുകാർ ഫയർഫോഴ്സ് ഓഫീസിലെത്തി വിരൽ പുറത്തെടുത്തു; ഐസ്ക്രീം നൽകി സന്തോഷിപ്പിച്ച് കുട്ടിയെ യാത്രയാക്കി ജീവനക്കാർ ഓർമ്മപ്പെടുത്തുന്ന ഒരുകാര്യമിങ്ങനെ……
വൈക്കം: അമ്മമാർ ശ്രദ്ധിക്കാൻ. അടുക്കളയിൽ കുട്ടികളെത്തിയാൽ ഇഢലിപ്പാത്രവും കലവുമടങ്ങിയ പാത്രങ്ങൾ മാറ്റിവയ്ക്കുക. സംസ്ഥാനത്ത് ഇത്തരത്തിലുള്ള അപകടങ്ങളിൽ കുട്ടികൾ പെടുന്നത് പതിവു കാഴ്ചയാവുകയാണ്. ഇത്തരത്തിൽ ഇന്നലെ തലയാഴത്ത് മൂന്നു വയസുകാരിയുടെ വിരൽ ഇഢലിപ്പാത്രത്തിന്റെ നടുവിലെ ദ്വാരത്തിൽ അകപ്പെട്ടിട്ട് ഒരു മണിക്കൂറിനു ശേഷമാണ് പുറത്തെടുക്കാൻ കഴിഞ്ഞത്. അതും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്റ്റീൽ പാത്രം മുറിച്ചാണ് കുട്ടിയുടെ വിരൽ പുറത്തെടുത്തത്. വൈക്കം തലയാഴം മലയിൽപറന്പിൽ രഞ്ജിത്തിന്റെ മകൾ സൻസിയ (മൂന്ന്) യുടെ ഇടതു കൈയിലെ ചുണ്ടുവിരലാണ് സ്റ്റീൽ ഇഢലിപ്പാത്രത്തിന്റെ നടുവിലെ ദ്വാരത്തിൽ ഇന്നലെ ഉച്ചയ്ക്ക് 12.30നു കുടുങ്ങിയത്. ഒരു മണിക്കൂറോളം വീട്ടുകാരും നാട്ടുകാരും കുഞ്ഞിന്റെ വിരൽ ഉൗരിയെടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് വൈക്കം ഫയർ സ്റ്റേഷനിൽ കുഞ്ഞിനെ എത്തിക്കുകയായിരുന്നു. വൈക്കം ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി. ഷാജി കുമാറിന്റെ നേതൃത്വത്തിൽ വൈക്കം ഫയർ ഫോഴ്സ് ജീവനക്കാർ അരമണിക്കൂണിക്കൂറിനകം അപകടം…
Read Moreനാടിനെ സ്നേഹിക്കുന്നവർ റോഡ് എങ്ങനെ വേണ്ടാന്നുവയ്ക്കും’..! അധികൃതരുടെ അലസതയിൽ പ്രതിഷേധിച്ച് റോഡ് നന്നാക്കി കറുകച്ചാലിൽ നാട്ടുകാരുടെ പ്രതിഷേധം
കറുകച്ചാൽ: പ്രതിഷേധം സംഘടിപ്പിക്കുന്നവർക്കൊരു മാതൃകയാണ് ചന്പക്കര പള്ളിപ്പടി-നരിക്കുഴി റോഡിലെ യാത്രക്കാർ. റോഡ് നന്നാക്കണമെന്ന പരാതിയുമായി നാട്ടുകാർ പലവട്ടം അധികൃതരെ സമീപിച്ചു. അധികൃതരുടെ അനങ്ങാപ്പാറ നയത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ മുന്നിട്ടിറങ്ങി റോഡ് നന്നാക്കി. കുഴികളിൽ മണ്ണും കല്ലുമിട്ട് മൂടി യാത്രായോഗ്യമാക്കി. കറുകച്ചാൽ പഞ്ചായത്ത് മൂന്നാം വാർഡിലെ ചന്പക്കര പള്ളിപ്പടി-നരിക്കുഴി റോഡാണ് നാട്ടുകാർ നന്നാക്കിയത്. പള്ളിപ്പടിക്ക് സമീപമുള്ള നൂറു മീറ്ററോളം ഭാഗം കാലപ്പഴക്കത്താൽ ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ് കുഴികൾ നിറഞ്ഞ നിലയിലായിരുന്നു. മഴക്കാലമായതോടെ റോഡിൽ വെള്ളക്കെട്ട് ഉണ്ടാകുന്നതിനാൽ കാൽനട പോലും ദുഷ്ക്കരമായി. ഇതോടെ നാട്ടുകാർ പലവട്ടം അധികൃതർക്ക് പരാതി നൽകിയിരുന്നു. നടപടി ഉണ്ടാകാതെ വന്നതോടെയാണ് പ്രതിഷേധം ശ്രമദാനമായി മാറിയത്. പ്രദേശവാസികൾ ചേർന്ന് മണ്ണും കല്ലുമിട്ട് റോഡിലെ കുഴികൾ അടച്ചു. സോഫിയാമ്മ കുഞ്ഞുമോൻ, അന്തോണിക്കുട്ടി കണ്ണംകുളം, അഖിൽ പാലൂർ, ബാബു രവീന്ദ്രവിലാസം, ജോസഫ് പാലുവേലീൽ തുടങ്ങിയവർ നേതൃത്വം നൽകി.
Read Moreമാണി സി കാപ്പൻ വരും, ഒപ്പം എൽഡിഎഫും..! കോടിയേരിയും മാണി സി കാപ്പനും തമ്മിൽ കൂടിക്കാഴ്ച; ഉപതെരഞ്ഞെടുപ്പിൽ എൻസിപിക്ക് സീറ്റ് ഉറപ്പിച്ചു
കോട്ടയം: പാലായിലെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി എൻസിപി നേതാവ് മാണി സി. കാപ്പൻ കൂടിക്കാഴ്ച നടത്തി. സണ് സ്റ്റാർ ഓഡിറ്റോറിയത്തിൽ നടന്ന സിപിഎം ശില്പശാലയുടെ ഇടവേളയിലാണ് കോടിയേരി- മാണി സി. കാപ്പൻ കൂടിക്കാഴ്ച. പാലായിൽ എൻസിപിക്കാണ് സീറ്റെന്നും ഇക്കാര്യത്തിൽ മാറ്റമില്ലെന്നും കോടിയേരി ബാലകൃഷ്ണൻ കൂടിക്കാഴ്ചയിൽ പറഞ്ഞു. പാലായിൽ മത്സരിക്കുമെന്ന് നേരത്തെ എൻസിപി യോഗത്തിൽ മാണി സി. കാപ്പൻ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് എൻസിപി എന്ന നിലയിലും എൽഡിഎഫ് എന്ന നിലയിലും സ്വന്തം നിലയിലും പ്രവർത്തനം തുടങ്ങിയതായി മാണി സി. കാപ്പൻ കോടിയേരി ബാലകൃഷ്ണനെ അറിയിച്ചു. വോട്ടർപട്ടികയിൽ നിന്ന് വ്യാപകമായി ആളുകളെ വെട്ടിമാറ്റുകയും അനർഹരെ ഉൾപ്പെടുത്തുകയും ചെയ്ത തായി മാണി സി. കാപ്പൻ പറഞ്ഞു. ഇക്കാര്യത്തിൽ വേണ്ട നടപടി സ്വീകരിക്കാമെന്നും കോടിയേരി ബാലകൃഷ്ണൻ ഉറപ്പു നൽകി.
Read Moreഎല്ലാം ശരിയാക്കാൻ..! പാലാ പിടിച്ചെടുക്കാൻ മന്ത്രി എം.എം. മണിക്ക് മണ്ഡലത്തിന്റെ ചുമതല നൽകി സിപിഎം
കോട്ടയം: പാലാ അസംബ്ലി മണ്ഡലം ഉപതെരഞ്ഞെടുപ്പിന് പ്രവർത്തന രൂപരേഖയൊരുക്കി സിപിഎം ശിൽപശാല. 20നകം പഞ്ചായത്തു തല ശിൽപശാലകൾ പൂർത്തീകരിച്ച് ബൂത്ത് തലത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ഇന്നലെ പാലാ സണ്സ്റ്റാർ ഓഡിറ്റോറിയത്തിൽ ചേർന്ന ശിൽപ്പശാല തീരുമാനിച്ചു. ബൂത്ത്-ബ്രാഞ്ചു തല സെക്രട്ടറിമാർ, ലോക്കൽ, നിയോജകമണ്ഡലം കമ്മിറ്റിയംഗങ്ങൾ, ജില്ലാ കമ്മിറ്റിയംഗങ്ങൾ എന്നിവർ പങ്കെടുത്ത് നടത്തിയ ശിൽപശാല സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഏറ്റ തിരിച്ചടി താത്കാലികമാണെന്നും ഇടതുപക്ഷത്തിന് ഭാവിയില്ലെന്നു പ്രവചിച്ചവരെ അന്പരപ്പിച്ചാണ് 87ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭൂരിപക്ഷം നേടിയതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രാഷ്്ട്രീയ സ്ഥിതിയല്ല ഇപ്പോഴുള്ളതെന്നും ഇടതുപക്ഷത്തിന് അനൂകൂല സാഹചര്യമാണുള്ളതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ നേരിയ ഭൂരിപക്ഷം ബൂത്ത് അടിസ്ഥാനത്തിൽ നല്ല രീതിയിൽ പ്രവർത്തനം കാഴ്ചവച്ചാൽ മറികടക്കാവുന്നതേയുള്ളൂവെന്നും നഷ്്ടപ്പെട്ട വോട്ടുകൾ കണ്ടെത്താനും അതു…
Read Moreഒഴിപ്പിക്കരുത്, ആദ്യം വേണ്ടത് ബദൽ സംവിധാനം; വഴിയോര കച്ചവടക്കാരെെ ഒഴിവാക്കാനൊരുങ്ങി ജില്ലാ വികസന സമിതി; സമരത്തിനൊരുങ്ങി കച്ചവടക്കാർ
കോട്ടയം: ബദൽ സംവിധാനം ഏർപ്പെടുത്താതെ നഗരത്തിലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ട് ഫുട്പാത്ത് മർച്ചന്റ്സ് യൂണിയന്റെ (ഐഎൻടിയുസി) നേതൃത്വത്തിൽ നാളെ പൊതുമരാമത്ത് വകുപ്പ് ഓഫീസിലേക്ക് മാർച്ച് നടത്തും. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഒന്നാംഘട്ട സമരത്തിന് തീരുമാനമായത്. കേന്ദ്ര സർക്കാരിന്റെയും സുപ്രീം കോടതിയുടെയും തീരുമാനത്തിന് വിരുദ്ധമായാണ് ഇപ്പോൾ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിന്റെ നിർദേശമനുസരിച്ച് ത്രിതല പഞ്ചായത്തുകൾ സ്ട്രീറ്റ് മെൻഡേഴ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വഴിയോര കച്ചവടക്കാരുടെ ലിസ്റ്റ് തയാറാക്കി കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരികയാണ്. ഇതിനിടെയാണ് ജില്ലാ വികസന സമിതി യോഗത്തിൽ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാൻ തീരുമാനിച്ചത്. ഈ തീരുമാനം പുന:പരിശോധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ കെ.എ.മുഹമ്മദ് ബഷീർ, എ.ദാസ്, പി.എച്ച്. അഷറഫ്, തോമസ് ചാണ്ടി പുളിയാപറന്പിൽ, ഷിബു ഹുസൈൻ, ജനാർദനൻ…
Read Moreആവേശമായി പരിശീലനത്തുഴയേറ്…! ആലപ്പുഴ ജലോത്സവത്തിന് മുന്നോടിയായി മുത്തേരിമടയിൽ പരിശീലന തുഴച്ചിൽ; ആർപ്പുവിളിയുമായി ജനങ്ങളും
കുമരകം: മുത്തേരിമടയിലെ കുഞ്ഞോളങ്ങളെ കീറി മുറിച്ചുകൊണ്ട് ചുണ്ടൻ വള്ളങ്ങളും ഓടിയും അരയന്നങ്ങളെപ്പോലെ തുഴഞ്ഞു വന്നു. ആർപ്പു വിളിയുമായി ഇരുകരകളിലും ജനങ്ങളുടെ വൻ നിര. ശനിയാഴ്ച നടക്കുന്ന നെഹ്രു ട്രോഫി വള്ളംകളി മത്സരത്തിൽ പങ്കെടുക്കുന്ന വങ്ങളുടെ പരിശീലന തുഴച്ചിൽ ആയിരുന്നു ഇന്നലെ മുത്തേരി മടയിൽ. ആറാം ദിനം ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന നെഹ്റു ട്രോഫി ജലമാമാങ്കത്തിൽ ജവഹർലാൽ നെഹ്റുവിന്റെ കയ്യൊപ്പുള്ള വെള്ളിക്കപ്പ് കൈക്കലാക്കാൻ കുമരകത്ത് നിന്നു പുറപ്പെടുന്ന ചുണ്ടൻ വള്ളങ്ങൾക്കൊപ്പം ഒന്നാം തരം ഓടിവള്ളങ്ങളും രണ്ടാം തരം വെപ്പുവള്ളങ്ങളും ചുരുളൻ രണ്ടാം തരം വള്ളവും മുത്തേരിമടത്തോട്ടിൽ പരിശീലനം നടത്തി. ഇന്നലെ ഉച്ചകഴിഞ്ഞതു മുതൽ കാൽനടയായും വാഹനങ്ങളിലും ജനം മുത്തേരിമടയിലേക്ക് ഒഴുകിയെത്തി. ശനിയാഴ്ച നടക്കുന്ന 67-ാമത് നെഹ്രു ട്രോഫിയിൽ ചുണ്ടൻ വള്ളങ്ങളുടെ ഒന്നാം ഹീറ്റ്സിൽ ഒന്നാം ട്രാക്കിൽ മത്സരിക്കുന്ന വേന്പനാടു ബോട്ട് ക്ലബിന്റെ വിയപുരം, മൂന്നാം ഹീറ്റ്സിൽ രണ്ടാം ട്രാക്കിൽ…
Read Moreകക്ക ഇറച്ചി വാങ്ങിയ ശേഷം പണത്തെചൊല്ലി തർക്കം; വിൽപ്പനക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ചു; നെഞ്ചിന് കുത്തേറ്റ മുരളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വൈക്കം: കക്ക ഇറച്ചി വാങ്ങിയ ശേഷം പണം നൽകാത്തതിനെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ കക്ക ഇറച്ചി വിൽപ്പനക്കാരനെ ഇറച്ചി വാങ്ങാനെത്തിയയാൾ കുത്തിപ്പരിക്കേൽപ്പിച്ചു. നെഞ്ചിലും ഇടതു കൈ വെള്ളയിലും കുത്തേറ്റ ടി വിപുരം ചെaമ്മനത്തുകര ഇടയാട്ടിൽ മുരളി (55)യെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തിയ കേസിലെ പ്രതി ടിവിപുരം ഇടയാട്ടിൽ നടരാജൻ (62) വൈക്കം താലൂക്ക് ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിൽ ചികിൽസയിലാണ്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം 6.30ന് ടിവിപുരം ബോട്ട് ജെട്ടിക്കു സമീപമായിരുന്നു സംഭവം. 60 രൂപയ്ക്ക് കക്ക ഇറച്ചി വാങ്ങിയ നടരാജൻ, മുരളി പണം ചോദിച്ചിട്ടു നൽകാതെ കലഹിക്കുകയായിരുന്നു. വാക്കുതർക്കത്തിനിടയിൽ മദ്യലഹരിയിലായിരുന്ന നടരാജൻ കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് മുരളിയെ കുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.സംഭവത്തിൽ വൈക്കം പോലീസ് നടരാജനെതിരെ കേസെടുത്തു.
Read Moreആദ്യം നോട്ടീസ്, പിന്നെ ഒഴിപ്പിക്കൽ..! കോട്ടയം നഗരത്തിൽ അനധികൃത കച്ചവടം വേണ്ടെന്ന് ജില്ല കളക്ടർ
കോട്ടയം: നഗരത്തിലെ അനധികൃത കച്ചവടക്കാരെ നീക്കാൻ ജില്ലാ കളക്ടർ നിർദേശം നല്കി. ഈയാഴ്ച തന്നെ പൊതുമരാമത്ത് വകുപ്പും പോലീസും ചേർന്ന് പണി തുടങ്ങും. റോഡുകളും നടപ്പാതകളും കയ്യേറിയവർക്കെതിരെ കർശന നടപടികൾ തുടരുമെന്നാണ് ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു വ്യക്തമാക്കിയത്. കോട്ടയം നഗരത്തിലെയും എം.സി റോഡിലെയും താത്ക്കാലിക തട്ടുകടകൾ അടക്കമുള്ള കയ്യേറ്റങ്ങൾ ഒഴിയുന്നതിന് ഒരാഴ്ചത്തെ സമയപരിധി അനുവദിച്ച് നോട്ടീസ് നൽകി തുടർനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. റോഡ് സുരക്ഷാ കർമ പദ്ധതിയുമായി ബന്ധപ്പെട്ട യോഗത്തിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കയ്യേറ്റങ്ങൾ പൂർണമായും ഒഴിപ്പിക്കുന്നതിന്റെ ആദ്യ പടിയായാണ് മണർകാട് ബൈപാസിലെയും മെഡിക്കൽ കോളജ് പരിസരത്തെയും കടകൾ നീക്കം ചെയ്തത്. റോഡുകൾ വാഹന ഗതാഗതത്തിനും നടപ്പാതകൾ കാൽനട യാത്രക്കാർക്കും സുഗമമായി ഉപയോഗിക്കാൻ കഴിയുന്ന സാഹചര്യമൊരുക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ ശ്രദ്ധിക്കണം. നാഗന്പടം പാലത്തിനു സമീപം ബസ് കാത്തിരിപ്പു കേന്ദ്രം നിർമിക്കുന്നതിനുള്ള…
Read Moreമെഡിക്കൽ ബില്ലിനെതിരേ സമരം ശക്തമാക്കുന്നു; ഡോക്ടർമാർ വ്യാഴാഴ്ച അത്യാഹിത വിഭാഗം ബഹിഷ്കരിക്കും
ഗാന്ധിനഗർ: മെഡിക്കൽ ബില്ലിനെതിരേ ഡോക്ടർമാരും മെഡിക്കൽ വിദ്യാർഥികളും നടത്തി വരുന്ന സമരം വ്യാഴാഴ്ച ശക്തമാക്കും. അന്ന് അത്യാഹിത വിഭാഗം ഉൾപ്പെടെ ബഹിഷ്കരിച്ചു കൊണ്ട് സമരം നടത്തുവാനാണ് തീരുമാനം. ഇത് രോഗികളെ ഗുരുതരമായി ബാധിക്കും. അപകടത്തിൽപ്പെട്ടും മറ്റും എത്തുന്നവർ ഉൾപ്പെടെയുള്ളവർക്ക് ചികിത്സ നിഷേധിച്ചാൽ അത് വൻ പ്രത്യാഘാതമുണ്ടാക്കാനാണ് സാധ്യത. മെഡിക്കൽ ബില്ലിനെതിരെ ദേശീയ തലത്തിൽ ഡോക്ടർമാരും മെഡിക്കൽ വിദ്യാർഥികളും നടത്തി വരുന്ന സമരത്തിന്റെ ഭാഗമായി കോട്ടയം മെഡിക്കൽ കോളജിൽ മെഡിക്കൽ വിദ്യാർഥികൾ നടത്തുന്ന സമരം രണ്ടു ദിവസം പിന്നിട്ടു. ഇന്നു മുതൽ ക്ലാസ് ബഹിഷ്കരിച്ചു കൊണ്ടുള്ള സമരപരിപാടി ആരംഭിക്കും. സമരത്തിന് അധ്യാപകരുടെ പിന്തുണള്ളയുളളതിനാൽ പഠനത്തെ സമരം ബാധിക്കാതിരിക്കുവാൻ ശ്രദ്ധയുണ്ട്. ബിൽ രാജ്യസഭയിൽ ഭേദഗതി ഉണ്ടായതിനാൽ ഇനി ലോക്സഭയിൽ എത്തുന്പോൾ കേരളത്തിലെ എം.പി മാർ. ബില്ലിനെ എതിർക്കുന്നതോടൊപ്പം ആവശ്യമായ ഭേദഗതി നിർദ്ദേശിക്കണമെന്നും സമരത്തിന് നേതൃത്വം നൽകുന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ…
Read More