കോട്ടയം: ഡ്രൈവർമാരുടെ കുറവ് മൂലം കഐസ്ആർടിസി സർവീസുകൾ പ്രതിസന്ധിയിലായി. കോടതി വിധിയുടെ അടിസ്ഥാനത്തിൽ എം പാനൽ ഡ്രൈവർമാർ പുറത്തായതോടെയാണ് പല സർവീസുകളും വെട്ടിക്കുറയ്ക്കേണ്ടി വന്നത്. ബസ് കിട്ടാതെ യാത്രക്കാർ വലയുന്ന കാഴ്ചയാണ് പലയിടത്തും കാണാൻ കഴിയുന്നത്. അതേ സമയം പ്രതിസന്ധി പരിഹരിക്കാൻ അവധി റദ്ദാക്കി മുഴുവൻ ഡ്രൈവർമാരും ഇന്നു ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. കോട്ടയം ഡി്പ്പോയിൽ ഇന്ന് കാര്യമായ സർവീസ് പ്രതിസന്ധിയില്ലെന്ന് അധികൃതർ അറിയിച്ചു. കോട്ടയം ഡിപ്പോയിൽ മാത്രം 32 ഡ്രൈവർമാർക്കു ജോലി നഷ്ടമായി. പാലാ, ചങ്ങനാശേരി, വൈക്കം, പൊൻകുന്നം,ഈരാറ്റുപേട്ട, എരുമേലി ഡിപ്പോകളിലായി അന്പതിലധികം ഡ്രൈവർമാർക്ക് ജോലി നഷ്ടമായി. നേരെത്ത 110 ഷെഡ്യൂൾ ഓപ്പറേറ്റ് ചെയ്തിരുന്ന കോട്ടയം ഡിപ്പോ ഓർഡിനറികൾ വെട്ടിക്കുറച്ചതുൾപ്പെടെയുള്ള കാരണത്താൽ ഷെഡ്യൂളും കുറച്ചിരുന്നു. അടുത്തിടെ കോട്ടയം – ചേർത്തല ചെയിൻ സർവീസ് ആരംഭിക്കുകയും ഏതാനും ഓർഡിനറികൾ പുനരാരംഭിക്കുകയും ചെയ്തതോടെ ഷെഡ്യൂളിന്റെ എണ്ണം 93 ആയി ഉയർന്നു.…
Read MoreCategory: Kottayam
കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റായി കേരള കോൺഗ്രസ് എമ്മിന്റെ സെബാസ്റ്റ്യൻ കുളത്തുങ്കൽ
കോട്ടയം: യുഡിഎഫിലെ മുൻ ധാരണ പ്രകാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കോണ്ഗ്രസിലെ സണ്ണി പാന്പാടി ഇയാഴ്ച രാജി വയ്ക്കും. എട്ടാം തീയതി വരെ സണ്ണിപാന്പാടിക്ക് കാലാവധിയുണ്ട്. അതിനുള്ളിലാവും രാജി. അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പു വരെ വൈസ് പ്രസിഡന്റ് ജെസിമോൾ മനോജിനാവും പ്രസിഡന്റിന്റെ ചുമതല. പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് കേരള കോണ്ഗ്രസ് എമ്മിന്റെ നോമിനിയായി സെബാസ്റ്റ്യൻ കുളത്തുങ്കലിനെ കേരള കോണ്ഗ്രസ് എം ജില്ലാ പഞ്ചായത്തു പാർലമെന്ററി പാർട്ടി യോഗം തെരഞ്ഞെടുത്തു. ചെയർമാൻ ജോസ് കെ മാണിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ഐകകണ്ഠ്യേനയായിരുന്നു തെരഞ്ഞെടുപ്പ്. പാർട്ടി ചെയർമാൻ ജോസ് കെ.മാണിയുടെ നിർദേശ പ്രകാരം സെബാസ്റ്റ്യൻ കുളത്തുങ്കലിനെ തെരഞ്ഞെടുത്തതായി യുഡിഎഫ് ചെയർമാനും കേരള കോണ്ഗ്രസ് എം ജില്ലാ പ്രസിഡന്റുമായ സണ്ണി തെക്കേടം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പിന് കത്ത് നൽകി. യുഡിഎഫിന്റെ മുൻ ധാരണപ്രകാരം ജൂലൈ എട്ടിനാണ് സണ്ണി പാന്പാടി രാജിവയ്ക്കേണ്ടത്.…
Read Moreഅക്ഷരങ്ങളുടെ കോട്ടയം, റബറിന്റെ കോട്ടയം, കപ്പയും കരിമീനുമുള്ള കോട്ടയം! കോട്ടയം ജില്ല @75 വയസ്
കോട്ടയം: 1949 ജൂലൈ ഒന്നിന് കൽവിളക്കു തെളിഞ്ഞ കോട്ടയം ജില്ലയ്ക്ക് 70 വയസ്. തെക്കുംകൂർ രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു മീനച്ചിലാറിന്റെ തീരത്തുള്ള തളിയിൽകോട്ട. ആ കോട്ടയ്ക്കകം കോട്ടയമായെന്നാണ് പാരന്പര്യം. ലാൻഡ് ഓഫ് ലെറ്റേഴ്സ്, ലാൻഡ് ഓഫ് ലേക്സ്, ലാൻഡ് ഓഫ് ലാറ്റക്സ് എന്നിങ്ങനെ കോട്ടയത്തിന് തനതു വിലാസങ്ങൾ. കോട്ടയം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, മീനച്ചിൽ, വൈക്കം താലൂക്കുകളിലെ 100 വില്ലേജുകളും ഒന്പതു നിയമസഭാ മണ്ഡലങ്ങളും ഉൾപ്പെടുന്ന ജില്ലയിൽ 19.74 ലക്ഷം ജനങ്ങൾ. മൂന്നു ലോക്സഭാ മണ്ഡലങ്ങൾ ജില്ലയെ അതിരിടുന്നു. സമൃദ്ധിയുടെ കൂറും കുളിരും നൽകുന്ന മണിമല, മീനച്ചിൽ, മൂവാറ്റുപുഴയാറുകൾ മൂന്നു ദിക്കുകളിലൂടെ ഒഴുകി വേന്പനാട്ട് കായലിൽ പതിക്കുന്നു. റബറിന്റെ കോട്ടയം കോട്ടയം റബർപെരുമയുടെ നാടാണ്. ജെജെ മർഫി സായിപ്പ് കിഴക്കൻ മലയോരങ്ങളിൽ റബർ നട്ടതിനൊപ്പം റബർ ഗവേഷണ കേന്ദ്രവും സ്ഥാപിച്ചു. കരപ്പാടങ്ങളിൽ നെല്ലും കരിന്പും കഴിഞ്ഞ കാലത്തിന്റെ സമൃദ്ധിയായിരുന്നു. നെല്ലും…
Read Moreമദ്യലഹരിയിൽ ബസ് ഡ്രൈവർ; യാത്രക്കാർ പരിഭ്രാന്തരായി; പോലീസ് ഡ്രൈവറായി ബസ് സുരക്ഷിതമായി പാലായിൽ എത്തിച്ചു
മരങ്ങാട്ടുപിള്ളി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തെത്തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ മദ്യലഹരിയിൽ ബസ് ഓടിച്ച ഡ്രൈവർ പോലീസ് പിടിയിലായി. എറണാകുളം-പാലാ-എഴുമറ്റൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യബസ് ഡ്രൈവർ മനുവാണ് പോലീസ് പിടിയിലായത്. ഇന്നലെ വൈകുന്നേരം ചെത്തിമറ്റത്താണ് എസ്ഐ എസ്. രാജേഷിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ബസ് ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ ബസ് യാത്രക്കാർ പരിഭ്രാന്തരായി. ഒടുവിൽ മരങ്ങാട്ടുപിള്ളി സ്റ്റേഷനിലെ ഡ്രൈവർ മനു പി. തോമസ് ബസ് സുരക്ഷിതമായി പാലായിൽ എത്തിച്ചു. തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത ബസ് കോടതിക്കു കൈമാറി.
Read Moreപോലീസ് രക്ഷകരായി… അർദ്ധരാത്രിയിൽ കടയിൽ പടർന്ന തീയണച്ചു; തീ അണയ്ക്കാൻ കഴിയാതെ വന്നിരുന്നെങ്കിൽ…
എരുമേലി: കടയിൽ പടർന്നു പിടിച്ച തീയണച്ചത് പട്രോളിഗിനെത്തിയ എരുമേലി പോലീസ്. കഴിഞ്ഞ അർദ്ധരാത്രിയിലാണ് നൈറ്റ് പട്രോളിംഗിനിടെ യാദൃച്ഛികമായി തുമരംപാറയിലെത്തിയ പോലീസ് കുന്നുംപുറത്ത് രാജുവിന്റ് കടയിൽ തീ പടർന്നത് കണ്ടത്. അടച്ചിട്ട കടയിൽ തീ ആളിപ്പടരുന്നത് കണ്ട് വാഹനം നിർത്തിയ പോലീസുകാർ സമീപ വീട്ടുകാരെ ഉണർത്തി വെള്ളം കൊണ്ടുവന്ന് ഒഴിച്ച് തീയണച്ചു. കടയ്ക്കുള്ളിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറിലേക്ക് തീ പടരാതിരുന്നത് വൻ അപകടം ഒഴിവാക്കി. ആരോ മനഃപൂർവം കട കത്തിക്കാൻ നടത്തിയ ശ്രമമാണ് തീപിടിത്തമെന്ന് സംശയമുണ്ട്. തുമരംപാറ ഗവൺമെന്റ് ട്രൈബൽ എൽപി സ്കൂളിന് എതിർവശത്ത് റോഡരികിലുള്ള കടയിലാണ് തീ പടർന്നത്. കടയുടെ സമീപം നിരവധി വീടുകളും കടകളും വൈദ്യുതലൈനുകളും ഉണ്ട്. തീ അണയ്ക്കാൻ കഴിയാതെ വന്നിരുന്നെങ്കിൽ തീ പടർന്ന് വൻ അപകടമാണ് സംഭവിക്കുക. എരുമേലി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ അജിത്, ശശി എന്നിവരാണ് രക്ഷകരായത്. തീപിടിത്തം സംബന്ധിച്ച്…
Read Moreവൈദ്യുതി മുടങ്ങിയത് 26 മണിക്കൂർ! കാരണം തേടി കെഎസ്ഇബി ജീവനക്കാർ കാട് വരെ കയറി; ഒടുവില് വില്ലനെ കണ്ട് ഞെട്ടി
കണമല: പമ്പാവാലിയിലെ 15 ട്രാൻസ്ഫോർമറുകളും ഓഫായി രാവും പകലും കിഴക്കൻ മേഖല മുഴുവനും വൈദ്യുതി മുടക്കം നീണ്ടപ്പോൾ കാരണം തേടി കെഎസ്ഇബി ജീവനക്കാർ കാട് വരെ കയറി. പോസ്റ്റുകളും ലൈനുകളും രണ്ടും മൂന്നും വട്ടം പരിശോധിച്ചിട്ടും കുഴപ്പങ്ങളൊന്നുമില്ല. ലൈൻ ചാർജ് ചെയ്യുമ്പോഴേ ഓഫാവുകയാണ്. ജീവനക്കാർ കാരണം തപ്പി മടുത്ത് വെള്ളം കുടിച്ചതിനൊടുവിൽ അവർ വില്ലനെ കണ്ടപ്പോൾ പകച്ചുപോയി. മൂഷികനായിരുന്നു വില്ലൻ. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. 11 കെവി മെയിൻ ലൈനുകളുടെ ഡിപി ബ്രിഡ്ജിങ്ങിൽ വാൽ ഉടക്കി എലി ഷോക്കേറ്റ് ചത്തപ്പോൾ വൈദ്യുതി മുടങ്ങുകയായിരുന്നു. കെഎസ്ഇബി എരുമേലി സെക്ഷൻ ലൈൻമാൻ തുലാപ്പള്ളി സ്വദേശി ജയന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് മണിക്കൂറുകൾ നീണ്ട വൈദ്യുതി മുടക്കം പരിഹരിക്കാനായത്. സെക്ഷന്റെ പരിധിയിലുള്ള കണമല, എരുത്വാപ്പുഴ, മൂക്കംപെട്ടി, ആറാട്ടുകയം, മൂലക്കയം, കാളകെട്ടി, എയ്ഞ്ചൽവാലി പ്രദേശങ്ങളിലാണ് ട്രാൻസ്ഫോർമറുകൾ ഓഫായി മണിക്കൂറുകളോളം വൈദ്യുതി മുടങ്ങിയത്. വൈദ്യുതി…
Read Moreറിമാൻഡിലിരിക്കെ മരിച്ച പ്രതി രാജ്കുമാറിനെ ചികിത്സിച്ചത് ഏത് ആശുപത്രിയിൽ? കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ നടത്തിയതായി രേഖകളില്ല
ഗാന്ധിനഗർ: റിമാൻഡിലിരിക്കെ മരിച്ച പ്രതി രാജ്കുമാറിന് ചികിത്സ നല്കിയ കാര്യത്തിൽ വ്യക്തതയില്ല. മെഡിക്കൽ കോളജിൽ രണ്ടു തവണ എത്തിച്ച് ചികിത്സ നല്കിയെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും ആയതിന്റെ തെളിവ് ആശുപത്രിയിലില്ല. ചികിത്സിച്ചതായി ഡോക്ടർമാരും ഓർക്കുന്നില്ല. ഇതോടെ രാജ്കുമാറിനെ ചികിത്സിച്ചത് ഏത് ആശുപത്രിയിലാണെന്ന കാര്യത്തിൽ ദുരൂഹതയേറുന്നു. ഇനി മെഡിക്കൽ കോളജിൽ കൊണ്ടുവന്നിട്ടുണ്ടെങ്കിൽ ഗുരുതരമായ രോഗം ബാധിച്ചയാളെ അഡ്മിറ്റു ചെയ്യാതെ പറഞ്ഞയച്ചതിന് മെഡിക്കൽ കോളജിലെ ഡോക്ടർമാരും കുറ്റക്കാരാവും. വാഗമണ് കോലാഹലമേട് കസ്തൂരി ഭവനിൽ രാജ്കുമാർ (50) ആണ് റിമാൻഡിലിരിക്കെ മരിച്ചത്. മെഡിക്കൽ കോളജിൽ എത് ദിവസം, ഏത് വിഭാഗത്തിലെ ഡോക്ടറെ കാണിച്ചുവെന്ന് പോലീസ് വ്യക്തമാക്കുന്നില്ല. ഗുരുതരാവസ്ഥയിലുള്ള രോഗിയെ മെഡിക്കൽ കോളജിൽ കൊണ്ടു വന്നാൽ അവിടെ കിടത്തി ചികിത്സിക്കുന്നതിനായി പ്രവേശിപ്പിക്കും. അങ്ങനെ പ്രവേശിപ്പിക്കുന്പോൾ ആശുപത്രി രേഖകളിൽ ഇയാളുടെ മേൽവിലാസം രേഖപ്പെടുത്തും. റിമാൻഡ് പ്രതിയാണെങ്കിൽ ബന്ധപ്പെട്ട ജയിലിലെ മേൽവിലാസമായിരിക്കും രേഖപ്പെടുത്തുക. അത്യാഹിത വിഭാഗത്തിലാണ് കൊണ്ടുവന്നതെങ്കിൽ…
Read Moreഎട്ടിന്റെ പണി കൊടുത്ത് കാലവർഷം; പുതുവെള്ളത്തിൽ മീൻപിടിക്കാമെന്ന പ്രതീക്ഷ നശിപ്പിച്ച് കാലവർഷം; പനച്ചിക്കാട്ടെ അമ്പാട്ടുകടവിൽ ആളനക്കമില്ല
ചിങ്ങവനം: കാലവർഷം വഴിമാറിയതോടെ അന്പാട്ടുകടവിൽ ആളനക്കമില്ല. പനച്ചിക്കാട് പഞ്ചായത്തിലെ പ്രധാന മീൻ പിടിത്ത കേന്ദ്രമാണ് അന്പാട്ടുകടവ് . പനച്ചിക്കാട് -പുതുപ്പള്ളി റോഡിലാണ് ഈ കടവ്. ചുറ്റും പാടശേഖരം. അതിനു നടുവിൽ തോടും കടവും. കാഴ്ചയ്ക്കും അതി മനോഹരം. പക്ഷേ ഇക്കുറി വെള്ളപ്പൊക്കത്തിൽ മീൻപിടിക്കാൻ തോട്ടിൽ തടവല കെട്ടി കാത്തിരുന്നവർ നിരാശയോടെ മടങ്ങി. കാലവർഷാരംഭത്തിൽ തന്നെ കിഴക്കൻ വെള്ളത്തിന്റെ കുത്തൊഴുക്കിൽ ഇളകിയെത്തുന്ന മീനുകളെ വലയിലാക്കാൻ മുൻ വർഷങ്ങളിൽ മത്സരമായിരുന്നു. മീൻപിടിത്തം കാണാനും, വാങ്ങുവാനും സമീപവാസികൾ എത്തുകയും ചെയ്യുന്നതോടെ ഇവിടം ഉത്സവപ്രതീതിയിലാകും. എന്നാൽ ഇക്കുറി പെയ്തു തുടങ്ങിയെങ്കിലും പെട്ടെന്നു തന്നെ മഴ നിലയ്ക്കുകയും കിഴക്കൻ വെള്ളം വരാതിരിക്കുകയും ചെയ്തതോടെ മീൻ പിടിത്തക്കാർ നിരാശയിലായി.
Read Moreവാടകയ്ക്കു കാർ നൽകുന്നവർ ശ്രദ്ധിക്കുക..! നിങ്ങളുടെ കാർ നിങ്ങളറിയാതെ മറിച്ചുവിൽക്കാനും ദുരുപയോഗം ചെയ്യാനും ആളുണ്ട്; കോട്ടയത്ത് പിടിയിലായവരുടെ പിന്നാമ്പുറ കഥകൾ ഞെട്ടിക്കുന്നത്
കോട്ടയം: കാർ വാടകയ്ക്കെടുത്ത് മറിച്ചു വിൽപ്പന നടത്തുന്ന സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടതിന് പോലീസിന് തെളിവു ലഭിച്ചു.മൂന്നുപേരെ ഇന്നലെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് കോട്ടയം കേന്ദ്രമാക്കി നടത്തുന്ന തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. കോട്ടയം പൂവന്തുരുത്ത് മാങ്ങാപറന്പിൽ ജെസ്റ്റിൻ വർഗീസ് (25), മലപ്പുറം മേലാറ്റൂർ ചാലിയതോടിയ അഹമ്മദ് ഈർഷാനുൾ ഫാരീസ് (21), തൃശൂർ കൂർക്കണ്ടശേരി കൊട്ടാരത്തിൽ ദിലീപ്കുമാർ (24), എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ നടത്തിയ 20 കാറുകളുടെ തട്ടിപ്പ് ഇതിനകം പുറത്തുവന്നു. സംഘത്തിലെ മറ്റുള്ളവർക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട് . വിലകൂടിയ കാറുകൾ വാടകയ്ക്കടുത്തശേഷം മറിച്ചു വില്ക്കുകയാണ് സംഘം ചെയ്തിരുന്നത്. കോട്ടയത്തുനിന്ന് കാർ കാണാതായതുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് ചീഫ് പി.എസ്. സാബുവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണു പോലീസ് ജെസ്റ്റിനെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു മറ്റു രണ്ടു പേരെയും…
Read Moreഗർഭസ്ഥ ശിശുവിന്റെ ലിംഗ നിർണയം നടത്തുന്നതല്ലെന്ന അറിയിപ്പ് പ്രദർശിപ്പിക്കണം; സ്കാനിംഗ് സെന്ററുകൾക്ക് മൂക്കുകയർ ഇട്ട് ആരോഗ്യ വകുപ്പ്
കോട്ടയം: സ്കാനിംഗ് സെന്ററുകൾക്കു മൂക്കുകയറുമായി ആരോഗ്യ വകുപ്പ്. ഗർഭസ്ഥ ശിശുവിന്റെ ലിംഗ നിർണയം നടത്തുന്നതല്ലെന്ന അറിയിപ്പ് സ്കാനിംഗ് സെന്ററുകളിൽ പ്രദർശിപ്പിക്കണമെന്നാണ് ആരോഗ്യ വകുപ്പ് നിർദേശം. ഭ്രൂണലിംഗ നിർണയം നിരോധിക്കുന്ന പി എൻഡിടി നിയമം പാലിക്കാത്ത സ്കാനിംഗ് സെന്ററുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പിഎൻഡിടി നിയമം നടപ്പാക്കുന്നതിന്റെ ചുമതലയുള്ള ജില്ലാതല മോണിട്ടറിംഗ് കമ്മിറ്റി യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് താലൂക്ക് ആശുപത്രി സൂപ്രണ്ടുമാർക്ക് നിർദ്ദേശം നൽകി. ഇത്തരം സ്ഥാപനങ്ങൾ കണ്ടെത്തുന്നതിന് താലൂക്ക് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സബ്ഡിവിഷണൽ കമ്മിറ്റി പരിശോധന നടത്തും. ജില്ലയിൽ 148 സ്വകാര്യ സ്കാനിംഗ് സെന്ററുകളാണ് പ്രവർത്തിക്കുന്നത്. സ്ഥാപനത്തിനും സ്കാനിംഗ് ഉപകരണങ്ങൾക്കും ആരോഗ്യ വകുപ്പിന്റെ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. അൾട്രാ സൗണ്ട്, റേഡിയോളജി സാങ്കേതികവിദ്യയിൽ പ്രാവീണ്യവും മതിയായ പരിശീലനവും നേടിയ ഡോക്ടർമാരും ഇത്തരം സ്ഥാപനങ്ങളിലുണ്ടാവണം. ലൈസൻസ് എല്ലാ വർഷവും പുതുക്കണം. ആരോഗ്യ വകുപ്പിന്റെ അനുമതിയില്ലാതെ പുതിയ…
Read More