വീട്ടുജോലിക്കുപോയ ഭാര്യയെ കാണാനില്ല; അന്വേഷിച്ച് പോയ പോലീസ് കണ്ടത് കാമുകനൊപ്പം കഴിയുന്ന യുവതിയെ; അയർക്കുന്നത്തെ ഒളിച്ചോട്ടത്തിൽ ഞെട്ടി നാട്ടുകാർ

കോട്ടയം: വീട്ടുജോലിക്കു പോയ യുവതി കാമുകനൊപ്പം ഒളിച്ചോടി. യുവതിയെ കാണാതായി എന്നു കാണിച്ച് ഭർത്താവ് പോലീസിൽ പരാതി നല്കിയതോടെയാണ് ഒളിച്ചോട്ടം വെളിച്ചത്തായത്. അമയന്നൂർ സ്വദേശിനിയായ യുവതിയെ ഇന്നലെ രാവിലെയാണ് കാണാതായത്. വീട്ടുജോലിക്കെന്നു പറഞ്ഞു പോയ യുവതിയെ കാണാതായതിന് ഭർത്താവ് അയർക്കുന്നം പോലീസിൽ പരാതി നല്കി. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് യുവതി കാമുകന്‍റെ ഒപ്പമുണ്ടെന്ന് വ്യക്തമായത്. കാമുകനും യുവതിയും ഇന്ന് അയർക്കുന്നം പോലീസിൽ ഹാജരാകാൻ നിർദേശം നല്കിയിട്ടുണ്ട്. രണ്ടു കുട്ടികളുടെ മാതാവാണ് യുവതി.

Read More

കോട്ടയം മെഡിക്കൽ കോളജിലേക്ക് കുറച്ച് വെന്‍റിലേറ്റർ വേണം, ഒന്നു സമരം നടത്തിക്കൂടേ ? ആശുപത്രിയേയും ഡോക്‌‌ടർമാരെയും ക്രൂശിക്കുന്നവർ അറിയാൻ…

ഗാന്ധിനഗർ: ചികിത്സാ പിഴവ് ആരോപിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയേയും ഡോക്‌‌ടർമാ രെയും ക്രൂശിക്കുന്നവരുടെ ശ്രദ്ധ ആശുപത്രിയിലേക്ക് കുറച്ച് വെന്‍റിലേറ്റർ സംഘടിപ്പിച്ചു നൽകുന്ന കാര്യത്തിൽ കൂടിയുണ്ടായാൽ നന്ന്. എന്തൊക്കെ വിമർശനം ഉന്നയിച്ചാലും ആശുപത്രി വളരുകയാണ്. പാവപ്പെട്ടവർ മാത്രമല്ല, പണമുള്ളവരും ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന കാഴ്ചയാണ്. കിടത്തി ചികിത്സിക്കേണ്ട രോഗികളുടെ എണ്ണം ഒാരോ ദിവസവും കൂടി വരുന്നതല്ലാതെ കുറയുന്നില്ല. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി വെന്‍റിലേറ്റർ ഇവിടെ ഇല്ലായെന്നത് ഗൗരവത്തോടെ കാണണം. വെന്‍റിലേറ്റർ സൗകര്യം ലഭിക്കാതെ പോയതിന്‍റെ പേരിൽ ഇനിയൊരു രോഗിയും മരണത്തിലേക്ക് പോവരുത്. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി വെന്‍റിലേറ്റർ സ്ഥാപിക്കാൻ സർക്കാരും ശ്രദ്ധിക്കണം. വെന്‍റിലേറ്റർ സൗകര്യം വർധിച്ചാൽ ഗുരുതരമായ രോഗികൾക്ക് യഥാസമയം ചികിത്സ ലഭിക്കും. അവർ മരണത്തിലേക്ക് പോകുന്നത് തടയാനുമാവും. ഇതോടെ മെഡിക്കൽ കോളജ് ആശുപത്രിക്കെതിരേ ചില കേന്ദ്രങ്ങളിൽ നിന്നുണ്ടാകുന്ന ആക്ഷേപങ്ങൾ ഒഴിവാക്കുകയും ചികിത്സാ നിഷേധമെന്ന പതിവ് ആരോപണം ഇല്ലാതാക്കുകയും ചെയ്യാം.…

Read More

ക്രൈംബ്രാഞ്ചിന്‍റെ ഒറ്റ ചോദ്യത്തിൽ തന്നെ എസ്.ഐ സാബു കുഴഞ്ഞു വീണു; അടിയന്തിര ചികിത്‌സയ്ക്കായി എസ്ഐയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നെടുങ്കണ്ടം: രാജ്കുമാർ കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ അറസ്റ്റിലായ എസ്ഐ കെ.എ. സാബു കുഴഞ്ഞുവീണു. സാബുവിനെ ഉടൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസിൽ സസ്പെൻഷനിലായ സാബുവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു വരികയായിരുന്നു. ഇന്ന് രാവിലെ കോട്ടയത്താണ് അറസ്റ്റു രേഖപ്പെടുത്തിയത്. സാബുവിനോപ്പം സിവിൽ പോലീസ് ഉദ്യോഗസ്ഥൻ സജീവ് ആന്‍റണിയെയും ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. കസ്റ്റഡി മർദ്ദനത്തിനാണ് അറസ്റ്റ്. അന്വേഷണത്തിന്‍റെ പ്രാഥമിക ഘട്ടത്തിൽ ഇരുവർക്കുമെതിരെ വകുപ്പ് തല നടപടി സ്വീകരിച്ചിരുന്നു. തൂക്കുപാലം കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ഹരിത ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് രാജ്കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പീരുമേട് സബ് ജയിലിൽ റിമാൻഡിലായിരിക്കെ രാജ്കുമാർ മരിച്ചത്.

Read More

മുണ്ടക്കയം ബസ്‌‌സ്റ്റാൻഡിൽ മാലിന്യം കുമിഞ്ഞുകൂടുന്നു; ദുർഗന്ധം സഹിക്കാനാവാതെ യാത്രക്കാരും വ്യാപാരികളും

മുണ്ടക്കയം: മുണ്ടക്കയം പട്ടണം മാലിന്യം കുമിഞ്ഞു കൂടി ചീഞ്ഞു നാറുന്നു. സ്റ്റാൻഡിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ഖരമാലിന്യങ്ങളാണ് നീക്കം ചെയ്യാതെ ദിവസങ്ങളോളം കിടക്കുന്നത്. മാലിന്യം ചീഞ്ഞൊഴുകി കൊതുക് പെരുകുകയും മഴയത്ത് ഇവ ഒലിച്ച് സ്റ്റാൻഡിൽ നിരന്നു കിടക്കുകയുമാണ്. കൊതുകുകൾ പെരുകിയതോടെ പകർച്ചവ്യാധികൾ പടർന്നു പിടിക്കുമോയെന്ന ആശങ്കയിലാണ് വ്യാപാരികളും സ്റ്റാൻഡിലെത്തുന്ന യാത്രക്കാരും. മുന്പ് ടൗണിൽ നിന്നും കൃത്യമായി വാഹനത്തിൽ മാലിന്യം നീക്കം ചെയ്തിരുന്നു. മുണ്ടക്കയം- പറത്താനം റോഡിൽ വെട്ടുകല്ലാംകുഴിയിലായിരുന്നു മാലിന്യം നിക്ഷേപിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ മാലിന്യം നീക്കം ചെയ്യുന്നില്ല. കംഫർട്ട് സ്റ്റേഷനു സമീപമാണ് ഇപ്പോൾ സ്റ്റാൻഡിലെ മാലിന്യങ്ങളെല്ലാം കൂട്ടിയിട്ടിരിക്കുന്നത്. കൊതുകിന്‍റെ ശല്യംരൂക്ഷമായതോടെ വൈകുന്നേരമായാൽ സ്റ്റാൻഡിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് യാത്രക്കാരും വ്യാപാരികളും പറഞ്ഞു. അതിനാൽ അധികൃതർ മാലിന്യം നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. ു

Read More

ജോലി വാഗ്ദാനം ചെയ്ത് ഫേസ്ബുക്കിലൂടെ തട്ടിപ്പ്; തൃക്കൊടിത്താനം യുവതിയിൽ നിന്ന് വിദേശി തട്ടിയെടുത്തത് 7 ലക്ഷം രൂപ

ചങ്ങനാശേരി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വിദേശി ജോലി വാഗ്ദാനം ചെയ്ത് ഏഴു ലക്ഷം രൂപ തട്ടിയെന്നു യുവതിയുടെ പരാതി. തൃക്കൊടിത്താനം സ്വദേശിനിയാണ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. പരാതി സംബന്ധിച്ച് ഐപിസി 420 പ്രകാരം പോലീസ് കേസെടുത്തു. യുവതിയും വിദേശിയുമായി ഫേസ്ബുക്കിൽ ദീർഘകാലമായി സൗഹൃദം തുടർന്നിരുന്നു. ഇതേത്തുടർന്നാണു യുവതിക്കു ജോലി നൽകാമെന്നു വിദേശിയായ മൈക്കിൾ ലോണ എന്നയാൾ വാഗ്ദാനം നൽകിയത്. നെറ്റ് ബാങ്കിംഗ് വഴിയാണു പലതവണയായി ഇയാൾ യുവതിയിൽനിന്നും ഏഴുലക്ഷം രൂപ തട്ടിയെടുത്തത്. ഡോളർ പാഴ്സലായി അയച്ചുനൽകാമെന്നും ഇതിന് നെറ്റ് ബാങ്കുകളിലൂടെ പണം അയച്ചുതരണമെന്നു പറഞ്ഞായിരുന്നു ആദ്യത്തെ തട്ടിപ്പ്. ജോലി ലഭിക്കാതെവന്നതോടെയാണു യുവതി പോലീസിനെ സമീപിച്ചത്. വിദേശത്തുള്ള കേസായതിനാൽ പോലീസ് സൈബർ സെല്ലിന്‍റെ സഹായത്തോടെ കേസ് അന്വേഷിക്കാനുള്ള നടപടികളാണു നടത്തുന്നത്.

Read More

20 ലക്ഷം രൂപയുടെ കാർ മറിച്ച് വിറ്റത് വെറും 2 ലക്ഷം രൂപയ്ക്ക്; കാർ വാടകയ്ക്കെടുത്ത് മറിച്ചുവിൽപ്പന നടത്തുന്ന സംഘത്തിലെ  ഒരാൾകൂടി അറസ്റ്റിൽ

കോട്ടയം: കാർ വാടകയ്ക്കെടുത്ത് മറിച്ചു വിൽപന നടത്തുന്ന സംഘത്തിലെ ഒരാൾകൂടി അറസ്റ്റിലായി. ചിങ്ങവനം സ്വദേശി അരുണ്‍ (26) ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. റിമാൻഡിലായ പ്രതികളെ വീണ്ടും കസറ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് അന്വേഷണത്തിന് നേതൃത്വം നല്്കുന്ന ഈസ്റ്റ് സിഐ നിർമൽ ബോസ് പറഞ്ഞു. കോട്ടയം കേന്ദ്രമാക്കി നടത്തി വന്ന കാർ തട്ടിപ്പ് കേസിൽ കോട്ടയം പൂവന്തുരുത്ത് മാങ്ങാപറന്പിൽ ജെസ്റ്റിൻ വർഗീസ് (25), മലപ്പുറം മേലാറ്റൂർ ചാലിയതോടിയ അഹമ്മദ് ഈർഷാനുൾ ഫാരീസ് (21), തൃശൂർ കൂർക്കണ്ടശേരി കൊട്ടാരത്തിൽ ദിലീപ്കുമാർ (24), എന്നിവരെയാണ് നേരത്തേ അറസ്റ്റു ചെയ്തത്. ഇവർ നടത്തിയ 20 കാറുകളുടെ തട്ടിപ്പ് ഇതിനകം പുറത്തു വന്നു. വിലകൂടിയ കാറുകൾ വാടകയ്ക്കടുത്തശേഷം മറിച്ചു വില്ക്കുകയാണ് സംഘം ചെയ്തിരുന്നത്. കോട്ടയത്ത് നിന്നും കാർ കാണാതായതുമായി ബന്ധപ്പെട്ടു ജില്ലാ പോലീസ് ചീഫ്…

Read More

പരാതിയും പരിഭവവുമില്ല; കോട്ടയം മെഡിക്കൽ കോളജിലെ പത്താം വാർഡിലെത്തിയാൽ തന്നെ പാതി അസുഖം മാറും; 10ാം വാർഡ് വിശേഷങ്ങൾ ഇങ്ങനെ…

ഗാന്ധിനഗർ: മെഡിക്കൽ കോളജിലെ ഹൈടെക് വാർഡ് കണ്ടാൽ ആരും അന്പരക്കും. സർക്കാരിന് ഒരു ചില്ലിക്കാശ് പോലും ചെലവില്ലാതെ ആശുപത്രി സൂപ്രണ്ടും ജീവനക്കാരും സന്നദ്ധ സംഘടനയും ചേർന്ന് മനോഹരമാക്കിയ മെഡിക്കൽ കോളജ് ആശുപത്രിയിലെ 10-ാം വാർഡ് ആരെയും അതിശയിപ്പിക്കും. ന്യൂറോ സർജറി, അസ്ഥിരോഗം എന്നീ വിഭാഗത്തിലെ രോഗികളെ ശസ്ത്രക്രിയക്ക് മുന്പും, ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടു മൂന്നു ദിവസം തീവ്രപരിചരണ വിഭാഗത്തിലെ പരിചരണത്തിനു ശേഷം തുടർന്ന് ഡിസ്ചാർജ് ചെയ്യുന്നതു വരെ കിടത്തി ചികിത്സിക്കുന്ന വാർഡുമാണ് ഇത്. വാർഡിന്‍റെ പ്രവേശന കവാടത്തിന്‍റെ ഇരുവശങ്ങളിലായി മുന്തിയ ഇനം ചെടിച്ചട്ടികളിൽ സ്ഥാപിച്ചിരിക്കുന്നത് കൂടാതെ ചുവപ്പ് പരവതാനി കൂടി വിരിച്ചതോടെ ഇത് സർക്കാർ ആശുപത്രി വാർഡ് തന്നെയാണോയെന്ന് സംശയിച്ചു പോകും. ഇനി വാർഡിന് അകത്തു കടന്നാൽ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് വായിക്കുവാൻ പത്രമാസികകൾ, കുടിക്കുന്നതിന് ശുദ്ധീകരിച്ച വെള്ളം , ചൂടുവെള്ളം എന്നിവ ലഭ്യമാക്കും. രോഗികളുടെ വസ്ത്രങ്ങൾ അടങ്ങിയ…

Read More

മെഡിക്കൽ കോളജ് ബസ്‌‌സ്റ്റാൻഡ് കംഫർട്ട് സ്റ്റേഷൻ അടച്ചിട്ടിട്ട് പത്തുമാസം; താത്കാലിക കംഫർട്ട് സ്റ്റേഷൻ ഉടനെ നിർമിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ്

ഗാന്ധിനഗർ: പത്തു മാസമായി അടഞ്ഞു കിടക്കുന്ന മെഡിക്കൽ കോളജ് ബസ്‌‌സ്റ്റാന്‌ഡിലെ കംഫർട്ട് സ്റ്റേഷൻ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നില്ല. ബസ്‌‌സ്റ്റാന്‌ഡിലെത്തുന്ന യാത്രക്കാർ പ്രാഥമിക കൃത്യനിർവഹണത്തിന് ബുദ്ധിമുട്ടുകയാണ്. ആയിരക്കണക്കിന് യാത്രക്കാർ ദിവസേന വന്നു പോകുന്ന ബസ്‌‌സ്റ്റാൻഡാണിത്. കൂടുതൽ പേരും മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുന്നവർ. രാവിലെ തന്നെ ഒ.പി. ചീട്ട് എടുത്ത് ഡോ ക്‌‌ടറെ കണ്ടു മടങ്ങുന്നതിനായി വിദൂരസ്ഥലങ്ങളിൽ നിന്നും യാത്ര ചെയ്ത് രാവിലെ ബസ്‌‌സ്റ്റാൻഡിലെത്തുന്ന രോഗികളും ഇവരോടൊപ്പം എത്തുന്നവരുമാണ് ബുദ്ധിമുട്ടുന്നത്. സ്ത്രീകളാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. പുരുഷന്മാരായ യാത്രക്കാർ കംഫർട്ട് സ്റ്റേഷന്‍റെ പരിസരത്ത് കാര്യം സാധിച്ച് മടങ്ങാറുള്ളതിനാൽ ദുർഗന്ധം കാരണം ഈ പരിസരത്ത് നിൽക്കുവാൻ പോലും കഴിയുന്നില്ല. അതേ സമയം നല്ല വരുമാനമുള്ള ആർപ്പൂക്കര പഞ്ചായത്ത് അധികൃതർ യാത്രക്കാർക്ക് പ്രാഥമിക ആവശ്യം നിറവേറ്റാനുള്ള കാര്യങ്ങൾ പോലും ഏർപ്പെടുത്തുന്നില്ല. അടഞ്ഞു കിടക്കുന്ന കംഫർട്ട് സ്റ്റേഷൻ തുറക്കാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ല. കംഫർട്ട്…

Read More

അന്വേഷണം വരുന്നു… അപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ  വിസമ്മതിച്ച് പോലീസ്;  നാട്ടുകാർ ഇടപെട്ടപ്പോൾ ഒഴിവാക്കാനായി  പോലീസ് പറഞ്ഞതിങ്ങനെ..

കുറവിലങ്ങാട്: അപകട സ്ഥലത്തെത്തിയ പോലീസ് വാഹനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കണമെന്ന ആവശ്യത്തോട് വിമുഖത പുലർത്തിയ സംഭവത്തിൽ ഉന്നതല അന്വേഷണത്തിന് നീക്കം. ഞായറാഴ്ച എം.സി റോഡിൽ ഒരു ജീവൻ പൊലിഞ്ഞ വാഹനാപകടത്തിലാണ് പോലീസിന്‍റെ നിലപാട് പ്രതിഷേധത്തിന് ഇടയാക്കിയത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് എം.സി റോഡിൽ വെന്പള്ളി തെക്കേക്കവലയിൽ ഒരാളുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ കളത്തൂർ മണപ്പുറം ജോക്കുട്ടി ഫിലിപ്പിനെ നാട്ടുകാർ ഓട്ടോറിക്ഷയിൽ ആശുപത്രയിലേക്കയച്ചു. ഗുരുതരമായി പരിക്കേറ്റ റോണിയെ ആശുപത്രിയിലാക്കാനുള്ള ശ്രമത്തിനിടയിലാണ് പോലീസ് ജീപ്പ് ആതുവഴിയെത്തിയത്. പോലീസ് ജീപ്പിൽ റോണിയെ കയറ്റാൻ ശ്രമം നടത്തിയെങ്കിലും സർവീസിൽ നിന്ന് വിരമിച്ച പോലീസ് ഉദ്യോഗസ്ഥനുമായുള്ള യാത്രയാണെന്നും പരിക്കേറ്റയാളെ കയറ്റാനാവില്ലെന്നും പോലീസ് നിലപാടെടുത്തതായി നാട്ടുകാർ പറയുന്നു. തർക്കത്തിനൊടുവിൽ നാട്ടുകാർ ചേർന്ന് റോണിയെ പോലീസ് ജീപ്പിൽ പ്രവേശിപ്പിക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥരെയും കയറ്റിയാണ് ജീപ്പ് പുറപ്പെട്ടത്. തൃശൂർ ക്യാന്പിൽ നിന്ന് കറുകച്ചാലിലേക്ക് പോകുകയായിരുന്നു പോലീസ് ജീപ്പെന്നാണറിയുന്നത്.പോലീസിന്‍റെ…

Read More

പ്രണയനൈരാശ്യത്തെ തുടർന്ന് മുണ്ടക്കയത്ത് യുവാവ്  കഴുത്തു മുറിച്ച് ജീവനൊടുക്കാൻ ശ്രമം; പോലീസ് അന്വേഷണം ആരംഭിച്ചു

മുണ്ടക്കയം: പ്രണയനൈരാശ്യം മൂലം യുവാവ് കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. മുണ്ടക്കയം പെരുവന്താനത്തിനു സമീപം ഇന്നു പുലർച്ചെയാണ് സംഭവം. എറണാകുളത്ത് ജോലി ചെയ്യുന്ന യുവതിയെ കാണുവാൻ ലക്ഷദ്വീപ് സ്വദേശിയും ഇപ്പോൾ എറണാകുളത്തു സ്വകാര്യ സ്കൂളിൽ അധ്യാപകനായി ജോലി ചെയ്യുകയും ചെയ്യുന്ന 30കാരനായ യുവാവ് പെണ്‍കുട്ടിയെ പലതവണ ഫോണിൽ വിളിച്ചിട്ടും എടുക്കാത്തതിനെത്തുടർന്ന് രാവിലെ പെണ്‍കുട്ടിയുടെ സ്വദേശമായ പെരുവന്താനത്തെ വീട്ടിൽ ബൈക്കിലെത്തി വിവാഹ അഭ്യർഥന നടത്തുകയായിരുന്നു. എന്നാൽ, വീട്ടുകാർ എതിർത്തതിനെത്തുടർന്ന് മനംനൊന്ത് ജീവനൊടു ക്കാൻ ശ്രമിച്ചതായാണ് പ്രാഥമിക നിഗമനം. യുവാവിനെ ആദ്യം വഴിവക്കിൽ കഴുത്തുമുറിച്ച നിലയിൽ നാട്ടുകാരാണ് കണ്ടത്. ഉടനെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുറിവ് ഗുരുതരമല്ല. പെരുവന്താനം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More