വൈക്കം: വീട്ടമ്മയെ പീഡിപ്പിച്ച് പണം അടിച്ചുമാറ്റിയ തിരുമ്മുകാരൻ മുങ്ങി. വൈക്കത്താണ് സംഭവം. യുവാവ് വീട്ടമ്മയെ ബലം പ്രയോഗിച്ച് ശാരീരികമായി പീഡിപ്പിച്ചെന്നാണ് പരാതി. വൈക്കം സ്വദേശിനിയും 38കാരിയുമായ വീട്ടമ്മയുടെ പരാതിയിൽ ഇടുക്കി രാജാക്കാട് സ്വദേശിക്കെതിരേ വൈക്കം പോലീസ് കേസെടുത്തു. യുവതിയുടെ ഭർത്താവ് വിദേശത്താണ്. മകളുമൊത്താണ് വൈക്കത്തെ വീട്ടിൽ യുവതി താമസിച്ചിരുന്നത്. യുവതിയുടെ ബന്ധുവായ ഇടുക്കി രാജാക്കാട് സ്വദേശിയും തിരുമ്മുകാരനുമായ യുവാവ് വൈക്കത്തെ വീട്ടിലെത്തി യുവതിക്കും മകൾക്കുമൊപ്പം താമസിക്കുന്നതിനിടയിലാണ് വീട്ടമ്മയെ പീഡിപ്പിച്ച തെന്നാണ് പരാതിയിൽ പറയുന്നത്. 2018 മാർച്ച് മുതൽ 2019 വരെ വീട്ടമ്മയെ ദുരുപയോഗം ചെയ്ത യുവാവ് ഇവരിൽ നിന്ന് കടമായി വാങ്ങിയ ഒരു ലക്ഷത്തി മുപ്പത്തയ്യായിരം രൂപയും തിരിച്ചു നൽകിയില്ലെന്ന് പരാതിയിൽ പറയുന്നു.
Read MoreCategory: Kottayam
വിവാഹസമ്മാനം മക്കൾക്കല്ല; നിർധനരായ നാട്ടുകാർക്ക്! മക്കളുടെ വിവാഹത്തോട് അനുബന്ധിച്ച് കിടപ്പാടം ഇല്ലാത്ത 35 പേര്ക്ക് നാലുസെന്റ് ഭൂമി സൗജന്യം; മാതൃകയായി അസീസ് ബഡായില്
മുണ്ടക്കയം: മക്കളുടെ വിവാഹത്തോട് അനുബന്ധിച്ച് സ്വന്തമായി കിടപ്പാടം ഇല്ലാത്ത 35പേർക്ക് സൗജന്യമായി ഭൂമി നൽകി മാതൃകയാകുകയാണ് വ്യവസായിയും മുസ്ലിം ലീഗ് കോട്ടയം ജില്ലാ പ്രസിഡന്റുമായ മുണ്ടക്കയം നെൻമേനിയിൽ താമസക്കാരനായ അസീസ് ബഡായിലും ഭാര്യ സുനിതയും. നാലുസെൻറ് സ്ഥലംവീതം 35പേർക്കാണ് വീടുവയ്ക്കാനുള്ള ഭൂമി സൗജന്യമായി നൽകുന്നത്. അസീസ് -സുനിത ദന്പതികളുടെ മക്കളായ ഡോ.നവീദ്, ഡോ.നാസിയ എന്നിവരുടെ വിവാഹം സെപ്റ്റംബർ മാസത്തിൽ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. കാസർഗോട്ടെ ഡോ. അമീറലിയുടെ മകൾ ആഷികയാണ് മകൻ നവീദിന്റെ വധു. മകൾ നാസിയയെ പത്തനാപുരം സ്വദേശിയും എൻജിനിയറുമായ ഹിസാമാണ് വിവാഹം കഴിക്കുന്നത്. മക്കളുടെ വിവാഹം ആലോചിച്ചപ്പോൾ തന്നെ സാധാരണക്കാരെ ഏതെങ്കിലും തരത്തിൽ സഹായിക്കണമെന്ന് ആലോചിച്ചിരുന്നു. ഒടുവിൽ ഭൂരഹിതർക്ക് വീട് വയ്ക്കാൻ സ്ഥലം നൽകാൻ തീരുമാനിക്കുകയായിരുന്നു അസീസ് ബഡായിൽ. തന്റെ തീരുമാനത്തിനൊപ്പം ഭാര്യ സുനിതയും മക്കളും കൂടിയതോടെ കൂട്ടിക്കൽ ടൗണിനു സമീപം ഇതിനായി ഒന്നരയേക്കറിനോട് അടുത്തുവരുന്ന…
Read Moreവിദഗ്ധ സംഘത്തിന്റെ ഗതാഗത പരിഷ്കാരവും ഫലം കണ്ടില്ല! ഏറ്റുമാനൂരിലെ ഗതാഗതക്കുരുക്കിൽനിന്ന് രക്ഷപ്പെടാനായാൽ മഹാഭാഗ്യം
ഏറ്റുമാനൂർ: പരിഷ്കാരം പാളിയതോടെ ഏറ്റുമാനൂർ ടൗണ് വീണ്ടും ഗതാഗത കുരുക്കിലായി. വർഷങ്ങളായി ഏറ്റുമാനൂരിനെ ശ്വാസം മുട്ടിക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ജില്ലാ പോലീസ് മേധാവിയുൾപ്പെടെയുള്ള വിദഗ്ധ സംഘം നടത്തിയ ഗതാഗത പരിഷ്ക്കാരമാണ് ഒടുവിൽ പരാജയപ്പെട്ടത്. ഇതോടെ സെൻട്രൽ ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന ഗതാഗതക്കുരുക്ക് മിക്കവാറും ദിവസങ്ങളിലും നഗരത്തെ ശ്വാസം മുട്ടിക്കുകയാണ്. പാലാ റോഡിലെ പേരൂർ ജംഗ്ഷനിലെ ബസ് സ്റ്റോപ്പ് ഒഴിവാക്കുന്നതിനായി പാലാ ഭാഗങ്ങളിലേക്ക് പോകേണ്ട ബസുകൾ ഏറ്റുമാനൂർ ക്ഷേത്രത്തിലെ പടിഞ്ഞാറെ നടവഴിയിലൂടെ എത്തി പേരൂർ ജംഗ്ഷനിൽ ആറാട്ട് എതിരേൽപ് മണ്ഡപ്പത്തിന് സമീപം എത്തി ആളെ കയറ്റണം. എന്നാൽ ഇവിടെ ഇപ്പോഴും ഗതാഗതക്കുരുക്ക് പഴയ പടി തന്നെയാണ്. ഏറ്റൂമാനൂർ സെൻട്രൽ ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന ഗതാഗതക്കുരുക്ക് എറണാകുളം റോഡിൽ തവളക്കുഴി ജംഗ്ഷൻ വരെയും പാലാ റോഡിൽ പുതിയ ബൈപ്പാസിന് സമീപം വരെയും നീളുകയാണ്. സെൻട്രൽ ജംഗ്ഷനിൽ ഗതാഗത നിയന്ത്രണത്തിനായി…
Read Moreകാഞ്ഞിരം വഴിയുള്ള കോട്ടയം-ആലപ്പുഴ ബോട്ട് സർവീസ് മുടങ്ങിയിട്ട് ഒന്നര വർഷം; അധികൃതരുടെ ഉറപ്പുകൾക്ക് ചീഞ്ഞ മാലിന്യത്തിന്റെ വില പോലുമില്ല
കോട്ടയം: എംഎൽഎയും നഗരസഭ ചെയർപേഴ്സണും സെക്രട്ടറിയുമൊക്കെ നൽകിയ ഉറപ്പുകൾക്ക് യാതൊരു വിലയുമില്ല. കോട്ടയം-ആലപ്പുഴ ബോട്ട് സർവീസ് കാഞ്ഞിരം വഴി മുടങ്ങിയിട്ട് ഒന്നര വർഷം കഴിഞ്ഞു. ഇവരെയൊക്കെ വിശ്വസിച്ച ജനം വെറും കഴുത. കോട്ടയം-ആലപ്പുഴ ജലഗതാഗത റൂട്ടിൽ കൊടൂരാറ്റിലെ ചുങ്കത്ത് മുപ്പത് പാലം തകരാറിലായ സമയത്ത് ബോട്ട് സർവീസ് പ്രതിസന്ധിയിലായി. അന്ന് ചുങ്കത്ത് മുപ്പത് പാലത്തിനടുത്ത് ബോട്ട്സർവീസ് സംബന്ധിച്ച് ഒരു തർക്കമുണ്ടായപ്പോൾ എംഎൽഎ നാട്ടുകാർക്കും ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥർക്കും ഉറപ്പു നല്കിയത് ഒരാഴ്ചയ്ക്കുള്ളിൽ ബോട്ട് സർവീസ് കാഞ്ഞിരം വഴി തുടരുമെന്നായിരുന്നു. അല്ലെങ്കിൽ ബദൽ സംവിധാനം ഒരുക്കുമെന്നും അദേഹം പറഞ്ഞു. പക്ഷേ നടന്നില്ല. ചുങ്കത്ത് മുപ്പത് പാലം പണിയുടെ പേരിൽ ബോട്ട് സർവീസ് കാഞ്ഞിരം വഴി മുടങ്ങിയതോടെ കായൽപ്രദേശത്തുള്ളവർ കോടതിയെ സമീപിച്ചു. കോടതി ബന്ധപ്പെട്ടവരെ വിളിച്ചു. 2019 ജനുവരി ഒന്നിന് കാഞ്ഞിരം വഴി ബോട്ട് ഓടിക്കുമെന്നാണ് കോടതിയിൽ നഗരസഭ ചെയർപേഴ്സണും…
Read Moreഒന്നല്ല, രണ്ടു കണ്ണും ഇവിടെ വേണം; പാലാ റിവർവ്യു റോഡിലെ കംഫർട്ട് സ്റ്റേഷൻ അനാശാസ്യക്കാരുടെ താവളമാ കുന്നു; പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ കഴിയാത്ത അവസ്ഥയെന്ന് യാത്രക്കാർ
പാലാ: കംഫർട്ട് സ്റ്റേഷനിൽ സാമൂഹ്യവിരുദ്ധരുടെയും അനാശാസ്യക്കാരുടെയും ശല്യം. നാട്ടുകാർ പൊറുതിമുട്ടുന്നു. പാലാ വലിയ പാലത്തിനു താഴെ റിവർവ്യു റോഡിൽ നഗരസഭ വക കംഫർട്ട് സ്റ്റേഷനാണ് അനാശാസ്യക്കാരും സാമൂഹ്യ വിരുദ്ധരും കൈയടക്കിയിരിക്കുന്നത്. ഇതുമൂലം പൊതുജനങ്ങൾക്കും സമീപത്തെ വ്യാപാരികൾക്കും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ കഴിയാത്ത അവസ്ഥയാണ്. നഗരത്തിലെ മുഴുവൻ അനാശാസ്യക്കാരുടെയും പുതിയ താവളം ഈ കംഫർട്ട് സ്റ്റേഷനാണ്. ഇവിടെ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനായി എത്തുന്നവരെ അനാശാസ്യക്കാർ അകത്തേക്ക് പ്രവേശിപ്പിക്കില്ല. അസഭ്യവർഷം ചൊരിഞ്ഞ് ഓടിക്കുകയാണ്. അനാശാസ്യക്കാരെ കാണുന്നതു മൂലം സ്ത്രീകളും കുട്ടികളും കാര്യം സാധിക്കാതെ മടങ്ങിപ്പോകുന്ന കാഴ്ച പതിവാണ്. ഇവിടെയെത്തുന്നവരെ ആക്രമിക്കുന്നതായും പരാതിയുണ്ട്. പലപ്പോഴും വാതിലുകൾ അകത്തു നിന്നും അടച്ചു പൂട്ടിയ നിലയിലാണ്. വാതിലുകളും മൂത്രപ്പുരയുടെയും കക്കൂസിന്റെയും ക്ലോസറ്റുകളും മറ്റും ഇവർ നശിപ്പിച്ചിരിക്കുന്നതിനാൽ കംഫർട്ട് സ്റ്റേഷൻ വൃത്തിഹീനമാണ്. പാലത്തിനോടു ചേർന്നുള്ള ന്യൂ മുനിസിപ്പൽ കോംപ്ലക്സിലെ വ്യാപാരികൾ പ്രാഥമിക ആവശ്യങ്ങൾക്കായി ഇവിടെയാണ് എത്തുന്നത്.…
Read Moreപുതിയ വീടും ലക്ഷങ്ങളുടെ നഷ്ടപരിഹാരവും വേണം; ബോട്ട് യാർഡ് നിർമിച്ചപ്പോൾ വീടിന് ബലക്ഷയം സംഭവിച്ചെന്ന പരാതിയുമായി അയൽവാസി; സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറി പറയുന്നതിങ്ങനെ…
കുമരകം : ബോട്ട് യാർഡ് നിർമിച്ചപ്പോൾ അയൽവാസിയുടെ വീടിന് ബലക്ഷയം സംഭവിച്ചെന്നു പരാതി. പുതിയ വീടും ലക്ഷങ്ങളുടെ നഷ്ടപരിഹാരവും വേണമെന്ന ആവശ്യത്തിൽ യുവ സംരംഭകന്റെ ബോട്ട് യാർഡ് സ്വപ്നം പ്രതിസന്ധിയിലായി. വെച്ചൂർ പഞ്ചായത്തിലെ 10-ാം വാർഡിൽ പ്രവർത്തിക്കുന്ന കുമരകം സ്വദേശിയായ സോജി. ജെ. ആലുംപറന്പിലിന്റെ ബോട്ട് യാർഡിനെതിരെയാണ് അയൽവാസി വെച്ചൂർ പഞ്ചായത്ത് ഓഫീസിൽ പരാതി നല്കിയത്. യാർഡ് നിർമ്മാണത്തെ തുടർന്ന് വീടിന് ബലക്ഷയം സംഭവിച്ചു എന്ന സമീപവാസിയുടെ പരാതിയാണ് യുവ സംരംഭകന് വിനയായത്. എന്നാൽ പഞ്ചായത്തിന്റെ മധ്യസ്ഥതയിൽ പരാതിക്കാരന്റെ വീടിന്റെ നഷ്ടമായി പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർ കണക്കാക്കുന്ന തുക നൽകാമെന്ന് സംരംഭകനും പരാതിക്കാരനും ധാരണയായി. ഇന്നലെ എൻജിനിയർ എസ്റ്റിമേറ്റ് തയ്യാറാക്കിയതായി പഞ്ചായത്ത് സെക്രട്ടറി സന്തോഷ് പറഞ്ഞു. എന്നാൽ പുതിയ വീടും ലക്ഷങ്ങൾ നഷ്ടപരിഹാരവും നല്കണമെന്നാണ് പുതിയ ആവശ്യം. സമീപവാസിയുടെ പരാതിയല്ലാതെ മറ്റ് യാതൊരു നിയമ തടസങ്ങളും നിർമ്മാണത്തിന്…
Read Moreഒന്നിനുപുറമേ ഒന്നായി ഓരോരോ പ്രശ്നങ്ങൾ; ശമ്പളം കൂട്ടിയിട്ട് പത്തുവർഷം; മെഡിക്കൽ കോളജ് അധ്യാപകരുടെ സൂചനാ പണിമുടക്ക് നാളെ
ഗാന്ധിനഗർ: ശന്പള പരിഷ്കരണം ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് അധ്യാപകർ നാളെ സൂചനാ പണിമുടക്ക് നടത്തും. രാവിലെ 10 മുതൽ 11 വരെ ഒരു മണിക്കൂർ മാത്രമാണ് പണിമുടക്ക്. കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.റ്റി.എ) സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് കോട്ടയം മെഡിക്കൽ കോളജിലും ഡോക്ടർമാർ പണിമുടക്കുന്നത്. അത്യാഹിതവിഭാഗം, തീവ്രപരിചരണ വിഭാഗം, ലേബർ റൂം, ശസ്ത്രക്രിയകൾ, ലാബ് തുടങ്ങി അടിയന്തര പ്രാധാന്യമുള്ള സേവനങ്ങളെ സമരത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതേ സമയം പിജി, ഹൗസ് സർജൻ വിഭാഗങ്ങളും ജൂണിയർ ഡോക്ടർമാരും ഉള്ളതിനാൽ രോഗികൾക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാകാനിടയില്ല. 2008ൽ ആണ് അവസാനമായി ശന്പള പരിഷ്കരണം ലഭിച്ചത്.പത്തു വർഷത്തിനു ശേഷം 2018ൽ അടുത്ത ശന്പള പരിഷ്കരണം ഉണ്ടാവേണ്ടതായിരുന്നു പല പ്രാവശ്യം അധികൃതർക്ക് നോട്ടീസ് നൽകിയിട്ടും അനുകൂല നിലപാട് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകാത്ത സാഹചര്യത്തിലാണ് പണിമുടക്കുന്നതെന്ന് കെജിഎംസിടിഎ പ്രസിഡന്റ്…
Read Moreനാഗമ്പടം പോപ്പ് മൈതാനിയിൽ ഖരമാലിന്യ പ്ലാന്റ് തുരുമ്പെടുക്കുന്നു; മുൻ അനുഭവങ്ങൾ നഗരവാസികളെ ആശങ്കപ്പെടുത്തുന്നു
കോട്ടയം: നാഗന്പടം പോപ്പ് മൈതാനിയിൽ തുന്പൂർമൂഴി മോഡൽ എയ്റോബിക് കന്പോസ്റ്റ് യൂണിറ്റ് സ്ഥാപിച്ചതിന് തൊട്ടടുത്ത് മറ്റ് രണ്ടു പദ്ധതികളുടെ പ്ലാന്റ് തുരുന്പെടുത്തു നശിക്കുന്നു. 2013-14 വർഷം ജനകീയാസൂത്രണ പദ്ധതിയിൽ ആരംഭിച്ച ഖരമാലിന്യ സംസ്കരണ പ്ലാന്റുകളാണ് പ്രവർത്തന രഹിതമായി വെറുതെ കിടക്കുന്നത്. ഒന്ന് അന്നത്തെ നഗരസഭാ ചെയർമാൻ എം.പി.സന്തോഷ് കുമാറും മറ്റൊന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും ഉദ്ഘാടനം ചെയ്തതാണ്. ഉദ്ഘാടനം കഴിഞ്ഞ് ഏതാനും മാസം പ്രവർത്തിച്ച പ്ലാന്റ് പിന്നീട് ചലനമറ്റു. ലക്ഷങ്ങളാണ് രണ്ടു പദ്ധതികൾക്കുമായി ചെലവഴിച്ചത്. പ്രവർത്തന രഹിതമായി കിടക്കുന്ന ഒരു പ്ലാന്റിലെ ഉപകരണങ്ങൾ മിക്കവയും നഷ്ടപ്പെട്ടു. തുറസായി കിടക്കുന്ന സ്ഥലത്ത് സ്ഥാപിച്ച ഉപകരണങ്ങൾ സംരക്ഷിക്കാനോ സൂക്ഷിക്കാനോ ആരുമില്ല. ഇവിടം ഇപ്പോൾ മദ്യപാനികളുടെ കേന്ദ്രമായി മാറി. ധാരാളം മദ്യക്കുപ്പികൾ ഇതിനുള്ളിൽ കണ്ടെത്തി. ഒരാഴ്ച മുൻപ് ആരംഭിച്ച തുന്പൂർമൂഴി സംസ്കരണ പദ്ധതിയും ഇതുപോലെ ആകുമോ എന്ന ആശങ്ക നഗരവാസികൾക്കുണ്ട്. നല്ല…
Read Moreകോട്ടയത്തിന്റെ പൈതൃക കാഴ്ചകൾ കാണാൻ ഓൾഡ് കോട്ടയം ഹെരിറ്റേജ് വോക്ക് -30ന്
കോട്ടയം: കോട്ടയത്തിന്റെ പൈതൃക കാഴ്ചകൾ കണ്ടും ചരിത്ര വിശേഷങ്ങൾ കേട്ടും ഒരു കാൽനട യാത്ര. ‘ഓൾഡ് കോട്ടയം ഹെരിറ്റേജ് വോക്ക് ’ എന്നു പേരിട്ടിരിക്കുന്ന യാത്ര 30ന് രാവിലെ 10ന് കോട്ടയം ചെറിയ പള്ളിയിൽനിന്ന് ആരംഭിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഫ്ളാഗ് ഓഫ് ചെയ്യുന്ന യാത്ര തളിയിൽ കോട്ട, തളിയിൽ ക്ഷേത്രം, താഴത്തങ്ങാടി ജുമാമസ്ജിദ്, ഇടയ്ക്കാട്ട് പള്ളി, വലിയ പള്ളി എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം ഉച്ചയ്ക്ക് 12.30ന് ചെറിയ പള്ളിയിൽ തിരിച്ചെത്തും. തെക്കുംകൂർ രാജവാഴ്ചയുടെ ഭരണ തലസ്ഥാനം എന്ന നിലയിൽ പഴയ കോട്ടയം നഗരത്തിന്റെ പ്രാധാന്യവും ചരിത്രത്തെ വ്യക്തമാക്കുന്ന ഭൂമിശാസ്ത്രപരമായ അടയാളങ്ങളും പൈതൃക സ് മാരകങ്ങളായ ആരാധനാലയങ്ങളുടെ ചരിത്രവും യാത്രയ്ക്കിടയിൽ ചർച്ച ചെയ്യപ്പെടും. ചരിത്ര വിദ്യാർഥികളും ചരിത്രകാരൻമാരും ഈ യാത്രയെ അനുഗമിക്കും. മീനച്ചിലാറിന്റെ തീരത്ത് പുരാതന വാണിജ്യകേന്ദ്രമായി തുടങ്ങി തെക്കുംകൂർ നാട്ടുരാജ്യത്തിന്റെ ഭരണതലസ്ഥാനമായി മൂന്നര നൂറ്റാണ്ടോളം ചരിത്രത്തിൽ…
Read Moreകോട്ടയം മെഡിക്കൽ കോളജിലെ പ്രശ്നങ്ങൾ തീരുന്നില്ല; എംആർഐ സ്കാനിംഗ് സെന്റർ അടച്ചിട്ടിട്ട് ഒരാഴ്ച; അത്യാവശക്കാർ ആലപ്പുഴയിൽ മെഡിക്കൽ കോളജിൽ പോയി വരാൻ നിർദ്ദേശം
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ എംആർഐ സ്കാനിംഗ് സെന്റർ അടച്ചിട്ടിട്ട് ഒരാഴ്ച പിന്നിടുന്നു. സ്കാൻ ചെയ്ത് രോഗനിർണയം നടത്തുവാൻ കഴിയാത്തതിനാൽ ഏത് രോഗമാണെന്ന് അറിയാതെ ചികിത്സ നൽകുവാൻ ഡോക്ടർമാരും മടിക്കുന്നു. ചികിത്സ യഥാസമയം ലഭിക്കാത്തതിനാൽ രോഗികളുടെ ആരോഗ്യനിലയും മോശമാകുന്നു. സ്കാനിംഗ് മെഷീൻ തകരാർ മൂലമാണ് സെന്റർ അടച്ചിട്ടത്. ഛത്തീസ്ഗഡിലെ ഒരു കന്പനിയുടെ മെഷീനാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. അതിനാൽ തകരാർ സംഭവിച്ചാൽ കന്പനിയുടെ ടെക്നീഷ്യൻ ഛത്തീസ്ഗഡിൽ നിന്നെത്തണം. കഴിഞ്ഞ തിങ്കളാഴ്ച എത്തി തകരാർ പരിഹരിച്ച് ഇന്നലെ മുതൽ പ്രവർത്തിക്കുമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. ഒന്നും സംഭവിച്ചില്ല. സ്കാനിംഗിനായി സെപ്തംബർ മാസം വരെ ബുക്ക് ചെയ്ത് കാത്തിരിക്കുകയാണ് രോഗികൾ. ആശുപത്രിയിൽ ഇപ്പോൾ ചികിത്സയിൽ കഴിയുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ചികിത്സയുടെ ഭാഗമായി എംആർഐ സ്കാൻ ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിക്കും. എന്നാൽ ഇതിനു കഴിയാതെ വരുന്നതോടെ ചികിത്സ ഭാഗികമായി തടസപ്പെടും. നിർധനരായ രോഗികളെയാണ്…
Read More