യാത്രക്കാരുടെ നടുവൊടിച്ച് നാഗമ്പടം ബസ് സ്റ്റാന്‍റ്; മഴക്കാലം കഴിയുമ്പോൾ തിരുമ്മൽ കേന്ദ്രത്തിൽ പോകേണ്ട അവസ്ഥ; ഒന്നും ചെയ്യാതെ നഗരസഭ

കോട്ടയം: നാഗന്പടം ബസ് സ്റ്റാൻഡ് തകർന്നു വൻ കുഴികൾ. കിഴക്കു വശത്തൂകൂടി സ്റ്റാൻഡിനുള്ളിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വൻ കുഴികളാണ് ബസുകളെ വരവേൽക്കുന്നത്. മഴ ആരംഭിച്ചതോടെ കുഴികളിൽ വെള്ളം നിറഞ്ഞ് യാത്രക്കാർക്ക് സമീപത്തു നിൽക്കാൻ പോലും കഴിയുന്നില്ല. ബസുകൾ കയറിറങ്ങി കുഴി ഓരോ ദിവസവും വലുതായി വരികയാണ്. പിന്നെ സ്റ്റാൻഡിനുള്ളിലും പലയിടത്തും കുഴികളാണ്. കിഴക്കു ഭാഗത്തെ പാർക്കിംഗ് സ്ഥലത്തുനിന്ന് പുറത്തേക്ക് വരുന്ന പഴയ ഹോമിയോ ആശുപത്രി ഭാഗത്താണ് രണ്ടാമത്തെ വലിയ കുഴി. യാത്രക്കാരുടെ നടുവൊടിക്കുന്ന കുഴികളാണ് ഇവിടെയുള്ളത്. വെള്ളം നിറഞ്ഞ് കുഴികളുടെ ആഴം ഓരോ ദിവസവും വർധിക്കുകയാണ്. മഴയ്ക്കു മുൻപേ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നുവെങ്കിൽ മഴക്കാലത്ത് യാത്ര ബുദ്ധിമുട്ടേറിയതാകുമായിരുന്നില്ല. കുഴിയിൽ ചാടി യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും നടുവൊടിയുന്നതല്ലാതെ നഗരസഭാ അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ല എന്നാണ് പരാതി.കോട്ടയം നാഗന്പടം ബസ് സ്റ്റാൻഡിലെ കുഴിയിൽ വെള്ളം നിറഞ്ഞു കിടക്കുന്നു.

Read More

ആർഭാട ജീവിതത്തിന് ഉണ്ണിക്കണ്ണന്‍റെ ലീലകൾ ഇങ്ങനെ… ഇരുപത്തിരണ്ടാം വയസിൽ വിവാഹിതനായി; ആദ്യ മോഷണം തുടങ്ങിയതും അന്നുതന്നെ;  അതിരമ്പുഴ കേസിൽ പിടിയിലാകുമ്പോൾ 24 പോലീസ് സ്റ്റേഷനുകളിലായി നാൽപതോളം കേസുകൾ

ഏറ്റുമാനൂർ: അതിരന്പുഴയിൽ വീട് കുത്തിത്തുറന്ന് 14 പവനും പതിനായിരം രൂപയും മോഷ്ടിച്ച കേസിൽ അറസ്റ്റിലായ ഉണ്ണിക്കണ്ണന്‍റെ കഥ കേട്ട് പോലീസ് പോലും അത്ഭുതപ്പെട്ടു. ആലപ്പുഴ പട്ടണക്കാട് വാടകയ്ക്കു താമസിക്കുന്ന കൊട്ടാരക്കര കരീപ്ര ഇടയ്ക്കിടം അഭിവിഹാറിൽ എസ്. അഭിരാജാ (ഉണ്ണിക്കണ്ണൻ-26) ണ് അറസ്റ്റിലായത്. ഇരുപത്തിരണ്ടാമത്തെ വയസിൽ വിവാഹിതനായ ഉണ്ണിക്കണ്ണൻ അന്നു തുടങ്ങിയതാണ് മോഷണം. വിവാഹം കഴിഞ്ഞ് പിറ്റേന്ന് അയൽവീട്ടിലായിരുന്നു മോഷണത്തിന്‍റെ അരങ്ങേറ്റം. അന്ന് അച്ഛന്‍റെ കൂടെ പെയിന്‍റിംഗിന് പോകുന്ന വീടുകൾ കണ്ടുവയ്ക്കും. മൂന്നു മാസം കഴിഞ്ഞ് അതേ വീട്ടിലെത്തി മോഷ്ടിക്കും. രാവിലെ ആറു മണിക്ക് വീട്ടിൽ നിന്നറങ്ങും. അപ്പോൾ തന്നെ മൊബൈൽ ഫോണ്‍ ഓഫാക്കും. മോഷണം കഴിഞ്ഞ് രാത്രി ഏഴിനകം തിരികെ വീട്ടിലെത്തും. പകൽ മാത്രം മോഷണം. അതിരന്പുഴ മുണ്ടുവേലിപ്പടി മുരിക്കൻ ബോസിന്‍റെ വീട്ടിൽ കഴിഞ്ഞ 11ന് പട്ടാപ്പകലായിരുന്നു മോഷണം. ഒരു തുന്പും കിട്ടാതിരുന്ന പോലീസ് പകൽ മോഷണം…

Read More

വൈക്കം ക്ഷേത്രത്തിന് സമീപം ബൈക്കിലെത്തി മാലമോഷ്ടിക്കുന്ന സംഘം സജീവം;  ഭീതിയോടെ സ്ത്രീകൾ

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിന്‍റെ കിഴക്കേനടയിലും സമീപ പ്രദേശങ്ങളിലും ബൈക്കിലെത്തി മാല കവരുന്ന സംഭവങ്ങൾ പതിവായതോടെ വയോധികരടക്കമുള്ള സ്ത്രീകൾ ഭീതിയിൽ. വൈക്കം മഹാദേവ ക്ഷേത്രത്തിന്‍റെ കിഴക്കേനടയ്ക്ക് സമീപത്തെ മൂട്ടസ് റോഡിലും അനുബന്ധ വഴികളിലുമായി ഇതിനകം ആറു വയോധികർക്കാണ് മോഷ്ടാക്കളുടെ ആക്രമണത്തിനിരയായി ആഭരണങ്ങൾ നഷ്ടപ്പെട്ടത്. വൈക്കം നഗരസഭ ഉപാധ്യക്ഷ എസ്.ഇന്ദിരാദേവി നഗരസഭയിൽ നിന്ന് വൈകുന്നേരം വീട്ടിലേയ്ക്കു മടങ്ങുന്പോൾ മോഷ്ടാക്കൾ ബൈക്കിലെത്തി ആക്രമിച്ച് പരിഭ്രാന്തി ആക്കിയ ശേഷമാണ് മാല കവർന്നത്. ഇന്നലെ വൈകുന്നേരം ആറിന് മുട്ടുസ് മന റോഡിലൂടെ അയൽക്കാരി ശാന്തകുമാരിയുമൊത്ത് നടന്നു വന്ന പ്രദേശവാസിയായ രമണിയമ്മയുടെ രണ്ടരപവന്‍റെ മാല ബൈക്കിലെത്തിയ മോഷ്ടാക്കൾ കഴുത്തിൽ കുത്തിപ്പിടിച്ച് ആയുധം കൊണ്ട് വരഞ്ഞ് മുറിവേൽപിച്ചാണ് പൊട്ടിച്ചെടുത്തത്. റോഡിലേയ്ക്കു തിരിച്ച് നിരവധി കാമറകൾ ഈ ഭാഗത്തു സ്ഥാപിച്ചിട്ടുണ്ടെന്നും അവ പരിശോധിച്ചാൽ മോഷ്ടാക്കളെക്കുറിച്ച് വിവരം ലഭിക്കുമെന്നുമാണ് നാട്ടുകാരുടെ പ്രതീക്ഷ. പൊതുപ്രവർത്തകനും കോണ്‍ട്രാക്ടറുമായ അജിമാധവന്‍റെ മാതാവ് ഇന്ദിര,…

Read More

മെഡിക്കൽ കോളജിൽ പ്രസവ ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ച സംഭവം; മുഖ്യമന്ത്രിക്ക് പരാതി നൽകി

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ പ്രസവ ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ചത് ചികിത്സാ പിഴവ് മൂലമാണെന്നാരോപിച്ച് യുവതിയുടെ ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകി. പത്തനംതിട്ട കോന്നി പ്രമാടം പഞ്ചായത്ത് കുളത്തുങ്കൽ നെല്ലിക്കുഴി മുരുപ്പേൽ ഓമനയാണ് പരാതിക്കാരി. ഇവരുടെ മകൾ പുനലൂർ നെല്ലിപ്പള്ളിവിളക്കു വെട്ടം പുന്നശ്ശേരി അലക്സിന്‍റെ ഭാര്യ കവിത (30)യാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ കഴിഞ്ഞ മാസം 28ന് രാവിലെ ആറിനാണ് മരിച്ചത്. മരണത്തെ തുടർന്ന് ഗാന്ധിനഗർ സ്റ്റേഷനിൽ പരാതി നൽകിയിട്ടും യാതൊരുവിധ അന്വേഷണവും നടന്നില്ലെന്ന് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മനുഷ്യാവകാശ കമ്മീഷൻ, പട്ടികജാതി കമ്മീഷൻ, ഡെപ്യൂട്ടി സ്പീക്കർ എന്നിവർക്ക് തൽകിയ പരാതിയിൽ പറയുന്നു. ഇന്നലെ മുഖ്യമന്ത്രിയടക്കം എല്ലാവരേയും നേരിൽ കണ്ടാണ് പരാതി നൽകിയത്. പരാതി കേട്ട മുഖ്യമന്ത്രി സംഭവത്തെക്കുറിച്ച് അടിയന്തിരമായി അന്വേഷിക്കാമെന്നും മാതാവ് നഷ്ടപ്പെട്ട രണ്ടു കുട്ടികളുടെ സംരക്ഷണത്തിനായി…

Read More

വിശപ്പ് രഹിത കോട്ടയം ! ആരും വിശന്നിരിക്കേണ്ട, പകൽവീട്ടിൽ ഉച്ചയൂണ് റെഡി

കോട്ടയം: വിശപ്പ് രഹിത കോട്ടയം എന്ന ലക്ഷ്യം മുൻനിർത്തി റെഡ് ക്രോസ് ആരംഭിച്ച സൗജന്യ ഭക്ഷണ വിതരണം 250 ദിവസം പിന്നിട്ടു. വയസ്കരകുന്നിലെ പകൽ വീട്ടിൽ ദിവസേന 80 പേരാണ് ഉച്ചയൂണിന് എത്തുന്നത്. ചിലപ്പോഴത് 90 പേരാകും. നഗരത്തിൽ വിശന്നിരിക്കുന്നവരും വയസ്കര ആയുർവേദ ആശുപത്രിയിലെ രോഗികളും കൂട്ടിരിപ്പുകാരുമൊക്കെയാണ് പകൽവീട്ടിലെ ഉച്ചയൂണ് തേടി വരുന്നവർ. ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിക്കുന്ന ഭക്ഷണ വിതരണം രണ്ടുമണിവരെ തുടരും. 2018 സെപ്റ്റംബർ 29ന് മിസോറം ഗവർണറായിരുന്ന കുമ്മനം രാജശേഖരനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. എത്ര പേർ വന്നാലും അവർക്ക് കൊടുക്കാനുള്ള ഭക്ഷണം ഉണ്ടാകുമെന്നും ആർക്കെങ്കിലും സ്പോണ്‍സർ ചെയ്യാൻ താൽപര്യമുണ്ടെങ്കിൽ അറിയിക്കണമെന്ന് റെഡ്ക്രോസ് ജില്ലാ വൈസ് ചെയർമാൻ ജോബി തോമസ് അറിയിച്ചു. വൃദ്ധ ജനങ്ങൾക്ക് പകൽ സമയം ചെലവഴിക്കാനായും അവരുടെ ഒരു കൂട്ടായ്മയ്ക്കുമായി നഗരസഭയാണ് പകൽവീട് പദ്ധതിക്ക് തുടക്കമിട്ടത്. രാവിലെ 10 മുതൽ…

Read More

അനാശാസ്യവും മോഷണവും കൈകോർക്കുന്നു! കുറവിലങ്ങാട്ട് മോഷ്ടാക്കൾ അരങ്ങ് വാഴുന്നു; പിടിയിലായ യുവാവിനെ ചോദ്യം ചെയ്തപ്പോള്‍ പുറത്തെത്തിയത് ഞെട്ടിക്കുന്ന കഥ

കുറവിലങ്ങാട്: മോഷണവുമായി ബന്ധപ്പെട്ട അന്വേഷണം എത്തിനിൽക്കുന്നത് അനാശാസ്യ ഇടപാടുകാരിൽ. മുട്ടുങ്കൽ-മുക്കവലക്കുന്ന് ഭാഗത്തെ ഒരു വീട്ടിൽ മോഷണം നടന്നതുമായി ബന്ധപ്പെട്ട് അന്വേഷണത്തിനിടയിൽ പോലീസ് വലയിൽ കുടുങ്ങിയ യുവാവിനെ ചുറ്റിപ്പറ്റി പുറത്തെത്തിയത് അനാശാസ്യ ബന്ധങ്ങളായിരുന്നു. ഇയാളെ പോലീസ് ചോദ്യംചെയ്ത് തീരും മുൻപേ രാഷ്ട്രീയ ബലത്തിൽ പുറത്തിറങ്ങി മാന്യമായി രക്ഷപ്പെട്ടത് ഇവിടത്തെ ചരിത്രം. കഴിഞ്ഞ ദിവസങ്ങളിൽ കോഴാ ഭാഗത്ത് നിന്ന് ബൈക്കും സ്കൂട്ടറും മോഷണം പോയ സംഭവത്തിലെ അന്വേഷണവും എത്തുന്നത് ഇത്തരത്തിലാണ്. അനാശാസ്യ ഇടപാടുകൾക്ക് എത്തുന്പോൾ മോഷണവും ഹരമാക്കുന്നതായാണ് സാഹചര്യങ്ങൾ പറയുന്നത്. കോഴാ ഭാഗത്ത് നിന്ന് വാഹനങ്ങൾ മോഷണം പോകുന്നത് പതിവായതോടെയാണ് നാട്ടുകാർ സംഘടിതരായി നിരീക്ഷണം നടത്തിയത്. ഇതിനിടയിലാണ് അപരിചിതനായ യുവാവ് പിടിയിലായത്. ചോദ്യം ചെയ്തപ്പോൾ പുറത്തെത്തിയത് ഞെട്ടിക്കുന്ന കഥകളാണ്. ഇയാളുമായി ബന്ധപ്പെട്ട സംഘത്തിലൊരാളെയും വലയിലാക്കാൻ നാട്ടുകാർക്ക് കഴിഞ്ഞു. ഇവരെ പിന്നീട് പോലീസിന് വിട്ടുനൽകുകയായിരുന്നു. ഏറ്റുമാനൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിൽ പ്രായപൂർത്തിയാകാത്തവരടക്കമാണുള്ളത്.…

Read More

ഇന്ന് വായന ദിനം! കാഞ്ഞിരപ്പള്ളിയെ വായിക്കാൻ പഠിപ്പിച്ച വായനശാലയാണ്, നശിക്കാതെ നോക്കണം

ജോജി തോമസ് കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിക്കാർക്ക് വായനയുടെ ലോകം പരിചയപ്പെടുത്തിയ സഹൃദയ വായനശാല നാശത്തിന്‍റെ വക്കിൽ. 1936 സെപ്റ്റംബർ 28നാണ് സ്വാതന്ത്ര്യ സമരസേനാനിയും കാഞ്ഞിരപ്പള്ളിയിലെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ എംഎൽഎയുമായിരുന്ന കരിപ്പാപ്പറന്പിൽ കെ.ജെ. തോമസിന്‍റെ പരിശ്രമഫലമായി സഹൃദയ വായനശാല ആരംഭിക്കുന്നത്. 1937 ഡിസംബർ 17ന് വായനശാലയോടൊപ്പം ലൈബ്രറിയും പ്രവർത്തനമാരംഭിച്ചു. തിരുവിതാംകൂർ സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാവ് സി. കേശവനാണ് ഉദ്ഘാടനം നിർവഹിച്ചത്. എട്ടു വർഷത്തിനുശേഷം സ്വന്തമായി സ്ഥലവും കെട്ടിടവും നിർമിച്ച് കാഞ്ഞിരപ്പള്ളി കുരിശുകവലയിൽ പ്രവർത്തനം തുടർന്നു. ഒരു കാലഘട്ടം മുഴുവൻ കാഞ്ഞിരപ്പള്ളിയുടെ അഭിമാനമായിരുന്നു സഹൃദയ വായനശാല. ഡിസി ബുക്സ് സ്ഥാപകൻ ഡിസി കിഴക്കേമുറി അടക്കമുള്ള ഒരുപാടു മഹാരഥന്മാർ തുടക്കംകുറിച്ച വായനശാലയിൽ ഗവേഷണഗ്രന്ഥങ്ങളുൾപ്പെടെ 25,000ൽപരം പുസ്തകങ്ങൾ ഉണ്ടായിരുന്നു. സഹൃദയ നടന സമിതി എന്ന പേരിൽ സഹൃദയ അംഗങ്ങൾ രൂപം നൽകിയ നാടക സമിതി നാടകങ്ങൾ രംഗത്ത് അവതരിപ്പിക്കുകയും പ്രഗത്ഭരും പ്രശസ്തരുമായ പലരും ആ…

Read More

പാഞ്ചാലിമേട് വിവാദം! മത സൗഹാർദവും ടൂറിസവും തകർക്കാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ

പീരുമേട്: തീർഥാടന വിനോദ സഞ്ചാര കേന്ദ്രമായ പാഞ്ചാലിമേട്ടിൽ മരക്കുരിശു സ്ഥാപിച്ചതിനെ തുടർന്നുള്ള വിവാദം കൂടുതൽ സങ്കീർണതയിലേക്ക്. മതസൗഹാർദ്ദം തകർക്കാനുള്ള ഗൂഢ ശ്രമമാണ് പഞ്ചാലിമേട്ടിൽ നടക്കുന്നതെന്നും ഇതിനെതിരെ ഒറ്റക്കെട്ടായി ഏതറ്റം വരെയും പോകുമെന്നും കണയങ്കവയൽ നിവാസികൾ. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ഇന്ന് പാഞ്ചാലിമേട് സന്ദർശിക്കാനിരിക്കെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്ഥലത്തേക്ക് പ്രകടനം നടത്തിയാൽ തടയുമെന്ന നിലപാടിലാണ് പ്രദേശവാസികൾ. കേരളത്തിലെ അറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രമായ പാഞ്ചാലിമേട്ടിൽ സമാധാന അന്തരീക്ഷം നിലനിർത്തുന്നതിന് ഡിടിപിസിയും ജനങ്ങൾക്ക് പൂർണ പിന്തുണ നല്കുന്നുണ്ട്. സംഘർഷാവസഥ കണക്കിലെടുത്ത് പോലീസും മുൻ കരുതൽ സ്വീകരിച്ചിട്ടുണ്ട്. വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പ്രവർത്തനങ്ങൾ അനുവദിക്കാനാവില്ലായെന്ന് നാട്ടുകാരുടെ നിലപാട്. ക്ഷേത്രവും കുരിശിന്‍റെ വഴിയും എല്ലാം ഉണ്ടെങ്കിലും വിനോദസഞ്ചാരത്തിന് ഇത് തടസമല്ല. ജനങ്ങൾ ഇവിടെ മതസൗഹാർദ്ദത്തോടെയാണ് ജീവിക്കുന്നത്.ഇതിനെല്ലാം തിരിച്ചടിയാകുന്ന തരത്തിലാണ് പുറത്ത് നിന്നുള്ള ചില സംഘടനകളുടെ രാഷ്‌ട്രീയ പ്രേരിതമായ ഇടപെടൽ.…

Read More

 കോട്ടയത്ത് പിഞ്ചുകുഞ്ഞുങ്ങളെ ഉപേക്ഷിച്ച് അമ്മ ഭർത്താവിന്‍റെ സുഹൃത്തിനൊപ്പം മുങ്ങി; അമ്മയെ കാണാതെ  കരഞ്ഞ് തളർന്ന് കുട്ടികൾ

കോട്ടയം: രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ ഉപേക്ഷിച്ച് അമ്മ കാമുകനൊപ്പം പോയി. മീനടം സ്വദേശിയായ 22 വയസുള്ള വീട്ടമ്മയെ ഇന്നലെ പുലർച്ചെയാണ് കാണാതായത്. ഭർത്താവിന്‍റെ പരാതിയിൽ പാന്പാടി പോലീ്സ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ ഭർത്താവിന്‍റെ സുഹൃത്തുമൊത്താണ് വീട്ടമ്മ പോയതെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു. ഒന്നരയും മൂന്നരയും വയസ് പ്രായമുള്ള പിഞ്ചുകുട്ടികളെ ഉപേക്ഷിച്ചാണ് വീട്ടമ്മ കടന്നത്. ഭർത്താവിനൊപ്പം ജോലി ചെയ്യുന്ന മലപ്പുറം സ്വദേശിയോടൊപ്പമാണ് വീട്ടമ്മ പോയതെന്ന് പാന്പാടി പോലീസ് പറഞ്ഞു.  ഇവർ മൊബൈൽ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതിനാൽ എവിടെയാണുള്ളതെന്ന് വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Read More

വിദ്യാർഥിനിയെ തടഞ്ഞുനിർത്തി അപമര്യാദയായി പെരുമാറി, തലയോലപ്പറമ്പില്‍ യുവാവിനെതിരേ പോക്സോ നിയമത്തിൽ കേസെടുത്തു

തലയോലപ്പറന്പ്: പതിനേഴുകാരിയായ വിദ്യാർഥിനിയെ സ്കൂളിലേക്ക് പോകുന്നതിനിടയിൽ തടഞ്ഞു നിർത്തി അപമര്യാദയായി പെരുമാറിയ സംഭവത്തിൽ യുവാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് തലയോലപ്പറന്പ് പോലീസ് അറസ്റ്റു ചെയ്തു. കൊല്ലം പത്തനാപുരം പിറവത്തൂർ സ്വദേശി ധനീഷി (26) നെയാണ് അറസ്റ്റ ്ചെയ്തത്. തലയോലപ്പറന്പിൽ വാഷിംഗ് മെഷിൻ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ടു ജോലി ചെയ്തുവരുന്ന ധനീഷ് ഇന്നലെ രാവിലെ പെണ്‍കുട്ടിയെ തടഞ്ഞു നിർത്തി ശല്യം ചെയ്യുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. ഏതാനും മാസം മുന്പ് ഇതേ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയതിന് ധനേഷിനെതിരെ കേസെടുത്തിരുന്നു.

Read More