മരണം മാടിവിളിക്കുന്ന നീലിമംഗലം പാലം; ട്രെയിൻ വരുമ്പോൾ കയറിനിൽക്കാൻ സംവിധാനം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കം; പാത ഇരട്ടിപ്പിക്കലിൽ ഇതുണ്ടാകുമെന്ന പ്രതീക്ഷയിൽ നാട്ടുകാർ

കോട്ടയം: നീലിമംഗലം റെയിൽവേ പാലത്തിൽ സുരക്ഷ സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമായി. കഴിഞ്ഞ ദിവസം ഇതു വഴി മൂന്നു തൊഴിലാളികൾ നടന്നു പോകവേ ട്രെയിൻ എത്തുകയും രണ്ടു പേർ ഓടി രക്ഷപ്പെടുകയും ഒരാൾ ആറ്റിലേക്ക് ചാടുകയും ചെയ്തു. ആറ്റിലേക്ക് ചാടിയ ആൾ മരണപ്പെട്ടിരുന്നു. നടപ്പാത ഉണ്ടായിരുന്നെങ്കിൽ ഈ അപകടം ഒഴിവാകുമായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. നേരത്തെ പാലത്തിന്‍റെ രണ്ടു വശങ്ങളിലും കാൽനടക്കാർക്ക് നിൽക്കാൻ സൗകര്യമുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. ട്രെയിനിന് കടന്നുപോകാൻ മാത്രം സംവിധാനമുള്ള പാലത്തിലൂടെ അക്കരെ ഇക്കരെ സഞ്ചരിക്കുന്നത് നിരവധി പേരാണ്. പാളത്തിലൂടെ എളുപ്പമാർഗം സഞ്ചരിക്കുന്നതിനിടെ നിരവധി ജീവനുകൾ ഇവിടെ പൊലിഞ്ഞിട്ടുണ്ട്. കാൽനടക്കാർക്ക് ട്രെയിൻ വരുന്പോൾ കയറിനിൽക്കാൻ പാലത്തിൽ സംവിധാനമൊരുക്കണമെന്ന് പ്രദേശവാസികളുടെ ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. പാത ഇരട്ടിപ്പിക്കലിന്‍റെ ഭാഗമായി ഇവിടെ നിർമിക്കുന്ന പുതിയ പാലത്തിൽ നടപ്പാതയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. പുതിയ പാലത്തിന്‍റെ പൈലിംഗ് ജോലികൾ ആരംഭിച്ചിട്ടുണ്ട്. പ്രളയകാലത്തും…

Read More

വിശ്വാസികളെ കീഴടക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല’;സംസ്ഥാന സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനവുമായിസുകുമാരന്‍ നായര്‍

ബെന്നി ചിറയിൽ ചങ്ങനാശേരി: സംവരണ, ശബരിമല യുവതീപ്രവേശനം, വിദ്യാഭ്യാസ രംഗത്തെ ഖാദർ കമ്മിറ്റി റിപ്പോർട്ട് എന്നീ വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനു നായർ സർവീസ് സൊസൈറ്റിയുടെ വിമർശനം. ഇന്നു രാവിലെ പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് ആരംഭിച്ച എൻഎസ്എസ് ബജറ്റ് അവതരണ പ്രസംഗത്തിലാണ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സംസ്ഥാന സർക്കാരിനെതിരേ വിമർശനമുന്നയിച്ചത്. മുന്നോക്ക വിഭാഗങ്ങളിലെ സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസം, തൊഴിൽ മേഖലകളിൽ പത്തു ശതമാനം സാന്പത്തിക സംവരണം ഏർപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ എൻഡിഎ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. രാജ്യത്ത് ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും ഈ സംവരണം നടപ്പാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു കഴിഞ്ഞു. എന്നാൽ കേരള സർക്കാർ ഉത്തരവ് നടപ്പാക്കാൻ നടപടി സ്വീകരിച്ചിട്ടില്ല. ഇത് സംസ്ഥാന സർക്കാരിന്‍റെ അവഗണനാ മനോഭാവമാണ് കാണിക്കുന്നത്. ദേവസ്വം ബോർഡിലെ നിയമനങ്ങളിൽ മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവർക്കായി പ്രഖ്യാപിച്ച പത്തു ശതമാനം സംവരണവും കടലാസിലൊതുങ്ങിനിൽക്കുകയാണ്. അതേസമയം പിന്നോക്ക…

Read More

നീലിമംഗലം റെയിൽവേ പാലത്തിൽ അടിയന്തര സാഹചര്യത്തിൽ നിൽക്കാൻ ഇടമില്ല; ഇന്നലത്തെ ദുരന്തത്തിൽ  നടുങ്ങി നാട്ടുകാർ

കോട്ടയം: അടിയന്തര സാഹചര്യമുണ്ടായാൽ നിൽക്കാൻ ഇടമില്ലാത്തതാണ് നീലിമംഗലം റെയിൽവേ പാലത്തിൽ ഇന്നലെയുണ്ടായ അപകടത്തിന് കാരണം. റെയിൽ പാളത്തിലൂടെ നടന്നു വന്ന യുവാവ് ട്രെയിൻ വരുന്നതു കണ്ട് രക്ഷപ്പെടാനായി ആറ്റിലേക്ക് ചാടിയെങ്കിലും രക്ഷപ്പെട്ടില്ല. ഒപ്പമുണ്ടായിരുന്ന രണ്ടുപേർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഏറ്റുമാനൂർ വയല വള്ളിക്കാട്ട് സാബു(40)വാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.45ന് നീലിമംഗലം പാലത്തിലാണ് സംഭവം. സാബുവിന്‍റെ സുഹൃത്തുക്കളായ വള്ളിക്കാട്ട് കിഴക്കേൽ ആന്‍റണിആന്‍റണി, ഇടുക്കി പടമുഖം മുകളേൽ ഷിന്‌റോ എന്നിവരാണ് രക്ഷപ്പെട്ടത്. തെങ്ങുകയറ്റ തൊഴിലാളികളായ സാബുവും ആന്‍റണിയും ഷിന്‌റോയും പാളത്തിലൂടെ നടന്നു വരികയായിരുന്നു. പാലത്തിൽ കയറി പകുതിയായപ്പോഴാണ് ട്രെയിൻ വന്നത്. അടിയന്തര സാഹചര്യമുണ്ടായാൽ സുരക്ഷിതമായി നിൽക്കാനുള്ള ഇടം സാധാരണയായി റെയിൽവേ പാലത്തിൽ ക്രമീകരിക്കാറുള്ളതാണ്. എന്നാൽ നീലിമംഗലം പാലത്തിൽ ഇതുണ്ടായിരുന്നില്ല. ആന്‍റണിയുടെ മരുമകൻ വിനീതും വള്ളിക്കാട്ടു നിന്നു രാവിലെ എത്തി ഗാന്ധിനഗർ, നീലിമംഗലം ഭാഗത്തെ വീടുകളിലെ തെങ്ങിൽ കയറി. തുടർന്നു ഗാന്ധിനഗറിൽ…

Read More

ആവരവ് ആരും  അറിഞ്ഞില്ല; വരാന്തയിലെ ചവറ്റു കൊട്ടയിലും പൊടിപിടിച്ച ഫയലുകൾക്കിടയിലും നോട്ടുകെട്ടുകൾ; കോട്ടയം ആർടി ഓഫീസിലെ മിന്നൽ പരിശോധനയിൽ  കണ്ട കാഴ്ചകൾ ഇങ്ങനെ…

കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരെ കണ്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ ഓടിയൊളിക്കുന്നത് അപൂർവ മാണ്.  കോട്ടയം ആർടി ഓഫീസിൽ ഇന്നലെ അരങ്ങേറിയത് ഇതു വരെ കാണാത്ത സംഭവങ്ങൾ. വിജിലൻസ് റെയ്ഡിന് എത്തിയപ്പോൾ കണ്ടത് ഓഫീസ് വരാന്തയിൽ ഉൾപ്പെടെ പണം ചിതറി കിടക്കുന്നു. ചവറ്റുകൊട്ടയിലും ഫയലുകൾക്കുള്ളിലും നോട്ട് കെട്ടുകൾ. അഴിമതിയുടെ കൂത്തരങ്ങായി മാറിയ ആർടി ഓഫീസിൽ ഒളിപ്പിച്ചു വച്ച നിലയിൽ വിജിലൻസ് ഉദ്യോഗസ്ഥർ 6780രൂപയും പിടികൂടി. വിജിലൻസ് സംഘം മിന്നൽ പരിശോധനയ്ക്കെത്തുന്പോൾ വരാന്തയിൽ ഏതാനും ഏജന്‍റുമാരുണ്ടായിരുന്നു. വ്യാപകമായി അഴിമതി നടക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്നു നടത്തിയ പരിശോധനയിൽ ഫയലുകൾക്കിടയിലും ചവറ്റുകുട്ടയിലും ഒളിപ്പിച്ച നിലയിലാണ് 6780രൂപ കണ്ടെത്തിയത്. ലൈസൻസ് കൃത്യ സമയത്ത് നൽകുന്നില്ലെന്നും ആർസി ബുക്കുകൾ കൈകാര്യം ചെയ്യുന്നത് ഏജന്‍റുമാരാണെന്നും വിജിലൻസിനു വ്യക്തമായി. ഓഫീസ് വരാന്തയിലുണ്ടായിരുന്ന ഏജന്‍റുമാരുടെ കൈയിൽ നിന്നും വിജിലൻസ് സംഘം 90 ആർസി ബുക്കുകൾ പിടിച്ചെടുത്തു. ഇന്നലെ…

Read More

വായ്പയെടുത്തായാലും വീട് വച്ചുകൊടുക്കും  കോട്ടയം നഗരസഭ; ഭവനപദ്ധതിക്കുവേണ്ട പണം കടമെടുക്കാൻ സർക്കാരിന്‍റെ അനുമതിയും

കോട്ടയം: വായ്പയെടുത്താണെങ്കിലും പണം കണ്ടെത്തി കോട്ടയം നഗരസഭ സാധാരണക്കാർക്ക് വീട് വച്ചുകൊടുക്കും. ഇതിനുള്ള തയാറെടുപ്പിലാണ് നഗരസഭ അധികൃതർ. പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) പദ്ധതി പ്രകാരം ഈ വർഷം 1482 വീടുകളാണ് കോട്ടയം നഗരസഭ നിർമിച്ചു നല്കുന്നത്. കോട്ടയം ജില്ലയിൽ ഏറ്റവുമധികം വീടുകൾ നിർമിച്ചു നല്കുന്നതും കോട്ടയം നഗരസഭ തന്നെ. പദ്ധതിപണം ഉപയോഗിച്ച് 300 വീടുകളുടെ നിർമാണം പൂർത്തിയായി. ബാക്കി വീടുകളുടെ നിർമാണത്തിനുള്ള ഫണ്ട് ഇല്ലാത്തതിനാൽ ഏതെങ്കിലും ധനകാര്യ സ്ഥാപനത്തിൽനിന്ന് വായ്പയെടുക്കാനാണ് തീരുമാനം. 14 കോടി രൂപയെങ്കിലും വായ്പയെടുക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. വായ്പയെടുക്കുന്നതിന് സർക്കാരിന്‍റെ അനുമതി ലഭിച്ചിട്ടുണ്ട്. ഏതു സ്ഥാപനത്തിൽ നിന്നാണ് വായ്പയെടുക്കേണ്ടതെന്ന് തീരുമാനിക്കുന്നതിന് വിഷയം അടുത്ത കൗണ്‍സിൽ യോഗം ചർച്ച ചെയ്തു തീരുമാനിക്കും. ദീർഘകാല വായ്പ ലഭിച്ചാൽ പദ്ധതിപ്പണം ഉപയോഗിച്ച് തവണ അടയ്ക്കുകയും ചെയ്യാമെന്ന് കണക്കാക്കുന്നു. വീടില്ലാത്തവരുടെ കണക്കെടുത്തപ്പോൾ കഴിഞ്ഞ വർഷത്തേതിലും പതിൻമടങ്ങ് വർധിച്ച സാഹചര്യത്തിലാണ്…

Read More

കടക്ക് പുറത്ത്..! സജി മഞ്ഞക്കടന്പിലിനെ പുറത്താക്കിയതായി ജോസ് കെ. മാണി വിഭാഗം

കോട്ടയം: യൂത്ത് ഫ്രണ്ട്-എം സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് സജി മഞ്ഞക്കടന്പിലിനെ പുറത്താക്കിയതായി ജോസ് കെ. മാണി വിഭാഗം അറിയിച്ചു. സജി മഞ്ഞക്കടമ്പിൽ നിലവിൽ പി.ജെ. ജോസഫിനൊപ്പമാണ്. ഇതാണ് പുറത്താക്കലിന് വഴിവച്ചത്. സാജൻ തൊടുകയെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുക്കുകയും ചെയ്തു. അതേസമയം, ആൾക്കൂട്ടം കേരള കോണ്‍ഗ്രസ് ചെയർമാനെ തെരഞ്ഞെടുത്തതിന് സമാനമായ നടപടിയാണിതെന്ന് പി.ജെ. ജോസഫ് പ്രതികരിച്ചു. സജി മഞ്ഞക്കടന്പിൽ പ്രസിഡന്‍റായി തുടരുമെന്നും ജോസഫ് വ്യക്തമാക്കി. യൂത്ത് ഫ്രണ്ടിന്‍റെ നാൽപ്പത്തൊന്പതാം ജന്മദിനം പി.ജെ ജോസഫ് വിഭാഗവും ജോസ് കെ. മാണി വിഭാഗവും തിരുവനന്തപുരത്തും കോട്ടയത്തുമായി രണ്ടായാണ് ആഘോഷിക്കുന്നത്. തിരുവനന്തപുരത്ത് എൽഎംഎസ് ഓർഫനേജിലെ കുരുന്നുകൾക്കൊപ്പമാണ് സജി മഞ്ഞക്കടന്പിൽ അധ്യക്ഷതവഹിക്കുന്ന ആഘോഷം. പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനംചെയ്യും. കോട്ടയത്തു ജന്മദിനാഘോഷം ഇന്ന് രാവിലെ കേരള കോണ്‍ഗ്രസ് -എം സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് നടന്നത്. വൈസ് പ്രസിഡന്‍റ് ജോസഫ് സൈമണ്‍ അധ്യക്ഷതവഹിച്ചു. ജോസ് കെ.…

Read More

കാഞ്ഞിരപ്പള്ളിയിൽ മിണ്ടാപ്രാണിയോട് കൊടുംക്രൂരത;കണ്ണിൽ മുളക് തേച്ച നിലയിൽ അറവു മാടിനെ കണ്ടെത്തി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ മിണ്ടാപ്രാണിയോട് കൊടും ക്രൂരത. കണ്ണിൽ മുളക് തേച്ച നിലയിൽ അറവു മാടിനെ കണ്ടെത്തി. കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റോഡിൽ ആനിത്തോട്ടത്തിന് സമീപമാണ് ഇന്നലെ വൈകുന്നേരം അറവുമാടിനെ അവശനിലയിൽ നാട്ടുകാർ കണ്ടെത്. കണ്ണിൽ മുളക് തേച്ച നിലയിലും വാലിൽ ചതവേറ്റ് രക്തം പൊടിയുന്ന നിലയിലുമായിരുന്നു അറവുമാട്. അവശനിലയിലായിരുന്ന മാടിനെ നാട്ടുകാർ ചേർന്ന് എഴുന്നേല്പിക്കുവാൻ ശ്രമിച്ചെങ്കിലും നിലത്ത് നിന്ന് എഴുന്നേൽക്കുവാൻ സാധിക്കാത്ത നിലയിലായിരുന്നു. അറവുമാട് ഉറങ്ങാതിരിക്കാനായിരുന്നു ഇതിന്‍റെ കണ്ണിൽ മുളക് തേച്ചത് ലോറിയിൽ നിന്ന് വലിച്ചിറക്കിയപ്പോൾ കാളയുടെ കാലുകൾ ഒടിഞ്ഞതായി സംശയിക്കുന്നതായും നാട്ടുകാർ പറഞ്ഞു. ആളുകൂടിയതോടെ കാളയെ ലോറിയിൽ കൊണ്ടുവന്ന തമിഴ്നാട് സ്വദേശി സ്ഥലത്തെത്തി ഇതിനെ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ തടയുകയായിരുന്നു. തുടർന്ന് നാട്ടുകാർ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി. കാഞ്ഞിരപ്പള്ളി സ്വദേശിയുടെ അറവുശാലയിലേക്ക് കൊണ്ടു വന്ന അറവുമാടാണെന്നും സംഭവത്തിൽ അറവുശാല നടത്തിപ്പുകാരനെതിരെ കേസെടുത്തുവെന്നും പോലീസ് പറഞ്ഞു.

Read More

ബൈക്കോടിച്ചതുമായുളള  തർക്കം തീർക്കാനും ക്വട്ടേഷൻ; കറുകച്ചാലിൽ ആക്രമണം നടത്തിയ  ക്വട്ടേഷൻ സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്

കറുകച്ചാൽ: ബൈക്കോടിച്ചത് സംബന്ധിച്ച തർക്കം വഴക്കിലെത്തി. പകരം വീട്ടാൻ ക്വട്ടേഷൻ ആക്രമണം നടത്തിയ സംഘത്തിലെ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. വീട് കയറി ആക്രമിച്ചശേഷം ഓടി രക്ഷപെട്ട യുവാക്കളെ കഞ്ചാവു വിൽപ്പന നടത്തുന്നതിനിടയിലാണ് പോലീസ് പിടികൂടിയത്. ആലപ്പുഴ കാക്കിരിയിൽ ജോസഫ് (23), ആലപ്പുഴ പുന്നപ്ര പുത്തൻപുരയ്ക്കൽ ശ്രീജീത്ത് (24) എന്നിവരാണ് അറസ്റ്റിലായത്. ഇവരോടപ്പുമുണ്ടായിരുന്ന മനു, ജോമോൻ രക്ഷപ്പെട്ടു. ഇവർ ആലപ്പുഴയിലെ ക്വട്ടേഷൻ സംഘമാണെന്ന് പോലീസ് വ്യക്തമാക്കി. ഇന്നലെ രാവിലെ ആറിന് മാമുണ്ട ചേറ്റുതടത്തായിരുന്നു സംഭവം. പുലർച്ചെ കാറിലെത്തിയ സംഘം മുതിഞ്ഞാറക്കുളം ബാബുവിന്‍റെ വീട്ടിലെത്തിയാണ് അക്രമം നടത്തിയത്. കന്പിവടികളുമായി എത്തിയ ഇവർ വീട്ടിൽ കയറി ബാബുവിന്‍റെ ഭാര്യ സുജാത (52) ,മകൻ സുധീപ് (32) എന്നിവരെ ആക്രമിക്കുകയായിരുന്നു. ഇവരുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിക്കൂടിയപ്പോൾ പ്രതികൾ കാർ ഉപേക്ഷിച്ച ശേഷം ഓടി രക്ഷപ്പെട്ടു. തുടർന്ന് കറുകച്ചാൽ എൻഎസ്എസ്…

Read More

ഇത് നാഗമ്പടത്തെ പോലീസ്…ബസ് സ്റ്റാന്‍റ് പരിസരത്ത് മൂത്രമൊഴിച്ചാലും പുകവലിച്ചാലും പൊക്കും; കഞ്ചാവ് വിൽപനക്കാർ, പൂവാലൻമാർ, പോക്കറ്റടിക്കാർ ഇവർക്ക് പോലീസിനെ പേടിക്കണ്ട; ജില്ലയിലെ ചില പോലീസ് ഏമാൻമാരുടെ കാര്യം ബഹുകേമം…

കോട്ടയം: പുകവലിക്കാരെ ഓടിച്ചിട്ടു പിടിക്കും. ശങ്കമൂത്ത് ബസ് നിർത്തിയാലുടൻ ഓടി വന്ന് ബസ് സ്റ്റാൻഡിനു സൈഡിലെങ്ങാനും നിന്ന് മൂത്രമൊഴിച്ചാൽ കുടുങ്ങും. പക്ഷേ കഞ്ചാവ് വിൽപനക്കാരനും പിടിച്ചുപറിക്കാരനും ഒരു പോലീസിനെയും പേടിക്കേണ്ട. അപകടമുണ്ടായാൽ പോലും തിരിഞ്ഞു നോക്കാത്ത പോലീസ് എല്ലാം കഴിയുന്പോൾ വന്ന് എന്തുണ്ടായി എന്നു ചോദിച്ചിട്ട് പോകും. നാഗന്പടം ബസ് സ്റ്റാൻഡിലെ കാര്യമാണിത്. പുകവലിക്കാരെ കണ്ടാൽ പോലീസ് പുറകെ പാത്തുംപതുങ്ങിയും ചെല്ലും. പിടികൂടി പിഴയടപ്പിക്കും. കോടതിയിൽ പോയാൽ 500 രൂപയാകുമെന്നും ഇപ്പോൾ 200 തന്നാൽ മതിയെന്നും പറഞ്ഞ് വിരട്ടുന്പോൾ ഏതു പാവത്താനും കൈയിലുള്ള വണ്ടിക്കൂലി പോലും നല്കി തടിതപ്പും. ഇടുക്കിയിൽ നിന്നും റാന്നിയിൽ നിന്നുമൊക്കെ വരുന്ന ബസുകളിൽ മണിക്കൂറുകളോളം ഇരുന്ന് വിഷമിച്ചു വരുന്നവർ ബസ് നിർത്തുന്പോഴേ ഓടി സ്റ്റാൻഡിന്‍റെ സൈഡിലെങ്ങാനും നിന്ന് മൂത്രമൊഴിച്ചാൽ അവിടെ പതുങ്ങി നിൽക്കുന്ന പോലീസ് പിടികൂടും. മൂത്രമൊഴിക്കുന്നവരെ പിടിക്കാൻ തന്നെ ഒരു വണ്ടി…

Read More

കാൻസർ ഇല്ലാത്ത രോഗിക്ക് കീമോതെറാപ്പി ; രജനി വരാമെന്ന് ഉറപ്പ് നൽകി; ഉന്നതതല അന്വേഷണ സംഘം നാളെ വീണ്ടും കോട്ടയത്തെത്തും

ഗാന്ധിനഗർ: കാൻസർ ഇല്ലാത്ത രോഗിക്ക് കീമോതെറാപ്പി (കാൻസർ ചികിത്സ) നൽകിയെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കുന്ന ഉന്നതതല സംഘം നാളെ വീണ്ടും എത്തും. രാവിലെ 10.30 ന് കോട്ടയം മെഡിക്കൽ കോളജ് ഓഫീസിൽ എത്തുന്ന സംഘം പരാതിക്കാരി മാവേലിക്കര പാലമേൽ ചിറയ്ക്കൽ കിഴക്കേക്കര വീട്ടിൽ രജനി (38)യിൽ നിന്ന് മൊഴിയെടുക്കും. നാളെ എത്താമെന്ന് രജനി ഉറപ്പു നല്കിയിട്ടുള്ളതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം എത്തിയ അന്വേഷണ സംഘം രജനിക്ക് കത്തു നല്കിയെങ്കിലും യാത്രചെയ്യാനുള്ള അസ്വസ്ഥത മൂലം ഹാജരാകില്ല എന്ന് അറിയിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ജനറൽ സർജറി മേധാവി ഡോ വി.വിശ്വനാഥൻ, കോഴിക്കോട് മെഡിക്കൽ കോളജിലെ കാൻസർ വിഭാഗം മേധാവി ഡോ അജയകുമാർ, ആലപ്പുഴ മെഡിക്കൽ കോളജ് പതോളജി വിഭാഗം മേധാവി ഡോ.രമാ പ്രിയ ദർശനി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. നാളെ പരാതിക്കാരിയുടെമൊഴി രേഖപ്പെടുത്തിയ ശേഷം അന്വേഷണ റിപ്പോർട്ട് സർക്കാരിന്…

Read More