അയ്മനം: അയ്മനം കല്ലുമടയാറ്റിൽ ചാകരക്കാലം. മുൻപൊക്കെ കാലവർഷത്തിൽ കുത്തൊഴുക്കു വരുന്പോൾ ലഭ്യമായിരുന്ന മത്സ്യസമൃദ്ധിയാണ് ഈ മേഖലയിൽ. പരൽ, പുല്ലൻ, ചെന്പല്ലി തുടങ്ങിയ ഇനങ്ങൾ വെള്ളത്തിനു മുകളിൽ കൂട്ടമായി എത്തിയിരിക്കുന്നു. ഇവയെ വലവീശി വിൽക്കാൻ മത്സ്യത്തൊഴിലാളികളും എത്തിയതോടെ പുഴയോരത്ത് തിരക്കേറി. ഓരോ വീശിനും വല നിറയെ മീൻ കിട്ടുന്നു. കാഴ്ചകാണാൻ മറ്റിടങ്ങളിൽനിന്നും ഏറെപ്പേരെത്തുന്നുണ്ട്. കല്ലുമട പാലത്തിനു താഴെയുള്ള താൽക്കാലിക മണ്ബണ്ടിൽ ഉപ്പുവെള്ളം കയറിയതാണ് മീൻ വൻതോതിൽ എത്താൻ കാരണമായത്. കിലോയ്ക്ക് 50 രൂപ മുതൽ 100 രൂപ വരെ വിലയ്ക്കാണ് മീൻവിൽപ്പന. തണ്ണീർമുക്കം ബണ്ട് തുറന്നതോടെ ഉപ്പുവെള്ളം കയറിയപ്പോൾ കടൽമീനുകളും പുഴയിലേക്ക് കടന്നുവരുന്നു.മീൻ ലഭ്യത കൂടിയെങ്കിലും കുടിവെള്ളത്തിൽ ഉപ്പുരസം കൂടി എന്നതാണ് നാട്ടുകാർ നേരിടുന്ന ബുദ്ധിമുട്ട്.
Read MoreCategory: Kottayam
സ്വകാര്യ ബസിൽനിന്ന് വീണു ചികിത്സയിലിരിക്കേ മരണം; നിയമ നടപടികളെല്ലാം ശരിയെന്ന് പോലീസ്; നിലപാടുകളിൽ ദുരൂഹതയെന്ന് ആക്ഷേപം ശക്തമാകുന്നതിന്റെ കാരണം ഇതൊക്കെ…
കുറവിലങ്ങാട്: കെഎസ്ആർടിസി റിട്ട. ഡ്രൈവർ സ്വകാര്യ ബസിൽനിന്ന് വീണു പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ നിയമനടപടികളെല്ലാം ശരിയെന്ന് പോലീസ്. എന്നാൽ പോലീസ് നിലപാടുകളിൽ ദുരൂഹതയെന്ന് ആക്ഷേപവും ശക്തമാകുന്നു. കഴിഞ്ഞ ഇരുപതിനാണ് കളത്തൂർ കുഴികണ്ടത്തിൽ കെ. ആർ മാധവൻനായർ പിറവം-കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ നിന്ന് വീണ് പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുസംബന്ധിച്ച് പോലീസ് നടപടികളുണ്ടാകാതിരുന്നതിനാൽ മാധവൻ നായരുടെ മരുമകൻ സ്റ്റേഷനിൽ നേരിട്ടെത്തി വിവരം ധരിപ്പിച്ചു. ഇന്റിമേഷൻ എത്താതെ നടപടിയില്ലെന്ന മറുപടിയാണ് പ്രസാദിന് ലഭിച്ചത്. സ്റ്റേഷനിലെ എഎസ്ഐമാരിലൊരാളെയാണ് വിവരം ധരിപ്പിച്ചതെന്നും ഇദ്ദേഹം മരിച്ച മാധവൻനായരുടെ ബന്ധുവാണെന്നും പറയുന്നു. വിവരം ധരിപ്പിച്ചയാളെ വ്യക്തമാണെങ്കിലും സ്റ്റേഷനിൽ വിവരമറിയിച്ചില്ലെന്നാണ് പോലീസിന്റെ നിലപാട്. ഇതിനിടെ സംഭവം സംബന്ധിച്ച് പോലീസ് സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിനിടെ സ്റ്റേഷനിലെത്തി വിവരം പറഞ്ഞതായി അറിയിക്കരുതെന്ന് നിർദ്ദേശമുണ്ടായതായും പ്രസാദ് വ്യക്തമാക്കുന്നുണ്ട്. ഇന്റിമേഷൻ എത്തിയില്ലെന്ന…
Read Moreരാത്രിയിൽ കൂട്ടുകാരുമൊത്ത് കൊടുരാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു; സുഹൃത്തുക്കൾ വീട്ടിൽ നിന്ന് അമലിനെ വിളിച്ചുകൊണ്ടുപോയതിൽ സംശയമുള്ളതായി സമീപവാസികളും നാട്ടുകാരും
മൂലേടം: കൊടുരാറ്റിൽ പുന്നക്കൽ കടവിൽ കൂട്ടുകാരുമൊത്തു കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ച സംഭവത്തിൽ ഈസ്റ്റ് പോലീസ് കേസെടുത്തു. മൂലേടം കുറുപ്പുംപടി മണ്ണഞ്ചേരിൽ ഹരിദാസിന്റെ മകൻ അമൽ ദാസാ (20)ണു മരിച്ചത്. രാത്രി വൈകി കൊടൂരാറ്റിൽ ആഴമുള്ള സ്ഥലത്ത് കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയതിൽ ദുരൂഹതയുള്ളതായി നാട്ടുകാർ പറയുന്നു. ഇന്നലെ രാത്രി ഏഴോടെ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അമലിനെ കൂട്ടുകാർ നിർബന്ധിച്ച് കൊണ്ടു പോകുകയായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു. ഇന്ന് രാവിലെ മെഡിക്കൽ കോളേജിനുസമീപം കെട്ടിടം പണിക്കു പോകേണ്ടതായിരുന്നു അമൽ. അമലിനെ കാണാതായതോടെ കൂട്ടുകാർ മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ മണിക്കൂറുകൾക്ക് ശേഷമാണ് മൃതദേഹം ചെളിയിൽ താഴ്ന്ന നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിനായി മാറ്റി. മാതാവ്: ബിന്ദു. സഹോദരങ്ങൾ: അഖിൽദാസ്, അഞ്ജന ദാസ്. സംസ്കാരം ഇന്ന്…
Read Moreഇനി ഓർമയിൽ മാത്രം..! സാമ്പത്തിക അച്ചടക്കമില്ലായ്മയും ഉയർന്ന ചെലവും കോട്ടയം ടൗണിലെ കൽപ്പക സൂപ്പർമാർക്കറ്റിന് താഴുവീണു
കോട്ടയം: കോട്ടയത്തിന്റെ സ്വന്തം സഹകരണ സൂപ്പർ മാർക്കറ്റ് കൽപ്പക സൂപ്പർ മാർക്കറ്റിനു പൂട്ടു വീണു. സംസ്ഥാനത്ത് ആദ്യമായി ആധുനിക രീതിയിൽ സൂപ്പർ മാർക്കറ്റ് സന്പ്രദായം പരിചയപ്പെടുത്തിയ കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിനു സമീപത്തെ വ്യാപാരസ്ഥാപനമായ കൽപ്പക ഇന്നലെ കോട്ടയം നഗരസഭ പൂട്ടി. കെട്ടിടത്തിന്റെ വാടക നൽകാതെ കുടിശിക ആയതോടയാണു പൂട്ടിയത്. കോട്ടയം നഗരത്തിന്റെ വ്യാപാര മുഖമുദ്രയായിരുന്ന കൽപ്പക സൂപ്പർ മാർക്കറ്റ് വൻസാന്പത്തിക ബാധ്യതയെത്തുടർന്നാണ് അടച്ചു പൂട്ടിയത്. നഗരസഭയ്ക്ക് രണ്ടു വർഷത്തെ കുടിശിക കൊടുത്തു തീർക്കാനുണ്ട്. 2017 മുതൽ സ്ഥാപനത്തിലെ ജീവനക്കാർക്ക് ശന്പളവും മറ്റു ആനുകൂല്യങ്ങളും നൽകാനുണ്ട്. എട്ട് സ്ഥിരം ജീവനക്കാരും ആറ് താൽകാലിക ജീവനക്കാരുമാണ് സ്ഥാപനത്തിലുള്ളത്. കോട്ടയം ഹോൾസെയിൽ കോ ഓപ്പറേറ്റീവ് കണ്സ്യൂമർ സ്റ്റോറിന്റെ (കെഡബ്ല്യുസിസിഎസ്) നിയന്ത്രണത്തിലാണ് കൽപ്പക സൂപ്പർ മാർക്കറ്റ്. കോട്ടയത്തെ സഹകരണ സംഘം സ്റ്റോർ പ്രതിനിധികളുടെ കൂട്ടായ്മയിലാണ് കെഡബ്ല്യുസിസിഎസ് പ്രവർത്തിക്കുന്നത്. 1962ലാണ് സ്ഥാപനം ആരംഭിക്കുന്നത്.…
Read Moreപുതുവെള്ളപാച്ചില്! വടയാര് മുട്ടുങ്കല് പാലത്തിനു സമീപത്തെ ഓരുമുട്ടു തുറന്നു; മുട്ടുങ്കലില് നാട്ടു മത്സ്യങ്ങളുടെ ചാകര
വൈക്കം: വടയാർ മുട്ടുങ്കൽ പാലത്തിനു സമീപത്തെ ഓരുമുട്ടു തുറന്നതിനെത്തുടർന്ന് മുട്ടുങ്കലിലും സമീപത്തെ ഉൾത്തോടുകളിലും ചാകര. മൂവാറ്റുപുഴയാറിനെയും കരിയാറിനെയും കൂട്ടിയിണക്കുന്ന മുട്ടുങ്കലിൽ നെൽകൃഷിയും ഇടവിളകളും ഓരുവെള്ളത്തിൽനിന്നു സംരക്ഷിക്കാൻ മുട്ടുങ്കലിൽ പതിറ്റാണ്ടുകളായി ഓരുമുട്ട് സ്ഥാപിച്ചുവരുന്നു. മാസങ്ങളോളം നീരൊഴുക്കു തടസപ്പെടുത്തുന്ന ഓരുമുട്ട് പൊട്ടിക്കുന്പോൾ മൂവാറ്റുപുഴയാറിൽനിന്നുള്ള ശുദ്ധജലം അതിശക്തമായി കരിയാറിലേക്കു പ്രവഹിക്കും. ഈ പുതുവെള്ളപാച്ചിലിനൊപ്പമാണ് നാട്ടു മത്സ്യങ്ങളുടെ ചാകരയെത്തുന്നത്. മുട്ടുങ്കൽ നിവാസികൾ വലവീശിയും ഉടക്കുവലയിട്ടും രാത്രിയിൽ ശക്തിയേറിയ ടോർച്ചു ലൈറ്റിന്റെ പ്രകാശത്തിൽ മുപ്പല്ലിക്കു വലിയ മീനുകളെ കുത്തിപ്പിടിച്ചും ഓറ്റലുപയോഗിച്ചുമാണ് മത്സ്യങ്ങളെ പിടിക്കുന്നത്. പുഴയിൽനിന്നു തോടുകളിലേക്കും പാടശേഖരങ്ങളിലേക്കും വെള്ളം കയറി വരുന്ന ഭാഗങ്ങളിൽ പരന്പരാഗത മത്സ്യബന്ധന രീതിയായ കൂടുവച്ചും ഗ്രാമീണർ മത്സ്യം പിടിക്കുന്നുണ്ട്. വാള, കരിമീൻ, വാകവരാൽ, കട്ല, പുല്ലൻ, ആറ്റുചെന്പല്ലി തുടങ്ങിയ മത്സ്യങ്ങളാണ് ഇവിടെ കൂടുതലായി ലഭിക്കുന്നത്. അഞ്ചു കിലോഗ്രാമിലധികം തൂക്കമുള്ള വാളയും വാകവരാലുമൊക്കെയാണ് ലഭിച്ചത്. മഴ ആരംഭിച്ചാൽ ഇനിയും കൂടുതലായി നാട്ടുമീൻ…
Read Moreകാലവർഷമെത്താൻ ദിവസങ്ങൾ; നെഞ്ചിടിപ്പോടെ മലയോരം; പുനരുദ്ധാരണ പ്രവർത്തനങ്ങൾ വൈകുന്നു
മൂന്നാർ: കാലവർഷമെത്താൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രളയത്തിനുശേഷമുള്ള പുനർനിർമാണം വൈകുന്നത് മലയോര മേഖലയുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. പ്രളയം തകർത്തെറിഞ്ഞ റോഡുകൾ, പാലങ്ങൾ ഉൾപ്പെടെയുള്ളവയുടെ പുനരുദ്ധാരണം നടത്താതെയാണ് മലയോര മേഖല കാലവർഷത്തെ നേരിടാനൊരുങ്ങുന്നത്. പ്രളയത്തിനുശേഷം 10 മാസം കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങളുടെ പുനർ നിർമാണം നടത്താത്തത് മഴക്കാലത്ത് തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ ഗവ. കോളജിനു സമീപം മണ്ണിടിഞ്ഞുവീണ് തകർന്ന റോഡിൽ ഒന്നും ചെയ്തിട്ടില്ല. സൈന്യം യുദ്ധകാലാടിസ്ഥാനത്തിൽ നിർമിച്ച താൽക്കാലിക പാതയിലൂടെയാണ് ഇപ്പോഴും വാഹനങ്ങൾ കടന്നുപോകുന്നത്. ഇതിന്റെ ഒരുവശത്ത് മണ്ണിടിച്ചിടിലിനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നു. കരിങ്കല്ലുകൾ നിരത്തി മെറ്റലും മണ്ണും ഇട്ടുനിരത്തിയ പാത ശക്തമായ മഴയിൽ ഒലിച്ചുപോകാനും സാധ്യതയുണ്ട്. അടുത്തിടെ നിർമാണം ആരംഭിച്ച പെരിയവര പാലവും ആശങ്കയുണർത്തുന്നു. താൽകാലികമായി നിർമിച്ചിട്ടുള്ള പാലത്തിനു മുകളിൽ വെള്ളമുയരാനുള്ള സാഹചര്യമുണ്ട്. പഴയമൂന്നാറിലെ ഹൈറേഞ്ച് ക്ലബ്ബിനുസമീപം തകർന്ന പാലവും നന്നാക്കാൻ നടപടിയില്ല.…
Read Moreസ്വകാര്യ ബസിൽനിന്നു വീണ് ചികിത്സയിലിരിക്കേ മരണം; പോലീസ് കേസെടുത്തത് പരിക്കേറ്റയാൾ മരിച്ചശേഷം; ഡോർ തുറന്ന് കെട്ടിവച്ചില്ലായിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു
കുറവിലങ്ങാട്: ആയിരങ്ങൾക്ക് സുരക്ഷിതയാത്രയൊരുക്കി മൂന്ന് പതിറ്റാണ്ട് കെഎസ്ആർടിസിയെ സേവിച്ച മാധവൻ നായർക്ക് നീതി നൽകാൻ പോലീസിന് അയിത്തം. 10 ദിവസത്തെ ചികിത്സയ്ക്കിടെ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പറഞ്ഞിട്ടും ഇന്റിമേഷനില്ലെന്ന പേരിൽ കേസെടുക്കാതിരുന്ന പോലീസ് ഒടുവിൽ നടപടി ആരംഭിച്ചത് മാധവൻനായരുടെ മരണത്തോടെ മാത്രം. സഹയാത്രക്കാരിക്ക് സീറ്റ് നൽകാനായി സീറ്റിൽ നിന്ന് എഴുന്നേറ്റപ്പോൾ ഡോറിലൂടെ പുറത്തേക്ക് തെറിച്ചുവീണ് പരുക്കേറ്റാണ് കെഎസ്ആർടിസി ഡ്രൈവറായിരുന്ന കളത്തൂർ കുഴികണ്ടത്തിൽ കെ.ആർ. മാധവൻ നായർ മരിച്ചത്. ഡോർ ചെക്കറില്ലാതിരുന്നത് മൂലം ഡോർ തുറന്ന് കെട്ടിവച്ച നിലയിലായിരുന്നു. ഈ അനാസ്ഥയാണ് നിരത്തിൽ ഒരു ജീവൻ പൊലിയാൻ ഇടയാക്കിയത്. അടപ്പില്ലാത്ത വാതിലുകളുമായി ബസ് യാത്ര നടത്തരുതെന്ന കർശന നിയമം നിലനിൽക്കെയാണ് ഈ അപകടമുണ്ടായത്. കഴിഞ്ഞ ഇരുപതിനായിരുന്നു അപകടം. അപകടത്തെതുടർന്ന് മാധവൻ നായരുടെ മരുമകൻ പ്രസാദ് പലതവണ പോലീസ് സ്റ്റേഷനിലെത്തി അപകടവിവരം അറിയിക്കുകയും നിയമനടപടികൾ ആവശ്യപ്പെടുകയും ചെയ്തു. ഗാന്ധിനഗർ സ്റ്റേഷനിൽനിന്ന്…
Read Moreമണിമലയാറ്റിൽ ദുർഗന്ധപൂരിതവും പച്ചനിറവുമുള്ള വെള്ളമുണ്ടായത് സെപ്റ്റിക് വ്യവസായ മാലിന്യങ്ങളുടെ സാന്നിധ്യം; പഠനത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ
മണിമല: മണിമലയാറ്റിൽ ദുർഗന്ധപൂരിതവും പച്ചനിറവുമുള്ള വെള്ളമുണ്ടായത് സെപ്റ്റിക് വ്യവസായ മാലിന്യങ്ങളുടെ സാന്നിധ്യം മൂലമാണെന്ന് പഠന ഫലം.ഒന്നര മാസങ്ങൾക്കുമുന്പ് കരിന്പുകയം ചെക്കുഡാം മുതൽ താഴേക്കു ചെറുവള്ളി പള്ളിപ്പടി വരെയുള്ള ഏകദേശം അഞ്ചു കിലോമീറ്റർ ദൂരത്താണ് പൊടുന്നനെ ഒരു ദിവസം വെള്ളം മലിനമായത്. ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസ് നടത്തിയ പഠനത്തിലാണ് ആറ്റിലെ പച്ചനിറം രാസജൈവമാലിന്യം മൂലമാണെന്ന് കണ്ടെത്തിയത്. സാന്പിൾ ശേഖരിച്ച മണലാൽ പ്രദേശത്തിനു മുകളിൽ മുകൾ ഭാഗത്ത് പുഴയിലേക്ക് വ്യവസായ സെപ്റ്റിക് മാലിന്യങ്ങൾ അമിതമായ തോതിൽ ദിവസങ്ങൾക്കു മുന്പ് കലർത്തപ്പെട്ടതായാണ് സൂചന. കരിന്പുകയത്തിനു താഴെ മണലാൽ, തായിക്കയം, ചെറുവള്ളി, പള്ളിപ്പടി എന്നിവിടങ്ങളിൽ നിന്നാണ് ജലസാന്പിളുകൾ ശേഖരിച്ചത്. എല്ലാ സാന്പിളുകളിലും കോളിഫോം ബാക്ടീരിയായുടെ സാന്നിധ്യം ഗുരുതരമായ തോതിൽ കണ്ടു. കാർബണ്, ഓയിൽ എന്നിവ ഉയർന്ന സാന്ദ്രതയുള്ളതിനാൽ ഒഴുക്കിന്റെ ദിശയിൽ താഴേക്കു പോകും തോറും കൂടുന്നതായും ബാക്കിയുള്ളവ കുറയുന്നതായും കാണപ്പെട്ടു.…
Read Moreരണ്ടിലയിൽ ഒന്നാമനാര്? കേരള കോൺഗ്രസിൽ ഒന്നാമൻ ആരെന്നതിൽ ഗ്രൂപ്പുതിരിഞ്ഞുള്ള തർക്കം രൂക്ഷമാകുന്നു
കോട്ടയം: ഒന്നാമൻ ആരെന്നതിനെച്ചൊല്ലി കേരള കോണ്ഗ്രസ് നേതൃത്വത്തിൽ ഗ്രൂപ്പുതിരിഞ്ഞ കലാപം കൂടുതൽ രൂക്ഷമായി. വിട്ടുവീഴ്ചയില്ലാത്ത സമീപനം ജോസ്-ജോസഫ് ഗ്രൂപ്പുകൾ പരസ്യമാക്കുകയും തർക്കം കൂടുതൽ അകൽച്ചയിലേക്കു നീങ്ങുകയും ചെയ്തതോടെ ഒത്തുതീർപ്പുശ്രമങ്ങൾ ഫലപ്രാപ്തിയിലെത്താൻ സാധ്യത മങ്ങി. കോടതി കേസ്, കത്തെഴുത്ത്, പ്രസ്താവന തുടങ്ങിയവ തർക്കം കൂടുതൽ കലുഷിതമാക്കിയതോടെ ചെയർമാൻ, നിയമസഭാകക്ഷി നേതൃസ്ഥാനത്തെച്ചൊല്ലിയുള്ള കലാപം പുതിയ മാനങ്ങളിലേക്കു കടക്കുകയാണ്. താത്കാലികമെങ്കിലും ചെയർമാൻ പദവി ജോസഫിന് എന്ന പേരിൽ ഇലക്ഷൻ കമ്മീഷന് കത്ത് നൽകിയെന്നത് സത്യവിരുദ്ധമെന്ന് ജോസ് കെ. മാണിയെ അനുകൂലിക്കുന്നവർ പറഞ്ഞു. എന്നാൽ ഇത്തരത്തിൽ കത്ത് നൽകിയിട്ടില്ലെന്നാണ് ജോസഫ് വിഭാഗം ന്യായീകരിക്കുന്നത്. ചിലരുടെ സ്വാർഥതാൽപര്യത്തിനുവേണ്ടി പാർട്ടിയെ തകർക്കാനാണ് ശ്രമമെന്നും ജനാധിപത്യ രീതിയിലാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടതെന്നും ജോസ് കെ. മാണി ഇന്നലെ പ്രസ്താവിച്ചു. കേരള കോണ്ഗ്രസ് എം എംഎൽഎമാരുടെയും എംപിമാരുടെയും യോഗം ചേർന്നു ചർച്ച നടത്താൻ ഒരാഴ്ചയായി തുടരുന്ന ശ്രമങ്ങൾ നടപ്പായില്ല. മോൻസ്…
Read Moreകുമ്മനം ഡൽഹിയിലെത്തി; പറന്നിറങ്ങിയത് കേന്ദ്ര മന്ത്രിസഭയിലേക്കോ? കോട്ടയംകാരിൽ കണ്ണും നട്ട് കേരളവും
തിരുവനന്തപുരം: കുമ്മനം രാജശേഖരൻ ഡൽഹിയിലെത്തി. ഇന്നു രാവിലെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് അദ്ദേഹം പുറപ്പെട്ടത്. നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനാണ് ഡൽഹിയിലെത്തിയതെന്നാണ് കുമ്മനത്തിന്റെ പ്രതികരണം. കുമ്മനത്തെ ബിജെപി കേന്ദ്ര നേതൃത്വം ഡൽഹിക്ക് വിളിപ്പിക്കുകയായിരുന്നു. കുമ്മനം ഡൽഹിയിൽ എത്തിയതോടെ കേരളത്തിന്റെ പ്രതിനിധിയായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യുമെന്ന അഭ്യൂഹങ്ങളും ശക്തമാകുകയാണ്. മിസോറാം ഗവർണറായിരുന്ന കുമ്മനത്തെ ആ സ്ഥാനം രാജിവയ്പ്പിച്ചാണ് തിരുവനന്തപുരം പാർലമണ്ഡലത്തിലേയ്ക്ക് മത്സരിപ്പിച്ചത്. മത്സരിച്ചെങ്കിലും കുമ്മനത്തിന് രണ്ടാം സ്ഥാനത്ത് മാത്രമെ എത്താൻ കഴിഞ്ഞുള്ളു. കേരളത്തിൽ നിന്ന് ആരും വിജയിക്കാത്ത പശ്ചാത്തലത്തിൽ ദേശീയ നേതൃത്വം മന്ത്രിസഭയിൽ ആരെ ഉൾപ്പെടുത്തുമെന്ന കാര്യത്തിൽ കൃത്യമായ സൂചനകൾ പുറത്തു വിടുന്നില്ല. കഴിഞ്ഞ മന്ത്രിസഭയിൽ അംഗമായിരുന്ന അൽഫോൺസ് കണ്ണന്താനം ഇത്തവണയും മന്ത്രിസഭയിലുണ്ടാകുമെന്ന സൂചനയും പുറത്തവരുന്നുണ്ട്. കുമ്മനത്തിനെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി ആർഎസ്എസ് നേതൃത്വം രംഗത്തുണ്ട്. നിലവിൽ കേരളത്തിൽ നിന്നുള്ള മൂന്നുപേരാണ് രാജ്യസഭാ അംഗങ്ങളായുള്ളത്. വി മുരളീധരൻ,അൽഫോൺസ് കണ്ണന്താനം,…
Read More