ഗാന്ധിനഗർ: തെറ്റായ ബയോപ്സി പരിശോധനാ ഫലം നല്കിയ മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിനു സമീപത്തെ ലാബ് അടച്ചു. പിന്നീട് തുറന്നു. കഴിഞ്ഞ ദിവസം എഐവൈഎഫ് പ്രവർത്തകർ ലാബിലേക്ക് മാർച്ച് നടത്തിയതിനെ തുടർന്നാണ് ലാബ് പൂട്ടിയത്. പിന്നീട് അടഞ്ഞു കിടന്ന ലാബ് ഇന്നു രാവിലെ തുറന്നു. എന്നാൽ ഉച്ചവരെ ലാബിലേക്ക് ആരും പരിശോധനക്കുള്ള സാന്പിൾ കൊണ്ടുപോയതായി വ്യക്തമായിട്ടില്ല. കാൻസർ രോഗമുണ്ടെന്ന തെറ്റായ പരിശോധനാ ഫലം ലാബിൽ നിന്ന് നല്കിയതിനെ തുടർന്ന രോഗിക്ക് കീമോ ചികിത്സ നടത്തി അവശയായ യുവതി ആരോഗ്യ വകുപ്പിനും ബന്ധപ്പെട്ടവർക്കും പരാതി നല്കിയെങ്കിലും ഇതുവരെ ലാബിനെതിരേ ഒരു നടപടിയും സ്വീകരിക്കാൻ അധികൃതർ തയാറായിട്ടില്ല.
Read MoreCategory: Kottayam
എവിടെ തൊട്ടാലും ഷോക്ക്! കെഎസ്ഇബി ജീവനക്കാരുടെ ഇടപെടൽ; വല്ലകത്ത് ഒഴിവായത് വൻദുരന്തം
വല്ലകം: ഹൈവോൾട്ടേജ് മൂലം വല്ലകം സബ്സ്റ്റേഷൻ പരിധിയിൽ നിരവധി ഗൃഹോപകരണങ്ങൾ നശിച്ചു. ഇന്നലെ രാവിലെ എട്ടുമുതലാണ് സംഭവം. വല്ലകം സബ്സ്റ്റേഷൻ പാലത്തിനു സമീപമുള്ള വൈദ്യുത പോസ്റ്റിൽ ആദ്യം പൊട്ടിത്തെറിയുണ്ടായി. പോസ്റ്റിൽ തൊട്ടാലും വൈദ്യുതാഘാതം ഏൽക്കുന്ന സ്ഥിതിയായിരുന്നു. സംഭവം അറിയാത്ത നാട്ടുകാർ സാധാരണപോലെ ഗൃഹോപകരണങ്ങൾ പ്രവർത്തിപ്പിച്ചു. ഇതോടെ ടിവി, വാഷിംഗ് മെഷീൻ, ഫ്രിഡ്ജ്, ബൾബുകൾ തുടങ്ങി നിരവധി ഉപകരണങ്ങളാണ് നശിച്ചത്. വൈകുന്നേരം ഇലക്ട്രിക് പോസ്റ്റിന്റെ ചുവട്ടിൽ നിന്നും പുക വരുന്നത് കണ്ട് വെള്ളം കോരി ഒഴിച്ച സ്ത്രീക്ക് വൈദ്യുതാഘാതവും ഏറ്റു. രാത്രിവൈകി കെഎസ്ഇബി ഉദ്യോഗസ്ഥർ നടത്തിയ ഇടപെടൽ ഒഴിവാക്കിയത് വൻദുരന്തമാണ്.
Read Moreആരോഗ്യ ഇൻഷ്വറൻസ് പദ്ധതി; ഇനി കുടുംബത്തിലെ ഒരോരുത്തർക്കും കാർഡ്;സൗജന്യ ചികിത്സാ പരിധി 5 ലക്ഷമാക്കി
സി.സി.സോമൻ കോട്ടയം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ ഇനി ഓരോരുത്തർക്കും കാർഡ്. ഒരു കുടുംബത്തിന് ഒരു കാർഡ് എന്ന നിലവിലുള്ള നിബന്ധനയാണ് ഉടനെ മാറ്റുന്നത്. ഇപ്പോൾ കാർഡ് പുതുക്കുന്ന നടപടികൾ നടന്നു വരികയാണ്. കാർഡിൽ പേരുള്ളവരിൽ പുതുക്കാൻ വരുന്നവരുടെ പേരിലാണ് ഇപ്പോൾ കാർഡ് ലഭിക്കുന്നതിനുള്ള സ്ലിപ്പ് നല്കുന്നത്. താമസിയാതെ എല്ലാവർക്കും ഓരോ കാർഡ് എന്ന നടപടിയിലേക്ക് എത്തുമെന്ന് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുന്ന ലേബർ ഡിപ്പാർട്ടുമെന്റ് അധികൃതർ വ്യക്തമാക്കി. ഇപ്പോൾ കുടുംബത്തിലെ ഒരംഗത്തിന്റെ പേരിലാണ് കാർഡ് പുതുക്കുന്നതെങ്കിലും കുടുംബത്തിലെ മറ്റുള്ളവരുടെ ഇൻഷ്വറൻസ് പരിരക്ഷ തുടർന്നും ലഭിക്കും. ഇക്കാര്യത്തിൽ ആർക്കും ആശങ്ക വേണ്ടെന്ന് അധികൃതർ വ്യക്തമാക്കി. മറ്റ് അംഗങ്ങളിൽ ആരെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടാൽ നിലവിലുള്ള കാർഡിലൂടെ അവർക്കും ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും. അതല്ലെങ്കിൽ അവർക്കും പുതുക്കാനുള്ള അവസരം സർക്കാർ നല്കും. സർക്കാർ ആശുപത്രികൾക്കു പുറമെ…
Read Moreഇരിക്കാനൊരിടം, ബോറടി മാറ്റാൻ ടിവി, മൊബൈൽ ചാർജ് ചെയ്യാനുള്ള സൗകര്യം; കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് സൗകര്യങ്ങളൊരുക്കി നവജീവൻ ട്രസ്റ്റ്
കോട്ടയം: മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ഇരുന്നു വിശ്രമിക്കാം. പോരാത്തതിന് നേരം കളയാൻ ടിവിയും. കുടിക്കാൻ കൂളറിൽ നിന്ന് വെള്ളം കിട്ടും. മൊബൈൽഫോണ് ചാർജ് ചെയ്യാനും സൗകര്യം. നവജീവൻ ട്രസ്റ്റാണ് ഗൈനക്കോളജി വിഭാഗം കെട്ടിടത്തിന്റെ വരാന്തയിൽ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ഇരിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തിയത്. നേരത്തേ വരാന്തയിലും പുറത്ത് വെയിലും മഴയുമേറ്റ് നിൽക്കാനായിരുന്നു കൂട്ടിരിപ്പുകാരുടെ വിധി. ഇവരുടെ ദുരവസ്ഥ മനസിലാക്കിയ നവജീവൻ ആണ് ഇരിപ്പിടം ക്രമീകരിച്ച് നല്കിയത്. അൻപതോളം പേർക്ക് ഇരിക്കാനുള്ള സീറ്റുണ്ട്. ഭിത്തിയിൽ സ്ഥാപിച്ച ടിവിയിൽ വാർത്തയും സിനിമയുമൊക്കെ കാണാം. കുടിവെള്ളത്തിനായി കൂളറും തൊട്ടടുത്തുണ്ട്. മൊബൈൽ ഫോണ് ചാർജിംഗ് ആയിരുന്നു ആശുപത്രിയിൽ എത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാരുടെ ഏറ്റവും വലിയ വെല്ലുവിളി. അതിനും പരിഹാരമായി. അഞ്ചു മൊബൈൽ ഫോണുകൾ ഒരേ സമയം ചാർജ് ചെയ്യുന്നതിനുള്ള സൗകര്യമുണ്ടിവിടെ.
Read Moreഅരയ്ക്കൊപ്പം വെള്ളമുള്ള പുഴയിൽ സ്വമേധയാ മുങ്ങി മരിക്കില്ല, ശ്വാസകേശത്തിലെ വെള്ളത്തിന്റെ അളവ്ബോധ ത്തോടെ മുക്കിയാൽ മാത്രം എത്തുന്നത്; കെവിനെ പുഴയിൽ മുക്കിക്കൊന്നതാണെന്ന് പറയുന്നതിന്റെ കാരണങ്ങൾ ഇങ്ങനെ….
കോട്ടയം: കെവിനെ പുഴയിൽ മുക്കിക്കൊല്ലുകയായിരുന്നുവെന്ന് ഫോറൻസിക് വിദഗ്ധരുടെ മൊഴി. മുങ്ങുന്ന സമയത്ത് കെവിന് ബോധമുണ്ടായിരുന്നെന്നും വിചാരണ കോടതിയിൽ ഇവർ മൊഴി നൽകി. അരയ്ക്കൊപ്പം വെള്ളമുള്ള പുഴയിൽ കെവിൻ സ്വമേധയാ മുങ്ങി മരിക്കാനുള്ള സാധ്യതയില്ല. ശ്വാസകോശത്തിൽ എത്തിയ വെള്ളത്തിന്റെ അളവ് ചൂണ്ടിക്കാട്ടിയാണ് ഡോക്ടർമാരുടെ മൊഴി. ബോധത്തോടെ മുക്കിയാൽ മാത്രമേ ഇത്രയും വെള്ളം ഒരാളുടെ ശ്വാസകോശത്തിൽ കയറുകയുള്ളുവെന്നും ഫോറൻസിക് സംഘം വിശദീകരിച്ചു. കേസിൽ ഈ മൊഴി ഏറെ നിർണായകമാണ്.
Read Moreകോട്ടയം മെഡിക്കൽ കോളജിൽ പാമ്പിനെ കണ്ട് വീട്ടമ്മയോടി, പിന്നാലെ പാമ്പും; വീട്ടമ്മയുടെ നിലവിളികേട്ട് ആളുകൾ ഓടിയെത്തിയപ്പോൾ പത്തിവിടർത്തി മൂർഖന്റെ അഭ്യാസം; ഒടുവിൽ പണിപാളിയ പാമ്പിന് പിന്നീട് സംഭവിച്ചത്….
കോട്ടയം: മെഡിക്കൽ കോളജ് പഴയ അത്യാഹിത വിഭാഗത്തിനു മുന്നിൽ പാന്പ് ഭീഷണി. കഴിഞ്ഞ ദിവസം പകൽ രോഗിക്കു മരുന്നു വാങ്ങാൻ പോയ വീട്ടമ്മയ്ക്കു നേരേ പാന്പ് പാഞ്ഞു വന്നു. നിരവധിയാളുകൾ നടന്നു പോകുന്ന റോഡിലൂടെയാണ് പാന്പ് എത്തിയത്.പാന്പ് തന്റെ നേരേ വരുന്നതു കണ്ട് വീട്ടമ്മ ഓടി. പാന്പ് പിന്നാലെ. വീട്ടമ്മ മുന്നോട്ടോടി പുരുഷൻമാരുടെ അടുത്തെത്തി പാന്പ്…പാന്പ് എന്നു നിലവിളിച്ചു. ആളുകൾ ഓടിക്കൂടിയതോടെ പാന്പ് പത്തിവിടർത്തി. ഇതോടെ പലരും പിൻവാങ്ങി. നടുറോഡിൽ പത്തിവിടർത്തി നിൽക്കുന്ന പാന്പും പേടിച്ചു വിറച്ചു നിൽക്കുന്ന കുറെയാളുകളും. ഇതിനിടെ ഒരാൾ എവിടെ നിന്നോ ഒരു വടി സംഘടിപ്പിച്ചെത്തി പാന്പിനെ തല്ലിക്കൊന്നു. ഗൈനക്കോളജി വാർഡിൽ കിടക്കുന്ന രോഗിയുടെ കൂട്ടിരിപ്പുകാരിയാണ് വീട്ടമ്മ. രോഗിയെ ഡിസ്ചാര്ജ് ചെയ്തപ്പോൾ നല്കിയ ചീട്ടുമായി മരുന്നു വാങ്ങാൻ വരികയായിരുന്നു. പഴയ അത്യാഹിത വിഭാഗത്തിനും പുതിയ അത്യാഹിത വിഭാഗത്തിനു മധ്യേയുള്ള റോഡിലൂടെ നടന്നു വരുന്പോഴാണ്…
Read Moreവൈക്കം മദ്രസയിൽ എട്ടുവയസുകാരിയെ പീഡിപ്പിച്ച സംഭവം; അധ്യാപകനെതിരേ രണ്ടു പരാതികൾ കൂടി
തലയോലപ്പറന്പ്: മദ്രസയിൽ പഠിക്കാനെത്തിയ എട്ടുവയസുകാരിയെ ശാരീരികമായി ദുരുപയോഗം ചെയ്ത കേസിൽ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലായ അധ്യാപകൻ ആലുവ കൊടുങ്ങല്ലുർ മുപ്പത്തടം ആട്ടച്ചിറയിൽ വി.എം.യൂ സഫിനെതിരെ പരാതിയുമായി രണ്ടുകുട്ടികളുടെ രക്ഷിതാക്കൾ കൂടി എത്തി. വൈക്കം മറവൻതുരുത്ത് പഞ്ചായത്തിലെ ഒരു മദ്രസയിലെ അധ്യാപകനായ ഇയാൾ കഴിഞ്ഞ ജനുവരി മുതൽ മേയ് 18 വരെ എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് രണ്ടു കുട്ടികളുടെ മാതാപിതാക്കൾ കൂടി ഇന്നലെ തലയോലപ്പറന്പ് പോലീസിൽ പരാതി നൽകിയത്. മദ്രസയിൽ പഠനത്തിനായി എത്തിയിരുന്ന എട്ടുവയസുകാരിയെ ഇയാൾ ശാരീരികമായി ദുരുപയോഗിച്ചെന്ന് കാട്ടിയുടെ രക്ഷിതാക്കൾ പള്ളിക്കമ്മിറ്റിക്ക് പരാതി നൽകിയതിനെ തുടർന്ന് മഹല്ല് കമ്മിറ്റി യൂസഫിനെ ജോലിയിൽ നിന്നും മാറ്റി. രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് കടന്നു കളഞ്ഞ ഇയാളെ തലയോലപ്പറന്പ് എസ് എച്ച് ഒ ക്ലീറ്റസ്.കെ ജോസഫിന്റെ നേതൃത്വത്തിലുള്ള…
Read Moreമെഡിക്കൽ കോളജ് പരിസരത്ത് പ്രവർത്തിക്കുന്ന ലാബോറട്ടറികളിൽ ആവശ്യമായ പരിശോധനാ സംവിധാനങ്ങൾ ഉണ്ടോ? ടെക്നീഷ്യന്മാർ വേണ്ടത്ര യോഗ്യതയുള്ളവരാണോ? ലാബുകളെക്കുറിച്ച് പരക്കെ ആക്ഷേപം ഇങ്ങനെ
ഗാന്ധിനഗർ: മെഡിക്കൽ കോളജ് പരിസരത്ത് പ്രവർത്തിക്കുന്ന ലാബോറട്ടറികളിൽ ആവശ്യമായ പരിശോധനാ സംവിധാനങ്ങൾ ഉണ്ടോ? പരിചയ സന്പന്നരും, വിദ്യാഭ്യാസ യോഗ്യതയുള്ള ടെക്നീഷ്യൻമാരാണോ പരിശോധന നടത്തു ന്നത്? തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കുവാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകണമെന്ന ആവശ്യം ശക്തമാകുന്നു. മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് പെട്ടിക്കടകൾ പോലെ നിരവധി ലാബുകൾ പ്രവർത്തിക്കുന്നുണ്ട്. ഭൂരിപക്ഷം സ്ഥാപനങ്ങളിലും പരിശോധനയില്ല. രോഗികളിൽ നിന്ന് ശേഖരിക്കുന്ന സാന്പിളുകൾ എറണാകുളം അടക്കമുള്ള ദൂരസ്ഥലങ്ങളിൽ കൊണ്ടു പോയാണ് പരിശോധന നടത്തി ഫലം നൽകുന്നത്. മെഡിക്കൽ കോളജ് പരിസരത്ത് ഇപ്പോൾ ആരോപണ വിധേയമായ ലാബ് അടക്കം മൂന്നു സ്വകാര്യ ലാബുകളിലാണ് മാമോഗ്രാം ചെയ്യുന്നത്. അതിൽ പരാതിയുണ്ടായ ഡയനോവ ലാബ് ഉൾപ്പെടെ രണ്ടെണ്ണത്തിന്റെ പതോളജിസ്റ്റ് മെഡിക്കൽ കോളജിൽ നിന്നും പെൻഷൻ പറ്റിയ സീനിയർ പ്രഫസറാണ്. എന്നാൽ ലാബോറട്ടറിയുടെ നിലവാരം പരിശോധിക്കുവാനോ ഏകീകൃത നിരക്ക് ഏർപ്പെടുത്തുവാനോ സംവിധാനമില്ല. ഇവിടെയുള്ള ടെക്നീഷ്യന്മാർ വേണ്ടത്ര യോഗ്യതയുള്ളവരാണോയെന്നുള്ള…
Read Moreപഴങ്ങളുടെ വിലയിൽ വൻ വർധനവ്; ഏത്തക്കയുടെ വില കുതിച്ചുയരുന്നു
കാഞ്ഞിരപ്പള്ളി: പഴങ്ങളുടെ വിലയിൽ വൻ വർധനവ്. ഏത്തക്കായുടെ വിലയും കുതിച്ചുയരുകയാണ്. നോന്പ് കാലത്ത് പഴങ്ങളുടെ വില വർധിക്കുന്നത് ആളുകൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. രണ്ടാഴ്ച മുന്പു വരെ മൂന്ന് കിലോ ഏത്തയ്ക്ക നൂറു രൂപയ്ക്കാണ് വില്പന നടത്തിയിരുന്നതെങ്കിൽ ഇപ്പോൾ അത് കിലോയ്ക്ക് 70 രൂപയായാണ് കുതിച്ചുയർന്നിരിക്കുന്നത്. രണ്ടാഴ്ചയ്ക്കിടയിലാണ് വില ഇത്രയധികമായി ഉയർന്നതെന്ന് വ്യാപാരികൾ പറയുന്നു. ഏതാനും ദിവസം മുന്പുവരെ 45 രൂപയായിരുന്നു ഏത്തയ്ക്കയുടെ വില. കഴിഞ്ഞയാഴ്ച അവസാനത്തോടെ ഇത് അന്പതിലെത്തുകയും ഈ ആഴ്ച തുടക്കത്തിൽ എഴുപതിലേക്ക് കുതിച്ചുയരുകയുമായിരുന്നു. തമിഴ്നാട്ടിൽനിന്ന് ഏത്തക്കുലകൾ എത്താത്തതിനു പുറമെ നാടൻ ഏത്തക്കുലകളുടെ ലഭ്യതക്കുറവുമാണ് വില ഉയരാൻ കാരണം. വയനാട്ടിൽ നിന്നാണ് ഇപ്പോൾ വിൽപ്പനയ്ക്കായി ഏത്തക്കുലകൾ കൂടുതലും എത്തുന്നത്. മറ്റ് പഴ വർഗങ്ങളുടെ വിലയിലും വർധനവുണ്ടായിട്ടുണ്ട്. മാന്പഴത്തിന് മാത്രമാണ് വിലക്കുറവുള്ളത്. ഞാലിപ്പൂവന് കിലോയ്ക്ക് അന്പത് രൂപയാണ്. 60 രൂപയിൽ കിടന്ന കറുത്ത മുന്തിരി ലഭിക്കണമെങ്കിൽ 140 രൂപ…
Read Moreപാലാ ഉപതെരഞ്ഞെടുപ്പ്! മാണി സി. കാപ്പനെ നിർത്താൻ എൻസിപി ജില്ലാ നേതൃത്വം
കോട്ടയം: പാലാ നിയോജക മണ്ഡലത്തിൽ വരുന്ന ഉപതെരഞ്ഞെടുപ്പിൽ മാണി സി. കാപ്പനെ സ്ഥാനാർഥിയാക്കാൻ എൻസിപി ജില്ലാ നേതൃയോഗം തീരുമാനിച്ചു. ഇന്നലെ ചേർന്ന ജില്ലാ നേതൃയോഗത്തിൽ മാണി സി. കാപ്പനെ സ്ഥാനാർഥിയായി നിർദേശിക്കുവാൻ സംസ്ഥാന കമ്മിറ്റിയോട് ഐകകണ്ഠ്യേനയാണ് യോഗം ആവശ്യപ്പെട്ടത്. രണ്ടാഴ്ച മുന്പ് നടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റായിരുന്ന ടി.വി. ബേബിയെ നീക്കം ചെയ്തതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം നേതാക്കൾ ബഹളമുണ്ടാക്കുകയും യോഗം അലങ്കോലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് സംസ്ഥാന നേതൃത്വം യോഗം അലങ്കോലപ്പെടുത്തിയ അഞ്ചുപേരെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. ഉഴവൂർ വിജയനെ അനൂകൂലിക്കുന്ന ഈ വിഭാഗവും ഒൗദ്യോഗിക വിഭാഗവും തമ്മിൽ കടുത്ത പോരാണ് കഴിഞ്ഞ കുറെ നാളായി നടന്നു വന്നിരുന്നത്. ഒരു മാസം മുന്പ് പാലായിൽ ചേർന്ന എൻസിപി നേതൃയോഗത്തിൽ മാണി സി. കാപ്പനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനെതിരെയും ഒരു വിഭാഗം നേതാക്കൾ രംഗത്തു വന്നിരുന്നു. ഉഴവൂർ വിജയനെ അനുകൂലിക്കുന്ന…
Read More