ചിലരുടെ സ്വാർഥ താത്പര്യങ്ങൾക്കുവേണ്ടി കേരളാ കോൺഗ്രസ് എമ്മിനെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് ജോസ് കെ. മാണി

കോട്ടയം: ചിലരുടെ സ്വാർഥ താത്പര്യങ്ങൾക്കുവേണ്ടി കേരള കോണ്‍ഗ്രസ് എമ്മിനെ തകർക്കുവാൻ ശ്രമിക്കുകയാണെന്ന് ജോസ് കെ. മാണി എംപി. സംസ്ഥാന കമ്മിറ്റി വിളിച്ചു ചേർത്തു ചെയർമാനെ തെരഞ്ഞെടുക്കണം. പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകും. കെ.എം. മാണി കെട്ടിപ്പടുത്ത പാർട്ടിയെ തകർക്കാൻ അനുവദിക്കില്ലെന്നും ജോസ് കെ. മാണി പാലായിൽ പറഞ്ഞു.

Read More

ജനിച്ച തീയതിയും മാസവും നമ്പറാക്കിയപ്പോൾ  ഭാഗ്യദേവത കടാക്ഷിച്ചു; ദുബായ് ഡ്യൂട്ടി ഫ്രീ ഓണ്‍ലൈൻ ലോട്ടറിയുടെ ഏഴുകോടിയുടെ ഭാഗ്യം വന്നതിനെക്കുറിച്ച് രതീഷ് പറയുന്നതിങ്ങനെ…

കുറവിലങ്ങാട്: ദുബായ് ഡ്യൂട്ടി ഫ്രീ ഓണ്‍ലൈനിൽ ലോട്ടറി നന്പറിനായി പരതിയപ്പോൾ രതീഷ് കണ്ണുവച്ചത് 1608-ാം നന്പറിലായിരുന്നു.1608 എന്ന നന്പറിന് രതീഷിന് വലിയ പ്രാധാന്യമുണ്ട്. അത് രതീഷിന്‍റെ ജനനത്തീയതിയാണ്. ആഗസ്റ്റ് 16. ജനനത്തീയതിയെ ലോട്ടറി നന്പറാക്കി മുന്പൊരിക്കൽ ലോട്ടറിയെടുത്തിട്ടും ഭാഗ്യം കടാക്ഷിച്ചിരുന്നില്ല. എന്നാൽ ആ നന്പറിൽ നിന്ന് പിടിവിടാൻ രതീഷ് തയ്യാറായിരുന്നില്ല. ജനനത്തീയതിലുള്ള കടുംപിടുത്തം ഇക്കുറി സമ്മാനിച്ചത് ഏഴു കോടിയുടെ ഭാഗ്യമാണ്. കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് രതീഷ് ഓണ്‍ലൈനിൽ ലോട്ടറിയെടുത്തത്. മേയ് 28നാണ് നറുക്കെടുപ്പും ഫലപ്രഖ്യാപനവും നടന്നത്. ഏഴുകോടിയുടെ ലോട്ടറിയടിച്ചുവെന്നത് ഇപ്പോഴും പൂർണമായി ഉൾക്കൊള്ളാനായിട്ടില്ലെന്ന് രതീഷ് പറയുന്നു. ഭാര്യ രമ്യയും ഇതേ അവസ്ഥയിലാണ്. കഴിഞ്ഞ ദിവസത്തേതിൽ നിന്നുള്ള വലിയ മാറ്റം. അതങ്ങ് വിശ്വസിക്കാൻ പോലും കഴിയുന്നില്ല. രതീഷ് ദുബായിൽ നിന്ന് ‘ രാഷ്‌‌ട്രദീപികയോട് ’ പറഞ്ഞു. ലോട്ടറിയടിച്ചതോടെ ഫോണ്‍ കോൾ സംസാരമാണ് പ്രധാന പരിപാടിയെന്ന് രതീഷ് പറയുന്നു. നാട്ടിൽ…

Read More

പ്രളയം തകർത്തെറിഞ്ഞിട്ടും അവർ ഒന്നേന്ന് തുടങ്ങി; കരീമഠം സ്കൂളിന്‍റെ പ്രവേശനോത്സവത്തിന് പറയാനുള്ളത് ഒരുമയുടെ കഥ…

കോട്ടയം: അയ്മനം കരീമഠം ഗവ. വെൽഫെയർ യുപി സ്കൂളിലെ ഹെഡ്മാസ്റ്റർ പി.കെ. ദേവദാസ് ഇപ്പോൾ തിരക്കിലാണ്. താൻ പ്രഥമ അധ്യാപകനായിരിക്കുന്ന സ്കൂളിൽ പ്രവേശനോത്സവം കെങ്കേമമാക്കാനുള്ള പെയിന്‍റിംഗിലാണ് അദ്ദേഹമിപ്പോ ൾ. ഇദ്ദേഹത്തിനു കൂട്ടായി സ്കൂളിലെ മറ്റ് അധ്യാപകരും സ്കൂളിലെ കുട്ടികളുടെ രക്ഷിതാക്കളുമുണ്ട്. കഴിഞ്ഞ പ്രളയകാലം കരീമഠം സ്കൂളിനും ഇവിടത്തെ അധ്യാപകർക്കും കുട്ടികൾക്കും മറക്കാൻ പറ്റില്ല. കഴിഞ്ഞ ഓണക്കാലത്തുണ്ടായ മഹാപ്രളയം കരീമഠം സ്കൂളിനെ പൂർണമായും വെള്ളത്തിൽ മുക്കിയിരുന്നു. സ്കൂളിന്‍റെ മേൽക്കൂരവരെ വെള്ളം കയറി. പഠനോപകരണങ്ങളും സ്കൂൾ രേഖകളും പൂർണമായും നശിച്ചു പോയി. രണ്ടു മാസക്കാലം സ്കൂൾ പ്രവർത്തിച്ചിരുന്നില്ല. കഴുത്തറ്റം വെള്ളത്തിൽ ജീവനോപാധികളുമായി നാട്ടുകാർ ഓടുന്പോഴും തങ്ങളുടെ സ്കൂളിനെ കരുതലോടെ ഇവർ ചേർത്തു പിടിച്ചിരുന്നു. പ്രളയം കഴിഞ്ഞപ്പോൾ നാട്ടുകാർ ഒന്നാകെ ചേർന്ന് സ്കൂൾ പിടിഎയുടെ നേതൃത്വത്തിലാണ് സ്കൂളിനെ പൂർവ സ്ഥിതിയിലാക്കിയത്. ഈ വർഷത്തെ പ്രവേശനോത്സവം ഗംഭീരമാക്കാനുള്ള തയാറെടുപ്പിലാണ് സ്കൂൾ അധികൃതർ. നാട്ടുകാരുടെയും…

Read More

മുൻനിര സീറ്റ് പ്രശ്നത്തിനിടെ മോൻസ് വിദേശത്തേക്ക് പോയി: പാർലമെന്‍ററി പാർട്ടി യോഗം അനിശ്ചിതത്വത്തിൽ

കോട്ടയം: കേരളാ കോണ്‍ഗ്രസ്-എമ്മിൽ നിയമസഭാകക്ഷി നേതാവിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷമാകവെ മോൻസ് ജോസഫ് എംഎൽഎ വിദേശത്തേക്ക് പോയി. അഞ്ചു ദിവസത്തെ ന്യൂസിലൻഡ് സന്ദർശനത്തിനായാണ് അദ്ദേഹം പുറപ്പെട്ടത്. ഇതോടെ കേരളാ കോണ്‍ഗ്രസ് പാർലമെന്‍ററി പാർട്ടി യോഗം ഉടൻ നടക്കില്ലെന്ന അവസ്ഥയിലാണ്. നേരത്തേ, ജൂണ്‍ ഒന്പതിനകം പാർലമെന്‍ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കണമെന്നായിരുന്നു സ്പീക്കറുടെ നിർദേശം. കെ.എം. മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന് അനുവദിച്ച മുന്‍നിരയിലെ സീറ്റ് നിയമസഭാകക്ഷി ഉപനേതാവായ പി.ജെ. ജോസഫിന് നല്‍കണം എന്ന് കാണിച്ച് മോന്‍സ് ജോസഫ് സ്പീക്കർക്ക് നല്‍കിയ കത്തിനെതിരെ ജോസ് കെ. മാണി വിഭാഗം രംഗത്തെത്തിയിരുന്നു. കേരള കോണ്‍ഗ്രസ് എമ്മിന്‍റെ പുതിയ നിയമസഭാ കക്ഷിനേതാവിനെ തെരഞ്ഞെടുക്കേണ്ടത് പാര്‍ട്ടി ചെയര്‍മാന്‍റെ അധ്യക്ഷതയിലാവണമെന്നും അതിനാല്‍ പുതിയ പാര്‍ട്ടി അധ്യക്ഷന്‍ തെരഞ്ഞെടുക്കാനും അതിന് ശേഷം നിയമസഭാ കക്ഷിനേതാവിനെ കണ്ടെത്താനും സാവകാശം അനുവദിക്കണം എന്നു കാണിച്ച് റോഷി അഗസ്റ്റിന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു.…

Read More

ദുബായിൽ ഭാഗ്യദേവത കടാക്ഷിച്ചു! ദുബായ് ഡ്യൂട്ടി ഫ്രീ ഏഴു കോടി ഭാഗ്യം കോഴാ പഞ്ചമിയിലെ രതീഷിന്

കുറവിലങ്ങാട്: ദുബായിൽനിന്ന് ഏഴുകോടിയുടെ ഭാഗ്യം കോഴാ പഞ്ചമി വീട്ടിലേക്ക്. എസ്എസ് എൽസി മൂന്നാം റാങ്ക് ജേതാവായ ഡോ. പി. ആർ ജയശ്രീയുടെ സഹോദരനെയാണ് ദുബായിൽ ഭാഗ്യദേവത കടാക്ഷിച്ചത്. പഞ്ചമി വീടിന് ഇത് ഇരട്ടി മധുരമായി. കോഴാ പഞ്ചമിയിൽ രവീന്ദ്രൻ നായർ-രത്നമ്മ ദന്പതികളുടെ അഞ്ചുമക്കളിൽ ഒരാളായ പി.ആർ രതീഷിനാണ് ഇന്നലെ നടന്ന നറുക്കെടുപ്പിൽ ഏഴുകോടി രൂപ (10 ലക്ഷം ഡോളർ) ലഭിച്ചത്. ദുബായ് ഡ്യൂട്ടിഫ്രീ ലോട്ടറിയുടെ മില്ലെനിയം നറുക്കെടുപ്പിലൂടെയാണ് ഓണ്‍ലൈനിലെടുത്ത 1608-ാം നന്പർ ടിക്കറ്റിന് ഭാഗ്യം കടാക്ഷിച്ചത്. 1000 ദിർഹമാണ് ഒരുടിക്കറ്റിന്‍റെ വില. പത്തൊൻപതിനായിരത്തോളം ഇന്ത്യൻ രൂപവരും. കഴിഞ്ഞ പത്ത് വർഷത്തോളമായി ഭാര്യ രമ്യയ്ക്കൊപ്പം ദുബായിലാണ് രതീഷിന്‍റെ താമസം. സി എ പാസായ ശേഷം ദുബായിൽ ജോലി തേടുകയായിരുന്നു രതീഷ്. എംബിഎ ബിരുദധാരിയാണ് രമ്യ. രതീഷിനെ ഭാഗ്യം കടാക്ഷിച്ച വിവരം ഇന്നലെ വൈകുന്നേരത്തോടെയാണ് വീട്ടിൽ അറിയുന്നത്. എം.ജി സർവകലാശാല ഉദ്യോഗസ്ഥനായ…

Read More

പ്രളയം തകര്‍ത്ത തീരം ഇപ്പോള്‍ നയനമനോഹരം! ഇപ്പോള്‍ സായാഹ്നം ചെലവഴിക്കാനായി ഇവിടെയെത്തുന്നത് നിരവധിയാളുകളാണ്‌

ചിങ്ങവനം: കൊടൂരാറിന്‍റെ മനോഹാരിതയ്ക്കു മാറ്റുകൂട്ടിയ കളത്തിൽകടവ് ഗസ്റ്റ്ഹൗസ് റോഡ് കാണികൾക്കും ഏറെ പ്രിയങ്കരമാകുന്നു. കൊല്ലാട് കഞ്ഞിക്കുഴി റോഡിലൂടെ വാഹനങ്ങളിലും കാൽനടയായും സഞ്ചരിക്കുന്നവർ കളത്തിൽ കടവിലെത്തിയാൽ ആദ്യം ശ്രദ്ധിക്കുക ഈ റോഡിന്‍റെ ദൃശ്യഭംഗി തന്നെ. വളഞ്ഞൊഴുകുന്ന കൊടൂരാറിന്‍റെ തൊട്ടരികിലൂടെ 865 മീറ്റർ നീളത്തിലും, അഞ്ച് മീറ്റർ വീതിയിലും മണ്ണിട്ടുയർത്തി രണ്ടു വശങ്ങളും കരിങ്കല്ലിൽ കെട്ടി ഉറപ്പിച്ച് വർണടൈലുകൾ പാകിയാണ് റോഡ് നിർമിച്ചിരിക്കുന്നത്. പ്രകൃതിസൗന്ദര്യം ഏറെയുള്ള കളത്തിൽ കടവ് വഴിയോര വിശ്രമകേന്ദ്രം കൂടിയാണ്. തണൽ മരങ്ങൾ നട്ടു വളർത്തിയും ഇരിപ്പിടങ്ങൾ സ്ഥാപിച്ചും മോടി കൂട്ടി. നിരവധി ആളുകളാണു ഇപ്പോൾ സായാഹ്നം ചെലവഴിക്കാനായി ഇവിടെയെത്തുന്നത്. ഗസ്റ്റ്ഹൗസ് റോഡിന്‍റെ നിർമാണം കൂടി പൂർത്തിയായതോടെ കോട്ടയത്തുനിന്നു പനച്ചിക്കാട് പഞ്ചായത്തിലേക്കുള്ള പ്രവേശന കവാടമായ കളത്തിൽ കടവിന് ഇപ്പോൾ ഏഴഴകായി. എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ വികസന ഫണ്ടിൽനിന്നും 98 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമിച്ചത്. ഇതോടെ…

Read More

കേസിന്‍റെ വിശ്വാസ്യതയിൽ സംശയം! ബാലികയെ മർദിച്ച അമ്മയുടെ അറസ്റ്റ് വൈകും

ഉപ്പുതറ: എട്ടുവയസുകാരിയെ മർദിച്ച അമ്മയുടെ അറസ്റ്റ് വൈകിയേക്കും. കേസിന്‍റെ വിശ്വാസ്യതയിൽ സംശയമുള്ളതിനാൽ കുട്ടിയെ കൗണ്‍സിലിംഗിനു വിധേയയാക്കിയ ശേഷമേ അറസ്റ്റ് ചെയ്യാൻ നടപടിയെടുക്കൂ. കുട്ടിയുടെയും പിതാവിന്‍റെയും മൊഴികളിലെ വൈരുധ്യമാണ് പോലീസിനെ കുഴയ്ക്കുന്നത്. അമ്മയും സുഹൃത്തും ചേർന്ന് മർദിച്ച ബാലികയെ ജാമ്യത്തിലിറങ്ങിയ അമ്മ വീണ്ടും മർദിച്ചതായാണ് കേസ്. മർദനമേറ്റ കുട്ടി ഇപ്പോഴും ചികിത്സയിലാണ്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് അമ്മ കുട്ടിയുടെ പിതാവിന്‍റെ വീട്ടിലെത്തി മർദിച്ചതായി പറയുന്നത്. രോഗിയായ പിതാവിനും മർദനമേറ്റതായി കുട്ടി പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. പിതാവിനു രോഗം ബാധിച്ചശേഷം മൂന്നുകുട്ടികളുമായി യുവതി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. അമ്മയുടെ സുഹൃത്തായ ഉപ്പുതറ പത്തേക്കർ സ്വദേശി അനീഷാണ് ഇവരുടെ കാര്യങ്ങൾ നോക്കിയിരുന്നത്. ഇയാൾ നിരന്തരം വീട്ടിലെത്തുന്നത് മൂത്തകുട്ടിക്ക് ഇഷ്ടമായിരുന്നില്ല. ഇതിന്‍റെ വൈരാഗ്യത്തിലാണ് അനീഷ് കുട്ടിയെ മർദിച്ചത്. ഈ കേസിൽ അമ്മയെയും സുഹൃത്തിനെയും ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശനിയാഴ്ച ജാമ്യത്തിലിറങ്ങിയ യുവതി ഇളയ…

Read More

റംസാൻ കാലമായതിനാൽ പഴവർഗങ്ങൾക്കു ആവശ്യക്കാർ ഏറി! കാർബൈഡ് ഇട്ടുപഴുപ്പിച്ച 2500 കിലോ മാന്പഴം പിടികൂടി

മറയൂർ: കാർബൈഡ് ഉപയോഗിച്ചുപഴുപ്പിച്ച 2500 കിലോഗ്രാം മാന്പഴം തമിഴ്നാട്ടിലെ പഴനി, ദിണ്ടിഗൽ മേഖലയിൽ നിന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്തു. ദിണ്ഡുക്കൽ ഭക്ഷ്യസുരക്ഷ വകുപ്പ് ഓഫീസർ നടരാജനു ലഭിച്ച പരാതിയെത്തുടർന്നായിരുന്നു പരിശോധന. പിടിച്ചെടുത്ത മാന്പഴം നശിപ്പിച്ചു. ദിണ്ടിഗൽ, പഴനി, ആയക്കുടി, ബാലസമുദ്രം, കൊടൈക്കനാൽ റോഡ്, അമരാവതി, കല്ലാപുരം എന്നിവിടങ്ങളിൽ വൻതോതിൽ മാങ്ങ കൃഷി ചെയ്യുന്നുണ്ട്. സീസണ്‍ ആരംഭിച്ചതോടെ മൂപ്പെത്താത്ത മാങ്ങ രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ച് കടത്തുകയാണ്. റംസാൻ കാലമായതിനാൽ പഴവർഗങ്ങൾക്കു ആവശ്യക്കാർ ഏറിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് രാസവസ്തുക്കൾ കലർത്തി പഴവർഗങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളും ഗോഡൗണുകളും പൂട്ടുമെന്നും അധികൃതർ അറിയിച്ചു.

Read More

നിസാര കുടുംബ പ്രശ്നത്തിന്‍റെ പേരിൽ ഡിഎൻഎ പരിശോധന നടത്തുന്നത് സ്ത്രീത്വത്തെ അപമാനിക്കൽ; കോട്ടയത്തെ വനിതാ കമ്മീഷൻ അദാലത്തിൽ  ഡിഎൻഎ പരിശോധനയ്ക്കെത്തിയത് ആറോളം പേർ

കോട്ടയം: പിതൃത്വം തെളിയിക്കുന്നതിന് ഡിഎൻഎ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ആറുകേസുകൾ വനിതകമ്മീഷനുമുന്നിലെത്തി. കഴിഞ്ഞ രണ്ടുവർഷത്തിനിടെയാണ് ഇത്രയും പരാതി ലഭിച്ചത്. ഇതിൽ കമ്മീഷൻ നേരിട്ട് നടത്തിയ നാലുകേസുകളിലെ പരിശോധയിൽ പരാതിയുമായി എത്തിയവർ തന്നെയാണു പിതാവിന്‍റെ കുട്ടിയെന്നു തെളിഞ്ഞു. മറ്റുരണ്ടുകേസുകൾക്ക് ഡിഎൻഎ പരിശോധന നടത്താൻ അനുവാദം മാത്രമാണ് നൽകിയത്. ഇന്നലെ കോട്ടയം ജില്ല പഞ്ചായത്ത് ഹാളിൽ നടന്ന വനിതകമീഷൻ മെഗാ അദാലത്തിലും ഒരു പരാതി ലഭിച്ചു. 15 ദിവസം പ്രായമായ കുട്ടിയുടെ പിതൃത്വം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിയുമായി മാതാപിതാക്കൾ വനിതകമീഷന് മുന്നിലെത്തിയത്. ഭർതൃമാതാവിന്‍റെ നിർബന്ധത്തിനു വഴങ്ങി ഡിഎൻഎ പരിശോധന നടത്താനുള്ള അപേക്ഷയുമായാണ് യുവതിയെത്തിയത്. ഭർതൃവീട്ടുകാർ നിരസിച്ച പ്രസവരക്ഷ മൂത്തമകളും തന്‍റെ അമ്മയും കൂടിയാണു ചെയ്യുന്നതെന്നു വെളിപ്പെടുത്തിയ യുവതി കുട്ടിയെ മൂത്തമകളായ എട്ടുവയസുകാരിയെ ഏൽപിക്കണമെന്നും ആവശ്യപ്പെട്ടു. ഭാര്യക്ക് ആവശ്യമായ പ്രസവരക്ഷയും ചികിത്സയുമാണ് ഇപ്പോൾ ലഭ്യമാക്കേണ്ടതെന്നും ഡിഎൻഎ പരിശോധനക്കുള്ള നടപടി മൂന്നുമാസത്തിനുശേഷം പരിഗണിക്കുമെന്നും…

Read More

ട്രെയിനിൽനിന്ന് വീണ് മലയാളി നഴ്സിന് ദാരുണാന്ത്യം;  ഭർത്താവുമൊത്ത് ജോലി തേടി ഗുജറാത്തിലേക്കു പോകുമ്പോഴായിരുന്നു  അപകടം സംഭവിച്ചത്

കുറവിലങ്ങാട്: മലയാളി നഴ്സ് മഹാരാഷ്്ട്രയിൽ ട്രെയിൻ നിന്ന് വീണ് മരിച്ചതായി വിവരം ലഭിച്ചതോടെ യാത്രതിരിച്ച സംഘം ഇന്ന് ഉച്ചകഴിയുന്നതോടെ മഹാരാഷ്ട്രയിലെത്തും. പുതുവേലി കുഴിപ്പാനിയിൽ സനീഷ് കൃഷ്ണന്‍റെ ഭാര്യ സൂര്യ സനീഷാ(26)ണ് മരിച്ചത്. സൂര്യയുടെ സഹോദരിമാരുടെ ഭർത്താക്കന്മാർ, സനീഷിന്‍റെ സഹോദരിയും ഭർത്താവും അടങ്ങുന്ന നാലംഗസംഘമാണ് മഹാരാഷ്‌ട്രയിലേക്ക് യാത്രതിരിച്ചത്. നെടുന്പാശേരിയിൽ നിന്ന് വിമാനത്തിൽ മുംബൈയിലെത്തി അവിടെ നിന്ന് ട്രെയിനിലാണ് സൂര്യ അപകടത്തിൽപ്പെട്ട പ്രതാപ് നഗറിലെ ജൽഗാവ് റെയിൽവേ സ്റ്റേഷനടുത്തേക്ക് യാത്രനടത്തുന്നത്. ഞായറാഴ്ച പുലർച്ചെ മൂന്നിനായിരുന്നു അപകടം. ആയൂർവേദ നേഴ്സുമാരായി വടക്കേ ഇന്ത്യയിലെ വിവിധയിടങ്ങളിൽ ജോലി നോക്കിവരികയായിരുന്നു സനീഷും സൂര്യയും. ജോലിക്കാര്യത്തിനായി ഇരുവരും മഹാരാഷ്ടയിൽ നിന്നും ഗുജറാത്തിലേക്ക് ട്രെയിനിൽ സഞ്ചരിക്കുകയായിരുന്നു. ലോക്കൽ കന്പാർട്ടുമെന്‍റിലായിരുന്നു യാത്ര. ഇരുവരും പുലർച്ചെ ബാത്ത്റൂമിൽ പോയി തിരിച്ചിറങ്ങവേ സൂര്യ ട്രെയിനിലെ വാതിലിൽനിന്നും വീഴുന്നത് കണ്ട് ഭർത്താവ് സനീഷ് അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തിക്കുകയായിരുന്നുവെന്നാണ് വിവരം ലഭിച്ചതെന്ന് ബന്ധുക്കൾ…

Read More