കോട്ടയം: അറുപറയിലെ ദന്പതികളുടെ തിരോധാനത്തിനു രണ്ടു വർഷം പൂർത്തിയാകുന്പോൾ തിരിച്ചുവരുമെന്ന പ്രാർഥനയിൽ ബന്ധുക്കളും നാട്ടുകാരും. ഇവരുടെ മടങ്ങിവരവ് ആഗ്രഹിച്ചും കണ്ടെത്തുന്നതിനു ക്രൈബ്രാഞ്ച് അന്വേഷണം ഉൗർജിതമാക്കണെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ ഇന്നു ഒത്തുചേരും. അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെ 2017 ഏപ്രിൽ ആറിന് ഹർത്താൽ ദിനത്തിലായിരുന്നു കാണാതായത്. ഇന്നു വൈകുന്നേരം അഞ്ചിനു അതിരന്പുഴ ജുമാമസ്ജിദിനു സമീപം നെടുവേലിപീടികയിൽ കുടുംബയോഗത്തിന്റെ നേതൃത്വത്തിലാണു യോഗം. രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും സംസ്ഥാനത്തും പുറത്തും നടത്തിയ അന്വേഷണം വിഫലമായി. ദന്പതികൾ ജീവിച്ചിരിക്കുന്നതായ ഒരു തെളിവ് പോലും ഇതുവരെ അന്വേഷണ സംഘത്തിനു കണ്ടെത്താനായില്ല. പോലീസ് അന്വേഷണം പരാജയപ്പെട്ട സാഹചര്യത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹാഷിമിന്റെ പിതാവ് അബ്ദുൾഖാദർ അഭിഭാഷകൻ ടോം ജോസ് പടിഞ്ഞാറേക്കര മുഖേന് ഹൈക്കോടതിയിൽ നല്കിയ ഹർജി പരിഗണനയിലാണ്. മൂന്നു തവണ…
Read MoreCategory: Kottayam
ഏറ്റുമാനൂരിലെ മോഷണം! വീട്ടുടമസ്ഥന് ഇന്ന് എത്തിശേഷം പരിശോധിച്ചാലേ നഷ്്ടം തിട്ടപ്പെടുത്താനാകൂവെന്നു പോലീസ്
കോട്ടയം: ഏറ്റുമാനൂരിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുസമീപമുള്ള വീട്ടിലെ മോഷണത്തിന്റെ നഷ്്ടം സംബന്ധിച്ച് ഇന്നു വ്യക്തതയുണ്ടാകും. വീട്ടുടമസ്ഥൻ ഇന്ന് എത്തിശേഷം പരിശോധിച്ചാലേ നഷ്്ടം തിട്ടപ്പെടുത്താനാകൂവെന്നു പോലീസ് പറഞ്ഞു. വീട്ടുകാർ എത്തിയതിനുശേഷം ഇവരുടെ സാന്നിധ്യത്തിൽ ഇന്നു പോലീസ് വീണ്ടും പരിശോധന നടത്തും. ഏറ്റുമാനൂർ ശ്രീശൈലം പരേതനായ ശശികുമാറിന്റെ മകൻ ശംഭുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ കുടുംബസമേതം വ്യാഴാഴ്ച വൈകുന്നേരം വീടുപൂട്ടി കോഴിക്കോട് ഒരു ബന്ധുവിന്റെ കല്യാണ ചടങ്ങിനായി പോയിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ ചെടി നനയ്ക്കാനും മറ്റുമായി വീട്ടിലെത്തിയ ജോലിക്കാരിയാണ് വീട് കുത്തിത്തുറന്നതായി കണ്ടെത്തിയത്. വാതിൽ തുറന്നു കിടന്നതു കണ്ടു സംശയം തോന്നി വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. വീടിന്റെ വാതിലുകൾ കുത്തി പൊളിച്ച നിലയിലാണ്. അലമാരകളുടെ പൂട്ടും തകർത്തിട്ടുണ്ട്. മുകളിലത്തെ നിലയിലെ വാതിലും തകർത്തു. മോഷണവിവരമറിഞ്ഞ് വീട്ടുടമസ്ഥന്റെ ചില ബന്ധുക്കൾ എത്തിയിരുന്നു. കുടുംബാംഗങ്ങൾ എത്തിയെങ്കിൽ മാത്രമേ എന്തൊക്കെ സാധനങ്ങൾ മോഷണം പോയിട്ടുണ്ടെന്ന്…
Read Moreതാമരയോട് അടുത്ത ജനപക്ഷത്ത് പൊട്ടിത്തെറി; രാജിവച്ച നേതാക്കളുടെ പുറകേ അണികളും; പുറത്തു ചാടിയവരെ പിടിക്കാൻ വലവിരിച്ച് ഇടതു-വലതു മുന്നണികളും
കോട്ടയം: ജനപക്ഷം പാർട്ടിയിൽ പൊട്ടിത്തെറി. ജനപക്ഷം കോട്ടയം ജില്ലാ പ്രസിഡന്റും യുവജനപക്ഷം ജില്ലാ പ്രസിഡന്റും പാർട്ടിയിൽ നിന്നും രാജിവച്ചതോടെ കൂടുതൽപേർ പാർട്ടി വിടാനൊരുങ്ങുന്നു. പാർട്ടി വിടുന്നവരെ ഒപ്പം കൂട്ടുവാൻ ഇടതുവലതു മുന്നണികൾ സജീവമായ നീക്കവും ആരംഭിച്ചു. കൂടുതൽ പേർ രാജിവയ്ക്കുമെന്ന് അറിയിച്ചതോടെ ജനപക്ഷം ചെയർമാൻ പി.സി. ജോർജ് എംഎൽഎയുടെ ഈരാറ്റുപേട്ടയിലെ വസതിയിൽ ഇന്ന് അടിയന്തര സംസ്ഥാന കമ്മറ്റിയോഗവും പി.സി. ജോർജ് വിളിച്ചു ചേർത്തിട്ടുണ്ട്. ജനപക്ഷം കോട്ടയം ജില്ലാ പ്രസിഡന്റും കാഞ്ഞിരപ്പളളി സ്വദേശിയും പി.സി. ജോർജിന്റെ വിശ്വസ്തനുമായിരുന്ന ആന്റണി മാർട്ടിൻ, യുവജനപക്ഷം ജില്ലാ പ്രസിഡന്റും കാഞ്ഞിരപ്പളളി പഞ്ചായത്തംഗവുമായ റിജോ വാളന്തറയുമാണ് ഇന്നലെ പാർട്ടിയിൽനിന്നും രാജിവച്ചത്. എൻഡിഎ മുന്നണിയുമായി സഹകരിക്കാനുള്ള പാർട്ടി തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ഇരുവരുടെയും രാജി. വർഗീയതയ്ക്കും അഴിമതിക്കുമെതിരെയാണ് പാർട്ടിയുടെ പ്രവർത്തനമെന്നും ഇതു രണ്ടിൽനിന്നും വ്യതിചലിച്ച് വർഗീയത പരത്തുന്ന ബിജെപി മുന്നണിയെ പിന്തുണയ്ക്കുന്ന പാർട്ടി നിലപാട് അംഗീകരിക്കാനാവില്ലെന്നും ആന്റണി…
Read Moreമുണ്ടക്കയത്ത് സ്വകാര്യ ബസ് ബൈക്കിലിടിച്ചു യുവാവിനു ദാരുണാന്ത്യം
മുണ്ടക്കയം: കോട്ടയം മുണ്ടക്കയത്ത് സ്വകാര്യ ബസ് ബൈക്കിലിടിച്ചു യുവാവ് മരിച്ചു. കോരുത്തോട്, കുളത്തുങ്കൽ ജോയി ഏബ്രഹാമിന്റെ മകൻ ജിജോ ജോയ് (20) ആണ് മരിച്ചത്. അപകടത്തിൽ മറ്റൊരാൾക്കു ഗുരുതര പരിക്കേറ്റു. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന പനക്കച്ചിറ മഞ്ഞപള്ളിൽ അഖിലിനാണു പരിക്കേറ്റത്. അഖിലിനെ ഗുരുതര പരിക്കുകളോടെ കാത്തിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് 7.30-ന് ദേശീയ പാതയിൽ മുണ്ടക്കയം വൈഎംസിഎ. ജംഗ്ഷനിലായിരുന്നു അപകടം. മുണ്ടക്കയം ഭാഗത്തേക്കുവന്ന സ്വകാര്യ ബസിൽ ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ തല പൊട്ടി ശരീര ഭാഗങ്ങൾ റോഡിൽ ചിതറി വീണു. സംഭവസ്ഥലത്ത് വച്ചുതന്നെ ജിജോ മരിച്ചു. ബിജിയാണ് മരിച്ച ജിജോയുടെ മാതാവ്. ജോമോൾ ഏക സഹോദരിയാണ്. മൃതദേഹം ഇരുപത്തിയാറാം മൈലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read Moreഉറവിട മാലിന്യസംസ്കരണ സംവിധാനമില്ല; വാഗമണ്ണിൽ റിസോർട്ടുകൾക്കു പഞ്ഞമില്ല
ഉപ്പുതറ: വാഗമണ് വിനോദസഞ്ചാര കേന്ദ്രത്തിന്റെ പെരുമ വാനോളം ഉയരുന്പോഴും മേഖലയിലെ റിസോർട്ടുകൾ പ്രവർത്തിക്കുന്നത് മാലിന്യ നിയന്ത്രണ വ്യവസ്ഥകൾ പാലിക്കാതെയെന്ന് ആക്ഷേപം. സന്ദർശകരുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് റിസോർട്ടുകളും ഹോംസ്റ്റേകളും ഉയരുന്നത്. ഉറവിട മാലിന്യ സംസ്കരണ സംവിധാനമില്ലാതെയാണ് ഇവയുടെ പ്രവർത്തനം. വേനലവധി ആരംഭിക്കുന്ന തിരക്ക് നിയന്ത്രണാതീതമാകും. വേനൽക്കാല സീസണ് ലക്ഷ്യമിട്ടാണ് റിസോർട്ടുകൾ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്നത്. പുതുതായി നിർമിക്കുന്ന റിസോർട്ടുകളിൽ ഉറവിട മാലിന്യ സംസ്കരണത്തിനായുള്ള ഇൻസുലേറ്ററുകൾ സ്ഥാപിച്ചിട്ടില്ല. ഇവിടങ്ങളിലെ മാലിന്യം മേഖലയിലെ പാതയോരങ്ങളിലും ആളൊഴിഞ്ഞ പ്രദേശങ്ങളിലും ടൗണിലും വ്യാപകമായി അലക്ഷ്യമായി തള്ളുന്നതായാണ് ആക്ഷേപം. മേഖലയിലെ നിരവധി റിസോർട്ടുകൾ ഇത്തരത്തിൽ അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്നുണ്ട്. ഉറവിട മാലിന്യ സംസ്കരണ സംവിധാനമില്ലാത്ത റിസോർട്ടുകൾക്ക് ഏലപ്പാറ പഞ്ചായത്ത് പ്രവർത്തനാനുമതി നൽകിയിട്ടുള്ളതായും പരാതിയുണ്ട്. വാഗമണ്ണിന്റെ സ്വാഭാവിക അവസ്ഥയ്ക്ക് അനധികൃത മാലിന്യനിക്ഷേപം കോട്ടംതട്ടിക്കും. അനധികൃതമായി പ്രവർത്തിക്കുന്ന റിസോർട്ടുകളുടെ പ്രവർത്തനാനുമതി റദ്ദാക്കണമെന്നാണ് നാട്ടുകാരുടെ…
Read Moreപിന്തുണ എൻഡിഎ സ്ഥാനാർഥിയ്ക്ക്! ജനപക്ഷം പാർട്ടിയിൽ പൊട്ടിത്തെറി; ജില്ലാ പ്രസിഡന്റും യുവജനപക്ഷം ജില്ലാ പ്രസിഡന്റും പാർട്ടി വിട്ടു
കാഞ്ഞിരപ്പള്ളി: ജനപക്ഷം പാർട്ടിയിൽ പൊട്ടിത്തെറി. ജില്ലാ പ്രസിഡന്റും യുവജന പക്ഷം ജില്ലാ പ്രസിഡന്റും പാർട്ടി വിട്ടു. പത്തനംതിട്ടയിൽ എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രനെ പിന്തുണയ്ക്കുവാൻ തീരുമാനിച്ചതായി പി.സി. ജോർജ് എംഎൽഎ അറിയിച്ചതിന് പിന്നാലെയാണ് ജനപക്ഷം കോട്ടയം ജില്ലാ പ്രസിഡന്റ് ആന്റണി മാർട്ടിൻ, യുവജന പക്ഷം ജില്ലാ പ്രസിഡന്റ് റിജോ വാളാന്തറ എന്നിവർ പാർട്ടി വിടുന്നതായി അറിയിച്ചത്. എൻഡിഎ സ്ഥാനാർഥിയെ പിന്തുണയ്ക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് തങ്ങൾ ജനപക്ഷം പാർട്ടി വിടുന്നതെന്ന് ഇരുവരും പറഞ്ഞു. സമാന ചിന്താഗതിക്കാരായ ആളുകളുമായി കൂടിയാലോചിച്ച് ഭാവി തീരുമാനങ്ങൾ കൈക്കൊള്ളും. വർഗീയതയ്ക്കും അഴിമതിക്കും എതിരേ രൂപംകൊണ്ട പ്രസ്ഥാനം അതിന്റെ ആശയങ്ങളിൽ നിന്ന് വ്യതിചലിച്ചിരിക്കുകയാണ്. ഇത് ഭൂരിഭാഗം പ്രവർത്തകർക്കും ഉൾക്കൊള്ളാൻ കഴിയില്ല. വ്യക്തിപരമായും രാഷ്ട്രീയമായും ഇത് അംഗീകരിക്കാനാകില്ലന്നും ആന്റണി മാർട്ടിൻ പറഞ്ഞു. ഏഴു വർഷമായി പാർട്ടിയുടെ യുവജന പക്ഷം ജില്ല പ്രസിഡന്റായി പ്രവർത്തിച്ച താൻ സംസ്ഥാന കമ്മിറ്റിയിൽ…
Read Moreതെങ്ങുകളിൽനിന്നു തേൻകണങ്ങൾ; കൃഷി ഓഫീസർ പ്രിയ പീറ്റർ പറയുന്നത് ഇങ്ങനെ…
മറയൂർ: തെങ്ങുകളിൽനിന്നും തേൻകണങ്ങൾ പൊഴിയുന്നു. മറയൂർ സഹായഗിരി അഭയ ട്രസ്റ്റിന്റെ കീഴിലുള്ള സ്ഥലത്തെ തെങ്ങുകളിൽ നിന്നുമാണ് മധുരമുള്ള തുള്ളികൾ നിരന്തരമായി താഴെവീഴുന്നത്. കഴിഞ്ഞ ഒരു മാസമായി ഈ പ്രതിഭാസം തുടരുകയാണ്. തെങ്ങിന്റെ ഓലയുടെ അറ്റത്തുനിന്നുമാണ് തുള്ളികൾ താഴേക്കു പതിക്കുന്നത്. സമീപ തെങ്ങുകളിൽനിന്നും ഇതുപോലെ തുള്ളികൾ വീഴുന്നുണ്ട്. വിവരം മറയൂർ കൃഷി ഓഫീസർ പ്രിയ പീറ്ററെ അറിയിച്ചു. പ്രിയ പീറ്റർ, പി.എസ്. നിഷാദ് എന്നീ കൃഷിവകുപ്പ് ജീവനക്കാരെത്തി പരിശോധിച്ചപ്പോഴാണ് മധുരമുള്ള തുള്ളികളാണെന്നു കണ്ടെത്തിയത്. എന്നാൽ തേൻതുള്ളികൾ കീടബാധ മൂലമെന്ന് കൃഷി ഓഫീസർ പറഞ്ഞു. മുഞ്ഞ, ശൽക്ക കീടങ്ങൾ എന്നീ രണ്ടുതരം കീടങ്ങൾ തേൻതുള്ളി പോലെയുള്ള ദ്രാവകം ഉത്പാദിപ്പിക്കും. ഇവ മധുരമുള്ള കണങ്ങളായിരിക്കും. ഇവ ഇലകളെ ബാധിക്കുന്നു. കൂടാതെ ഈ തേൻതുള്ളികളിൽ പൂപ്പൽ ബാധ (സൂട്ടി മോൾഡ്) ഉണ്ടാക്കും. ഇതു ബാധിക്കുന്ന ചെടിയിലും താഴെനില്ക്കുന്ന ചെടികളിൽ തേൻകണങ്ങൾ വീണാൽ ആ…
Read Moreസ്ഥാനാർഥികൾ കുറഞ്ഞു, വീണയ്ക്ക് അപര
പത്തനംതിട്ട: 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ സ്ഥാനാർഥികൾ കുറഞ്ഞു. 2014ൽ 16 സ്ഥാനാർഥികളാണ് മത്സരിക്കാനുണ്ടായിരുന്നത്. നോട്ടയടക്കം 17 ബട്ടണുകൾ വോട്ടിംഗ് മെഷീനിലുണ്ടായിരുന്നു. ഇത്തവണ നാമനിർദേശ പത്രിക നൽകിയിട്ടുള്ള സ്ഥാനാർഥികളുടെ എണ്ണം 11 ആണ്. ഡെമ്മി സ്ഥാനാർഥികളായി പത്രിക നൽകിയവരുൾപ്പെടെ പിൻമാറുന്നതോടെ മത്സരചിത്രത്തിൽ എണ്ണം വീണ്ടും കുറയും. ഇത്തവണയും എൽഡിഎഫിന് അപരഭീഷണിയുണ്ട്. 2014ൽ ഇടതു സ്വതന്ത്രനായി മത്സരിച്ച പീലിപ്പോസ് തോമസാണ് അപരഭീഷണി നേരിട്ട പ്രധാനി. മറ്റൊരു പീലിപ്പോസ് മത്സരരംഗത്തുണ്ടായിരുന്നു. സ്വതന്ത്രനായ പീലിപ്പോസ് നാമനിർദേശ പത്രിക നൽകിയശേഷം രംഗത്തുവന്നതേയില്ല. പക്ഷേ അദ്ദേഹത്തിനു 16538 വോട്ട് ലഭിച്ചു. വോട്ടെടുപ്പിനുശേഷവും ഈ പീലിപ്പോസിനെക്കുറിച്ച് അറിവുണ്ടായില്ല. തെരഞ്ഞെടുപ്പ് കമ്മീഷനു തെരഞ്ഞെടുപ്പ് ചെലവ് സമർപ്പിക്കാത്തവരുടെ പട്ടികയിൽ ഈ സ്ഥാനാർഥിയുണ്ട്. കമ്മീഷന്റെ അയോഗ്യതയും നിലനിൽക്കുന്നു. രണ്ടാംസ്ഥാനത്തെത്തിയ എൽഡിഎഫ് സ്വതന്ത്രൻ പീലിപ്പോസ് തോമസിനേക്കാൾ 56191 വോട്ടുകളായിരുന്നു വിജയിച്ച ആന്റോ ആന്റണിക്ക് കൂടുതലായി ലഭിച്ചത്. ആന്റോ…
Read Moreമനക്കരുത്തുകൊണ്ട് വൈകല്യത്തെ തോല്പിച്ച് ഉലകം ചുറ്റാൻ ഗിരീഷ്
വൈക്കം: ശാരീരിക പരിമിതികളെ മറികടന്ന് ബൈക്കിൽ സഞ്ചരിച്ച് രാജ്യങ്ങൾ ചുറ്റിക്കാണാൻ പാലക്കാട് ഒലവക്കോട് ബിന്ദു നിവാസിൽ ഗിരീഷ് കുമാർ തയാറായപ്പോൾ ആരും തടഞ്ഞില്ല. കുട്ടിക്കാലത്ത് പോളിയോ ബാധിച്ച് വലതുകാൽ തളർന്നിട്ടും മറ്റുള്ളവരുടെ നിരുത്സാഹപ്പെടുത്തലുകളെ അവഗണിച്ചാണ് വാഹനങ്ങളെ ഗിരീഷ് വരുതിയിലാക്കിയത്. മനക്കരുത്തുകൊണ്ട് ലോറിയും കാറും ജെസിബിയും ബൈക്കും ബുള്ളറ്റും കൊയ്ത്തുമെഷീനുമൊക്കെ ഗിരീഷ് പുഷ്പം പോലെ ഓടിക്കുന്നത് വീട്ടുകാർക്കും നാട്ടുകാർക്കും അറിയാവുന്നതിനാൽ യാത്രയെക്കുറിച്ചു പറഞ്ഞപ്പോൾ എല്ലാവരും ഗിരീഷിനു ധൈര്യം പകർന്നു. റെയിൽവേയിൽ സീനിയർ കൊമേഴ്സ്യൽ ക്ലർക്കായ ഗിരീഷ് 30 വർഷമായി വാഹനങ്ങളുമായി ചങ്ങാത്തത്തിലാണ്. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ജോലി ചെയ്യുന്ന ഗിരീഷ് ഇന്ത്യയുടെ പല ഭാഗത്തും പോയിട്ടുണ്ടെങ്കിലും രാജ്യം മുഴുവനും സഞ്ചരിക്കണമെന്ന ഏറെക്കാലത്തെ മോഹം സാക്ഷാത്കരിക്കുന്നതിനു തടസമായി നിന്നത് നീണ്ട അവധി ലഭിക്കാനുള്ള നടപടിക്രമങ്ങളായിരുന്നു. ഗിരീഷിന്റെ യാത്രയോടുള്ള അഭിനിവേശം അറിയാവുന്ന മേലുദ്യോഗസ്ഥർ 90 ദിവസത്തെ ലീവനുവദിച്ച് പച്ചക്കൊടി കാട്ടിയതോടെ ഗിരീഷിനു…
Read Moreപണയസ്വർണം തിരിച്ചെടുത്തപ്പോൾ മുക്കുപണ്ടം; പരാതിയിൽ കുഴഞ്ഞത് പോലീസ്
എരുമേലി: ബധിരരും മൂകരുമായ ദമ്പതികൾ മൂന്ന് സ്ഥാപനങ്ങളിൽ പണയം വച്ച സ്വർണം തിരിച്ചെടുത്തപ്പോൾ ഒരു ഉരുപ്പടി വ്യാജമാണെന്ന പരാതിയിൽ വാസ്തവം തേടി വട്ടം ചുറ്റിയത് പോലീസ്. ഇന്നലെ രാത്രി ഏഴോടെ എരുമേലിയിലാണ് സംഭവം. പരാതിയിൽ വാസ്തവം കണ്ടെത്താനാകാതെ തലപുകച്ച പോലീസ് ഒടുവിൽ അടുത്ത ദിവസത്തേക്ക് അന്വേഷണം നീട്ടിവച്ചെന്നറിയിച്ച് പരാതിക്കാരെ മടക്കിവിട്ടു. ദമ്പതികൾ മൂന്നു സ്ഥാപനങ്ങളിലായി പണയം വച്ച സ്വർണ വളകൾ ഒരേ ദിവസം തിരിച്ചെടുത്ത് വീട്ടിലെത്തി നോക്കിയപ്പോഴാണ് ഒരു വള മുക്കുപണ്ടം ആണെന്ന് തോന്നിയത് . സംശയം തോന്നിയ സ്ഥാപനത്തിൽ ഇവർ ബന്ധുക്കളുമായെത്തി പരാതിപ്പെട്ടപ്പോൾ മുക്കുപണ്ടം കാട്ടി തട്ടിപ്പിന് ശ്രമിക്കുകയാണോയെന്ന് സ്ഥാപന ഉടമയ്ക്ക് സംശയം. ഒച്ചപ്പാടും ബഹളവുമായതോടെ സ്ഥാപനത്തിന് മുമ്പിൽ ആൾക്കൂട്ടമായി. ഒടുവിൽ പോലീസെത്തി ഇരുകൂട്ടരുമായി തിരിച്ചും മറിച്ചും സംസാരിച്ചിട്ടും മുക്കുപണ്ടം എങ്ങനെ കിട്ടിയെന്നത് വ്യക്തമായില്ല. പണയം സ്വീകരിച്ച സ്ഥാപന ഉടമകൾ തങ്ങൾ ഇടപാടുകാരന് നൽകിയത് അവർ…
Read More