ബിജു കുര്യൻ പത്തനംതിട്ട: ശബരിമല ക്ഷേത്ര നട നാളെ അടയ്ക്കുമെങ്കിലും വിവാദങ്ങൾ മല ഇറങ്ങില്ല. ചരിത്ര നിമിഷങ്ങൾക്കു സാക്ഷ്യംവഹിച്ച ഒരു തീർഥാടനകാലത്തിനാണ് ഇന്നു പരിസമാപ്തിയാകുന്നത്.കഴിഞ്ഞ സെപ്റ്റംബർ 28നു സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിലൂടെയാണ് ശബരിമല വീണ്ടും ശ്രദ്ധേയമായത്. നാളുകൾ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാമെന്ന വിധിയാണ് കോടതിയിൽ നിന്നുണ്ടായത്. കോടതിവിധിക്കെതിരെ ആദ്യദിനങ്ങളിൽ ആരും രംഗത്തെത്തിയില്ലെങ്കിലും വിധിയോടുള്ള വിയോജിപ്പ് പല ഭാഗങ്ങളിൽ നിന്നുണ്ടായി. പന്തളം കൊട്ടാരവും എൻഎസ്എസും 10നും 50നും മധ്യേ പ്രായമുള്ള യുവതികളുടെ ശബരിമല പ്രവേശനത്തെ ശക്തമായി എതിർത്തു രംഗത്തുവന്നതോടെ പിന്തുണയേറി. ഒക്ടോബർ രണ്ടിനു പന്തളത്തുനടന്ന സ്ത്രീകളുടെ നാമജപഘോഷയാത്ര ഒരു തുടക്കമായിരുന്നു. സമരം ഏറ്റെടുക്കാൻ സംഘപരിവാർ സംഘടനകൾ അടക്കം രംഗത്തെത്തി. ആദ്യം മടിച്ചുനിന്ന യുഡിഎഫും പിന്നീട് സജീവമായി. തുലാമാസ പൂജയ്ക്കു നട തുറക്കുന്നതിനു മുന്പായി സമരകോലാഹലങ്ങൾ ശക്തിപ്പെട്ടിരുന്നു. നാമജപഘോഷയാത്രകളിലൂടെ ശബരിമല വിധിക്കെതിരെ പുനഃപരിശോധന ഹർജി…
Read MoreCategory: Kottayam
വിവാഹവാഗ്ദാനം നൽകി വീട്ടമ്മയെ അഞ്ചുവർഷമായി പീഡിപ്പിച്ചയാൾ അറസ്റ്റിൽ
കോട്ടയം: തൃശൂർ സ്വദേശിനിയായ വീട്ടമ്മയെ അഞ്ചു വർഷം ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്കനെ പോലീസ് പിടികൂടി. ഭർത്താവ് മരിച്ചുപോയ വീട്ടമ്മയെ വിവാഹവാഗ്ദാനം നൽകി കഴിഞ്ഞ അഞ്ചു വർഷമായി പീഡിപ്പിക്കുകയായിരുന്നു. കോട്ടയം വെള്ളൂപ്പറന്പ് സ്വദേശിയും ബെസ്റ്റ് കണ്ട്രോൾ സ്ഥാപന മാനേജരുമായ അശോക് ബാബു (42)വാണു അറസ്റ്റിലായത്. ബുക്സ് ഗസ്റ്റ് ഹൗസിലെത്തിച്ചു പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്ത പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.
Read Moreനിയന്ത്രണം വിട്ട ഓട്ടോയിൽ നിന്നു ചാടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് റോഡിൽ തലയിടിച്ച് മരിച്ചു
ചെറുതോണി: നിയന്ത്രണം വിട്ട ഓട്ടോയിൽ നിന്നും ചാടി രക്ഷപെടാൻ ശ്രമിച്ച യുവാവ് റോഡിൽ തലയിടിച്ച് മരിച്ചു. പുന്നയാർ കറുപ്പിള്ളിൽ സോജൻ ടോമി (24) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ കഞ്ഞിക്കുഴി പുന്നയാറിലായിരുന്നു അപകടം. വാഹനത്തിൽ നിന്നും എടുത്തു ചാടിയതിനെ തുടർന്ന് റോഡിൽ വീണു പരിക്കേറ്റ സോജനെ തൊടുപുഴയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
Read Moreആസിഡ് ആക്രമണം; കുട്ടിയുടെ കാഴ്ച നഷ്ടപ്പെടാൻ സാധ്യതയെന്നു ഡോക്ടർമാർ; ആസിഡ് ആക്രമത്തെക്കുറിച്ച് കുട്ടികളുടെ മാതാവ് പറയുന്നതിങ്ങനെ…
ഗാന്ധിനഗർ: ഭാര്യയുടേയും നാലു മക്കളുടെയും ദേഹത്ത് ആസിഡ് വീണു ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ രണ്ട് കണ്ണിന്റെയും കോർണിയ (കറുത്ത ഭാഗം)യ്ക്കു മുറിവുളളതിനാൽ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുവാൻ സാധ്യതയുണ്ടെന്ന് ചികിത്സയ്ക്ക് നേതൃത്വം നൽകുന്ന ഡോക്്ടർമാർ അറിയിച്ചു. പിറവം രാമമംഗലം മൂട്ടമലയിൽ റെനിയുടെ ഭാര്യ സ്മിത (35), മക്കളായ നെവിൻ (14), സ്മിന (13) സ്മിജു (12) സ്മിനു(5) എന്നിവരെയാണ് റെനി ആസിഡ് ഒഴിച്ച് പൊള്ളലേപ്ച്ചിത്. വ്യാഴാഴ്ച പുലർച്ചെ മൂന്നിനു രാമമംഗലത്ത് സ്മിത താമസിക്കുന്ന ഒറ്റമുറി വിട്ടിലായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് സ്മിത പറയുന്നതിങ്ങനെ: കൂലിപ്പണിക്കാരനായ റെനി എന്നും മദ്യപിച്ചെത്തി ബഹളം വയ്ക്കുക പതിവായിരുന്നു. ഇയാളിൽനിന്നു മാറി താമസിക്കുവാൻ തീരുമാനിച്ചു. കുട്ടികൾക്ക് ഭക്ഷണം നൽകുവാനും കിടക്കുവാനും മാർഗമില്ലാതിരുന്നതിനാൽ നെവിൻ പഠിക്കുന്ന പിറവം സെന്റ് ജോസഫ് ഹൈസ്കൂളിലെ ഫിസിക്കൽ അധ്യാപകൻ പി.പി. ബാബുവിന്റെ നേതൃത്വത്തിൽ ഇവർക്ക് ഒരു വീട് നിർമ്മിച്ച് നൽകുവാൻ തീരുമാനിച്ചു.…
Read Moreഏറ്റുമാനൂർനഗരസഭയുടെ സ്വപ്ന പദ്ധതിയായ കോംപ്ലക്സിന്റെയും തിയറ്റർ സമുച്ചയത്തിന്റെയും നിർമാണം ഉടൻ
ഏറ്റുമാനൂർ: നഗരസഭയുടെ സ്വപ്ന പദ്ധതിയായ കോംപ്ലക്സിന്റെയും തിയറ്റർ സമുച്ചയത്തിന്റെയും നിർമാണം ഉടൻ ആരംഭിക്കും. കേന്ദ്രസർക്കാർ അംഗീകൃത ഏജൻസിയെ ഏൽപ്പിക്കാൻ നഗരസഭാ കൗണ്സിൽ നീക്കം ആരംഭിച്ചു. രണ്ട് അക്രഡിറ്റഡ് ഏജൻസികളാണു കെട്ടിടം നിർമിക്കാനായി സമ്മതപത്രം നൽകിയിരിക്കുന്നത്. കേരള സംസ്ഥാന കണ്സ്ട്രക്ഷൻ കോർപ്പറേഷൻ നാലര ശതമാനവും കേന്ദ്രസർക്കാർ അംഗീകൃത ഏജൻസിയായ വാപ്കോസ് മൂന്ന് ശതമാനവും സൂപ്പർവൈസറി ചാർജ് ഉയർത്തിക്കാട്ടിയാണു കത്ത് നൽകിയിരിക്കുന്നത്. നിരക്ക് കുറച്ചു കാണിച്ച വാപ്കോസിന് നിർമാണ ചുമതല നൽകാമെന്നു കഴിഞ്ഞദിവസം കൂടിയ കൗണ്സിൽ യോഗത്തിൽ തീരുമാനിക്കുകയായിരുന്നു. കെയുആർഡിഎഫ്സിയിൽ നിന്നുമാണു കെട്ടിടം നിർമിക്കാനുള്ള പതിനഞ്ച് കോടി രൂപ വായ്പ എടുത്തിരിക്കുന്നത്. ഒരു മാസത്തിനകം തറക്കല്ലിടാനാണ് നഗരസഭയുടെ തീരുമാനം. നഗരഹൃദയത്തിൽ തന്നെ പണിയുന്ന കെട്ടിടത്തിൽ രണ്ട് തീയറ്ററുകളാണ് ഉണ്ടാകുന്നത്. സെൻട്രൽ ജംഗ്ഷനിൽ എംസി റോഡ് സൈഡിനും ചിറക്കുളത്തിനും നടുവിലായി സ്വകാര്യ ബസ് സ്റ്റാൻഡിനുള്ളിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണു കെട്ടിടം നിർമിക്കുന്നത്. മൂന്ന്…
Read Moreകേരളത്തിലും ജെല്ലിക്കെട്ട്! നൂറ്റാണ്ടുകളായി പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച് ഇവിടെ ജല്ലിക്കെട്ട് നടക്കുന്നുണ്ട്
ദ്രാവിഡ ജനങ്ങളുടെ വീരവിളയാട്ടമായ ജല്ലിക്കെട്ട് തമിഴ്നാട്ടിലെ ഗ്രാമങ്ങളിൽ മാത്രമാണ് നടക്കുന്നതെന്നാണ് കേരളത്തിലെ സാമാന്യചിന്ത. എന്നാൽ മുടക്കംകൂടാതെ ജെല്ലിക്കെട്ടു നടക്കുന്ന ഒരു ഗ്രാമമുണ്ട് കേരളത്തിൽ മൂന്നാർ വട്ടവട. നൂറ്റാണ്ടുകളായി പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച് ഇവിടെ ജല്ലിക്കെട്ട് നടക്കുന്നുണ്ട്. മറയൂർ മലനിരകളിലെ കാന്തല്ലൂർ മന്നവൻചോലവഴി 30 കിലോമീറ്റർ യാത്രചെയ്ത് എത്താവുന്നതും മൂന്നാറിൽനിന്ന് 45 കിലോമീറ്റർ അകലയുള്ള വട്ടവട ഗ്രാമത്തിലെ തലവാസൽ എന്ന സ്ഥലത്താണ് നൂറ്റാണ്ടുകളായി ജല്ലിക്കെട്ട് നടക്കുന്നത്. കേരളത്തിലെ ഓണത്തിനു സമാനമായി തമിഴനാടിന്റെ ദേശീയ ഉത്സവമായ പൊങ്കൽ നാലുദിവസമാണ് ആഘോഷിക്കുന്നത്. മാർഗഴി (ധനു) മാസത്തിലെ അവസാനദിവസം ബോഗി പൊങ്കൽ എന്നും തൈമാസം (മകരം) ഒന്നാം തീയതി തൈപൊങ്കൽ എന്നും രണ്ടാംദിവസം മാട്ടുപൊങ്കൽ എന്നും മൂന്നാംദിവസം കാണിപൊങ്കൽ എന്നും അറിയപ്പെടും. ഇതിൽ മാട്ടുപൊങ്കൽ ദിവസമാണ് തമിഴ്നാട്ടിലും കേരളത്തിലെ അതിർത്തി ഗ്രാമമായ വട്ടവടയിലും ജല്ലിക്കെട്ട് അരങ്ങേറുത്. 450 വർഷംമുന്പ് മധുരയിൽനിന്നും തന്പുരാൻചോലവഴി സഹ്യന്റെ കിഴക്കൻ…
Read Moreനടക്കാൻ ബുദ്ധിമുട്ടുണ്ടെന്നോർത്ത് ഇനി വിനോദ് വിഷമിക്കില്ല! വിനോദിന്റെ കരളായി ഇനി ദേവികാ സംഗീതം
കുമരകം: നടക്കാൻ ബുദ്ധിമുട്ടുണ്ടെന്നോർത്ത് ഇനി വിനോദ് വിഷമിക്കില്ല, കാരണം താങ്ങിപ്പിടിക്കാൻ ഒരു കരം ഇനി എപ്പോഴും തൊട്ടടുത്തുണ്ട്. പോളിയോ രോഗം കവർന്നെടുത്തുകൊണ്ടുപോയ തന്റെ സൗഭാഗ്യങ്ങളൊക്കെ ഇനി ദേവികയിലൂടെ തിരികെ പിടിക്കാമെന്ന സന്തോഷത്തിലാണ് ഈ യുവാവ്. പോളിയോ രോഗത്താൽ ശരീരം തളർന്ന വിനോദിന് ദേവിക ജീവിത സഖിയായപ്പോൾ ആശംസയുമായി ഏറെപ്പേരെത്തി. ഇന്നലെ രാവിലെ 11ന് കുമരകം പുതിയകാവ് ക്ഷേത്രത്തിലായിരുന്നു കുമരകം കുമർത്തുംതറ വിനോദ് (40) സഹോദരി ബിന്ദുവിന്റെ കൈത്താങ്ങോടെ മലപ്പുറം ചേറാട്ടുകുഴി പടിഞ്ഞാറേപ്പാട്ട് ദേവിക (36)യുടെ കഴുത്തിൽ വരണമാല്യം ചാർത്തിയത്. കുമരകം ആറ്റാമംഗലം പള്ളിക്കു സമീപം കുമർത്തുംതറ പരേതനായ വാസപ്പന്റെയും മണിയമ്മയുടെയും നാലു മക്കളിൽ ഇളയവനാണ് വിനോദ്. കോട്ടയം സിഎംഎസ് കോളജിൽനിന്നു ഡിഗ്രി കഴിഞ്ഞ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന കൃഷിഭവനിൽ ജോലിയിൽ പ്രവേശിക്കുന്നതു വരെ വിനോദിന് ആരോഗ്യ പ്രശ്നങ്ങൾ ഒന്നു തന്നെ ഇല്ലായിരുന്നു. 2000ൽ ആണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്.…
Read Moreതളരാത്ത പോരാട്ടവീര്യവുമായി 76ലും മെഡലുകൾ വാരിക്കൂട്ടി എ.ജെ. മാത്യുവെന്ന മുണ്ടക്കയം കാരുടെ മാത്തച്ചൻചേട്ടൻ
കാഞ്ഞിരപ്പള്ളി: തളരാത്ത പോരാട്ട വീര്യവുമായി പ്രായത്തെ തോൽപ്പിച്ച് മെഡലുകൾ വാരിക്കൂട്ടുകയാണ് മാത്തച്ചൻചേട്ടൻ എന്ന മുണ്ടക്കയം പറത്താനം ഇലഞ്ഞിമറ്റം എ.ജെ. മാത്യുവെന്ന 76കാരൻ. കോഴിക്കോട് നടന്ന കേരള മാസ്റ്റേഴ്സ് അത്ലറ്റിക് ചാന്പ്യൻ ഷിപ്പിൽ 75-80 കാറ്റഗറിയിൽ 5000 മീറ്റർ നടത്ത മത്സരത്തിൽ ഒന്നാം സ്ഥാനവും സ്വർണമെഡലും നേടി. 100, 200, 400 മീറ്റർ ഓട്ടമത്സരത്തിൽ രണ്ടാം സ്ഥാനവും മെഡലും കരസ്ഥമാക്കി. മാത്തച്ചന്റെ മത്സര ആവേശം ഇവിടം കൊണ്ടും തീരുന്നില്ല. മുൻ വർഷങ്ങളിൽ നടത്തത്തിലും ഓട്ടത്തിലും സ്വർണങ്ങൾ നേടിയിരുന്നു. പാലാ വിളക്കുമാടം സെന്റ് ജോസഫ് സ്കൂളിലെ മൈതാനത്തു നിന്നും മത്സരിച്ച് തുടങ്ങിയ മാത്തച്ചൻ നാഷണൽ ചാന്പ്യനും നിരവധി മെഡലുകളും വാരിക്കൂട്ടി. കോളജ് വിദ്യാഭ്യാസത്തിനു ശേഷം ചെന്നൈയിൽ എംഎസ്പി പോലീസ് ഓഫീസറായി ജോലി ലഭിച്ചു. പോലീസുകാരുടെ ട്രെയിനറായിരുന്നു ഇദേഹം. 35 വർഷമായി മുടങ്ങാതെ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ഒാട്ടോ പാഴ്സ് അസോസിയേഷൻ കോട്ടയം…
Read Moreഅതിർത്തി കടത്തി വിടാതെ കാവലാളായി ഋഷിരാജ് സിംഗ്; എക്സൈസ് സംസ്ഥാന കായികമേളയിൽ വയനാടിന്റെ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി എക്സൈസ് കമ്മീഷണർ
കോട്ടയം: ഗ്രൗണ്ടിലും ക്യാപ്റ്റനായി ഋഷിരാജ് സിംഗ്. എക്സൈസ് സംസ്ഥാന കലാ കായിക മേളയ്ക്ക് തുടക്കം കുറിച്ച് മാന്നാനം സെന്റ് എ്രഫേംസ് സ്കൂൾ മൈതാനത്ത് നടന്ന ക്രിക്കറ്റ് മത്സരത്തിലാണ് എക്സൈസ് വകുപ്പ് കമ്മീഷണർ ഋഷി രാജ് സിംഗ് വയനാട് ജില്ലാ ക്യാപ്റ്റനായി ഗ്രൗണ്ടിൽ ഇറങ്ങിയത്. ആലപ്പുഴ ജില്ലയുമായിട്ടായിരുന്നു മത്സരം. ടോസിൽ ആലപ്പുഴ ടീമിന് ബാറ്റിംഗും വയനാട് ടീമിന് ബൗളിംഗുമാണ് കിട്ടിയത്. മിഡിൽ ഫിൽഡിംഗ് പൊസിഷനിലാണ് ഋഷിരാജ് സിംഗ് സ്ഥാനമുറപ്പിച്ചത്. ആദ്യ ഓവറിൽ തന്നെ മൂന്നാം ബോളിൽ ആലപ്പുഴയുടെ ഗോപീ ക്യഷ്ണനെ ഒൗട്ടാക്കി വയനാട് ടീം കുതിപ്പ് തുടങ്ങി. എന്നാൽ രണ്ടാം ഓവറിൽ ആലപ്പുഴയിലെ ബാറ്റിൽ നിന്നും സിക്സ് പറന്നതോടെ അദേഹം തന്നെ ടീം അംഗങ്ങളെ വിളിച്ച് കൂട്ടി തന്ത്രങ്ങൾ മെനഞ്ഞു. ഓരോ ബോളിലും തന്റെ ടീം അംഗങ്ങളെ പ്രോത്സാഹിപ്പിക്കാൻ അദേഹം മറന്നില്ല. നാലാം ഓവറിൽ മെഡിൽ സ്റ്റംപ് രണ്ടായി…
Read Moreകലാകായികമേളയുടെ ലഹരിയിൽ എക്സൈസ്; കോട്ടയത്ത് നടക്കുന്ന സംസ്ഥാന മേളയ്ക്ക് ഇന്ന് തുടക്കം; സമാപന സമ്മേളനം 20ന് നെഹ്റുസ്റ്റേഡിയത്തിൽ
കോട്ടയം: എക്സൈസ് സംസ്ഥാന കലാകായികമേളയ്ക്ക് കോട്ടയത്തെ വിവിധ സ്ഥലങ്ങളിൽ ഇന്ന് തുടക്കമായി. 20ന് സമാപിക്കും. നെഹ്റു സ്റ്റേഡിയം, രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം, ദർശന ഓഡിറ്റോറിയം, മാന്നാനം സെന്റ് എഫ്രേംസ് സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലാണു കലാ കായിക മേള നടക്കുന്നത്. നാളെ രാവിലെ 8.30ന് നെഹ്റു സ്റ്റേഡിയത്തിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ കായികമേളയുടെ ഉദ്ഘാടനം നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും. എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ജി. ചന്തു, അഡീഷണൽ എക്സൈസ് കമ്മീഷണർ ഡി. രാജീവ്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എം എൽഎമാരായ സി.കെ. ആശ, പി.സി. ജോർജ്, ഡോ. എൻ. ജയരാജ്, കെ.എം. മാണി, മോൻസ് ജോസഫ്, കെ. സുരേഷ് കുറുപ്പ്, സി.എഫ്. തോമസ്, ജോസ് കെ. മാണി എംപി, കോട്ടയം ഡെപ്യുട്ടി എക്സൈസ് കമ്മീഷണർ എ.…
Read More