ചങ്ങനാശേരി: സഹപാഠിക്കായി ഒരു രൂപ നീക്കിവച്ചു. അ തൊരു നിക്ഷേപമായി വളർ ന്നപ്പോൾ പൂവണിഞ്ഞത് ഒരു വീടെന്ന സ്വപ്നം. ചങ്ങനാശേരി സെന്റ് ജോസഫ്സ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ഒരു വർഷം സ്വരൂപിച്ച ആറുലക്ഷം രൂപ വിനിയോഗിച്ചാണ് സഹപാഠിക്ക് ഭവനമൊരുക്കിയത്. സ് കൂളിന്റെ ശതോത്തര രജത ജുബിലി സ്മാരകമായാണ് സഹപാഠിക്ക് വീട് ഒരുക്കിയത്. അനഘ എന്ന വിദ്യാർഥിനിക്കാണ് വീടുവച്ചു നൽകിയത്. ജുബിലിവർഷാരംഭത്തിൽ സഹപാഠിക്കൊരു വീട് എന്ന പദ്ധതി വിഭാവനം ചെയ്ത് എല്ലാവരുടെയും സംഭാവന ഇക്കാര്യത്തിനായി നിക്ഷേപിക്കുകയായിരുന്നു. ആകെ ലഭിച്ച പതിനൊന്ന് അപേക്ഷകളിൽ ഏറ്റവും അർഹതയുണ്ടെന്ന് കണ്ടെത്തിയ വിദ്യാർഥിനിക്കാണ് വീട് നൽകിയത്. പദ്ധതിയുടെ സാക്ഷാത്കാരത്തിനായി രണ്ട് ഭക്ഷ്യമേളകൾ സംഘടിപ്പിച്ചു. കത്തീഡ്രൽ വികാരി ഫാ.കുര്യൻ പുത്തൻപുര, നഗരത്തിലെ വ്യാപാരി തൂന്പുങ്കൽ കുഞ്ഞച്ചി, തിരുപ്പൂർ തുണി മില്ലിലെ മലയാളി സമാജം, സ്കൂളിലെ അധ്യാപകർ എന്നിവരുടെ സഹായസഹകരണം കൂടിയായപ്പോൾ മനോഹരമായ…
Read MoreCategory: Kottayam
കെവിൻ കൊലക്കേസ്; ജനുവരി 24 വാദം തുടങ്ങും; മുഴുവൻ പ്രതികളും 24ന് കോടതിയിൽ ഹാജരാകണം
കോട്ടയം: കെവിൻ കൊലക്കേസിൽ ജനുവരി 24 വാദം തുടങ്ങും. കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിലെ 13 പ്രതികളിൽ ഏഴ് പേർ ജാമ്യത്തിലും ആറുപേര്‍ റിമാൻഡിലുമാണ്. മുഴുവൻ പ്രതികളും 24ന് കോടതിയിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചു. പ്രണയിച്ചു വിവാഹം കഴിച്ച കെവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ വർഷം മേയ് 27നാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. കെവിന്റെ വീടാക്രമിച്ചാണ് കെവിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയത്. പിന്നീട് പുനലൂർ ചാലിയേക്കരയിൽ തോട്ടിൽനിന്നുമാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്.
Read Moreസഹോദരനും സഹോദരിയും തമ്മിലുള്ള പിണക്കം തീർക്കാൻ പോയയാൾ ഒടുവിൽ ഹോസ്പിറ്റലിൽ; കിടങ്ങൂരിൽ നടന്ന സംഭവബഹുലമായ കഥയിങ്ങനെ….
കോട്ടയം: മദ്യലഹരിയിൽ കാട്ടിക്കൂട്ടിയ വികൃതിയിൽ കല്ലിനിടിച്ചു മധ്യവയസ്കനു പരിക്കേറ്റു. സഹോദരനും സഹോദരിയും തമ്മിലുള്ള പിണക്കം തീർക്കാൻ ഫോണിൽ സംസാരിക്കാൻ ആവശ്യപ്പെട്ടത് ഇഷ്ടപ്പെട്ടില്ല. പിന്നെ നടന്നത് വാക്കേറ്റവും ഉരുട്ടിപ്പിടുത്തവും കല്ലിനിടിയും. കിടങ്ങൂരിലാണ് സംഭവം. കട്ടച്ചിറ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കൊട്ടാരക്കര സ്വദേശികളായ ബന്ധുക്കൾ തമ്മിലുണ്ടായ അടിപിടിക്ക് കാരണം അന്വേഷിച്ചപ്പോൾ പുറത്തു വന്നത് മദ്യലഹരിയിൽ നടന്ന സംഭവങ്ങൾ. കല്ലിനിടിയേറ്റയാളും സഹോദരിയും തമ്മിൽ പിണക്കത്തിലാണ്. സഹോദരീ ഭർത്താവിന്റെ അനുജനുമായുണ്ടായ വഴക്കാണ് കല്ലിനിടിയിൽ കലാശിച്ചത്. കിടങ്ങൂരിലെ ബാറിൽ നിന്ന് മദ്യപിച്ച് പുറത്തിറങ്ങിയപ്പോഴാണ് ഇരുവരും കണ്ടുമുട്ടിയത്. സഹോദരിയുമായുള്ള പിണക്കം തീർക്കാൻ അനുജന്റെ ഫോണിൽ നിന്ന് വിളിച്ച് സംസാരിക്കാൻ ആവശ്യപ്പെട്ടു. ഇത് മറ്റേയാൾക്ക് ഇഷ്ടപ്പെട്ടില്ല. ‘എനിക്കിപ്പം സൗകര്യമില്ല സംസാരിക്കാൻ ’എന്നു പറഞ്ഞതോടെ സഹോദരിയുടെ അനുജന് ദേഷ്യം വന്നു. ഇതോടെ രണ്ടുപേരും തമ്മിൽ വാക്കു തർക്കമായി. ഇതിനിടെ ഒരാൾ മറ്റേയാളുടെ കഴുത്തിൽ കുത്തിപ്പിടിച്ചു. ശ്വാസംപോലും വിടാൻ കഴിയാത്ത…
Read Moreലോഡ്ജിൽ വിഷം കഴിച്ചനിലയിൽ കണ്ടെത്തിയ ഇടുക്കി സ്വദേശികളായ ദമ്പതികൾ അപകടനില തരണംചെയ്തു; വിഷയം കഴിക്കാനുള്ള കാരണത്തെക്കുറിച്ച് പോലീസ് പറയുന്നത്
ഗാന്ധിനഗർ: മെഡിക്കൽകോളജിനു സമീപത്തെ ലോഡ്ജിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ ദന്പതികൾ അപകട നില തരണം ചെയ്തു. ഇടുക്കി ചെറുതോണി ഇല്ലിക്കൽ ജോണിയുടെ മകൻ പ്രിൻസ് (27), ഭാര്യ ഇടുക്കി തടിയാംപാട് സ്വദേശിനി അന്പിളി (26) എന്നിവരെയാണ് ഇന്നലെ ലോഡ്ജിൽ നിന്ന് പോലീസ് എത്തി മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. പോലീസ് ഇന്ന് ഇവരുടെ മൊഴിയെടുക്കും. എറണാകുളത്തുള്ള കന്പനിയിൽ കൊടുക്കാനുള്ള മൂന്നു ലക്ഷം രൂപയുമായി വീട്ടിൽ നിന്ന് പുറപ്പെട്ടതാണെന്നും പിന്നീട് ഇവരെക്കുറിച്ച് ഒരു വിവരവുമില്ലെന്നുമാണ് ബന്ധുക്കൾ നല്കുന്ന വിവരം. വിഷം കഴിച്ച വിവരം മെസേജായിട്ട് പ്രിൻസിന്റെ കോഴിക്കോടുള്ള യുവതിയായ ബന്ധുവിന്റെ ഫോണിലേയ്ക്ക് എത്തി. ഇവർ പ്രിൻസിന്റെ ബന്ധുക്കളെ വിവരമറിയിക്കുകയും അവർ ഹോട്ടൽ അധികൃതർക്ക് വിവരം കൈമാറുകയും ചെയ്തു. ഹോട്ടൽ അധികൃതർ ഗാന്ധിനഗർ പോലീസിൽ വിവരമറിയിച്ചു. പോലീസെത്തിയപ്പോൾ മുറി അകത്ത് നിന്ന് പൂട്ടിയിരുന്നതിനാൽ വാതിൽ ചവിട്ടിപ്പൊളിച്ച് ഇരുവരെയും മെഡിക്കൽ കോളജിലെ…
Read Moreശബരിമല നട 20ന് അടയ്ക്കും ; പന്തളം രാജപ്രതിനിധി സന്നിധാനത്ത്, ചടങ്ങുകൾക്ക് നേതൃത്വം നൽകും
ശബരിമല: മകരവിളക്ക് ഉത്സവത്തിനുശേഷം ശബരിമല ക്ഷേത്രനട 20ന് അടയ്ക്കും. നാളെ രാവിലെവരെ മാത്രമേ ഭക്തര്‍ക്ക് നെയ്യഭിഷേകം ചെയ്യാന്‍ സാധിക്കുകയുള്ളൂ. അന്നേ ദിവസം കളഭപൂജയുണ്ട്. 18നുശേഷം നെയ്യഭിഷേകം ഉണ്ടായിരിക്കുന്നതല്ലെന്ന് തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. 19നു മറ്റു പൂജകളെല്ലാം നടക്കും. 19ന് രാത്രി നട അടച്ചശേഷം മാളികപ്പുറത്ത് ഗുരുതി നടക്കും. 20നു രാവിലെ രാജപ്രതിനിധിയ്ക്ക് മാത്രമേ പ്രത്യേക ദര്‍ശനം ഉണ്ടാകുകയുള്ളൂ. അഭിഷേകവും ഗണപതിഹോമവും ഉണ്ടാകും. തുടര്‍ന്ന് മേല്‍ശാന്തി അയ്യപ്പവിഗ്രഹത്തില്‍ ശിരോവസ്ത്രം അണിയിച്ച് കൈയില്‍ അമ്പും വില്ലും നല്കി രാജപ്രതിനിധിയുമായി കൂടിക്കാഴ്ച ഒരുക്കും. സന്നിധാനത്തെ ചടങ്ങുകള്‍ക്കുശേഷം രാജപ്രതിനിധി പമ്പയില്‍ എത്തി തിരുവാഭരണത്തോടൊപ്പം യാത്രതുടരും. തിരുവാഭരണ മടക്കയാത്ര 22-ന് വൈകുന്നേരം അഞ്ചിന് ആറന്മുള കൊട്ടാരത്തില്‍ എത്തും. 23-ന് പുലര്‍ച്ചെ ആറന്മുളയിൽ നിന്നും പുറപ്പെട്ട് എട്ടോടെ പന്തളം കൊട്ടാരത്തില്‍ എത്തും. ശബരിമല: ആചാരങ്ങള്‍ പാലിച്ച് രാജപ്രതിനിധി മൂലംനാള്‍ രാഘവ വര്‍മയും പരിവാരങ്ങളും മല…
Read Moreപാലക്കാട് മോഷണത്തിന് അറസ്റ്റിലായപ്പോൾ പുറത്ത് വന്നത് പൊൻകുന്നത്തെ മാല മോഷണക്കേസ്; ബൈക്കിലെത്തി മോഷണം നടത്തിയതിനെക്കുറിച്ച് പ്രതികൾ പറഞ്ഞതിങ്ങനെ…
പൊൻകുന്നം: ബൈക്കിലെത്തി യുവതിയുടെ മാലപറിച്ചോടിയ കേസിലെ പ്രതികൾ അറസ്റ്റിൽ. കോട്ടയം വെള്ളൂർ പാറേപ്പറന്പിൽ റെലിൻ ജോസഫ് (24), പാലക്കാട് പുതുക്കോട് കർപ്പേട്ട പറക്കുന്നിൽ വീട്ടിൽ അബ്ദുൾ സലാം(23) എന്നിവരാണ് അറസ്റ്റിലായത്. പാലക്കാട് ആലത്തൂരിൽ ഒരു കേസിൽ ഇവർ പിടിയിലായിരുന്നു. അവിടെ പോലിസ് ചോദ്യം ചെയ്തതിൽ നിന്നാണ് പൊൻകുന്നത്തെ ബൈക്കിലെത്തി യുവതിയുടെ മാലപറിച്ചോടിയ കേസ് തെളിഞ്ഞത്. വ്യാപാര സ്ഥാപനത്തിൽ സാധനം വാങ്ങാനെത്തിയ യുവാക്കൾ യുവതിയുടെ കഴുത്തിൽ കിടന്നിരുന്ന നാലു പവനോളം വരുന്ന മാല പൊട്ടിച്ച് ബൈക്കിൽ രക്ഷപെടുകയായിരുന്നു. പൊൻകുന്നം ഇരുപതാം മൈലിൽ ഈറ്റക്കൽ പ്രസാദിന്റെ ഭാര്യ രാധാമണിയുടെ മാലയാണ് യുവാക്കൾ പൊട്ടിച്ചോടിയത്. കഴിഞ്ഞ മാസം 26ന്, രാത്രി 8.45 ഓടെ ദേശിയ പാത 20 -ാം മൈലിൽ ചായക്കടയും ചില്ലറ സാധനങ്ങളും വിൽപന നടത്തുന്ന കടയിലാണ് സംഭവം. ബൈക്കിലെത്തിയ രണ്ടു പേർ കടയിൽ എത്തി സിഗരറ്റ് ചോദിച്ചു. ഇതിനിടെ…
Read Moreതുമ്പായി സൈക്കിളും ചെരുപ്പും..! തുരുത്തിയിലെ അഭിഭാഷകന്റെ വീട്ടിലെ മോഷണത്തിലെ അന്വേഷണം ഊർജിതമാക്കി പോലീസ്
ചങ്ങനാശേരി: തുരുത്തിയിൽ അഭിഭാഷകന്റെ വീട് കുത്തിപ്പൊളിച്ച് പത്തു പവൻ സ്വർണാഭരണങ്ങളും വിവിധ രേഖകൾ അടങ്ങിയ ബാഗും വസ്ത്രങ്ങളും മോഷ്ടിച്ച കേസിൽ അന്വേഷണം ഉൗർജിതമാക്കി. തുരുത്തി പള്ളിക്കു സമീപം എംസി റോഡിനോടു ചേർന്നുള്ള കല്ലുകളം ജോസഫുകുട്ടിയുടെ വീട്ടിലാണ് ചൊവ്വാഴ്ച മോഷണം നടന്നത്. ജോസഫുകുട്ടിയും ഭാര്യയും മകനും ചൊവ്വാഴ്ച രാവിലെ കാർമാർഗം എറണാകുളത്ത് പോയി മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം മനസിലായത്. വീടിന്റെ പ്രധാന വാതിൽ കുത്തിപ്പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും ചെക്ക്ബുക്ക്, ആധാർ കാർഡ്, പാസ്ബുക്കുകൾ എന്നിവ അടങ്ങിയ ബാഗുമാണ് കവർച്ച ചെയ്തത്. മറ്റൊരു മുറിയിൽ സൂക്ഷിച്ചിരുന്ന മകന്റെ പുതിയ ബാഗും മൂന്നു ഷർട്ടുകളും മോഷണം പോയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഈ വീടിനു സമീപത്ത് ഈര സ്വദേശി മോനിച്ചൻ വാടകയ്ക്കു താമസിക്കുന്ന വീട്ടിൽ ജനാല പൊളിച്ചു മോഷണശ്രമം നടന്നിരുന്നു. ഇവിടെ നിന്നും മോഷ്ടാവിന്റേതെന്നു സംശയിക്കുന്ന സൈക്കിളും ചെരിപ്പുകളും…
Read Moreകോട്ടയം നഗരത്തിൽ അനാശാസ്യ സംഘങ്ങൾ വീണ്ടും തലപൊക്കി; കുടുംബത്തോടൊപ്പം നടന്നുപോയ സ്ത്രീയെ അനാശാസ്യത്തിൽപ്പെട്ടെ യുവതി തട്ടിക്കൊണ്ടുപോകാൻ ശ്രമം; കെഎസ്ആർടിസിക്ക് സമീപം നടന്ന സംഭവം ഞെട്ടിക്കുന്നത്
കോട്ടയം: നഗരത്തിൽ കുറെ നാളായി ഒതുങ്ങിക്കഴിഞ്ഞ അനാശാസ്യ സംഘങ്ങൾ വീണ്ടും തലപൊക്കി. കഴിഞ്ഞ ദിവസം ഇവരുടെ അഴിഞ്ഞാട്ടം വഴിയെ നടന്നു വന്ന ഒരു സ്ത്രീക്കു നേരേയായിരുന്നു. ഇടപെട്ട പൊതുപ്രവർത്തകനായ യുവാവിനെ കള്ളക്കേസിൽ കുടുക്കാനും ശ്രമം നടന്നെന്ന് ആരോപണം. കെഎസ്ആർടിസിക്ക് സമീപം കടയിലേക്ക് റോഡ് കുറുകെ കടന്ന യുവതിയെ അനാശാസ്യ സംഘത്തിൽപ്പെട്ട സ്ത്രീകൾ തടഞ്ഞു വച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. ഭർത്താവും കുട്ടികളും ആദ്യം റോഡ് കുറുകെ കടന്നു. വാഹനം വന്നതിനാൽ യുവതിക്ക് അവർക്കൊപ്പം റോഡ് കുറുകെ കടക്കാനായില്ല. പിന്നീട് തനിയെ റോഡ് കുറുകെ കടന്നെത്തിയ യുവതിയെ തടഞ്ഞു നിർത്തി തങ്ങൾക്കൊപ്പം വരാൻ അനാശാസ്യ സംഘത്തിലെ സ്ത്രീ ശ്രമിച്ചു. ഓട്ടോയിലേക്ക് പിടിച്ചുകയറ്റാനും ശ്രമം നടന്നു. നിങ്ങൾ ഉദ്ദേശിക്കുന്നയാളല്ല എന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും മറ്റേസ്ത്രീ ബലം പ്രയോഗിച്ചതോടെയാണ് ഭർത്താവ് എത്തിയത്. ഇതോടെ വാക്കുതർക്കമായി. ഇതിനിടെ അനാശാസ്യ സംഘത്തിലെ മറ്റു സ്ത്രീകളും പുരുഷൻമാരും…
Read Moreഅടുത്ത സീസണോടെ അടിമുടി മാറാനൊരുങ്ങി ശബരിമല; നിലയ്ക്കലിൽ 35,000 അയ്യപ്പഭക്തർക്ക് വിരി വയ്ക്കാൻ സൗകര്യം; ഹില്‍ ടോപ്പില്‍ നിന്ന് പമ്പയിലേക്ക് പാലം;നിലയ്ക്കല്‍ – പമ്പ സൗജന്യ യാത്രാ സൗകര്യം
ശബരിമല: ശബരിമല തീർഥാടനത്തിന്റെ ബേസ് ക്യാന്പായ നിലയ്ക്കലില്‍ 35,000 ഭക്തര്‍ക്ക് വിരിവയ്ക്കാനും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുമുള്ള സ്ഥിരം സൗകര്യങ്ങള്‍ അടുത്ത മണ്ഡല കാലത്തിനു മുന്‍പായി ഏര്‍പ്പെടുത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍. പമ്പയില്‍ ഹില്‍ ടോപ്പില്‍ നിന്നും ഗണപതി അമ്പലത്തിലേക്കുള്ള പാലം നിര്‍മിക്കുമെന്നും നിലയ്ക്കല്‍ – പമ്പ റൂട്ടില്‍ സൗജന്യ യാത്രാസൗകര്യം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഈ തീർഥാടനകാലത്തെ മണ്ഡലമകരവിളക്ക് ഉത്സവ സമാപനത്തിന്റെ പശ്ചാത്തലില്‍ പൊതുവിലയിരുത്തല്‍ നടത്തുകയായിരുന്നു അദ്ദേഹം. സീതത്തോട് ജലവിതരണ പദ്ധതിക്ക് ഇതിനകം 105 കോടി രൂപ സര്‍ക്കാര്‍ മാറ്റിവച്ചിട്ടുള്ളതായും പത്മകുമാർ പറഞ്ഞു.ഇത്തവണത്തെ മണ്ഡല മകരവിളക്ക് ഉത്സവത്തിന് മാസങ്ങള്‍ക്കു മുന്‍പുതന്നെ തയാറെടുപ്പുകള്‍ നടത്തിയിരുന്നു. കൃത്യമായ ആസൂത്രണത്തോടെ സീസണ് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞു. ജീവനക്കാരുടെ സ്ഥലം മാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജൂണിൽ തന്നെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. ഈ നൂറ്റാണ്ടിലെതന്നെ വലിയ പ്രളയം ദേവസ്വം ബോര്‍ഡിനെ ആശങ്കയിലാഴ്ത്തിയിരുന്നു. എന്നാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍…
Read Moreതുരുത്തിയിൽ അഭിഭാഷകന്റെ വീട്ടിൽ മോഷണം; വീടിന്റ മുൻവാതിൽ തകർത്ത് പത്തു പവനും വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ടതായി വീട്ടുടമ
ചങ്ങനാശേരി: തുരുത്തിയിൽ അഭിഭാഷകന്റെ വീട് കുത്തിപ്പൊളിച്ചു മോഷണം. പത്തു പവൻ സ്വർണാഭരണങ്ങളും വിവിധ രേഖകൾ അടങ്ങിയ ബാഗും മോഷണം പോയി. തുരുത്തി പള്ളിക്കു സമീപം കല്ലുകളം ജോസഫുകുട്ടിയുടെ വീട്ടിലാണ് ഷണം നടന്നത്. ജോസഫുകുട്ടിയും ഭാര്യയും ഇന്നലെ രാവിലെ എറണാകുളത്ത് പോയിരുന്നു. രാത്രി 11ന് മടങ്ങി എത്തിയപ്പോഴാണ് മോഷണവിവരം മനസിലായത്. വീടിന്റെ പ്രധാന വാതിൽ പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും ചെക്ക്ബുക്ക്, ആധാർ കാർഡ്, പാസ്ബുക്കുകൾ എന്നിവ അടങ്ങിയ ബാഗുമാണ് കവർച്ചചെയ്തത്. ജോസഫ്കുട്ടി അറിയിച്ച പ്രകാരം ചങ്ങനാശേരി ഡിവൈഎസ്പി എസ്. സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി പരിശോധനകൾ നടത്തി. ഇന്നു രാവിലെ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡുമെത്തി പരിശോധന നടത്തുമെന്നു പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഈ വീടിനു സമീപത്തുള്ള മറ്റൊരു വീട്ടിൽ ജനാല പൊളിച്ചു മോഷണശ്രമം നടന്നിരുന്നു.
Read More