പത്തനംതിട്ട:ശബരിമല വിഷയത്തിൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ. താൻ മുഖ്യമന്ത്രിയുടെ അടിമയാണെന്നും തന്നെ അദ്ദേഹം ശകാരിച്ചെന്നുമുള്ള വാർത്തകൾ വന്നിരുന്നു. ഇതൊക്കെ അടിസ്ഥാനരഹിതമാണ്. അതേസമയം അദ്ദേഹം തന്റെ പാർട്ടിയുടെ നേതാവ് കൂടിയാണെന്നും തന്നെ ശാസിക്കാനുള്ള അധികാരമുണ്ടെന്നും പത്മകുമാർ കൂട്ടിച്ചേർത്തു. പഴുപ്പിച്ചു പഴുത്ത ഇലയാക്കി തന്നെ വീഴ്ത്താൻ ശ്രമമുണ്ടായെന്നു പറഞ്ഞ അദ്ദേഹം തന്റെ സ്ഥാനം നഷ്ടപ്പെട്ടാൽ സന്തോഷിക്കുന്ന ചിലരാണു രാജിയെക്കുറിച്ചു പ്രചരിപ്പിച്ചതെന്നും വ്യക്തമാക്കി. വിവാദങ്ങളുയർന്നപ്പോൾ പല കോണിൽനിന്ന് ആക്രമണമുണ്ടായി. പ്രതിസന്ധിക്കിടയിലും പിടിച്ചു നിൽക്കാൻ ശ്രമിച്ചു. എന്നാൽ,. വീഴ്ത്താൻ ശ്രമിച്ചതാരാണെന്ന് ഇപ്പോൾ പറയുന്നില്ല- പത്മകുമാർ പറഞ്ഞു.
Read MoreCategory: Kottayam
ചെറുതോണി ഡാം തുറന്നപ്പോൾ ഓലിച്ചു പോയത് അമ്പതു സെന്റും വീടും; സർവതും നഷ്ടപ്പെട്ട ചന്ദ്രനും കുടുംബവും സർക്കാരിന്റെ ഭവനപദ്ധതിക്കും പുറത്ത്; അണക്കെട്ട് നിർമാണത്തിനെത്തി സമ്പാദിച്ചതെല്ലാം അണക്കെട്ടിലെ വെള്ളം കൊണ്ടുപോയ ചന്ദ്രന്റെ കഥയിങ്ങനെ….
ബിജു കലയത്തിനാൽ ചെറുതോണി: ചൂണ്ടിക്കാണിക്കാൻ ഒരു തുണ്ടു ഭൂമി പോലും മിച്ചംവയ്ക്കാതെ എല്ലാം പ്രളയം കൊണ്ടുപോയപ്പോൾ വഴിയാധാരമായ ചന്ദ്രനും കുടുംബവും സർക്കാരിന്റെ ഭവന പദ്ധതിയിലും ഇടമില്ല! സ്വന്തമായി സ്ഥലമില്ലെന്ന പേരിലാണ് ആലിൻചുവട് തെക്കുംപുറം ചന്ദ്രനും കുടുംബവും സർക്കാർ ഭവന പദ്ധതിയിൽനിന്നു പുറത്തായിരിക്കുന്നത്. എന്നാൽ, സ്വന്തമായുണ്ടായിരുന്ന സ്ഥലം പ്രളയം കവർന്നെടുത്തതാണെന്നു വ്യക്തമായിട്ടും അധികൃതർ കണ്ണു തുറക്കുന്നില്ല. കെഎസ്ഇബി ക്വാർട്ടേഴ്സിലാണ് ഇപ്പോൾ താത്കാലികമായി ഇവരുടെ താമസം. ഒഴുകിപ്പോയ അന്‍പതു സെന്റ് ജലനിരപ്പ് ഉയർന്നപ്പോൾ ചെറുതോണി അണക്കെട്ട് തുറന്നുവിട്ടതോടെയാണ് പെരിയാർ തീരത്തെ ഇവരുടെ അന്‍പതു സെന്റ് ഭൂമിയും വീടും പ്രളയംകൊണ്ടുപോയത്. ഉടുതുണി ഒഴികെ സർവതും ഇവർക്കു നഷ്ടപ്പെട്ടു. മുന്നറിയിപ്പിൽ വന്ന അവ്യക്തതയാണ് തങ്ങളുടെ സ്വന്തമായതെല്ലാം നശിക്കാൻ കാരണമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ഏതാനും മണിക്കൂർ നേരത്തേക്കുള്ള പരീക്ഷണ തുറക്കൽ മാത്രമാണെന്നും സാധനങ്ങളൊന്നും മാറ്റേണ്ടതില്ലെന്നും ആളുകൾ മാത്രം റോഡിലേക്കു മാറിയാൽ മതിയെന്നുമാണ് അധികൃതർ ആദ്യം…
Read Moreഫോണിൽ വിളിച്ച് ഒടിപി വാങ്ങി; കോളജ് അധ്യാപകന്റെ ഒന്നര ലക്ഷം പോയി; സംഭവം കോട്ടയത്ത്
കോട്ടയം: ബാങ്കിൽനിന്നെന്നു പറഞ്ഞു ഫോണിൽ വിളിച്ച് ഒടിപി കരസ്ഥമാക്കി കോളജ് അധ്യാപകനിൽനിന്ന് 1.42 ലക്ഷം രൂപ തട്ടിയെടുത്തു.കോട്ടയത്തെ ഒരു കോളജ് അധ്യാപകനാണു തട്ടിപ്പിനിരയായത്. സംഭവത്തെക്കുറിച്ച് അധ്യാപ കൻ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നതിങ്ങനെ: ശനിയാഴ്ച രാവിലെ എസ്ബിഐയുടെ പുതിയ എടിഎം കാർഡ് വന്നിട്ടുണ്ടെന്ന സന്ദേശം മൊബൈലിൽ ലഭിച്ചു. ചിപ്പ് ഘടിപ്പിച്ച കാർഡ് എല്ലാവർക്കും അയച്ചു കൊടുക്കുന്ന സമയമായിരുന്നതിനാൽ ശരിയെന്നു വിചാരിച്ചു. മൊബൈലിൽ കോൾ വരികയും കാർഡ് ബ്ലോക്കാണെന്ന് അറിയിക്കുകയും ചെയ്തു. എസ്ബിഐയുടെ കാർഡ് വിഭാഗത്തിൽനിന്നു വിളിക്കുന്നുവെന്നായിരുന്നു സന്ദേശം. സംശയം തോന്നി ചോദ്യങ്ങൾ ചോദിച്ചപ്പോൾ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട മുഴുവൻ വിശദാംശങ്ങളും തട്ടിപ്പുകാരൻ പറഞ്ഞതോടെ ശരിയെന്നു ബോധ്യപ്പെട്ടു. കാർഡ് ബ്ലോക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട ഒരു ലിങ്ക് അയച്ചിട്ടുണ്ടെന്നും ഫോണ്‍ കട്ട് ചെയ്യാതെ അതിലുള്ള നന്പർ പറയണമെന്നും പറഞ്ഞു. നന്പർ പറഞ്ഞതിനു ശേഷം കാർഡ് രണ്ടു മിനിറ്റിനുള്ളിൽ ആക്ടിവേറ്റാകുമെന്ന സന്ദേശത്തോടെ…
Read Moreമെഡിക്കൽ കോളജിലെ പഴയ അത്യാഹിത വിഭാഗത്തിലെ എക്സ്റേ മെഷീൻ തകരാറിൽ; രോഗികൾ ബുദ്ധിമുട്ടുന്നു; അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി രോഗികളും ബന്ധുക്കളും
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിലെ പഴയ അത്യാഹിത വിഭാഗത്തിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന എക്സ്റേ മെഷീൻ തകരാറിൽ. അതിനാൽ ഒപി വിഭാഗത്തിലെത്തുന്ന രോഗികൾ ബുദ്ധിമുട്ടുകയാണ്. പുതിയ അത്യാഹിത വിഭാഗത്തിൽ എക്സ്റേയുണ്ട്. അവിടെ വരുന്ന രോഗികൾക്ക് പുതിയ അത്യാഹിത വിഭാഗത്തിലെ എക്സ്റേ പ്രയോജനപ്പെടുത്താം. പഴയ അത്യാഹിതത്തിൽ പ്രവർത്തിക്കുന്ന എക്സ്റേ യൂണിറ്റ് ഒ.പി.വിഭാഗത്തിലെത്തുന്നവർക്കും, സ്റ്റോർ റൂമിന് സമീപത്തെ എക്സ്റേ വാർഡിൽ കിടക്കുന്ന രോഗികൾക്കുമായി നിജപ്പെടുത്തിയിരുന്നു. ഇപ്പോൾ ഒ.പിയിലെത്തുന്ന് എക്സ്റേ ആവശ്യമായി വരുന്ന രോഗികൾ ബുദ്ധിമുട്ടുകയാണു്.ഇടുക്കി, പത്തനംതിട്ട, തുടങ്ങിയ മറ്റ് ജില്ലകളിൽ നിന്നുള്ള സാധാരണക്കാരായ രോഗികളാണ് ചികിത്സയുടെ പ്രഥമ പരിശോധനയായ എക്സ്റേ എടുക്കുവാൻ കഴിയാതെ ബുദ്ധിമുട്ടുന്നത്. ചിലർ പണം കൊടുത്ത് സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് എക്സറേ എടുക്കാറുണ്ടെങ്കിലും കുടുതൽ രോഗികൾക്കും ഇതിന് കഴിയാതെ മടങ്ങുകയാണ്. അതിനാൽ പഴയ അത്യാഹിത വിഭാഗത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എക്സ്റേ മെഷീൻ തകരാർ പരിഹരിച്ച് ഉടൻ പ്രവർത്തനം ആരംഭിക്കണമെന്നാണ് രോഗികളുടെ…
Read Moreശബരിമല നടതുറന്ന് 13 ദിവസം പിന്നിടുമ്പോൾ ആകെ വരുമാനത്തിൽ 31 കോടിയുടെ കുറവ്
ശബരിമല: ശബരിമലയിലെ വരുമാനത്തിൽ വൻ കുറവ്.നട തുറന്ന് 13 ദിവസം പിന്നിട്ടപ്പോൾ ആകെ വരുമാനത്തിൽ 31 കോടി രൂപയുടെ കുറവുണ്ട്. 19.37 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. കഴിഞ്ഞവർഷം ഇതേസമയം 50.58 കോടി രൂപ വരുമാനമുണ്ടായിരുന്നു. കാണിക്ക വരുമാനം ഒന്‍പതു കോടി രൂപ മാത്രമാണ്. കഴിഞ്ഞവർഷം ഇക്കാലയളവിൽ കാണിക്കയായി ലഭിച്ചത് 17 കോടി രൂപയായിരുന്നു. കാണിക്ക വരുമാനം കുറഞ്ഞതിനൊപ്പം അപ്പം, അരവണ വില്പനയിലും കുറവുണ്ടായി. അരവണ വരുമാനത്തിലും കുറവുണ്ടായി. ഏഴു കോടി രൂപ മാത്രമേ അരവണ വില്പനയിലൂടെ ലഭിച്ചിട്ടുള്ളൂ. കഴിഞ്ഞതവണ 21 കോടി രൂപ ലഭിച്ചിരുന്നു.
Read Moreപ്രളയക്കെടുതി;ക്ഷീരകർഷകർക്കും ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കും പ്രത്യേക പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്
കോട്ടയം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലാ പഞ്ചായത്ത് തയാറാക്കിയ പദ്ധതിയിൽ ക്ഷീര കർഷകർക്ക് സബ്സിഡി, ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് സ്കോളർഷിപ്പ്, അങ്കണവാടികൾ വഴി പോഷകാഹാര വിതരണം, അഗതിരഹിത കോട്ടയം എന്നിവയ്ക്കാണ് കരട് രേഖയിൽ ഉൗന്നൽ കൊടുത്തിരിക്കുന്നത്. 13-ാം പഞ്ചവത്സരപദ്ധതിയിലെ മൂന്നാം വർഷത്തിലേക്ക് ജില്ലാ പഞ്ചായത്ത് തയാറാക്കിയത് 69.71 കോടി രൂപയുടെ പദ്ധതികളാണ്. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന വികസന സെമിനാറിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാന്പാടി പദ്ധതി രേഖയുടെ കരട് അവതരിപ്പിച്ചു. ജില്ല നേരിട്ട രൂക്ഷമായ പ്രളയ ക്കെടുതികളുടെ പശ്ചാത്തലം കണക്കിലെടുത്താണ് പദ്ധതികൾ തയാറാക്കിയിട്ടുളളത്. ക്ഷീരകർഷർക്ക് പാലിന് സബ്സിഡി നൽകുന്നതിന് ഒരു കോടിയും മൂല്യവർധിത പാൽ ഉത്പന്ന യൂണിറ്റിന് 15 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. മൃഗസംരക്ഷണ മേഖലയിൽ ജില്ലാ വെറ്റിനറി കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യ വികസനം, പൗൾട്രി ഫാമിന്റെ അടിസ്ഥാന സൗകര്യ വികസനം എന്നീ…
Read Moreഇടയ്ക്കാട്ടുപള്ളിക്കടവിലെ പാലം യാഥാർഥ്യമാകുന്നു; ഷട്ടർ പാലം വരുന്നതോടെ ഓരുവെള്ള പ്രശ്നത്തിനും പരിഹാരമാകും
കോട്ടയം: മീനച്ചിലാറ്റിൽ ആലുംമൂട് ഇടയ്ക്കാട്ടുപള്ളി കടവിൽ നിർമിക്കുന്ന ഷട്ടർ പാലത്തിന്റെ ഡിസൈനിംഗ് ജോലി ഇറിഗേഷൻ വകുപ്പിന്റെ തിരുവനന്തപുരത്തുള്ള ഐഡിആർബിയിൽ നടന്നു വരുന്നു. അടുത്ത മാസം ഡിസൈൻ പൂർത്തിയാകുന്നതോടെ എസ്റ്റിമേറ്റ് എടുക്കുന്ന ജോലി ആരംഭിക്കും. എസ്റ്റിമേറ്റ് തയാറാക്കിയാൽ സാങ്കേതിക അനുമതിയും ധനവകുപ്പിൽ നിന്നുള്ള അനുമതിയും തേടും. ഇതു രണ്ടും ലഭിച്ചാൽ പാലം ടെൻഡർ നടപടികളിലേക്ക് നീങ്ങും. ഇപ്പോഴത്തെ നിലയിൽ നടപടികൾ സുഗമമായി നീങ്ങുകയാണെങ്കിൽ 2019 പകുതിയോടെ പാലം പണി ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയർ സുരേഷ് വ്യക്തമാക്കി. ഇടയ്ക്കാട്ടുപള്ളി കടവിൽ പാലം നിർമിക്കാൻ കഴിയുമോ എന്നറിയുന്നതിനുള്ള ഇൻവെസ്റ്റിഗേഷൻ പൂർത്തിയാക്കിയതോടെയാണ് പാലത്തിന്റെ ഡിസൈനിലേക്ക് കടന്നത്. അതേ സമയം ചെറിയൊരു ആശങ്കയുള്ളത് വാഹനങ്ങൾ പാലത്തിലൂടെ കയറി തെക്കേ കരയിൽ എത്തുന്പോൾ തിരിക്കാൻ കഴിയുന്നത്ര സ്ഥല പരിമിതിയുണ്ടോ എന്ന കാര്യത്തിലാണെന്ന് ഇറിഗേഷൻ അധികൃതർ പറയുന്നു. വേനൽക്കാലത്ത് മീനച്ചിലാറ്റിലൂടെ എത്തുന്ന…
Read Moreജീവനൊടുക്കിയതോ? വീട്ടില്‍നിന്നു കാണാതായ യുവതി രാമക്കൽമേട്ടിൽ മരിച്ചനിലയില്‍
നെടുങ്കണ്ടം: വീട്ടില്‍നിന്നു കാണാതായ യുവതിയെ രാമക്കല്‍മേട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. നെടുങ്കണ്ടം പരിവര്‍ത്തനമേട് ആലുങ്കല്‍ ജോഷിയുടെ ഭാര്യ ജോസി(32)യെയാണ് രാമക്കല്‍മേട്ടില്‍ തമിഴ്നാടിന്റെ പ്രദേശത്തു മരിച്ചനിലയില്‍ കണ്ടെത്തിയത്. രാമക്കല്‍മേട്ടില്‍നിന്ന് 500 അടി താഴ്ചയിലായിരുന്നു മൃതദേഹം. ശനിയാഴ്ച രാവിലെയാണു ജോസിയെ കാണാതായത്. ബന്ധുക്കള്‍ നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലീസ് അന്വേഷിച്ചുവരികയായിരുന്നു. ഇന്നലെ രാവിലെയാണു നാട്ടുകാര്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് നെടുങ്കണ്ടം പോലീസിലും കോമ്പെ പോലീസിലും വിവരമറിയിച്ചു. കോമ്പെ എസ്ഐ ജോണ്‍സന്റെ നേതൃത്വത്തിലുള്ള സംഘമെത്തി മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം ഉത്തമപാളയം ഗവണ്മെന്റ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി. സംസ്കാരം ഇന്നുനടക്കും. മാനസിക സമ്മർദം നേരിട്ടിരുന്ന ജോസി ജീവനൊടുക്കിയതാണോയെന്ന് അന്വേഷിച്ചു വരികയാണെന്നു പോലീസ് പറഞ്ഞു. മക്കള്‍: ജുവല്‍, എയ്ഞ്ചല്‍.
Read Moreപ്രളയം, ഹർത്താൽ: മൂന്നാർ മുടന്തുന്നു, തമിഴ്നാടിനു നല്ല കാലം
മൂന്നാർ: ഹർത്താലുകൾ, പ്രളയം, കാലവർഷക്കെടുതികൾ, പ്രവചനാതീതമായ കാലാവസ്ഥാ വ്യതിയാനം എന്നിവ സംസ്ഥാനത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിനെ ക്ഷീണിപ്പിക്കുന്പോൾ ഇതിന്റെ ഗുണംപറ്റി തമിഴ്നാട് ടൂറിസം മേഖല തഴച്ചുവളരുന്നു. മൂന്നാറിലേക്കു ബുക്കു ചെയ്തിരുന്ന ടൂറിസ്റ്റുകളെ ടൂറിസം ഏജൻസികൾ താരതമ്യേന സുരക്ഷിതവും മൂന്നാറിന്റേതിനു സമാന ഭൂപ്രകൃതിയുമുള്ള ഉൗട്ടി, കൊടൈക്കനാൽ തുടങ്ങിയ സ്ഥലങ്ങളിലേക്കു മാറ്റുന്നതാണ് മൂന്നാറിനു തിരിച്ചടിയാകുന്നത്. മൂന്നാറിൽ ബുക്കുചെയ്യുന്ന സഞ്ചാരികൾക്ക് അപ്രതീക്ഷിത പ്രശ്നങ്ങളും തടസങ്ങളും നേരിടുന്നതാണു തമിഴ്നാട്ടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ തെരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത്. മൂന്നാറിലേക്കു ടൂർ പ്ലാൻചെയ്ത ആയിരക്കണക്കിനു സഞ്ചാരികളാണ് മൂന്നാറിനെ ഉപേക്ഷിച്ചു മറ്റിടങ്ങൾ തെരഞ്ഞെടുക്കുന്നത്. മുൻ വർഷങ്ങളുമായി താരതമ്യംചെയ്യുന്പോൾ കനത്ത തിരിച്ചടിയാണു മൂന്നാറിലുണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ഹോട്ടൽമുറികളിൽ 92 ശതമാനം ബുക്കിംഗുകൾ ഉണ്ടായിരുന്നപ്പോൾ ഈ വർഷം 30 ശതമാനം മാത്രമാണ് ബുക്കിംഗ് ഉണ്ടായിരുന്നതെന്ന് റിസോർട്ട് അസോസിയേഷൻ പറയുന്നു. ടൂറിസ്റ്റുകളുടെ വരവിലും 50 ശതമാനത്തിലേറെ കുറവുണ്ടായിട്ടുണ്ട്. എട്ടു ലക്ഷത്തോളംപേർ വരുമെന്നു…
Read Moreവിദ്യാർഥിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ദുരൂഹത; മാതാപിതാക്കളെ ചോദ്യംചെയ്യും
പത്തനംതിട്ട: ഓമല്ലൂർ മഞ്ഞനിക്കരയിൽ 25 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടു ഹയർ സെക്കൻഡറി വിദ്യാർഥിയെ ബന്ധു അടങ്ങുന്ന ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയ കേസിൽ ദുരൂഹതകൾ തുടരുന്നു. കുട്ടിയുടെ മാതാപിതാക്കളെ വിശദമായി ചോദ്യം ചെയ്യുമെന്നു പോലീസ് അറിയിച്ചു.വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് മഞ്ഞനിക്കരയിൽനിന്നു വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയത്. കേസിൽ ചിക്കമംഗളൂർ രംഗനഹള്ളി തരിക്കേരി മുദുഗോഡ് സ്വദേശികളായ അവിനാഷ് (25), പ്രേംദാസ് (31), ചന്ദ്രശേഖൾ (24), ഹനീഫ (33), അലക്സ് ജോണ്‍ (35) എന്നിവരെ പോലീസ് ഇൻസ്പെക്ടർ ജി. സുനിൽകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു.
Read More