കോട്ടയം:ശിശു ദിനത്തിൽ കുട്ടികൾക്ക് മുന്നിൽ കടുകട്ടി പ്രസംഗം നടത്തി കൈയടി നേടുന്നവരിൽ നിന്നും ഏറെ വ്യത്യാസ്തയാവുകയാണ് ഒരു അധ്യാപിക. ഓട്ടൻതുള്ളലിന്റെ മാതൃകയിൽ പാട്ടു പാടിയും ചുവടുകളനക്കിയും ഇവർ കുട്ടികൾക്ക് പറഞ്ഞു നൽകിയത് ജവഹർലാൽ നെഹ്റുവിന്റെ കഥയായിരുന്നു. സമൂഹമാധ്യമങ്ങളിൽ ഇതിന്റെ പേരിൽ ഈ അധ്യാപിക ഏറെ പഴി കേൾക്കേണ്ടി വന്നെങ്കിലും അവർക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് മറ്റൊരു അധ്യാപിക.റസീന റാസ് എന്ന അധ്യാപികയാണ് ഈ അധ്യാപികയെക്കുറിച്ചുള്ള കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവച്ചത്. ഈ വീഡിയോയിലുള്ള ടീച്ചർ ആരാണെന്നോ എവിടെ നിന്നാണെന്നോ ഒന്നും വ്യക്തമല്ല. എന്നാൽ ഈ വീഡിയോയ്ക്ക് സോഷ്യൽമീഡിയയിൽ ഒരു ഭാഗത്ത് അഭിനന്ദന പെരുമഴയും മറുഭാഗത്ത് വിമർശന കൊടുങ്കാറ്റുമാണ്. ഇവർക്ക് ബാധ കയറിയോ, ഇങ്ങനെയൊക്കെ ചെയ്യാമോ തുടങ്ങിയ ചോദ്യങ്ങളാണ് പലരും ഉന്നയിക്കുന്നത്. എന്നാൽ അത് കണ്ടുനിൽക്കുന്ന പെണ്‍കുട്ടികളെ കുറിച്ചാണ് താൻ ഓർക്കുന്നതെന്ന് റസീന പറയുന്നു. സ്വന്തം ശരീരത്തിൻറെ ചലന സാധ്യതകളെക്കുറിച്ച് വലിയ…
Read MoreCategory: Kottayam
ലഹരി വിമുക്ത പ്രവർത്തനം കാര്യക്ഷമമാക്കാൻ എക്സൈസ് വകുപ്പ് ; ലഹരിവിമുക്ത പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് കൈപ്പറ്റിയവർ ആ പണം ഉപയോഗപ്പെടുത്തുന്നില്ലെന്ന് എക്സൈസ്
കോട്ടയം: എക്സൈസ് വകുപ്പ് നടപ്പാക്കുന്ന ലഹരി വിമുക്ത പ്രവർത്തനമായ വിമുക്തിയുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ തീരുമാനം. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക്് ഗ്രാമപഞ്ചായത്തുകൾക്ക് 25000 രൂപയും മുനിസിപ്പാലിറ്റികൾക്ക് 50000 രൂപയും അനുവദിച്ചിട്ടുണ്ട്. റേഞ്ച് ഇൻസ്പെക്ടർമാർ മുഖേന ലഭ്യമാക്കുന്ന ഈ തുക പല സ്ഥാപനങ്ങളും വാങ്ങിയിട്ടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ, ഡോക്യുമെന്ററി പ്രദർശനം, ലഘു ലേഖ വിതരണം, ലഹരി വിരുദ്ധ ബോർഡുകൾ സ്ഥാപിക്കൽ എന്നിവയ്ക്കായാണ് തുക വിനിയോഗിക്കേണ്ടത്. എന്നാൽ തുക കൈപ്പറ്റിയിട്ടുള്ളവർ ഈ രീതിയിലുള്ള പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തിയിട്ടില്ലെന്നാണ് എക്സൈസ് വകുപ്പിന്റെ വെളിപ്പെടുത്തൽ. ഇതു സംബന്ധിച്ച് തദ്ദേശ സ്ഥാപന അധ്യക്ഷൻമാരിൽ നിന്നും ജില്ലാ കളക്ടർ വിശദീകരണംതേടി. വിമുക്തി പദ്ധതിയുടെ വാർഡ്തല പ്രവർത്തനങ്ങൾ ശക്തമാക്കാൻ ജില്ലാ കളക്ടർ ഡോ. ബി. എസ് തിരുമേനിയുടെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ ചേർന്ന വിവിധ വകുപ്പുദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായുള്ള വിമുക്തി പദ്ധതിയുടെ കീഴിൽ…
Read Moreതീർഥാടകരുടെ കുറവ്! അരവണ, ഉണ്ണിയപ്പം ഉത്പാദനം കുറച്ചു; അപ്പത്തിന്റെ ഉത്പാദനവും ഗണ്യമായി കുറച്ചിട്ടുണ്ട്
ശബരിമല: തീർഥാടനകാലം ആരംഭിച്ചിച്ചിട്ട് ആദ്യഞായറാഴ്ചയായിരുന്നിട്ടും തീർഥാടകരുടെ എണ്ണത്തിൽ വലിയ കുറവ് അനുഭവപ്പെട്ടു. തീർഥാടകരുടെ എണ്ണത്തിൽ കുറവുണ്ടായതിനേത്തുടർന്ന് അരവണയുടെയും ഉണ്ണിയപ്പത്തിന്റെയും ഉത്പാദനവും ദേവസ്വം ബോർഡ് കുറച്ചു. പ്രതിദിനം രണ്ടുലക്ഷം അരവണ കണ്ടെയ്നറുകളാണ് ഉത്പാദിപ്പിച്ചിരുന്നത്. ഇത് ഒരു ലക്ഷമായി കുറച്ചു. 27 ലക്ഷം ടിൻ അരവണ കരുതൽ ശേഖരമായിട്ടുണ്ട്. അപ്പത്തിന്റെ ഉത്പാദനവും ഗണ്യമായി കുറച്ചിട്ടുണ്ട്. തീർഥാടകരുടെ എണ്ണത്തിൽ കുറവ് വന്നതിനാൽ നെയ്യഭിഷേകവും കുറഞ്ഞിരിക്കുകയാണ്. സന്നിധാനത്ത് തിരക്ക് ഇല്ലായിരുന്നിട്ടും പോലീസ് നിലയ്ക്കലിലും പന്പയിലും തീർഥാടകർക്ക് കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരുന്നത്. നിശ്ചിത സമയത്ത് മാത്രമാണ് തീർഥാടകരെ സന്നിധാനത്തേക്ക് അയച്ചിരുന്നത്. അതിനിടെ ശബരിമലയിൽ പകൽ സമയത്തെ നെയ്യഭിഷേകത്തിനുള്ള സമയം അരമണിക്കൂർ വർധിപ്പിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. പകൽ സമയത്തെ പോലീസ് നിയന്ത്രണത്തിന് അയവ് വരുത്തിയ പശ്ചാത്തലത്തിലാണ് നെയ്യഭിഷേകത്തിനുള്ള സമയം വർധിപ്പിച്ചത്.
Read Moreകാഞ്ഞിരത്ത് ബൈക്കും കാറും തീവച്ചു നശിപ്പിച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് പോലീസ്
കുമരകം: കാഞ്ഞിരത്ത് ബൈക്കും കാറും തീവച്ചു നശിപ്പിച്ച കേസിൽ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിർ തെരച്ചിൽ ആരംഭിച്ചു. ബൈക്ക് കത്തിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഉയരം കൂടിയ ഉദേശം 35 വയസ് തോന്നിക്കുന്നയാളാണ് തീ വയ്ക്കുന്നത്. ഇയാളെ കണ്ടെത്താനുള്ള തെരച്ചിലിലാണ് പോലീസ്. മരിയാ സൂപ്പർ മാർക്കറ്റിന്റെ മുന്നിൽ പാർക്കു ചെയ്തിരുന്ന ബൈക്കും കാറുമാണ് കത്തി നശിച്ചത്. കോട്ടയം-തിരുവാർപ്പ് റോഡിൽ കാഞ്ഞിരത്തിനു തിരിയുന്ന കവലയ്ക്കുസമീപം ഇന്നലെ പുലർച്ചെ 1.45 നായിരുന്നു സംഭവം. തിരുവാർപ്പ് കിളിരൂർ ഭാഗത്തുചേരിക്കൽ ശശിധരന്റെ മകൻ ജിനീഷ് (34) ന്റെ ബൈക്കും സർപ്പപറന്പിൽ സദാനന്ദന്റെ മകൻ സച്ചി(22)ന്റെ കാറുമാണ് കത്തി ചാന്പലായത്. സംഭവത്തിനു പിന്നിൽ രാഷ്ട്രീയമോ മറ്റു വൈരാഗ്യങ്ങളോ ഇല്ലെന്നാണു വാഹന ഉടമകളുടെ നിഗമനം കാർ ഉടമയുടെ വീട്ടിൽ എത്തിക്കാൻ വഴി സൗകര്യമില്ലാത്തതിനാൽ സുഹൃത്തിന്റെ സൂപ്പർ മാർക്കറ്റിന്റെ മുന്നിലായിരുന്നു രാത്രിയിൽ സൂക്ഷിച്ചിരുന്നത്. അടുത്ത ദിവസങ്ങളിലെ ശക്തമായ…
Read Moreഭർത്താക്കൻമാരെയും ആണ്മക്കളെയും നെടുങ്കണ്ടം പോലീസ് കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുന്നതായി വീട്ടമ്മമാർ
നെടുങ്കണ്ടം: ഭർത്താക്കൻമാരെയും ആണ്മക്കളെയും ജാമ്യമില്ലാ വകുപ്പുപ്രകാരമുള്ള കള്ളക്കേസിൽപെടുത്തി നെടുങ്കണ്ടം പോലീസ് പീഡിപ്പിക്കുന്നതായി വീട്ടമ്മമാർ പത്രസമ്മേളനത്തിൽ ആരോപിച്ചു. നെടുങ്കണ്ടം ആശാരികണ്ടം പ്രദേശത്തെ വീട്ടമ്മമാരാണ് ആരോപണവുമായി എത്തിയത്. സ്വകാര്യ വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശത്തെ പതിനഞ്ചോളം പേർക്കെതിരെയാണ് പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് ചുമത്തിയിരിക്കുന്നത്. ഇതേത്തുടർന്ന് ഇവർ എവിടെയാണെന്ന് അറിയാൻപോലും പറ്റാത്ത സാഹചര്യമാണ് തങ്ങൾക്കുള്ളതെന്നും വീട്ടമ്മമാർ പറഞ്ഞു. പ്രദേശവാസിയായ കുന്നുംപുറത്ത് മത്തായിയും ഇലവുംകുടിയിൽ വക്കച്ചനും തമ്മിൽ വസ്തുവിന്റെ അതിരുസംബന്ധിച്ചു തർക്കമുണ്ടായിരുന്നു. 12-ന് രാത്രി വക്കച്ചന്റെ വീട്ടിൽ മത്തായിയുടെ മരുമകൻ റോയി അക്രമംനടത്തുകയും വക്കച്ചനെയും കുടുംബാംഗങ്ങളെയും മർദിക്കുകയുംചെയ്തു. ഇവരുടെ നിലവിളികേട്ട് എത്തിയവർ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എന്നാൽ അക്രമം നടത്തിയവർക്കെതിരെ പോലീസ് നിസാര വകുപ്പുകൾപ്രകാരം കേസെടുക്കുകയാണുണ്ടായത്. ഇതു ചോദ്യംചെയ്ത് ഹരിതാ റസിഡന്റ്സ് അസോസിയേഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളെ അറസ്റ്റുചെയ്യുകയും കോടതി റിമാൻഡുചെയ്യുകയും ചെയ്തു. ഇതിന്റെ വൈരാഗ്യംമൂലം അസോസിയേഷൻ ഭാരവാഹികൾ ഉൾപ്പടെയുള്ളവർക്കെതിരെ…
Read Moreസ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥി മരിച്ചു; കങ്ങഴ പിജിഎം കോളജ് രണ്ടാം വർഷ ബിബിഎ വിദ്യാർഥി എബിനാണ് മരണത്തിന് കീഴടങ്ങിയത്
കറുകച്ചാൽ: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച ശേഷം ബൈക്ക് നിർത്തിയിട്ടിരുന്ന സ്കൂട്ടറിനെയും ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. കങ്ങഴ പിജിഎം കോളജ് രണ്ടാം വർഷ ബിബിഎ വിദ്യാർഥി പാന്പാടി കോത്തല രമാനിവാസിൽ അജീഷിന്റെ മകൻ എബിൻ (19) ആണ് മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെയാണ് മരണം സംഭവിച്ചത്. മൃതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സ്കൂട്ടർ യാത്രക്കാരി ദേവഗിരി കണ്ണംചിറ പുലിയളയ്ക്കൽ അനിത മോഹനൻ (44) പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുകയാണ്. ഇന്നലെ രാവിലെ ഒൻപതിന് ദേവഗിരി -കോവേലി റോഡിൽ വാവോലിപ്പടിക്കലായിരുന്നു അപകടം.സ്കൂട്ടർ നിർത്തിയ ശേഷം പരിചയക്കാരിയുമായി സംസാരിച്ചു നിൽക്കുകയായിരുന്നു അനിത. പിന്നാലെ എത്തിയ എബിൻ സഞ്ചരിച്ചിരുന്ന ബൈക്ക് എതിർദിശയിലെത്തിയ ബസിൽ ഇടിച്ച ശേഷം നിയന്ത്രണംവിട്ട് അനിതയുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാത്തിൽ ഇരുവരും സമീപത്തെ റബർതോട്ടത്തിലേക്ക്…
Read Moreശബരിമല സുരക്ഷ; തുടക്കത്തിൽ എഡിജിപിമാരും തുടർന്നുള്ള ദിവസങ്ങൾ ഐജിമാരും മേൽനോട്ടം വഹിക്കും
ശബരിമല: മണ്ഡലകാലത്തിന്റെ ആദ്യദിനങ്ങളിൽ ശബരിമല സുരക്ഷാ ചുമതല എഡിജിപിമാരായ അനിൽകാന്തും അനന്തകൃഷ്ണനും നേരിട്ട് നിർവഹിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ഐജിമാരുടെ മേൽനോട്ടത്തിൽ സുരക്ഷ ഒരുക്കും. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ ഏറെയുണ്ടായാൽ അധികമായ സേനാവിന്യാസം നടത്താനുള്ള നിർദേശം ഇന്നലെ നിലയ്ക്കലിലെത്തിയ ഡിജിപി ലോക്നാഥ് ബെഹ്റ നൽകിയിട്ടുണ്ട്. മണ്ഡല മകരവിളക്ക് തീർഥാടനകാലത്ത് ശബരിമലയും പരിസര പ്രദേശങ്ങളും ആറ് മേഖലകളായി തിരിച്ച് നാല് ഘട്ടങ്ങളായിട്ടാണ് സുരക്ഷാസംവിധാനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഡിജിപി പറഞ്ഞു.തീർഥാടനകാലയളവിൽ നിലവിലുള്ള കണക്കുകൾ പ്രകാരം 15,259 പോലീസ് ഉദ്യോഗസ്ഥരെയാണ് തീര്‍ഥാടനകാലത്ത് ശബരിമലയിലും പരിസരത്തുമായി സേവനത്തിനു നിയോഗിക്കുന്നത്. ഡിഐജി മുതല്‍ അഡീഷണല്‍ ഡിജിപി വരെയുളള ഉന്നത ഉദ്യോഗസ്ഥര്‍ കൂടാതെയാണിത്. നാല് ഘട്ടങ്ങളുളള ഈ സീസണില്‍ എസ്പി, എഎസ്പി തലത്തില്‍ 55 ഉന്നത ഉദ്യോഗസ്ഥരും സുരക്ഷാ ഡ്യൂട്ടിയിലുണ്ടാകും. ഡിവൈഎസ്പി തലത്തില്‍ 113 പേരും ഇന്‍സ്പെക്ടര്‍ തലത്തില്‍ 359 പേരും എസ്ഐ തലത്തില്‍ 1,450 പേരുമാണ്…
Read Moreതൃപ്തി കൊച്ചിയിൽ; പോലീസ് സുരക്ഷയിൽ യാത്ര തുടർന്നാൽ തൃപ്തി പോകുന്നത് കോട്ടയം വഴി; അതീവ ജാഗ്രതയിൽ കോട്ടയം പോലീസ്
കോട്ടയം: വനിതാ ആക്ടിവിസ്റ്റ് തൃപ്തി ദേശായി ശബരിമല ദർശനത്തിനായി കൊച്ചിയിൽ എത്തി കുടുങ്ങിയെങ്കിലും കോട്ടയം പോലീസ് ജാഗ്രതയിലാണ്. കൊച്ചിയിൽ നിന്ന് പോലീസ് സംരക്ഷണത്തോടെ യാത്ര തുടർന്നാൽ കോട്ടയം വഴിയാകും കടന്നു പോവുക. അതിനാൽ കോട്ടയത്ത് പോലീസ് കനത്ത സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. കൊച്ചിയിലേതു പോലെ കോട്ടയം അടക്കമുള്ള സ്ഥലങ്ങളിലും വിശ്വാസികളുടെ എതിർപ്പുണ്ടാകാൻ സാധ്യതയുണ്ട്. തൃപ്തി നേതൃത്വം നൽകുന്ന സംഘടനയായ ഭൂമാതാ ബ്രിഗേഡിലെ അഞ്ചു സ്ത്രീകൾക്കൊപ്പമാണ് ഇവർ കൊച്ചിയിൽ വിമാനമിറങ്ങിയത്. ദർശനത്തിനെത്തുന്പോൾ സുരക്ഷ, താമസം, ഭക്ഷണം, യാത്ര തുടങ്ങിയവ സർക്കാർ ഒരുക്കണമെന്നാണ് ഇവരുടെ ആവശ്യം. ചെലവുകൾ വഹിക്കണമെന്നും പോലീസ് വാഹനത്തിൽ സുരക്ഷിത യാത്ര അനുവദിക്കണമെന്നും ആവശ്യപ്പെട്ടു സംസ്ഥാന സർക്കാരിന് ഇവർ കത്തയച്ചിരുന്നു. എന്നാലിത് സർക്കാർ അംഗീകരിച്ചിട്ടില്ല. ഇന്ന് കൊച്ചിയിലെത്തി യുവതികൾക്കൊപ്പം ഇന്നു കോട്ടയത്തെത്തുമെന്നും നാട്ടകം ഗസ്റ്റ് ഹൗസിലോ ഹോട്ടലിലോ താമസിച്ചശേഷം ഇവിടെ നിന്നു പുറപ്പെട്ട് നാളെ ശബരിമലയിൽ ദർശനം…
Read Moreകോട്ടയം-ആലപ്പുഴ റൂട്ടിൽ അതിവേഗ എസി ബോട്ട് അടുത്തമാസം; പതിനെട്ടു രൂപയ്ക്ക് കോട്ടയത്ത് നിന്ന് ആലപ്പുഴയിലെത്താൻ വെറും രണ്ടുമണിക്കൂർ മാത്രം
സി.സി.സോമൻ കോട്ടയം: കോട്ടയം-ആലപ്പുഴ റൂട്ടിൽ എസി അതിവേഗ ബോട്ട് വരുന്നു. അടുത്ത മാസം അവസാനത്തോടെ ബോട്ട് കോട്ടയത്ത് എത്തുമെന്നാണ് ജലഗതാഗത വകുപ്പ് ജീവനക്കാരുടെ പ്രതീക്ഷ. ഇതോടൊപ്പം വകുപ്പ് ഉടൻ പുറത്തിറക്കുന്ന അഞ്ച് പുതിയ ബോട്ടുകളിൽ ഒരെണ്ണം കോട്ടയത്തിനു ലഭിച്ചേക്കും. ഇതോടെ കോട്ടയം-ആലപ്പുഴ റൂട്ടിൽ വിദേശ, സ്വദേശ വിനോദ സഞ്ചാരികളുടെയും മറ്റു യാത്രക്കാരുടെയും എണ്ണം വർധിക്കാനാണ് സാധ്യത. ഇപ്പോൾ മൂന്നു ബോട്ടുകളാണ് സർവീസ് നടത്തുന്നത്. കോട്ടയത്തു നിന്ന് രണ്ടു ബോട്ടുകൾ പള്ളം വഴിയും ആലപ്പുഴയിൽ നിന്ന് ഒരു ബോട്ട് കാഞ്ഞിരം വരെയുമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. കോടിമതയ്ക്കും കാഞ്ഞിരത്തിനും ഇടയ്ക്കുള്ള ചുങ്കത്ത് മുപ്പത് പാലം തകരാറിലായതോടെയാണ് പള്ളം വഴി സർവീസ് മാറ്റി വിട്ടത്. കാഞ്ഞിരം സ്കൂളിലെ വിദ്യാർഥികൾക്കു വേണ്ടിയാണ് ആലപ്പുഴയിൽ നിന്നുള്ള ഒരു ബോട്ട് കാഞ്ഞിരം വരെയെത്തുന്നത്. കായൽ മേഖലയിൽ നിന്നും വെട്ടിക്കാട്ടുനിന്നുമൊക്കെയുള്ള വിദ്യാർഥികൾക്ക് സ്കൂളിലെത്താൻ മറ്റു മാർഗമില്ല.…
Read Moreകടുവാക്കുളത്ത് വ്യാജ പോലീസ് റിക്രൂട്ട്മെന്റ് സംഘടിപ്പിച്ച സംഘം യൂണിഫോം വാങ്ങിയത് തേവരയിലെ കടയിൽനിന്ന്; മുഖ്യപ്രതിയടക്കം നാലുപേർ ഒളിവിലെന്ന് പോലീസ്
കോട്ടയം: കടുവാക്കുളത്ത് റിക്രൂട്ടിംഗ് സംഘടിപ്പിച്ച വ്യാജ പോലീസ് യൂണിഫോം വാങ്ങിയത് എറണാകുളം തേവരയിൽ നിന്ന്. വിവിധ ഫോഴ്സുകളിലേക്കുള്ള യൂണിഫോം വിൽപന നടത്തുന്ന കടയിൽ നിന്നാണ് പ്രതികൾ പോലീസ് യൂണിഫോം വാങ്ങിയത്. ഇന്നലെ പ്രതികളെ തേവരയിലെ കടയിലെത്തിച്ച് തെളിവെടുത്തു. പ്രതികളെ കടയിലെ ജീവനക്കാർ തിരിച്ചറിഞ്ഞു. ഒരു മാസം മുൻപാണ് ഇവർ കടയിലെത്തി യൂണിഫോം വാങ്ങിയത്. ഏഴു പേർക്കുള്ള യൂണിഫോം ആണ് അന്നുവാങ്ങിയത്. ഒരു യൂണിഫോണിന് 1500 രൂപയാണ് വില. തെളിവെടുപ്പ് പൂർത്തിയായതിനെ തുടർന്ന് പ്രതികളായ അയ്മനം ഒളശ ചെല്ലിത്തറ ബിജോയ് മാത്യു (36), പനച്ചിക്കാട് കൊല്ലാട് വട്ടക്കുന്നേൽ പി.പി. ഷൈമോൻ (40), മൂലേടം കുന്നന്പള്ളി വാഴക്കുഴിയിൽ സനിതാമോൾ ഡേവിഡ് (30) എന്നിവരെ ഇന്നു കോടതിയിൽ ഹാജരാക്കും. പ്രതികളുടെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തിയിരുന്നു. കടുവാക്കുളം സ്വദേശിയായ മുഖ്യപ്രതിയടക്കം നാലു പേരെ ഇനിയും പിടികൂടാനുണ്ട്. ട്രാഫിക് കോണ്‍സ്റ്റബിൾ എന്ന തസ്തികയിലേക്കാണ് ഇവർ…
Read More