കടുത്തുരുത്തി: നിരന്തരമായ വെള്ളക്കെട്ടിനെ തുടർന്ന് അപ്പർ കുട്ടനാടൻ മേഖലയിൽ തെങ്ങുകൾ ഉൾപടെയുള്ള ഫലവൃക്ഷങ്ങൾ വ്യാപകമായി ഉണങ്ങി നശിക്കുന്നു. ഒരുതവണ കയറുന്ന വെള്ളം ഏറെനാളുകൾ കഴിഞ്ഞാലും ഇറങ്ങാത്തതാണ് കൃഷിനാശത്തിന് വഴി വയ്ക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. വർഷത്തിൽ പലതവണയാണ് പടിഞ്ഞാറൻ മേഖലയിൽ വെള്ളപ്പൊക്കം ഉണ്ടാകാറുള്ളത്. മരങ്ങളുടെ ചുവട്ടിൽ വെള്ളം നിരന്തരമായി കെട്ടി നിൽക്കുന്നതിനെ തുടർന്ന് ഇലകൾക്കു മഞ്ഞളിപ്പ് രോഗം ബാധിച്ചു ക്രമേണ ഉണങ്ങി നശിക്കുകയാണ്. ആഞ്ഞിലി, പ്ലാവ്, മഹാഗണി ഉൾപെടെയുള്ള വൻവൃക്ഷങ്ങളും ജാതി, കമുക്, തെങ്ങ്, ഗ്രാന്പു എന്നിവ ഉൾപെടെയുള്ള കാർഷിക വിളകളും മഞ്ഞളിപ്പുരോഗം ബാധിച്ച് ഉണങ്ങി നശിക്കുകയാണ്. കല്ലറ, വെള്ളാശ്ശേരി, എഴുമാന്തുരുത്ത്, എരുമത്തുരുത്ത്, പൂവാശേരി, ആപ്പുഴ, വാലാച്ചിറ, മാന്നാർ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം തെങ്ങുകളും മറ്റു ഫലവൃക്ഷങ്ങളും വ്യാപകമായി നശിക്കുകയാണ്. നൂറുകണക്കിന് തെങ്ങുകളാണ് കായ്ഫലമില്ലാതെ ഈ പ്രദേശങ്ങളിൽ പാഴ്മരങ്ങളെ പോലെ നിൽക്കുന്നത്. പാടശേഖരങ്ങളിൽ നിന്നു കൃഷിയ്ക്കുശേഷം പുറന്തള്ളുന്ന പുളിവെള്ളം ഒഴുകിപോകാതെ…
Read MoreCategory: Kottayam
ചെറുമകന്റെ ചോറൂണുമായി ബന്ധപ്പെട്ട് ശബരിമലയിലെത്തിയ സ്ത്രീയെ തടഞ്ഞ സംഭവം; 200 പേർക്കെതിരേ കേസ്
ശബരിമല: ശബരിമലയിൽ ദർശനത്തിനെത്തിയ തന്നെ തടഞ്ഞുവെന്ന പേരിൽ ലളിത നൽകിയ പരാതിയിൽ 200 പേർക്കെതിരെ കേസെടുത്തു. ചെറുമകന്റെ ചോറൂണുമായി ബന്ധപ്പെട്ട് ഇന്നുരാവിലെയാണ് ലളിതയും കുടുംബാംഗങ്ങളും ദർശനത്തിനെത്തിയത്. എന്നാൽ ഇവർക്ക് 50 വയസിൽ താഴെയാണെന്ന പേരിലാണ് സന്നിധാനം നടപ്പന്തലിൽ പ്രതിഷേധം ഉണ്ടായത്. ഇതിനിടെ ലളിതയ്ക്കുനേരെ ഉന്തുംതള്ളുമുണ്ടായി. ദേഹാ്സ്വാസ്ഥ്യമുണ്ടാകുകയും ചെയ്തു.
Read Moreഫേസ്ബുക്ക് കൂട്ടായ്മയിലെ രണ്ടാമത്തെ ചിത്രം ‘മഴയ്ക്കു മുന്നെ’ നാളെ റിലീസാവും
കോട്ടയം: സിനിമ സ്വപ്നമായി കൊണ്ടുനടന്നവർ ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ ഒന്നിച്ചപ്പോൾ ‘മിറക്കിൾ’എന്ന ഹോം സിനിമ ആദ്യം പിറവിയെടുത്തു. ഇപ്പോഴിതാ മിറക്കിളിനുശേഷം ഫേസ്ബുക്ക് കൂട്ടായ്മ ‘മഴയ്ക്കു മുന്നെ’ എന്ന ഹ്രസ്വചിത്രവുമായി വീണ്ടും മലയാളി പ്രേക്ഷകർക്കു മുന്നിലെത്തുന്നു. ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ ഒന്നിച്ചവർ രൂപീകരിച്ച ഗോഡ്സ് ഓണ് സിനിമ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയാണ് ‘മഴയ്ക്കു മുന്നെ’യുടെ അണിയറ ശിൽപികൾ. നാളെ രാവിലെ പത്തിന് എറണാകുളം ബോട്ട് ജെട്ടിയിൽ കൂട്ടായ്മയിലുള്ളവർ ഒന്നിച്ചുചേരും. പിന്നീട് മട്ടാഞ്ചേരിയിലേക്ക് ജലഗതാഗതവകുപ്പിന്റെ യാത്രാ ബോട്ടിൽ ഒരു യാത്ര. ഈ യാത്രയിൽ സഹയാത്രികരായ നാട്ടുകാർക്ക് ചിത്ര ത്തിന്റെ ബ്രോഷർ നൽകും. തുടർന്ന് യാത്രക്കാർക്കു മുന്നി ൽ സിനിമയുടെ റിലീസിംഗ് ചടങ്ങ് നടക്കും. കഴിഞ്ഞ മഴക്കാലത്ത് കണ്ണൂരിലെ വിവിധ ലൊക്കേഷനുകളിലായി മൂന്നു ദിവസം ഷൂട്ട് ചെയ്താണ് ചിത്രം പൂർത്തിയാക്കിയത്. 20മിനിട്ട് നീളുന്നതാണ് ഹ്രസ്വചിത്രം. ജീവി തത്തെ വളരെ വേഗത്തിൽ സമീപിക്കുന്നയാൾക്കുണ്ടാകുന്ന അനുഭവങ്ങളാണ് ചിത്രം…
Read Moreമോട്ടോർ വാളുപയോഗിച്ച് കൈമുറിക്കാൻ ശ്രമം; മകനെ ആക്രമിക്കുന്നത് കണ്ട് ഓടിയെത്തിയ പിതാവിന്റെ തോളെല്ലിന് സാരമായ മുറിവേറ്റ് ഗുരുതരാവസ്ഥയിൽ; അക്രമത്തിന് പിന്നിൽ മുൻവൈരാഗ്യമെന്ന് പോലീസ്
കോട്ടയം: തടിയറക്കുന്ന മോട്ടോർ വാൾ ഓണ് ചെയത് അച്ഛനെയും മകനെയും മുറിവേൽപിച്ചു. പരിക്കേറ്റ ഇരുവരും മെഡിക്കൽ കോളജ് ആശുപത്രിയിൽ. അച്ഛന്റെ പരിക്ക് ഗുരുതരം. വധശ്രമത്തിന് ഒരാൾ അറസ്റ്റിൽ. കറുകച്ചാൽ കങ്ങഴയ്ക്കടുത്ത് കൈപ്പയിൽപ്പടിയിൽ ഇന്നലെ രാത്രി 7.30നാണ് സംഭവം. കങ്ങഴ കാരമല അഞ്ചാനി വീട്ടിൽ സലിം (59), മകൻ സബിൻ (27) എന്നിവർക്കാണ് വാൾ കൊണ്ടുള്ള മുറിവേറ്റ് പരിക്കേറ്റത്. സലിമിന്റെ ഇടതു തോളിനാണ് ഗുരുതര പരിക്ക്. സബിന്റെ കൈയ്യുടെ തള്ളവിരൽ മുറിഞ്ഞു തൂങ്ങി. ഇടിയരിക്കപ്പുഴ കാവുങ്കൽ സാബുവിന്റെ മകൻ അമൽ സാബു (22)വാണ് വധശ്രമ കേസിൽ അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതി അജി ജോണ്സണ് ഒളിവിലാണെന്ന് കറുകച്ചാൽ പോലീസ് അറിയിച്ചു. പ്രതികളും സലിമിന്റെ മകൻ സബിനും തമ്മിലുള്ള പഴയ വൈരാഗ്യമാണ് വാൾ അറത്തു പരിക്കേൽപിച്ച സംഭവത്തിനു പിന്നലെന്ന് പോലീസ് പറഞ്ഞു. വാൾ ഓണ് ചെയ്ത് മകന്റെ വിരൽ അറത്തു…
Read Moreപരസ്ത്രീബന്ധം ചോദ്യം ചെയ്ത ഭാര്യയ്ക്ക് ക്രൂരമർദ്ദനം; പ്രേമിച്ച് വിവാഹം കഴിച്ച മണർകാട്ടെ യുവതിയുടെ പരാതിയിൽ പോലീസ് നടപടിതുടങ്ങി
കോട്ടയം: പരസ്ത്രീ ബന്ധം ചോദ്യം ചെയ്ത ഭാര്യയെ ഭർത്താവ് മർദിച്ചതിന് പോലീസ് കേസെടുത്തു. മണർകാട്ടാണ് സംഭവം. മർദനമേറ്റ 40 വയസുകാരിയായ വീട്ടമ്മ ഇന്നലെ ഭർത്താവിനെതിരേ മണർകാട് സ്റ്റേഷനിലെത്തി പരാതി നല്കുകയായിരുന്നു. ഇവരുടെ പരാതിയിൽ കേസെടുത്ത പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. പ്രേമിച്ച് വിവാഹിതരായ ദന്പതികൾക്ക് രണ്ടു മക്കളുണ്ട്. ഭാര്യയ്ക്ക് ജോലിയുണ്ടെങ്കിലും ഭർത്താവിന് കാര്യമായ ജോലിയില്ല. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയമാണ് കുടുംബ ബന്ധത്തിൽ ഉലച്ചിലുണ്ടായത്.
Read Moreഇനി മത്സരം ബസും ബോട്ടും തമ്മിൽ ; വൈക്കം-എറണാകുളം അതിവേഗ ബോട്ട് സർവീസ് ആരംഭിച്ചു
വൈക്കം: വൈക്കം – എറണാകുളം അതിവേഗ എസി ദീർഘദൂരബോട്ട് വേഗ 120 യാത്ര ആരംഭിച്ചു. കന്നി യാത്ര ഇന്നു രാവിലെ 7.30ന് ഏറണാകുളത്തേക്ക് പുറപ്പെട്ടു. ഇന്നലെ വൈക്കത്തു നടന്ന ചടങ്ങിൽ മന്ത്രി തോമസ് ഐസക് ബോട്ടിന്റെ ഉദ്ഘാടനം നിർവഹിച്ചു. ബസ് സർവീസുമായി ബോട്ടു സർവീസ് മൽസരിക്കുന്ന കാലം വരികയാണെന്ന് മന്ത്രി പറഞ്ഞു. ജലഗതാഗതരംഗത്ത് മുന്നേറ്റമുണ്ടാക്കാൻ കൂടുതൽ അതിവേഗ ബോട്ടുകൾ ഉടൻ നീറ്റിലിറക്കുമെന്നും ജലയാത്ര കൂടുതൽ ആകർഷകമാക്കാൻ വാട്ടർ ടാക്സികളുടെ സർവീസ് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ജനങ്ങൾക്ക് മെച്ചപ്പെട്ട യാത്ര ഒരുക്കുന്നതിനൊപ്പം വിനോദ സഞ്ചാര സാധ്യത കൂടി വികസിപ്പിക്കുന്നതു ലക്ഷ്യമിട്ടാണ് പരിഷ്കാരനടപടികൾ കാര്യക്ഷമമായി നടപ്പാക്കി വരുന്നത്. സ്റ്റീൽനിർമിതമായ അഞ്ചു ബോട്ടുകൾ ഉടൻ നീറ്റിലിറക്കും. വൈക്കം – തവണക്കടവ് ഫെറിയിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച സോളാർ ബോട്ട് സർവീസ് അതിവിജയമായതിന്റെ അടിസ്ഥാനത്തിൽ…
Read Moreവിധവകളായ അമ്മയ്ക്കും മകൾക്കും ഭവനപദ്ധതിയിൽ അവഗണന; നാല്പത് വർഷത്തോളംമുൻപ് മണ്കട്ട ഉപയോഗിച്ച് നിർമിച്ച വീട്ടിലാണ് ഇവരുടെ താമസം
നെടുങ്കണ്ടം: വിധവകളായ അമ്മയും മകളും അടങ്ങുന്ന കുടുംബത്തെ ഭവനപദ്ധതിയിൽ ഉൾപ്പെടുത്താൻ അധികൃതർ തയാറാകുന്നില്ലെന്ന് ആക്ഷേപം. നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിൽ ചേന്പളം 18-ാം വാർഡിൽ താമസിക്കുന്ന പാലയ്ക്കൽ ശോഭയുടെ കുടുംബത്തോടാണ് അവഗണന. ശോഭയും മാതാവും വിധവകളാണ്. 70 വയസുള്ള മാതാവും 11 വയസുള്ള മകനും അടങ്ങുന്ന കുടുംബം നിത്യവൃത്തി കഴിയുന്നത് ശോഭ കൂലിപ്പണിചെയ്ത് ലഭിക്കുന്ന വരുമാനത്തിലാണ്. നാല്പത് വർഷത്തോളംമുൻപ് മണ്കട്ട ഉപയോഗിച്ച് നിർമിച്ച വീട്ടിലാണ് ഇവരുടെ താമസം. ഈ വീട് ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. അടച്ചുറപ്പുള്ള വാതിലുകളോ ജനാലകളോ ഈ വീടിനില്ല. ഭിത്തികൾ വിണ്ടു കീറിയും ദ്രവിച്ച അവസ്ഥയിലുമാണ്. ഭിത്തി ദുർബലാവസ്ഥയിലായതോടെ മരക്കഷണങ്ങൾ ഉപയോഗിച്ച് തൂണുകൾ നാട്ടിയാണ് മേൽക്കൂര താങ്ങിനിർത്തിയിരിക്കുന്നത്. അടുക്കള ഭാഗത്തിന് യാതൊരു അടച്ചുറപ്പുമില്ല. ചെറിയൊരു മഴയിൽപോലും നിലംപൊത്താവുന്ന അവസ്ഥയിലാണ് വീട്. വർഷങ്ങളായി പഞ്ചായത്തിന്റെ ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി വാസയോഗ്യമായ വീട് നിർമിച്ചുനൽകണമെന്ന് ആവശ്യപ്പെട്ട് ഇവർ അപേക്ഷ നൽകാറുണ്ടങ്കിലും ഇതുവരേയും…
Read Moreഒന്നരകിലോമീറ്റർ വരെ 20 രൂപ! ഓട്ടോയ്ക്ക് അമിതനിരക്ക് ഈടാക്കിയാൽ കർശന നടപടി
ഇടുക്കി: ജില്ലയിൽ സർവീസ് നടത്തുന്ന ഓട്ടോകൾ അമിതനിരക്ക് ഈടാക്കിയാൽ കർശന നടപടി സ്വീകരിക്കുമെന്നു ആർടിഒ ആർ.രാജീവ് അറിയിച്ചു. 2014ലെ സർക്കാർ ഉത്തരവ് പ്രകാരം ഒന്നരകിലോമീറ്റർ വരെ 20 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 10 രൂപയുമാണ് കൂലി. ഈ നിരക്കിൽ കൂടുതലായി കൂലി ഈടാക്കുന്നതായി ആക്ഷേപമുണ്ടാകുന്ന പക്ഷം വാഹന ഉടമയ്ക്കും ഡ്രൈവർക്കുമെതിരേ കർശന നടപടി സ്വീകരിക്കും. ജില്ലയിൽ സർവീസ് നടത്തുന്ന ഓട്ടോകൾ അമിതമായി കൂലി ഈടാക്കുന്നതായി പൊതുജനങ്ങളിൽ നിന്നും വ്യാപക പരാതി ലഭിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് ആർടിഒ അറിയിച്ചു.
Read Moreപോലീസ് സാന്നിധ്യത്തിലും ഭയമില്ല; ട്രിപ്പിൾസ് യാത്ര സാധാരണം; ഒന്നും ചെയ്യാതെ പോലീസ്
കുറവിലങ്ങാട്: അപകടനിരക്ക് വർധിക്കുന്പോഴും നിയമപാലകരെപ്പോലും ഭയക്കാതെ നിയമലംഘനം. ഇന്നലെ പട്ടാപ്പകൽ എംസി റോഡിൽ കോളജ് ജംഗ്ഷനിൽ നടത്തിയ വാഹനപരിശോധനയിലാണ് ട്രിപ്പിൾസ് സംഘങ്ങൾ സ്വൈര്യവിഹാരം നടത്തിയ കാഴ്ചകൾ കാണാനായത്. കോളജ് ജംഗ്ഷനിൽ ഇന്നലെ വൈകുന്നേരം നാലരയോടെയാണ് ഹൈവേ പോലീസ് സംഘം വാഹനപരിശോധനയ്ക്കെത്തിയത്. പരിശോധനയ്ക്കിടയിൽ നിയമലംഘനം നടത്തി മൂന്നുപേരുമായെത്തിയ ബൈക്കുകളും ഹെൽമെറ്റില്ലാതെ എത്തിയ ബൈക്കുകളും പോലീസ് കൈകാണിച്ചിട്ടും നിറുത്താതെ പോകുന്ന കാഴ്ച സാധാരണമായിരുന്നു. പരിശോധന നടത്തുന്ന പോലീസ് കൈകാണിക്കുന്നതോടെ വാഹനം വേഗംകൂട്ടി ചീറിപ്പാഞ്ഞുപോകുകയായിരുന്നു. അവരെ കൈവിടുന്ന നിലപാടാണ് പോലീസും പുലർത്തിയതത്രെ. പിന്നാലെയെത്തി നിയമലംഘകരെ പിടികൂടുന്ന പഴയ ശൈലി പോലീസ് ഉപേക്ഷിച്ചത് ഇക്കൂട്ടർക്ക് നേട്ടമായി. മുൻകാലങ്ങളിൽ പോലീസ് പരിശോധനയുണ്ടെന്നറിഞ്ഞാൽ വഴി മാറിപ്പോകുന്ന രീതിയുണ്ടായിരുന്നു. ഇന്നലെ കാണാനായത് പോലീസിന് മുന്നിലൂടെ നിയമലംഘനം നടത്തി പാഞ്ഞുപോകുന്ന കാഴ്ചകളായിരുന്നു.
Read Moreകുന്നത്തുകളത്തിൽ ! ആരും പ്രതീക്ഷിക്കാത്ത തകർച്ച; പണം പോയവർ നെട്ടോട്ടത്തിൽ; നാടിനെ നടുക്കിയ ആഭരണമോഷണവും
കോട്ടയം: കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്വർണാഭരണശാലകൾ. ചിട്ടി, പണം ഇടപാടുകൾ വേറെ. ഇടപാടുകാരുടെ വിശ്വാസ്യത പിടിച്ചുപറ്റിയ ബിസിനസ് പ്രസ്ഥാനത്തിൽ നൂറുകണക്കിനുപേർ നിക്ഷേപവുമായി എത്തിക്കൊണ്ടിരുന്നു. ചിലർ പണമായി നിക്ഷേപം നടത്തി. ചിലർ സ്വർണചിട്ടിയിൽ പണം ഇറക്കി. ആരും പ്രതീക്ഷിക്കാതിരിക്കെയാണ് 136 കോടിയുടെ ബാധ്യതയുണ്ടെന്നു കാട്ടി കുന്നത്തുകളത്തിൽ തിരുനക്കര തെക്കുംഗോപുരം ജിനോഭവൻ കെ.വി. വിശ്വനാഥനും ഭാര്യ രമണിയും ജൂണ് 18നു കോട്ടയം സബ്കോടതിയിൽ പാപ്പർ ഹർജി നൽകിയത്. പ്രതിഷേധം ശക്തമാകും മുൻപേ സ്വർണക്കടകൾ ഇദ്ദേഹം അടച്ചുപൂട്ടി. പരാതികളുടെ അടിസ്ഥാനത്തിൽ വിശ്വനാഥനും ഭാര്യയ്ക്കും മകൾക്കും മരുമകനുമെതിരേ പോലീസ് 16 കേസുകൾ ചുമത്തിയിരുന്നു. പണം നിക്ഷേപിച്ച നൂറുകണക്കിനുപേർ കുന്നത്തുകളത്തിൽ ഡിപ്പോസിറ്റേഴ്സ് അസോസിയേഷൻ എന്ന പേരിൽ നടത്തിയ പ്രതിഷേധങ്ങൾക്കൊടുവിലാണ് വിശ്വനാഥനും കുടുംബാംഗങ്ങളും ജൂലൈ 17ന് അറസ്റ്റിലായത്. 35 കോടി രൂപ നിക്ഷേപകർക്കു നഷ്ടമായതായാണ് നിലവിലുള്ള പരാതി. ഒട്ടേറെപേർ രേഖകളില്ലാതെയും പണം നൽകിയിരുന്നു. എഴുപതുവർഷം…
Read More