പത്തനംതിട്ട: മറ്റു ഉദ്യോഗസ്ഥരെ പോലെ സർവീസ് നിയമങ്ങൾ തന്ത്രിക്കു ബാധകമല്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള. മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനം പരാജിതന്റെ പരിദേവനമാണെന്നും പിള്ള പരിഹസിച്ചു. മുഖ്യമന്ത്രിയുടെ പിടിവാശിയാണ് എല്ലാത്തിനും കാരണം. നിലവിൽ മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനം പരാജിതന്റെ പരിദേവനമാണ്. പരാജയം മൂലം മുഖ്യമന്ത്രിയുടെ സമനില തെറ്റിയതായി സംശയിക്കുന്നു. യുവതി പ്രവേശിച്ചാൽ ഉടൻ ക്ഷേത്രം അടച്ചിടുമെന്നു പറഞ്ഞ തന്ത്രി കണ്ഠര് രാജീവരെ അപമാനിക്കാനാണു മുഖ്യമന്ത്രി ശ്രമിച്ചത്. ക്ഷേത്രപിതൃസ്ഥാനീയനായ തന്ത്രിയായി അവതരിക്കാനാണു പിണറായി വിജയൻ ശ്രമിച്ചതെന്നും ശ്രീധരൻപിള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശബരിമലയിൽ നടന്ന അക്രമസംഭവങ്ങളുടെ പിന്നിൽ ആർഎസ്എസ് ആണെന്ന് ആരോപിക്കാൻ പിണറായി വിജയന്റെ പക്കൽ തെളിവുണ്ടോയെന്നും ശ്രീധരൻപിള്ള ചോദിച്ചു.
Read MoreCategory: Kottayam
ബസുകളുടെ ചില്ല് തകർത്ത ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ പൊക്കി; സംക്രാന്തി സ്വദേശി ശ്യാമിന്റെ പേരിൽ നിരവധി കേസുകളുണ്ടെന്ന് പോലീസ്
കോട്ടയം: സ്വകാര്യ ബസിന്റെ ഗ്ലാസുകൾ എറിഞ്ഞു തകർത്തു ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ പോലീസ് പിടികൂടി. ഇന്നലെ വൈകുന്നേരം 6.30നു നാഗന്പടം സീസർ ജംഗ്ഷനുസമീപമാണ് സംഭവം. കോട്ടയം-കരിപ്പുംതട്ട് റൂട്ടിൽ സർവീസ് നടത്തുന്ന കഐംവി ട്രാവൽസിന്റെ തുഷാര ബസിന്റെ ചില്ലുകളാണു അക്രമി തകർത്തത്. സംഭവുമായി ബന്ധപ്പെട്ട് സംക്രാന്തി സ്വദേശി ശ്യാമിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കൽ കോളജ് സ്റ്റാൻഡിൽനിന്നും ബസിൽ കയറിയ ശ്യാം യാത്രക്കാരുമായി ബഹളംവച്ചു. സംക്രാന്തിയിൽ എത്തിയപ്പോൾ ബസിൽനിന്നും ശ്യാമിനെ യാത്രക്കാരും ബസ് ജീവനക്കാരും ചേർന്നു ഇറക്കിവിട്ടു. പിന്നാലെ ബൈക്കിൽ വന്ന ശ്യാം സീസർ പാലസ് ജംഗ്ഷനിലെത്തിയപ്പോൾ ബസിന്റെ മുൻവശത്തെയും പിൻവശത്തെയും ചില്ലുകൾ എറിഞ്ഞു തകർക്കുകയായിരുന്നു. തുടർന്നു ശ്യാം ബൈക്കിൽ കടന്നുകളഞ്ഞു. പോലീസ് എത്തി അന്വേഷിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. കുറച്ചുസമയങ്ങൾക്കുശേഷം ബൈക്കിൽ മറ്റൊരാളുടെ പിന്നിലിരുന്നു നാഗന്പടത്തുകൂടി ശ്യാം യാത്രചെയ്യുന്നത് ബസ് ജീവനക്കാർ കാണുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു. പോലീസ് ബൈക്ക് തടഞ്ഞു…
Read Moreതമിഴ് ലോബിയുടെ കളി; കോഴി വില കുതിച്ചുക്കയറുന്നു; കിലോയ്ക്ക് 90 രൂപ വർധിച്ച് കോഴിവില 148 രൂപയിലെത്തി
കുമരകം: ഇറച്ചികോഴിയുടെ വില ജില്ലയിൽ ദിവസേന വർദ്ധിച്ചു കൊണ്ടിരിക്കുന്നു. വില വർദ്ധന നിസാരമല്ല, ഇരട്ടിയിലധികം വർദ്ധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. പ്രളയക്കെടുതിയെ തുടർന്നു കേരളത്തിലെ കോഴി വളർത്തൽ ഫാമുകൾ പ്രവർത്തനം മന്ദിഭവിച്ചതോതോടെ തമിഴ് നാട്ടിൽ നിന്നുമാണു കേരളത്തിലെ മാർക്കറ്റുകളിൽ കോഴികളെ എത്തിക്കുന്നത്. തമിഴ്നാട്ടിൽ നിന്നുമാണു കേരളത്തിലെ ഫാം ഉടമകൾ കോഴിക്കുഞ്ഞുങ്ങളേയും കോഴി തീറ്റയും എത്തിക്കുന്നത്. കേരളത്തിലെ ഫാമുകളിൽ കോഴികൾ വില്പനയ്ക്കു വളർച്ച എത്തുന്ന സീസണ് തമിഴ് നാട്ടിലെ കർഷകർ അറിയുകയും കോഴി വില ഗണ്യമായി കുറക്കുകയും ചെയ്തു കേരളത്തിലെ കോഴി കൃഷി നഷ്ടത്തിലാക്കി തീർക്കാൻ ഗൂഡ നീക്കം നടത്തി വരികയാണെന്നും കേരളത്തിലെ കർഷകർ പറയുന്നു. കേരളത്തിൽനിന്നും കോഴികളെ ലഭിക്കാത്ത സാഹചര്യത്തിൽ തമിഴ്നാട്ടിലെ കർഷകർ ദിവസേന വില വർദ്ധിപ്പിച്ചു വരുകയാണെന്നാണ് കച്ചവടക്കാർ പറയുന്നത്. ഇന്ന് ജില്ലയിൽ 148 രൂപയാണ് ഒരു കിലോ കോഴിയുടെ വില. 58 രൂപയിൽ നിന്നാണ് 90…
Read Moreകെവിൻ വധം; ജാമ്യാപേക്ഷയിൽ വിധി 25ന്; വിസ്താരം ഉടൻ ആരംഭിക്കണമെന്ന സ്പെഷൽ പ്രോസിക്യൂട്ടറുടെ ഹർജി പരിഗണിച്ചില്ല
കോട്ടയം: കെവിൻ വധക്കേസിൽ മൂന്നുപേരുടെ ജാമ്യപേക്ഷയിൽ വാദം കേട്ട കോടതി വിധി പറയുന്നതിനു കേസ് 25ലേക്കു മാറ്റിവച്ചു. കേസിലെ ഏഴ്, 10, 12 പ്രതികളായ ഷെഫിൻ ഷിജാദ്, വിഷ്ണു, ഷാനു എന്നിവരുടെ ജാമ്യാപേക്ഷയാണു ഇന്നലെ കോട്ടയം അഡീഷണൽ സെഷൻസ് കോടതി നാല് ജഡ്ജി കെ.ജി. സനൽകുമാർ പരിഗണിച്ചത്. കേസിൽ വിസ്താരം ഉടൻ ആരംഭിക്കണമെന്നു കാണിച്ച് സ്പെഷൽ പ്രോസിക്യൂട്ടർ സി.എസ്. അജയൻ നല്കിയ ഹർജി ഇന്നലെയും പരിഗണിച്ചില്ല. മൂന്നു പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം കേട്ടതിനാൽ വിസ്താരം ആരംഭിക്കണമെന്ന ഹർജി 29ലേക്കു മാറ്റി വയ്ക്കുകയായിരുന്നു. കേസിലെ മുഴുവൻ പ്രതികളെയും ഇന്നലെ കോടതിയിൽ എത്തിച്ചിരുന്നു. പ്രതികളെ കോടതിയിൽ എത്തിച്ച സമയത്ത് കെവിന്റെ പിതാവ് രാജൻ എന്ന ജോസഫ് കോടതി പരിസരത്ത് എത്തി.നട്ടാശേരി പ്ലാത്തറ ജോസഫിന്റെ മകൻ കെവിനെ (24) ഭാര്യ നീനുവിന്റെ ബന്ധുക്കളും സഹായികളും ചേർന്നു കൊലപ്പെടുത്തിയെന്നാണു കേസ്. മേയ് 24നു…
Read Moreകടുത്തുരുത്തിയിലെ പണമിടപാടു സ്ഥാപന ഉടമ പത്രോസിന്റെ കൊലപാതകം: മുഖ്യപ്രതി ഡൽഹിയിൽ പിടിയിൽ
ന്യൂഡൽഹി: പണമിടപാടു സ്ഥാപനം ഉടമ സ്റ്റീഫൻ പത്രോസിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ജോബിൻ ജയ്മോൻ അറസ്റ്റിൽ. ഡൽഹി റെയിൽവേ സ്റ്റേഷനു സമീപം ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ അന്വേഷണ സംഘം പിടികൂടുകയായിരുന്നു. ഡൽഹി പോലീസ് രണ്ടു ദിവസമായി ജോബിനെ നിരീക്ഷിച്ചു വരിയായിരുന്നു. ഡൽഹിയിലെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം ജോബിനെ കോട്ടയത്തേക്കു കൊണ്ടു വരുമെന്നു ജില്ലാ പോലീസ് മേധാവി ഹരിശങ്കർ പറഞ്ഞു. വായ്പ എടുത്തതിന് ഈടു നൽകിയ ഭൂമി തിരികെ നൽകുന്നതു സംബന്ധിച്ച തർക്കമാണു സ്റ്റീഫനെ വെട്ടിക്കൊലപ്പെടുത്താൻ കാരണമായത്. ഇക്കാര്യം ജോബിൻ പോലീസിനോടു സമ്മതിച്ചിട്ടുണ്ട്. സെപ്റ്റംബർ മൂന്നിനാണ് ചിറയിൽ സ്റ്റീഫൻ പത്രോസ് കൊല്ലപ്പെടുന്നത്. സംഭവത്തിൽ ജോബിനെ സഹായിച്ച പുന്നപ്ര സ്വദേശികളായ അരുൺ, അദർശ് എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.
Read Moreശബരിമലയിലെ യുവതി പ്രവേശനം: നടപടിയിൽ പ്രതിഷേധിച്ച് റിട്ടയേഡ് ബാങ്ക് ഉദ്യോഗസ്ഥന്റെ പന്പയിൽ നിന്നും ശയനപ്രദക്ഷിണം
പന്പ: ശബരിമലയിലെ യുവതി പ്രവേശന നടപടിയിൽ പ്രതിഷേധിച്ച് റിട്ടയേഡ് ബാങ്ക് ഉദ്യോഗസ്ഥൻ പന്പയിൽ നിന്നും സന്നിധാനത്തേക്ക് ശയനപ്രദക്ഷിണം നടത്തി. പാലക്കാട് സ്വദേശിയും ചെന്നൈയിൽ താമസിച്ചുവരുന്നതുമായ അനന്തപത്മനാഭനാ (58) ണ് ശനിയാഴ്ച രാവിലെ പന്പയിൽ നിന്നും സന്നിധാനത്തേക്ക് ശയനപ്രദക്ഷിണം നടത്തി ദർശനം നടത്തിയത്. ആദ്യദിവസം മരക്കൂട്ടത്തെത്തി വിശ്രമിച്ചശേഷം ഇന്നലെ രാവിലെ വീണ്ടും യാത്ര തുടരുകയായിരുന്നു. സുപ്രീം കോടതി വിധിയോട് യോജിക്കാനാകില്ലെന്നും ആചാരാനുഷ്ഠാനങ്ങൾ നിലനിർത്തണമെന്നുമാണ് തന്റെ ആവശ്യമെന്നും അനന്തപത്മനാഭൻ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 12ഓടെ സന്നിധാനത്തെത്തി ദർശനത്തിനുശേഷം തിരികെ നാട്ടിലേക്കു മടങ്ങി. മറ്റ് ചില ക്ഷേത്രങ്ങളിലും ശബരിമല വിഷയത്തിൽ പ്രതിഷേധിച്ച് ശയനപ്രദക്ഷിണം നടത്താനാണ് അനന്തപത്മനാഭന്റെ തീരുമാനം.
Read Moreവൈക്കം വിജയലക്ഷ്മിയുടെ വിവാഹം ഇന്ന്; വൈക്കം മഹാദേവക്ഷേത്രത്തിൽ രാവിലെ 10.30നും 11.30 നും ഇടയ്ക്കുള്ള മൂഹൂർത്തത്തിലാണ് വിവാഹം
വൈക്കം: ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹം ഇന്നു നടക്കും. മിമിക്രി കലാകാരനും ഇന്റീരിയൽ ഡെക്കറേഷൻ കരാറുകാരനുമായ പാലാ പുലിയന്നൂർ കൊച്ച്ഒഴുകയിൽ എൻ. അനൂപാണ് വരൻ. വൈക്കം മഹാദേവക്ഷേത്രത്തിൽ രാവിലെ 10.30നും 11.30 നും ഇടയ്ക്കുള്ള മൂഹൂർത്തത്തിലാണ് വിവാഹം.
Read Moreസബ്സിഡി വളങ്ങൾ വൻകിടക്കാർ കടത്തുന്നു; നിരോധിത കീടനാശിനികളും അതിർത്തികടന്ന് എത്തുന്നു
നെടുങ്കണ്ടം: ജില്ലയിലേക്ക് അതിർത്തികടന്ന് വൻതോതിൽ നിരോധിത കീടനാശിനികൾ എത്തുന്നതായും സബ്സിഡി ഇനത്തിൽ ലഭിക്കേണ്ട വളം കർഷകർക്കുനൽകാതെ വൻകിട കച്ചവടക്കാർക്ക് മറിച്ചുവിൽക്കുന്നതായും കണ്ടെത്തിയതായി എറണാകുളം അഗ്രികൾച്ചറൽ വിഭാഗം ഡെപ്യുട്ടി ഡയറക്ടർ സിബി ജോസഫ് പറഞ്ഞു. വളംവിൽപന നടത്തുന്ന സ്ഥാപനങ്ങൾ, സൊസൈറ്റികൾ തുടങ്ങിയവ കേന്ദ്രീകരിച്ച് കേരള സർക്കാർ നിയോഗിച്ച പ്രത്യേക സ്ക്വാഡ് ജില്ലയിൽ നടത്തുന്ന പരിശോധനയിലാണ് ഇവ കണ്ടെത്തിയിരിക്കുന്നത്. നിരോധിത കീടനാശിനികളായ ഫോർ എയ്റ്റ്, ഫ്യുറിഡാൻ, എൻഡോസൾഫാൻ എന്നിവയാണ് അതിർത്തികടന്ന് എത്തുന്നവയിൽ അധികവും. വിപണിയിൽ 26 രൂപ വിലവരുന്ന യൂറിയ വളം സബ്സിഡി നിരക്കിൽ ആറുരൂപയ്ക്കാണ് സർക്കാർ കർഷകർക്കു നൽകുന്നത്. ഇങ്ങനെ എത്തിക്കുന്ന വളങ്ങൾ കർഷകർക്കുനൽകാതെ വൻ കന്പനികൾക്ക് മുഴുവാനായി മറിച്ചുനൽകുന്ന രീതിയാണ് ജില്ലയിൽ പലയിടങ്ങളിലും കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. ഇവർ സ്റ്റോക്കുകൾ പിഒഎസ് മെഷീനിൽ കാണിക്കുകയും അതിൽനിന്ന് കർഷകർക്ക് നൽകുകയുമാണ് ചെയ്യേണ്ടത്. ലാഭം നേരിട്ട് കർഷകരിൽ എത്തിക്കുന്നതിനാണ് പിഒഎസ്…
Read Moreഅവിസ്മരണീയമാക്കാം, ഒരു ദിനം! ഒഴുകാം, വേന്പനാട്ടു കായലിന്റെ ഓളപ്പരപ്പിലൂടെ നുകരാം, കായൽവിഭവങ്ങളുടെ രുചി
വൈക്കം: കായൽവിഭവങ്ങളുടെ രുചിയും പ്രകൃതിസൗന്ദര്യവും ആസ്വദിച്ച് വേന്പനാട്ടു കായലിന്റെ ഓളപ്പരപ്പിലൂടെയുള്ള മത്സ്യഫെഡിന്റെ പുതിയ ടൂർ പാക്കേജിന് തുടക്കമായി. മത്സ്യ ഫെഡിന്റെ കാട്ടിക്കുന്നിലുള്ള പാലായ്ക്കരി, എറണാകുളം ജില്ലയിലെ മാലിപ്പുറം, ഞാറക്കൽ അക്വാ ടൂറിസം കേന്ദ്രങ്ങളിലെ കാഴ്ചകൾ ഒന്നിച്ചു കാണുന്നതിന് ജലമാർഗമുള്ള പ്രവാഹിനി, കരമാർഗമുള്ള ഭൂമിക ടൂർപാക്കേജിന്റെ ഉദ്ഘാടനം സി.കെ. ആശ എംഎൽഎ നിർവഹിച്ചു. കായൽത്തീരങ്ങളിലെ പ്രകൃതിസൗന്ദര്യവും പ്രദേശവാസികളുടെ സ്നേഹം നിറഞ്ഞ പെരുമാറ്റവും വൈക്കത്തിന്റെ വിനോദസഞ്ചാര സാധ്യത വർധിപ്പിക്കത്തക്കതാണ്. ഇത് പ്രയോജനപ്പെടുത്തിക്കൊണ്ട് കൂടുതൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്തി പ്രവർത്തനക്ഷമമാക്കുമെന്നും സി.കെ. ആശ എംഎൽഎ പറഞ്ഞു. പാലാക്കരി ഫാം കവാടത്തിനു സമീപം നിർമിച്ച മത്സ്യകന്യകയുടെ ശില്പവും സി.കെ. ആശ എംഎൽഎ അനാച്ഛാദനം ചെയ്തു. ടൂർ പാക്കേജിന്റെ ആദ്യ കരയാത്ര മത്സ്യഫെഡ് ചെയർമാൻ പി.പി ചിത്തരഞ്ജൻ ഫ്ളാഗ് ഓഫ് ചെയ്തു. പുരാതന കാലത്തെ മത്സ്യത്തൊഴിലാളികകൾ വള്ളത്തിലും വീടുകളിലും ഉപയോഗിച്ചിരുന്ന ഉപകരണങ്ങളുടെ ശേഖരമുള്ള…
Read Moreഅടിമാലിക്കാർ ചോദിക്കുന്നു! ഉയരംകൂടിയ തൂണിൽ ബൾബിട്ടാൽ ഹൈമാസ്റ്റ് ലൈറ്റാകുമോ?
അടിമാലി: അടിമാലി ബസ് സ്റ്റാൻഡിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തിക്കുന്നില്ലെന്ന് പരാതി. ഏതാനും മാസംമുന്പായിരുന്നു ടൗണിന്റെ വിവിധ ഭാഗങ്ങളിൽ പഞ്ചായത്ത് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്. ഒന്നിനുപിറകെ ഒന്നായി ലൈറ്റുകൾ പണിമുടക്കിയതോടെ ബസ് സ്റ്റാൻഡുൾപ്പെടുന്ന അടിമാലി ടൗണ് രാത്രിയിൽ കൂരിരുട്ടിലായി. നാട്ടുകാരുടെ ഏറെനാളത്തെ ആവശ്യങ്ങൾക്കൊടുവിലായിരുന്നു പഞ്ചായത്ത് അടിമാലി ബസ് സ്റ്റാൻഡിലും സെൻട്രൽ ജംഗ്ഷനിലും മാർക്കറ്റ് ജംഗ്ഷനിലും ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്. ലൈറ്റുകൾ സ്ഥാപിച്ചതുമുതൽ പലതവണ അവ പ്രകാശിക്കുന്നില്ലെന്ന് പരാതി ഉയരുകയും പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച ലൈറ്റ് പ്രകാശിക്കുന്നില്ലെന്ന പരാതി ഉണ്ടായിരിക്കുന്നത്. ലെറ്റുകൾ പ്രകാശിക്കുന്നില്ലെന്ന പരാതി ഉയരുന്പോൾ പഞ്ചായത്ത് വേണ്ടവിധത്തിലുള്ള അറ്റകുറ്റപ്പണികൾ നടത്താത്തതാണ് ലൈറ്റുകൾ പ്രവർത്തനരഹിതമാകാനുള്ള കാരണം. ഹൈമാസ്റ്റ്് ലൈറ്റുകൾ സ്ഥാപിക്കുന്നതിനുമുന്പ് ടൗണിൽ സെൻട്രൽ ജംഗ്ഷൻ മുതൽ മാർക്കറ്റ് ജംഗ്ഷൻവരെ ഉയരംകുറഞ്ഞ വഴിവിളക്കുകൾ സ്ഥാപിച്ചിരുന്നു. അറ്റകുറ്റപ്പണികളുടെ അഭാവംമൂലം കാലാന്തരത്തിൽ അവ നശിച്ചതിനുശേഷമായിരുന്നു…
Read More