കോട്ടയം: ഏറെ കോളിളക്കം സൃഷ്ടിച്ച കെവിൻ വധക്കേസിൽ രണ്ടു പ്രതികളുടെ ജാമ്യാപേക്ഷ കോട്ടയം സെഷൻസ് നാലാം കോടതി തള്ളി. നാലാം പ്രതി റിയാസ് അഞ്ചാം പ്രതി ടിറ്റു ജെറോം എന്നിവരുടെ ജാമ്യാപേക്ഷയാണ് ജഡ്ജി കെ.ജി. സനൽകുമാർ ഇന്നലെ തള്ളിയത്. പ്രതികൾക്ക് ജാമ്യം നല്കുന്നതിനെ പ്രോസിക്യൂഷൻ എതിർത്തു. നാലു പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി വാദം കേട്ട് വിധി പറയുന്നതിനായി മാറ്റിവച്ചു. അഞ്ചാം പ്രതി ചാക്കോ ജോണിന്റെ ജാമ്യാപേക്ഷയിൽ ഇന്നലെ വാദം കേട്ടു. പ്രതിക്ക് ജാമ്യം നല്കിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും കേസിലെ മുഖ്യ സൂത്രധാരൻ ചാക്കോ ജോണ് ആണെന്നും സ്പെഷൽ പ്രോസിക്യൂട്ടർ സി.എസ്. അജയൻ വാദിച്ചു. ഇതേതുടർന്നു കേസ് വിധി പറയുന്നതിനായി 12 ലേക്കു മാറ്റി. ഈ കേസിന്റെ വിചാരണ നടപടികൾ ഉടൻ ആരംഭിച്ചേക്കും. ഇക്കാര്യത്തിൽ 22ന് വിധി പറയും. പ്രോസിക്യൂഷനുവേണ്ടി അഭിഭാഷകരായ ലിജോ കുര്യൻ ജോസഫ്, നെബുജോണ്…
Read MoreCategory: Kottayam
കോട്ടയത്തെ കഞ്ചാവ് കേസിൽ സത്യനാരായണൻ സത്യം പറഞ്ഞു; പോലീസ് അന്വേഷണം തുടങ്ങിയപ്പോൾ ചെരുപ്പുകടയിലെ സഹ ജീവനക്കാരൻ മുങ്ങി; പേലീസിന്റെ സംശയം ഇങ്ങനെ…
കോട്ടയം: കോട്ടയത്ത് ഒഡീഷ സ്വദേശിയിൽ നിന്ന് രണ്ടു കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിൽ ഒളിവിൽ പോയ സഹപ്രവർത്തകനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. നഗരത്തിലെ ഒരു ചെരുപ്പുകടയിൽ ജോലി ചെയ്യുന്ന ഒഡീഷ സ്വദേശി സത്യനാരായണ് ജനയെയാണ് (28) കഞ്ചാവുമായി കഴിഞ്ഞ ആറിന് പോലീസ് അറസ്റ്റു ചെയ്തത്. ഇയാളെ പിടികൂടിയ സംഭവം അറിഞ്ഞയുടൻ ചെരുപ്പുകടയിൽ ജോലി ചെയ്തിരുന്ന കുടമാളൂർ സ്വദേശി മുങ്ങിയെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്. സത്യനാരായണയുമായി സുഹൃദ്ബന്ധമുള്ളവർക്ക് കഞ്ചാവ് കച്ചവടത്തിൽ ബന്ധമുണ്ടോ എന്നു പോലീസ് അന്വേഷണം ആരംഭിച്ചയുടനാണ് ഇയാൾ മുങ്ങിയത്. ഇതോടെ കഞ്ചാവ് വിതരണത്തിൽ സത്യനാരായണയുമായി കോട്ടയത്തെ പലർക്കും ബന്ധമുണ്ടോ എന്ന സംശയം പോലീസിനുണ്ട്. സത്യനാരായണയെ പിടികൂടിയ ഉടൻ യുവാവ് മുങ്ങിയത് എന്തിനെന്ന ചോദ്യം അവശേഷിക്കുന്നു. മറ്റൊരു സംശയം അഞ്ചുകിലോഗ്രാം കഞ്ചാവ് കൊണ്ടുവന്നതിൽ രണ്ടു കിലോയാണ് പോലീസ് പിടികൂടിയത്. ബാക്കി മൂന്നുകിലോ എവിടെ എന്ന ചോദ്യമുയരുന്നു. ചെരുപ്പുകടയിൽ നിന്ന്…
Read More12 മണിക്കൂർ കഠിനം തന്നെ… കോട്ടയം മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തിനു മുന്നിൽ ഇരിപ്പിടമില്ല; രോഗികളുമായി എത്തുന്ന ബന്ധുക്കളുടെ നിൽപ്പ് കഠിനം തന്നെ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പുതിയ അത്യാഹിത വിഭാഗത്തിൽ രോഗികളോടൊപ്പമെത്തുന്നവർ പ്രാഥമിക കൃത്യനിർവഹണത്തിനോ ഒന്നു വിശ്രമിക്കുന്നതിനോ സൗകര്യമില്ലാതെ നെട്ടോട്ടമോടുന്നു. പകൽ സമയങ്ങളിലായാലുംസന്ധ്യക്ക് ശേഷം വരുന്ന രോഗികളായാലും ഗുരുതരമല്ലെങ്കിൽ 12 മണിക്കൂർ നീരീക്ഷണമുറിയിൽ കിടത്തി പ്രാഥമിക ചികിത്സ നടത്തിയ ശേഷമേ കിടത്തി ചികിത്സയ്ക്ക് ഡോക്ടർമാർ ശിപാർശ ചെയ്യാറുള്ളൂ. ഈ സമയം രോഗിയോടൊപ്പം ഒരാൾക്ക് മാത്രമേ നീരീക്ഷണമുറിയിൽ പ്രവേശനമുളളൂ. രോഗിയോടൊപ്പം എത്തിയ മറ്റുള്ളവർ അത്യാഹിത വിഭാഗത്തിന് മുൻഭാഗത്തെ റോഡുകളിൽ മണിക്കൂറുകളോളം നിൽക്കണം. എട്ടോ പത്തോ പേർക്കിരിക്കാവുന്ന ഒരു തകര ഷെഡ് ആണ് ആകെ ആശ്രയം. നൂറുകണക്കിന് രോഗികൾ വരുന്പോൾ ഈ ചെറിയ ഷെഡ് നിറഞ്ഞുകവിയും. 12 മണിക്കൂറിലധികം നിന്ന ശേഷമേ ഗുരുതരമല്ലാത്ത രോഗികളെ പല വിധ പരിശോധനയ്ക്ക് ശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുള്ളൂയെന്നതിനാൽ ഈ സമയമത്രയും രോഗിയോടൊപ്പം എത്തുന്നവർ ഒന്നു ഇരിക്കുവാൻ പോലും കഴിയാതെ വെളിയിൽ കാത്തുനിൽക്കേണ്ടി വരുന്നു. സന്ധ്യക്ക്…
Read Moreഈ നിർദേശം അവഗണിക്കരുത്; റേഷൻ കടയിൽ നിന്നും ബില്ല് ചോദിച്ചു വാങ്ങുക; മേടിച്ചില്ലെങ്കിൽ ഉപയോക്താവിന് നഷ്ടമാകുന്ന കാര്യങ്ങൾ ഓർമ്മിപ്പിച്ച് സവിൽ സപ്ലൈസ്
കോട്ടയം: ഇ – പോസ് മെഷീനിൽനിന്ന് ലഭിക്കുന്ന അച്ചടിച്ച ബില്ല് ചോദിച്ചു വാങ്ങുക എന്ന സിവിൽ സപ്ലൈസ് വകുപ്പിന്റെ മുന്നറിയിപ്പ് ആരും അവഗണിക്കരുത്. അവഗണിച്ചാൽ നിങ്ങൾക്ക് എന്തൊക്കെയാണ് കിട്ടിയതെന്നും കൃത്യമായ തൂക്കമുണ്ടോ എന്നും അറിയാൻ കഴിഞ്ഞെന്നുവരില്ല. മാസത്തിൽ പല തവണ സിവിൽസപ്ലൈസ് വകുപ്പ് ബില്ല് സംബന്ധി്ച്ച മുന്നറിയിപ്പ് നല്കുന്നുണ്ട്. റേഷൻകടക്കാർ പിന്നാന്പുറ വരുമാനം ഉണ്ടാക്കാതിരിക്കാനും ഉപഭോക്താവിന് കൃത്യമായി സാധനങ്ങൾ ലഭിക്കാനുമാണ് വകുപ്പ് ഇടയ്ക്കിടെ മുന്നറിയിപ്പ് നല്കുന്നത്. കടക്കാർക്ക് ചിലപ്പോൾ തെറ്റുപറ്റാം. അതല്ലെങ്കിൽ മനഃപൂർവം തൂക്കം കുറച്ചെന്നും വരാം. ഇത് മനസിലാക്കണമെങ്കിൽ ബില്ല് നിർബന്ധമാണന്ന് വകുപ്പ് മുന്നറിയിപ്പ് നല്കുന്നു. ഏതാനും ആഴ്ച മുൻപ് അരി തൂക്കിയപ്പോൾ ഒരു കടക്കാരൻ രണ്ടു കിലോഗ്രാം കുറച്ചത് ഉപഭോക്താവ് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ തെറ്റുപറ്റിയെന്നു മനസിലാക്കി കൃത്യമായ തൂക്കത്തിൽ അരി നല്കി. അതുപോലെ പഞ്ചസാരയും മണ്ണെണ്ണയുമൊക്കെ ചോദിച്ചു വാങ്ങിയില്ലെങ്കിൽ കിട്ടുകയുമില്ല. പ്രായമായവരെ ഇത്തരത്തിൽ കബളിപ്പിക്കാൻ എളുപ്പമാണ്.…
Read Moreആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് കെ.എം.മാണി
കോട്ടയം: ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് കെ.എം.മാണി എംഎൽഎ ആവശ്യപ്പെട്ടു. ശബരിമലയുടെ പവിത്രത കാത്തു സംരക്ഷിക്കുന്നതിന് സംസ്ഥാന സർക്കാർ സുപ്രിംകോടതിൽ റിവ്യൂ ഹർജി നൽകണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്ഗ്രസ്-എം നേതൃത്വത്തിൽ തിരുനക്കരയിൽ പഴയ പോലീസ് സ്റ്റേഷൻ മൈതാനിയിൽ നടത്തിയ സർവമത പ്രാർഥനാ പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പാർട്ടി ചെയർമാൻ കെ.എം മാണി. വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സി.എഫ് തോമസ് എംഎൽഎ, ജോസ് കെ.മാണി എംപി, ജോയി ഏബ്രഹാം , മോൻസ് ജോസഫ് എംഎൽഎ, റോഷി അഗസ്റ്റിൻ എംഎൽഎ, ഡോ.എൻ.ജയരാജ് എംഎൽഎ എന്നിവർ പ്രസംഗിച്ചു. തോമസ് ചാഴിക്കാടൻ, അറക്കൽ ബാലകൃഷ്ണപിള്ള, വഴുതാനത്ത് ബാലചന്ദ്രൻ, കുളത്തൂർ കുഞ്ഞ് കൃഷ്ണപിള്ള, പ്രിൻസ് ലൂക്കോസ്, മുഹമ്മദ് ഇഖ്ബാൽ, ജോബ് മൈക്കിൾ, സണ്ണി തെക്കേടം, ഇ.ജെ അഗസ്തി, വിജി എം.തോമസ് തുടങ്ങിയവർ പ്രാർഥന പരിപാടികൾക്ക് നേതൃത്വം…
Read Moreകെവിൻകേസ്: മൂന്നു പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി വാദം കേട്ടു, കേസ് മാറ്റി ; വിചാരണ ഉടൻ തുടങ്ങണമെന്ന ഹർജിയിൽ 22ന് വിധി പറയും
കോട്ടയം: കെവിൻ കേസിൽ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി വാദം കേട്ട് വിധി പറയുന്നതിനായി മാറ്റിവച്ചു. അഞ്ചാം പ്രതി ചാക്കോ ജോണിന്റെ ജാമ്യാപേക്ഷയിൽ വാദം കേട്ട കോട്ടയം സെഷൻസ് നാലാം കോടതി ജഡ്ജി കെ.ജി.സനൽകുമാർ കേസ് 12ലേക്ക് മാറ്റിവച്ചു. ജാമ്യാപേക്ഷയെ സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ.സി.എസ്.അജയൻ എതിർത്തു. പ്രതിക്ക് ജാമ്യം നല്കിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും കേസിലെ മുഖ്യ സൂത്രധാരൻ ചാക്കോ ജോണ് ആണെന്നും പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചു. പത്താം പ്രതി വിഷ്ണു, 12-ാം പ്രതി ഷാനു എന്നിവരുടെ ജാമ്യാപേക്ഷയിലും കോടതി വാദം കേട്ടു. ഇവരുടെ ഹർജിയിൽ വിധി പറയുന്നതിന് കേസ് 22ലേക്ക് മാറ്റി. നാലും അഞ്ചും പ്രതികളായ റിയാസ്, ടിറ്റു ജെറോം എന്നിവരുടെ ജാമ്യാപേക്ഷയിൽ കഴിഞ്ഞ ദിവസം വാദം പൂർത്തിയായിരുന്നു. ഇക്കാര്യത്തിൽ ഇന്നുച്ചകഴിഞ്ഞ് വിധി പറയും. കെവിൻ കേസിന്റെ വിചാരണ ഉടൻ വിചാരണ ആരംഭിക്കണമെന്നു ചൂണ്ടിക്കാട്ടി സ്പെഷൽ…
Read Moreകെഎസ്ആർടിസിയിലെ കൂട്ട പിരിച്ചുവിടൽ ; കോട്ടയത്ത് ജോലിപോയത് 50 പേർക്ക്
കോട്ടയം: കെഎസ്ആർടിസിയിലെ കൂട്ട പിരിച്ചുവിടലിൽ കോട്ടയത്തു ജോലി നഷ്ടപ്പെട്ടത് 50 പേർക്ക്. ദീർഘകാലമായി ജോലിക്ക് ഹാജരാകാത്തവരും അനധികൃത അവധിയിൽ തുടരുന്നവരുമായ ജീവനക്കാരെയാണ് മാനേജ്മെന്റ് പിരിച്ചുവിട്ടത്. നാലും അഞ്ചും വർഷം മാത്രം ജോലി ചെയ്തശേഷം അവധിയെടുത്തും എടുക്കാതെയും നാടുവിട്ടവരെ പിരിച്ചുവിടണമെന്നാണ് കൃത്യമായി ഇവിടെ ജോലി ചെയ്യുന്ന ഒരു വിഭാഗം പറയുന്നത്. പെൻഷനും ആനുകൂല്യങ്ങളും പറ്റാൻ സർവീസ് തീരുന്നതിനു മുൻപ് തിരികെയെത്തി അർഹത നേടി മടങ്ങുന്നവർക്കാണ് ഇപ്പോൾ പണി കിട്ടിയത്. കടുത്ത സാന്പത്തിക പ്രതിസന്ധിയാണ് കെഎസ്ആർടിസി നേരിടുന്നത്. സർവീസുകൾ കുറച്ചതോടെ വരുമാനത്തിലും കുറവുണ്ടായിട്ടുണ്ട്. അമേരിക്കയിൽ സ്ഥിരവാസം നടത്തുന്നയാളും സ്വന്തമായി ആനയുള്ള കുടുംബത്തിലെ അംഗവും ജില്ലയിലെ കെഎസ്ആർടിസി രജിസ്റ്ററിൽ സ്ഥിരം ഡ്രൈവർമാരുടെ റോൾ രജിസ്റ്ററിലുണ്ട്. സ്വകാര്യ ബസും ലോറിയും ടിപ്പറും ജെസിബിയും വാങ്ങി ബന്ധുവിന്റെ പേരിൽ രജിസ്റ്റർ ചെയ്ത് ഓടിച്ചു പണമുണ്ടാക്കുന്നവരും ഇതേ ഡിപ്പാർട്ട്മെന്റിലുണ്ട്. ഗൾഫിലും മറ്റും ഡ്രൈവറായി ജോലി നോക്കുന്ന…
Read Moreശബരിമല വിശ്വാസത്തെ തകർക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം; കോൺഗ്രസിന്റെ നിലപാടിലൂടെ പുറത്തുവരുന്നത് സിപിഎം-കോൺഗ്രസ് രഹസ്യ ധാരണകളെന്ന് ബിജെപി
കോട്ടയം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും രൂക്ഷ വിമർശനങ്ങളുമായി ബിജെപി. ശബരിമലയിലെ വിശ്വാസങ്ങൾ തകർക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. സ്റ്റാലിനെ ആരാധിക്കുന്ന മുഖ്യമന്ത്രിയുടെ ഈ നീക്കത്തിൽ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ സമരത്തിനില്ലെന്ന കോൺഗ്രസ് നിലപാട് അപലപനീയമാണെന്നും ഇത്തരം നിലപാടുകളിലൂടെയൊക്കെ സിപിഎം-കോൺഗ്രസ് രഹസ്യ ധാരണകളാണ് പുറത്ത് വരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമലയിലെ വിശ്വാസത്തെ സംരക്ഷിക്കാൻ ആര് മുന്നോട്ടു വന്നാലും അവർക്കൊപ്പം നിൽക്കുമെന്നും കൃത്യമായ തെളിവകളുടെ അടിസ്ഥാനത്തിലല്ല സുപ്രീം കോടതി വിധിപ്രസ്താവം നടത്തിയതെന്നും ശ്രീധരൻപിള്ള പറഞ്ഞു. കോടതി വിധിയെ മാനിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം പക്ഷേ, വിധി വിശ്വാസത്തെ ബാധിക്കുന്നതോ അതിരു കടന്നതോ ആയാൽ അത് അംഗീകരിക്കില്ലെന്നും വ്യക്തമാക്കി. കേന്ദ്ര സർക്കാരാണ് ഈ വിഷയത്തിൽ ഓർഡിനൻസ് കൊണ്ടുവരേണ്ടത് എന്ന് പറയുന്നത് മണ്ടത്തരമാണെന്നും കേരള നിയമത്തിന്റെ മൂന്നാം ചട്ടം റദ്ദാക്കിയതിനാൽ…
Read Moreഏഴ് വാഹനവും ഏഴ് ഡ്രൈവറും ഉണ്ടെങ്കിലും കോട്ടയം മെഡിക്കൽ കോളജിലെ ആവശ്യങ്ങൾക്കായി സ്വകാര്യ വാഹനങ്ങൾ വാടകയ്ക്കെടുക്കുന്നത് വിവാദമാകുന്നു
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ആവശ്യങ്ങൾക്ക് വേണ്ടി സ്വകാര്യ കാറുകൾ വാടകയ്ക്കെടുക്കുന്നു. നിലവിൽ ഏഴു വാഹനങ്ങളുള്ളപ്പോൾ സ്വകാര്യ വാഹനം വാടകയ്ക്കെടുക്കുന്നത് സാന്പത്തിക ബാധ്യതയാവുമെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം ഉയർന്നിട്ടുണ്ട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മൂന്ന് ആംബുലൻസ്, ഇൻഡിക്ക കാർ, മിനി ബസ് ,പിക്ക് അപ് വാൻ, റ്റാ സുമോ എന്നിങ്ങനെ ഏഴു വാഹനങ്ങളും ഏഴ് ഡ്രൈവർമാരുമുണ്ട്. അഞ്ച് സർക്കാർ സ്ഥിരം ജീവനക്കാരും ഒരു എച്ച്ഡിസി, ഒരു താൽക്കാലിക വിഭാഗത്തിൽപ്പെട്ട ഡ്രൈവർ ഉൾപ്പെടെയാണ് ഏഴു ഡ്രൈവർമാരുള്ളത്. വാഹനങ്ങളിൽ ടാറ്റാ സുമോയുടെ മാത്രമേ കാലാവധി കഴിഞ്ഞിട്ടുള്ളൂ. ഈ വാഹനം ആരോഗ്യ വകുപ്പ്് ഡയറക്ടറേറ്റിൽ നിന്നും ലഭിച്ചതാണ്. അതിനാൽ തിരികെ ഡിഎച്ച്എസിലേക്ക് ഏൽപ്പിച്ചാൽ പുതിയ വാഹനം നൽകും. പുതിയ വാഹനം വാങ്ങുവാൻ സർക്കാർ അനുമതി ഇല്ലാത്തതിനാൽ ആരോഗ്യ വകുപ്പിന്റെ കീഴിൽ ഇപ്പോഴുള്ള വാഹനമാണ് മെഡിക്കൽ കോളജിന് നൽകുവാൻ കഴിയുന്നത്. എന്നാൽ ആശുപത്രിയുടെ…
Read Moreകഞ്ചാവ് മാഫിയയ്ക്കെതിരേ കൂടുതൽ തെളിവ്; പോലീസ് അന്വേഷണം ഊർജിതമാക്കി; രണ്ടുപേർ നിരീക്ഷണത്തിൽ
കോട്ടയം: രണ്ടു കിലോഗ്രാം കഞ്ചാവുമായി പിടിയിലായ നഗരത്തിലെ ചെരുപ്പുകടയിൽ ജോലി ചെയ്യുന്ന ഒഡീഷ സ്വദേശിയുടെ സുഹൃത്തുക്കൾ പോലീസ് നിരീക്ഷണത്തിൽ. ഇയാൾക്ക് കഞ്ചാവ് നല്കുന്നവരെക്കുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചു. ഇതിൽ പ്രധാനപ്പെട്ട രണ്ടു മലയാളികൾ പോലീസ് നിരീക്ഷണത്തിലാണ്. ഇവരെ ഇന്നു പോലീസ് ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. ഒഡീഷ പുരി ദുർഗാപൂർ ദാക്കിൻ രാധാസ് സ്വദേശി സത്യനാരായണ് ജനയെയാണ് (28) പോലീസ് അറസ്റ്റു ചെയ്തത്. വെസ്റ്റ് സിഐ നിർമൽ ബോസ്, എസ്ഐ എം.ജെ.അരുണ്, ഈസ്റ്റ് എസ്ഐ ടി.എസ്.റെനീഷ് എന്നിവരുടെ നേതൃത്വത്തിൽ നഗരത്തിലെ ഉണക്കമീൻ മാർക്കറ്റിനുസമീപം വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽനിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. വീടിന്റെ അടുക്കള ഭാഗത്ത് എണ്ണപ്പാട്ടയ്ക്കിടയിൽ ബാഗിനുള്ളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്. കഴിഞ്ഞദിവസം ഒഡീഷയിൽനിന്നും എത്തിയ സത്യനാരായണയുടെ ഭാര്യയുടെ സഹോദരനാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതി സമ്മതിച്ചു. കഞ്ചാവ് എത്തിച്ച ശേഷം അയാൾ ഒഡീഷ്യയിലേക്ക് കടന്നുവെന്നാണ് പ്രതി നല്കുന്ന വിവരം.…
Read More