സ്വകാര്യ ബസുകൾക്കിടയിൽപ്പെട്ടു യാത്രക്കാരനു പരിക്കേറ്റ സംഭവം; കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കുമെതിരേ കേസ്

കോട്ടയം: സ്വകാര്യ ബസുകൾക്കിടയിൽപ്പെട്ടു യാത്രക്കാരനു ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ രണ്ടു ബസുകളിലെയും ഡ്രൈവർമാർ, കണ്ടക്ടർമാർ എന്നിവരെ കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തു. കോട്ടയം പള്ളിക്കത്തോട് റൂട്ടിൽ സർവീസ് നടത്തുന്ന മേരി മാതാ ബസ് ഡ്രൈവർ പാലാ പൂവരത്തിളപ്പ് സ്വദേശി അജോയ് സ്കറിയ (24), കണ്ടക്ടർ ആനിക്കാട് സ്വദേശി സന്തോഷ് തോമസ് (42), വടവാതൂർ റൂട്ടിൽ സർവീസ് നടത്തുന്ന കളത്തിൽ ബസ് ഡ്രൈവർ കാഞ്ഞിരം സ്വദേശി അനി ഏബ്രഹാം (44),കണ്ടക്ടർ കാഞ്ഞിരം സ്വദേശി അജിമോൻ (45) എന്നിവരെയാണു കഴിഞ്ഞ ദിവസം ഈസ്റ്റ് എസ്ഐ ടി.എസ്. റെനീഷിന്‍റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റു ചെയ്തത്. യാത്രക്കാരനായ കഞ്ഞിക്കുഴി ഇടത്തറ ജോയി ഏബ്രഹാമിനാണു പരിക്കേറ്റത്. ഇയാൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം അഞ്ചിനു കഞ്ഞിക്കുഴി ജംഗ്ഷനിൽ വച്ചാണു അപകടമുണ്ടായത്. മത്സരയോട്ടത്തിന്‍റെ ഭാഗമായി ഒരു ബസ് നിർത്തിയതിനു…

Read More

പ്രളയബാധിതർക്കായുള്ള സർക്കാരിന്‍റെ ധനസമാഹരണം; കോട്ടയം ജില്ലയിൽ 11 മുതൽ 15 വരെ;  മന്ത്രിമാരായ തോമസ് ഐസക്കും കെ.രാജുവും ധനസമാഹരണത്തിന്

കോട്ടയം: കോട്ടയം ജില്ലയിൽ 11 മുതൽ 15 വരെ പ്രത്യേക ധനസമാഹരണം നടത്തുമെന്ന് മന്ത്രിമാരായ ഡോ. തോമസ് ഐസക്, കെ. രാജു എന്നിവർ അറിയിച്ചു. ഇതിനുളള തയാറെടുപ്പുകൾ ജില്ലയിലെ വകുപ്പ് മേധാവികൾ നടത്തിവരികയാണ്. 11 മുതൽ 15 വരെ മന്ത്രിമാരായ തോമസ് ഐസക്കും കെ.രാജുവും ധനസമാഹരണത്തിന് ജില്ലയിലുണ്ടാകും. 11 ബ്ലോക്കുകളിലും ആറു മുനിസിപ്പാലിറ്റികളിലുമായി തെരഞ്ഞെടുത്ത 15 സ്ഥലങ്ങളിലാണ് ധനസമാഹരണം നടത്തുക. ഇതിനുളള തയാറെടുപ്പുകൾ ഗ്രാമവികസന അസിസ്റ്റന്‍റ് ഡെവലപ്പ്മെന്‍റ് കമ്മീഷണർ നിർവഹിക്കണം. ഇതിനായി തയാറാക്കിയ പട്ടിക അനുസരിച്ച് ജില്ലാ കളക്്ടർ ഡോ. ബി. എസ് തിരുമേനി വ്യക്തിപരമായി കത്തുകൾ നൽകും. ഇവ അതത് ജില്ലാതല ഉദ്യോഗസ്ഥർ വ്യക്തികൾക്ക് നേരിട്ട് കൈമാറും. 20 ലക്ഷം രൂപയിൽ കൂടുതൽ നൽകാൻ കഴിയുന്ന വ്യക്തികളോട് മന്ത്രി ഡോ. തോമസ് ഐസക് നേരിട്ട് സംസാരിക്കും. ധനസമാഹരണ യോഗങ്ങൾ സംഘടിപ്പിക്കുന്നതിന് ബ്ലോക്ക്, മുനിസിപ്പാലിറ്റി പ്രസിഡന്‍റ് അധ്യക്ഷനായ…

Read More

ആദിവാസി യുവാവിന്‍റെ മരണം കൊലപാതകം; പ്രതികൾ പിടിയിലായതായി സൂചന; മൃതദേഹം കണ്ടെത്തിയത് അയൽവാസിയുടെ കിണറ്റിൽ

തൊടുപുഴ: വെള്ളിയാമറ്റം മേത്തൊട്ടിയിൽ നിന്നും കാണാതായ ആദിവാസി യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു സ്ഥിരീകരിച്ചു. പ്രതികൾ പോലീസിന്‍റെ വലയിലായതായിട്ടാണ് വിവരം. വെള്ളിയാമറ്റം കിഴക്കേമേത്തോട്ടി താന്നിക്കുന്നേൽ സിനോയി(22)യുടെ മ്യതദേഹമാണ് അയൽവാസിയുടെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അയൽവാസിയായ ഇലഞ്ഞിക്കാട്ടിൽ സന്തോഷ് ബാബുവിന്‍റെ വീടിനു സമീപത്തെ കിണറ്റിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. സന്തോഷിന്‍റെ കുട്ടിയുടെ നൂലുകെട്ടിന്‍റെ ഒരുക്കങ്ങൾ നടത്തുന്നതിന്‍റെ ഭാഗമായി നടന്ന സദ്യ ഒരുക്കുന്നതിനായി സിനോയി തലേദിവസം രാത്രിയിൽ ഇവരുടെ വീട്ടിലുണ്ടായിരുന്നു. ഭാര്യയും കുട്ടിയും വീട്ടിൽ തനിച്ചേ ഉള്ളുവെന്ന് പറഞ്ഞു രാത്രിയിൽ സിനോയി വീട്ടിലേക്ക് പോയതായാണ് അയൽവാസികൾ പറഞ്ഞത്. എന്നാൽ നേരം പുലർന്നിട്ടും സിനോയി വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് സന്തോഷും സിനോയിയുടെ ഭാര്യയും പിതാവും ചേർന്ന് കാഞ്ഞാർ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് വിശദമായ അന്വേഷണം നടത്തിയപ്പോൾ സന്തോഷിന്‍റെ കിണറ്റിൽ മ്യതദേഹം കിടക്കുന്നത് കണ്ടെത്തുകയായിരുന്നു. എന്നാൽ മരണത്തിൽ ദുരൂഹതയുള്ളതായി…

Read More

വേമ്പനാട്ടു കായലിന്‍റെ തീരത്തുള്ളവർക്ക് ആശ്വാസം;  ആധുനിക സജ്ജീകരണങ്ങളോടെയുള്ള  ജലആംബുലൻസ്  വൈക്കത്തെത്തി

വൈക്കം: വേന്പനാട്ട് കായലിന്‍റെ തീരത്തുള്ളവർക്ക് ആശ്വാസം. അപകടങ്ങളുണ്ടായാൽ വേഗം ആശുപത്രിയിൽ എത്തിക്കാൻ ജല ആംബുലൻസ് റെഡി. ജലഗതാഗത വകുപ്പിന്‍റെ ആധുനിക സജ്ജീകരണങ്ങളോടെയുള്ള റെസ്ക്യു ആൻഡ് ഡൈവ് എന്ന് പേരുള്ള ജല ആംബുലൻസാണ് വൈക്കത്ത് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഇരുപത്തിനാലു മണിക്കൂറും വൈക്കത്തിന്‍റെ തീരപ്രദേശങ്ങളിൽ ഉള്ളവർക്ക് ഇനി ആംബുലൻസിന്‍റെ സഹായം ലഭ്യമാകും. ജില്ലയിൽ ആദ്യമായാണ് ജല ആംബുലൻസിന്‍റെ പ്രവർത്തനം ആരംഭിക്കുന്നത്. സംസ്ഥാനത്ത് അഞ്ച് ജല ആംബുലൻസാണ് ഉള്ളത്. മൂന്ന് ജോലിക്കാർ ഈ ആംബുലൻസിലുണ്ട്. ജോലിക്കാർക്ക് ഫസ്റ്റ്എയ്ഡ് ട്രെയിനിംഗ് നല്കിയിട്ടുണ്ട്. പതിനാറ് യാത്രക്കാരെയും ഈ ബോട്ടിൽ കയറ്റാം. ഓക്സിജൻ സിലിണ്ടർ, സ്ട്രച്ചർ, ഫസ്റ്റ് എയ്ഡ് ബോക്സ് എന്നിവ ജല ആംബുലൻസിലുണ്ട്.ഫോൺ 9400050357

Read More

ലോഡ്ജിൽ താമസിച്ച്  കഞ്ചാവ് വില്പന;  പിടിയിലായവരുടെ ഏജന്‍റുമാരെ പൊക്കാനൊരുങ്ങി പോലീസ്

പാന്പാടി: പാന്പാടിയിൽ ലോഡ്ജിൽ താമസിച്ച് കഞ്ചാവ് കച്ചവടം നടത്തി വന്ന് പിടിയിലായവരുടെ ഏജന്‍റുമാർ പോലീസ് നിരീക്ഷണത്തിൽ. പിടിയിലായവരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരുടെ ഏജന്‍റുമാരെക്കുറിച്ച് സൂചന ലഭിച്ചത്. ലോഡ്ജുകളിൽ താമസിച്ചായിരുന്നു സംഘത്തിന്‍റെ കഞ്ചാവ് വില്പന. 14-ാം മൈൽ പുള്ളിയിൽ ബിനിൽ മാത്യു വർഗീസ് (20), മീനടം പാന്പാടിക്കണ്ടത്തിൽ ചാൾസ് അജി ഫിലിപ്പ്(20) എന്നിവരെയാണ് പാന്പാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.പി.അനൂപിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 20 പൊതി കഞ്ചാവും സഞ്ചരിച്ചിരുന്ന ബൈക്കും പിടികൂടി. പാന്പാടി ടൗണിലെ ലോഡ്ജിൽ മുറിയെടുത്ത് കച്ചവടം നടത്തിവരുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന ഇരുവരും മയക്കുമരുന്ന് സംഘത്തിലും ഉൾപ്പെട്ടവരാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ബിനിൽ ഒട്ടേറെ കേസുകളിലെ പ്രതിയാണ്. സ്കൂൾ,കോളജ് വിദ്യാർഥികൾക്കു പുറമെ കേറ്ററിംഗ് മേഖലയിൽ ജോലിക്കു പോകുന്ന വിദ്യാർഥികൾക്കും കഞ്ചാവ് നല്കിയിരുന്നു. വിവിധ സ്ഥലങ്ങളിൽ ഏജന്‍റുമാരെ…

Read More

പ്രളയക്കെടുതിയിൽപ്പെട്ടവർക്ക്സാന്ത്വനമേകാൻ നാട്ടകം ഗവണ്‍മെന്‍റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർകൾ; സ്വന്തമായി പാലുത്പന്നങ്ങളും പുസ്തകങ്ങളും നിർമിച്ച് വിറ്റു പണം സ്വരൂപിക്കുന്നു

ചിങ്ങവനം: നാട്ടകം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കുട്ടികളുടെ സ്നേഹക്കൂട്ടിലെ പേഡയ്ക്കും ഐസ്ക്രീമിനും അൽപം മധുരം കൂടും. കാരണം നാട്ടകം ഗവണ്‍മെന്‍റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ ഇവ ഉണ്ടാക്കിയത് പ്രളയക്കെടുതിയിൽ അകപ്പെട്ടവർക്കു സാന്ത്വനമേകാനാണ്. പ്രളയക്കെടുതിയിൽ അകപ്പെട്ടവർക്ക് സഹായം നല്കാൻ സ്വന്തം കൈകളാൽ പാലുത്പന്നങ്ങളും പുസ്തകങ്ങളും വിറ്റു മാതൃകയാവുകയാണ് ഈ വിദ്യാർഥികൾ. വിഎച്ച്എസ‌്സി വിഭാഗത്തിലെ ഡെയറി ടെക്നോളജി വിദ്യാർഥികളാണ് സ്കൂളിൽ തയാറാക്കിയ പേഡ, ഗുലാബ് ജാം, രസഗുള, സിപ് അപ്, ചോക്ലേറ്റ് തുടങ്ങി ഇരുപതോളം വിഭവങ്ങൾ വില്പന നടത്തി ലഭിക്കുന്ന ലാഭം ദുരിതാശ്വാസനിധിയിലേക്ക് നല്കുന്നത്. ഡെയറി ടെക്നോളജി വകുപ്പിനെ കൂടാതെ പ്രിന്‍റിംഗ് ടെക്നോളജി വിഭാഗം തയാറാക്കിയ നോട്ട് ബുക്ക്, റ‌ിക്കാർഡ് ബുക്ക്, പേപ്പർ, പേന എന്നിവയും കുട്ടികൾ വില്പന നടത്തുന്നുണ്ട്. മറിയപ്പള്ളി ജംഗ്ഷൻ, നാട്ടകം കോളജ് ജംഗ്ഷൻ, സ്കൂൾ കാന്പസ് എന്നിവിടങ്ങളിൽ സ്റ്റാളുകൾ സ്ഥാപിച്ചാണു വിദ്യാർഥികൾ…

Read More

പ്രളയനാട്ടിൽ വെളിച്ചമായി പാലാ സെന്‍റ് ജോസഫ്സ് എൻജിനിയറിംഗ് കോളജ്; പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച ഇലക്ട്രിക് ഉപകരണങ്ങളുടെ കേടുപാടികൾ പരിഹരിച്ച് കുട്ടികളും അധ്യാപകരും മാതൃകയായി

പാലാ: സെന്‍റ് ജോസഫ്സ് എൻജിനിയറിംഗ് കോളജിലെ അഞ്ഞൂറിലേറെ വിദ്യാർഥികളും അധ്യാപകരും പ്രളയ ബാധിത പ്രദേശങ്ങളിൽ വീടുകളിലെ വൈദ്യുതി സംവിധാനങ്ങളുടെ പരിശോധനയും സർവേയും പൂർത്തിയാക്കി. കോട്ടയം ജില്ലയിലെ ചെന്പ്, കടുത്തുരുത്തി, വെള്ളൂർ, ആർപ്പൂക്കര, തൃക്കൊടിത്താനം, ടിവിപുരം, അയ്മനം, കുമരകം, വാഴപ്പള്ളി എന്നീ പഞ്ചായത്തുകളിലായി അ‍യ്യായിരത്തിലേറെ വീടുകളിൽ സർവേ നടത്തുകയും, നൂറിൽപ്പരം വീടുകളിൽ വൈദ്യുതി സംബന്ധമായ കേടുപാടുകൾ പരിഹരിച്ചു കൊടുക്കുകയും ചെയ്തു. സെന്‍റ് ജോസഫ്സ് എൻജിനിയറിംഗ് കോളജ് ചെയർമാൻ മോണ്‍. ജോസഫ് കൊല്ലംപറന്പിൽ, മാനേജർ ഫാ. മാത്യു കോരംകുഴ, പ്രിൻസിപ്പൽ ഡോ. ജെ. ഡേവിഡ്, ബർസാർ ഫാ. ജോണ്‍ പാളിത്തോട്ടം, വൈസ് പ്രിൻസിപ്പൽ ഡോ. മധുകുമാർ എന്നിവർ ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇലക‌്ട്രിക്കൽ വിഭാഗം മേധാവി പ്രഫ. പി.വി. വർക്കി, അസി. പ്രഫ. ലിജു മാത്യു, എന്നിവരുടെ നേതൃത്വത്തിലുള്ള അധ്യാപകരും വിദ്യാർഥികളുമാണ് ഇലക‌്ട്രിക്കൽ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിച്ചത്. എൻഎസ്എസ് പ്രോഗ്രാം…

Read More

വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയിൽ; സംഭവത്തിൽ ദുരൂഹത; ഭർത്താവ് റെജിയെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തു

ചിങ്ങവനം: വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. കുറിച്ചി സചിവോത്തമപുരം പുലിപ്പറ റെജിയുടെ ഭാര്യ ഷൈനി(48)യുടെ മൃതദേഹമാണ് ഇന്നലെ ഉച്ചയ്ക്കു ഒന്നിനു വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം പരിശോധനക്കു ശേഷമേ ആത്മഹത്യയാണോ അതോ മറ്റേതെങ്കിലും തരത്തിലുള്ളതാണോ എന്നു പറയാനാവു എന്നാണ് പോലീസ് പറയുന്നത്. ഇതര സംസ്ഥാനത്ത് പഠിക്കുന്ന ഇളയ കുട്ടിക്ക് വേണ്ടി സാധനങ്ങൾ വാങ്ങാൻ സഹോദരനുമൊത്ത് ടൗണിലേക്ക് പോയ റെജി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സംഭവമറിയുന്നത്. വീട്ടിൽ നിന്ന് അസാധാരണമായ വിധം പുക ഉയർന്നതിനെ തുടർന്ന് നാട്ടുകാർ വീട്ടിൽ തെരച്ചിൽ നടത്തിയിരുന്നു. മേശ, അലമാര തുടങ്ങിയവയും കത്തി ചാന്പലായി. ഭർത്താവ് റെജിയെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തു. സയന്‍റിഫിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇരുവരും തമ്മിൽ കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നതായി സൂചനയുണ്ട്. ചിങ്ങവനം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

മണർകാട്ട് റാസ നാളെ; ആറ് ഏഴ് തീയതികളിൽ ഗതാഗത നിയന്ത്രണം

മണർകാട്: മരിയൻ തീർഥാടന കേന്ദ്രമായ സെന്‍റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടു നോന്പു തിരുനാളിനോടനുബന്ധിച്ചുള്ള പ്രസിദ്ധമായ റാസ നാളെ. ഏഷ്യയിലെ ഏറ്റവും വലിയ ആധ്യാത്മിക ഘോഷയാത്രയായാണ് കുരിശുപള്ളിയിലേക്കുള്ള റാസ അറിയപ്പെടുന്നത്. അഞ്ചു കിലോമീറ്റർ ദൈർഘ്യം വരുന്ന റാസ ഉച്ചയ്ക്ക് 12ന് പള്ളിയിൽ നിന്ന് ആരംഭിക്കും. അഞ്ചു മണിക്കൂർ സമയമെടുത്താണ് തിരികെ പള്ളിയിൽ എത്തുന്നത്. പതിനായിരത്തിലധികം മുത്തുകുടകളും 150ൽ അധികം പൊൻ, വെള്ളി കുരിശുകളും ഇരുപതോളം വാദ്യമേള ഗ്രൂപ്പുകളും റാസയിൽ അണിനിരക്കും. പരിശുദ്ധ മാതാവിനോടുള്ള പ്രാർഥനാഗീതങ്ങൾ ആലപിച്ചു പതിനായിരങ്ങൾ ഭക്തിനിർഭരമായി നടന്നു നീങ്ങുന്ന കാഴ്ച പുണ്യദായകമാണ്. നാളെ രാവിലെ ഒന്പതിനു ഡോ. കുര്യാക്കോസ് മാർ തെയോഫിലോസിന്‍റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ അഞ്ചിൻമേൽ കുർബാന അർപ്പിക്കും. തുടർന്നു 11.30ന് മധ്യാഹ്ന പ്രാർഥനയ്ക്കുശേഷമാണ് റാസ ആരംഭിക്കുന്നത്. ഗതാഗത നിയന്ത്രണം കോട്ടയം: മണർകാട് സെന്‍റ് മേരീസ് കത്തീഡ്രലിലെ പ്രധാന പെരുന്നാൾ ദിവസമായ ആറ്,ഏഴ്,…

Read More

കോട്ടയം ജനറൽ ആശുപത്രിയുടെ കൈമാറ്റം; രണ്ടു കോടിയുടെ വികസനം പ്രതിസന്ധിയിൽ; ടെൻഡർ പൂർത്തിയായ വികസന പ്രവർത്തനങ്ങൾ തുടരണോ വേണ്ടയോ എന്ന്  നഗരസഭാ കൗണ്‍സിൽ യോഗം തീരുമാനിക്കും

സി.സി.സോമൻ കോട്ടയം: കോട്ടയം ജനറൽ ആശുപത്രി നഗരസഭയുടെ കീഴിൽ നിന്ന് വീണ്ടും ജില്ലാ പഞ്ചായത്തിന് കൈമാറിയതോടെ ടെൻഡർ ചെയ്ത രണ്ടു കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾ പ്രതിസന്ധിയിലായി. അടുത്ത ഏഴിന് നടക്കുന്ന കോട്ടയം നഗരസഭാ കൗണ്‍സിൽ യോഗം ഈ വിഷയം ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നാണ് നഗരസഭാ ചെയർപേഴ്സണ്‍ പറഞ്ഞത്. അതായത് ടെൻഡർ പൂർത്തിയായ വികസന പ്രവർത്തനങ്ങൾ തുടരണോ വേണ്ടയോ എന്ന് കൗണ്‍സിൽ യോഗം തീരുമാനിക്കും. തങ്ങളുടെ അധികാര പരിധിയിൽ ഇല്ലാത്തതാണെങ്കിൽ പിന്നെ എന്തിനാണ് വികസനമെന്ന നിലപാടാണ് സ്വീകരിക്കുന്നതെങ്കിൽ നഷ്ടം രോഗികൾക്കു തന്നെ. ർഷങ്ങളായി ചോർന്നൊലിക്കുന്ന മൂന്നാം വാർഡിന്‍റെ നവീകരണത്തിന് ഒരു കോടി രൂപയുടെ പദ്ധതിയാണ് നഗരസഭയുടെ 2018-19 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി പാസാക്കിയത്. ആശുപത്രിയിൽ മാമോഗ്രാം മെഷീൻ വാങ്ങി പുതിയ കെട്ടിടം നിർമിച്ച് സ്ഥാപിക്കുന്നതിന് 92 ലക്ഷം രൂപയുടെ പദ്ധതിയും അംഗീകരിച്ചിരുന്നു. മറ്റൊന്ന് ജൻഒൗഷധിക്കും വനിതാ കാന്‍റീനുമായി…

Read More