ചെങ്ങന്നൂർ: ജസ്നയുടെ തിരോധാനം അന്വേഷണം ചെങ്ങന്നൂരിലേക്കും വ്യാപിക്കുന്നു. ചെങ്ങന്നൂരിലെ അനാഥാലയത്തിൽ ജസ്നയുടെ മൃതദേഹം ഒളിപ്പിച്ചിരിക്കുന്നതായി പോലീസിന് ലഭിച്ച കത്തിനെ തുടർന്നാണ് അന്വേഷണം ചെങ്ങന്നൂരിലേക്ക് വ്യാപിപ്പിച്ചത്. അനാഥാലയ വളപ്പിലെ ചാണക സംഭരണിയിൽ മൃതദേഹം ഒളിപ്പിച്ചിരിക്കുന്നതായാണ് കത്തിൽ പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ചാണക സംഭരണി പോലീസ് പരിശോധിച്ചു. 60 അടി നീളവും 20 അടി വീതിയുമുള്ള ചാണകകുഴിയിൽ നിന്ന് എല്ലിൻ കഷ്ണങ്ങൾ കണ്ടെടുത്തിട്ടുണ്ട്. എല്ലിൻ കഷ്ണങ്ങൾ ഇവിടെ മുൻപ് കശാപ് ചെയ്ത പോത്തിന്റെയും കാളയുടേതുമാകാമെന്നാണ് പോലീസ് പറയുന്നത്. അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
Read MoreCategory: Kottayam
നന്മമരം പൂത്തു; ബോബി സേവ്യറിന്റെ ദേവമാതാ ബസുകളിലൂടെ ജാൻസിക്ക് 75,000 രൂപ ചികിത്സാ സഹായം
ഏറ്റുമാനൂർ: ബോബി സേവ്യർ തന്റെ രണ്ടു ബസുകൾ ഒരു ദിവസം കാരുണ്യവഴിയിലൂടെ സർവീസ് നടത്തിയപ്പോൾ വിധവയായ കാൻസർ രോഗിയുടെ ചികിത്സാ സഹായ ഫണ്ടിലേക്ക് ഒഴുകിയെത്തിയത് 75000 രൂപ. അതിരന്പുഴ സ്വദേശിയായ വീട്ടമ്മ ചികിത്സക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നതിറിഞ്ഞ പ്രവാസിയും അതിരന്പുഴ സ്വദേശിയുമായ മാനാട്ട് ബോബി സേവ്യർ തന്റെ രണ്ടു ബസുകളുടെയും ഒരു ദിവസത്തെ കളക്ഷൻ ചികിത്സാ സഹായമായി നൽകാൻ തീരുമാനിക്കുകയായിരുന്നു. അദ്ദേഹത്തോടൊപ്പം ബസുകളിലെ ജീവനക്കാർ, യാത്രക്കാർ, ബസുകൾ കടന്നു പോകുന്ന വിവിധ പ്രദേശങ്ങളിലെ നാട്ടുകാർ, സംഘടനാ പ്രവർത്തകർ തുടങ്ങിയവർ തോളോടുതോൾ ചേർന്നപ്പോൾ കാരുണ്യ പ്രവൃത്തികളിൽ വേറിട്ട അനുഭവമായി മാറി.അതിരന്പുഴ ചെരുവിൽ ജാൻസിക്ക് മജ്ജ മാറ്റിവയ്ക്കൽ ചികിത്സക്കായുള്ള ധനസമാഹരണമാണ് നടന്നത്. തന്റെ രണ്ട് ബസുകളിലെ ഒരു ദിവസത്തെ കളക്ഷൻ പൂർണമായി ജാൻസിക്കു നൽകാൻ ബസുടമ ബോബി സേവ്യർ തീരുമാനിച്ചപ്പോൾ തങ്ങളുടെ ഒരു ദിവസത്തെ ശന്പളം സംഭാവന ചെയ്യാനുള്ള സന്നദ്ധത അറിയിച്ച്…
Read Moreഞാൻ ഇനി എങ്ങും പോകമാട്ടെ… ചങ്ങനാശേരിയിൽ നിന്ന് ഒരു മാസത്തിനിടെ കാണതായത് 30 യുവതികളെ ; കഴിഞ്ഞ ദിവസം കാണാതായ യുവതി തിരികെയെത്തിയപ്പോൾ പോലീസ് സ്റ്റേഷനിൽ എഴുതിവപ്പിച്ചു….
ചങ്ങനാശേരി: ഡിവൈഎസ്പി സ്റ്റേഷൻ പരിധിയിൽ നിന്ന് ഒരു മാസത്തിനിടെ കാണാതായത് 30 യുവതികളെ. ഇന്നലെ ചങ്ങനാശേരിയിൽ നിന്നും രണ്ടു യുവതികളും തൃക്കൊടിത്താനത്ത് നിന്ന് ഒരുയുവതിയേയും കാണാതായിട്ടുണ്ട്. ഇതു സംബന്ധിച്ച് പോലീസ് കേസെടുത്തു. കഴിഞ്ഞയാഴ്ച കാണാതായ യുവതി ഇന്നലെ തിരികെ എത്തിയതായും ചങ്ങനാശേരി പോലീസ് സ്റ്റേഷനിൽ യുവതിയെക്കൊണ്ട് എഴുതിവയ്പിച്ച് മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചതായും പോലീസ് പറഞ്ഞു.
Read Moreനിർദേശങ്ങൾ അനുസരിക്കാൻ പഠിച്ചിരുന്നെങ്കിൽ ; കാട്ടാന ആക്രമണത്തിൽ ഒരു മാസത്തിനിടെ കൊല്ലപ്പെട്ടത് മൂന്നുപേർ; ആക്രമണം നടന്നത് പുലർച്ചെയും രാത്രിയിലും
അടിമാലി: കാട്ടാന ആക്രമണങ്ങളിൽ അപകടം സംഭവിച്ചതെല്ലാം രാവിലെ എട്ടുമണിക്കു മുന്‍പും വൈകിട്ട് ആറുമണിക്കും ശേഷം. അതുകൊണ്ടുതന്നെ കാട്ടാന ശല്യമുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർ ഈ സമയത്ത് പുറത്തിറങ്ങരുതെന്ന് വനംവകുപ്പ് ജനജാഗ്രതാ സമിതികൾക്കു നിർദേശം നൽകിയിരുന്നു. ഈ നിർദേശങ്ങൾ അവഗണിക്കുന്നതും അശ്രദ്ധയുമാണു പല കാട്ടാന ആക്രമണങ്ങൾക്കും കാരണമായത്. കാട്ടാനശല്യമുള്ള പ്രദേശങ്ങളിൽ വീടുകളുടെ പുറത്ത് ഉപ്പും അരിയും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചുവയ്ക്കരുതെന്നും വനംവകുപ്പിന്റെ നിർദേശമുണ്ട്.ജില്ലയിൽ കാട്ടാന ആക്രമണത്തിൽ ഒരു മാസത്തിനിടെ കൊല്ലപ്പെട്ടതു മൂന്നുപേരാണ്. ജൂണ്‍ 16നു പൂപ്പാറ മൂലത്തുറയിൽ ഏലത്തോട്ടം കാവൽക്കാരനായ വേലു(52)വിനെ കാട്ടാന ചവിട്ടിക്കൊന്നു. ഈ മാസം മൂന്നിനു കല്ലാർ പെട്ടമുടി സ്വദേശി തങ്കച്ചനെ (49) ചിന്നക്കനാൽ 301 കോളനിക്കു സമീപം കാട്ടാന കൊലപ്പെടുത്തിയിരുന്നു. ബന്ധുവിന്റെ വീട്ടിൽ ലോകകപ്പ് ഫുട്ബോൾ ടിവിയിൽ കണ്ടശേഷം 301 കോളനിയിലെ കുടിലിലേക്കു മടങ്ങുന്പോഴാണു തങ്കച്ചൻ കാട്ടാനയുടെ മുന്നിൽപ്പെട്ടത്. ചിന്നക്കനാലിൽനിന്നും മൂലത്തുറയിൽനിന്നും 20 കിലോമീറ്ററോളം അകലെയാണ്…
Read Moreഅറിയിപ്പുകൾ അവഗണിക്കരുതേ… ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എലിപ്പനി സ്ഥിരീകരിച്ചു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്
കോട്ടയം: ജില്ലയിൽ വിവിധ ഭാഗങ്ങളിൽ എലിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് അറിയിച്ചു. കടുത്ത പനി, കഠിനമായ തലവേദന, കണ്ണിനു ചുവപ്പ്, തൊലിപ്പുറത്ത് ചുവന്ന തടിപ്പ്, ത്വക്കിനടിയിൽ രക്തം പൊടിയുക, വെളിച്ചത്തിലേക്ക് നോക്കാൻ പ്രയാസം എന്നിവയാണ് ലക്ഷണങ്ങൾ. എലി,അണ്ണാൻ, മരപ്പട്ടി, പൂച്ചാകന്നുകാലികൾ എന്നിവയുടെ മൂത്രം കലർന്ന വെള്ളമോ മറ്റ് വസ്തുക്കളോ വഴി ഉളള സന്പർക്കത്തിലൂടെയാണ് രോഗം പകരുന്നത്. ശരീരത്തിൽ മുറിവുളളവർ മലിനജല സന്പർക്കം ഒഴിവാക്കണം. കെട്ടിക്കിടക്കുന്നതും കലങ്ങിയതുമായ വെള്ളത്തിൽ കുളിക്കരുത്. ഓടകൾ, കുളങ്ങൾ, വെള്ളക്കെട്ടുകൾ എന്നിവയിൽ കൈയുറ, കാലുറ എന്നിവ ധരിക്കാതെ ജോലി ചെയ്യുന്നവർക്ക് എലിപ്പനി വരാൻ സാധ്യതയുണ്ട്. സ്വയം ചികിത്സ ഒഴിവാക്കി വിദഗ്ധ ചികിത്സയ്ക്ക് വിധേയമാകണം. എലിപ്പനിക്കെതിരെയുളള മുൻകരുതൽ ചികിത്സ ആരോഗ്യകേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്നതാണ്. പ്
Read Moreകുന്നത്തുകളത്തിൽ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമയെ ഇനിയും കണ്ടെത്താനായില്ല; റിസീവർ കണക്കെടുപ്പ് ആരംഭിച്ചു
കോട്ടയം: നിക്ഷേപകരെയും ചിട്ടി ചേർന്നവരെയും കബളിപ്പിച്ച് ഒളിവിൽ കഴിയുന്ന കുന്നത്തുകളത്തിൽ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമയെ ഇനിയും കണ്ടെത്താനായില്ല. സാന്പത്തിക തട്ടിപ്പിന് കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ട് ഒരു മാസത്തോളമായി. ഇതുവരെ സ്ഥാപന ഉടമകളെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഇതിനിടെ കോടതി നിർദേശിച്ച റിസീവർ കണക്കെടുപ്പ് ആരംഭിച്ചു. 165 കോടിയുടെ ബാധ്യതയുണ്ടെന്നും തനിക്ക് 69 കോടിയുടെ ആസ്ഥിയാണുള്ളതെന്നുമാണ് സ്ഥാപന ഉടമ കോടതിയിൽ നല്കിയ പാപ്പർ ഹർജിയിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇതു ശരിയാണോ, എത്രയാണ് ആസ്ഥി തുടങ്ങിയ കാര്യങ്ങളുടെ പരിശോധനയാണ് റിസീവറുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. ആസ്ഥി കണക്കാക്കൽ തുടരുകയാണ്. കുത്തുകളത്തിൽ സ്ഥാപനങ്ങളിൽ പണം നിക്ഷേപിച്ചവരും ചിട്ടി ചേർന്നവരുമായി തട്ടിപ്പിനിരയായവരുടെ എണ്ണം മൂവായിരത്തിൽ അധികമായി. പോലീസിൽ പരാതി നല്‍കിയവരുടെ മാത്രം എണ്ണമാണ് മൂവായിരം കടന്നത്. ചെറിയ തുകകൾ നഷ്ടപ്പെട്ട നൂറുകണക്കിനാളുകൾ ഇപ്പോഴും പരാതി നല്‍കാതെ പുറത്തു നിൽക്കുന്നു. അതുപോലെ കണക്കിൽപ്പെടാത്ത…
Read Moreചികിത്സിക്കുന്നത് ഒരു ഡോക്ടറും ചീട്ടിൽ മറ്റൊരു ഡോക്ടറും; ഡോക്ടർ മാറിയതറിയാതെ ജീവനക്കാർ; കോട്ടയം മെഡിക്കൽ കോളജിലെ അനാസ്ഥയ്ക്കെതിരേ രോഗികൾ
ഗാന്ധിനഗർ: ഡോക്ടർ സ്ഥലം മാറിയിട്ടും ചീട്ടിൽ പേരു മാറുന്നില്ല. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഹൃദ്രോഗവിഭാഗം മേധാവി ആയിരുന്ന ഡോ.രാജു ജോർജ് കളമശേരി മെഡിക്കൽ കോളേജിലേക്ക് സ്ഥലം മാറിയിട്ട് ഒന്നര മാസം പിന്നിടുന്നു. എന്നാൽ ഈ വിഭാഗത്തിൽ ചികിത്സ തേടിയെത്തുന്ന രോഗികളെ അഡ്മിറ്റ് ചെയ്യപ്പെടുന്പോൾ യൂണിറ്റ് ഒന്നിലെ മേധാവിയെന്ന നിലയിൽ കേസ് ഷീറ്റിൽ എഴുതുന്ന പേര് ഡോ.രാജു ജോർജിന്റേത് തന്നെ. കാർഡിയോളജി വിഭാഗത്തിൽ രണ്ടു യൂണിറ്റാണ് ഉള്ളത്. ഒന്ന് വകുപ്പ് മേധാവിയും രണ്ടാമത്തേത് ഡോ.വി.എൽ ജയപ്രകാശ് മാണ്. നിലവിലെ മേധാവി സ്ഥലംമാറിയ ശേഷം വകുപ്പ് മേധാവിയായി ഡോ.വി എൽ ജയപ്രകാശ് ചുമതലയേറ്റു. രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കുവാൻ ജയപ്രകാശ് തുടർന്നിരുന്ന ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ തന്നെ ഒ.പി തുടരുവാൻ അദേഹം തീരുമാനിച്ചു. സാധാരണ നിലയിൽ വകുപ്പ് മേധാവികൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് ഒ.പി യിൽ രോഗികളെ…
Read Moreമെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിലെ അനാസ്ഥയെ ‘ആരു ചികിത്സിക്കും? ജനറേറ്റർ പ്രവർത്തിപ്പിക്കുവാൻ തയാറെന്ന് കെഎസ്ഇബി അറിയിച്ചിട്ടും പ്രതികരിക്കാതെ അധികൃതർ
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിലെ (ഐസിഎച്ച്) ജനറേറ്ററിനെ ചൊല്ലി വീണ്ടും തർക്കം. ആശുപത്രി മുഴുവൻ വെളിച്ചം പകരുന്ന ശക്തിയേറിയ ജനറേറ്റർ ഉണ്ടെങ്കിലും പ്രവർത്തിപ്പിക്കുന്നില്ല എന്നായിരുന്നു പരാതി. എന്നാൽ ജനറേറ്റർ പ്രവർത്തിപ്പിക്കണമെങ്കിൽ കെഎസ്ഇബിക്ക് സർവീസ് ചാർജ് ഇനത്തിൽ 1.75 ലക്ഷം രൂപ അടയ്ക്കണം. ഇത് അടയ്ക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധി. കെഎസ്ഇബി ഇതു സംബന്ധിച്ച കത്ത് കുട്ടികളുടെ ആശുപത്രി അധികൃതർക്ക് നല്‍കിയിട്ട് മൂന്നാഴ്ച കഴിഞ്ഞു. ഇതുവരെ പണം അടയ്ക്കാത്തതിനാൽ ശക്തിയേറിയ ജനറേറ്റർ പ്രവർത്തിപ്പിക്കാൻ കഴിയാതെ കുട്ടികൾ വലയുകയാണ്. ശക്തിയേറിയ ജനറേറ്റർ ആശുപത്രിക്കുണ്ടായിട്ടും പ്രവർത്തിപ്പിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി രാഷ്ട്രദീപിക വാർത്ത നല്‍കിയതിനെ തുടർന്നാണ് കെഎസ്ഇബി ഇടപെട്ടത്. തീവ്രപരിചരണ വിഭാഗങ്ങളിലേയ്ക്കും ശസ്ത്രക്രിയ തിയറ്ററുകളിലേയ്ക്കും വൈദ്യുതി ലഭിക്കുന്നതിന് ആശുപത്രിയിൽ സ്ഥാപിച്ചിരിക്കുന്ന ജനറേറ്റർ പ്രവർത്തിപ്പിക്കുവാൻ തയാറെന്ന് കെഎസ്ഇബി അറിയിച്ചു. അധികൃതർ കുട്ടികളുടെ ആശുപത്രി മേധാവിയെ അറിയിച്ചിട്ടും പണം അടയ്ക്കാത്തതിനാൽ ജനറേറ്റർ പ്രവർത്തിപ്പിക്കുവാൻ കഴിയുന്നില്ല. കുട്ടികളുടെ…
Read Moreപോസ്റ്റ്മോർട്ടം റിപ്പോർട്ട് എത്തി; വീട്ടമ്മയുടെ കോഴികളെ കൊന്ന കേസിൽ അയൽവാസിക്കെതിരേ കേസെടുത്തു; ആന്തരിക അവയവങ്ങൾ വിദഗ്ധ പരിശോധനക്കായി തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് അയച്ചു
കോട്ടയം: നിരപരാധികളായ കോഴികളെ വിഷം കൊടുത്തു കൊന്ന അയൽവാസിക്കെതിരേ ഒടുവിൽ പോലീസ് കേസെടുത്തു. കറുകച്ചാൽ പോലീസ് ആണ് അപൂർവമായ കേസ് രജിസ്റ്റർ ചെയ്തത്. കോഴിയെ കൊന്നതിനും കേസോ എന്നു ചോദിച്ചേക്കാം. പക്ഷേ ഒരു വീടിന്റെ വരുമാനമായിരുന്ന കോഴികളെ കൊന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ല എന്ന നിലപാടിലാണ് പോലീസ്. മാത്രവുമല്ല കോഴികളെ പൊന്നുപോലെ വീട്ടമ്മ പരിപാലിച്ചിരുന്നു എന്നാണ് അയൽവാസികൾക്ക് പോലീസിനോട് പറയാനുണ്ടായിരുന്നത്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് കോഴിയെ കൊന്നതിന്റെ പേരിൽ ആരോപണ വിധേയനായ അയൽവാസിക്കെതിരേ പോലീസ് കേസെടുത്തത്. അയൽവാസിയുടെ പറന്പിൽ കയറി തീറ്റ തേടി എന്ന കുറ്റമാണ് കോഴികളെ കൊല്ലാനുള്ള കാരണം. വിവരമില്ലാത്ത കോഴിക്കറിയില്ലല്ലോ സ്വന്തം ഉടമയുടെ പറന്പും അയൽവാസിയുടെ പറന്പും ഏതാണെന്ന്. അവ തീറ്റതേടി എത്തിയത് അയൽവാസിക്ക് ഇഷ്ടപ്പെട്ടില്ല. ഇതിന്റെ പേരിൽ വഴക്കായി വക്കാണമായി. ഒടുവിൽ പാവം കോഴികളെ കൊന്നു. കങ്ങഴ പഞ്ചായത്ത് 11-ാം വാർഡിൽ മുണ്ടത്താനത്തു നിന്നാണ് കോഴിക്കേസ്.…
Read Moreകനത്ത മഴ: ദുരന്തങ്ങളൊഴിവാക്കാൻ ജില്ലാ കളക്ടർമാർക്ക്സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് പ്രത്യേക നിർദേശങ്ങൾ
തിരുവനന്തപുരം: വെള്ളിയാഴ്ച വരെ കേരളത്തില്‍ മഴയ്ക്ക് സാധ്യതയുണ്ട് എന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പശ്ചാത്തലത്തിൽ അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ എല്ലാ ജില്ലാ കളക്ടർമാർക്കും സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് നിർദേശം നൽകി. ശക്തമായ മഴ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് കാരണമാകാം. ആലപ്പുഴ ജില്ലയ്ക്ക് വടക്കുള്ള ജില്ലകളിലും, മലയോര മേഖലയിലും അതി തീവ്രമായ മഴ ആയിരിക്കുവാന്‍ സാധ്യതയുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യത തുടര്‍ച്ചയായ മഴ മൂലം വര്‍ദ്ധിച്ചതിനാല്‍ പ്രത്യേക ശ്രദ്ധ ഉണ്ടായിരിക്കണമെന്നും നിർദേശിക്കുന്നു. മലയോര മേഖലയിലെ താലൂക്ക് കണ്ട്രോള് റൂമുകള്‍ 24 മണിക്കുറുംവെള്ളിയാഴ്ച വരെ പ്രവര്‍ത്തിപ്പിക്കുക. മഴ ശക്തമായിട്ടുള്ളതും, വെള്ളപ്പൊക്ക സാധ്യതയുള്ളതുമായ താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ ഒരു താക്കോല്‍ വില്ലേജ് ഓഫീസര്‍മാര്‍/തഹസില്‍ദാര്‍മാര്‍ കയ്യില്‍ കരുതുക.…
Read More