കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ രണ്ടു സ്ഥലങ്ങളിൽ പുലിയിറങ്ങി എന്ന പ്രചാരണം ഉണ്ടായതിനെത്തുടർന്ന് ജനങ്ങളുടെയിടയിലുണ്ടായിരിക്കുന്ന ആശങ്ക പരിഹരിക്കണമെന്ന ആവശ്യം ശക്തമായി. ഒരാഴ്ചയ്ക്കുള്ളിൽ രണ്ടു സ്ഥലങ്ങളിൽ പുലിയെ കണ്ടെന്നാണ് പ്രചാരണം. ഒരാഴ്ച മുന്പ് വിഴിക്കത്തോട് കടവനാക്കടവിൽ അജ്ഞാത ജീവി നായയെ കടിച്ചു കൊന്നിരുന്നു. അജ്ഞാത ജീവി പുലിയാണെന്ന പ്രചാരണം ശക്തമായിരുന്നു. ഇതോടെ ജനം പരിഭ്രാന്തിയിലായി. വനം വകുപ്പും പോലീസും വന്യജീവിവകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തി കാട്ടുപൂച്ചയാണെന്നു സ്ഥിരീകരിച്ചിരുന്നു. ഇതിനു ശേഷമാണ് പനച്ചേപ്പള്ളി പ്രദേശത്ത് പുലിയിറങ്ങിയെന്ന് പ്രചാരണമുണ്ടായത്. രാത്രിയിൽ പുലിയെപ്പോലുള്ള മൃഗത്തെയാണ് കണ്ടതെന്ന് പറയപ്പെടുന്നു. ഇവിടെയും പോലീസ് അന്വേഷണം നടത്തിയപ്പോൾ പുലിയല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. ഇത്തരത്തിലുള്ള പ്രചാരണത്തിന് യാതൊരു കഴന്പുമില്ലെന്നാണ് പോലീസ് പറയുന്നത്. വനം മേഖലയുമായി ഏറെ അകലത്തിലാണ് പുലിയെ കണ്ടെന്ന് അവകാശപ്പെടുന്നസ്ഥലങ്ങൾ. തോട്ടം മേഖലയാണ് ഇവിടങ്ങൾ. പുലിയായിരുന്നുവെങ്കിൽ മിക്ക ദിവസങ്ങളിലും വളർത്തുമൃഗങ്ങളെ അക്രമിച്ചേനെ. മറ്റെന്തെങ്കിലും ഗൂഢലക്ഷ്യത്തിനായി പുലിയിറങ്ങിയെന്ന് പ്രചരിപ്പിക്കുന്നതാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.…
Read MoreCategory: Kottayam
ലോകകപ്പ് ഫുട്ബോള് ചതിച്ചു! പലയിടങ്ങളിലും വീടുകളില് പുലര്ച്ചവരെ ആഘോഷങ്ങള്; മോഷ്ടാക്കള് പത്തിമടക്കി
കാഞ്ഞിരപ്പള്ളി: മഴക്കാലം മോഷ്ടാക്കൾക്ക് മുന്പ് ചാകരയായിരുന്നുവെങ്കിൽ ഇക്കുറി പത്തിമടക്കി. ലോകകപ്പ്ഫുട്ബോൾ മത്സരങ്ങൾ നടക്കുന്നതു മൂലം പല വീടുകളിലും മത്സരം കഴിഞ്ഞ് പുലർച്ചയോടെയാണ് ഉറങ്ങാൻ കിടക്കുന്നത്. ടൗണുകളിലെ ക്ലബുകളിലും ഗ്രാമീണമേഖലയിലെ വായനശാലകൾ കേന്ദ്രീകരിച്ചും സംഘങ്ങളായിട്ടാണ് ആളുകൾ മത്സരങ്ങൾ കാണുന്നതിനായി എത്തുന്നത്. പലയിടങ്ങളിലും വീടുകളിൽ പുലർച്ചവരെ ആഘോഷങ്ങളാണ്. മുന്പ് മഴക്കാലത്ത് നിരവധി കവർച്ച കേസുകളായിരുന്നു വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിരുന്നത്. തമിഴ്നാട്ടിലെ തിരുട്ടുഗ്രാമങ്ങളിലെ സംഘങ്ങൾ കേരളത്തിലെത്തിയതായി സംശയിക്കുന്നെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പോലീസ് നിർദേശം നൽകിരുന്നു. എന്നാൽ, ഒരുമാസത്തിനിടെ യാതൊരു കേസുകളും രജിസ്റ്റർ ചെയ്തിട്ടില്ല. ഫുട്ബോൾ മത്സരങ്ങളും ജനകീയ പോലീസിന്റെ ശ്രദ്ധയും കവർച്ചയ്ക്ക് തടസമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
Read Moreകാണിക്കവഞ്ചിയും കുരിശടിയും തകർത്ത് മോഷണം; അഞ്ചംഗസംഘം അറസ്റ്റിൽ; സംഘത്തിന്റെ യാത്ര വാടകയ്ക്കെടുത്ത ആഡംബര കാറുകളിൽ
ചങ്ങനാശേരി: ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികളും പള്ളികളുടെ കുരിശടികളും തകർത്തതും വ്യാപാരസ്ഥാപനങ്ങളുടെ പൂട്ടുപൊളിച്ചതും ഉൾപ്പെടെ നാല്പതിലേറെ മോഷണക്കേസുകളിൽ ഉൾപ്പെട്ട, യുവതിയും ഭർത്താവും അടങ്ങുന്ന അഞ്ചംഗ സംഘത്തെ ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി വടക്കേക്കര സ്വദേശിയും ഇപ്പോൾ മാവേലിക്കരയിൽ താമസക്കാരനുമായ മള്ളാട്ടുതാഴെ അജയ്ജയകുമാർ(21), ഇയാളുടെ ഭാര്യ ശ്രീലക്ഷ്മി(19), ശ്രീലക്ഷ്മിയുടെ സഹോദരൻ മാവേലിക്കര പോനാകം കൊച്ചുപറന്പിൽ വീട്ടിൽ ശ്രീജിത്(18), മുളക്കാംതുരുത്തി സ്വദേശിയും മാടപ്പള്ളി വെങ്കോട്ടയിൽ താമസക്കാരനുമായ തെക്കേപ്പാറയ്ക്കൽ വിനീത്(23), അജയ് ജയകുമാറിന്റെ പ്രായപൂർത്തിയാകാത്ത ബന്ധു എന്നിവരാണ് അറസ്റ്റിലായത്. ചങ്ങനാശേരിയിലും സമീപ പഞ്ചായത്തുകളിലും മോഷണം വർധിച്ചതിനേക്കുറിച്ച് അന്വേഷിക്കാൻ കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കർ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ചങ്ങനാശേരി ഡിവൈഎസ്പി എസ്. സുരേഷ്കുമാർ, സിഐ കെ.പി.വിനോദ്, എസ്ഐഷെമീർഖാർ, ജില്ലാ പോലീസ് മേധാവിയുടെ ആന്റി ഗുണ്ടാ സ്ക്വാഡ് അംഗങ്ങളായ കെ.കെ. റെജി, അൻസാരി, മണികണ്ഠൻ, അരുണ്, പ്രദീപ് ലാൽ, ആന്റണി സെബാസ്റ്റ്യൻ, പ്രതീഷ്…
Read Moreഗുണ്ടാ പിരിവിനെത്തിയവർ ബേക്കറി അടിച്ചു തകർത്ത സംഭവം; ഓട്ടോ ഡ്രൈവർ അടക്കം മൂന്നു പേർ പിടിയിൽ
കോട്ടയം: റെയിൽവേ സ്റ്റേഷനു സമീപം ഗുണ്ടാ പിരിവിനെത്തിയവർ ബേക്കറി അടിച്ചു തകർത്ത സംഭവത്തിൽ ഓട്ടോ ഡ്രൈവർ അടക്കം മൂന്നു പേർ പിടിയിൽ. ഇവരെ ചോദ്യം ചെയ്തുവരുന്നു. ശാന്തിഗ്രാം കോളനിയിലുള്ള മൂന്നു പേരാണ് പിടിയിലായത്. സന്തോഷ് എന്നയാളുടെ ഓട്ടോയിലാണ് അക്രമികൾ എത്തിയത്. ഓട്ടോ ഡ്രൈവർക്ക് സംഭവത്തിൽ ബന്ധമില്ലെന്നു പറയുന്നു. ഇന്നലെ രാത്രി ഒൻപത് മണിയോടെ ആർഎംഎസ് ഓഫീസിന് എതിർവശത്തുള്ള ബ്രദേഴ്സ് ബേക്കറിയാണ് ഓട്ടോയിൽ എത്തിയ നാലംഗ സംഘം അടിച്ചു തകർത്തത്. കടയിൽ നിന്നയാളോട് 100 രൂപ തരാൻ ആവശ്യപ്പെട്ടു. പണമില്ലെന്നു പറഞ്ഞപ്പോൾ കുരുമുളക് സ്പ്രേ അടിച്ചശേഷം് ബേക്കറി അടിച്ചുതകർക്കുകയായിരുന്നു. ബേക്കറി ഉടമ പാലക്കാട് കേളശേരി ലക്ഷ്മി നിലയം ടി.കെ.മണികണ്ഠൻ (55), ജീവനക്കാരൻ ആസം സ്വദേശി ഷാജഹാൻ (23) എന്നിവരെ പരിക്കുകളോടെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു ജീവനക്കാരനായ രാജീവ് ആണ് തടസം പിടിക്കാൻ എത്തിയത്. മണികണ്ഠന്റെ പോക്കറ്റിലുണ്ടായിരുന്ന പണവും…
Read Moreചെളിക്കുളമായി ചിങ്ങവനം -പരുത്തുംപാറ റോഡ്; ഗതാഗത-കാൽനടയാത്രകൾ അസാധ്യം
ചിങ്ങവനം: ചെളിക്കുളമായ ചിങ്ങവനം -പരുത്തുംപാറ റോഡിലൂടെ ഗതാഗതം അസാധ്യമായി. ചിങ്ങവനം ജംഗ്ഷനിൽ പരുത്തുംപാറ റോഡിലേക്കുള്ള തുടക്കം മുതൽ രണ്ട് കിലോമീറ്ററോളം ദൂരം പലയിടത്തും റോഡ് തകർന്ന് വൻ കുഴികളാണ്. മൂലംകുളം ബദേസ്ഥാ, സായിപ്പു കവല മുതൽ സദനം കവല എന്നിവിടങ്ങളിലെല്ലാം ടാറിംഗ് പൊളിഞ്ഞ് കുഴികൾ നിറഞ്ഞിരിക്കുകയാണ്. മഴപെയ്താൽ എംസിറോഡിൽ ചിങ്ങവനം ചന്തക്കവലയിലും ചെളിവെള്ളം നിറയുന്നതോടെ കാൽനട യാത്രയും അസാധ്യമാകുകയാണ്. എംസിറോഡ് നവീകരണത്തിന്റെ ഭാഗമായി പരുത്തുംപാറ റോഡിലേക്ക് നിർമിച്ച ഓടയിലൂടെ വെള്ളം ഒഴുകാതെ വന്നതോടെ റോഡിലൂടെ കുത്തിയൊഴുകി എംസിറോഡിലേക്ക് വെള്ളം ഒഴുകുകയാണ്. ഇതു മൂലം പരുത്തുംപാറ റോഡ് തകർന്ന് കാൽനട യാത്രക്കാരും, വ്യാപാരികളും ബുദ്ധിമുട്ടുകയാണ്. സമീപ പ്രദേശങ്ങളിലെ എല്ലാ റോഡുകളും സഞ്ചാര യോഗ്യമാക്കിയെങ്കിലും രണ്ടു കിലോമീറ്റർ മാത്രമുള്ള ചിങ്ങവനം പരുത്തുംപാറ റോഡിനെ അവഗണിക്കുകയാമെന്നാണ് നാട്ടുകാരുടെ പരാതി.
Read Moreകോട്ടയം മെഡിക്കൽ കോളജിലെ ഫാർമസി, ആർഎസ്ബിവൈ എന്നിവ ഒരേ സ്ഥലത്താക്കണമെന്ന് ആവശ്യപ്പെട്ട് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ഭീമഹർജി
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിലെ വിവിധ സ്ഥലങ്ങളിലായി പ്രവർത്തിക്കുന്ന ഫാർമസി, ആർഎസ്ബിവൈ എന്നിവ ഒരേ സ്ഥലത്തായി കേന്ദ്രീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് രോഗികളുടേയും കുട്ടിരിപ്പുകാരുടേയും ഭീമ ഹർജി. ആശുപത്രിയിൽ വിവിധ ചികിത്സ തേടി വരുന്ന രോഗികൾക്ക് കാലതാമസം നേരിടാതെ ചികിത്സാ ലഭിക്കുന്നതിന്റെ ഭാഗമായുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി, കാരുണ്യ ഫാർമസി, മെഡിക്കൽ കോളജ് ഫാർമസി, നീതി മെഡിക്കൽ സ്റ്റോർ, ന്യായവില മെഡിക്കൽ സ്റ്റോർ എന്നിവ ഒരു സ്ഥലത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുവാൻ സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ടു കൊണ്ട്, വിദൂര സ്ഥലങ്ങളിൽ നിന്ന് ചികിത്സ തേടിയെത്തിയ രോഗികളും, കൂട്ടിരിപ്പുകാരും ചേർന്നാണ് പരാതി നൽകുന്നത്.
Read Moreഎരുമേലി സ്വർണപ്പണയ തട്ടിപ്പ് ; തെളിവെടുപ്പിനിടെ സ്ഥാപനത്തിലെ മറ്റു ജോലിക്കാരെയും കുടുക്കാൻ മുഖ്യപ്രതി ശ്രമിച്ചു, വിലപ്പോയില്ല…
എരുമേലി : 1.3 കോടിയുടെ സ്വർണപ്പണയ തട്ടിപ്പു നടത്തിയ കേസിൽ പോലീസ് പിടിയിലായ മുഖ്യപ്രതി തന്നെ കുടുക്കിയ സ്ഥാപനത്തിലെ മറ്റുജോലിക്കാരെക്കൂടി കേസിൽ കുടുക്കാൻ തെളിവെടുപ്പിനിടെ ശ്രമിച്ചുവെങ്കിലും ഫലവത്തായില്ല. മുളമൂട്ടിൽ ശാഖയുടെ സ്വർണ്ണപ്പണയശാലയിൽ 1.30 കോടിയുടെ സ്വർണ്ണം അപഹരിച്ച് പണയതട്ടിപ്പ് നടത്തിയ സംഭവത്തിൽ പിടിയിലായ മുഖ്യപ്രതി എരുമേലി അലങ്കാരത്ത് ജഷ്ന സലീം (34) ആണ് ഇന്നലെ രാവിലെ 10.30 ഓടെ സ്ഥാപനത്തിൽ തെളിവെടുപ്പിന് കൊണ്ടുചെന്നപ്പോൾ, സ്ഥാപനത്തിലെ മാനേജർക്കും മറ്റുജോലിക്കാർക്കും തട്ടിപ്പിൽ പങ്കുണ്ടെന്നു ആരോപിച്ചത്. ജഷ്ന നടത്തിയ തട്ടിപ്പു കണ്ടുപിടിച്ചു പോലീസിൽ അറിയിച്ചത് സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരിയും, മാനേജരുമാനയിരുന്നു. അതിന്റെ പ്രതികാരത്തിനായാണ് അവരെയും കേസിൽ കുടിക്കുവാൻ ശ്രമിച്ചത് എന്നാണ് പോലീസ് അനുമാനിക്കുന്നത്. മറ്റൊരു പ്രതി എരുമേലി വേങ്ങശ്ശേരി അബൂതാഹിറിനെയും (24) ഇന്നലെ എത്തിച്ച് തെളിവെടുപ്പ് നടത്തി.മൊത്തം 61 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കണക്കുകൾ ആണ് ജെഷ്ന തെളിവെടുപ്പിനിടെ സമ്മതിച്ചത്.…
Read Moreവിദ്യാര്ഥികളുടെ ശ്രദ്ധയ്ക്ക്..! ക്ലാസ് കട്ട് ചെയ്താൽ പിടികൂടാൻ ‘ആപ്പുമായി’ പോലീസ്
ആലപ്പുഴ: സ്കൂളിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങുന്ന കുട്ടികളെ നിരീക്ഷിക്കാൻ ജില്ലാ പോലീസിൻറെ നേതൃത്വത്തിൽ സന്പൂർണ സുരക്ഷാ നിരീക്ഷണ പദ്ധതി. സംസ്ഥാനത്തു തന്നെ ആദ്യമായാണ് സ്കൂൾ വിദ്യാർഥികളുടെ സുരക്ഷയ്ക്കായി പോലീസിൻറെ നേതൃത്വത്തിൽ നിരീക്ഷണ പദ്ധതി ആവിഷ്കരിക്കുന്നത്. സ്കൂളിൽ പോകാതെ കറങ്ങിനടന്ന് മദ്യവും മയക്കുമരുന്നും പോലെയുള്ള ലഹരിവസ്തുക്കൾക്ക് അടിമപ്പെടുകയും കൗമാര പ്രണയ ചതിക്കുഴികളിൽ വീഴുന്ന വിദ്യാർഥികളുടെ എണ്ണവും കൂടുന്ന സാഹചര്യത്തിലാണ് ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രൻ കിഡ്സ് സേഫ് എന്ന പേരിൽ പദ്ധതി തയാറാക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള പരാതികൾ ആലപ്പുഴ ജില്ലയിൽ വർധിച്ചുവന്നിരുന്നു. ഇതിനൊരു പരിഹാരമാകാനാണ് ആലപ്പുഴയിൽ പൈലറ്റ് പദ്ധതി നടപ്പാക്കുന്നതെന്നും എസ്പി പറഞ്ഞു. ജില്ലയിലെ എല്ലാ സർക്കാർ സിബിഎസ്ഇ സ്കൂളുകളിലേയും വിദ്യാർഥികളുടെ ഹാജർ ബുക്ക് ഓണ്ലൈനിൽ അപ് ലോഡ് ചെയ്യുന്ന രീതിയിലാണ് പദ്ധതി പ്രവർത്തനമാരംഭിക്കുക. ഇതുവഴി മുൻകൂട്ടി അനുമതി വാങ്ങാതെ ക്ലാസിൽ ഹാജരാകാതിരുന്ന കുട്ടികളെക്കുറിച്ചുള്ള വിവരം അപ്പോൾ തന്നെ…
Read Moreജലസ്രോതസുകളിൽ മാലിന്യം നിറയുന്നു; നാട്ടു മത്സങ്ങളുടെ അളവിൽ കുറവ്
കുമരകം: പാടത്തും തോട്ടിലും വിഷ വസ്തുക്കളുടെ അളവ് കൂടിയതോടെ നാട്ടുമീനും ഇല്ലാതാക്കുന്നു. പരന്പരാഗത രീതിയിൽ മത്സ്യം പിടിക്കുന്നതിനായി രണ്ടു വള്ളങ്ങളിൽ 25 കൂടകളുമായി കുമരകത്തെത്തിയ കൈനടി സ്വദേശികളായ മത്സ്യസ്യതൊഴിലാളികൾ ഇന്നലെ നിരാശരായി മടങ്ങി. കൂട ഉപയോഗിച്ചു നാടൻ മത്സ്യങ്ങളെ പിടിക്കാനെത്തിയ കൈനടി ചക്കച്ചംപാക്ക കൊടകുത്തും മൂല അനിയൻ, പുതുക്കേരി രാജേഷ് കിഴക്കംവേലി എന്നിവരാണ് വെറും കൈയ്യോടെ മടങ്ങിയത്. കാരി, വരാൽ, കല്ലട , കുരി. പുളാൻ ,ആരോൻ തുടങ്ങിയ മത്സ്യങ്ങളെ കൂട ഉപയോഗിച്ച് പിടിച്ചു ഉപജീവനം നടത്തുന്നവരാണിവർ. കുട്ടനാടൻ പാടശേഖരങ്ങൾ കൃഷി ഇറക്കുന്നതിനായി വെള്ളം വറ്റിക്കുന്പോഴാണ് സാധരണമായി ഇവർ മത്സ്യ ബന്ധനത്തിനെത്തുന്നത്. മുൻ കാലങ്ങളിൽ ധാരാളം നാടൻ മീനുകൾ ഇവരുടെ കൂടയിൽ കുടുങ്ങുമായിരുന്നു. എന്നാൽ പാടശേഖരങ്ങളലെ കീടനാശിനി പ്രയോഗങ്ങളും കളനാശിനി പ്രയോഗങ്ങളും മൂലം നാടൻ മത്സ്യസ്യങ്ങളിലേറയും ഇല്ലാതായി. രാവന്തിയോളം പണിയെടുത്താലും നിത്യവ്യത്തിക്കുള്ള പണത്തിനുള്ള മത്സ്യം ഇപ്പോൾ ലഭിക്കുന്നില്ലെന്നാണ്…
Read Moreകെവിന്റെ മരണം! ദാഹിച്ച കെവിൻ വെള്ളം ചോദിച്ചപ്പോൾ നൽകിയത് മദ്യം; മദ്യംകൊടുത്ത് മയക്കിയ ശേഷം വെള്ളത്തിൽ എറിഞ്ഞു ?
കോട്ടയം: കെവിന് മദ്യം കൊടുത്തു മയക്കിയ ശേഷം വെള്ളത്തിൽ എറിഞ്ഞതോ അബോധാവസ്ഥയിൽ മുക്കി കൊന്നതോ ആകാമെന്ന സംശയം ബലപ്പെട്ടു. കെവിന്റെ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലം പുറത്തു വന്നതോടെയാണ് മദ്യം കൊടുത്തു മയക്കിയെന്ന സംശയത്തിന് ബലമേകിയത്. തിരുവനന്തപുരം ഫോറൻസിക് ലാബിൽ നിന്നുള്ള രാസപരിശോധനാ ഫലത്തിലാണ് മുങ്ങി മരണമാണെന്നും മദ്യം ഉള്ളിൽ ചെന്നിട്ടുണ്ടെന്നുമുള്ള റിപ്പോർട്ട് പുറത്തു വന്നത്. മർദനമേറ്റ് അവശനായ കെവിൻ വെള്ളം ചോദിച്ചപ്പോൾ മദ്യം നല്കിയെന്ന് പ്രതികളിൽ നിന്നുള്ള മൊഴികൾ ഇതിനകം പുറത്തു വന്നതാണ്. ഇക്കാര്യം സ്ഥിരീകരിക്കുന്ന റിപ്പോർട്ടാണ് രാസപരിശോധനാ ഫലത്തിലൂടെ വ്യക്തമാവുന്നത്. ഫോറൻസിക് വിദഗ്ധരുടെ സംഘം കെവിൻ മരിച്ചു കിടന്ന പുഴയിൽ നേരിട്ടെത്തി നടത്തുന്ന പരിശോധനയിലൂടെ ഇക്കാര്യം കൂടുതൽ വ്യക്തമാവുമെന്നാണ് കരുതുന്നത്. കെവിനോടൊപ്പം തട്ടിക്കൊണ്ടു പോയ അനീഷിന്റെ മൊഴിയിൽ തെന്മലയിൽ എത്തിയപ്പോൾ കെവിനെ റോഡിൽ വലിച്ചിറക്കുന്നതു കണ്ടുവെന്നാണ് പറയുന്നത്. അത്ര അവശനായിരുന്നതിനാലാണ് റോഡിൽ ഇറക്കി വച്ചുവെന്ന…
Read More