കോട്ടയം: അയർക്കുന്നം ആറുമാനൂറിൽ നിന്നു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആറുമാനൂർ കൊറ്റത്തിൽ പി.വി. അലക്സാണ്ടറുടെ മകൻ ഡിനു അലക്സി (30)ന്റെ മൃതദേഹമാണ് കോട്ടയം ഇല്ലിക്കൽ പാലത്തിനു സമീപം മീനച്ചിലാറ്റിൽ കണ്ടെത്തിയത്. ലോകകപ്പിൽ അർജന്റീന തോറ്റതിന്റെ വിഷമത്തിലാണ് ഡിനു പുഴയിൽ ചാടിയത്. അർജന്റീനയുടെ മത്സരം നടന്ന വ്യാഴാഴ്ച രാത്രി 12.30നുശേഷമാണ് ഡിനുവിനെ കാണാതായത്. അന്വേഷണത്തിന്റെ ഭാഗമായി വീട്ടിൽ പരിശോധനയ്ക്കെത്തിയ പോലീസ് നായ തൊട്ടടുത്തുള്ള മീനച്ചിലാറ്റിലെ കടവിലേക്കാണു പോയത്. ആറ്റിൽ ചാടിയിട്ടുണ്ടാവാമെന്ന സംശയത്തിൽ അഗ്നിശമനസേനയും പോലീസും നാട്ടുകാരും മീനച്ചിലാറ്റിൽ തെരച്ചിൽ നടത്തിവരികയായിരുന്നു.
Read MoreCategory: Kottayam
കന്യാകുമാരിയിൽനിന്ന് ഗ്ലാഡിൻരാജിന്റെ ബുള്ളറ്റ് കുതിച്ചു, കാഷ്മീർ വരെ!
ചങ്ങനാശേരി: “നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി’ സിനിമയിലെ യാത്രയുടെ പ്രചോദനം കരുത്തായപ്പോൾ കോട്ടയം ഇത്തിത്താനം സ്വദേശിയായ യുവാവ് ബുള്ളറ്റിൽ കുതിച്ചത് 6,427 കിലോമീറ്റർ. ഇത്തിത്താനം സ്വദേശി ഗ്ലാഡിൻരാജ് എന്ന ഇരുപത്തിമൂന്നുകാരനാണ് കന്യാകുമാരിയിൽനിന്നു കാഷ്മീരിലേക്കു ബുള്ളറ്റിൽ കുതിച്ചത്. സമുദ്രനിരപ്പിൽനിന്ന് 18,380 അടി ഉയരത്തിലുള്ള ഖാർദുംഗ്ലയിലെത്തിയ അഭിമാനമാണ് ഈ യുവാവ് സ്വന്തമാക്കിയത്. ലോകത്തിലെതന്നെ ഏറ്റവും ഉയരംകൂടിയ പ്രദേശമാണിത്. രാജസ്ഥാനിലെ ബിക്കാനീർ സ്വദേശി രാജു ജാട്ട്(23) ബൈക്കിൽ നടത്തിയ യാത്രയുടെ റിക്കാർഡ് ഭേദിച്ചെന്ന ആവേശത്തിലാണ് ഗ്ലാഡിൻരാജ്. കഴിഞ്ഞ മേയ് 25ന് ഗ്ലാഡിൻരാജ് ചങ്ങനാശേരിയിൽനിന്നു കന്യാകുമാരിയിലെത്തി. അവിടെനിന്നു ഡൽഹിയിലേക്കു പുറപ്പെട്ടു. ഡൽഹിയിൽ രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ.പി.ജെ.കുര്യനാണ് ഗ്ലാഡിൻരാജിന്റെ കാഷ്മീർ യാത്ര ഫ്ളാഗ് ഓഫ് ചെയ്തത്. കേരളത്തിലെയും കർണാടകയിലെയും ശക്തമായ മഴയും രാജസ്ഥാനിലെ 48ഡിഗ്രിവരെ ഉയർന്ന ചൂടും കാഷ്മീരിലെ കൊടിയ ശൈത്യവും കടന്നാണ് ഓക്സിജൻ പോലും കിട്ടാൻ ബുദ്ധിമുട്ടുള്ള ഖാർദുംഗ്ലയിൽ ഗ്ലാഡിൻരാജ് എത്തിയത്. പാത്താമുട്ടം…
Read Moreഉടമസ്ഥനെ അറിയില്ല, ഇനി റേഷന്‍ കടയിലേതാണോ ? റോഡില്‍ കിടന്ന ഒരു ചാക്ക് അരി കോടതി കയറുന്നു
കുറവിലങ്ങാട്: റോഡിൽനിന്നു കളഞ്ഞുകിട്ടിയതായി പറയുന്ന ഒരു ചാക്ക് അരി ഒടുവിൽ കോടതിയിലേക്ക്. കുറവിലങ്ങാട് ക്ലാരറ്റ് ഭവൻ റോഡിൽ ക്ലാരറ്റ് ഭവൻ ഭാഗത്തുള്ള ഒരു കടയ്ക്കടുത്തുനിന്ന് ഒരു ചാക്ക് അരി ഉടമസ്ഥനില്ലാതെ കണ്ടതോടെയാണു സംഭവങ്ങൾക്കു തുടക്കം. റേഷനരിയാണു ചാക്കിലുള്ളതെന്ന പ്രചാരണമാണു സംശയത്തിനു ബലമേകിയത്. റേഷൻകടയിൽനിന്നുള്ളതെന്ന വാദത്തിനു ശക്തികൂട്ടാനായി അരി മണത്തും ചാക്ക് തുന്നിച്ചുമൊക്കെ സ്ഥലത്തെത്തിയവർ പരിശോധന നടത്തി. ഇതിനിടെ, ചിലർ അരിയുമായി പോകാൻ ശ്രമം നടത്തിയതായും പറയുന്നു. അരിയെച്ചൊല്ലിയുള്ള ബഹളം അറിഞ്ഞതോടെ പോലീസും സ്ഥലത്തെത്തി. അരി പോലീസ് സ്റ്റേഷൻ കയറിയതോടെ തുടർനടപടികളെക്കുറിച്ചായി ആലോചന. വഴിയിൽ കളഞ്ഞുകിട്ടിയ അരിയുടെ ഉടമസ്ഥനെ അറിയില്ലെന്നും അരി റേഷൻ കടയിലേതാണോ എന്ന സംശയവുമാണ് പോലീസിനെ കുഴയ്ക്കുന്നത്. എന്താണെങ്കിലും പതിവുനടപടി പ്രകാരം അരി കോടതിയിൽ ഹാജരാക്കാനാണു പോലീസിന്റെ തീരുമാനം. റേഷൻ അരിയാണോ എന്നറിയാനായി സപ്ലൈ ഉദ്യോഗസ്ഥരുടെയോ ഫുഡ് കോർപറേഷന്റെയോ സഹായങ്ങൾ തേടേണ്ടി വന്നേക്കാം. റേഷൻ കാർഡുടമയ്ക്ക്…
Read Moreചികിത്സയുടെ പേരിൽ വ്യാജപിരിവുകാർ: ജാഗ്രത വേണമെന്നു പോലീസ്; അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…
കോട്ടയം: വിവിധ രോഗങ്ങളുടെയും രോഗികളുടെയും പേരിൽ പല സംഘങ്ങളും പിരിവെടുപ്പു നടത്തുന്നതായി പരക്കെ പരാതി. ശസ്ത്രക്രിയകൾക്കും മരുന്നിനുമായി ചാരിറ്റി സംഘടനകളും ദേശവാസികളും സുതാര്യമായ നിലയിൽ പിരിവു നടത്തുന്നതിനിടെയാണ് വ്യാജപിരിവുകാരും പണപ്പിരിവിനിറങ്ങുന്നത്. മണർകാട്, ഏറ്റുമാനൂർ, പാന്പാടി, അയർക്കുന്നം, കുമരകം, ആർപ്പൂക്കര പ്രദേശങ്ങളിൽ വൃക്കരോഗിയായ സ്ത്രീയുടെ പേരിൽ ഒരു സംഘം പിരിവെടുക്കുന്നതായി പോലീസിന് പരാതി ലഭിച്ചു. ബന്ധുക്കൾ ഉൾപ്പെടെ വലിയൊരു സംഘമാണ് വൻതോതിൽ തുക പിരിച്ചുകൊണ്ടിരിക്കുന്നത്. പിരിക്കുന്ന പണം വൃക്കരോഗിക്കു നൽകുന്നില്ലെന്നും യുവതി ഇപ്പോഴും ജോലിക്കുപോകുന്നുണ്ടെന്നുമാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. മദ്യപാനം ഉൾപ്പെടെ ധൂർത്തിന് പണം സന്പാദിക്കാൻ രോഗികളുടെ പേരിൽ പിരിവു നടത്തുന്ന ഒട്ടേറെ പേർ ജില്ലയിലുണ്ടെന്നാണ് പോലീസ് പറയുന്നത്. രോഗിയെ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ അറിയാതെ ഇത്തരം കെണികളിൽപ്പെടരുതെന്ന് പോലീസ് അറിയിച്ചു. കുട്ടികളുടെ ചികിത്സയ്ക്കായി ഗാനമേള നടത്തുന്ന മൂന്നു സംഘങ്ങൾ വിവിധ ജില്ലകൾ കറങ്ങുന്നുണ്ട്. മണിമല, കാഞ്ഞിരപ്പള്ളി, പൊൻകുന്നം,…
Read Moreജില്ലയിലെ വിവിധ വർക്ക്ഷോപ്പുകളിൽ മോഷണം; നിരവധി വാഹനങ്ങളും വർക്ക് ഷോപ്പ് ഉപകരണങ്ങളും നഷ്ടപ്പെട്ടു; പരാതി നൽകിയിട്ടും നടപടിയെടുക്കാതെ പോലീസ്
കോട്ടയം: ജില്ലയിലെ വിവിധ വർക്ക്ഷോപ്പുകളിൽനിന്നും വാഹനങ്ങളും മറ്റ് ഉപകരണങ്ങളും മോഷണം പോകുന്നതു പതിവാകുന്നു. കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ ജില്ലയിലെ ഈരാറ്റുപേട്ട, പാലാ, കോട്ടയം ടൗണ്‍, ഞാലിയാംകുഴി, കോടിമത, വൈക്കം, കുറവിലങ്ങാട് തുടങ്ങിയ പ്രദേശങ്ങളിലെ വർക്ക്ഷോപ്പുകളിലാണു മോഷണം നടന്നത്. ഡസ്റ്റർ, ആൾട്ടോ, മാരുതി കാറുകളും ലെയ്ത്ത് ഉപകരണങ്ങൾ, ടൂൾസ്, ജാക്കി, ബാറ്ററികൾ, ടയറുകൾ എന്നിവയുമാണു മോഷ്്ടാക്കൾ അപഹരിച്ചത്. മോഷണങ്ങളുമായി ബന്ധപ്പെട്ടു ഒരാളെ പോലും പിടികൂടാൻ ഇതുവരെ പോലീസിനു കഴിഞ്ഞിട്ടില്ല. അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു വർക്ക് ഷോപ്പ് ഉടമകൾ പോലീസിനെ സമീപിക്കുന്പോൾ സിസിടിവി കാമറകൾ സ്ഥാപിക്കുകയോ സെക്യൂരിറ്റികളെ നിയമിക്കുകയോ ചെയ്യണമെന്നാണ് പോലീസ് നിർദേശിക്കുന്നത്. അന്വേഷണം വൈകുന്നതു മൂലം മോഷണം പോയ കാറുകൾ പൊളിച്ചു വിൽക്കുന്നതിനുള്ള സാവകാശം മോഷ്ടാക്കൾക്കു ലഭിക്കും. എന്നാൽ വർക്ക്ഷോപ്പിൽ നിന്നും മോഷണം പോയ വാഹനങ്ങൾ വർക്ക്ഷോപ്പുകാർ തന്നെ വാങ്ങി നല്‍കണമെന്നാണു വാഹന ഉടമകൾ പറയുന്നത്. ഇതു പലപ്പോഴും വാക്കേറ്റത്തിനും സംഘർഷത്തിനും…
Read Moreസ്വർണ ഉരുപ്പടികൾക്ക് പകരം ചില്ലറതുട്ട് വച്ച് ജീവനക്കാരി തട്ടിയത് ഒരുകോടിയോളം; തട്ടിപ്പിൽ തനിക്ക് പങ്കില്ലെന്ന് ഭർത്താവും വൈഎഫ്ഐ എരുമേലി മേഖലാ സെക്രട്ടറിയുമായ അജി; തട്ടിപ്പിനെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
എരുമേലി: എരുമേലിയിൽ പ്രവർത്തിക്കുന്ന മുളമൂട്ടിൽ ഫൈനാൻസിൽനിന്ന് ഒരു കോടി 30 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയ ജീവനക്കാരി കോടതിയിൽ ജാമ്യത്തിനു ശ്രമിക്കുന്നതായി സൂചന. ഓഫീസ് അസിസ്റ്റൻറ് കം കാഷ്യർ ആയ, കനകപ്പലം അലങ്കാരത്ത് അജിയുടെ ഭാര്യ ജെസ്ന അജി(30)യാണു തട്ടിപ്പ് നടത്തി മുങ്ങിയിരിക്കുന്നത്. ഡിവൈഎഫ്ഐ എരുമേലി മേഖലാ സെക്രട്ടറിയുടെ ഭാര്യയാണു പ്രതി. ഇതോടെ ഭർത്താവിനെതിരേ പാർട്ടി തലത്തിൽ നടപടി സ്വീകരിക്കണമെന്ന ആവശ്യമുയർന്നു കഴിഞ്ഞു. അതേസമയം തട്ടിപ്പിൽ തനിക്കു പങ്കില്ലെന്നാണു ഭർത്താവ് പാർട്ടി നേതൃത്വത്തിനു നല്‍കിയിരിക്കുന്ന വിശദീകരണം. തട്ടിപ്പ് നടത്താൻ ജീവനക്കാരിക്കു രണ്ടു പേരുടെ സഹായം ലഭിച്ചതായി പോലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യത്തിൽ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. പണയം വയ്ക്കുന്ന സാധനങ്ങൾ 15 ദിവസത്തിനു ശേഷം പരിശോധിച്ച് പ്രത്യേക ബാർകോഡ് പതിപ്പിച്ച് അധികൃതർ സീൽ ചെയ്ത പായ്ക്കറ്റിലാക്കി കഴിഞ്ഞാൽ പിന്നീടു പരിശോധനകൾ നടത്താറില്ല. ഇതു തട്ടിപ്പിനു സഹായകമായി മാറിയെന്നു…
Read Moreജെസ്നയുടെ തിരോധാനം: കോട്ടക്കുന്ന് പാർക്കിൽ വീണ്ടും പോലീസ് സംഘമെത്തി
മലപ്പുറം: മുക്കൂട്ടുതറ കൊല്ലമുളയിൽനിന്നു കാണാതായ ജെസ്ന മരിയ ജയിംസിനു വേണ്ടിയുള്ള അന്വേഷണം വീണ്ടും മലപ്പുറത്തേക്ക്. പത്തനംതിട്ട വെച്ചൂചിറ പോലീസ് മലപ്പുറം കോട്ടക്കുന്ന് ടൂറിസം പാർക്കിൽ വീണ്ടുമെത്തി. മേയ് മൂന്നിലെ സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ശ്രമിക്കും. പാർക്കിനോടു ചേർന്നുള്ള കടകളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു. മേയ് മൂന്നിന് മലപ്പുറം കോട്ടക്കുന്ന് ടൂറിസം പാർക്കിൽ ജെസ്നയെന്നു സംശയിക്കുന്നയാളും മറ്റൊരു പെണ്‍കുട്ടിയും എത്തിയെന്ന വിവരത്തെത്തുടർന്നു അന്വേഷണസംഘം വെള്ളിയാഴ്ച മലപ്പുറത്തെത്തിയിരുന്നു. ജസ്നയാണെന്ന് സംശയിക്കുന്ന ഒരു ഫോട്ടോ സംഘത്തിന് ലഭിച്ചിരുന്നു. എന്നാൽ, പിന്നീട് ഈ ഫോട്ടോയിൽ ജെസ്നയല്ലെന്നു സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങളിൽ ഒന്നും ജെസ്നയെന്നു കരുതുന്ന പെണ്‍കുട്ടിയെ കാണാനില്ലെന്നും പാർക്ക് മാനേജരും വെളിപ്പെടുത്തിയിരുന്നു.
Read Moreഭർത്താവിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിൽ കൈക്കുഞ്ഞുമായി യുവതിയുടെ കുത്തിയിരിപ്പു സമരം; രാഷ്ടീയ ഇടപെടൽ മൂലം തനിയ്ക്ക് നീതി നിഷേധിക്കപ്പെട്ടെന്ന് യുവതി
കുമളി: പോലീസ് പക്ഷപാതപരമായി പെരുമാറുന്നുവെന്നാരോപിച്ച് വീട്ടമ്മ കുമളി പോലീസ് സ്റ്റേഷനു മുൻപിൽ കുത്തിയിരുപ്പ് സമരം ആരംഭിച്ചു. കുമളി ഒന്നാം മൈൽ കുഴിക്കണ്ടം സ്വദേശി ജയകുമാറിന്റെ ഭാര്യ രാജേശ്വരിയാണ് കൈകുഞ്ഞും കുട്ടികളുമായി പോലീസ് സ്റ്റേഷനു മുൻപിൽ സമരം ആരംഭിച്ചത്. ഇന്നലെ ഇവരുടെ ഭർത്താവും അയൽക്കാരനുമായി വഴക്കുണ്ടായിരുന്നു. അയൽക്കാരൻ കുമളി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും തുടർന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തിരുന്നു. തന്റെ ഭർത്താവിനെ ആക്രമിച്ച അയൽക്കാരനെതിരെ കേസെടുക്കാതിരുന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഇവർ കുട്ടികളുമായി ഇന്നലെ രാത്രി ഒൻപതോടെ പോലീസ് സ്റ്റേഷനു മുന്നിൽ ഇരിപ്പുറപ്പിച്ചത്. രാഷ്ടീയ ഇടപെടൽ മൂലം തനിയ്ക്ക് നീതി നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നാണ് ഇവർ ആരോപിക്കുന്നത്.
Read Moreമയക്കുമരുന്ന് സംഘത്തലവൻ എക്സൈസ് ഉദ്യോസ്ഥന്റെ കൈ കടിച്ചുമുറിച്ചു; അറസ്റ്റു ചെയ്യാൻ ശ്രമിക്കുന്നതിനിടെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ പ്രതിയെ കീഴ്പ്പെടുത്തുന്നതിനിടെയാണ് ശാമുവലിന് പരിക്കേറ്റത്
കോട്ടയം: മയക്കുമരുന്ന് സംഘത്തലവൻ എക്സൈസ് ഉദ്യോസ്ഥന്റെ കൈ കടിച്ചു മുറിച്ചു. സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി കഞ്ചാവ്, എൽഎസ്ഡി സ്റ്റാന്പുകൾ വിൽപ്പന നടത്തിയിരുന്ന ഗുണ്ടാ നേതാവിനെ എക്സൈസ് പിടികൂടിയപ്പോഴാണു എക്സൈസിനെ ആക്രമിച്ചത്. നിരവധി നാർക്കോട്ടിക്ക് കേസിലെ പ്രതി കൊല്ലാട് നാൽകവല മാങ്ങാനം കക്കത്തുകുഴി മിഥുൻ (വേതാളം) കഞ്ചാവുമായി വരവേമൽപിടിത്തത്തിൽ ഷാഡോ ടിം സിഇഒ മാമ്മൻ ശാമുവേലിന്റെ കൈവിരൽ കടിച്ചു മുറിച്ചു. പാന്പാടി റേഞ്ച് ഇൻസ്പെക്ടർ വി.പി. അനൂപിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്യാൻ ശ്രമിച്ചപ്പോൾ കഞ്ചാവ് വിഴുങ്ങുവാൻ ശ്രമിച്ചത് തടഞ്ഞപ്പോളാണു കൈവിരലിൽ കടിച്ചത്. ഇയാളിൽനിന്നും അഞ്ചു പൊതി കഞ്ചാവ് പിടിച്ചെടുത്തു. ജില്ലയിലെ ഉന്നത കുടുംബങ്ങളിലെ കുട്ടികൾ ഇയാളുടെ ഉപഭോക്താക്കളാണ്. നിക്കറിന്റെ പോക്കറ്റിൽനിന്നും മലപ്പുറം കത്തി വീശി ഭീഷിണിപ്പെടുത്തിയെങ്കിലും ബലപ്രയോഗത്തിൽ കീഴടക്കി. റെയ്ഡിൽ അസിസ്റ്റന്റ് ഇൻസ്പക്ടർ സജീവ്, പിഒമാരായ ബിജു ജേക്കബ്, ശ്രീകാന്ത്, സിഇഒമാരായ അരുണ്‍, ലൈജു എന്നിവർ പങ്കെടുത്തു.
Read More‘മരണത്തിന്റെ ആഴങ്ങളിലേക്കു പോകുന്നു’; അർജന്റീനയുടെ തോൽവിയെ തുടർന്ന് ആരാധകനെ കാണാതായി; മീനച്ചിലാറ്റിൽ പരിശോധന നടത്തുന്നു; ആത്മഹത്യ കുറുപ്പിൽ എഴുതിയിരുന്നതിങ്ങനെ…
കോട്ടയം: അയർക്കുന്നം ആറുമാനൂരിൽ അർജന്റീന ആരാധകനെ കാണാതായി. മെസിയുടെ പരാജയത്തിൽ മനംനൊന്ത യുവാവ് കത്തെഴുതിവച്ചശേഷമാണ് കാണാതായിരിക്കുന്നത്. ആറുമാനൂർ കൊറ്റത്തിൽ ദിനു അലക്സിനെയാണു കാണാതായത്. ദിനു വീട്ടിലിരുന്നു മത്സരം ടെലിവിഷനിലൂടെ കണ്ടിരുന്നു. അർജന്റീന തോറ്റതോടെ മനോവിഷമത്തോടെ പുറത്തേക്കു പോകുകയായുരുന്നു. യുവാവിനെ കാണാതായതായി കാണിച്ചു ബന്ധുക്കൾ അയർക്കുന്നം പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ വീട്ടിൽനിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. മെസിയുടെ തോൽവി സഹിക്കാനാവുന്നതിലപ്പുറമാണെന്നും മരണത്തിന്റെ ആഴങ്ങളിലേക്കു പോകുകയാണെന്നും കത്തിൽ പറയുന്നു. അയർക്കുന്നം പോലീസ് ഫയർഫോഴ്സിനെ അറിയിച്ചതനുസരിച്ചു മീനച്ചിലാറ്റിൽ പരിശോധന നടത്തുന്നു. ഇന്നു രാവിലെ ഒന്‍പതിനാണു ഫയർഫോഴ്സ് പരിശോധന നടത്താൻ തുടങ്ങിയത്. അർജന്റീന താരം മെസിയുടെ കടുത്ത ആരാധനകനായിരുന്നു ബിനു.
Read More