കോട്ടയം: കുന്നത്തുകളത്തിൽ ഫിനാൻസിൽ പണം നിക്ഷേപിച്ചവരിൽ പോലീസുകാരും. ജില്ലയിലെ നിരവധി പോലീസുകാരും ഇവിടുത്തെ ചിട്ടിയിൽ ചേർന്നിരുന്നു. വർഷങ്ങളായിട്ടുള്ള സ്ഥാപനത്തിന്റെ വിശ്വാസ്യത കൊണ്ടാണു ഇവിടെ പണം നിക്ഷേപിച്ചിരിക്കുന്നതെന്നും എത്രയും പെട്ടെന്ന് ഇതിനു പിന്നിലുള്ള യാഥാർഥ്യം പുറത്തുവരണമെന്നാണ് ആഗ്രഹമെന്നും പണം നഷ്ടപ്പെട്ട പോലീസുകാരൻ രാഷ്ട്ര ദീപികയോട് പറഞ്ഞു. 200പേജിന്റെ ബുക്ക് സ്ഥാപിച്ചു കോട്ടയം: പരാതികളുടെ എണ്ണം കൂടിയപ്പോൾ പോലീസ് സ്റ്റേഷനിൽ 200 പേജിന്റെ ബുക്ക് സ്ഥാപിച്ചു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലാണു കുന്നത്തുകളത്തിൽ ഗ്രൂപ്പിനെതിരെയുള്ള പരാതികൾ സ്വീകരിക്കാൻ 200 പേജിന്റെ ബുക്ക് സ്ഥാപിച്ചത്. ഇന്നലെ മുതൽ പരാതിക്കാരുടെ എണ്ണം കൂടിയതോടെയാണു 200 പേജിന്റെ വര ഇടാത്ത ബുക്ക് സ്ഥാപിച്ചത്. പാപ്പർ ഹർജി കോടതിയുടെ പരിഗണനയിലുള്ളതിനാൽ പുതിയ കേസുകൾ ഇനി രജിസ്റ്റർ ചെയ്യുകയില്ല.
Read MoreCategory: Kottayam
കുന്നത്തുകളത്തിൽ ഗ്രൂപ്പിനെതിരേ കൂടുതൽ പേർ പരാതിയുമായി; രണ്ടു സ്റ്റേഷനുകളിലായി 200ലധികം പരാതികൾ; ഉടമയും കുടുംബവും ഒളിവിലെന്ന് പോലീസ്
കോട്ടയം: സാന്പത്തിക പ്രതിസന്ധി നേരിടുന്ന കുന്നത്തുകളത്തിൽ ഗ്രൂപ്പിനെതിരെ പരാതി പ്രവാഹം. ഇന്നലെ മാത്രം ഇരുന്നൂറിൽപ്പരം ആളുകൾ വിവിധ സ്റ്റേഷനുകളിൽ പരാതി നൽകി. കോട്ടയം ഈസ്റ്റ് സ്റ്റേഷനിൽ 117പേരും വെസ്റ്റ് സ്റ്റേഷനിൽ 80തും പരാതികളാണ് ലഭിച്ചത്. കോട്ടയം ജില്ലാ പോലീസ് ചീഫ്, ഡിവൈഎസ്പി എന്നിവർക്ക് നേരിട്ട് പരാതി നൽകിയവരും ഉൾപ്പെടുന്നു. ഈസ്റ്റ് സ്്റ്റേഷനിലെ പരാതികളിൽ 3.75 കോടിയും വെസ്റ്റിൽ ഒരു കോടി രൂപയും നഷ്്ടപ്പെട്ടതായാണു പ്രഥമിക നിഗമനം. ഗാന്ധിനഗർ, കുമരകം സ്റ്റേഷനുകളിലും പരാതിയുമായി ആളുകൾ എത്തിയെങ്കിലും വെസ്റ്റ് സ്റ്റേഷനിലേക്ക് പറഞ്ഞയച്ചു. പണം നഷ്്ടപ്പെട്ടെന്ന ആശങ്ക പരന്നതോടെ ഇന്നലെ രാവിലെ മുതൽ നിക്ഷേപകർ പോലീസ് സ്റ്റേഷനു മുന്നിൽ തടിച്ചു കൂടിയിരുന്നു. കോട്ടയം സെൻട്രൽ ജംഗ്ഷൻ, ചങ്ങനാശേരി, ചെങ്ങന്നൂർ എന്നിവിടങ്ങളിലെ കുന്നത്തുകളത്തിൽ ജ്വല്ലറികൾ, കുന്നത്തുകളത്തിൽ ബാങ്കേഴ്സ്, കുന്നത്തുകളത്തിൽ ഫിനാൻസിയേഴ്സ്, കുന്നത്തുകളത്തിൽ ഇൻവെസ്റ്റ്മെന്റ് എന്നീ സ്ഥാപനങ്ങൾ ഉൾപ്പെട്ടതാണ് കുന്നത്തുകളത്തിൽ ഗ്രൂപ്പ്. 70 വർഷമായി…
Read Moreഞാൻ ഇനി മകളുടെ കല്യാണം എങ്ങനെ നടത്തും? കള്ളൻമാരെ പേടിച്ച് മകളുടെ കല്യാണത്തിന് എടുത്ത 45 പവനും പണവും കുന്നത്തുകളത്തിന്റെ ലോക്കറിൽ വച്ചു പൂട്ടിയതാണ് നഷ്ടപ്പെട്ടത്
കോട്ടയം: ‘ഞാൻ ഇനി എന്തു ചെയ്യും. മുന്നിൽ ഇനി ജീവനൊടുക്കൽ മാത്രമേ വഴിയുള്ളൂ.’ കുന്നത്തുകളത്തിൽ ഗ്രൂപ്പ് പൊളിഞ്ഞുവെന്ന വാർത്ത പരന്നതോടെ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നല്കാൻ എത്തിയ വീട്ടമ്മയുടെ വാക്കുകളാണിത്. കഴിഞ്ഞ ദിവസമാണു വീട്ടമ്മയുടെ മകളുടെ കല്യാണ ആവശ്യത്തിനായി കോട്ടയത്തുള്ള ജ്വല്ലറിയിൽനിന്നും 45 പവൻ സ്വർണം വാങ്ങിയത്. വാങ്ങിയ സ്വർണവും വീട്ടിലുണ്ടായിരുന്ന സ്വർണവും വീട്ടിൽ വയ്ക്കാനുള്ള ഭയംകൊണ്ടാണ് ഈ ഫിനാൻസ് സ്ഥാപനത്തിന്റെ ലോക്കറിൽ വച്ചു പൂട്ടിയത്. ഇന്നലെ രാവിലെയാണ് കുന്നത്തുകളത്തിൽ ജ്വല്ലറി തുറക്കുന്നില്ലെന്നും ചിട്ടിസ്ഥാപനം പൊട്ടിയെന്നുമു ള്ള വിവരങ്ങൾ വീട്ടമ്മ അറിഞ്ഞത്. ഇതോടെ യാഥാർഥ്യം മനസിലാക്കുന്നതിനായി ഓടിയെത്തിയതായിരുന്നു വീട്ടമ്മ.
Read Moreചുവർ ചിത്ര അക്ഷര നഗരിയിലെ ചിത്രങ്ങൾ മാഞ്ഞു തുടങ്ങി; ഏതാനും വർഷങ്ങൾ കൊണ്ട് മാഞ്ഞുപോയത് ലക്ഷങ്ങൾ
കോട്ടയം: തിരുനക്കര മൈതാനത്തെ ചുവർ ചിത്രകലകൾ മാഞ്ഞു. മൈതാനത്തിന്റെ രണ്ടു പ്രവേശന കവാടങ്ങളിൽ ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിലാണ് ചുവർചിത്ര രചന നടത്തിയത്. ഏതാനും വർഷം മുൻപ് നടത്തിയ ചുവർചിത്രങ്ങൾ വെയിലും മഴയുമേറ്റ് നശിച്ചിരിക്കുകയാണ്. ചിത്രങ്ങൾ സംരക്ഷിക്കാനോ ചെളിയും കരിയും പിടിച്ച് മാഞ്ഞ ചിത്രങ്ങൾ പുനരാവിഷ്കരിക്കാനോ ഒരു നടപടിയും നഗരസഭയുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ല. ഇടയ്ക്ക് ചിത്രങ്ങൾക്കു മുകളിൽ പെയിന്റ് പൂശി മായിച്ചതും വിവാദമായിരുന്നു. ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിലാണ് കോട്ടയത്തെ ചുവർചിത്ര നഗരമാക്കിയത്. ചുവർചിത്ര നഗരമായി പ്രഖ്യാപിച്ച ഘട്ടത്തിൽ ഇവ സംരക്ഷിക്കുന്നിന് നടപടിയുണ്ടാകണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നിരുന്നു. സംരക്ഷിക്കുമെന്ന ഉറപ്പാണ് അന്ന് നഗരസഭാ അധികൃതർ നല്കിയത്. പിന്നീട് ആരും തിരിഞ്ഞു നോക്കാത്ത സാഹചര്യമാണ്. ലക്ഷങ്ങളുടെ സർക്കാർ ഫണ്ട് ചിത്രരചനയ്ക്കായി ചെലവഴിച്ചതാണ്. കളക്ടറേറ്റ്, ജില്ലാ പഞ്ചായത്ത് തുടങ്ങിയ സ്ഥലങ്ങളിലും ചുവർചിത്രങ്ങൾ വരച്ചിരുന്നു.
Read Moreഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി ചിങ്ങവനം ചന്തക്കവല; സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ
ചിങ്ങവനം: ഗതാഗതക്കുരുക്ക് രൂക്ഷമായ ചിങ്ങവനം ചന്തക്കവലയിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. എംസി റോഡ് വികസനം പൂർത്തിയായിട്ടും തിരക്കേറിയ ചന്തക്കവലയെ അവഗണിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. നിയന്ത്രണമില്ലാതെ തലങ്ങും വിലങ്ങും വാഹനങ്ങൾ വന്നു കുരുങ്ങുന്നതോടെ കാൽനട യാത്രയും അസാധ്യമാകുകയാണ്. എംസി റോഡ് വികസനം പൂർത്തിയായിട്ടും ഗതാഗത നിയന്ത്രണത്തിന് സംവിധാനമില്ലാതെ വന്നതോടെ സദാസമയവും വാഹനങ്ങൾ കുരുക്കിൽ പെടുകയാണ്. കവലയിൽനിന്നും ഞാലിയാകുഴി റോഡിലേക്കും ചന്തക്കടവിലേക്കും വാഹനങ്ങൾ കയറുകയും ഇറങ്ങുകയും ചെയ്യുന്പോൾ അമിത വേഗതയിൽ എംസി റോഡിലൂടെ പാഞ്ഞു വരുന്ന വാഹനങ്ങൾക്കിടയിൽ പെട്ട് അപകടങ്ങളും നിത്യസംഭവങ്ങളാണ്. ഞാലിയാകുഴി റോഡിലേക്ക് തിരിയുന്ന സ്വകാര്യ ബസുകളുടെ ഇടയിൽ പെടുന്ന ചെറുവാഹനങ്ങൾ പലപ്പോഴും തലനാരിഴയ്ക്കാണ് അപകടത്തിൽനിന്നും രക്ഷപ്പെടുന്നത്. പലപ്പോഴും പോലീസിന്റെ സേവനവും ലഭിക്കുന്നില്ല. സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചാൽ ഗതാഗത കുരുക്കും അപകടങ്ങളും ഒഴിവാക്കാനാകും. എന്നാൽ തൊട്ടടുത്തു താരതമ്യേന തിരക്കു കുറഞ്ഞ ഗോമതി കവലയിൽ സിഗ്നൽ ലൈറ്റുകൾ…
Read Moreമഴ വീണ്ടും ശക്തമായി; കോട്ടയം ജില്ലയിൽഒാറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; ജലനിരപ്പ് വീണ്ടും ഉയർന്നതോടെ ആശങ്കയിൽ ജനങ്ങൾ
കോട്ടയം: ജില്ലയിൽ വീണ്ടും മഴ ശക്തമായതോടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്നലെ രാവിലെ മുതൽ കനത്ത മഴ തുടരുന്നതിനാലാണു ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിൽ വീണ്ടും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജില്ലാ കളക്ടർക്കു മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഞായറാഴ്ച വരെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ജില്ലയിൽ താലൂക്ക് കണ്ട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിപ്പിക്കും. വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ഉണ്ടാകാനിടയുള്ള താലൂക്കുകളിൽ ദുരിതാശ്വാസ ക്യാന്പുകൾ സജ്ജമാക്കാൻ ജില്ലാ കളക്ടർ ഡോ.ബി.എസ് തിരുമേനി റവന്യു അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളക്കെട്ടിലും ഇറങ്ങരുത്. മരങ്ങൾക്ക് താഴെ വാഹനം പാർക്ക് ചെയ്യരുത്. കുട്ടികൾ വെള്ളക്കെട്ടിലും കുളത്തിലും ചിറകളിലും പുഴകളിലും കളിക്കുന്നത് ഒഴിവാക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. അടിയന്തിര ഘട്ടങ്ങളിൽ ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്ററുമായി (1077)…
Read Moreകുറുപ്പന്തറ റെയിൽവേ ഗേറ്റ് തുറക്കാൻ വൈകും; ഗേറ്റിന്റെ റോപ്പ് ഘടിപ്പിച്ചിരിക്കുന്ന കോണ്ക്രീറ്റ് തൂണ് ചെരിഞ്ഞതാണ് കാരണം; വാഹനയാത്ര ദുരിതത്തിൽ
കടുത്തുരുത്തി: തിങ്കളാഴ്ച്ച തകരാറിലായ കുറുപ്പന്തറ റെയിൽവേ ഗേറ്റ് തുറക്കാൻ വൈകും. വാഹനയാത്ര ദുരിതത്തിലായി. ഇന്ന് വൈകൂന്നേരത്തോടെയെ തകരാർ പരിഹരിച്ചു ഗേറ്റ് തുറക്കാനാവുഎന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഉറപ്പൊന്നും നൽകുന്നുമില്ല. തിങ്കളാഴ്ച്ച രാവിലെ പതിനൊന്നോടെയാണ് റെയിൽവേ ഗേറ്റ് തകരാറിലാവുന്നത്. ഗേറ്റിന്റെ റോപ്പ് ഘടിപ്പിച്ചിരിക്കുന്ന കോണ്ക്രീറ്റ് തൂണ് ചെരിഞ്ഞു പോയതാണ് ഗേറ്റ് തുറക്കാനാവാത്ത സ്ഥിതി വിശേഷമുണ്ടാക്കിയത്. ഗേറ്റ് അടഞ്ഞതോടെ റെയിൽവേ ലൈൻ മുറിച്ചു കടന്നു പോകൂന്ന പാലാ-ആലപ്പുഴ ഹൈവേയിലെ വാഹന ഗതാഗതം ഉൾപെടെ സ്തംഭിച്ചു. മാഞ്ഞൂർ സൗത്തിൽ റെയിൽവേയുടെ മേൽപാലം പൊളിച്ചിട്ടിരിക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം കുറേ നാളുകളായി തടസപ്പെട്ടിരിക്കുകയാണ്. ഇതിനിടെ ഗേറ്റ് അടയുക കൂടി ചെയ്തതോടെ വാഹനയാത്രക്കാർ ശരിക്കും വലയുകയാണ്. സ്കൂൾ ബസുകൾ അടക്കമുള്ള വാഹനങ്ങളും ലൈൻ ബസുകളുമെല്ലാം യാത്രാദുരിതത്തിന്റെ പ്രതിസന്ധി നേരിടുകയാണ്. ഗേറ്റ് അടഞ്ഞതോടെ കുറുപ്പന്തറ സസ്യമാർക്കറ്റിന് സമീപത്തെ റോഡിലൂടെയും പറയ്ക്കത്താനം-കണ്ടാറ്റുപാടം റോഡിലൂടെയുമാണ് വാഹനങ്ങൾ കടന്നു പോകുന്നത്.…
Read Moreകോട്ടയത്ത് മഴയും കാറ്റും തുടരുന്നു; കുമരകത്ത് ഒരു വീടു കൂടി നിലംപൊത്തി; ആർക്കും അപകടം ഉണ്ടാകാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടെന്ന് വീട്ടുകാർ
കുമരകം: ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ജലനിരപ്പ് താഴ്ന്നെങ്കിലും കാറ്റും മഴയും തുടരുന്നതിനാൽ ജനം ആശങ്കയിലാണ്. ഇന്നലെ രാത്രിയിൽ കുമരകം പള്ളിച്ചിറയ്ക്കു സമീപം തച്ചാറതോപ്പിൽ ഒരു വീടുകൂടി തകർന്നു. 16 -ാം വാർഡിൽ മന്നാകുടം ബിജുമോൻ ജോസഫിന്റെ വീടാണ് രാത്രി 10-ന് കുടുംബാംഗങ്ങൾ ഉറങ്ങിക്കിടക്കവേ തകർന്നു വീണത്. ഇവർ കിടന്നിരുന്ന മുറിയുടെ ഭാഗം തകർന്നു വീഴാതിരുന്നതിനാൽ ദുരന്തം ഒഴിവായി. വീട്ടമ്മ ജെസിയും മക്കളായ ജീതു മോളും ബിബിനും കിടന്നിരുന്ന മുറിയുടെ അടുത്ത മുറിയാണ് തകർന്നു വീണത്.
Read Moreകറുകച്ചാൽ ക്വട്ടേഷൻ വീട്ടമ്മ ചെയ്തത് പകരത്തിന് പകരം; ഒരു വർഷം മുമ്പ് തന്റെ കാൽ തല്ലിയൊടിച്ചയാളുടെ കാൽ തല്ലിയൊടിക്കാൻ ക്വട്ടേഷൻ നൽകുകയായിരുന്നു
കറുകച്ചാൽ: കറുകച്ചാലിൽ അയൽവാസിയുടെ കാല് തല്ലിയൊടിക്കാൻ ക്വട്ടേഷൻ സംഘത്തെ ഏർപ്പെടുത്തിയ വീട്ടമ്മ ചെയ്തത് പകരത്തിനു പകരം. ക്വട്ടേഷൻ സംഘത്തെ ഏർപ്പെടുത്തിയതിന് കറുകച്ചാൽ പ്ലാച്ചിക്കൽ മുള്ളൻകുന്ന് രാജി (45) ആണ് അറസ്റ്റിലായത്. ഇവരെ 14 ദിവസത്തേക്ക് കോടതി റിമാൻഡു ചെയ്തു. ഒരു വർഷം മുൻപാണ് അയൽവാസി രമേശൻ രാജിയുടെ കാല് തല്ലിയൊടിച്ചത്. അതിർത്തി തർക്കമായിരുന്നു കാരണം. അന്നേ രാജി കരുതിയതാണ് രമേശന്റെ കാലും തല്ലിയൊടിക്കണമെന്ന്. അങ്ങനെയാണ് ക്വട്ടേഷൻ സംഘത്തെ ഏർപ്പെടുത്തിയത്. 25000 രൂപയായിരുന്നു രമേശന്റെ കാല് തല്ലിയൊടിക്കുന്നതിന് പ്രതിഫലം. എന്നാൽ ക്വട്ടേഷൻ സംഘം വിട്ടിലെത്തിയതോടെ നാട്ടുകാർ വീട് വളഞ്ഞ് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. അങ്ങനെ രാജിയുടെ മോഹം നടന്നില്ല. ഇപ്പോൾ അകത്താവുകയും ചെയ്തു. ക്വട്ടേഷൻ സംഘത്തിൽ ഉണ്ടായിരുന്ന ആറ്റിങ്ങൾ നാവായിക്കുളം ശുപ്പാണ്ടി അനീഷ് (30), കുറുന്പനാടം കരിങ്കണ്ടത്തിൽ സോജി (28), പെരുന്ന കുരിശുംമൂട്ടിൽ ജാക്സണ് (24), വാഴൂർ പുളിക്കൽകവല…
Read Moreഇടുക്കി ജില്ലയിൽ 25ന് ഹർത്താൽ; രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ
തൊടുപുഴ: ഇടുക്കി ജില്ലയിൽ ഈ മാസം മുപ്പതിനു പ്രഖ്യാപിച്ചിരുന്ന യുഡിഎഫ് ഹർത്താൽ ഇരുപത്തഞ്ചിലേക്കു മാറ്റി. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണു ഹർത്താൽ. തൊടുപുഴ നിയോജക മണ്ഡലത്തെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. മൂന്നാർ മേഖലയിൽ എട്ടു വില്ലേജുകളിലെ നിരോധന ഉത്തരവുകൾ പിൻവലിക്കണമെന്നും ദേവികുളം, പീരുമേട് താലൂക്കുകളിലെ പട്ടയ നടപടി ർജിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണു ഹർത്താൽ.
Read More