ഗാന്ധിനഗർ: മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ പോർട്ടബിൾ എക്സ്റേ സ്ഥാപിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യം പരിഗണിക്കുവാൻ സർക്കാർ തയ്യാറാകണമെന്ന് വിവിധ ഡോക്ടർമാർ ആവശ്യപ്പെട്ടു.നവജാത ശിശുക്കൾ മുതൽ 12 വയസ് വരെയുള്ളവരെയാണ് ഇവിടെ ചികിത്സിക്കുന്നത്. എന്നാൽ അടിയന്തര സാഹചര്യങ്ങളിൽ കുട്ടികളെ പുറത്തേക്ക് ഇറക്കുവാൻ കഴിയാതെ വരുന്പോൾ പോർട്ടബിൾ എക്സ്റേ (കൊണ്ടു നടക്കാവുന്ന എക്സ്റേ മെഷീൻ) ആണെങ്കിൽ രോഗികിടക്കുന്ന സ്ഥലത്ത് കൊണ്ടുപോയി എടുക്കുവാൻ കഴിയും. കേരളത്തിലെ മറ്റ് മെഡിക്കൽ കോളജ് ആശുപത്രികളിലും കുട്ടികളുടെ ആശുപത്രിയിലും ഇത് ഉണ്ടെങ്കിലും ചികിത്സാ രംഗത്ത് നല്ല മികവ് പ്രകടിപ്പിക്കുന്ന കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ സ്ഥാപിക്കുവാൻ കഴിഞ്ഞിട്ടില്ല. വൈകുന്നേരം അഞ്ചു മണിക്ക് ശേഷവും ഞായറാഴ്ച പൂർണമായും നിലവിലുള്ള സാധാരണ എക്സ്റേ പ്രവർത്തിപ്പിക്കുവാനും അധികൃതർക്ക് കഴിയുന്നില്ല. ആവശ്യത്തിനു് ജീവനക്കാരില്ലാത്തതാണ് 24 മണിക്കൂറും എക്സ്റേ പ്രവർത്തിപ്പിക്കുവാൻ കഴിയാത്തതിന് കാരണമെന്ന് ആശുപത്രി അധികൃതർ പറയുന്നു.
Read MoreCategory: Kottayam
കോട്ടയത്ത് ഉടമസ്ഥനില്ലാത്ത കാർ പോലീസ് അന്വേഷണം ആരംഭിച്ചു; ഒരുമാസം മുമ്പ് ഒരു സ്ത്രീ കാറെടുക്കാൻ വന്നിരുന്നതായി സെക്യൂരിറ്റി ജീവനക്കാരൻ
കോട്ടയം: ബേക്കർ ജംഗ്ഷനിലെ ബേക്കർ മൈതാനത്തെ പാർക്കിംഗ് സ്ഥലത്ത് മൂന്നരമാസമായി പാർക്ക് ചെയ്തിരിക്കുന്ന ഉടമസ്ഥനില്ലാത്ത കാർ ദുരൂഹതയുണർത്തുന്നു. കഴിഞ്ഞ ഫെബ്രുവരി 18നാണ് വെള്ള നിറമുള്ള മാരുതി റിറ്റ്സ് കാർ പാർക്കിംഗിനായി കൊണ്ടുവന്നത്. ആഴ്ചകൾ കഴിഞ്ഞിട്ടും ഉടമസ്ഥർ എത്താതായപ്പോൾ ബന്ധപ്പെട്ടവർ പോലീസിൽ വിവരം അറിയിച്ചു. ഒന്നര മാസം കഴിഞ്ഞപ്പോൾ ഒരു സ്ത്രീ കാർ കൊണ്ടുപോകാൻ വന്നെങ്കിലും പോലീസിൽ അറിയിച്ചതിനാൽ പോലീസ് ഇടപെട്ടിട്ടേ കൊണ്ടുപോകാനാവൂ എന്ന് സെക്യൂരിറ്റി ജീവനക്കാ രൻ അറിയിച്ചു. ഉടനെ അവർ പോയി. പിന്നീട് ഇതുവരെ കാർ അന്വേഷിച്ച് ആരും വന്നിട്ടില്ല. പാന്പാടി സ്വദേശി മുസ്തഫ ഐതിരിസ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കാറെന്ന് മോട്ടോർ വാഹന വകുപ്പിന്റെ സൈറ്റിൽനിന്ന് അറിയാനാവും. ഇതിലുള്ള ഫോണ് നന്പറിൽ വിളിച്ചാൽ കാർ അവരുടേതല്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട ലയണ്സ് റാപ്പിൾ ചെയർമാൻ എം.പി. രേമശ് കുമാർ ഇതുസംബന്ധിച്ച വിവരം ട്രാഫിക് ഐജി…
Read Moreദൈവത്തിന്റെ സ്വന്തം നാട്ടിലെത്തുന്ന വിദേശികൾക്ക് ഇഷ്ടം ഹോംസ്റ്റേകൾ; പരമ്പരാഗത രീതിയിൽ ഓല മേഞ്ഞ വിശ്രമകേന്ദ്രങ്ങളുമൊരുക്കുന്നത് വർധിച്ചു ; ഇതോടെ തെങ്ങോലയ്ക്ക് വീണ്ടും ആവശ്യക്കാരേറി
വൈക്കം: വീട് മേയുന്നതിനും വേലി കെട്ടി സംരക്ഷിക്കുന്നതിനുമൊക്കെ കേരളത്തിൽ സാർവത്രികമായി ഉപയോഗിച്ചിരുന്ന തെങ്ങോലയ്ക്ക് വീണ്ടും ആവശ്യക്കാരേറുന്നു. നാടിന്റെ പഴമയും പാരന്പര്യവും കലർപ്പില്ലാത്ത സ്വാഭാവിക ജനജീവിതവും കാണാൻ ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തുന്ന വിദേശികൾക്ക് ആഡംബര ഭവനങ്ങളിൽ താമസിക്കുന്നതിനേക്കാളേറെ ഇഷ്ടം സാധാരണ ഹോം സ്റ്റേകളിലും വീടുകളിലുമൊക്കെയാണെന്ന് ടൂർ ഓപ്പറേറ്റർമാർ പറയുന്നു. വിനോദ സഞ്ചാര മേഖലയിലെ കോർപറേറ്റ് ഗ്രൂപ്പുകളടക്കം സഞ്ചാരികൾക്ക് ആതിഥ്യമരുളാനും അവർക്ക് സമ്മർദ്ദങ്ങളില്ലാതെ ഉറങ്ങാനുമൊക്കെ ഓല മേഞ്ഞ ഭവനങ്ങളും വിശ്രമകേന്ദ്രങ്ങളുമൊരുക്കുന്നത് വർധിച്ചു വരികയാണ്. കോവളമടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കോട്ടേജ് തീർക്കാനും നിലവിലുള്ള കോട്ടേജുകളിലെ ജീർണിച്ച ഓലമാറ്റി മേയാനും റിസോർട്ടുകൾക്ക് മാത്രം ലക്ഷക്കണക്കിനു മെടഞ്ഞ തെങ്ങോലയാണ് വേണ്ടത്. ഉത്തരവാദിത്ത ടൂറിസം മിഷനോട് കോവളത്തെ വൻകിട റിസോർട്ട് ഒരു ലക്ഷം മെടഞ്ഞ തെങ്ങോല ആവശ്യപ്പെട്ടിട്ട് തങ്ങൾ കിണഞ്ഞു ശ്രമിച്ചിട്ടും കുറച്ചു മാത്രമാണ് സംഭരിക്കാനായതെന്ന് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ കോർഡിനേറ്റർ കെ.രൂപേഷ്…
Read Moreകെവിൻ വധക്കേസ്: മൂന്നുപേർ കൂടി പിടിയിൽ; അറസ്റ്റിലായതു കോയമ്പത്തൂരിൽനിന്ന്; കേസിൽ അറസ്റ്റിലായവരുടെ എണ്ണം 12 ആയി
കൊല്ലം: കെവിൻ വധക്കേസിൽ പ്രതികളായ മൂന്നു പേർ കൂടി പോലീസ് പിടിയിലായി. കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന കൊല്ലം ഇടമണ് സ്വദേശികളായ ഷാനു, ഷിനു, വിഷ്ണു എന്നിവരെയാണ് കോയന്പത്തൂരിൽനിന്ന് കൊല്ലം പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 12 ആയി. കൊല്ലം തെന്മല ഒറ്റക്കൽ ഷാനു ഭവനിൽ ഷാനു ചാക്കോയാണ് കേസിൽ ഒന്നാം പ്രതി. ഷാനുവിന്റെ പിതാവ് ചാക്കോ ജോണ്, പുനലൂർ സ്വദേശി മനു മുരളീധരൻ, നിയാസ് മോൻ, ഇബ്രാഹിം റിയാസ്, ഇഷാൻ, ഇർഷാദ്, ഷെഫിൻ, ടിന്റോ ജെറോം എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വധക്കേസിൽ അറസ്റ്റിലായവരിൽനിന്നു കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥരെയും അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. സസ്പെൻഷനിലായ ഗാന്ധിനഗർ എഎസ്ഐ ടി.എം. ബിജു, ഡ്രൈവർ അജയകുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Read Moreകോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ ശസ്ത്രക്രിയ തിയറ്റർ നവീകരണം നിലച്ചു
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിലെ ശസ്ത്രക്രിയ തിയറ്റർ നവീകരണം നിലച്ചു. നാലു മാസമായി തിയറ്റർ അടഞ്ഞു കിടക്കുന്നതിനാൽ രോഗികൾ ബുദ്ധിമുട്ടിലാണ്. കരാറുകാരനു പണം ലഭിക്കാതിരുന്നതാണ് പൂർത്തികരിക്കാതെ നിർമാണം നിർത്തിവച്ചതെന്ന് പറയുന്നു. കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് കുട്ടികളുടെ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്റർ നവീകരണ ജോലിക്കായി അടച്ചു പൂട്ടിയത്. ഏപ്രിൽ, മേയ് മാസത്തിനുള്ളിൽ നിർമാണം പൂർത്തികരിക്കണമെന്നുള്ളതായിരുന്നു ഉടന്പടി. എന്നാൽ അനുവദിക്കപ്പെട്ട തുക നിർമാണ പൂർത്തീകരണത്തിന് തികയുകയില്ലായെന്ന കാരണത്താൽ കരാറുകാരൻ ഇടയ്ക്കുവച്ച് നിർമാണം നിർത്തി വയ്ക്കുകയായിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. നിർമാണം നിർത്തിയിട്ട് ഒരു മാസം പിന്നിട്ടു. എന്നാൽ തിയറ്റർ അടച്ചിട്ടതു മൂലം കുട്ടികളായ രോഗികളും രക്ഷിതാക്കളും വളരെ കഷ്ടത അനുഭവിക്കുകയാണ്. തിയറ്റർ ഇല്ലാത്തതിനാൽ ഇവിടെ ചികിത്സ തേടിയെത്തുന്നവരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത ശേഷം ശസ്ത്രക്രിയ ആവശ്യമായ രോഗികളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടു പോവുകയാണ്. ചികിത്സയിൽ കഴിയുന്ന കുട്ടികളുടേയും…
Read Moreആശുപത്രി ലാബിൽ യുവതിയെ 63കാരൻ കടന്നുപിടിച്ചു; ലാബിലെ ട്രെയ്നിയായി എത്തിയ യുവതിക്ക് നേരെയാണ് പിഡനം ശ്രമം നടന്നത്
കോട്ടയം: ജനറൽ ആശുപത്രിയിൽ ലാബിലെ ട്രെയ്നിയായ യുവതിയെ കടന്നു പിടിച്ച താൽക്കാലിക ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പുത്തനങ്ങാടി താജ് മൻസിലിൽ മീരാനെ (63)യാണ് റിമാൻഡ് ചെയ്തത്. ഇയാൾ ആശുപത്രിയിൽ നിന്നു വിരമിച്ച ശേഷം താൽക്കാലികമായി ജോലിയിൽ കയറിയ ആളാണ്. സ്റ്റെറിലൈസ് വിഭാഗത്തിലേക്ക് ചെന്ന യുവതിയെ കടന്നു പിടിച്ചുവെന്നാണ് ആരോപണം. തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു. വെസ്റ്റ് പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം.
Read Moreഗൂഢാലോചന പുറത്തുവരേണ്ടതുണ്ട്; മാന്നാനം മുതൽ തെന്മല വരെ പ്രതികൾക്ക് സുഖമായി യാത്ര ചെയ്യാനായത് ഗുരുതരമായി കാണണം; കോടതിയുടെ നിരീക്ഷണങ്ങൾ പോലീസിനു തലവേദനയാകുന്നു
കോട്ടയം: കെവിൻ വധക്കേസിലെ ഗൂഢാലോചന പുറത്തു വരേണ്ടതുണ്ടെന്ന ഏറ്റുമാനൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് സന്തോഷ് ദാസിന്റെ നിരീക്ഷണം ഈ കേസിൽ നിർണായക വിഷയമായി മാറും.മറ്റൊന്ന് മാന്നാനം മുതൽ തെന്മല വരെ പ്രതികൾക്ക് ഒരു തടസവുമില്ലാതെ സുഖമായി യാത്ര ചെയ്യാൻ കഴിഞ്ഞത് ഗുരുതരമായി കാണണമെന്ന് കോടതി ആവശ്യപ്പെട്ടതാണ്. കോടതിയുടെ ഈരണ്ടു നിരീക്ഷണങ്ങളും പോലീസിന് തലവേദനയാകും. ഗൂഢാലോചന എന്നു കോടതി ചൂണ്ടിക്കാട്ടിയത് കെവിൻ വധക്കേസിൽ ചില പ്രാദേശിക നേതാക്കളുടെ ഇടപെടൽ ആണ്. മറ്റൊന്ന് നീനുവിന്റെ അമ്മയാണ് ഇതിന് ചുക്കാൻ പിടിച്ചതെന്ന വിവരവും പുറത്തു വന്നിരുന്നു. എന്നാൽ ഇതുവരെ നീനുവിന്റെ അമ്മ രഹനയെ പിടികൂടുകയോ കേസിൽ ഉൾപ്പെടുത്തുകയോ ചെയ്തിട്ടില്ല. കെവിനെ വക വരുത്തുന്നതിനായി മകൻ ഷാനു ചാക്കോയെ വിദേശത്തുനിന്ന് വിളിച്ചു വരുത്തിയത് രഹനയാണെന്ന വിവരമാണ് ഇതിനകം പുറത്തുവന്നത്. രഹനയെ സുരക്ഷിതമായി ഒളിപ്പിച്ചു വച്ച ശേഷമാണ് ചാക്കോയും ഷാനുവും പോലീസിന് കീഴടങ്ങിയത്. കോടതി…
Read Moreകെവിൻ വധം: റിമാൻഡ് റിപ്പോർട്ടിലെ ചില ഭാഗങ്ങൾ പ്രതികളെ സംരക്ഷിക്കാനോ? സംശയത്തിന് കാരണമായ വസ്തുതകൾ ഇങ്ങനെ…
കോട്ടയം: കെവിൻ വധക്കേസിൽ കോടതിയിൽ പോലീസ് നൽകിയ റിമാൻഡ് റിപ്പോർട്ടിൽ ചില ഭാഗങ്ങൾ പ്രതികളെ സഹായിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടുന്നു. കെവിനെ പ്രതികൾ പുഴയിലേക്ക് ഓടിച്ചിറക്കിയെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. മർദനമേറ്റ് അവശനായി കിടന്നയാൾക്ക് എങ്ങനെയാണ് പുഴയിലേക്ക് ഓടാൻ സാധിക്കുക എന്ന ചോദ്യം ന്യായമായും ഉയരുന്നു. സ്വന്തമായി ഓടാൻ കഴിഞ്ഞിരുന്നുവെങ്കിൽ അയാൾക്ക് കാര്യമായി മർദനമേറ്റിട്ടില്ല എന്ന വാദം ഉയർത്തി പ്രതിഭാഗത്തിന് നേരിടാനാകും. അങ്ങനെയൊരു വാദം ഉയർന്നാൽ കേസ് ദുർബലമാവുകയും ചെയ്യും. കെവിൻ ഓടിപ്പോയി എന്ന മൊഴിയിൽ പ്രതികൾ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ്. ഇതിന്റെയർഥം കെവിന് കാര്യമായ പരിക്ക് ഇല്ലായിരുന്നു എന്നു തന്നെയാണ്. ഇപ്പോൾ പോലീസ് നൽകിയ റിമാൻഡ് റിപ്പോർട്ടിൽ മരിക്കുമെന്ന ഉദേശത്തോടെ പുഴയിലേക്ക് ഓടിച്ചു വിട്ടുവെന്നും പുഴയിൽ വീണ് വെള്ളം കുടിച്ചു മരിച്ചു എന്നുമാണുമുള്ളത്. സ്വന്തമായി ഓടിപ്പോകാൻ കഴിയുന്നയാൾ രക്ഷപ്പെട്ടുകാണുമെന്നു കരുതിയെന്നും മരിക്കണമെന്ന ഉദേശമില്ലായിരുന്നുവെന്നും പ്രതിഭാഗ വാദത്തിന് ശക്തി പകരുന്നതാണ്…
Read Moreഎല്ലാ വോട്ടും നൽകി സഹായിച്ചു; എന്നിട്ടും തോറ്റത് പരിശോധിക്കണം; വിജയം സർക്കാരിന്റെ വിലയിരുത്തലായി കാണാനാകില്ലെന്ന് മാണി
കോട്ടയം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ പരാജയ കാരണം പരിശോധിക്കുമെന്ന് കേരള കോണ്ഗ്രസ്-എം ചെയർമാൻ കെ.എം. മാണി. യുഡിഎഫിന് എല്ലാ വോട്ടും നൽകി സഹായിച്ചിരുന്നു. അടിയൊഴുക്കുകളും അട്ടമിറകളുമാണ് തോൽവിക്കു കാരണമെന്നും മാണി പറഞ്ഞു. ചെങ്ങന്നൂരിലെ വിജയം സർക്കാരിന്റെ വിലയിരുത്തലായി കാണാനാകില്ലെന്നും മാണി കൂട്ടിച്ചേർത്തു.
Read Moreനീനുവിനു താങ്ങായി കൂട്ടുകാർ… പഠനം തുടരണമെന്നും ആവശ്യമായ സഹായം ഞങ്ങൾ ചെയ്തു തരാമെന്നും നീനുവിന്റെ സഹപാഠികൾ.
ഗാന്ധിനഗർ: പഠനം തുടരണമെന്നും ആവശ്യമായ സഹായം ഞങ്ങൾ ചെയ്തു തരാമെന്നും നീനുവിന്റെ സഹപാഠികൾ. കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനുവിനെ ആശ്വസിപ്പിക്കാനായി ഇന്നലെ ഉച്ചകഴിഞ്ഞ് വീട്ടിലെത്തിയ സഹപാഠികളാണ് നീനുവിനെ ഇക്കാര്യം അറിയിച്ചത്. പഠനം പൂർത്തീകരിക്കുന്നതിനാവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുമെന്നു കെവിന്റെ പിതാവ് ജോസഫും നീനുവിന്റെ സഹപാഠികളോടു പറഞ്ഞു. ഇതിനിടയിൽ കെവിനോടൊപ്പം, തട്ടിക്കൊണ്ടു പോയ മാന്നാനം സ്വദേശിയും കെവിന്റെ ബന്ധുവുമായ അനീഷ് ഇന്നലെ വീണ്ടും മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തി. വലതു കണ്ണിന് ശക്തമായ വേദനയും, കാഴ്ചയ്ക്ക് ബുദ്ധിമുട്ടും നേരിട്ടതിനെ തുടർന്നാണ് നേത്രരോഗ വിഭാഗത്തിലെത്തിയത്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം വിദഗ്ധ പരിശോധനയ്ക്കായി അടുത്ത ദിവസം എത്തിച്ചേരണമെന്നു നിർദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ.
Read More