കോട്ടയം: മുക്കൂട്ടുതറയിൽ നിന്നു ദുരൂഹസാഹചര്യത്തിൽ കാണാതായ ബിരുദ വിദ്യാർഥിനി ജെസ്ന മരിയ ജെയിംസിനെ(22) കണ്ടെത്താൻ ഇന്ന് വനത്തിൽ തെരച്ചിൽ നടത്തും. എരുമേലി, മുണ്ടക്കയം, കുട്ടിക്കാനം തുടങ്ങിയ സ്ഥലങ്ങളിലെ വനങ്ങളിലാണ് പരിശോധന നടത്തുന്നത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നുള്ള പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരാണ് തെരച്ചിൽ നടത്തുക. പോലീസ് ടീമിനൊപ്പം ജെസ്ന പഠിച്ചിരുന്ന കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലെ വിദ്യാർഥികളും സംഘത്തിലുണ്ട്. കേരളത്തിനു പുറമെ ബംഗളൂരു, മുംബൈ, മൈസൂരു, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽ പോലീസ് സ്ക്വാഡ് അന്വേഷണത്തിനു പോകും.
Read MoreCategory: Kottayam
കെവിന്റെ മരണം; പോലീസ് തെളിവെടുപ്പ് നടത്തിയത് കരുതലോടെ; പുറത്തുവരാത്ത രഹസ്യങ്ങൾ ഇനിയുമുണ്ടെന്ന് പോലീസ്
കോട്ടയം: നേരം പുലർന്നാൽ ജനങ്ങളുടെ പ്രതിഷേധം ശക്തമാവുമെന്ന തിരിച്ചറിവിൽ കെവിൻ കേസിലെ പ്രതികളുമായി തെളിവെടുപ്പ് പുലർച്ചെയാക്കി. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് തെളിവെടുപ്പ് ആരംഭിച്ചത്. പുലർച്ചെ 1.30ന് ഏറ്റുമാനൂർ സ്റ്റേഷനിൽ എത്തിച്ച മൂന്നു പ്രതികളെ മാന്നാനം പള്ളിത്താഴെയുള്ള അനീഷിന്റെ വീടു വരെയെത്തിച്ചു. പ്രതികളായ നിയാസ്, ഫസൽ, വിഷ്ണു എന്നിവരെയാണു തെളിവെടുപ്പിനായി എത്തിച്ചത്. അനീഷിന്റെ വീടാക്രമിച്ച സംഘത്തിൽ ഉണ്ടായിരുന്ന പ്രതികളാണിവർ. എന്നാൽ, വീടിനുള്ളിൽ പ്രവേശിച്ചില്ല. വീട്ടിലേക്കുള്ള വഴി, സംഭവസമയത്തെ വെളിച്ചം എന്നിവയുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചശേഷം പ്രതികളുമായി പോലീസ് തെന്മലയിലേക്ക് മടങ്ങി. പ്രതികൾ കോട്ടയത്തു നിന്നു തെന്മലയിലേക്കു പോയ വഴിയിലൂടെയാണ് പ്രതികളുമായി പോലീസ് സഞ്ചരിച്ചത്. തെന്മല ചാലിയേക്കര തോടിനു സമീപമെത്തി തെളിവെടുപ്പ് പൂർത്തിയാക്കി. പ്രതികൾ ഉപയോഗിച്ചതെന്നു കരുതുന്ന വാളുകൾ പ്രതി വിഷ്ണുവിന്റെ പുനലൂരിലെ വീടിനടുത്തെ തോട്ടിൽ നിന്നും കണ്ടെടുത്തു. ഇവ കേസിൽ നിർണായകമാകും. വിഷ്ണു തന്നെയാണു വാളുകൾ കാണിച്ചുകൊടുത്തത്. തങ്ങളുടെ പക്കൽനിന്നു…
Read Moreകരിയാർ തീരത്തെ ഓരുമുട്ട് പൊളിച്ചു; കെവി കനാലോരത്ത് ഉൗത്തപിടിത്തം തകൃതിയായി
വൈക്കം: കരിയാറിന്റെ തീരങ്ങളിലും കെവി കനാലോരത്തും ഉൗത്തപിടിത്തം തകൃതിയായി. കരിയാറിലും കെവി കനാലിലും വെള്ളം നിറഞ്ഞതോടെ വൈക്കം തോട്ടുവക്കത്തെ ഓരുമുട്ട് പൊളിച്ചു നീക്കിയതിനെതുടർന്ന് കരിയാറിൽ നിന്ന് വെള്ളം ഇരച്ചു കയറി നീരൊഴുക്കു ശക്തമായതോടെയാണ് കരിയാറിന്റെ ഓരത്തും കെവികനാലിലും പുഴ മീനുകൾ കൂട്ടമായെത്തിയത്. ആറ്റുതീരത്തും കെ വി കനാലിന്റെ കരകളിലും ഉൗത്തപിടിക്കാനായി കുട്ടികളും മുതിർന്നവരും വലകളുമായെത്തി. ഇന്നലെ ഉച്ചയ്ക്ക് ഓരുമുട്ട് പൊളിച്ചുതുടങ്ങി നീരൊഴുക്ക് ആരംഭിച്ചപ്പോൾ മുതൽ ആരംഭിച്ച മീൻ പിടിത്തം ഇപ്പോഴും തുടരുകയാണ്. പുല്ലൻ, കരിമീൻ, പരൽ, പള്ളത്തി, വയന്പ്, നന്തൻ തുടങ്ങിയ മൽസ്യങ്ങളാണ വീശുവലകളിൽ കൂടുതലായി കിട്ടിയത്. കനാലിലെ ഒഴുക്കിനൊപ്പം കയറി വന്ന് പൊങ്ങിനടന്ന പുല്ലനേയും കരിമീനയുമൊക്കെ പലരും കോരിയെടുത്തു. മഴ ശക്തിയായി തുടരുന്നതിനാൽ കനാലിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിനൊപ്പം പുഴമീൻ കൂടുതലായി ലഭിക്കുമെന്ന് മൽസ്യത്തൊഴിലാളികൾ പറയുന്നു. വേന്പനാട്ടുകായലിൽനിന്ന് കെ വി കനാൽ വഴി കരിയാറിലേക്കിറങ്ങുന്ന മീനും ഉൗത്തപിടിത്തക്കാർക്ക്…
Read Moreറംസാൻ വ്രതം മനസിനും ശരീരത്തിനും ആരോഗ്യത്തിനും ഗുണകരമെന്ന് പി.സി. ജോർജ് എംഎൽഎ
കാഞ്ഞിരപ്പള്ളി: പുതിയ കാലഘട്ടത്തിൽ മനസിനും ശരീരത്തിനും ആരോഗ്യത്തിനും ഗുണകരമാണ് റംസാൻ വ്രതമെന്ന് പി.സിജോർജ് എംഎൽഎ. അൽ ഇഹ്സാൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഇഫ്താർ സൗഹൃദ സംഗമവും റംസാൻ റിലീഫ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും കാഞ്ഞിരപ്പള്ളി സലഫി മസ്ജിദിൽ നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രസ്റ്റ് ചെയർമാൻ നാസർ മുണ്ടക്കയം അധ്യക്ഷത വഹിച്ചു. ഫാ. സാൽവിൻ അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജോഷി അഞ്ചനാട്ട്, മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായിൽ, എസ്എൻഡിപി ഹൈറേഞ്ച് യൂണിയൻ പ്രസിഡന്റ് അഡ്വ. ജീരാജ്, അഡ്വ. സുനിൽ തേനംമാക്കൽ, തോമസ് കുട്ടി, വി.കെ ശിവദാസ്, മുഹമ്മദ് ഫൈസൽ, ടി എ ഷിഹാബുദ്ദീൻ, പി.എസ് സ്വലാഹുദ്ദീൻ, ബിജു പത്യാല, നജീബ് പുളിമൂട്ടിൽ, ഹാഫിസ് അബ്ദുൽ റഹീം, നയാസ് ജി ഗോൾഡ് എന്നിവർ പ്രസംഗിച്ചു.
Read Moreകോട്ടയത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു; ഭര്‍ത്താവ് കുമാരനെ എരുമേലി പോലീസ് അറസ്റ്റ്ചെയ്തു
കോട്ടയം: എരുമേലിക്കടുത്ത് മഞ്ഞളാംകുരുവിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഈറ്റത്തോട്ടത്തില്‍ കുമാരന്റെ ഭാര്യ തങ്കമ്മ (65)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് കുമാരനെ എരുമേലി പോലീസ് അറസ്റ്റ്ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. അജ്ഞാത ഫോൺ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് എത്തുമ്പോള്‍ തങ്കമ്മ കിടപ്പുമുറിയില്‍ വെട്ടേറ്റ് മരിച്ചു കിടക്കുകയായിരുന്നു. കുമാരനെ വീടിനുള്ളില്‍ നിന്നാണ് പോലീസ് പിടികൂടിയത്. തെങ്ങുകയറ്റ തൊഴിലാളിയായ ഇയാള്‍ മാനസിക രോഗത്തിന് അടിമയാണെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എത്തിയ ശേഷമാണ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റമോര്‍ട്ടത്തിനായി മാറ്റിയത്.
Read Moreമാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്! മദ്യപിച്ച് വീട്ടില്‍ പ്രശ്നങ്ങളുണ്ടാക്കി കുട്ടികളുടെ പഠനത്തിന് തടസമുണ്ടാക്കിയാല്‍ അകത്താകും; നിങ്ങളെ പിടികൂടാന്‍ ഒആര്‍സി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്
നെടുങ്കണ്ടം: മദ്യപിച്ച് വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കുന്ന രക്ഷിതാക്കൾ സൂക്ഷിക്കണം. നിങ്ങളെ പിടികൂടാൻ ഒആർസി പ്രവർത്തകർ രംഗത്തുണ്ട്. ഈ അധ്യായനവർഷംമുതൽ മദ്യപിച്ച് വീട്ടിൽ പ്രശ്നമുണ്ടാക്കി കുട്ടികളുടെ പഠനത്തിന് തടസമുണ്ടാക്കുന്ന രക്ഷിതാക്കൾ ലഹരിവിമുക്ത കേന്ദ്രത്തിൽവരെ എത്തിപ്പെട്ടേക്കാം. ഒൗർ റെസ്പോണ്സിബിലിറ്റി ടു ചൈൽഡ്(ഒആർസി) എന്ന സംസ്ഥാന സർക്കാരിന്റെ പ്രൊജക്ടിൽ ഈ വർഷം നടപ്പാക്കുന്ന പ്രധാന പരിപാടികളിലൊന്നാണ് പ്രശ്നക്കാരായ രക്ഷകർത്താക്കളെ നേരെയാക്കുന്ന പരിപാടി. കുട്ടികളിൽനിന്നും രക്ഷിതാക്കളുടെ മദ്യപാനത്തെക്കുറിച്ച് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കവുമായി ഒആർസി പ്രവർത്തകർ എത്തുന്നത്. കുട്ടികൾ പരാതിപറഞ്ഞാൽ ആദ്യപടിയായി രക്ഷിതാക്കളെ വിളിച്ചുവരുത്തി ഉപദേശം നൽകും. ഇതിൽ ഫലം കണ്ടില്ലങ്കിൽ രണ്ടാമതായി കൗണ്‍സലിംഗ് നടത്തും. കൗണ്സലിംഗിനുശേഷവും പ്രശ്നം തുടർന്നാൽ അവസാനപടിയായി ലഹരി വിമുക്ത കേന്ദ്രത്തിൽ രക്ഷിതാവിനെ എത്തിച്ച് ആവശ്യമായ ചികിൽസകൾ നൽകും. ജില്ലയിൽ തെരഞ്ഞെടുത്ത 20 സ്കൂളുകളിലാണ് ഒആർസി പ്രവർത്തനം നടത്തുന്നത്. ആദ്യപടിയായി അധ്യാപകർ, സ്കൂൾ കൗണ്‍സിലേഴ്സ്, സ്കൂൾ നഴ്സുമാർ, മോഡൽ…
Read Moreപരിചയം സുഹൃദ്ബന്ധത്തിലേക്കു വളര്‍ന്നു, പിന്നെ..! വിദേശത്ത് ജോലിചെയ്യുന്ന വണ്ടന്മേട് സ്വദേശിനിയെ ഫേസ്ബുക്കിലൂടെ ശല്യംചെയ്ത ജാര്‍ഖണ്ഡ് സ്വദേശി പിടിയില്‍
കട്ടപ്പന: വിദേശത്ത് ജോലിചെയ്യുന്ന വണ്ടൻമേട് സ്വദേശിനിയെ ഫെയ്സ് ബുക്കിലൂടെ ശല്യംചെയ്ത കേസിൽ ജാർഖണ്ഡ് സ്വദേശിയെ വണ്ടൻമേട് പോലീസ് അറസ്റ്റുചെയ്തു. ജാർഖണ്ഡ് സ്വദേശി മുഹമ്മദ് മുംതാസ് അസകർ അൻസാരിയാണ് പിടിയിലായത്. ഡൽഹിയിൽനിന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. 2013-ൽ വണ്ടൻമേട് സ്വദേശിനി ഡൽഹിയിൽ ജോലിചെയ്യുന്പോഴാണ് ജാർഖണ്ഡ് സ്വദേശിയായ മുഹമ്മദ് മുംദാസ് അസകർ അൻസാരിയെ പരിചയപ്പെടുന്നത്. പരിചയം സുഹൃദ്ബന്ധത്തിലേക്കു വളർന്നു. ഇരുവരും ഒരുമിച്ച് ഫോട്ടോ എടുക്കുകയും വീഡിയോചാറ്റിഗും നടത്തിയിരുന്നു. ഇരുവരുംചേർന്നുള്ള ഫോട്ടോ ഫെയ്സ്ബുക്കിലിടുകയും ഇവർ വിവാഹിതരായി എന്ന് അടിക്കുറിപ്പുമിട്ടു. ഇതിനിടെ യുവതി വിദേശത്ത് ജോലിക്ക് പോവുകയുംചെയ്തു. ഐഎംഒ കോൾ വിളിക്കണമെന്ന് പെണ്‍കുട്ടിയെ നിർബന്ധിക്കുകയും ഇതെല്ലാം സാമൂഹ്യമാധ്യമങ്ങളിലിടുകയും ചെയ്തു. ഇതേത്തുടർന്ന് യുവതിയുടെ മാതാപിതാക്കൾ വണ്ടൻമേട് പോലീസിൽ പരാതി നൽകുകയായിരുന്നു. വണ്ടൻമേട് എഎസ്ഐ വിനോദ്കുമാർ, ടോണി ജോണ്‍ എന്നിവരുടെ നേതൃത്വത്തിൽ ഡൽഹിയിലെത്തി അവിടുത്തെ പോലീസിന്റെ സഹായത്തോടെയാണ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ഒന്നിനു കിട്ടിയ പരാതിയിൽ ഒരുമാസംകൊണ്ട്…
Read Moreഇങ്ങനെ മതിയോ അന്വേഷണം ? ജെസ്നയുടെ തിരോധാനം 73 ദിവസം പിന്നിടുന്പോൾ ഒരു ചോദ്യം…
കോട്ടയം: ജെസ്നയുടെ തിരോധാനത്തിന് 73 ദിവസം പിന്നിടുന്പോൾ ഏവരും ആകുലതയിലും ആകാംക്ഷയിലും ചോദിക്കുന്നു, ജെസ്ന എവിടെ. ബംഗളുരുവിൽനിന്നും കഴിഞ്ഞ ദിവസം ചെന്നൈയിൽനിന്നും കേട്ട വാർത്തകളിലൊന്നും ജെസ്നയില്ലെന്നു തീർച്ചയായിരിക്കെ ഒരു ചോദ്യം ബാക്കി, ഇങ്ങനെ മതിയോ ഇത്തരമൊരു തിരോധാന കേസിലെ അന്വേഷണം? ജെസ്ന കേസ് അന്വേഷിക്കാൻ കഴിഞ്ഞ ദിവസം ഐജി മനോജ് ഏബ്രഹാമിന്റെ ചുമതലയിൽ തിരുവല്ല ഡിവൈഎസ്പിയുടെ നിയന്ത്രണത്തിൽ ടീമിനെ നിയോഗിച്ചതിനു പിറ്റേന്നാണ് ചെന്നൈയിലെ ചെങ്കൽപ്പെട്ടിൽനിന്നുള്ള ഭയപ്പെടുത്തുന്ന വാർത്തയും ചിത്രവും വന്നത്. അതു ജെസ്നയല്ലെന്ന ആശ്വാസവാർത്ത വന്നിരിക്കെ സ്പെഷൽ ടീം മുഴുവൻ സമയ അന്വേഷണത്തിനിറങ്ങാൻ തെല്ലും വൈകിക്കൂടെന്നാണ് ജനങ്ങൾക്കു പറയാനുള്ളത്. ജനപ്രതിനിധികളും ആധ്യാത്മിക നേതാക്കളും വനിതാ കമ്മീഷനും കോടതിയും തുടരെ ആവർത്തിക്കുന്പോഴും നോക്കുന്നുണ്ട്, ശ്രദ്ധിക്കുന്നുണ്ട് എന്ന അഴകൊഴന്പൻ മറുപടിയാണ് പോലീസിൽനിന്നുണ്ടാകുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിനിയും എരുമേലി മുക്കൂട്ടുതറയ്ക്കു സമീപം സന്തോഷ് കവല…
Read Moreഅമ്മയോടും വല്യപ്പനോടും വല്യമ്മയോടുമൊപ്പം അവസാന ഭക്ഷണം! അഭിജിത്തും ലക്ഷ്മിപ്രിയയും യാത്രയായി; വയറുനിറയെ ഭക്ഷണംകഴിച്ച്
കുമളി: അഭിജിത്തും സഹോദരി ലക്ഷ്മിപ്രിയയും പതിവില്ലാത്തവിധം സന്തോഷത്തിലായിരുന്നു. രാവിലെ അമ്മ എസക്കി ഇരുവർക്കും ഭക്ഷണം നൽകിയപ്പോൾ ഉത്സാഹത്തോടെ കൂടുതൽ ഭക്ഷണം അമ്മയോടു ചോദിച്ചുവാങ്ങി കഴിച്ചു. “നിനക്കൊക്കെ ഇന്ന് എന്നാപറ്റി’’യെന്ന് ആ അമ്മ കുട്ടികളോടു ചോദിക്കുകയും ചെയ്തു. “ഇനിയും കുറച്ചുകൂടി’’യെന്നുപറഞ്ഞ് ഇരുവരും അമ്മയോട് കൂടുതൽ ഭക്ഷണം വാങ്ങി കഴിച്ചു. തന്റെ പൊന്നോമനകൾ വയറുനിറയെ ഭക്ഷണം കഴിക്കുന്നതുകണ്ട് സന്തോഷത്തോടെയാണ് എസക്കി ജോലിക്കു പോയത്. എസ്റ്റേറ്റിലെ ജോലിക്കിടയിലും എസക്കി അങ്കണവാടിയിലും ജോലിക്കു പോയിരുന്നു. ഭർത്താവ് അനീഷുമായി പിണങ്ങി എസക്കി മക്കളുമൊത്ത് എസ്റ്റേറ്റ് ലയത്തിലായിരുന്നു താമസം. ലയത്തിന് അധികം ദൂരെയല്ലാതാണ് എസക്കിയുടെ വീട്. ഇവിടെ എസക്കിയുടെ മാതാപിതാക്കളായ രാജനും സരസ്വതിയുമാണ് താമസം. എസക്കിക്കും മക്കൾക്കും രാജനും സരസ്വതിയുമായിരുന്നു ഏക ആശ്രയം. പ്രഭാതഭക്ഷണത്തിനുശേഷം പതിവുപോലെ കളിക്കാൻപോയ കുട്ടികളെ ഉച്ചയൂണിനു കാണാതായതോടെ എസക്കി കുടുംബവീട്ടിലെത്തിയപ്പോൾ കുട്ടികൾ രണ്ടുപേരും വല്യപ്പന്റെയും വല്യമ്മയുടെയും അടുത്തുണ്ടായിരുന്നു. എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം…
Read Moreസഹപ്രവർത്തകന്റെ മകൾ നയനമോളുടെ ചികിത്സയ്ക്കായി വിജയലക്ഷ്മി രണ്ടു ദിവസം ഓടി നൽകിയത് 79,000 രൂപ; നാളെ വാകത്താനം ഗ്രാമം കൈകോർക്കും; ചികിത്സയ്ക്ക് വേണ്ടത് 35 ലക്ഷം രൂപ
ചിങ്ങവനം: ഒൻപതു വയസുള്ള നയന മോൾക്കായി വാകത്താനം ഗ്രാമം നാളെ കൈകോർക്കും. ബസ് കണ്ടക്ടർ വാകത്താനം കല്ലടയിൽ ഷിബുവിന്റെ മകളാണ് നയന. ജനിച്ചപ്പോൾ മുതൽ ചുവന്ന രക്താണുക്കൾ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നില്ല എന്നതാണ് ഈ കുരുന്നിന്റെ അസുഖം. മജ്ജ മാറ്റിവയ്ക്കൽ മാത്രമാണ് ഇതിന് പ്രതിവിധി. ശസ്ത്രക്രിയയ്ക്ക് 35 ലക്ഷത്തോളം രൂപ ചെലവാകും. ഇതിനുള്ള തുക കണ്ടെത്തുന്നതിനാണ് നാളെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വീടുകൾ കയറിയിറങ്ങുന്നത്. പരിപാലന സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് നയന. കുട്ടിയുടെ പിതാവ് ഷിബു ജോലി ചെയ്യുന്ന വിജയലക്ഷ്മി ബസിന്റെ വ്യാഴം, വെള്ളി ദിവസങ്ങളിലെ കളക്ഷൻ കുട്ടിയുടെ ചികിത്സയ്ക്കായി മാറ്റിവച്ചു. വാകത്താനം വഴി പൊങ്ങന്താനത്തേക്ക് സർവീസ് നടത്തുന്ന വിജയലക്ഷ്മിയുടെ രണ്ട് ബസുകളിൽ ജീവനക്കാർ ടിക്കറ്റെഴുതാതെ ബക്കറ്റുമായി യാത്രക്കാരിൽ നിന്നും സംഭാവനകൾ സ്വീകരിച്ചു. 79,000 രൂപ പിരിഞ്ഞുകിട്ടി. നാളെ രാവിലെ ഒൻപതു മുതൽ വാകത്താനം പഞ്ചായത്തിലെ 20 വാർഡുകളിലും…
Read More