ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്;   കേരള കോണ്‍ഗ്രസ്  എം  ഉപസമിതി യോഗം ആരംഭിച്ചു

കോട്ടയം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാർട്ടിയുടെ നിലപാട് സ്വീകരിക്കുന്നതായി കേരള കോണ്‍ഗ്രസ് എമ്മിന്‍റെ സ്റ്റിയറിംഗ് കമ്മിറ്റി നിശ്ചയിച്ച ഉപസമിതിയുടെ യോഗം ആരംഭിച്ചു. ഇന്നു രാവിലെ പാലായിലെ കെ.എം. മാണിയുടെ വസതിയിൽ ആരംഭിച്ചിരിക്കുന്ന യോഗത്തിലേക്കു നേതാക്കൾ എത്തിക്കൊണ്ടിരിക്കുകയാണ്. ഇന്നു രാവിലെ ഉപസമിതി യോഗത്തിനു മുന്പായി കെ.എം. മാണിയും പി.ജെ. ജോസഫും തമ്മിൽ അരമണിക്കൂറോളം ചർച്ച നടത്തിയിരുന്നു. അതിനുശേഷമാണു ഉപസമിതി യോഗം ആരംഭിച്ചത്. യോഗത്തിനുശേഷം കെ.എം. മാണി മാധ്യമങ്ങളെ കണ്ടു പാർട്ടി നിലപാട് പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്നലെ വൈകുന്നേരം കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, എം.എം. ഹസൻ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ പാലായിലെ വീട്ടിലെത്തി കെ.എം.മാണിയെ സന്ദർശിച്ചിരുന്നു. തുടർന്ന് അടിയന്തരമായി ഉപസമിതി ചേർന്നു ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ നിലപാട് വ്യക്തമാക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. ഇന്നലത്തെ യോഗത്തിൽ കെ.എം.മാണിയും മകൻ ജോസ് കെ.മാണി എംപിയും മാത്രമാണു പങ്കെടുത്തിരുന്നത്. പാർട്ടി വർക്കിംഗ്…

Read More

നിപ്പാ വൈറസ്; കോ‌ട്ടയത്തും ജാഗ്രത നിർദേശം  നൽകി  ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് 

കോട്ടയം: കോഴിക്കോട് ജില്ലയുടെ ചില ഭാഗങ്ങളിൽ നിപ്പാ വൈറസ് മൂലമുളള പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലെ ആശുപത്രി ജീവനക്കാരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് അറിയിച്ചു. ആശുപത്രി ജീവനക്കാർ വ്യക്തി സുരക്ഷ നടപടികൾ കൃത്യമായി പാലിക്കണം. ഉപകരണങ്ങൾ ഗ്ലൂട്ടറാൽഡിഹൈഡ് ഉപയോഗിച്ച് അണുനശീകരണം നടത്തണം. പരിശോധനയ്ക്കായി രോഗിയുടെ രക്തം, വിസർജ്യങ്ങൾ എന്നിവ ശേഖരിക്കുന്പോൾ സാർവത്രിക മുൻകരുതൽ നടപടികൾ സ്വീകരിക്കണം. ഡ്യൂട്ടി സമയത്തിന് ശേഷം വസ്ത്രം മാറി കുളിക്കണം. പനി ലക്ഷണങ്ങളുണ്ടായാൽ വിദഗ്ധ ചികിത്സ തേടണം. പൊതുജനങ്ങൾ വവ്വാലകളുടെ മൂത്രം, കാഷ്ഠം, ഉമിനീർ എന്നിവയുമായി സന്പർക്കം പുലർത്തുന്നത് ഒഴിവാക്കണം. തുറന്ന് വച്ച പാത്രങ്ങളിൽ ശേഖരിക്കുന്ന കള്ള് കുടിക്കുന്നത് ഒഴിവാക്കുക. പനിയോടൊപ്പം ശക്തമായ തലവേദന, ഛർദ്ദി, ക്ഷീണം, തളർച്ച, ബോധക്ഷയം, കാഴ്ചമങ്ങൽ, തുടങ്ങിയ രോഗലക്ഷണങ്ങൾ ഉളളവർ ഡോക്ടറെ സമീപിച്ച് വിദഗ്ദ്ധ ചികിത്സ തേടണം. ചുമയക്കുന്പോഴും…

Read More

 കാറ്റിലും മഴയിലും വീടോ കെട്ടിടമോ തകർന്നാൽ നഷ്ടപരിഹാര തുക കിട്ടാൻ ഇനി പഞ്ചായത്ത് ഓഫീസിലും അപേക്ഷ നല്കണം

സി.സി.സോമൻ കോട്ടയം: കാറ്റും മഴയും മൂലം വീടോ കെട്ടിടമോ തകർന്നാൽ നഷ്ടപരിഹാര തുക കിട്ടാൻ വില്ലേജ് ഓഫീസിൽ മാത്രം പോയിട്ടുകാര്യമില്ല. ഇനി പഞ്ചായത്ത് ഓഫീസിലും അപേക്ഷ നല്കണം. പഞ്ചായത്ത് ഓവർസീയറോ അതിനു മുകളിലുള്ള ഉദ്യോഗസ്ഥരോ ആണ് നഷ്ടം തിട്ടപ്പെടുത്തേണ്ടത്. ഈ സാന്പത്തിക വർഷം മുതൽ ഈ വ്യവസ്ഥ നിലവിൽ വരുത്തിക്കൊണ്ട് സർക്കാർ ഉത്തരവായി. പ്രകൃതി ക്ഷോഭം മൂലം വീടുകൾക്കും കെട്ടിടങ്ങൾക്കും ഉണ്ടാകുന്ന നാശനഷ്ടം എത്രയെന്ന് നേരത്തേ വില്ലേജ് ഓഫീസർ ആയിരുന്നു കണക്കാക്കിയിരുന്നത്. എന്നാൽ നഷ്ടം കണക്കാക്കേണ്ടത് സാങ്കേതിക പരിജ്ഞാനമില്ലാത്ത വില്ലേജ് ഓഫീസറല്ല എന്നാണ് സർക്കാർ നിലപാട്. ഇക്കാര്യത്തിൽ സാങ്കേതിക പരിജ്ഞാനമുള്ള പഞ്ചായത്ത് ഓവർസീയറോ അതിനു മേലുള്ള ഉദ്യോഗസ്ഥരോ ആണ് ഇനി നഷ്ടം എത്രയെന്ന് തിട്ടപ്പെടുത്തുക. ദുരന്ത നിവാരണ വകുപ്പ് ഇറക്കിയ ഉത്തരവിന്‍റെ കോപ്പി എല്ലാ തദേശ സ്ഥാപനങ്ങൾക്കും വില്ലേജ് ഓഫീസുകളിലും നല്കിയിട്ടുണ്ട്. തദേശ സ്ഥാപനത്തിലെ ഓവർസീയറോ അതിനു…

Read More

ബന്ധുവായ കൗമാരക്കാരിയെ ലിഫ്റ്റിൽ അപമാനിക്കാൻ ശ്രമിച്ച എഎസ്ഐ അറസ്റ്റിൽ

കൊച്ചി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന എഎസ്ഐ അറസ്റ്റിൽ. തലയോലപ്പറന്പ് പോലീസ് സ്റ്റേഷനിലെ എഎസ്ഐ നാസറിനെയാണ് എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരേ പോക്സോ വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നു. സിവിൽ സർവീസ് പരീക്ഷ പരിശീലനം നടത്തുന്ന പുല്ലേപ്പടിയിലെ സ്ഥാപനത്തിലെ ലിഫ്റ്റിൽവച്ചു നാസർ പെണ്‍കുട്ടിയെ അപമാനിക്കാൻ ശ്രമിച്ചതായാണു പരാതി. കഴിഞ്ഞ മാസം 28നാണു സംഭവം നടന്നത്. പെണ്‍കുട്ടിയുടെ അമ്മയുടെ അകന്ന ബന്ധുവായ നാസറിന്‍റെ മകനും ഇതേ സ്ഥാപനത്തിലാണു പഠിക്കുന്നത്. ഇവിടെ മകനെ കാണാനെത്തിയ നാസർ ലിഫ്റ്റിൽ ഒരുമിച്ചുണ്ടായിരുന്ന പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. ആക്രമണത്തെ ചെറുക്കാൻ നോക്കിയ പെണ്‍കുട്ടിയുടെ വായും കഴുത്തും അമർത്തി പിടിച്ചു കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. പിന്നീട് രണ്ടാഴ്ചയോളം പെണ്‍കുട്ടി സിവിൽ സർവീസ് പരിശീലനത്തിനു പോയില്ല. ഇതോടെ വീട്ടുകാർ അന്വേഷിച്ചപ്പോഴാണു കാര്യം അറിഞ്ഞത്. പിന്നീട് പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രാഥമിക…

Read More

കഞ്ചാവിൽ മയങ്ങി കോട്ടയം; എക്സൈസ്, പോലീസ് ഉദ്യോഗസ്ഥർ കഞ്ചാവ് മാഫിയകളെ അടിച്ചമർത്തുന്നതിൽ പരാജയം

കോട്ടയം: കഞ്ചാവിൽ മയങ്ങി കോട്ടയം. കഴിഞ്ഞ ഏതാനും നാളുകളായി കോട്ടയത്തും സമീപപ്രദേശങ്ങളിലും കഞ്ചാവ് മാഫിയ അരങ്ങ് വാഴുകയാണ്. കുട്ടികൾക്ക് സൗജന്യമായി കഞ്ചാവ് നൽകുന്നവർ മുതൽ മാഫിയകൾ തമ്മിൽ ഏറ്റുമുട്ടുന്നവർ വരെ ഇവിടെ സജീവമാണ്. ദിനംപ്രതി നിരവധി കഞ്ചാവ് വിഷയങ്ങളാണു പുറത്തുവരുന്നത്. എക്സൈസ്, പോലീസ് ഉദ്യോഗസ്ഥർ കഞ്ചാവ് മാഫിയകളെ അടിച്ചമർത്തുന്നതിൽ പരാജയപ്പെടുന്നു. ഒറ്റപ്പെട്ട കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടെങ്കിലും വൻകിട മാഫിയകളെ പിടികൂടുന്നതിൽ പരാജയപ്പെടുന്നു. കഴിഞ്ഞദിവസം ആർപ്പൂക്കരയിൽ എക്സൈസ് സംഘത്തെ ആക്രമിച്ച അലോട്ടിയെയും സംഘത്തെയും ഇതുവരെ പിടികൂടിയിട്ടില്ല. പോലീസ് ക്രിമിനൽ സംഘത്തെ അടിച്ചമർത്തുന്നതിൽ പരാജയപ്പെടുകയാണെന്ന് ആരോപണമുണ്ട്. കേസുകളുടെ എണ്ണം തികയ്ക്കാൻ രാപകൽ ഭേദമെന്യെ വാഹനപരിശോധന നടത്തി പെറ്റി കേസ് രജിസ്റ്റർ ചെയ്തു രക്ഷപെടുകയാണ്. നഗരത്തിൽ മാത്രം നിരവധി സ്ഥലങ്ങളിലാണു വാഹനപരിശോധനയ്ക്കു പോലീസ് വഴിയിൽ നിലയുറപ്പിച്ചിരിക്കുന്നത്. കഞ്ചാവ് മാഫിയകൾ തമ്മിലുള്ള കുടിപ്പകയുടെ പേരിൽ ഒറ്റുകൊടുക്കുന്ന വിഷയങ്ങളിലാണു പോലീസിനും എക്സൈസിനും കഞ്ചാവ് വിൽപ്പനക്കാരെ…

Read More

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വഴിയോര ഭക്ഷണത്തിൽ പൊടിപടലം?  ആരോഗ്യവകുപ്പോ, പഞ്ചായത്ത് അധികൃതരോ ഇടപെടണമെന്ന്  രോഗികളുടെ ബന്ധുക്കൾ

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ ആശുപത്രിക്കുസമീപം പ്രവർത്തിക്കുന്ന അനധികൃത തട്ടുകളിൽനിന്നു നൽകുന്ന വിവിധതരം ഭക്ഷണങ്ങൾ പൊടിപടലങ്ങൾ നിറഞ്ഞതാണെന്ന് ആരോപണം. ആരോഗ്യവകുപ്പോ, പഞ്ചായത്ത് അധികൃതരോ ഇടപെട്ട് ഭക്ഷണശാലകൾ നൽകുന്ന ഭക്ഷണങ്ങൾ പരിശോധനകൾക്കു വിധേയമാക്കണമെന്ന് രോഗികളും കൂട്ടിരിപ്പുകാരും ആവശ്യപ്പെടുന്നു. കഴിഞ്ഞ ഒരാഴ്ചയായി മെഡിക്കൽ കോളജ് ആശുപത്രിയുടെ മുൻഭാഗത്തെ റോഡിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. റോഡ് നിർമാണം നടക്കുന്പോൾ ഉണ്ടാകുന്ന പൊടിപടലം റോഡിനോടു ചേർന്നു പ്രവർത്തിക്കുന്ന അനധികൃത തട്ടുകടകൾക്ക് ഉള്ളിലേക്കാണു പ്രവേശിക്കുന്നത്.റോഡ് സൈഡുകളിൽ തന്നെയാണ് എണ്ണക്കകത്ത് നിർമിക്കുന്ന പൊരി പലഹാരങ്ങളും ഉണ്ടാക്കുന്നത്.

Read More

തലയോലപ്പറമ്പിൽ തെരുവുനായ്ക്കൾ വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നു; ജനങ്ങളുടെ ഭീതി അകറ്റാൻ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ

തലയോലപ്പറന്പ്: തലയോലപ്പറന്പിലെ പ്രധാനനിരത്തുകളിലും ഉൾപ്രദേശങ്ങളിലും തെരുവുനായ്ക്കൾ വളർത്തുമൃഗങ്ങളെ ആക്രമിച്ചു പരിക്കേൽപ്പിക്കുന്നത് പതിവാകുന്നു.തലയോലപ്പറന്പ് മാർക്കറ്റ് പരിസരം, പള്ളിക്കവല, സെന്‍റ് ജോർജ് സ്കൂളിനുസമീപം, കനാൽ സൈഡ്, തലപ്പാറ, പൊതി ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞദിവസം കെവി കനാലോരത്ത് താമസിക്കുന്ന കോളാറയിൽ ജോയിയുടെ ആടുകളെ കൂട്ടമായെത്തിയ നായ്ക്കൾ കടിച്ചുകീറി. ഗുരുതരമായി പരിക്കേറ്റ ആടുകളെ മൃഗാശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയ നടത്തിയാണ് രക്ഷപ്പെടുത്തിയത്. ജോയിയുടെസമീപത്തെ വീട്ടിലെ ആട് ഏതാനും ദിവസങ്ങൾക്ക് മുന്പ് നായ്ക്കളുടെ ആക്രമണത്തിൽ ചത്തിരുന്നു. തലയോലപ്പറന്പിന്‍റെ വിവിധ ഭാഗങ്ങളിൽ കോഴികളെ വ്യാപകമായി തെരുവുനായ്ക്കൾ കൊന്നൊടുക്കുകയാണെന്നു പരാതിയുണ്ട്. ഉൾപ്രദേശങ്ങളിൽ കടിപിടികൂടുന്ന നായ്ക്കൾ കുട്ടികൾ അടക്കമുള്ളവർക്ക് കടുത്ത ഭീഷണിയാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. പഞ്ചായത്ത് അധികൃതർ ജനങ്ങളുടെ ഭീതി അകറ്റാൻ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Read More

സ്കൂൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി; ഫിറ്റ്നസ് പരിശോധന ഇതുവരെ പൂർത്തിയായില്ല

കോട്ടയം: സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ പൊതുസുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ വീഴ്ചയെന്ന് പരാതി. കോട്ടയം ജില്ലയിലെ സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധന പൂർത്തിയായിട്ടില്ല. തദ്ദേശ സ്ഥാപനങ്ങളിലെ എൻജിനിയർമാരാണ് സ്കൂൾ കെട്ടിടങ്ങൾ അവധിക്കാലത്ത് പരിശോധിച്ച് സുരക്ഷാ സർട്ടിഫിക്കറ്റ് നൽകേണ്ടത്. അറ്റകുറ്റപ്പണികൾ ആവശ്യമെങ്കിൽ അത് മേയ് മാസത്തിൽ തന്നെ പൂർത്തിയാക്കേണ്ടതാണ്. ജില്ലയിലെ ഇരുന്നൂറിലേറെ സ്കൂളുകളിൽ ഫിറ്റ്നസ് പരിശോധന നടന്നിട്ടില്ല. തദ്ദേശ സ്ഥാപനങ്ങളിലെ എൻജിനിയർമാരുടെ മറ്റ് ജോലിത്തിരക്കു കാരണമാണ് സ്കൂൾ പരിശോധന ഇഴയുന്നത്. കാലപ്പഴക്കം ചെന്ന കെടിടങ്ങളും ഇതിൽപ്പെടും. സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധന, സ്കൂൾ ബസ് ഡ്രൈവർമാരുടെ പരിശീലനം, യോഗ്യത സർട്ടിഫിക്കറ്റുകളുടെ പരിശോധന എന്നിവയും പൂർത്തിയായില്ല. ഓട്ടോറിക്ഷകൾ ഉൾപ്പെടെ കുട്ടികളെ കൊണ്ടുപോകുന്ന കരാർ വാഹനങ്ങളും പരിശോധനയുടെ പരിധിയിൽ വരേണ്ടതാണ്. ജൂണ്‍ ഒന്നിന് സ്കൂളുകൾ തുറക്കാനിരിക്കെ നഗരങ്ങളിലും സ്കൂളുകൾക്കു മുന്നിലും റോഡ് സിഗ്നലുകൾ വരയ്ക്കേണ്ടതുണ്ട്. സീബ്രാലൈനുകൾ മേയ് രണ്ടാം…

Read More

റോഡിൽ ചെഗുവേരയുടെ ചിത്രം; ചിത്രം വരച്ചവരെകൊണ്ടു മായിപ്പിച്ചു; എസ്ഐയെ മാറ്റി

നെടുങ്കണ്ടം: റോഡിൽ വരച്ചിരുന്ന ചെഗുവേരയുടെ ചിത്രം പോലീസ് മായിപ്പിച്ചു. നെടുങ്കണ്ടം പോലീസ് സ്റ്റേഷൻ സിപിഎം പ്രവർത്തകർ ഉപരോധിച്ചു. സംഭവം വിവാദമായതോടെ എസ്ഐയെ സ്ഥലംമാറ്റി പ്രതിഷേധം ഒതുക്കി. വട്ടപ്പാറ എംഇഎസ് കോളജിനുസമീപം റോഡിൽ കഴിഞ്ഞദിവസമാണ് എസ്എഫ്ഐ പ്രവർത്തകർ ചെഗുവേരയുടെ ചിത്രം വരച്ചത്. രാത്രി വിദ്യാർഥികൾ ചിത്രം വരയ്ക്കുന്നതിനിടെ നൈറ്റ് പട്രോളിംഗിനെത്തിയ നെടുങ്കണ്ടം എസ്ഐ എം.പി. സാഗർ വിദ്യാർഥിസംഘടനാ പ്രതിനിധികളെ വിരട്ടുകയും ചിത്രം മായിപ്പിക്കുകയും ചെയ്തത്രേ. ചിത്രം വരച്ച വിദ്യാർഥികളോട് ഇന്നലെ രാവിലെ പത്തിന് നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും ഇല്ലെങ്കിൽ കേസെടുക്കുമെന്നും പോലീസ് പറഞ്ഞിരുന്നു. രാവിലെ വിദ്യാർഥികൾ സിപിഎം നേതാക്കൾക്കൊപ്പം സ്റ്റേഷനിലെത്തി. സ്റ്റേഷനിലെത്തിയ നേതാക്കൾ ചിത്രം മായിപ്പിച്ചത് ചോദ്യംചെയ്തതോടെ എസ്ഐയും സിപിഎം പ്രവർത്തകരും തമ്മിൽ വക്കേറ്റമുണ്ടായി. തുടർന്ന് സിപിഎം നെടുങ്കണ്ടം ഏരിയാ സെക്രട്ടറി ടി.എം. ജോണിന്‍റെ നേതൃത്വത്തിലുള്ള നേതാക്കൾ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. അരമണിക്കൂറോളം സിപിഎം പ്രവർത്തകർ സ്റ്റേഷനുമുന്നിൽ…

Read More

മരുന്നു വില്‍പ്പനയില്‍ നടക്കുന്നത് ലക്ഷങ്ങളുടെ ഇടപാട്; അതിര്‍ത്തി കടന്ന് എത്തുന്നത് ലഹരി മരുന്നുകളും ഗര്‍ഭനിരോധന, ലൈംഗിക ഉത്തേജക മരുന്നുകളും

തൊടുപുഴ: ലഹരിക്കായി ഉപയോഗിക്കുന്ന നിയന്ത്രിത മരുന്നുകൾ അനധികൃത വിൽപ്പനക്കായി എത്തിക്കുന്നത് തമിഴ്നാട്ടിൽ നിന്നും അതിർത്തി കടന്ന്. മധുരയിൽ നിന്നും മറ്റുമാണ് മരുന്നുകൾ വ്യാപകമായി എത്തിക്കുന്നത്. ഇത്തരം ലഹരി മരുന്നുകൾ വിൽപ്പന നടത്തുന്ന സംഘങ്ങൾ തമിഴ്നാട്ടിലെ മൊത്ത വിതരണക്കാരെ സ്വാധീനിച്ചാണ് ഡോക്ടറുടെ കുറിപ്പുണ്ടെങ്കിൽ മാത്രം വിൽക്കാൻ അനുവാദമുള്ള മരുന്നുകൾ വിപണിയിൽ എത്തിച്ച് യാതൊരു നിയന്ത്രണവുമില്ലാതെ വിറ്റഴിക്കുന്നത്. വിൽപ്പനക്കായി ഇത്തരം മരുന്നുകൾ അനധികൃതമായി സൂക്ഷിച്ച കേസിൽ തൊടുപുഴ മുതലക്കോടം തോട്ടക്കാട്ട് സുനീഷ് ശശിധരനെ എക്സൈസ് സംഘം ബുധനാഴ്ച റസ്റ്റു ചെയ്തിരുന്നു. മരുന്നുകളുടെ ഉറവിടത്തെ സംബന്ധിച്ച് ഡ്രഗ്സ് ഇന്‍റലിജലിൻസ് വിഭാഗം വിശദമായ അന്വേഷണം ആരംഭിച്ചു. ഇയാളിൽ നിന്നും ലഹരിക്കുപയോഗിക്കുന്ന കൊഡെയ്ൻ ഫോസ്ഫേറ്റ് അടങ്ങിയ കഫ് സിറപ്പുകളും ഗർഭനിരോധന മരുന്നുകളും ലൈംഗിക ഉത്തേജക മരുന്നുകളുമാണ് പിടി കൂടിയത്. ഇതിൽ ടെർമിപ്പിൽ കിറ്റ് എന്ന മരുന്ന് ഗർഭഛിദ്രത്തിന് വ്യാജ ഡോക്ടർമാരും മറ്റും ഉപയോഗിച്ചു വരുന്നതാണ്.…

Read More