ഭരണങ്ങാനം: സഹനങ്ങളെ ആത്മബലിയായി അര്‍പ്പിച്ച വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഇന്നു കൊടിയേറും. രാവിലെ 11.15ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാളിന് കൊടിയേറ്റും. മാര്‍ ജോസഫ് പള്ളിക്കാപറമ്പിലും സന്നിഹിതനായിരിക്കും. തുടര്‍ന്ന് 11.30ന് ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. പ്രധാന തിരുനാളായ 28 വരെ കബറിട പള്ളിയില്‍ രാപകല്‍ പ്രാര്‍ഥനകള്‍ക്ക് സൗകര്യമുണ്ടാകും. രാവിലെ 5.30 മുതല്‍ വൈകുന്നേരം ഏഴു വരെ തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടും. എല്ലാ ദിവസും വൈകുന്നേരം 6.15ന് ജപമാലപ്രദക്ഷിണമുണ്ടായിരിക്കും. തിരുനാള്‍ ദിനമായ ഇന്നു മുതല്‍ കബറിട പള്ളിയിൽ തീര്‍ഥാടകരാല്‍ നിറയും. വിവിധ ദേശങ്ങളില്‍നിന്ന് നാനാജാതിമതസസ്ഥരായ പതിനായിരങ്ങള്‍ അനുഗ്രഹവും ആശ്വാസവും ചൊരിയുന്ന വിശുദ്ധയുടെ മാധ്യസ്ഥം തേടി ഭരണങ്ങാനത്തെത്തും. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഇന്നു ഭരണങ്ങാനത്ത് കൊടിയേറുന്നു. 28 വരെയാണ് തിരുനാള്‍. തീര്‍ഥാടനകേന്ദ്രവും സെന്റ് മേരീസ് ഫൊറോന പള്ളിയും…
Read MoreCategory: Kottayam
സ്വത്ത് തട്ടിയെടുത്ത ഇവർ മരിക്കട്ടെയെന്ന് അലറി മരുമകൻ; ഭാര്യാമാതാവിനെ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതിനെക്കുറിച്ച് പോലീസ് പറയുന്നത്
മുക്കൂട്ടുതറ: വെച്ചൂച്ചിറയിൽ ഭാര്യാമാതാവിനെ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. അഴുതാ കോളനിയിലെ താമസക്കാരി ഉഷാമണി (54) യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഉഷയുടെ മരുമകൻ സുനിലിനെ വെച്ചൂച്ചിറ പോലീസ് കസ്റ്റഡിയിലെടുത്തു.കുടുംബപ്രശ്നമാണ് തർക്കത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് പ്രാഥമികവിവരം. മൺവെട്ടി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം.എരുമേലി എലിവാലിക്കര സ്വദേശിയാണ് സുനിൽ. ഭാര്യയുമായി സുനിൽ അകന്നു കഴിയുകയായിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളാണ് ഭാര്യാമാതാവിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. കുടുംബപ്രശ്നങ്ങളെ തുടർന്ന് സുനിലും ഭാര്യയും കഴിഞ്ഞ നാലുവർഷത്തോളമായി പിരിഞ്ഞുതാമസിക്കുകയായിരുന്നു. അമ്മ ഉഷയോടൊപ്പമാണ് ഭാര്യയും രണ്ടുമക്കളും കഴിഞ്ഞിരുന്നത്. ഇന്നലെ ഉച്ചയോടെ, കുട്ടികളെ കാണണമെന്ന ആവശ്യവുമായാണ് സുനിൽ ഉഷയുടെ വീട്ടിലെത്തിയത്. വൈകാതെ ഇരുവരും വഴക്കായി. പിന്നാലെ സുനിൽ മൺവെട്ടി ഉപയോഗിച്ച് ഉഷയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തലയ്ക്ക് മാരകമായി മുറിവേറ്റ് രക്തം വാർന്ന് മരിച്ച നിലയിൽ വീടിന്റെ പരിസരത്തുതന്നെയാണ് ഉഷയുടെ മൃതദേഹം കിടന്നത്.…
Read Moreതപാൽ ജീവനക്കാരിയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തൽ; യുവതിയുടെ പരാതിയിൽ യുവാവ് പോലീസ് പിടിയിൽ
തൊടുപുഴ: തപാൽ വകുപ്പ് ജീവനക്കാരിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മടക്കത്താനം ഇലവുംതറയ്ക്കൽ ഷാബിൻ ഹനീഫ(36) യെയാണ് മണക്കാട് സ്വദേശിനിയായ യുവതിയുടെ പരാതിയിൽ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ നിരന്തരമായി യുവതിയെ ശല്യപ്പെടുത്തുകയും ലൈംഗികചുവയോടെ സംസാരിക്കുകയും ചെയ്ത തായി പരാതിയിൽ പറയുന്നു. പലതവണ ഇയാൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും ശല്യപ്പെടുത്തുന്നത് തുടർന്നതോടെയാണ് യുവതി പരാതി നൽകിയത്. യുവതിയുടെ പരാതിയിൽ കഴിഞ്ഞ ഏഴിന് ഷാബിനെതിരേ കേസടുത്തു. ചൊവ്വാഴ്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreമുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് രണ്ടാം ചരമവാര്‍ഷികത്തില്‍ ജന്മനാട്ടിൽ സ്മാരകം ഉയരുന്നു
പുതുപ്പള്ളി: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികത്തില്‍ ജന്മനാട്ടില് സ്മാരകം ഉയരുന്നു. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ നിര്‍ദിഷ്ട മിനി സിവില്‍ സ്റ്റേഷന് കെട്ടിടത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേരിടാന്‍ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു.ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് മിനി സിവില്‍ സ്റ്റേഷന് നിര്‍മിക്കുന്നതിനു തുടക്കംകുറിക്കുന്നത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബർ 23ന് പഞ്ചായത്ത് നവീകരിച്ച കമ്യൂണിറ്റി ഹാള്‍ ഇഎംഎസ് സ്മാരകമായി നാമകരണം ചെയ്തിരുന്നു. ഈ സമയം ഉമ്മന്‍ ചാണ്ടിയെ മറന്നുവെന്ന് വ്യാപക പ്രചാരണമുണ്ടായി.കമ്യൂണിറ്റിഹാള്‍ ഉദ്ഘാടന വേളയില്‍ മന്ത്രി എം.ബി. രാജേഷ് മിനി സിവില്സ്റ്റേഷന് പൂര്‍ത്തീകരിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്മാരകമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരും പഞ്ചായത്തും ചേര്‍ന്ന് 1.25 കോടി രൂപ മുടക്കിയാണ് കെട്ടിടം പണി പൂര്‍ത്തിയാക്കുന്നത്. ഉമ്മന്‍ ചാണ്ടി എംഎല്‍എയായിരുന്ന അവസരത്തില്‍ 2017-ല്‍ പുതുപ്പള്ളി ജംഗ്ഷനു സമീപമുള്ള പഞ്ചായത്തിന്റെ 75 സെന്റ് സ്ഥലത്ത് മിനി സിവില്‍ സ്റ്റേഷന് കെട്ടിടം…
Read Moreഅമിത പലിശയ്ക്ക് പണം കടം കൊടുക്കുന്നയാൾ പിടിയിൽ; 4 ലക്ഷം രൂപയും മുദ്രപത്രങ്ങളും ചെക്കുകളും പിടിച്ചെടുത്ത് പോലീസ്
കുമരകം: ലൈസൻസില്ലാതെ അനധികൃതമായി അമിത പലിശ വാങ്ങി പണം കടം കൊടുക്കുന്നയാളെ കുമരകം പോലീസ് പിടികൂടി. തിരുവാർപ്പ് പഞ്ചായത്തിലെ ചെങ്ങളം ഇടശേരിമന ഭാഗത്ത് കണ്ണന്തറ രാജേഷ് എന്നയാളാണ് കുമരകം പോലീസിന്റെ പിടിയിലായത്. നിയമാനുസരണമുള്ള ലൈസന്‍സോ അധികാരപത്രങ്ങളോ ഇല്ലാതെ അമിത പലിശയ്ക്ക് പണം കടം കൊടുക്കുന്നതായി കുമരകം എസ്എച്ച്ഒ കെ. ഷിജിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കുമരകം എസ്ഐ ഹരിഹരകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ വീട്ടിൽനിന്നും പണം കടം കൊടുത്തതിന്റെ രേഖകൾ, ചെക്കുകൾ, പ്രോമിസറി നോട്ടുകൾ, മുദ്രപത്രം, കടം കൊടുക്കുന്നതിനായി കൈവശം സൂക്ഷിച്ചിരുന്ന നാലു ലക്ഷത്തോളം രൂപ എന്നിവ പിടിച്ചെടുത്തു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
Read Moreവളര്‍ത്തുമൃഗങ്ങളുടെ വന്ധ്യംകരണം; കോട്ടയത്ത് സഞ്ചരിക്കുന്ന ഓപ്പറേഷന് യൂണിറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങി
കോട്ടയം: ജില്ലയിലെ വളര്‍ത്തുമൃഗങ്ങളുടെ വന്ധ്യംകരണത്തിന് ജില്ലാ വെറ്ററിനറി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സഞ്ചരിക്കുന്ന ഓപ്പറേഷന് യൂണിറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങി. റീബില്‍ഡ് കേരള ഇനിഷേറ്റീവിന്റെ ഭാഗമായിട്ടാണ് ജില്ലയില്‍ ആറിടത്തു സേവനം ലഭ്യമാക്കുക. നിലവില്‍ കോടിമത ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ വന്ധ്യംകരണത്തിനുള്ള സൗകര്യമുണ്ട്. ഇതിനു പുറമേ പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി വെറ്ററിനറി കേന്ദ്രങ്ങളിലും വാഴൂര്‍, മരങ്ങാട്ടുപിള്ളി, മാഞ്ഞൂര്‍ എന്നീ മൃഗാശുപത്രികളിലുമാണു മൊബൈല്‍ യൂണിറ്റുകളുടെ സേവനം ലഭ്യമാക്കുന്നത്. വളര്‍ത്തുനായ്ക്കള്‍, പൂച്ച എന്നിവയുടെ വന്ധ്യംകരണമാണു പ്രധാനമായും നടത്തുന്നുത്. വളര്‍ത്തുമൃഗങ്ങളുടെ ഉടമസ്ഥര്‍ അതതു കേന്ദ്രങ്ങളില്‍ എത്തി പേരു രജിസ്റ്റര്‍ ചെയ്തു കഴിയുമ്പോള്‍ ശസ്ത്രക്രിയയ്ക്കുള്ള തീയതി നിശ്ചയിച്ച് ഉടമസ്ഥരെ അറിയിക്കും. ഈ ദിവസം വളര്‍ത്തുമൃഗങ്ങളുമായി ഉടമസ്ഥര്‍ എത്തണം. മൊബൈല്‍ സര്‍ജറി യൂണിറ്റില്‍ ആംബുലന്‍സ്, രണ്ടു ഡോക്ടര്‍മാര്‍, സര്ജന്, ഡ്രൈവര്‍ കം അറ്റന്‍ഡര്‍ എന്നിവരാണുള്ളത്. വന്ധ്യംകരണത്തിനു പുറമേ സിസേറിയന്, മുഴകള്‍ നീക്കം ചെയ്യല്‍ തുടങ്ങിയ ശസ്ത്രക്രിയകളും നടത്തുമെന്നും സര്‍ക്കാര്‍…
Read Moreചാർജിംഗ് സ്റ്റേഷനിൽ കാറിടിച്ചു കുട്ടി മരിച്ച സംഭവം;അപകടകാരണം അശ്രദ്ധമായ ഡ്രൈവിംഗെന്ന് എംവിഡി
ഈരാറ്റുപേട്ട: വാഗമണ്ണിലെ ചാർജിംഗ് സ്റ്റേഷനിലെ അപകടത്തിൽ കുട്ടിയുടെ മരണത്തിനിടയാക്കിയത് അശ്രദ്ധമായ ഡ്രൈവിംഗാണെന്ന് റിപ്പോർട്ട് നൽകി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം. എംവിഐബി ആശാകുമാർ, എഎംവിഐ ജോർജ് വർഗീസ് എന്നിവടങ്ങുന്ന സംഘമാണ് അപകടസ്ഥലം പരിശോധിച്ച ശേഷം ആർടിഒയ്ക്ക് റിപ്പോർട്ട് നൽകിയത്. അപകടത്തിനിടയാക്കിയ കാറിന്റെ ഡ്രൈവറായ ജയകൃഷ്ണൻ ആക്സിലറേറ്റർ കൊടുത്തത് കൂടിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അമ്മയെയും കുഞ്ഞിനെയും ഇടിച്ചശേഷം ബ്രേക്കെന്ന് കരുതി ചവിട്ടിയത് ആക്സിലറേറ്ററിലാകാനാണ് സാധ്യതയെന്നും ചാർജിംഗ് സ്റ്റേഷനിലേക്ക് കയറുന്നിടത്തെ മിനുസമുള്ള തറയോടിൽ കാറിന്റെ ടയർ സ്ലിപ്പായപ്പോൾ ആക്സിലറേറ്റർ പിന്നെയും കൊടുത്തിരിക്കാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Read Moreകരിങ്കൊടിയെ ഇത്രയ്ക്ക് പേടിയോ! യൂത്ത് കോണ്‍ഗ്രസുകാരെ കരുതല്‍ തടങ്കലിലാക്കി; ആരോഗ്യമന്ത്രി മണ്ഡലത്തിലെത്തി
പത്തനംതിട്ട: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരേ പ്രതിഷേധത്തിന് സാധ്യതയുള്ളതിനാല്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ മൂന്നു പേരെ പോലീസ് കരുതല്‍ തടങ്കലിലാക്കി.മന്ത്രി മണ്ഡലത്തില്‍ പങ്കെടുത്ത പരിപാടികള്‍ക്കു ശേഷം വൈകുന്നേരത്തോടെ ഇവരെ വിട്ടയച്ചു. ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദൂ ചൂഡന്‍, ആറന്മുള നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ടി.എസ്. സുനില്‍, കെഎസ്യു ജില്ലാ ജനറല്‍ സെക്രട്ടറി റോഷന് റോയ് തോമസ് എന്നിവരെയാണ് പിടികൂടിയത്. ഓമല്ലൂരില്നിന്നാണ് വിജയ് ഇന്ദുചൂഡനടക്കമുള്ളവരെ പത്തനംതിട്ട പോലീസ് ബലം പ്രയോഗിച്ച് പിടികൂടി കരുതല്‍ തടങ്കലിലാക്കിയത്. മന്ത്രി വീണാ ജോര്‍ജ് ഓമല്ലൂരില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുമെന്നതിനാല്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ കരിങ്കൊടി കാണിക്കാന്‍ സാധ്യതയുള്ളതിനാലാണ് ഇവരെ കരുതല്‍ തടങ്കലിലാക്കിയത്.
Read Moreവന്യമൃഗശല്യം: സർക്കാർ നടപടികൾ പ്രഹസനം; തോക്ക് ലൈസൻസിനായി കെട്ടിക്കിടക്കുന്നത് ആയിരക്കണക്കിന് അപേക്ഷകൾ
മുണ്ടക്കയം: സംസ്ഥാനത്ത് മുമ്പെങ്ങുമില്ലാത്തവിധം വന്യമൃഗശല്യം അതി രൂക്ഷമായിരിക്കുകയാണ്. ഒരോ ദിവസവും നിരവധി ആളുകളാണ് വന്യജീവി ആക്രമണത്തിൽ പരിക്കേൽക്കുകയും കൊല്ലപ്പെടുകയും ചെയ്യുന്നത്. നടപടി സ്വീകരിക്കേണ്ടത് കേന്ദ്രമാണെന്ന് സംസ്ഥാന സർക്കാരും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുകൾക്ക് കർശന നടപടി സ്വീകരിക്കാനുള്ള അവകാശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാരും പറഞ്ഞൊഴിയുന്പോൾ ഹോമിക്കപ്പെടുന്നത് നിരവധി മനുഷ്യ ജീവനുകളാണ്. വർധിച്ചുവരുന്ന വന്യമൃഗ ശല്യത്തിനെതിരേ കർശന നടപടി സ്വീകരിക്കുന്നുണ്ടെന്ന് സർക്കാർ പ്രഖ്യാപിക്കുമ്പോഴും പുറത്തുവരുന്നത് കൂച്ചുവിലങ്ങിട്ട നിയമങ്ങളുടെ വിവരങ്ങളാണ്.മനുഷ്യജീവന് ഏറ്റവും കൂടുതൽ ഭീഷണിയായി മാറിയിരിക്കുന്നതും കർഷകരുടെ കൃഷികൾ നശിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നതും കാട്ടാനയും കാട്ടുപന്നിയുമാണ്. ഇതിൽ കാട്ടുപന്നികളെ വെടിവച്ച് കൊല്ലുന്നതിനായുള്ള പ്രത്യേക ഉത്തരവ് സംസ്ഥാന സർക്കാർ ഇറക്കുകയും ചെയ്തു. ഓണററി വൈൽഡ് ലൈഫ് വാർഡന്മാരായി പഞ്ചായത്ത് പ്രസിഡന്റുമാരെയും പഞ്ചായത്ത് സെക്രട്ടറിമാരെ അധികാരപ്പെട്ട ഉദ്യോഗസ്ഥനായും നിയമിച്ച് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. ലൈസൻസുള്ള ഷൂട്ടർമാരെ ഉപയോഗിച്ച് കാട്ടുപന്നികളെ വെടിവച്ച് കൊന്നതിനുശേഷം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ…
Read Moreദേശീയപാത വികസനം; ഇടുക്കിയില്‍ മൂന്നു പഞ്ചായത്തുകളിൽ യുഡിഎഫ് ഹർത്താൽ; അടിമാലി പഞ്ചായത്തിൽ എൽഡിഎഫ് ഹർത്താൽ
ഇടുക്കി: ദേശീയപാത 85-ലെ നേര്യമംഗലം മുതല്‍ വാളറ വരെയുളള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരേ പ്രതിഷേധിച്ച് ഇടുക്കിയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറുമണി വരെയാണ് ഹര്‍ത്താല്‍. മൂന്ന് പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. അടിമാലി, വെളളത്തൂവല്‍, പളളിവാസല്‍ പഞ്ചായത്തുകളില്‍ യുഡിഎഫും അടിമാലി പഞ്ചായത്തില്‍ എല്‍ഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. കേന്ദ്ര വനം മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ വനമേഖലയിലെ നിര്‍മ്മാണം ഡിവിഷന് ബെഞ്ച് തടഞ്ഞിരുന്നു. ഇത് നേര്യമംഗലം മുതല്‍ വാളറ വരെയുളള ദേശീയ പാതയുടെ നിര്‍മാണത്തെ ബാധിക്കുമെന്ന് എല്‍ഡിഎഫും യുഡിഎഫും ആരോപിക്കുന്നു. വ്യാപാരി വ്യവസായികള്‍ ഉള്‍പ്പെടെയുളളവര്‍ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹർത്താൽ ആദ്യമണിക്കൂറിൽ ഭാഗികമാണ്. കെഎസ്ആർടിസിയും സ്വകാര്യ ബസുകളും സർവീസ് നടത്തുന്നുണ്ട്. മറ്റ് വാഹനങ്ങളും ഓടുന്നുണ്ട്. അതേസമയം, ദേശീയപാത 85-ലെ നേര്യമംഗലം മുതല്‍ വാളറ വരെയുളള വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്നത് സംസ്ഥാന സര്‍ക്കാരാണെന്ന്…
Read More