കോട്ടയം: പാസ്പോർട്ട് സേവാ കേന്ദ്രങ്ങളിൽ അപേക്ഷകരെ തെറ്റിദ്ധരിപ്പിച്ച് തുക വാങ്ങുന്നതായി പരക്കെ പരാതി. പാസ്പോർട്ട് പ്രത്യേകം കവറിലാക്കി തപാലിൽ എത്തിക്കാൻ 330, 430 രൂപ നിരക്കുകളിലുള്ള പൗച്ചുകളിലൊന്നു വാങ്ങണമെന്നും എസ്എംഎസിനു 45രൂപ അടയ്ക്കണമെന്നും പറഞ്ഞ് ഓഫീസുകളിലെ ഒരു ഡസ്്ക് അപേക്ഷകരിൽനിന്നു പണം വാങ്ങുന്നതായാണു പരാതി ഉയർന്നിരിക്കുന്നത്. ഇത് അടച്ചില്ലെങ്കിലും സുരക്ഷിതമായ പാക്കിംഗിൽ രജിസ്റ്റേഡ് പോസ്റ്റിൽ സുരക്ഷിതമായി പാസ്റ്റ്പോർട്ട് വിലാസക്കാരന് ലഭിക്കും. ലക്ഷങ്ങളുടെ പകൽക്കൊള്ളയാണ് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് ദിവസവും ഇവർ വാങ്ങിയെടുക്കുന്നതെന്ന് പാസ്പോർട്ട് ഏജൻസികൾ വ്യക്തമാക്കി. പൗച്ചിനും എസ്എംഎസിനും എന്ന പേരിൽ പാസ് പോർട്ട് ഓഫീസിൽ തുക ചോദിച്ചാൽ പതിവ് പാക്കിംഗിൽ അയച്ചാൽ മതിയെന്നു പറയാൻ ഏജൻസികൾ അപേക്ഷകരെ ബോധവത്കരിക്കുന്നുണ്ട്. ഇതറിയാതെ എത്തുന്നവരെയാണ് 600രൂപവരെ അധികം വാങ്ങി കൊള്ളയടിക്കുന്നത്. സാധാരണ പാസ്പോർട്ടിന് 1500, തത്കാലിന് 3500 രൂപ എന്നതാണ് പാസ്പോർട്ടിനുള്ള ഫീസ്. പാസ് പോർട്ട് ഓഫീസിൽ അപേക്ഷ പരിശോധിച്ച്…
Read MoreCategory: Kottayam
ചങ്ങനാശേരിയിൽ മൂന്നരവയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അച്ഛനും ബന്ധുവും അറസ്റ്റിൽ; അച്ഛനും അമ്മയും പിരിഞ്ഞു താമസിക്കുന്നയിടത്ത് നിന്ന് ആഴ്ചയിൽ ഒരിക്കൽ കുട്ടിയെ അച്ഛൻ കൂട്ടിക്കൊണ്ടുപോകു മ്പോഴായിരുന്നു പീഡനം
കോട്ടയം: കോട്ടയം ചങ്ങനാശേരിയിൽ മൂന്നരവയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കുട്ടിയുടെ അച്ഛനും ബന്ധുവും അറസ്റ്റിൽ. ചങ്ങനാശേരി പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും പിരിഞ്ഞുതാമസിക്കുകയായിരുന്നു. അമ്മയ്ക്കൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടിയെ ശനിയാഴ്ച ദിവസങ്ങളിൽ അച്ഛൻ വീട്ടിലേക്കു കൊണ്ടുവരുകയായിരുന്നു പതിവ്. പിന്നീട് തിങ്കളാഴ്ച അമ്മയ്ക്കൊപ്പം തിരിച്ചെത്തിക്കും. ഇത്തരത്തിൽ കഴിഞ്ഞ തവണ പെണ്‍കുട്ടിയെ വീട്ടിലെത്തിച്ചപ്പോൾ അച്ഛനും ബന്ധുവും ചേർന്ന് മൂന്നരവയസുകാരിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് കുട്ടി ആംഗൻവാടിയിൽ എത്തിയപ്പോൾ, പെണ്‍കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ആംഗൻവാടി അധികൃതർ കുട്ടിയോടു വിവരം ആരാഞ്ഞു. ഈ സമയമാണ് പെണ്‍കുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്. ഇതേതുടർന്ന് ആംഗൻവാടി അധ്യാപിക പോലീസിൽ വിവരമറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച ഉച്ചയോടെ അച്ഛനെയും ബന്ധുവിനെയും ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് കോട്ടയത്തെ പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreപിന്നിൽ പെണ്ണ് കേസ്..! ചെണ്ടമേളക്കാരനെ കുത്തിയ സംഭവത്തിനു പിന്നിൽ പെൺകുട്ടിയെ കളിയാക്കിയതിലുള്ള വൈരാഗ്യം; അഞ്ചുപേർക്കെതിരേ വധശ്രമത്തിനു കേസെടുത്തു, പ്രതികൾ ജില്ല വിട്ടതായി പോലീസ്
വൈക്കം: പള്ളി പെരുന്നാളിന്റെ പ്രദക്ഷിണം കഴിഞ്ഞ് ചെണ്ടമേളക്കാർ പോകാൻ ഒരുങ്ങുന്നതിനിടയിൽ സംഘം ചേർന്നു വന്ന അക്രമികളിലൊരാൾ ചെണ്ടക്കാരനായ യുവാവിനെ മാരകമായി കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ കേസെടുത്ത യുവാക്കൾക്കായി പോലീസ് അന്വേഷണം ഉൗർജിതമാക്കി. പ്രതികൾ ജില്ല വിട്ടു പോയതായാണ് പോലീസ് സംശയിക്കുന്നത്. വൈക്കം കാരയിൽ ബിനു രാജി (22)നെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിലാണ് വൈക്കം വല്ലകം സ്വദേശികളായ ലിബിൻ, അർജുൻ, ശ്രീശ്യാം, അഖിൽ, ആനന്ദ് എന്നിവർക്കെതിരെ വധശ്രമത്തിന് കേസെടുത്തത്. ഇതിൽ ലിബിനാണ് ബിനു രാജിനെ കുത്തിയതെന്ന് പോലീസ് പറഞ്ഞു. ഒരു പെണ്‍കുട്ടിയെ പരിഹസിച്ചതുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങൾക്ക് മുന്‍പ് അഭിപ്രായ വ്യത്യാസമുണ്ടായതിന്റെ വിരോധമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ബിനു രാജ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് ശരീരത്തിൽ ആഴ്ന്നിറങ്ങിയ കത്തി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചാണ് നീക്കിയത്. യുവാവ് അപകടനില തരണം ചെയ്തിട്ടുണ്ട്. ഞായറാഴ്ച രാത്രി 9.15 നായിരുന്നു സംഭവം.
Read Moreകണ്ട് കൊതി തീരും മുമ്പേ..! 18 വർഷത്തെ കാത്തിരിപ്പിനുശേഷം ജനിച്ച ഇരട്ടക്കുട്ടികളെ തനിച്ചാക്കി അഞ്ചാംനാൾ അമ്മ യാത്രയായി; നാടിന്റെ നൊമ്പരമായി ഷീബ
കുമരകം: പതിനെട്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജനിച്ച ഇരട്ടക്കുട്ടികളെ കണ്ടു കൊതിതീരുംമുന്പ് അമ്മ ലോകത്തോടു യാത്ര പറഞ്ഞു. കുമരകം പാണ്ടൻബസാറിനു സമീപം പറത്തറ ശിശുപാലന്റെ ഭാര്യ ഷീബ(42) ആണ് ഇരട്ടപ്പെൺ മക്കൾക്ക് ജന്മംനൽകിയതിന്റെ അഞ്ചാംനാൾ യാത്രയായത്. രക്തസമ്മർദം കുറഞ്ഞതിനെത്തുടർന്ന് കോട്ടയത്തുള്ള സ്വകാര്യ ആശുപത്രിയിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാണ് ഷീബ മരിച്ചത്. വ്യാഴാഴ്ച ജനിച്ച കുട്ടികൾ ഇങ്കുബേറ്ററിൽ നിരീക്ഷണത്തിലായിരുന്നു. ഉച്ചയോടെ മൂവരെയും ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചിരിക്കെ ഷീബയ്ക്കു തലചുറ്റൽ അനുഭവപ്പെട്ടു. രക്തസമ്മർദം കുറഞ്ഞതായി കണ്ടെത്തിയതിനെ തുടർന്ന് രക്തം നൽകാൻ തുടങ്ങിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുമരകം മാർക്കറ്റിൽ വർഷങ്ങളായി പച്ചക്കറി വ്യാപാരം നടത്തുന്ന ശിശുപാലനും ഭാര്യയും വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതും ഇരട്ടക്കുട്ടികൾ ജനിച്ചതും. മള്ളുശേരി പാറയ്ക്കൽ കുടുംബാംഗമാണ് ഷീബ. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. കുട്ടികൾ ആശുപത്രിയിൽ തുടരുകയാണ്.
Read Moreഒറ്റരാത്രിക്ക് ഒരു ലക്ഷം രൂപ..! കാട് വിട്ട് വീട്ടിൽ താമസിച്ച് കാട്ടുപോത്ത് പോയപ്പോൾ സർക്കാരിന് നഷ്ടം ഒരു ലക്ഷം; സംഭവ ബഹുലമായ താമസകഥയിങ്ങനെ…
മറയൂർ: കാട്ടുപോത്ത് ആൾതാമസമുള്ള വീട്ടിൽ ഒരുരാത്രി താമസിച്ചതിന് സർക്കാരിന് 1,07,000 രൂപ ചെലവ്. ജനവാസ കേന്ദ്രത്തിലിറങ്ങി വഴിതെറ്റി വീടിനുള്ളിലകപ്പെട്ട കാട്ടുപോത്ത് വീട്ടുസാധനങ്ങൾ നശിപ്പിച്ചതിനു നഷ്ടപരിഹാരമായാണു സർക്കാർ ഈ തുക നൽകിയത്. തട്ടുതട്ടായുള്ള വീടുകൾ നിർമിച്ചിരിക്കുന്ന ഭാഗത്തുകൂടി പോകുന്നതിനിടെ മേൽക്കൂരയിൽ കയറിയ പോത്ത് ഇതു തകർന്ന് വീടിനുള്ളിലേക്കു വീഴുകയായിരുന്നു. പള്ളനാട് സ്വദേശി തിരുമുൽ സ്വാമിയുടേതാണു വീട്. ഇവിടെ വാടകയ്ക്കു താമസിച്ചിരുന്ന രാംകുമാറിനും കുടുംബത്തിനും നഷ്ടപരിഹാരത്തിന്റെ ഒരുഭാഗം ലഭിക്കും. രണ്ടു മുറികളുള്ള വീടിന്റെ അടുക്കളയിലേക്കു വീണ കൂറ്റൻ കാട്ടുപോത്ത് അടുക്കളയിലെ പാത്രങ്ങളും ഗ്ലാസുകളും ഉൾപ്പെടെ എല്ലാ ഉപകരണങ്ങളും നശിപ്പിച്ചു. മറ്റു മുറികളിലുണ്ടായിരുന്ന കട്ടിൽ, ടെലിവിഷൻ, അലമാര, തുണികൾ, മെത്ത, കന്പിളി എന്നിങ്ങനെ എല്ലാം തരിപ്പണമാക്കുകയും ചെയ്തു. സ്ഥലത്തെത്തിയ റേഞ്ച് ഓഫീസർ ആദ്യം 5000 രൂപ നഷ്ടമായി നൽകാമെന്ന് അറിയിച്ചെങ്കിലും നാട്ടുകാർ ഒത്തുകൂടി കാട്ടുപോത്തിനെ തുറന്നുവിടില്ലെന്ന് നിലപാട് സ്വീകരിച്ചതോടെ സംഘർഷാവസ്ഥയായി. ഇതോടെ…
Read Moreബന്ധുക്കള്‍ ശത്രുക്കള്‍! മൂന്നര വയസുകാരിയെ മാനഭംഗപ്പെടുത്തയ ബന്ധുക്കള്‍ക്കെതിരേ കേസ്; സംഭവത്തെ കുറിച്ച് ചിങ്ങവനം പോലീസ് പറയുന്നതിങ്ങനെ…
ചിങ്ങവനം: മൂന്നര വയസുകാരിയെ മാനഭഗത്തിനിരയാക്കിയ സംഭവത്തിൽ ബന്ധുക്കൾക്കെതിരേ ചിങ്ങവനം പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. ചിങ്ങവനം സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഷാനവാസ്(26), വിനീഷ്(32) എന്നിവർക്കെതിരെയാണ് കേസെടുത്തത്. സംഭവത്തെ കുറിച്ച് ചിങ്ങവനം പോലീസ് പറയുന്നതിങ്ങനെ: അങ്കണവാടിയിൽ പഠിച്ചു കൊണ്ടിരുന്ന കുട്ടിയിൽ അസ്വഭാവികത കണ്ടതിനെ തുടർന്ന് സമീപത്തെ ആരോഗ്യകേന്ദ്രത്തിൽ വിവരം അറിയിക്കുകയും, നഴ്സ് വന്നു പരിശോധന നടത്തുകയും ചെയ്തു. തുടർന്നാണ് കുട്ടിയെ നിരവധി തവണ പീഡിപ്പിച്ചിട്ടുണ്ടെന്ന് അറിയുന്നത്. കുട്ടിയുടെ അമ്മയെ വിവരം അറിയിക്കുകയും തുടർന്ന് വനിതാ സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. വനിതാ സ്റ്റേഷൻ എസ്ഐ ഉഷാകുമാരി സ്ഥലത്തെത്തി കുട്ടിയുടെ മൊഴിയെടുത്തു. തുടർന്ന് ചിങ്ങവനം പോലീസിന് കേസ് കൈമാറുകയുമായിരുന്നു. പ്രതികളെ ചിങ്ങവനം പോലീസ് അന്വേഷിച്ചു വരുന്നു.
Read Moreതൊടുപുഴയിൽ വീണ്ടും കറുത്ത സ്റ്റിക്കർ! പരാതികൾ എങ്ങനെ അന്വേഷിക്കുമെന്നറിയാതെ വട്ടം കറങ്ങി പോലീസ്; ഇതുവരെ ലഭിച്ചത് നാല് പരാതികള്‍
തൊടുപുഴ: തൊടുപുഴിയിലെയും പരിസരപ്രദേശങ്ങളിലെയും വീടുകളിൽ കറുത്ത സ്റ്റിക്കറുകൾ പ്രത്യക്ഷപ്പെടുന്നത് വർധിക്കുന്നു. ഇതുവരെ നാല് പരാതികളാണ് തൊടുപുഴ കാഞ്ഞാർ പോലീസ് സ്റ്റേഷനുകളിൽ രജിസ്ട്രർ ചെയ്തിരിക്കുന്നത്. ഇന്നു രാവിലെ കുമാരമംഗലം പെരുന്പിള്ളിച്ചിറ ഭാഗത്തും വീടുകളുടെ ജനാലകളിൽ കറുത്ത സ്റ്റിക്കറുകൾ പതിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. പെരുന്പിള്ളിച്ചിറ മണ്ണാരക്കുന്നത്ത് പി. നാരായണന്റെ വീട്ടിലാണ് ജനൽപാളികളിൽ കറുത്ത സ്റ്റിക്കർ പതിച്ചതായി കണ്ടത്. വീട്ടുകാർ പോലീസിലറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ പ്രത്യേക സംഘം എത്തുകയും പരിശോധന നടത്തുകയും ചെയ്തു. എന്നാൽ സ്റ്റിക്കർ പതിച്ചതുമായി ലഭിച്ചിട്ടുള്ള പരാതികൾ എങ്ങനെ അന്വേഷിക്കുമെന്നറിയാതെ വട്ടം കറങ്ങുകയാണ് പോലീസ്. ഗ്ലാസുകൾ തമ്മിൽ കൂട്ടിമുട്ടി പൊട്ടാതിരിക്കാൻ ഉപയോഗിക്കുന്ന റബർ സ്റ്റിക്കറുകളാണ് ഇവയെന്നും ജനലുകൾ പിടിപ്പിക്കുന്പോൾ പണിക്കാർ ഇവ പറിച്ചുകളയാൻ വിട്ടുപോകുന്നതാണെന്നുമാണ് പോലീസിന്റെ വാദം. അതേസമയം സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ മേഖല ഐ.ജിമാർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുമുണ്ട്. ഇതിനിടയിലും ദിവസവും സ്റ്റിക്കറുകൾ പ്രത്യക്ഷപ്പെടുന്നത്…
Read Moreഡോണ്‍ മാത്യുവിന്റെ തന്ത്രങ്ങള്‍! വ്യാജസ്വത്ത് കാട്ടി കബളിപ്പിച്ച് വിവാഹം നടത്തിയ യുവാവിനെ പിടികൂടി; തലയോലപ്പറമ്പറില് നടന്ന സംഭവം ഇങ്ങനെ…
തലയോലപ്പറന്പ്: വ്യാജ സ്വത്ത് കാട്ടി കബളിപ്പിച്ച് വിവാഹം നടത്തിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവല്ല കറ്റോട് പുത്തൻവീട്ടിൽ ഡോണ്‍ മാത്യു(29)നെയാണ് കസ്റ്റഡിയിലെടുത്തത്. മാതൃസഹോദരന്റെ വീടും പറന്പും ഡോണ്‍ മാത്യുവിന്റെതാണെന്നും കൂടാതെ വേറെയും സ്ഥലം പേരിലുണ്ടെന്നും ചങ്ങനാശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ജോലിചെയ്യുന്നതെന്നും തനിക്ക് ഓസ്ട്രേലിയയ്ക്ക് പോകാൻ വിസ ശരിയായിട്ടുണ്ടെന്നും പറഞ്ഞു തെറ്റിധരിപ്പിച്ചാണു കഴിഞ്ഞ 25ന് തലയോലപ്പറന്പ് സ്വദേശിനിയുമായുള്ള വിവാഹം നടത്തിയത്. വിവാഹ ആവശ്യങ്ങൾക്കായി അഞ്ച് ലക്ഷം രൂപാ ഡോണ്‍ മാത്യു അക്കൗണ്ട് വഴി വാങ്ങിയതായും യുവതിയുടെ ബന്ധു പറഞ്ഞു. വിവാഹ ചടങ്ങുകൾ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് കബളിപ്പിക്കപ്പെട്ട വിവരം യുവതിയുടെ വീട്ടുകാർ അറിയുന്നത്. ഇതോടെ ബന്ധുക്കൾ യുവതിയുമായി മടങ്ങി. സംഭവം സംബന്ധിച്ച് വൈക്കം ഡിവൈഎസ്പിക്ക് യുവതി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ തിരുവല്ല കറ്റോട് ഭാഗത്ത് നിന്ന് ഇന്നലെ പുലർച്ചയോടെ തലയോലപ്പറന്പ് പോലീസ് ഡോണ്‍ മാത്യുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ പേരിൽ…
Read Moreനാട്ടിലെ പഴങ്കഥകളിലെ സുന്ദരിയേതേടി നാട്ടുകാർ..! കഥകളി വേഷം കെട്ടിയ സ്ത്രീരൂപം ഭീതി പരത്തുന്നതായി പരാതി; വാർത്ത പുറത്തുവന്നതോടെ ഈ റോഡിലൂടെ പകലുപോലും തനിച്ച് നടക്കാൻ നാട്ടുകാർക്ക് ഭീതി
തലയോലപ്പറന്പ്: കഥകളി വേഷം കെട്ടിയ സ്ത്രീ രൂപം ഭീതി പടർത്തുന്നതായി പരാതി. ബ്രഹ്മമംഗലം മാണിക്കവല-വടകര റോഡിൽ കാരണംകുന്ന് ക്ഷേത്രത്തിന് സമീപത്താണ് സംഭവം. കാട്പിടിച്ച് കുത്ത നെയുള്ള ഇറക്കവും വളവുമുള്ള വിജനമായ സ്ഥലത്താണ് നാട്ടുകാർ സ്ത്രീരൂപം കണ്ടതായി പറയുന്നത്. പ്രദേശവാസികളായ ഹരി ഇലവന്തിക്കൽ, കിഴക്കേടത്ത് ഓമന, വാടകയ്ക്കു താമസിക്കുന്ന തമിഴ്നാട് സ്വദേശി ശെൽവൻ തുടങ്ങിയവർ സത്രീരൂപം കണ്ടതായി പറയുന്നു. സംഭവത്തെകുറിച്ച് വാർത്ത പുറത്തുവന്നതോടെ ഈ റോഡിലൂടെ പകലുപോലും തനിച്ച് നടക്കാൻ നാട്ടുകാർക്ക് ഭയമായിരിക്കുകയാണ്. നാട്ടുകാരുടെ ഭീതി ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ടി.സി. ഷണ്മുഖന്റെ നേതൃത്വത്തിൽ നാട്ടുകാർ പോലീസിൽ പരാതിപ്പെട്ടു. പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായൊന്നും കണ്ടെത്താനായില്ലന്ന് എസ്ഐ കെ.ടി. തോമസ് പറഞ്ഞു. എന്നാൽ ഇത് മോഷ്ടാക്കളുടെ പണിയാണോ എന്ന് നാട്ടുകാർ സംശയിക്കുന്നു.
Read Moreബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ചു യുവാവ് മരിച്ചു; നിർത്താതെ പോയ ബൈക്കിനെ പോലീസ് ജീപ്പ് പിന്തുടർന്നപ്പോഴാണ് അപകടമുണ്ടായത്; എന്നാൽ റോഡിൽ വിണുകിടന്ന ഇവരെ ആശുപത്രിയിലെത്തിക്കുകമാത്രമാണ് ചെയ്തതെന്ന് പോലീസ്
ഈരാറ്റുപേട്ട: ബൈക്ക് നിയന്ത്രണംവിട്ടു മതിലിലിടിച്ചു യുവാവ് മരിച്ചു. ഒരാൾക്കു പരിക്കേറ്റു. പിണ്ണാക്കനാട് നടയിൽ ബെന്നിയുടെ മകൻ ബിൻസ് ബെന്നി (22) ആണ് മരിച്ചത്. പിണ്ണാക്കനാട് സ്വദേശി മണ്ണിപ്പറന്പിൽ രാഹുലി(20) നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 12.45നു നാണു പിണ്ണാക്കനാടിനു സമീപം മൈലാടിയിൽ വച്ചാണു അപകടമുണ്ടായത്. തിടനാട് പോലീസ് കാളകെട്ടിയിൽ വാഹന പരിശോധന നടത്തുന്നതിനിടയിലാണു ബിൻസും രാഹുലും സഞ്ചരിച്ചിരുന്ന ബൈക്ക് എത്തിയത്. പോലീസ് കൈ കാണിച്ചിട്ടും നിർത്താതെ പോയ ബൈക്കിനെ പോലീസ് പിന്തുടർന്നപ്പോഴാണു അപകടമുണ്ടായതെന്നാണ് ആരോപണം. പിണ്ണാക്കനാട് പെട്രോൾ പന്പിലെ ജീവനക്കാരനാണ് ബിൻസ്. ഇയാൾ തന്നെയാണു ബൈക്ക് ഓടിച്ചിരുന്നതും. പരിക്കേറ്റ രാഹുൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നിയന്ത്രംവിട്ട ബൈക്ക് കരിങ്കൽ ഉപയോഗിച്ചു കെട്ടിയിരുന്ന മതിലിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റു റോഡിൽ കിടന്ന ഇവരെ പോലീസ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബിൻസിന്റെ ജീവൻ രക്ഷിക്കാനായില്ല. അതേസമയം രാത്രിയിൽ കാളകെട്ടിയിൽ വാഹന…
Read More