പണിഞ്ഞ് പണിഞ്ഞ് ഒടുക്കം വല്ലാത്ത പണിയായിപ്പോയി..! ബലക്ഷയ പരീക്ഷണത്തിൽ ബലമില്ല;  എംസി റോഡിലെ നീലിമംഗലം പാലം തുറക്കുന്ന കാര്യത്തിൽ തീരുമാനം നീളുന്നു

കോട്ടയം: എംസി റോഡിൽ നീലിമംഗലത്ത് നിർമിച്ച പുതിയ പാലം എന്നു തുറക്കുമെന്ന കാര്യത്തിൽ തീരുമാനം നീളുകയാണ്. നിർമാണം പൂർത്തിയായ പാലത്തിൽ വിള്ളൽ കണ്ടെത്തിയതോടെയാണ് പാലം ബലക്ഷയമെന്ന പരാതി ഉയർന്നത്. തുടർന്ന് രണ്ടു തവണ ഭാരപരിശോധന നടത്തി. രണ്ടു പരിശോധനയിലും പാലത്തിന് ബലക്ഷയമുണ്ടെന്ന റിപ്പോർട്ടാണ് ലഭിച്ചതെന്നാണ് സൂചന. ഇനി ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണ്. വിദഗ്ധസംഘം നടത്തിയതിന്‍റെ പരിശോധനാ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും സർക്കാരിന്‍റെ തീരുമാനം. ചെന്നൈ ഐഐടിയിൽനിന്നുള്ള വിദഗ്ധ സംഘമെത്തിയാണു പാലത്തിന്‍റെ ബലപരിശോധന വീണ്ടും നടത്തിയത്. ഇതിന്‍റെ റിപ്പോർട്ട് കഴിഞ്ഞ ആഴ്ച കെഎസ്ടിപിക്ക് ലഭിച്ചിരുന്നു. റിപ്പോർട്ടിന്‍റെ വിശദാംശങ്ങൾ സർക്കാരിനു കൈമാറിയിട്ടുണ്ട്. സർക്കാരിൽനിന്നു തീരുമാനമുണ്ടായാൽ പാലം തുറന്നുകൊടുക്കും. കൃത്യമായ ഒരു തീയതി സർക്കാരിന്‍റെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കുമെന്നുമാത്രം. ഐഐടി സംഘത്തിന്‍റെ പരിശോധനാഫലം അനുകൂലമായാൽ ഗതാഗതത്തിനു തുറക്കാമെന്നു പദ്ധതിക്കു ഫണ്ട് നൽകിയ ലോകബാങ്ക് സംഘം നേരത്തെ അറിയിച്ചിരുന്നു.വിദഗ്ധ സംഘത്തെ എത്തിക്കുന്നതു മുതൽ എല്ലാ സാങ്കേതിക…

Read More

പുതുവർഷം അടിച്ചുപൊളിക്കാം, പക്ഷേ നിയന്ത്രണം വേണം;  പുതുവത്സരം സുരക്ഷിതമായിരിക്കാൻ കർശന ജാഗ്രതാ നിർദേശങ്ങളുമായി  പോലീസ്

കോട്ടയം: പുതുവത്സരാഘോഷം അടിച്ചുപൊളിക്കാം. പക്ഷേ നിയന്ത്രണം വിട്ടാൽ പിടിവീഴും. പുതുവത്സരം സുരക്ഷിതമായിരിക്കാൻ കർശനമായ ജാഗ്രതാ നിർദേശങ്ങൾ പോലീസ് ഏർപ്പെടുത്തി. 31, ജനുവരി ഒന്ന് തീയതികളിൽ ജില്ലയിലെ മുഴുവൻ പോലീസുകാരും ഡ്യൂട്ടിയിലുണ്ടാകുമെന്നാണ് സൂചന. വാഹനാപകടം ഒഴിവാക്കാൻ രണ്ടു ദിവസങ്ങളിലും രാത്രികാല പരിശോധന പുലർച്ചെ വരെയുണ്ടാകും. മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ ജില്ലയിലെ എല്ലാ പ്രധാന റോഡുകളിലും പരിശോധന നടത്തും. മദ്യപിച്ചെന്നു കണ്ടെത്തിയാൽ അവരുടെ പുതുവത്സരം പോലീസ് സ്റ്റേഷനിലായിരിക്കും. മദ്യപിച്ചവർ വാഹനം ഓടിച്ചതായി കണ്ടാൽ തുടർന്ന് ഡ്രൈവിംഗ് അനുവദിക്കില്ല. ഉത്തരവാദിത്വപ്പെട്ടവർ എത്താതെ വാഹനം കൊടുത്തയയ്ക്കുകയുമില്ല. ഇതിനൊപ്പം പിഴയുമുണ്ടാകും. ഹൈവേ പോലീസ് രാവും പകലും റോഡിൽ പട്രോളിംഗ് നടത്തും. ജില്ലയിലെ ബാറുകൾക്കും കടിഞ്ഞാണിടാൻ നീക്കമുണ്ട്. രാത്രി നിശ്ചിത സമയത്തിനുശേഷവും ബാറുകൾ തുറന്നു പ്രവർത്തിപ്പിക്കാൻ അനുവദിക്കില്ല. ബാറുകൾക്ക് പുറത്ത് പ്രത്യേക കൗണ്ടറുകളുണ്ടെങ്കിൽ പിടിവീഴും. ബിയർ വൈൻ പാർലറുകളിൽ പുറത്തുനിന്നു മദ്യം കൊണ്ടുവരാനോ വിൽക്കാനോ…

Read More

സ്റ്റിക്കർ പതിച്ചത് മോഷ്ടാക്കളോ അതോ തെറ്റിദ്ധരിപ്പിക്കാനോ ? നാഗമ്പടത്തും നട്ടാശേരിയിലെയും വീടുകളിൽ കറുത്ത സ്റ്റിക്കർ;  പോലീസ് അന്വേഷണം തുടങ്ങി

കോട്ടയം: നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള രണ്ടു വീടുകളിൽ പ്രത്യേക രീതിയിലുള്ള കറുത്ത സ്റ്റിക്കർ പതിച്ചത് ആര് ? മോഷ്ടാക്കളോ അതോ തെറ്റിദ്ധരിപ്പിക്കാൻ മറ്റാരെങ്കിലും ചെയ്തതാണോ ? ഇതേക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. എന്തായാലും ഒരാഴ്ചക്കുള്ളിൽ ഇതിന്‍റെ സത്യം പുറത്തുകൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ് പോലീസ്. കോട്ടയം നാഗന്പടത്തും നട്ടാശേരിയിലെയും വീടുകളിലാണ് കറുത്ത സ്റ്റിക്കർ പതിച്ചിരിക്കുന്നത്. മോഷണം നടത്തുന്നതിനായി തെരഞ്ഞെടുത്തിരിക്കുന്ന വീടുകളിലാണു സ്റ്റിക്കർ പതിച്ചിരിക്കുന്നതെന്ന അഭ്യുഹം പരന്നിട്ടുണ്ട്. സ്റ്റിക്കർ പതിച്ച വീടുകൾക്ക് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. അതുപോലെ അടുത്ത നാളിൽ ഇവിടെ വന്നു പോയവർ, സംശയകരമായി നാട്ടുകാർക്ക് തോന്നിയ സംഭവങ്ങൾ ഇവയെല്ലാം ചികഞ്ഞെടുത്ത് സ്റ്റി്ക്കർ പതിച്ചത് മോഷണത്തിനു വേണ്ടിയോ എന്നു സ്ഥീരീകരിക്കാനുള്ള നീക്കത്തിലാണ് പോലീസ് എന്ന് ഡിവൈഎസ്പി സഖറിയ മാത്യു വ്യക്തമാക്കി. രഹസ്യാന്വേഷണവും പരസ്യാന്വേഷണവുമുണ്ടാവും. ഇന്നലെ രാവിലെയും വൈകുന്നേരവുമായിരുന്നു സംഭവം. നട്ടാശേരി പുത്തേട്ട് എൽപി സ്കൂളിന്…

Read More

ദേവസ്വം ബോർഡിന്‍റെ അന്നദാന മണ്ഡപം വഴി അന്നമേകിയത് 14.19 ലക്ഷം പേർക്ക്;  24 മണിക്കൂറും പ്രവർത്തിക്കുന്ന അന്നദാനമണ്ഡപത്തിൽ നാനൂറോളം പേരാണ് സേവനത്തിനുണ്ടായിരുന്നത്

ശബരിമല: ദേവസ്വം ബോർഡിന്‍റെ പമ്പയിലെയും സന്നിധാനത്തെയും അന്നദാന മണ്ഡപം വഴി 41 ദിവസത്തിനുള്ളിൽ അന്നമേകിയത് 14.19 ലക്ഷം പേർക്ക്. പമ്പയിലെ അന്നദാനമണ്ഡപത്തിൽ 5,08,149 പേരും സന്നിധാനത്ത് 9,11,238 പേരും ഭക്ഷണം കഴിച്ചു. സന്നിധാനത്തെ 24 മണിക്കൂറും പ്രവർത്തിക്കുന്ന അന്നദാനമണ്ഡപത്തിൽ നാനൂറോളം പേരാണ് നാലു ഷിഫ്റ്റുകളിലായി സേവനത്തിനുള്ളത്. രാവിലെ ആറു മുതൽ 10.30 വരെയാണ് പ്രഭാതഭക്ഷണ വിതരണം. ഉപ്പുമാവും കടലക്കറിയും ചുക്കുകാപ്പിയുമാണ് നൽകുക. 11 മുതൽ വൈകുന്നേരം നാലു വരെ ഊണ് നൽകും. ചോറിനൊപ്പം സാമ്പാർ, തോരൻ, അവിയൽ, അച്ചാർ, രസം എന്നിവയുണ്ട്. നാലുമണി മുതൽ ഏഴുവരെ മണ്ഡപം വൃത്തിയാക്കൽ പ്രവൃത്തികൾ നടക്കും. തുടർന്ന് ഏഴുമുതൽ അത്താഴം നൽകും. കഞ്ഞിയും ചെറുപയറും അച്ചാറുമാണ് നൽകുക. ഇത് രാത്രി 11.15 വരെ നീളും. രാത്രി 12 മുതൽ പുലർച്ചെ 5.15 വരെ ഉപ്പുമാവും ഉള്ളിക്കറിയും ചുക്കുകാപ്പിയും ലഭിക്കും. സ്പെഷൽ ഓഫീസർ…

Read More

സഹോദരിയെ മർദ്ദിക്കുന്നത് തടയാനെത്തിയ സഹോദരൻ വീണ് മരിച്ചു; തടസം പിടിക്കാനെത്തിയ രാജനെ അളിയൻ തള്ളിമാറ്റിയപ്പോൾ കട്ടിളപ്പടിയിൽ തല ഇടിക്കുകയായിരുന്നു

അടിമാലി: സഹോദരിയെ ഭർത്താവു മർദിക്കുന്നതു തടയാനെത്തിയ സഹോദരൻ വീണുമരിച്ചു. ആദിവാസി കുടിയായ ചിന്നപ്പാറക്കുടിയിൽ രാജൻ (48) ആണ് മരിച്ചത്. ക്രിസ്മസ് തലേന്ന് രാത്രി ഒന്പതോടെ കുടിയിൽതന്നെയുള്ള സഹോദരി സിന്ധുവിന്‍റെ വീട്ടിൽ എത്തിയതായിരുന്നു രാജൻ. സിന്ധുവും ഭർത്താവ് വീരപ്പൻ എന്നുവിളിക്കുന്ന രാജനും തമ്മിൽ വാക്കേറ്റമുണ്ടായപ്പോൾ തടയാൻ ശ്രമിച്ച രാജനെ വീരപ്പൻ തള്ളിയിട്ടു. കട്ടിളപ്പടിയിൽ തലയിടിച്ചുവീണ രാജൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. എന്നാൽ രാജൻ ഹൃദ്രോഗിയായിരുന്നെന്നും ഇതാണ് മരണകാരണമെന്നും ബന്ധുക്കളിൽ ചിലർ പോലീസിനു മൊഴിനൽകി. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി. ഹൃദ്രോഗമാണ് മരണത്തിനു മുഖ്യകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞതായി അടിമാലി സിഐ സാബു പറഞ്ഞു. കട്ടിളപ്പടിയിൽ തലയിടിച്ചു വീണതും മരണകാരണമായി കണക്കാക്കി വീരപ്പൻ രാജനെതിരെ (44) പോലീസ് കേസെടുത്തു. ഇയാളെ അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കി. മരിച്ച രാജന്‍റെ സംസ്കാരം നടത്തി.

Read More

പറയാതെ വയ്യ..! ഓഖി ദുരന്തത്തിൽപ്പെട്ട് ഒഴുകി വരുന്ന മൃതദേഹങ്ങൾ കാത്തിരിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: ഓഖി ദുരന്തത്തിൽപ്പെട്ട് ഒഴുകി വരുന്ന മൃതദേഹങ്ങൾ കാത്തിരിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത് എന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. തങ്ങൾക്കു കിട്ടിയ ചുഴലിക്കാറ്റ് മുന്നറിയിപ്പ് യഥാ സമയം മത്സ്യത്തൊഴിലാളികൾക്ക് നൽകാൻ കഴിയാതിരുന്ന മുഖ്യമന്ത്രിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. ഓഖി ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നീതി ലഭ്യമാക്കണമെന്നും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മത ന്യൂനപക്ഷങ്ങൾക്ക് എതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കെ പി സി സി ന്യൂനപക്ഷ വകുപ്പ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് ദിനത്തിൽ കോട്ടയത്ത് നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. കെപിസിസി ന്യൂനപക്ഷ വകുപ്പ് ജില്ലാ ചെയർമാൻ സാബു മാത്യുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന വൈസ് ചെയർമാൻ ജോർജ് തോമസ്, കോ-ഓർഡിനേറ്റർ പി ജെ. ജേക്കബ് പാംപ്ലാനി, എസ് രാജീവ്, ടി.സി റോയി, അജിത്ത് മാത്യു,…

Read More

സൗന്ദര്യം കൂടിപ്പോയതാണോ എന്‍റെ കുഴപ്പം..!  വെള്ളകാക്കയെ ആക്രമിച്ച് കറുത്തകാക്കകൾ; ശബ്ദം കേട്ട് എത്തിയ സുരേഷ് കാക്കകളുടെ ആക്രമണത്തിൽ നിന്നും വെള്ളകാക്കയെ രക്ഷിച്ചു

കോട്ടയം: അപൂർവമായി കാണുന്ന വെള്ള കാക്ക മാന്നാനത്ത്. ഇന്നു രാവിലെ മാന്നാനം ഷാപ്പുപടിക്ക് സമീപം നെടുംപറന്പിൽ സുരേഷിന്‍റെ പുരയിടത്തിലാണ് വെള്ള കാക്കയെ കണ്ടെത്തിയത്. മറ്റു കാക്കകൾ കൊത്തിയോടിക്കാൻ ശ്രമിക്കുന്പോഴാണ് സുരേഷിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. ഉടനെ കാക്കകളെ ഓടിച്ച് വെള്ള കാക്കയെ രക്ഷപ്പെടുത്തി. തീറ്റ കിട്ടാതെ ക്ഷീണിച്ച നിലയിലായിരുന്നു വെള്ള കാക്ക. നാട്ടിൽ കാണുന്ന കറുത്ത കാക്കയെ പോലെ തന്നെയാണ് വെള്ള കാക്കയുടെയും രൂപം. നിറം വെള്ളയാണെന്ന പ്രത്യേകത മാത്രം. ചുണ്ടിൽ മാത്രം ചെറിയൊരു ചുവപ്പു നിറമുണ്ട്. തീറ്റയും വെള്ളവും കൊടുത്ത ശേഷം പറത്തി വിടാനാണ് സുരേഷിന്‍റെ തീരുമാനം. വെള്ള കാക്കയെ കിട്ടിയ വിവരമറിഞ്ഞ് അയൽവാസികൾ കാണാനെത്തുന്നുണ്ട്.

Read More

മറന്നു പോകരുത്  ഇവരുടെ സേവനം..!  പോലീസ് ഉണർന്നു പ്രവർത്തിച്ചു; കാര്യമായ അപകടങ്ങളില്ലാതെ ക്രിസ്മസ് ദിനം കടന്നുപോയി

കോട്ടയം: രണ്ടുദിവസങ്ങളിലായി പോലീസ് നടത്തിയ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ച 282പേരെ പിടികൂടി കേസെടുത്തു. ക്രിസ്മസ് ദിവസം 138 പേരെയും ഞായറാഴ്ച 144 പേരെയുമാണ് മദ്യപിച്ച് വാഹനം ഓടിച്ചതിന് പിടികൂടിയത്. ഹെൽമറ്റ് വയ്ക്കാത്തവരെയും പോലീസ് പിടികൂടി. രണ്ടു ദിവസങ്ങളിൽ 471 പേരാണ് ഹെൽമറ്റ് വയ്ക്കാത്തതിന് പിടിയിലായത്. ഞായറാഴ്ച 249 പേരും തിങ്കളാഴ്ച 222 പേരുമാണ് പിടിയിലായത്.അശ്രദ്ധമായി വാഹനം ഓടിച്ചതിന് 196 പേരെയാണ് പിടികൂടി നിയമ നടപടി സ്വീകരിച്ചത്. മറ്റു നിയമ ലംഘനങ്ങൾക്ക് 491 പേരെയും പിടികൂടി കേസെടുത്തു. രണ്ടു ദിവസങ്ങളിലായി 4687 വാഹനങ്ങൾ പരിശോധിച്ചു. ക്രിസ്മസ് ദിവസം അപകടങ്ങൾ കുറയ്ക്കുന്നതിന് തലേന്ന് രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെ 12 മണിക്കൂർ നീണ്ട പരിശോധന നടത്തിയിരുന്നു. അതിനാൽ ക്രിസ്മസ് ദിവസം കാര്യമായ അപകടം എവിടെയും ഉണ്ടായിട്ടില്ല. ഞായറാഴ്ച മാത്രം 2496 വാഹനങ്ങൾ പരിശോധിച്ചു. പോലീസ്…

Read More

തലയോലപ്പറമ്പിലെ മോഷണത്തിന് പിന്നില്‍ പരിചയക്കാരോ ? വീട് കുത്തിത്തുറന്ന് 20 പവന്‍ കവര്‍ന്നത് വീട്ടുകാര്‍ ജോലിക്കു പോയ സമയത്ത്; സംഭവം ഇങ്ങനെ…

തലയോലപ്പറന്പ്: വീട്ടുകാർ ജോലിക്കുപോയ സമയത്ത് വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണം കവർന്നു. വടയാർ പൊട്ടൻചിറയിൽ വാടകയ്ക്കു താമസിക്കുന്ന മുട്ടുചിറ ഗവണ്‍മെന്‍റ് യുപി സ്കൂളിലെ ഹെഡ്മാസ്റ്റർ പ്രകാശന്‍റെ വീട്ടിലാണു കവർച്ച നടന്നത്. വെള്ളിയാഴ്ച രാവിലെ ഒന്പതിന് കുട്ടികളെ സ്കൂളിലയച്ചശേഷം പ്രകാശനും ടീച്ചേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരിയായ ഭാര്യ രജനിയും ജോലിക്കുപോയി. വൈകുന്നേരം ജോലികഴിഞ്ഞ് കല്ലറയിലുള്ള കുടുംബവീട്ടിൽ പോയി രാത്രി ഒന്പതോടെയാണു മടങ്ങിയെത്തിയത്. വീടിനുള്ളിൽ കടക്കുന്നതിനായി പിൻവശത്തെ വാതിൽ തുറക്കാനെത്തിയപ്പോഴാണു വാതിലും ഇതിനോടു ചേർന്നു പിടിപ്പിച്ചിട്ടുള്ള ഷട്ടറും തുറന്നു കിടക്കുന്നതു ശ്രദ്ധയിൽപ്പെട്ടത്. മുൻവശത്തെ വാതിലിന്‍റെ വിലപിടിപ്പുള്ള പൂട്ട് തുറന്നെങ്കിലും അകത്ത് ഇരുന്പ് പട്ടകൊണ്ടു നിർമിച്ച കൊളുത്ത് വട്ടമിട്ടിരുന്നതിനാൽ തുറക്കാനാവാതെ വന്നതോടെയാണു പിൻവശത്തെ വാതിലുകളുടെ താഴുകൾ തകർത്ത്് മോഷ്ടാവ് അകത്തുകടന്നത്. ഉടൻ വീടിനകത്തുകടന്ന് അലമാരി തുറന്നു നോക്കിയപ്പോൾ ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന ബോക്സ് നഷ്ടപ്പെട്ടെന്നു മനസിലാക്കിയതോടെ തലയോലപ്പറന്പ് പോലീസിൽ പരാതി നൽകി.…

Read More

ആദിവാസി സ്ത്രീക്ക് വനംവകുപ്പിന്‍റെ വാഹനത്തിൽ പ്രസവം; കുട്ടിയും അമ്മയും മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ

മറയൂർ: മറയൂർ വനാന്തരത്തിലെ പുതുക്കുടി ആദിവാസി കോളനിയിലെ സ്ത്രീ വനത്തിനുള്ളിൽ വാഹനത്തിൽ പ്രസവിച്ചു. ചിന്നാർ വന്യജീവി സങ്കേതത്തിലെ വെള്ളക്കൽ ആദിവാസി കോളനിയിലെ രേവതി (23) ആണ് പ്രസവവേദനയെതുടർന്ന് മറയൂർക്കുള്ള യാത്രാമധ്യേ വാഹനത്തിൽ പ്രസവിച്ചത്. മൂന്നുവർഷം മുൻപ് വെള്ളക്കൽ ആദിവാസി കോളനിയിൽനിന്നും പൊള്ളാച്ചിക്കു സമീപമുള്ള വെള്ളക്കുടി എന്ന ആദിവാസി കോളനിയിലേക്ക് രേവതിയെ വിവാഹംചെയ്ത് അയച്ചിരുന്നു. ഗർഭിണിയായ രേവതിയെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ ഗർഭകാല ചികിൽസകൾ നടത്തി രണ്ടുമാസം മുൻപാണ് ഭർത്താവ് മണിയും വീട്ടുകാരുംചേർന്ന് മറയൂരിലെ വീട്ടിൽ കൊണ്ടുവന്നുവിട്ടത്. ഇടയ്ക്ക് മറയൂരിലെ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ പരിശോധനയും നടത്തിയിരുന്നു. കഴിഞ്ഞദിവസം രാവിലെ പ്രസവവേദന അനുഭവപ്പെട്ട രേവതിയെ വനംവകുപ്പിന്‍റെ വാഹനത്തിൽ മറയൂരിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് പെണ്‍കുഞ്ഞിന് ജൻമം നൽകിയത്. പൂർണ വളർച്ചയെത്തിയ കുട്ടിയും അമ്മയും മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറുടെ നിരീക്ഷണത്തിലാണ്.

Read More