കഷ്ടകാലം! വാഹനാപകടത്തിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടവരെ വീണ്ടും വാഹനമിടിച്ചു

മൂലമറ്റം: വാഹനം അപകടത്തിൽപെട്ടതിനെത്തുടർന്ന് പരിക്കേൽക്കാതെ രക്ഷപ്പെട്ട യുവാവിനും സുഹൃത്തിനും മറ്റൊരു വാഹനം ഇടിച്ച് പരിക്കേറ്റു. വിദേശത്തുനിന്നു നാട്ടിലെത്തിയ കാഞ്ഞാർ സ്വദേശി എബിൻ ജോസഫിനും സുഹൃത്തിനുമാണു പരിക്കേറ്റത്. ഇന്നലെ പുലർച്ചെ അറക്കുളം മൈലാടിക്കു സമീപത്ത് ഇടുക്കിക്കു പോയി വന്ന ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടിരുന്നു. അപകടത്തിൽ ഇവർ പരിക്കേൽക്കാതെ രക്ഷപെട്ടു. കുഴിയിലേക്കു മറിയാറായ വാഹനം കലുങ്കിൽ ഇടിച്ചു നിൽക്കുകയായിരുന്നു.

ഈ വിവരം കാഞ്ഞാർ പോലീസിൽ അറിയിച്ച ശേഷം മടങ്ങും വഴി അറക്കുളം കാവുംപടിക്കു സമീപത്തുവച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ പിക്കപ്പ് വാൻ ഇടിച്ചു വീണ്ടും അപകടമുണ്ടായി. ഈ അപകടത്തിൽ ഇവർക്ക് സാരമായി പരിക്കേറ്റു. കാഞ്ഞാർ എസ് ഐ പി.എം. ഷാജിയുടെ നേത്യത്വത്തിൽ പിക്കപ്പ് ഉടമയിൽനിന്നു ചികിൽസ ചെലവു വാങ്ങി നൽകി കേസ് തീർപ്പാക്കി.

Related posts