മൂവാറ്റുപുഴ: പോലീസ് മർദനത്തെത്തുടർന്നു യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിന് പോലീസ് മർദനമേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചന. കല്ലൂർക്കാട് തഴുവംകുന്ന് പെരുമാംകണ്ടം മലംപുറത്ത് രവീന്ദ്രന്റെ മകൻ എം.ആർ.രജീഷ്(32)നെയാണ് കഴിഞ്ഞ ഞായറാഴ്ച രാത്രി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രജീഷിന്റെ നെറ്റിയുടെ ഉൾഭാഗത്തായി രക്തം കട്ടപിടിച്ച നിലയിലായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരിക്കുന്നത്. വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്നു ലഭിക്കും. ഇതേത്തുടർന്നായിരിക്കും ആരോപണവിധേയനായ പോലീസ് ഉദ്യോഗസ്ഥനെതിരേയുള്ള തുടർനടപടിയെന്ന് അറിയുന്നു.
Read MoreCategory: Kottayam
പട്ടാപ്പകൽ പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമം; സ്കൂളിലേക്ക് പോയ വിദ്യാർഥിനിയെ റോഡിൽ നിന്ന യുവാവ് കടന്നു പിടിക്കുകയായിരുന്നു; പ്രതിയെ തിരച്ചറിഞ്ഞതായി പോലീസ്
വൈക്കം: സ്കൂളിലേക്ക് പോയ പതിനേഴുകാരിയെ പട്ടാപ്പകൽ കടന്നു പിടിച്ച് അപമാനിക്കാൻ ശ്രമം. വൈക്കത്താണ് നാട്ടുകാരെ നടുക്കിയ സംഭവം ഉണ്ടായത്. റോഡിലൂടെ സ്കൂളിലേക്ക് നടന്നു വന്ന വിദ്യാർഥിനിയെ ഒരു പ്രകോപനവും കൂടാതെ യുവാവു കടന്നുപിടിച്ചു അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പോക്സോ നിയമ പ്രകാരം പോലീസ് കേസെടുത്തു. ഇന്ന് അറസ്റ്റുണ്ടാകും. വൈക്കം നഗരത്തിലെ ഒരു സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിക്കാണ് ഇന്നലെ രാവിലെ യുവാവിൽ നിന്നു ദുരനുഭവമുണ്ടായത്. വിദ്യാർഥിനി സ്കുളിലേയക്ക് നടന്നു വരുന്പോൾ നിർത്തിവച്ച ബൈക്കിലിരുന്ന യുവാവ് യാതൊരു പ്രകോപനവുമില്ലാതെ പെണ്കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. പെണ്കുട്ടി നിലവിളിച്ചതോടെ നാട്ടുകാരും സ്കൂളിലേക്ക് വരികയായിരുന്ന വിദ്യാർഥിനികളും ഓടിയെത്തി. ആൾക്കാർ പിടികൂടുമെന്നുറപ്പായപ്പോൾ യുവാവ് ബൈക്കിൽ പാഞ്ഞു പോയി. വിദ്യാർഥിനികളും നാട്ടുകാരും നൽകിയ വാഹന നന്പരും മറ്റുവിവരങ്ങളുടേയും സഹായത്താൽ പോലീസ് കേസിലെ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ ഇന്ന് കസ്റ്റഡിയിലെടുക്കുമെന്ന്് എസ്.ഐ.എം.സാഹിൽ അറിയിച്ചു. പട്ടാപ്പകൽ പെണ്കുട്ടിയെ…
Read Moreക്ലൈമാക്സ് പോലീസ് കലക്കി..! മൊബൈലിനെ ചൊല്ലിയുള്ള തർക്കം; യുവാവിനെ തലയ്ക്കടിച്ച് കൊന്ന ശേഷം കൊക്കയിൽ തള്ളി; ആറുമാസത്തെ അന്വേഷണത്തിനൊടുവിൽ ഒരു സ്ത്രീയടക്കം രണ്ടുപേർ അറസ്റ്റിൽ
രാജകുമാരി: മൊബൈൽ ഫോണ് മോഷണം പോയതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് യുവാവിനെ കൊലപ്പെടുത്തി കൊക്കയിൽ തള്ളിയ കേസിൽ മൂന്നു പേർ അറസ്റ്റിൽ. ശാന്തന്പാറ തൊട്ടിക്കാനം വാഴയിൽ രാജീവിനെ (32) കൊലപ്പെടുത്തി തമിഴ്നാട് അതിർത്തിയായ രാജാപ്പാറമെട്ടിലെ കൊക്കയിൽ തള്ളിയ കേസിൽ മാങ്ങാത്തൊട്ടി വാഴയിൽ ഗോപി (42), തൊട്ടിക്കാനം വാക്കോട്ടിൽ ബാബു (43), ബാബുവിനൊപ്പം താമസിക്കുന്ന എമിലി (38) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പ്രതികളുമായി രാജാപ്പാറ മെട്ടിലെത്തി തെളിവെടുപ്പ് നടത്തിയ സംഘം ഒരു കിലോമീറ്റർ ആഴമുള്ള കൊക്കയിൽനിന്നു രാജീവിന്റെ മൃതദേഹം കണ്ടെടുത്തു.സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ ജൂലൈ 10 മുതൽ രാജീവിനെ കാണാനില്ലെന്ന് അമ്മ കൗസല്യ ശാന്തന്പാറ പോലീസിൽ പരാതി നൽകിയിരുന്നു. ഒരു കേസുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം കോടതിയിൽ പോയതിനുശേഷം രാജീവ് മടങ്ങിവന്നില്ലെന്നായിരുന്നു പരാതി. തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രത്യേക പോലീസ് സംഘം അന്വേഷണമാരംഭിച്ചിരുന്നു.…
Read Moreപോലീസിന് ഇത്ര താൽപര്യമെന്ത്..! കാമുകിയുടെ ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്ന് പോലീസ് ചോദ്യം ചെയ്ത് വിട്ടയാൾ ജീവനൊടുക്കി; യുവാവിനെ പോലീസ് ക്രൂരമായി മർദിക്കുകയും അമ്മയെ സ്റ്റേഷനിൽ വിളിച്ചു വരുത്തി അപമാനിച്ചതായും ബന്ധുക്കൾ
തൊടുപുഴ: പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ച യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം. പോലീസിന്റെ നിലപാടു മൂലം മൃതദേഹം രണ്ടു മണിക്കൂറോളം പെരുവഴിയിൽ കിടന്നു. കല്ലൂർക്കാട് കാപ്പ് തഴുവംകുന്ന് പെരുമാങ്കണ്ടം മലന്പുറത്ത് രവീന്ദ്രന്റെ മകൻ രജീഷി(36) ന്റെ മൃതദേഹവുമായെത്തിയ ആംബുലൻസ് തൊടുപുഴ പോലീസ് സ്റ്റേഷനു സമീപം തടഞ്ഞതോടെയാണ് ടൗണിൽ മണിക്കൂറുകളോളം സംഘർഷാവസ്ഥയുണ്ടായത്. പോസ്റ്റ്മോർട്ടം കഴിഞ്ഞ് മൃതദേഹവുമായി എത്തിയ ആംബുലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ തടഞ്ഞതോടെയാണ് സംഘർഷാവസ്ഥയുണ്ടായത്. തൊടുപുഴ സിഐ എൻ.ജി . ശ്രീമോൻ രജീഷിനെ കസ്റ്റഡിയിലെടുത്ത് മർദിച്ചെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. നൂറുകണക്കിനു ജനങ്ങളുടെ പ്രതിഷേധത്തിനൊടുവിൽ ജില്ലാകളക്ടറും എറണാകുളം റേഞ്ച് ഐജിയും ഇടപെട്ടതിനെത്തുടർന്നാണ് പോലീസ് ആംബുലൻസ് കടത്തി വിടാൻ തയാറായത്. തൊടുപുഴയിൽ ഓട്ടോ ഡ്രൈവറായ രജീഷ് ആദ്യഭാര്യയുമായി ബന്ധം പിരിഞ്ഞതിനെത്തുടർന്ന് സ്വകാര്യ മെഡിക്കൽ ലാബിൽ ജോലിക്കാരിയും കുമാരമംഗലം സ്വദേശിനിയുമായ യുവതിയുമായി പ്രണയത്തിലായിരുന്നു. ഏതാനും ദിവസം മുൻപ് യുവതിയുമായി…
Read Moreഅവർ കണ്ടെത്തുമോ? പോലീസ് അന്വേഷണത്തിൽ പുരോഗതിയില്ല; കുമരകത്ത് നിന്ന് കാണാതായ ദമ്പതികളുടെ തിരോധാനം അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്
കോട്ടയം: കുമരകം അറുപറയിൽനിന്ന് കാണാതായ ദമ്പതികളുടെ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. ഇതുസംബന്ധിച്ചു സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് കോട്ടയം ജില്ലാ പോലീസ് ചീഫ് വി.എം. റഫീക്കിനു ലഭിച്ചു. അന്വേഷണത്തിനു ക്രൈം ബ്രാഞ്ചിന്റെ ഏതു വിഭാഗം നേതൃത്വം നല്കുമെന്നു പിന്നീട് തീരുമാനിക്കും. കഴിഞ്ഞ ഏപ്രിൽ ആറിനാണ് അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിമി(42)നെയും ഭാര്യ ഹബീബ(37)യെയും കാണാതായത്. കുട്ടികൾക്ക് ഭക്ഷണം വാങ്ങാനായി വീട്ടിൽനിന്നും കോട്ടയം നഗരത്തിലേക്ക് സ്വന്തം കാറിൽ പുറപ്പെട്ട ഇരുവരും പിന്നീട് മടങ്ങിവന്നില്ല. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് ലോക്കൽ പോലീസ് അന്വേഷിച്ചെങ്കിലും ഇതുവരെ അന്വേഷണത്തിൽ പുരോഗതി ഉണ്ടാകാത്ത സാഹചര്യത്തിലാണു ക്രൈംബ്രാഞ്ചിനു കൈമാറിയത്.
Read Moreഭാര്യ എവിടെ..! കുഴിമറ്റത്തുനിന്ന് ദമ്പതികളെ കാണാതായ സംഭവത്തിൽ ഭർത്താവ് തിരിച്ചെത്തി; താൻ ഒറ്റയ്ക്കാണ് പോയതെന്ന മോനിച്ചൻ
കോട്ടയം : കുഴിമറ്റത്തു നിന്ന് കാണാതായ ദന്പതികളിൽ ഭർത്താവ് എത്തി. എന്നിട്ടം ഭാര്യയെ കണ്ടെത്താനായില്ല. പനച്ചിക്കാട് കുഴിമറ്റം സദനം കവലയ്ക്ക് സമീപം പത്തിൽപറന്പ് ബിൻസി എന്ന നിഷ(37) ഭർത്താവ് മോനിച്ചൻ(42) എന്നിവരെ കഴിഞ്ഞ മാസം 17നാണ് കാണാതായത്. അന്നു രാത്രി ബിൻസിയുടെ വീട്ടിലുണ്ടായ വഴക്കിനെ തുടർന്നാണ് ഇരുവരെയും കാണാതായതെന്നാണ് ബിൻസിയുടെ മാതാവ് കുഞ്ഞുമോൾ പോലീസിന് നല്കിയ പരാതി. പോലീസ് അന്വേഷണം നടക്കുന്നതിനിടെ മോനിച്ചൻ പോലീസ് സ്റ്റേഷനിൽ ഹാജരായി. താൻ തനിച്ചാണ് പോയതെന്നും ഭാര്യയെ കാണാനില്ലെന്നുമാണ് ഇയാൾ പോലീസിനെ അറിയിച്ചത്. ഇതേ തുടർന്ന് ബിൻസിക്കു വേണ്ടിയുള്ള തെരച്ചിൽ ശക്തമാക്കി. ബിൻസിയും ഭർത്താവ് മോനിച്ചനും ഏറെ നാളുകളായി അകന്നു കഴിയുകയായിരുന്നു. ബിൻസിക്ക് ത്മിഴ്നാട് സ്വദേശിയുമായി അടുപ്പമുണ്ടെന്ന് ആരോപിച്ച് ഭർത്താവ് കുമരകത്തെ വീട്ടിലേക്ക് തിരികെ പോവുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ 17ന് മോനിച്ചൻ ബിൻസിയുടെ വീട്ടിലെത്തി. ഭാര്യയും ഭർത്താവുമായി വീണ്ടും വഴക്കുണ്ടായി. തുടർന്നാണ്…
Read Moreപക തീർത്തത് അഞ്ചുവർഷത്തിന് ശേഷം..! ചിങ്ങവനത്തെ ബാറിൽ യുവാക്കൾക്ക് വെട്ടേറ്റ സംഭവം; അടിപിടിക്ക് പിന്നിലെ കാരണത്തെക്കുറിച്ച് പോലീസ് പറയുന്നത്
കോട്ടയം: ചിങ്ങവനം ബാറിൽ വച്ചുണ്ടായ വെട്ടു കേസിലെ പ്രതിയെ പിടികൂടിയില്ല. പ്രതിക്കായി അന്വേഷണം ഉൗർജിതമാക്കിയെന്ന് ചിങ്ങവനം പോലീസ് അറിയിച്ചു. കുറിച്ചി സ്വദേശി ലിബിൻ തോമസ്(28), സുഹൃത്ത് ഡിനു ജേക്കബ് (25) എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടു പേരും അപകട നില തരണം ചെയ്തുവെന്നാണ് ആശുപത്രി അധികൃതർ നല്കുന്ന സൂചന. കുറിച്ചി സ്വദേശിക്കെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ശനിയാഴ്ച രാത്രി 10നു ചിങ്ങവനം പോലീസ് സ്റ്റേഷനു സമീപത്തെ ബാർ ഹോട്ടലിന്റെ പരിസരത്ത് വച്ചാണു അക്രമമുണ്ടായത്. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: അഞ്ചു വർഷങ്ങൾക്കു മുന്പു കുറിച്ചി മത്സ്യ മാർക്കറ്റിൽ മത്സ്യ വില്പനയുമായി ബന്ധപ്പെട്ടു ലിബിനും കുറിച്ചി സ്വദേശിയും തമ്മിൽ തർക്കമുണ്ടായിരുന്നു. പീന്നിട് കുറിച്ചി സ്വദേശിയുടെ സമ്മർദത്തിൽ ലിബിന്റെ കുറിച്ചി മത്സ്യ മാർക്കറ്റിലെ മത്സ്യവില്പന അവിടെ നിന്നും മാറ്റിച്ചിരുന്നു. പീന്നിട് ജോലിയ്ക്കായി വിദേശത്തെയ്ക്കു പോയ ലിബിൻ…
Read Moreഅകത്തേക്കോ പുറത്തേക്കോ ഫയൽ പറയും ..! തോമസ് ചാണ്ടി എംഎൽഎ നിലം നികത്തി റോഡ് നിർമിച്ചെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം പൂർത്തിയായി
കോട്ടയം: മുൻ മന്ത്രി തോമസ് ചാണ്ടി എംഎൽഎ ആലപ്പുഴയിലെ തന്റെ റിസോർട്ടിലേക്ക് നിലം നികത്തി റോഡ് നിർമിച്ചെന്ന പരാതിയിൽ കോടതി നിർദേശത്തെ തുടർന്ന് കോട്ടയം വിജിലൻസ് നടത്തിയ അന്വേഷണം പൂർത്തിയായി. റിപ്പോർട്ട് ഉടനെ കോടതിയിൽ സമർപ്പിക്കും. വിജിലൻസ് എസ്പി എം.ജോണ്സണ് ജോസഫിനായിരുന്നു അന്വേഷണം ചുമതല. ഡിവൈഎസ്പി എസ്.സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രാഥമിക അന്വേഷണം പൂർത്തിയാക്കി വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് സർപ്പിച്ച് ഡയറക്ടറുടെ നിർദേശ പ്രകാരമാകും കോടതിയിൽ ഹാജരാക്കുക. വിജിലൻസ് കോടതിയിൽ ഹാജരാക്കുന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ട് തോമസ് ചാണ്ടിക്ക് നിർണായകമാണ്. നിലം നികത്തി റിസോർട്ടിലേക്ക് റോഡ് നിർമിച്ചുവെന്നു ചൂണ്ടിക്കാട്ടി സുരേഷ് എന്നയാൾ നല്കിയ പരാതിയിൽ കോട്ടയം വിജിലൻസ് കോടതിയാണ് ത്വരിതാന്വേഷണം നടത്താൻ ഉത്തരവിട്ടത്. വിജിലൻസ് നല്കുന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തോമസ് ചാണ്ടിക്കെതിരേ കേസെടുക്കണമോ വേണ്ടയോ എന്നു തീരുമാനിക്കുക. മന്ത്രി തണ്ണീർത്തട നിയമം ലംഘിച്ചോ എന്ന്…
Read Moreകടൽദുരന്തത്തിൽ നിന്നു രക്ഷപ്പെട്ട് മഹാരാഷ്ട്രയിലെത്തിയ മത്സ്യത്തൊഴി ലാളികൾക്കു തുണയായി മലയാളിവൈദികൻ ഫാദർ ജോർജ് കാവുകാട്ട്
കോട്ടയം: കടൽദുരന്തത്തിൽനിന്നു രക്ഷപ്പെട്ട തൊള്ളായിരം മത്സ്യത്തൊഴിലാളികൾക്കു സുരക്ഷയൊരുക്കാൻ മലയാളി വൈദികന്റെ നിസ്വാർഥ ശുശ്രൂഷ. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിൽ ദേവഘട്ട് തീരമേഖലയിൽ നങ്കൂമിട്ട 65 ബോട്ടുകളിലെ തൊള്ളായിരത്തോളം പേർക്കാണ് പാലാ സ്വദേശിയായ മിഷനറി ഫാ. ജോർജ് കാവുകാട്ട് ആശ്വസമൊരുക്കുന്നത്. കടൽക്ഷോഭത്തിനു മുന്പു കടലിലേക്കു പോയ കന്യാകുമാരി, കൊല്ലം, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽനിന്നുള്ള മത്സ്യത്തൊഴിലാളികളാണു സുരക്ഷിതമായ താവളം തേടി ശനിയാഴ്ച രാത്രി ദേവഘട്ട് തീരത്ത് എത്തിയത്. 52 മലയാളികളാണ് സംഘത്തിലുള്ളത്. മറ്റുള്ളവരും മലയാളം സംസാരിക്കുന്നവരാണ്. സർക്കാർ വയർലെസ് സംവിധാനത്തിലൂടെ വടക്കൻ മേഖലയിലെ സുരക്ഷിത തീരത്തേക്കു ബോട്ടുകൾ ഓടിച്ചുമാറ്റി രക്ഷപ്പെടാൻ അറിയിപ്പുണ്ടായ സാഹചര്യത്തിലാണു ഇവർ ബോട്ടുകളുമായി മഹാരാഷ്ട്ര തീരത്ത് എത്തിയത്. ഭാഷ പ്രശ്നമായതോടെയാണ് അവിടത്തെ ജില്ലാ ഭരണകൂടവും കോസ്റ്റ് ഗാർഡും ഫാ. ജോർജ് കാവുകാട്ടിനെ വിളിച്ചുവരുത്തിയത്. 30 വർഷമായി മഹാരാഷ്ട്രയിലെ പിന്നോക്ക ഗ്രാമങ്ങളിൽ സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം. ഏതാനും മലയാളികൾക്കൊപ്പം ഫാ. ജോർജ്…
Read Moreകുറവിലങ്ങാട് സ്റ്റേഷന് കഷ്ടകാലം..! ഓടിയെത്താൻ ജീപ്പുമില്ല വനിതാ കുറ്റവാളികളെ പിടിക്കാൻ വനിതാ പോലീസുമില്ലാ; ജീപ്പ് കട്ടപ്പുറത്തും, ഉള്ള വനിതാ പോലീസ് കേസ് അന്വേഷണത്തിന് അന്യസംസ്ഥാനത്തും
കുറവിലങ്ങാട്: സേവനത്തിനു വണ്ടിയും വനിതാ പോലീസുമില്ലാത്തത് കുറവിലങ്ങാട് പോലീസിന് തലവേദനയാകുന്നു. ആകെയുള്ള രണ്ട് വനിതാ പോലീസ് ഏതെങ്കിലും അന്വേഷണത്തിന് പോയാൽ സ്റ്റേഷൻ പരിധിയിലെ വനിതാ കുറ്റവാളികളെ പിടികൂടാനോ ചോദ്യം ചെയ്യാനോ മറ്റ് സ്റ്റേഷനിൽനിന്ന് ആളെത്തേണ്ട സ്ഥിതിയാണ് ഇവിടെയുള്ളത്. കഴിഞ്ഞ ദിവസം മോഷണക്കേസിൽ പിടിയിലായ വനിതകളെ പരിശോധിക്കാനും ചോദ്യം ചെയ്യാനും കടുത്തുരുത്തിയിൽനിന്നു വനിതാ പോലീസ് എത്തേണ്ടിവന്നു. സ്റ്റേഷനിലുള്ള രണ്ട് വനിതാ പോലീസ് ഒരു കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് അന്യസംസ്ഥാനത്താണ്. വാഹനത്തിന്റെ കാര്യത്തിലും ദാരിദ്ര്യത്തിലാണ് പോലീസ്. രണ്ട് ജീപ്പ് കണക്കിലുണ്ടെങ്കിലും ഒരെണ്ണം പൂർണമായി ഉപയോഗത്തിലെത്തിക്കാൻ പലപ്പോഴും കഴിയാറില്ല. ഇന്നലെ രണ്ട് ജീപ്പുകളിലൊന്ന് പണിപ്പുരയിലായിരുന്നു. ഉപയോഗയോഗ്യമായ ജീപ്പ് ഔദ്യോഗിക ആവശ്യവുമായി കോട്ടയത്തിന് പോയിരിക്കുകയായിരുന്നു. ഇന്നലെ വിവിധ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് സ്വന്തം വാഹനങ്ങളുമായാണ് എത്തിയത്.
Read More